Like

...........

Monday 25 April 2011

ഒരു ഇന്‍ഡ്യക്കാരനായതില്‍ ലജ്ജിക്കുന്നു

എന്റോസള്‍ഫാനെതിരെ ലോകമെങ്ങും ഉയര്‍ന്ന ജാഗ്രതക്കു മുമ്പില്‍ ഇന്‍ഡ്യ പരിഹാസ്യവും ക്രൂരവുമായ നിലപാടെടുത്തതിന്റെ ദൃക്സാക്ഷി വിവരണം .ഇന്‍ഡ്യയിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എങ്ങനെ കോര്‍പ്പറേറ്റുകള്‍ക്ക് അടിമപ്പണി ചെയ്യുന്നു എന്ന് ജനീവയില്‍ കഴിഞ്ഞ വര്‍ഷം ജനീവയില്‍ നടന്ന പോപ് കണ്‍ വെന്‍ഷനില്‍ പങ്കെടുത്ത സി.ജയകുമാറിന്റെ അനുഭവവിവരണം .1998 ല്‍ പെരിയയിലെ ലീലാകുമാരിയമ്മയുടെ നേതൃത്വത്തില്‍ എന്റോസള്‍ഫാനെതിരെ കാസര്‍ഗോട്ടെ ജനത സമരം തുടങ്ങിയിട്ട് 12 വര്‍ഷത്തിലേറെയായി എന്നിട്ടും മാറാവ്യാധികളുമായി ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളെ , തീരാദുരിതത്തില്‍ മാത്രം ജീവിച്ച് തീര്‍ക്കുന്ന മനുഷ്യജീവനുകളെ നോക്കി ഭരണകൂടം പരിഹസിച്ചു ചിരിക്കുന്നു

ഒരു ഇന്‍ഡ്യക്കാരനായതില്‍ ഞാന്‍ ലജ്ജിക്കുന്നു .ലോകരാഷ്ട്രങ്ങളെല്ലാം കാസര്‍ഗോട്ടെ ജനങ്ങളെ പ്രതീകമാക്കി എന്റോസള്‍ഫാന്‍ നിരോധിക്കുമ്പോള്‍ പരിഹാസ്യവും ക്രൂരവുമായ തരത്തില്‍ ഇത്തവണയും ജനീവ അന്താരാഷ്ട്ര കണ്വെന്‍ഷനില്‍ എന്റോ സള്‍ഫാന് അനുകൂല നിലപാടെടുത്ത ഒരു രാജ്യത്തെ പൌരനാണെന്ന് പറയാന്‍ ലജ്ജ തോന്നുന്നു .