tag:blogger.com,1999:blog-77761238220288322642024-03-12T21:21:31.364-07:00*കാലിഡോസ്കോപ്പ് -*Unknownnoreply@blogger.comBlogger79125tag:blogger.com,1999:blog-7776123822028832264.post-71432518000298475022015-07-28T04:59:00.001-07:002015-07-31T23:24:38.811-07:00 നിഷ്കളങ്കതയെ മുറിവേല്‍പ്പിക്കുന്ന അന്വേഷണങ്ങള്‍ .<div dir="ltr" style="text-align: left;" trbidi="on">
<div style="color: #222222; font-family: arial, sans-serif; font-size: small;">
<b><i><br /></i></b></div>
<div style="color: #222222; font-family: arial, sans-serif; font-size: small;">
<b><i><br /></i></b></div>
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-MNLWWYJNwSg/Vbdt7HfaLvI/AAAAAAAAB8o/3cFl-J_eruw/s1600/1900773_698472893550596_5200116436412546041_o.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="145" src="http://1.bp.blogspot.com/-MNLWWYJNwSg/Vbdt7HfaLvI/AAAAAAAAB8o/3cFl-J_eruw/s320/1900773_698472893550596_5200116436412546041_o.jpg" width="320" /></a></div>
<div style="color: #222222; font-family: arial, sans-serif; font-size: small;">
<b><i><br /></i></b></div>
<div style="color: #222222; font-family: arial, sans-serif; font-size: small;">
<b><i><br />"Every act of rebellion expresses a nostalgia for</i></b></div>
<div style="color: #222222; font-family: arial, sans-serif; font-size: small;">
<b><i> innocence and appeal to the essence of being "</i></b></div>
<div style="color: #222222; font-family: arial, sans-serif; font-size: small;">
<b><i><br /></i></b></div>
<div style="color: #222222; font-family: arial, sans-serif; font-size: small;">
<b><i><br /></i></b>
ആല്‍ബേര്‍ ക്യാമുവിന്റെ പ്രസിദ്ധ വാചകങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണ് "ഞാന്‍ സ്റ്റീവ് ലോപ്പസ് " തുടങ്ങുന്നത് . രാത്രിയില്‍ നഗര വീഥിയിലൂടെ പോകുന്ന ഒരു വാഹനത്തിലെ അരണ്ട വെളിച്ചത്തില്‍ അലസമായിരുന്നു സംസാരിക്കുന്ന കുറച്ചു യുവാക്കള്‍ . വാട്ട്സാപ്പിലെ സ്ട്ടാട്ടസുകളെ കുറിച്ചും കൂട്ടത്തിലോരാളുടെ പ്രണയത്തെ പറ്റിയുമാണ് അവരുടെ സംസാര വിഷയം പെട്ടെന്ന് മുമ്പിലൊരു പോലീസ് ജീപ്പ് കാണുമ്പോള്‍ വണ്ടി ഓടിച്ചിരുന്ന ചെറുപ്പക്കാരന് പെട്ടെന്ന് വണ്ടി നിര്‍ത്തി ഇറങ്ങി ഓടുന്നു ,കൂട്ടത്തില്‍ മറ്റുള്ളവരും .<br />
<br />
<span style="background-color: white;">വലിയ പ്രതിസന്ധികള്‍ അനുഭവിക്കാത്ത മധ്യവര്‍ഗ്ഗ യുവത്വത്തിന്റെ പ്രതീകങ്ങള്‍ ആണ് ആ ചെറുപ്പക്കാര്‍ .. അവരനുഭവിക്കുന്ന സുഖകരമായ ജീവിതത്തെ ഒരു തരത്തിലും അലോസരപ്പെടുത്താന്‍ അവര്‍ തയ്യാറല്ല ,അത് കൊണ്ട് തന്നെ മദ്യപിച്ചുകൊണ്ട് വണ്ടിയോടിക്കുന്നത്തിന്റെ പേരില്‍ പോലീസ് പിടിച്ചാല്‍ ഉണ്ടാകുന്ന പൊല്ലാപ്പുകളില്‍ നിന്ന് ഒഴിവാകാന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി ഓടുക എന്നതാണ് അവരുടെ മുന്നിലുള്ള ഏക വഴി . അധികാരത്തെയും അതിന്റെ മെഷിനറിയെയും അവര്‍ ഭയക്കുന്നുണ്ട് ,പക്ഷെ തങ്ങളുടെ അലക്ഷ്യമായ സുഖ ജീവിതത്തിനു ഭംഗം വരുത്താന്‍ അവര്‍ക്ക് കഴിയുന്നുമില്ല . </span>അതിലൊരാള്‍ ആണ് സ്റ്റീവ് ലോപ്പസ് . പോലീസ് ഉദ്യോഗസ്ഥനായ അച്ഛന്റെ സംരക്ഷണയില്‍ ,പോലീസ് കോര്ട്ടെഴ്സില് മധ്യ വര്‍ഗ്ഗ ജീവിതം നയിക്കുന്ന കോളേജ് വിദ്യാര്‍ഥി .</div>
<div style="color: #222222; font-family: arial, sans-serif; font-size: small;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: small;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: small;">
അപകടകരമായ യാതൊന്നിലും അയാള്‍ ഇടപെടുന്നില്ല , പ്രണയത്തില്‍ പോലും ഒരു സാഹസത്തിനോന്നും സ്ടീവിനു താല്പര്യമില്ല . നിസ്സംഗമായ കണ്ണുകള്‍ ,അലക്ഷ്യമായ ചലനങ്ങള്‍ , കൂട്ടുകാരുമായി കറങ്ങണം ,മദ്യപിക്കണം , നായകന് ഉണ്ടായിരിക്കണമെന്ന് പ്രേക്ഷകര്‍ ശഠിക്കുന്ന പരമ്പരാഗതമായ ഒരു ശീലങ്ങളും അയാള്‍ പാലിക്കുന്നില്ല ,പ്രണയം ഉണ്ടാകുമ്പോള്‍ തന്നെ കുളി മുറിയില്‍ നിന്ന് അയലത്തെ വീട്ടിലെ ചേച്ചിയെ നോക്കി സ്വയം ഭോഗം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് . സിനിമയുടെ തുടക്കം മുതല്‍ തന്നെ ഇത്തരത്തില്‍ സ്റ്റീവ് പ്രതിനിധാനം ചെയ്യുന്ന ഓരോ ചെറുപ്പക്കാരന്റെയും സ്വഗതഖ്യാനമായി അനുഭവിപ്പിക്കാനാണ് രാജീവ് രവി ശ്രമിക്കുന്നത് .. അയാള്‍ നായകനോ പ്രതിനായകനോ ഒന്നുമല്ല ,സിനിമ കാണുന്ന ഓരോ ചെറുപ്പക്കാരനെയും പോലെ ഒരാള്‍ മാത്രം . അത് കൊണ്ട് തന്നെയാണ് സിനിമയുടെ പേര് "ഞാന്‍ സ്റ്റീവ് ലോപ്പസ് " എന്നാകുന്നതും .</div>
<div style="color: #222222; font-family: arial, sans-serif; font-size: small;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: small;">
<br /></div>
<div>
<br /></div>
<u><b>നേര്‍വരയില്‍ വരച്ചു വെക്കപ്പെടാത്ത രാഷ്ട്രീയം </b></u><br />
<br style="color: #222222; font-family: arial, sans-serif; font-size: small;" />
<div style="color: #222222; font-family: arial, sans-serif; font-size: small;">
രാജീവ് രവി തന്റെ സിനിമകളിലൂടെ ആവിഷ്കരിക്കുന്നത് ,ഗുപ്തമായ രാഷ്ട്രീയമാണ് , നാല് വരി പേജുകളില്‍ കൃത്യമായ അളവുകളില്‍ ചേര്‍ത്തത് വരച്ചു വെക്കുന്ന അക്ഷരങ്ങളെ പോലെ ഒരു ഭാഷ അതിനു സാധ്യമല്ല . സാധാരണക്കാരനായ ഒരാളുടെ ജീവിത പരിസരത്തെ അദൃശ്യമായ ഒരിടത്ത് നിന്നുംഇ നിരീക്ഷിക്കുകയാണ് ആ സിനിമകള്‍ ചെയ്യുന്നത് , "അന്നയും രസൂളിലും" മതം സമൂഹത്തെ, വ്യക്തി ജീവിതത്തെ നിര്‍ണ്ണയിക്കുന്നതും നിയന്ത്രിക്കുന്നതുമായിരുന്നു ഇതിവൃത്തം .മതങ്ങള്‍ മനുഷ്യനെ തമ്മില്‍ അകറ്റുന്നു " എന്നൊരു ടാഗ് ലൈന്‍ വെക്കാതെ തന്നെ സൃഷ്ടികളില്‍ അതനുഭവിപ്പിക്കാന്‍ സാധിക്കുന്നു എന്നതാണ് ആ സിനിമയുടെ രാഷ്ട്രീയ വിജയം .</div>
<div style="color: #222222; font-family: arial, sans-serif; font-size: small;">
<br />
<br />
മുഖ്യധാര സിനിമയിലെ അനീതിക്കെതിരെ ,അവിശുദ്ധ രാഷ്ട്രീയത്തിനെതിരെ നാലര പേജ് ഉപന്യാസം കാണാപാഠം പറഞ്ഞു മന്ത്രിക്കു നേരെ ,മേലുദ്യോഗസ്ഥനു നേരെ ക്ഷോഭിക്കുന്ന നായകന് പ്രേക്ഷകനെ സംബന്ധിച്ച് ഒരു വിനോദോപാധി മാത്രമാണ് . അത്തരം പ്രകടന പരത കാണികളെ രസിപ്പിക്കുന്നു എന്നതില്‍ കവിഞ്ഞൊരു രാഷ്ട്രീയ ബോധവും സൃഷ്ടിക്കുന്നില്ല . യഥാര്‍ത്ഥ ജീവിതത്തില്‍ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ തുനിയാത്ത ,മടിക്കുന്ന പ്രേക്ഷകന് പ്രേക്ഷകര്‍ അത്തരം പ്രകടനങ്ങള്‍ ആഗ്രഹിക്കുന്നു , ആശ്വസിക്കുന്നു , കോള്മയിര് കൊള്ളുന്നു . ഇതൊരു ഫാന്റസി ആണ് റിയാലിറ്റിയുടെ അസുഖകരമായ യഥാര്‍ത്ഥ്യത്തില്‍ നിന്ന് മനപൂര്‍വ്വം ഫാന്റസിയുടെ സുഖ ശീതളിമയിലേക്ക് ജനങ്ങളുടെ രാഷ്ട്രീയ ബോധത്തെ പരിമിതപ്പെടുത്തുന്നു . സമൂഹത്തിലെ അനീതികള്‍ക്കെതിരെ പ്രതികരിക്കാന്‍ ഒരു സൂപ്പര്‍ ഹീറോ യെ പ്രതീക്ഷിച്ചു കൊണ്ട് അവര്‍ സന്തോഷത്തോടെ ആവേശത്തോടെ സിനിമ കണ്ടിറങ്ങുന്നു ,ഇതൊരു പ്രതിലോമകരമായ രാഷ്ട്രീയ ആശയമാണ് .<br />
<br />
<br />
<br />
<span style="background-color: white;"><b><u>റിയാളിസ്റ്റിക് ആഖ്യാന രീതിയുടെ രാഷ്ട്രീയം </u></b></span><br />
<span style="background-color: white;"><b><u><br /></u></b></span>
<br />
<span style="background-color: white;">സിനിമയിലെ യഥാതഥാ ആഖ്യാന രീതി തന്നെ ഒരു രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗമാണ് . നില നിന്നിരുന്ന പരമ്പരാഗത , ബൂര്‍ഷ്വാ കലാ സങ്കല്‍പ്പങ്ങളെ നിരാകരിച്ചു കൊണ്ട് അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ജീവിതത്തെ നേര്‍കാഴ്ചയാക്കുകയാണ് റിയലിസം ചെയ്തത് . ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഈയൊരു ആഖ്യാന രീതി ശക്തമായ രാഷ്ട്രീയ പ്രചാരണ ഉപാധിയായി ഉപയോഗിക്കപ്പെട്ടു . വര്‍ഗ്ഗ സമരവും അടിസ്ഥാന വര്‍ഗ്ഗ ജീവിതവും ദാരിദ്ര്യവും എല്ലാം സിനിമക്ക് വിഷയീഭവിക്കപ്പെട്ടു . <b>Bicycle thieves </b>- ഉം സത്യ ജിത്ത് റെ യുടെ "<b>അപു ട്രയോലാജി</b>"യുമെല്ലാം ഈയൊരു തരംഗത്തിന്റെ ഭാഗമായ സിനിമകള്‍ ആണ് . </span><br />
<br />
<br />
<span style="background-color: white;"> ഒരു സാധാരണ മനുഷ്യന്റെ ജീവിതം യഥാര്‍ത്ഥ്യ ബോധത്തോടെ ,എത്ര മേല്‍ അതിനെ പകര്‍ത്തി വെക്കാന്‍ കഴിയുമോ എന്നതാണ് സിനിമയിലെ റിയലിസം . ക്യാമറക്കു മുമ്പില്‍ തെളിയുന്നതിനെ സിനിമയുടെ ലാവണ്യ രൂപത്തെ അനുനയിപ്പിക്കാനുള്ള തിരുത്തലുകള്‍ ഒഴിവാക്കി ,കൃത്രിമമായി യാതൊന്നും ചേര്‍ക്കാതെ ,കഴിവതും പരിചിതരല്ലത്ത അഭിനേതാക്കളും തയ്യാര്‍ ചെയ്യാത്ത ഇടങ്ങളും ആയിരിക്കണം .ലോക ക്ലാസ്സിക്കുകളില്‍ ഒന്നായ <b>Los Olvidados (The Young and the Damned ) </b>ചിത്രീകരിക്കാനായി ലൂയിസ് ബുനുവല്‍ തെരുവില്‍ അലഞ്ഞു തിരിഞ്ഞിരുന്ന കുട്ടികളെയാണ് അഭിനേതാക്കള്‍ ആയി തിരഞ്ഞെടുത്തത് എന്ന് കേട്ടിട്ടുണ്ട് .സിനിമക്കൊരിക്കലും യഥാര്‍ത്ഥ്യം ആകാന്‍ കഴിയില്ല ,അതൊരു സാങ്കേതിക പകര്‍ത്തി വെയ്ക്കല്‍ മാത്രമാണ് പക്ഷെ യാതാര്‍ത്ഥ്യം എത്രത്തോളം സിനിമയിലേക്കു ആവാഹിക്കാന്‍ കഴിയുമെന്ന അന്വേഷണമാണ് ഈ സിനിമകള്‍ . </span><br />
<br />
<br />
മുന്‍ ചിത്രമായ "അന്നയും റസൂലും "<span style="background-color: white;">ആഖ്യാന രീതി വെച്ച് നോക്കിയാല്‍ ഒരളവോളം Poetic realism ആണ് സ്വീകരിച്ചിരുന്നതെന്ന് കാണാം . പരമ്പരാഗത സിനിമ അനുശാസിക്കുന്ന സൌന്ദര്യ ശാസ്ത്രത്തെ തൃപ്തിപ്പെടുത്താന്‍ അതില്‍ ചില കൂട്ടിചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ട് പ്രശസ്തരായ താരങ്ങള്‍ ഉണ്ടായിരുന്നു , ആദി മദ്ധ്യാന്ത പൊരുത്തം കഥയുള്ള ,കൃത്യമായ ദുരന്ത പര്യവസാനിയായ ഒരു കഥയും അതില്‍ സ്വീകരിച്ചിരുന്നു (പിന്നീടൊരു അഭിമുഖത്തില്‍ എഴുതി വെച്ച സ്ക്രിപ്റ്റ് നു അനുസരിച്ച് സിനിമ എടുക്കാനാവില്ല എന്നും തിരക്കഥ കരുത്തായ സന്തോഷ് എച്ചിക്കാനം എഴുതി വെച്ചിരുന്നത് പലപ്പോഴും വായിച്ചു പോലും നോക്കിയിരുന്നില്ല എന്നുമാണ് രാജീവ് രവി ഒരു ഖേദ പ്രകടനമെന്ന പോലെ പറഞ്ഞത് ) </span><br />
<span style="background-color: white;"><br /></span>
<span style="background-color: white;"></span><br />
<span style="background-color: white;">സ്റ്റീവ് ലോപ്പസില്‍ രാജീവ് രവി "അന്നയും റസൂളിലും വിട്ടു വീഴ്ച ചെയ്ത ചില ഘടകങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് . പ്രേക്ഷകര്‍ക്ക് തികച്ചും അപരിചിതരായ അഭിനേതാക്കള്‍ , ദൃശ്യ ഭംഗിക്കായി കൃത്രിമമായ ക്രമീകരണങ്ങളോ ,സാങ്കേതികതയോ കൂട്ടിചെര്‍ക്കുന്നില്ല .സമയവും സ്ഥലവും സന്ദര്‍ഭവും ആവശ്യപ്പെടുന്ന പ്രകാശ വിന്യാസവും ശബ്ദ ക്രമീകരണങ്ങളുമേ സിനിമ കാണിക്കുന്നുള്ളൂ . റിയാളിസ്ടിക് സിനിമയുടെ സവിശേഷ ഘടകമായ open ending ആണ് സിനിമയില്‍ (അന്തോം കുന്തോമില്ലാത്ത സിനിമയെന്ന പഴി കേട്ടത് ഇതിനു കൂടിയാണ് ) .</span><br />
<span style="background-color: white;"><br /></span>
<span style="background-color: white;"><br /></span><br />
<br />
<br />
<u><br /></u>
<u><b>സിനിമയുടെ ഭൂമി ശാസ്ത്ര പശ്ചാത്തലം </b></u><br />
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-OatHcFxMiLQ/VbduXwop7nI/AAAAAAAAB8s/1niLtZCDh4I/s1600/0.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="240" src="http://1.bp.blogspot.com/-OatHcFxMiLQ/VbduXwop7nI/AAAAAAAAB8s/1niLtZCDh4I/s320/0.jpg" width="320" /></a></div>
<u><b><br /></b></u>
കൊച്ചിയെക്കാളും ഗുണ്ടാ സാന്ദ്രത കൂടിയ സ്ഥലമൊന്നുമല്ല തിരുവനന്തപുരം ,കൊച്ചിയുടെയോ ത്രുശൂരിന്റെയോ കോഴിക്കൊടിന്റെയോ നഗരത്തിനു അനുയോജ്യമല്ലാത്ത കഥയുമല്ല സ്റ്റീവ് ലോപ്പസ് . തിരുവനന്ത പുരം തന്നെ തിരഞ്ഞെടുത്തത് കൃത്യമായ ഉദ്ദേശം വെച്ച് കൊണ്ട് തന്നെയായിരിക്കണം . കേരളത്തിന്റെ അധികാര ദല്ലാള്‍ കേന്ദ്രം എന്ന നിലയ്ക്കാണ് തിരുവനന്ത പുരം നഗരത്തിന്റെ പ്രസക്തി . നിയമ സഭയും സെക്രട്ടരിയെട്ടും രാഷ്ട്രീയവും ബ്യൂറോ ക്രസിയും സംയുക്തമായ അധികാരത്തിന്റെ അവിശുദ്ധ നെക്സസിന്റെ കേന്ദ്രമെന്നൊരു കുപ്രസിദ്ധി തിരുവനന്തപുരം നഗരത്ത്തിനുണ്ട് . പ്രിത്വി രാജിന് സംസ്ഥാന അവാര്‍ഡ് കിട്ടിയ "വാസ്തവം " എന്ന സിനിമയില്‍ ബ്യൂറോ ക്രസിയും രാഷ്ട്രീയവും പണാധികാരവും ചേര്‍ന്ന് നടത്തുന്ന അഴിമതികളും അതിനെ നില നിര്‍ത്താനായി സജ്ജമാക്കിയ ആള് ബലവും ഒക്കെ വിശദമായി കാണിച്ചിരുന്നു . ആ സിനിമയില്‍ സുധീര്‍ കരമന അവതരിപ്പിച്ച കൊട്ടേഷന്‍ തൊഴിലാളിയുടെ തുടര്‍ച്ചയാണ് സ്റ്റീവ് ലോപ്പസിലെ ഗുണ്ട .<br />
<br />
<br />
<b><u>സ്റ്റേറ്റ് എന്നാ അധികാര കേന്ദ്രം . </u></b><br />
<br />
സ്റേറ്റ് ഒരു അധികാര കേന്ദ്രമാണ് .പോലീസും ബ്യൂറോ ക്രസിയും രാഷ്ട്രീയവും കോടതിയുമെല്ലാം ഈ സിസ്ടത്തിന്റെ ഭാഗമാണ് . ബാഹ്യ തലത്തില്‍ ഈ സിസ്ടത്തെ നിയന്ത്രിക്കുന്ന ആളുകള്‍ മാറി കൊണ്ടിരുന്നാലും സിസ്റ്റത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനം മാറുന്നില്ല . അതൊരു <b>never ending process</b> ആണ് . അതിനു വിഘാതമാകുന്ന തരത്തില്‍ എന്തെങ്കിലും പ്രവര്‍ത്തനം ഉണ്ടായാല്‍ ഉന്മൂലനം ചെയ്യലാണ് അതിനു മുന്നിലുള്ള ലളിതമായ പോംവഴി . പക്ഷെ സ്റേറ്റ് നു പരിമിതികള്‍ ഉണ്ട് ,അത് നിയമാധിപത്യത്തിനു വിധേയമായാണ് പൊതു മണ്ഡലത്തില്‍ പ്രത്യക്ഷപ്പെടെണ്ടത് , ഈ സിസ്ട്ടത്തിനകത്ത് നിന്ന് വയലന്സിനു നേരിട്ട് ഉത്തരവ് കൊടുക്കുന്നത് ധാര്‍മ്മികമായ ഊനം സൃഷ്ടിക്കും . അത് കൊണ്ട് സിസ്റ്റത്തിനു വെളിയില്‍ നിന്ന് എടുക്കുന്ന താല്‍ക്കാലിക വാടക ഉരുപ്പടികള്‍ ആണ് ഈ കൊട്ടേഷന്‍ സംഘങ്ങള്‍ .യന്ത്രത്തിന്റെ സുഗമമായ ചലനത്തിന് എണ്ണയെന്ന പോലെ ഈ ഗുണ്ടാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു ,ഉപയോഗിച്ച് ഘനമേറിയ എണ്ണ ഘര്ഷണത്തോട് പ്രതികരിക്കാതിരിക്കുകയും യന്ത്രത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുകയും യന്ത്രം തകരാറു ആകുമെന്ന ഘട്ടം വരുമ്പോള്‍ എണ്ണ മാറ്റുന്നു എന്നതല്ലാതെ യന്ത്രത്തിന് നിര്‍ത്താനാവില്ല . യന്ത്രം പ്രവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു ,<br />
<br />
<br />
<span style="background-color: white;">അധികാരത്തിന്റെയും പണാധിപത്യത്തിന്റെയും ഉപോല്‍പ്പന്നങ്ങള്‍ ആണ് ചാവേര്‍ പട്ടങ്ങള്‍ പേറുന്ന ഗുണ്ടാ /കൊട്ടേഷന്‍ സംഘങ്ങള്‍ . അധികാരം നില നിര്‍ത്താനും തങ്ങളുടെ അഭിമാന ബോധങ്ങളില്‍ വിള്ളല്‍ വീഴ്ത്ത്താതിരിക്കാനും പണ്ട് മുതലേ തങ്ങള്‍ക്കു വേണ്ടി കൊല്ലാനും കൊല്ലപ്പെടാനുമുള്ള ആളുകളെ മനുഷ്യന് ഒരുക്കിയിരുന്നിട്ടുണ്ട് . .പെട്ടെന്ന് കിട്ടുന്ന പണം ഒരു പ്രലോഭനമാണ് ഈയൊരു പ്രലോഭനം നില നില്ക്കുന്നിടത്തോളം കാലം കൊട്ടേഷന്‍ തൊഴിലാളികള്‍ തുടര്‍ന്ന് കൊണ്ടിരിക്കും . </span>ഈയൊരു പ്രമേയം കുറച്ചു നാള് മുമ്പ് ഇറങ്ങിയ "റെഡ് വൈന്‍ " എന്ന സിനിമയില്‍ അവതരിപ്പിക്കപ്പെട്ടുവെങ്കിലും താരബാഹുല്യവും കച്ചവട സാധ്യതയിലൂന്നിയ മറ്റു ഘടകങ്ങളും അതിനെ താരതമ്യേന അപ്രസക്തമാക്കുകയായിരുന്നു .<br />
<div>
<br /></div>
<div>
സ്റ്റീവ് നെ സംബന്ധിച്ച് , പ്രതാപനും ഹരിയും ജോസുമെല്ലാം മനുഷ്യരാണ് ,അവരുടെ കുറ്റങ്ങള്‍ക്ക് ശിക്ഷ വിധിക്കേണ്ടത് നിയമം ആണെന്ന് അവന് വിശ്വസിക്കുന്നു ,അത്തരമൊരു നിയമ വിചാരണയ്ക്ക് അവര്‍ക്ക് അര്‍ഹതയുണ്ടെന്നും ,അത് തന്നെയാണ് ഈ സിനിമയുടെ രാഷ്ട്രീയം . തന്റെ പ്രണയവും സ്വസ്ത ജീവിതവുമെല്ലാം ഉപേക്ഷിച്ചു ഹരിയെ അന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്നത് ആ ഒരു രാഷ്ട്രീയ ബോധം തന്നെയാണ് . </div>
<br />
സിസ്ട്ടത്തിനകത്ത് ഗുണ്ടകള്‍ അനിവാര്യതയാണ് , പക്ഷെ അവര്‍ സ്വയം നിര്‍ണ്ണയാവകാശം ഉള്ളവരായിരിക്കില്ല ,അരൂപിയായ ഒരു നിയന്ത്രണത്തിനുള്ളിലാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ . ഹരിയും സംഘത്തെയും അവിടെ നിന്ന് പലായനം ചെയ്യിക്കാന്‍ പ്രേരിപ്പിക്കുന്നതും ഒളി സ്ഥലം നിശ്ചയിക്കുന്നതുമെല്ലാം അവരെ നിയന്ത്രിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് തന്നെയാണ് ,ഹരി ആക്രമണത്തിനിരയാകുമ്പോള്‍ അയാള്‍ക്ക് മനസ്സിലാവുന്നുണ്ട് <b>" സ്റെഷനില് വന്നു തീര്‍ക്കുമെന്ന് "</b> ആക്രോശിക്കുന്നതും അയാള്‍ക്ക് ആ ഗൂഡാലോചനയെ കുറിച്ച് വ്യക്തമായ ബോധ്യം ഉള്ളത് കൊണ്ടാണ്,ഒരു പക്ഷെ മുമ്പൊരിക്കല്‍ മറ്റൊരാളെ ഉന്മൂലനം ചെയ്യാന്‍ ഹരിയും അയാളോടൊപ്പം ചേര്‍ന്നിരിക്കാം . <br />
<br />
<br />
<span style="background-color: white;"><b><u>ഹിംസ ഒരു സാമൂഹ്യ യഥാര്‍ത്ഥ്യമാകുന്നു .</u></b></span><br />
<span style="background-color: white;"><b><u><br /></u></b></span>
<br />
<span style="background-color: white;"><i>"കുറച്ചു ആളുകള്‍ രാത്രിയില്‍ അവരുടെ മെത്തയില്‍ സുഖമായി ഉറങ്ങുന്നുവെങ്കില്‍ അവരെക്കാള്‍ പരുക്കരായ മറ്റാരോ അവര്‍ക്ക് വേണ്ടി ഹിംസ നടത്തുന്നത് കൊണ്ടാണ്"</i></span><br />
<span style="background-color: white;"><i><br /></i></span>
<span style="background-color: white;"><i> </i>എന്ന് ജോര്‍ജ് ഓര്‍വല്‍ എഴുതിയിട്ടുണ്ട് . സാമൂഹികമായി പരിപൂര്‍ണ്ണ അഹിംസാ തത്വം ഒരു ഉട്ടോപ്യന്‍ സ്വപ്നമാണ് . വയലന്‍സ് ഇല്ല എന്ന് ധരിക്കുന്നത് നമ്മള് അതിനു സാക്ഷിയായിട്ടില്ല എന്നത് കൊണ്ട് മാത്രമാണ് . അതിനു സാക്ഷിയാകുന്നിടം വരെ നമ്മളും ആ സമാധാനം അനുഭവിക്കുന്നു . </span>സുഖ ലോലുപതയാര്‍ന്ന സ്റ്റീവ് ന്റെ ജീവിതത്തിലേക്ക് അവിചാരിതമായി നഗര വീഥിയിലെ ഒരു ഗുണ്ടാ ആക്രമണം കടന്നു വരികയാണ് .. ചിതറി തെറിച്ചു പോയ ആള്‍ക്കൂട്ടങ്ങള്‍ , വെട്ടു കൊണ്ട് ചോര വാര്‍ന്ന ഏതോ ഒരു മനുഷ്യന് -അയാള്‍ ആരാണെന്ന് പ്രേക്ഷകനെ പോലെ തന്നെ സ്ടീവിനും അറിയില്ല സ്ട്ടീവിനു മുമ്പില്‍ അയാള്‍ ഒരു മനുഷ്യന് മാത്രമാണ് ,സ്റ്റീവ് അയാളെ ആശുപത്രിയില്‍ ആക്കുന്നു , ആ ആക്രമണം ആരാണ് ചെയ്തതെന്ന് സ്ടീവിനു അറിയാം . പിന്നീടുള്ള അയാളുടെ അന്വേഷണമാണ് സിനിമ , അയാളുടെ അന്വേഷണം പ്രേക്ഷകന്റെത് കൂടിയാണ് കാരണം അയാള്‍ക്ക് അറിയാത്തതൊന്നും പ്രേക്ഷകനും അറിയുന്നില്ല . സ്റ്റീവ് ലോപ്പസിനോടുള്ള താദാത്മ്യം നിമിത്തം പ്രേക്ഷകന് സ്റ്റീവ് ലോപ്പസ്സായി പരിണമിക്കുന്നു ,ആ അന്വേഷണങ്ങളില്‍ ആശയ കുഴപ്പവും അധൈര്യവും അനുഭവിച്ചു കൊണ്ട് സഞ്ചരിക്കുന്നു .<br />
<div>
<br /></div>
<br />
<br />
സ്റ്റീവ് ലോപ്പസ് ഒരു <b>open ending movie</b> ആണ് ,പിന്നീട് എന്താകണം എന്നത് പ്രേക്ഷകന്റെ ചിന്തകള്‍ക്ക് വിട്ടു കൊടുത്തിരിക്കുകയാണ് . സിനിമ ഉന്നയിക്കുന്ന രാഷ്ട്രീയവും ആശയവും പരമാവധി സത്യാ സന്ധതയോടെ പ്രേക്ഷകന് മുന്നിലേക്ക് വെക്കുക എന്നത് മാത്രമേ ഒരു കലാ സൃഷ്ടിക്കു കഴിയൂ അതല്ലാതെ ,അതിനു ശുഭാന്ത്യം നല്‍കാനോ മാത്രുകയായി സൂക്ഷിക്കാനോ സിനിമ സുഭാഷിതമോ അമര്‍ ചിത്ര കഥയോ അല്ല .<span style="background-color: white;"> പ്രേക്ഷകരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയെന്നതാണ് തന്റെ സിനിമയുടെ ദൌത്യം എന്ന് രാജീവ് രവി കരുതുന്നുണ്ട് . "തന്റെ എടുത്തു ചാട്ടം കൊണ്ട് ആ യുവാവിന്റെ ജീവിതം അവസാനിക്കുകയാണ് ,യുവത്വത്തിന്റെ ചപലത കൊണ്ട് സ്വന്തം ജീവിതം തകര്‍ത്ത കഥ , ഇത് നിങ്ങള്‍ക്കും ഒരു പാഠം ആകട്ടെ " എന്ന് ഒരു അന്ത്യ സന്ദേശത്തിന്റെ നിറവില്‍ സിനിമ അവസാനിച്ചില്ല എന്നത് തന്നെയാണ് best part of this Film . ഞാന്‍ സ്റ്റീവ് ലോപ്പസ് ഒരു അന്വേഷണമോ യാത്രയോ ആണ് സുഖലോലുപതയെയോ നിഷ്കളന്കതയെയോ മുറിവേല്‍പ്പിക്കുന്ന ഒരു അന്വേഷണം . </span><br />
<br />
<br />
<br />
<br /></div>
</div>
Unknownnoreply@blogger.com19tag:blogger.com,1999:blog-7776123822028832264.post-56829062139235510872014-01-12T23:32:00.000-08:002016-08-23T07:23:30.121-07:00കാട് വന്നു വിളിക്കുമ്പോള്‍ <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-F1IHkEKP-GI/UtOW3VkUPBI/AAAAAAAAB1o/65un8QAMnvo/s1600/into-the-wild.png" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="157" src="https://1.bp.blogspot.com/-F1IHkEKP-GI/UtOW3VkUPBI/AAAAAAAAB1o/65un8QAMnvo/s1600/into-the-wild.png" width="320" /></a></div>
<span style="color: #222222; font-family: "arial" , "tahoma" , "helvetica" , "freesans" , sans-serif; font-size: 13px; line-height: 18px;"><br /><br /><br />വല്ലാതെ ഉലച്ചു കളയുന്ന വായനാനുഭവങ്ങളുണ്ട് ,കാഴ്ചകളുണ്ട് ,അങ്ങനെയൊരു കാഴ്ചയാണ് </span><span style="color: #222222; font-family: "arial" , "tahoma" , "helvetica" , "freesans" , sans-serif; font-size: 13px; line-height: 18px;"> In to the Wild എന്ന സിനിമ . ഒരു സിനിമാനുഭവത്തിന്റെ പൂര്‍ണ്ണത നില നിര്‍ത്തിക്കൊണ്ട് തന്നെ ഒരു അപൂര്‍വ്വമായ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ച തന്നെ അതില്‍ വായിച്ചെടുക്കാം . Jon Krakauer എന്ന എഴുത്തുകാരന് ക്രിസ്റ്റഫര്‍ മക്ക്ന്റില്‍ സ് എന്ന യുവാവിന്റെ ജീവിത യാത്രയെ ആസ്പദമാക്കി രചിച്ച കൃതിയുടെ അതെ പേരിലുള്ള ചലച്ചിത്രാവിഷ്കാരമാണ് </span><span style="color: #222222; font-family: "arial" , "tahoma" , "helvetica" , "freesans" , sans-serif; font-size: 13px; line-height: 18px;">In to the Wild </span><span style="color: #222222; font-family: "arial" , "tahoma" , "helvetica" , "freesans" , sans-serif; font-size: 13px; line-height: 18px;">പ്രശസ്ത നടനായ ഷോണ്‍ പെന്‍ ആണ് സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത് . ഒരു ആസ്വാദനം എഴുതണമെന്നു പലയാവൃത്തി കരുതിയെങ്കിലും സിനിമയുടെ സാങ്കേതികത നോക്കിയുള്ള ഒരു ആസ്വാദന രീതി വശമില്ലാത്തതിനാല്‍ ആ സാഹസത്തില്‍ നിന്നു സ്വയം പിന്മാറുകയായിരുന്നു . </span><br />
<br />
<span style="color: #333333; font-family: "lucida grande" , "tahoma" , "verdana" , "arial" , sans-serif; font-size: 13px; line-height: 18px;"> ജീവിതത്തിന്റെ നിരര്‍ത്ഥകതയോ ഭൌതികതയോടുള്ള വിരക്തിയോ ആണ് പലപ്പോഴും ഒരു പലായനം എന്ന നിലയിലുള്ള യാത്രയിലേക്കു നയിക്കുന്നത് .</span><span style="color: #222222; font-family: "arial" , "tahoma" , "helvetica" , "freesans" , sans-serif; font-size: 13px; line-height: 18px;">സമയമളന്ന് ജീവിക്കുന്നവരാണു നാമെല്ലാം. അപകടകരമായ യാതൊന്നും ചെയ്യാതെ അനുഭവങ്ങളുടെ മൂര്ച്ചകളില് നിന്നും തെന്നി മാറി നെറുകയില്‍ മുറിപ്പാടുകള്‍ വീഴ്ത്താനിഷ്ടമില്ലാതെ ഒരനുഷ്ടാനം പോലെ ജീവിതത്തെ മെരുക്കിയെടുക്കുന്നവര്‍ . സമയം ഗണിച്ച് ഉണര്‍ന്ന് ഒരുങ്ങി യാത്ര ചെയ്ത് കൃത്യസമയത്ത് ഇരിപ്പിടങ്ങളിലമര്‍ന്ന് സായാഹ്നസൌഹൃദങ്ങള്‍ക്കായി മൊബൈലിലും കീബോര്‍ഡിലും പരതി വര്‍ത്തമാനങ്ങളീല്‍ സ്വയം നഷ്ടപ്പെട്ട് ജീവിക്കുന്നവര്‍ .ഒരു ദിവസമെങ്കിലും അസ്വസ്ഥമായ ഒരു മടുപ്പോടെ ഇതില്‍ നിന്നെല്ലാം ഒന്നു രക്ഷപ്പെടാന്‍ തോന്നാത്തവരുണ്ടാകില്ല ,ഒരിക്കലെങ്കിലും അതു തോന്നിയിരിക്കണം . </span><br />
<div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<span style="font-family: "arial" , "tahoma" , "helvetica" , "freesans" , sans-serif; line-height: 18px;"><br /></span><span style="font-family: "arial" , "tahoma" , "helvetica" , "freesans" , sans-serif; line-height: 18px;"> പലായനങ്ങള്‍ക്കു ഓരോ ഇടങ്ങളിലും ഓരോ നിര്‍വ്വചനങ്ങളുണ്ട് ,ഓരോ വ്യക്തിക്കും അവരവര്‍ക്കു മാത്രമറിയുന്ന കാരണങ്ങളുമുണ്ട് .പൌരസ്ഥ്യര്‍ക്കു ചിലപ്പോള്‍ തീര്‍ത്ഥാടനമാണ് ,മറ്റ് ചിലപ്പോള്‍ </span><span style="font-family: "arial" , "tahoma" , "helvetica" , "freesans" , sans-serif; line-height: 18px;">പുറപ്പെട്ടൂ പോകല്‍ പാശ്ചാത്യരില്‍ ഹിപ്പിയായവരും</span><span style="color: #333333; font-family: "lucida grande" , "tahoma" , "verdana" , "arial" , sans-serif;"><span style="line-height: 18px;"> പ്രണയനൈരാശ്യം ,ആത്മീയത ,നിരാസം ,മടുപ്പ് ,പാപബോധം ,സ്വാതന്ത്ര്യ വാഞ്ച അങ്ങനെ </span></span><span style="color: #333333; font-family: "lucida grande" , "tahoma" , "verdana" , "arial" , sans-serif; line-height: 18px;">കാരണങ്ങള്‍ .</span><span style="font-family: "arial" , "tahoma" , "helvetica" , "freesans" , sans-serif; line-height: 18px;"><br /></span><span style="font-family: "arial" , "tahoma" , "helvetica" , "freesans" , sans-serif; line-height: 18px;"> എല്ലാ ബന്ധനങ്ങളുമുപേക്ഷിച്ചു ,സ്വസ്ഥവും ശൂന്യവുമായ ഒരു മനസ്സോടെ ജീവിക്കണമെന്നു ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല - പക്ഷെ അങ്ങനെ ഒരു പലായനത്തിനപ്പുറം ,അതു മൂലം നഷ്ടപ്പെട്ടേക്കാവുന്ന പ്രായോഗിക ലാഭങ്ങളുടെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ,അറ്റ് പോയേക്കാവുന്ന ബന്ധങ്ങളുടെ വൈകാരികതയെ കുറിച്ചോര്‍ക്കുമ്പോള്‍ അത്തരം ചിന്തകള്‍ നൈമിഷികങ്ങളായ ഒരു ഭ്രാന്ത് മാത്രമാണെന്നു തിരിച്ചറിയുന്നിടത്തു ആ ചിന്ത ഉപേക്ഷിക്കപ്പെടുന്നു - ചിലര്‍ ആ ഭ്രാന്തിനെ പിന്തുടരുന്നു , പ്രലോഭനങ്ങളെയെല്ലാം നിസ്സാരമായി അതിജീവിച്ചു ,ബന്ധങ്ങളെ നിസ്സംഗമായി ഉപേക്ഷിച്ചു കൊണ്ട് യാത്ര തിരിക്കുന്നു ,അല്ലെങ്കില്‍ പുറപ്പെട്ടു പോകുന്നു . </span></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<span style="font-family: "arial" , "tahoma" , "helvetica" , "freesans" , sans-serif; line-height: 18px;"> </span><span style="color: #333333; font-family: "lucida grande" , "tahoma" , "verdana" , "arial" , sans-serif; font-size: x-small; line-height: 18px;"><br /></span></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-cDWjaAi9pYE/UtOXDg9NSXI/AAAAAAAAB1w/2UsBOPuQHWI/s1600/into-the-wild2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="129" src="https://3.bp.blogspot.com/-cDWjaAi9pYE/UtOXDg9NSXI/AAAAAAAAB1w/2UsBOPuQHWI/s1600/into-the-wild2.jpg" width="320" /></a></div>
<span style="font-family: "arial" , "tahoma" , "helvetica" , "freesans" , sans-serif; line-height: 18px;"> In to the Wild അത്തരമൊരു യാത്രയാണ് , ഒരു പലായനമാണ് ,സ്വാതന്ത്ര്യ പ്രഖ്യാപനമാണ് - </span><span style="background-color: white; color: #333333; font-family: "arial" , "helvetica" , sans-serif; line-height: 17px;">Christopher McCandless എന്ന ചെറുപ്പക്കാരന് </span><span style="font-family: "arial" , "tahoma" , "helvetica" , "freesans" , sans-serif; line-height: 18px;">തന്റെ മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ എല്ലാ സുഖലോലുപതയും ഉപേക്ഷിച്ചു ഒരു യാത്ര തിരിക്കുകയാണ് ,തന്റേതായ എല്ലാ സത്വവും ഇല്ലാതാക്കിക്കൊണ്ട് ,തിരിച്ചറിയല്‍ കാര്‍ഡുകളും ബിരുദ സര്‍ട്ടിഫിക്കറ്റുകളും അതു വരെയുള്ള സമ്പാദ്യങ്ങളും എല്ലാം ഉപേക്ഷിച്ചു കൊണ്ടൊരു യാത്ര , വന്യമായ ഒരു യാത്ര ,ആ യാത്രയുടെ കാരണവും ലക്ഷ്യവും അത്രക്കൊന്നും വിശദീകരിക്കപ്പെടുന്നില്ലെങ്കിലും ആത്യന്തികമായ ലക്ഷ്യം കാട്ടിലൂടെ അലാസ്കയിലെത്തുക എന്നതാണ് ,അതത്രയൊന്നും യാഥാര്‍ത്ഥ്യമല്ലെങ്കില്‍ കൂടിയും ആ ഒരു ലക്ഷ്യമേ സിനിമയില്‍ വെളിവാക്കപ്പെടൂന്നുള്ളൂ . ആധുനിക ലോകത്തിന്റെ യാഥാസ്ഥിതികമായ ജീവിത രീതികളെ നിരാകരിച്ചു കൊണ്ട് പ്രകൃതിയുമായി ലയിച്ചു ജീവിക്കാനാണ് ക്രിസ്റ്റഫര്‍ ആ യാത്ര തിരിക്കുന്നത് ,കുറച്ചു അത്യാവശ്യ വസ്തുക്കളും ഏതാനും പുസ്തകങ്ങളും മാത്രമായിരുന്നു യാത്രയുടെ മൂലധനം .<br /></span><span style="font-family: "arial" , "tahoma" , "helvetica" , "freesans" , sans-serif; line-height: 18px;"> സിനിമയുടെ കാഴ്ചകള്‍ക്കിടയിലെവിടെയോ ഒരു “ദേജാവു “ അനുഭവപ്പെട്ടത് ആത്മാന്വേഷണങ്ങള്‍ ഒരു സാര്‍വത്രിക പ്രതിഭാസമായതിനാലോ അതോ മുമ്പെവിടെയോ ഇതു പോലെയെന്തോ വായിച്ചറിഞ്ഞതു കൊണ്ടോ എന്നു നല്ല തിട്ടമില്ല .ബുദ്ധനും ക്രിസ്തുവും ശങ്കരനുമെല്ലാം ഇത്തരം ആത്മാന്വേഷണങ്ങളുടെ ഉപോല്പന്നങ്ങളാണല്ലോ . സാഹിത്യത്തിലും ഇത് ഒരു പാട് പരീക്ഷിക്കപ്പെട്ടിട്ടുണ്ട് </span><span style="line-height: 18px;">പ്രതീകാത്മകമാകമായോ , ഫാന്റസിയായോ ഒക്കെ . ക്രിസ്റ്റഫറിനെ എനിക്കു ഓര്‍ക്കാന്‍ സാധിക്കുന്നത് ഖസാക്കിലെ രവിയായിട്ടാണ് .ഒരു പക്ഷെ ഖസ്സാക്കിനോടുള്ള അമിത പ്രണയം കൊണ്ടു കൂടിയാകാം പക്ഷെ </span><span style="color: #333333; font-family: "lucida grande" , "tahoma" , "verdana" , "arial" , sans-serif; line-height: 18px;"> In to the Wild ഉം ഖസ്സാക്കിന്റെ ഇതിഹാസവും ഒരു പാട് സാമ്യതകളുള്ള പ്രമേയമാണ് . നായക കഥാപാത്രത്തിന്റെ യാത്ര - ഭൌതിക ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യമോ അല്ലെങ്കില്‍ കുടുംബത്തിലെ അസ്വാരസ്യങ്ങളോ പാപബോധമോ കാരണമായി അലക്ഷ്യമായ ഒരിടത്തേക്കു ,ബാധ്യതകളില്ലാത്ത ഒരു യാത്രയിലേക്കു നയിക്കുന്ന യാത്ര . അതിനിടക്ക് വഴിയോരത്തും ഇടത്താവളങ്ങളിലും കണ്ടെത്തുന്ന ചില കഥാപാത്രങ്ങളിലൂടെ ജീവിതത്തെ കുറിച്ച് പറയുന്നു ,ജീവിതത്തെ കുറിച്ചു ചില ബോധ്യങ്ങളുണ്ടാകുന്നു ജീവിതത്തിലേക്കൊരു തിരിച്ചു പോക്കിനു സമയമാകുമ്പോള്‍ അനിവാര്യമായ അന്ത്യം . </span></div>
<div style="color: black; font-family: 'Times New Roman'; font-size: medium; margin: 0px;">
<span style="color: #222222; font-family: "arial" , sans-serif; font-size: 13px;"></span></div>
<div style="color: black; font-family: 'Times New Roman'; font-size: medium; margin: 0px;">
<span style="color: #333333; font-family: "lucida grande" , "tahoma" , "verdana" , "arial" , sans-serif; font-size: 13px; line-height: 18px;"><br /></span></div>
<div style="margin: 0px;">
<div style="color: black; font-family: 'Times New Roman'; font-size: medium;">
<span style="color: #333333; font-family: "lucida grande" , "tahoma" , "verdana" , "arial" , sans-serif; font-size: 13px; line-height: 18px;">ബന്ധങ്ങളില്‍ നിന്നും കെട്ടുപാടുകളില്‍ നിന്നും മോചിതനായാണ് ക്രിസ്റ്റഫര്‍ യാത്ര തിരിക്കുന്നത് ,ആരോടും പറയാതെ ,ഒന്നിനോടുമൊരു കടപ്പാട് ശേഷിപ്പിക്കാതെ .പക്ഷെ അയാളുടെ യാത്രയിലുടനീളം ആളുകളുമായി ഇടപഴകേണ്ടി വരുന്നു ,ഇടപഴകുന്ന ആളുകളിലൂടെ ജീവിതത്തെ അറിയുന്നു ,വഴിപോക്കരുടെ ജീവിതത്തിലെ സന്തോഷവും ദുഖവും ആകുലതകളും സ്നേഹവും പങ്കു വെക്കപ്പെടൂന്നു .പ്രണയവും സൌഹൃദവും അനുഭവിക്കുന്നു .<br />ആത്മനിന്ദയാണോ ,കൌതുകമാണൊ എന്നു വേര്‍തിരിച്ചറിയാനാവാത്ത ഒരു യാത്രയില്‍ പിതൃസമാനമായ ഒരു സാന്ത്വനം രവിയും ക്രിസ്റ്റഫറും അനുഭവിക്കുന്നുണ്ട് .ഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയത്തിലെ ഇന്സ്പെക്ഷന് വന്ന </span></div>
<div style="color: black; font-family: 'Times New Roman'; font-size: medium;">
<span style="color: #333333; font-family: "lucida grande" , "tahoma" , "verdana" , "arial" , sans-serif; font-size: 13px; line-height: 18px;">മാഷ് രവിയില്‍ പിതൃസമാനമായ സ്നേഹം ,അലിവ് എല്ലാം സൃഷ്ടിക്കുന്നു , വിജനമായ മലയടിവാരത്തില്‍ ഒറ്റക്കു താമസിക്കുന്ന വൃദ്ധനായ റോണ്‍ ക്രിസ്റ്റഫറിനെ തന്റെ ചെറുമകനായിട്ടാണ് കാണുന്നത് . നഷ്ടപ്പെട്ടതോ നഷ്ടപ്പെടുത്തിയതോ ആയ സ്നേഹത്തിന്റെ ,കരുതലിന്റെ ഒക്കെ പുനരാവിഷ്കാരമായി ,തിരിച്ചറിവായി ഈ ബന്ധങ്ങള്‍ രവിയുടെയും ക്രിസ്റ്റഫറിന്റെയും ജീവിതത്തില്‍ കടന്നു വരുന്നു ഒരു തിരിച്ചു പോക്കിലേക്കു മനസ്സു രൂപപ്പെട്ടു വരുമ്പോഴാണ് അപ്രതീക്ഷിതമായി മരണം കടന്നു വരുന്നത് . യാത്രയുടെ നിഷ്ഫലതയില്‍ ,നിസ്സഹായരായി പ്രകൃതിയുടെ സാമാന്യ വിധിക്കു കീഴടങ്ങേണ്ടി വരുന്നു .</span></div>
<div>
<span style="color: #333333; font-family: "lucida grande" , "tahoma" , "verdana" , "arial" , sans-serif; font-size: x-small;"><span style="line-height: 18px;"><br /></span></span></div>
<div style="color: black; font-family: 'Times New Roman'; font-size: medium;">
<span style="color: #333333; font-family: "lucida grande" , "tahoma" , "verdana" , "arial" , sans-serif; font-size: 13px; line-height: 18px;"><br /></span></div>
<div style="margin: 0px;">
<span style="color: #333333; font-family: "lucida grande" , "tahoma" , "verdana" , "arial" , sans-serif; font-size: 13px; line-height: 18px;">"രവി ചാഞ്ഞു കിടന്നു ,അയാള്‍ ചിരിച്ചു അനാദിയായ മഴ വെള്ളത്തിന്റെ സ്പര്‍ശം .ചുറ്റും പുല്ക്കൊടികള് മുള പൊട്ടി. രോമ കൂപങ്ങളിലൂടെ പുല്ക്കൊടികള് വളര്‍ന്നു ,മുകളില്‍ വെളുത്ത കാല വര്‍ഷം പെരുവിരലോളം ചുരുങ്ങി ,ബസ്സു വരാനായി രവി കാത്തു കിടന്നു " ഒരെ സമയം </span></div>
</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<span style="font-family: "arial" , "tahoma" , "helvetica" , "freesans" , sans-serif; line-height: 18px;"><br /></span></div>
</div>
</div>
Unknownnoreply@blogger.com4tag:blogger.com,1999:blog-7776123822028832264.post-29750657539034491732013-10-22T01:47:00.001-07:002013-10-22T01:57:05.529-07:00ആവിഷ്കാര സ്വാതന്ത്ര്യ വ്രണം പൊട്ടലുകള്‍ .<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #222222; font-family: arial, sans-serif;">
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-xUALtVBZ-P0/UmY5-NgpKnI/AAAAAAAABzU/auQastA_xvw/s1600/61.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="196" src="http://1.bp.blogspot.com/-xUALtVBZ-P0/UmY5-NgpKnI/AAAAAAAABzU/auQastA_xvw/s320/61.jpg" width="320" /></a></div>
<br />
<br />
<br />
<b>If we don't believe in freedom of expression for people we despise ,we don't believe in at all .</b><br />
<b><br /></b>
<b>Noam Chomsky .</b></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<br />
<span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;">ആവിഷ്കാര സ്വാതന്ത്ര്യമെന്നത് സദാചാരം പോലെ തന്നെ ഒരു സംഗതിയാണ് .അവനവനു രുചിക്കുന്നതും രസിക്കുന്നതും വരെയേ ഈ സ്വാതന്ത്ര്യം ആകാവൂ ,അതിനപ്പുറം വികാരം വ്രണപ്പെടും .ഈ വ്രണപ്പെടുന്ന വികാരത്തിന്റെ തോതനുസരിച്ചിരിക്കും പിന്നീടുള്ള അതിക്രമങ്ങള്‍ . സിനിമയായാലും നാടകമായാലും സാഹിത്യമായാലും പ്രസംഗമായാലും ഇത് തന്നെ സ്ഥിതി . </span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;">ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചും അതിന്റെ ജനാധിപത്യഅവകാശങ്ങളെ കുറിച്ചുമുള്ള സജീവ ചര്‍ച്ചകള്‍ക്കു കാരണമായ ഒരു പാട് സംഭവങ്ങള്‍ കടന്നു പോയിരുന്നു .</span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;">ആഷിക്ക് അബുവിന്റെ “ഇടുക്കി ഗോള്‍ഡ് പോസ്റ്ററില്‍ “ ശിവനെ കോണ്ട് കഞ്ചാവ് വലിപ്പിച്ചതും അതിനു ശേഷം അമീര്‍ ഖാന് ശിവനെ കൊണ്ട് ഓട്ടോറിക്ഷ തള്ളിച്ചതും തേജസ് പത്രത്തിന്റെ നിരോധനവും അങ്ങനെയൊക്കെയായി സംഭവ ബഹുലമായ ആവിഷ്കാര സ്വാതന്ത്ര്യ ചര്‍ച്ചകളായിരുന്നു .</span><br />
<span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><br /></span>
<span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><br /></span>
<br />
<div>
<span style="color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;">ഇന്നു നമ്മുടെ നാട്ടില്‍ ഏറ്റവും ശക്തമായ നിയമം ഉള്ള ഒരേ ഒരു കാര്യമേയുള്ളൂ - മത നിന്ദ /ദൈവ നിന്ദ അഥവാ ബ്ലാസ്ഫമി .ഇങ്ങനെയൊരു കേസ് വന്നാല്‍ ,അല്ലെങ്കില്‍ ആരോപണം വന്നാല്‍ മിക്കവാറും പണി കിട്ടും ഒന്നുകില്‍ കോടതിയില്‍ നിന്നു അല്ലെങ്കില്‍ ദൈവസ്നേഹം കൊണ്ട് കഴപ്പ് മൂത്ത ജനക്കൂട്ടത്തില്‍ നിന്നു . പട്ടിണിയോ പരിവട്ടമോ ആയിരുന്നാലും ദൈവങ്ങളെയും മതങ്ങളെയും സംരക്ഷിക്കുന്ന കാര്യത്തില്‍ ആരും ഉപേക്ഷ വിചാരിക്കില്ലല്ലോ .</span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;">തൊടുപുഴയിലെ ജോസഫ് സാറിന്റെ കാര്യത്തില്‍ വികാരഭരിതരായ ദൈവ വിശ്വാസികളില്‍ നിന്നും പൌരനെ സംരക്ഷിക്കേണ്ടിയിരുന്ന സ്റ്റേറ്റ് തന്നെ അദ്ദേഹത്തിനെതിരെ </span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;">IPC: 295A</span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"> വകുപ്പു പ്രകാരം</span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"> കേസെടുത്തു .ലുക്കു ഔട്ട് നോട്ടീസും വ്യാപക തിരച്ചിലും ഒക്കെയായി മത ഭ്രാന്തന്മാര്ക്കു അവരാണ് ശരി എന്നു സ്ഥാപിച്ചെടുക്കാന്‍ സര്‍ക്കാറിന്റെ ഈ നീക്കം കൊണ്ട് സാധിച്ചു ,ഫലമെന്തു ?- അങ്ങേരുടെ കൈ പോയി കിട്ടി .ഇത് ഏതെങ്കിലും മതത്തോടു മാത്രമുള്ള പ്രീണനമൊന്നുമല്ല - എല്ലാ മതത്തില്‍ പെട്ട വികാരഭരിതരോടും ഭരണ കൂടങ്ങള്‍ ഈ സ്നേഹം കാണിക്കാറുണ്ട് -അമൃതാനന്ദ മയിക്കെതിരെ പുസ്തകമെഴുതിയ ശ്രീനി പട്ടത്താനത്തിനെതിരെയുള്ള ഇടപെടലുകളും ക്രിസ്ത്യന്‍ മണ്ടത്തരങ്ങളെ തുറന്നു കാട്ടിയ സനല്‍ ഇടമറുകിനെതിരായ പ്രതിഷേധവുമെല്ലാം ഈ പട്ടികയില്‍ വരും -ഉദാഹരണങ്ങളാണെങ്കില്‍ ക്വിന്റല്‍ കണക്കിനുണ്ട് . വിസ്താര ഭയം കൊണ്ട് കെട്ടഴിക്കുന്നില്ല .</span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"> </span></div>
<div>
<span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><br /></span></div>
<div>
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif;"><span style="line-height: 18px;">ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ചിലര്‍ അതിവൈകാരികമായി ഉയര്‍ത്തുന്ന ചോദ്യമാണ് -എങ്ങോട്ടാണ് നമ്മുടെ രാജ്യം പോകുന്നത് ? പഴയ ബ്രിട്ടീഷ് കിരാത ഭരണത്തിലേക്കാണോ ???<br /><br /><u><b>മതനിന്ദാ /ദൈവ നിന്ദാ നിയമം [</b></u></span></span><b style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><u>[blasphemy] IPC: 295A ]</u></b><span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif;"><span style="line-height: 18px;"><br /><br />നമ്മുടെ രാജ്യം ഷഷ്ടിപൂര്‍ത്തി കഴിഞ്ഞു ,വാര്‍ദ്ധക്യത്തിലേക്കു കാലു നീട്ടിത്തുടങ്ങിയിരിപ്പാണ് ഇനിയും പഴയ ബ്രിട്ടീഷ് സാമ്രാജ്യത്തത്തെയൊക്കെ കുറ്റം പറയാന്‍ നില്‍ക്കുന്നത് കുറച്ചു കഷ്ടാണ് . നമ്മുടെ പീനല്‍ കോഡിലുള്ള </span></span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;">മതനിന്ദാ വകുപ്പ് <b>[blasphemy] IPC: 295A </b> ബ്രിട്ടീഷ് രാജിന്റെ കാലത്തുണ്ടായിരുന്നതിന്റെ തുടര്‍ച്ച തന്നെയാണ് .</span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"> പക്ഷെ </span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;">സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം വന്ന ഒരു നിയമ ഭേദഗതില്‍ മത നിന്ദാ നിയമമായ<b> </b></span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><b> </b></span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><b>IPC: 295A </b>- ല്‍</span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"> His <b>Majesty's Subject</b> എന്ന വാക്കിനെ<b> Citizens of India </b>എന്നാക്കി മാറ്റി ,അതു കൂടാതെ വ്രണിത ഹൃദയര്‍ക്കു കൂടുതല്‍ നിയമ പരമായ സാധ്യതകളൊരുക്കാന്‍ ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമത്തെ ഒന്നു കൂടി വിപുലപ്പെടുത്തി <b>Out raging by certain words</b> എന്ന വാക്യത്തെ <b>Outraging by words ,either spoken or written ,or by signs or visible representations or otherwise</b> എന്നാക്കി മാറ്റി ഇത് കൊണ്ട് വ്രണപ്പെടാനുള്ള കാരണങ്ങളും അതിനെതിരെ നിയമ നടപടിക്കുള്ള സാധ്യതകളും ഒന്നു കൂടി ശക്തമായി ,നിയമം ഇല്ലാത്തത് കൊണ്ട് വ്രണപ്പെടാതിരിക്കരുതല്ലോ ,എന്തായാലും ഈ വിപുലപ്പെടുത്തല്‍ വാക്യമുള്ളതു കൊണ്ട് വേണമെങ്കില്‍ ഒന്നു തുമ്മിയാല്‍ പോലും മതനിന്ദക്കു കേസ് എടുക്കാനുള്ള വകുപ്പുണ്ട് .</span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;">ബ്രിട്ടീഷ് ഭരണകാലത്തു നിന്നും സ്വതന്ത്ര ഭാരതത്തിലെത്തുമ്പോള്‍ മത നിന്ദാ നിയമത്തില്‍ നാം ഒരു പാട് “പുരോഗമിച്ചതായി“ കാണാം .അതു കൊണ്ട് ദയവ് ചെയ്ത് ഉദാഹരിക്കാനും താരതമ്യം ചെയ്യാനും പഴയ “ബ്രിട്ടീഷ് കിരാത വാഴ്ച” യിലേക്കൊന്നും പോകണ്ടാ , നമുക്കു സ്വന്തമായി നല്ല ഒന്നാന്തരം ഭരണകൂടങ്ങളും അതിന്റെ വിപുലീകരിച്ച നിയമങ്ങളുമൊക്കെയുള്ളപ്പോള്‍ അത് അനാവശ്യമല്ലെ .</span><br />
<span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><br /></span></div>
<br />
<div>
</div>
<br />
<div>
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-nCTK7pCCL5Q/UmY6Lvl6YvI/AAAAAAAABzc/xt_fmEMcjcY/s1600/download.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="http://3.bp.blogspot.com/-nCTK7pCCL5Q/UmY6Lvl6YvI/AAAAAAAABzc/xt_fmEMcjcY/s1600/download.jpg" /></a></div>
ഇനി അഥവാ നിയമത്തിന്റെയൊ അധികാരത്തിന്റെ ആശ്രയമില്ലെങ്കില്‍ വ്രണിത ഹൃദയര്‍ കയ്യേറ്റത്തിലൂടെയും സംഘബലത്തിലൂടെയും അതിനെ മറികടക്കാന്‍ ശ്രമിക്കും .ഹിന്ദു ഫാസിസ്റ്റുകളും ഇസ്ലാമിക മൌലിക വാദികളും പുസ്തകങ്ങള്‍ക്കും സിനിമകള്‍ക്കുമെതിരെ സംഘടിക്കുന്നതു അവരുടെ കയ്യില്‍ അതിനെ നിരോധിക്കാനും ഇല്ലാതാക്കാനുമുള്ള അധികാരമില്ലാത്തപ്പോള്‍ മാത്രമാണ് . ഹുസൈന്റെ പെയിന്റിങുകള്‍ നശിപ്പിക്കുകയും ഭീഷണി മുഴക്കിയതും മീരാ നായരുടെ സിനിമയുടെ ഷൂട്ടിങ്ങ് തടസ്സപ്പെടുത്തുന്നതും അധ്യാപകന്റെ കൈ വെട്ടുന്നതും തങ്ങളുടെ സംഘബലത്തിന്റെ അപകടത്തെ കുറിച്ചു അറിയിക്കാന്‍ തന്നെയാണ് ,ഇക്കാര്യത്തില്‍ കമ്യൂണിസ്റ്റ് അണികളും മോശമല്ല പഴയ കമ്യൂണിസ്റ്റ് നേതാക്കളുടെ ലൈംഗിക ജീവിതത്തെ പരാമര്‍ശിച്ചതിനാണ് എഴുത്തുകാരന് സക്കറിയയെ സഖാക്കള്‍ കൈ വെച്ചത് , സക്കറിയ പറഞ്ഞത് അവാസ്തവമോ, അസംബന്ധമോ ആയിരുന്നതു കൊണ്ടല്ല അത്തരമൊരു പ്രതികരണം ,മറിച്ചു വേദിയറിഞ്ഞു പ്രസംഗിച്ചില്ല എന്നതായിരുന്നു തെറ്റ് ,നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ തിണ്ണ മിടുക്കു .മതമാകട്ടെ ,രാഷ്ട്രീയ പ്രസ്ഥാനങ്ങളാകട്ടെ മൌലികാശയത്തില്‍ അടിയുറച്ചു രൂപപ്പെടുത്തിയിരിക്കുന്ന ഒരു ഇസങ്ങള്‍ക്കും സ്വതന്ത്ര ചിന്തയെയോ ആവിഷ്കാര സ്വാതന്ത്ര്യത്തെയോ അനുകൂലിക്കാനോ പ്രൊത്സാഹിപ്പിക്കാനോ കഴിയില്ല .<br />
<br />
<br />
<div>
<br />
<div>
അധികാരവും അതിന്റെ മെഷിനറിയും നിയന്ത്രിക്കുന്നവര്‍ക്കു കാര്യങ്ങള്‍ കുറെ കൂടി ലളിതമാണ് .വികാരം വ്രണപ്പെടുന്നതിനു മുമ്പ് തന്നെ അത് നിരോധിക്കാന്‍ കഴിയുന്നു ,അല്ലെങ്കില്‍ അത്തരത്തിലൊരു ഉദ്യമത്തിനു തുനിയുന്നതില്‍ നിന്നു സ്വയമേവ പിന്മാറാന് തരത്തിലൊരു ഭീഷണി സജീവമായി നിലനിര്‍ത്താന്‍ കഴിയുന്നു . ഇക്കാര്യത്തില്‍ ഏറ്റവും സ്വേച്ഛാധികാര പ്രമത്തത പ്രകടിപ്പിച്ചിട്ടുള്ളത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ് ,അതിനെതിരെയുള്ള ഓരോ പ്രതികരണവും അധികാര സംവിധാനങ്ങളെ ഉപയോഗിച്ചു ഇല്ലാതാക്കുന്നു .അടിയന്തിരാവസ്ഥാ കാലത്തു ഇന്ദിരാഗാന്ധി തുടങ്ങി വെച്ച മാതൃക പിന്നീട് വന്ന കോണ്‍ഗ്രസ്സ് വംശാധിപത്യവാഴ്ച തുടര്‍ന്നു കൊണ്ടേയിരിക്കുന്നു . കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ സംബന്ധിച്ചു സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം അധികാരമില്ലാത്ത കാലയളവ് തുച്ഛമായിരുന്നു , അതു കൊണ്ട് തന്നെ ആ പാര്‍ട്ടിക്കെതിരെ ,അതിന്റെ സ്വേച്ഛാധിപത്യം നിറഞ്ഞ വംശവാഴ്ചയുടെ ദുരിതങ്ങള്‍ക്കെതിരെയും എഴുതാനോ പറയാനോ പ്രതികരിക്കാനോ കഴിയാത്ത വിധം ഭീഷണമായ ഒരു അവസ്ഥ നിലവിലുണ്ട് .കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കെതിരെയോ അതിന്റെ നേതാക്കള്‍ക്കെതിരെയോ പോലും വേണ്ടാ ,അതിനു താല്പര്യമുള്ള കോര്‍പ്പറേറ്റുകളെ കുറിച്ചു പോലും ഇന്‍ഡ്യയില്‍ എഴുതിക്കൂടാ, അലിഘിതമായ വിലക്കുകള്‍ അതിനുണ്ട് . ധീരുഭായി അംബാനിയുടെ ജീവിത വഴികളെ പറ്റി ഹമീഷ് മക് ഡൊണാള്‍ഡ് എഴുതിയ "<b>The Polyester Prince"</b> നു ഇന്‍ഡ്യയില്‍ ഒരു കാലഘട്ടം വരെ അലിഘിതമായ വിലക്കുകളുണ്ടായിരുന്നു .ഖനന ഭീമന് കോര്‍പ്പറേറ്റായ “വേദാന്ത” യുടെ സാമ്പത്തിക ക്രമക്കേടുകളെ പറ്റിയും അത് ഓഹരി വിപണിയെ കബളിപ്പിക്കുന്നതിനെ പറ്റിയും രോഹിത്ത് പൊഡ്ഡാര്‍ എഴുതിയ "<b>Vedanta's Billions "</b> ഇത്തരത്തില്‍ നിരോധനം നേരിട്ട കൃതിയാണ് ,വേദാന്തയുടെ ഡയറക്ടര്‍മാരിലൊരാള്‍ നമ്മുടെ ധന മന്ത്രിയായ ചിദംബരമായിരുന്നുവെന്നത് വെറും യാദൃശ്ചികം മാത്രമാകണം. .സെന്‍സര്‍ ഷിപ്പ് നിയമങ്ങളും സൈബര്‍ നിയമങ്ങളും പോലും മാറ്റിയെഴുതുന്നതു ഈ ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള ആ പഴയ അടിയന്തിരാവസ്ഥകാലത്തിന്റെ തുടര്‍ച്ചയായിട്ടു തന്നെയാണ് . </div>
</div>
<br /><br /><br />
<div>
<span style="line-height: 18px;">സ്വതന്ത്ര ഇന്‍ഡ്യയില്‍ ആദ്യമായി നിരോധനം നേരിട്ട കൃതി പാതിയോ അല്പമോ മലയാളിയായിരുന്ന ഓബ്രി മേനന്റേതായിരുന്നു .Rama Retold -രാമായണത്തിന്റെ ഒരു പാരഡിയായിരുന്നു ഇത് . പിന്നീടവിടന്നങ്ങോട്ടു ഗവണ്മെന്റ് നിരോധനമേര്‍പ്പെടുത്തിയ അസംഖ്യം കൃതികളുണ്ട് . ആളുകളുടെ ,മതപരമായ ,രാഷ്ട്രീയമായ ,ദേശീയമായ എല്ലാ മൃദുല വികാരങ്ങളെയു</span><span style="display: inline; line-height: 18px;">ം പരമാവധി താലോലിക്കാന്‍ അധികാരം എന്നും ശ്രമിച്ചിട്ടൂണ്ട് .വി എസ് നായ്പാളിന്റെ “an area of darkness“ ഇന്‍ഡ്യയില്‍ നിരോധിക്കപ്പെട്ടത് ഇന്‍ഡ്യയെ മോശമാക്കി കാണിക്കാന്‍ ശ്രമിച്ചു എന്ന കാരണത്താലാണ് ഇത് ഇന്‍ഡ്യയില്‍ മാത്രമേ നിരോധിച്ചിട്ടുള്ളൂ . മറ്റുള്ള രാജ്യക്കാര്‍ക്കു മുന്നില്‍ ഈ കൃതിയിലൂടെ ഇ</span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;">ന്ഡ്യയെ എങ്ങനെയാണ്</span><span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif;"><span style="line-height: 18px;">അവതരിപ്പിക്കുന്നതെന്<wbr></wbr>നു അറിയാന്‍ ഇന്ഡ്യക്കാര്ക്കു അവകാശമില്ല എന്നതാണ് ഈ നിരോധനത്തിലെ ഫലിതം .</span></span><br />
<span style="color: #444444; line-height: 16px;"><br /></span>
<span style="color: #444444; line-height: 16px;"><br /></span>
<span style="color: #444444; line-height: 16px;"><br /></span>
<b><span style="color: #444444; line-height: 16px;">"സംഗീതമപി സാഹിത്യം സാരസ്വതാ </span><span style="color: #444444; line-height: 16px;">സ്തനദ്വയം ”</span></b><span style="color: #444444; font-weight: bold; line-height: 16px;"> </span>സംഗീതവും സാഹിത്യവും സരസ്വതീ ദേവിയുടെ സ്തനങ്ങളാണ് എന്നാണ് ഹിന്ദു സങ്കല്പം തന്നെ ,അങ്ങനെയുള്ള സരസ്വതീ ദേവിയെ ഹുസ്സൈന്‍ വരയ്ക്കുമ്പോള്‍ അത് ഹിന്ദു ഫാസിസത്തിനു സഹിക്കാന്‍ കഴിയുന്നില്ല . <span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif;"><span style="line-height: 18px;">അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഏറ്റവും ശക്തമായ തോതില്‍ ഇത്തരം സ്വാതന്ത്ര്യങ്ങളെയും ജനാധിപത്യ അവകാശങ്ങളെയും ഹനിക്കുന്നത് ഹിന്ദു ഫാസിസം തന്നെയാണ് .കാക്കത്തൊള്ളായിരം ദൈവങ്ങളും ആള് ദൈവങ്ങളുമുള്ള ഒരു മതത്തിനു എവിടെ തൊട്ടാലും മര്‍മ്മമെന്ന രീതിയിലാണ് വികാരമുണരുന്നത് . കയ്യൂക്കും തിണ്ണമിടുക്കും കൊണ്ട് അവരത് കൊണ്ടാടുകയും ചെയ്യും . ലൈംഗിക വര്‍ണ്ണന നിറഞ്ഞ ശില്പ ചാതുരിയുടെ ഹിന്ദു പാരമ്പര്യം </span></span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;">ഖജുരാഹോയില്‍</span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"> കണ്ണു തുറന്നു നില്ക്കുമ്പോള് തന്നെയാണ് ഹുസ്സൈന്റെ ചിത്രങ്ങള്‍ നശിപ്പിക്കപ്പെട്ടതും ഹുസൈനു പലായനം ചെയ്യപ്പെടേണ്ടി വന്നതും . </span><span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif;"><span style="line-height: 18px;">സല്മാന് റുഷ്ദിയുടെ “Satanic Verses " ഇസ്ലാം രാഷ്ട്രങ്ങളില്‍ നിരോധിക്കുന്നതിനു മുമ്പേ ഇന്‍ഡ്യയില്‍ നിരോധിച്ചിരുന്നു ,ഒന്നു കൂടി ഉത്സാഹിച്ചിരുന്നെങ്കില്‍ സല്മാന് റുഷ്ദിയെ തൂക്കിക്കൊല്ലാനുള്ള നിയമം പോലും ഉണ്ടാക്കി കൊടുക്കുമായിരുന്നു. .അന്ന് ഈ കൃതിക്കെതിരെ മൂസ്ലീം വികാരം ഉണര്‍ത്തി വിട്ടു വന്‍ പ്രതിഷേധം സംഘടിപ്പിച്ച ഷഹാബുദ്ദീന് എം പി യോട് പത്രലേഖകന് ചോദിച്ചു -<br /><i><br />" അങ്ങ് ഈ പുസ്തകം വായിച്ചിട്ടുണ്ടോ ?<br /> ഹേയ് ഞാന്‍ വായിച്ചിട്ടില്ല ,എന്തിനാണിതൊക്കെ വായിക്കുന്നത് ? "</i><br /><br />എന്നായിരുന്നു അയാളുടെ മറുപടി .സത്യത്തില്‍ പ്രക്ഷോഭം നടത്തുന്ന ആരും ആ പുസ്തകം വായിച്ചിട്ടുണ്ടായിരുന്നില്ല .കസന്ദ്സാക്കീസിന്റെ “<b>The last temptation of Christ</b> " നെ ആസ്പദമാക്കി പി എം ആന്റണി രചിച്ച “ക്രിസ്തുവിന്റെ ആറാം തിരുമുറിവ് ” നിരൊധിക്കപ്പെട്ടത് ക്രിസ്തീയ സഭയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ്<b>. </b></span></span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><b>Sivaji :Hindu King in Islamic India</b> " എന്ന കൃതി ശിവജിയെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ചു മഹാരാഷ്ട്രയില്‍ നിരോധിച്ചിരുന്നു ,സുപ്രീം കൊടതി ഈ നിരോധനം നീക്കിയിട്ടു പോലും ഈ പുസ്തകം മഹാരാഷ്ടയില്‍ ലഭ്യമല്ല - ഇത് നിയമപരമായ നിരോധനമല്ല തിണ്ണമിടുക്കിന്റെ നിരോധനമാണ് . ജവഹര്‍ ലാല്‍ നെഹൃവിന്റെ <b>"Discovery Of India </b>"യില്‍ ശിവജിയെ പറ്റിയുള്ള പരാമര്‍ശങ്ങള്‍ മറാഠികളെ വേദനിപ്പിക്കുന്നു എന്നു പറഞ്ഞു ഗോപിനാഥ് മുണ്ടെ സര്‍ക്കാര്‍ ഈ കൃതി നിരോധിക്കാന്‍ നീക്കം നടത്തിയിരുന്നു -ആദ്യ പ്രധാനമന്ത്രിയുടെതെന്നത് പോകട്ടെ ,ക്ലാസ്സിക് എന്നു വിളിക്കപ്പെട്ട ഒരു കൃതിയാണത് . അപ്പോള്‍ നിരോധനങ്ങള്‍ക്കും വ്രണം പൊട്ടലുകള്‍ക്കും കാരണങ്ങള്‍ ഒരു നേര്‍ത്ത നൂലിഴയോളം മതി .</span><br />
<br />
<span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;">ഇനി നമുക്കു തേജസ്സ് ലേക്കു വരാം - ഇപ്പോള്‍ വിലപിക്കുന്നവര്‍ പറയും പോലെ തേജസ്സ് - നിഷ്കളങ്കമായ ,ജനാധിപത്യ മൂല്യങ്ങളെ മാനിക്കുന്ന ,മത നിരപേക്ഷമായ ഒരു പത്രമല്ല എന്ന യാഥാര്‍ത്ഥ്യം ഇന്നു തേജസ്സിന്റെ നിരോധനത്തിനെതിരെ സംസാരിക്കുന്നവര്‍ക്കു പോലും അറിയാം . പക്ഷെ ഒരു ജനാധിപത്യ സമൂഹത്തില്‍ അതിനു പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം വേണം ,വിയോജിക്കാനും പ്രതിഷേധം നടത്താനും ഉള്ള സ്വാതന്ത്ര്യം വേണം -അതിനെ നിരോധിക്കുന്നത് ജനാധിപത്യ വിരുദ്ധം തന്നെയാണ് .പക്ഷെ ഇപ്പോള്‍ തേജസ്സിനു വേണ്ടി തേങ്ങുന്നവര്‍ ഒരു വാക്കു പോലും വായിക്കാത്ത പുസ്തകങ്ങളെ നിരോധിക്കാനും എഴുത്തുകാരനെ കഴുവേറ്റാനും ആഹ്വാനം ചെയ്തവരാണ് , അന്നൊന്നും ഈ ജനാധിപത്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഏഴയലത്തു പോലും കടന്ന് വന്നില്ല ,</span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;">ഈ ഇസ്ലാം മൌലിക വാദികള്‍ എന്നെങ്കിലും മറ്റുള്ളവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെയോ ജനാധിപത്യത്തെയോ മാനിച്ചിട്ടുണ്ടോ ?</span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"> </span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"> അവനവനു വേണ്ടി വരുമ്പോള്‍ മാത്രമുള്ള ആവിഷ്കാര സ്വാതന്ത്ര്യ കരച്ചില് അസഹ്യമാണ് .<br /><br /><b><u>സിനിമയിലെ വികാരങ്ങളും വിവാദങ്ങളും </u></b></span></div>
</div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
നാടകങ്ങളും പുസ്തകങ്ങളുമൊക്കെ കാലഹരണപ്പെട്ടതു കൊണ്ടാണെന്നു തോന്നുന്നു സമീപകാലത്തു സിനിമകളാണ് ഏറ്റവുമധികം വ്രണിതഹൃദയരെ സൃഷ്ടിച്ചിരിക്കുന്നത് .1958 ല്‍ ഒരു ഹാസ്യ സിനിമക്കു “നായരു പിടിച്ച പുലിവാല്“ എന്നു നിസ്സാരമായി പേരിടാന്‍ കഴിയുമ്പോള്‍ കുറെ ദശകങ്ങള്‍ക്കിപ്പുറം “പൊന്മുട്ടയിടുന്ന തട്ടാന്‍” ലേക്കെത്തിയപ്പോള്‍ സിനിമ കാണാതെ തന്നെ ജാതിവികാരം വ്രണപ്പെടുന്ന അവസ്ഥയിലേക്കു നമ്മള് പുരോഗമിച്ചു കഴിഞ്ഞിരുന്നു ,ഇതില്‍ തട്ടാനാണ് നായക കഥാപാത്രം എന്നിട്ടു പോലും അത് അനുവദിക്കാനാകില്ല എന്ന നിസ്സഹായവസ്ഥയില്‍ കഥാകൃത്തു സിനിമയുടെ പ്രമേയവുമായി ഒരു ബന്ധവുമില്ലാത്ത “പൊന്മുട്ടയിടുന്ന താറാവ് “ എന്ന പേരിടാന്‍ നിര്‍ബന്ധിതനാകുന്നു .കമലഹാസന്റെ “ചണ്ടിയാര്‍” വീരുമാണ്ടിയായതും ഇതേ ജാതി വികാരത്തിന്റെ പുറത്താണ്,കാലം കഴിയുന്തോറും വ്രണിത ഹൃദയരാവാനുള്ള ശേഷിയും സാധ്യതകളും വര്‍ദ്ധിച്ചു വരികയാണ് ,ദേവിയുടെ വിഗ്രഹത്തില്‍ തുപ്പിക്കാന്‍ ഇന്നു എം ടി വാസുദേവന്‍ നായര്‍ തുനിഞ്ഞാല്‍ അമ്മയാണെ, ദേവിയാണേ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയതിനുള്ള ശിക്ഷ എം ടി വാസുവേട്ടന് ഏറ്റ് വാങ്ങേണ്ടി വന്നേനെ .<br />
<br />
ക്രിസ്ത്യന്‍ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതു കൊണ്ട് ഇന്‍ഡ്യയിലെ പല സംസ്ഥാനങ്ങളിലും “ഡാവിഞ്ചി കോഡ് “ എന്ന ഹോളിവുഡ് സിനിമ നിരോധിച്ചിട്ടുണ്ട് . പ്രകാശ് ജായുടെ “ഗംഗാ ജല്‍” പ്രദര്‍ശനത്തിനു മുമ്പ് ലാലു പ്രസാദ് യാദവിന്റെ സ്പെഷ്യല്‍ സെന്‍സറിങ്ങ് കൂടി വിധേയമാക്കേണ്ടി വന്നു .മീരാ നായരുടെ “ഫയറിന്റെ” ഷൂട്ടിങ്ങ് ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നു ആരോപിച്ചു ഹിന്ദുത്വ വാദികള്‍ തടസ്സപ്പെടുത്തിയപ്പോള്‍ ബംഗാളില്‍ വന്നു ഷൂട്ട് ചെയ്യാന്‍ ക്ഷണിച്ചവരാണ് അന്നത്തെ ഇടതു പക്ഷ സര്‍ക്കാര്‍ , ആവിഷ്കാര സ്വാതന്ത്ര്യത്തെ മാനിക്കാത്ത ഹിന്ദു ഫാസിസ്റ്റ് അതിക്രമങ്ങളെ അപലപിക്കുകയും ചെയ്തു . പക്ഷെ <span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;">2001 ലെ കൊല്‍ക്കത്താ ഫിലിം ഫിസ്റ്റിവലില്‍ ലെനിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച Taurus - പ്രദര്‍ശിപ്പിച്ചതിനെതിരെ കൊല്‍ക്കത്തയില്‍ സി പി എമ്മിന്റെ പ്രതിഷേധമുണ്ടായിരുന്നു ,അതിനു മുമ്പ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞതാണ് </span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><b>Taurus</b> ,</span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"> അതു കൂടാതെ സിനിമ വരുന്നതു ലെനിന്റെ നാടായ റഷ്യയില്‍ നിന്നും , രാജാവിനെക്കാള്‍ വലിയ രാജഭക്തി .</span> ഉല്പതിഷ്ണുത്വവും ആവിഷ്കാര സ്വാതന്ത്ര്യവും മുട്ടിന് മുട്ട് വിളമ്പുന്ന കമ്യൂണിസ്റ്റുകാര്‍ക്കു ലെനിനെ വസ്തുതാ പരമായി വിലയിരുത്തുന്ന ഒരു സിനിമയെ അംഗീകരിക്കാന്‍ കഴിഞ്ഞില്ല ,പ്രക്ഷോഭങ്ങള്‍ ,പ്രതിഷേധങ്ങള്‍ പിന്നെ നിരൊധനം .<span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;">-അപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യമെന്നത് അവനവനു രുചിക്കും വരെ മാത്രമേ നടക്കൂ .</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><br /></span>
<br />
<div>
<span style="color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><span style="color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif;">സിനിമകള്‍ വിവാദമുണ്ടാക്കി ഇനീഷ്യല്‍ പുള്‍ കൂട്ടുന്നതു നവീനമായ വിപണന തന്ത്രമൊന്നുമല്ല മുമ്പ് മറ്റ് പല ഉപാധികളാണ് അതിനു ഉപയോച്ചിരുന്നത് എന്നു മാത്രം .നായിക നടിമാരുടെ നഗ്നത മുതല്‍ നായികാ -നായകന്മാരുടെ പ്രണയ വാര്‍ത്തകള്‍ വരെ ,</span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif;">ബോളിവുഡ്ഡില്‍ ജോഡിയായി അഭിനയിക്കുന്നവരെ തമ്മില്‍ ഗോസ്സിപ്പും ”രഹസ്യ ഫോട്ടോസും “ പുറത്തു വിട്ടു സൌജന്യ പരസ്യം കൊടുക്കുന്ന രീതി പണ്ടേ ഉണ്ട്</span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif;"> ,</span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif;">മനീഷാ കൊയിരാളയുടെ ഒരു മൂന്നാം കിട പടമായ “ഏക് ചോട്ടീ സീ ലവ് സ്ടോറിയും “ മനീഷയുടെ പേരില്‍ തന്നെ വിവാദമുണ്ടാക്കി ഹിറ്റായ സിനിമയാണ്</span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif;">.</span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif;"> പക്ഷെ കാലം മാറി പഴയ മെത്തേഡുകള്‍ കാലഹരണപ്പെട്ടു ഇവിടെയാണ് വ്രണം പൊട്ടിക്കല്‍ വിജയിക്കുന്നത് . ഇത് താരതമ്യേന ചിലവ് കുറഞ്ഞതും പരമാവധി ഫലപ്രദവുമായ ഒരു മെത്തേഡാണ് .പ്രചരണത്തിനു അഞ്ചു പൈസ ചിലവില്ല , അതത് മേഖലയിലെ വികാര ഭരിത മന്ദ ബുദ്ധികള്‍ അതേറ്റെടുത്തു പ്രചരിപ്പിച്ചോളും .കമലഹാസന്റെ കട്ടക്കൂതറ സിനിമയായ “ദശാവതാരം” എവിടെയെങ്കിലും വിജയിച്ചിട്ടുണ്ടെങ്കില്‍ അത് ആ സിനിമയിലെ മുസ്ലീം വിരുദ്ധതയെന്ന പ്രചരണ കോലാഹലം കൊണ്ടാണ് അതു പോലെ തന്നെ </span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif;">.ശിവസേന ഭീഷണിപ്പെടുത്തിയതു കൊണ്ടു കൂടിയാണ് “മൈ നെയിം ഈസ് ഖാന് “ എന്നഷാരൂഖ് ചിത്രം വന്‍ വിജയമായിത്തീര്‍ന്നത് .</span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif;"> </span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif;">ആഷിക്ക് അബു വരുന്നത് പരസ്യ മേഖലയില്‍ നിന്നാണ് ,അയാള്‍ക്കറിയാം എങ്ങനെ ഒരു സിനിമ മാര്‍ക്കറ്റ് ചെയ്യണമെന്നു .ആവറേജും ബിലോ ആവറേജുമായിരുന്ന മുന്‍ കാല ചിത്രങ്ങളുടെ വിജയം അതു തെളിയിക്കുന്നു . </span></span></div>
<span style="color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"></span><br />
<div style="color: #222222; font-family: arial; line-height: normal;">
<div class="separator" style="clear: both; text-align: center;">
<span style="color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><a href="http://3.bp.blogspot.com/-4zkFyC9C37I/UmY6hqpt_CI/AAAAAAAABzk/8BN5wplcadI/s1600/images.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-4zkFyC9C37I/UmY6hqpt_CI/AAAAAAAABzk/8BN5wplcadI/s1600/images.jpg" /></a></span></div>
<span style="color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><span style="color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><br />ശിവന്റെ കഞ്ചാവ് വലിയും ഇത് പോലെ ഒരു ആസൂത്രിത മാര്‍ക്കറ്റിങ്ങ് തന്നെയായിരുന്നിരിക്കണം , എത്ര വികാരം പൊട്ടുന്നുവോ അത്രയും ആഷിക്ക് അബുവിന്റെ മാര്‍ക്കറ്റിങ്ങ് വിജയിക്കും ,സിനിമക്കു അത്രക്കു പ്രചാരവും കിട്ടുമായിരുന്നു ,പക്ഷെ അതു വേണ്ടത്ര ഏശിയില്ല .ഈയടുത്ത കാലത്തു ഇത്തരമൊരു മാര്‍ക്കറ്റിങ്ങ് ഉദ്യമം പൊളിഞ്ഞു പാളീസാവുകയുണ്ടായി മുരളീ ഗോപിയുടെ “ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് “ സി പി എമ്മിനോട് ഒരു അനുഭാവവുമില്ലാത്ത ഒരാള്‍ക്കു പോലും അതില്‍ പിണറായിയെയും വി എസിനെയും മിമിക് ചെയ്തുണ്ടാക്കിയ കഥകളില്‍ അസ്വാഭാവികത തോന്നുമായിരുന്നു .അല്ഭുതമെന്നു പറയട്ടെ യാതൊരു വിവാദവുമില്ലാതെ സിനിമ വെറുതെ ,വെറും വെറുതെ കടന്നു പോയി ,ഒരു ആവറേജ് പടമായി .ഒരു കല്ലേറ് ,ഒരു പ്രതിഷേധം ,ചെറിയ ഒരക്രമം ഒക്കെ ആ സിനിമക്കു നല്‍കിയേക്കാമായിരുന്ന മൈലേജിനെ നിസ്സാരമായി തള്ളിക്കളഞ്ഞു .അത്തരമൊരു ആക്ഷനെ മാര്‍ക്കറ്റ് ചെയ്യാന്‍ കാത്തിരുന്ന സിനിമാക്കാരെയും നിരാശരാക്കി . അതു കേരളത്തിലെ സി പി എം അണികളുടെയോ നേതാക്കന്മാരുടെയോ ബോധ പൂര്‍വ്വമോ അബോധ പൂര്‍വ്വമോ ആയ മികച്ച , വിവേകമുള്ള ഒരു തീരുമാനമായിരുന്നു .</span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;">വികാരങ്ങളെ വ്രണപ്പെടുത്തുക,വിവാദങ്ങളുണ്ടാ</span><span style="color: #37404e; display: inline-block; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"></span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><wbr></wbr>ക്കുക ,അതിന്റെ പേരില്‍ കിട്ടുന്ന വിപണന മൂല്യം മുതലെടുക്കുക ഇതൊക്കെ സിനിമയില്‍ സാധാരണമാണ് കാരണം സിനിമ ഒരു വ്യവസായമാണ് ,അത് ഏത് രീതിയിലും വിജയിപ്പിച്ചെടുക്കേണ്ടത് അത് സൃഷ്ടിക്കുന്നവന്റെ ആവശ്യമാണ് ,പൊട്ടാന്‍ കാത്തു നില്ക്കുന്ന വ്രണമുള്ളവര്‍ ആ വിപണന തന്ത്രത്തിന്റെ രാസത്വരഗങ്ങള്‍ മാത്രവും.</span></span><br />
<span style="color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><br /></span></span>
<span style="color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><br /></span></span>
<span style="color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><br /></span></span>
<span style="color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><br /></span></span>
<span style="color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><br /></span></span></div>
<span style="color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;">
</span>
<br />
<div>
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-A0vr7TMpmMs/UmY6t_b516I/AAAAAAAABzs/Q1EKHywtshI/s1600/pinarayi.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="http://2.bp.blogspot.com/-A0vr7TMpmMs/UmY6t_b516I/AAAAAAAABzs/Q1EKHywtshI/s1600/pinarayi.jpg" /></a><span style="color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"></span></div>
<span style="color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><span style="color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif;"><br /><br /> ആവിഷ്കാര സ്വാതന്ത്ര്യചര്‍ച്ചയില്‍ സൈബര്‍ ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് സവിശേഷമായി തന്നെ പറയേണ്ടിയിരിക്കുന്നു.അനന്തമായ സാധ്യതയും ധ്രുതവേഗത്തിലുള്ള പ്രചാരവും തന്നെയാണ് അതിന്റെ പ്രത്യേകത .ബാല്‍ താക്കറെ മരിച്ചപ്പോള്‍ സ്റ്റാറ്റസിട്ടതിനും ലൈക്ക് ചെയ്തതിനുമാണ് മുംബയില്‍ രണ്ട് പെണ്‍കുട്ടികളെ പിടികിട്ടാപ്പുള്ളികളാക്കും വിധം കേസ് എടുത്തത് ,പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയെ പറ്റിയുള്ള കാര്ട്ടൂണുകള് ഫേസ് ബുക്കില്‍ പ്രചരിപ്പിച്ചതിനെതിറ്റെയും കേസെടുത്തിരുന്നു .ഈ കേസുകളിലെല്ലാം ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഘോരം ഘോരം വാദിച്ചവര്‍ പോലും കാണാതെ പോയ ,അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ച ഒരു സൈബര്‍ കേസ് ഉണ്ടായിരുന്നു കേരളത്തില്‍ .സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് കൊടുത്ത ഒരു സൈബര്‍ കേസും അതിനെ തുടര്‍ന്നുണ്ടായ അറസ്റ്റും . </span>പിണറായി വിജയന്റെ വീടെന്ന തരത്തില്‍ പ്രചരിച്ച ഒരു വ്യാജ മെയിലിനെ സംബന്ധിച്ചല്ല ,ആ സംഭവം ഒരു ആവിഷ്കാരസ്വാതന്ത്ര്യമല്ല ,രാഷ്ട്രീയമായി താറടിച്ചു കാണിക്കുന്ന ,ദുരുപദിഷ്ടമായ , ശുദ്ധ തോന്ന്യാസമാണ് ,അത് ഒരു ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിലും വരുന്നതുമല്ല ,പക്ഷെ ഈ കേസ് അങ്ങനെയല്ല മലയാളികള്‍ക്കെല്ലാം [ചുരുങ്ങിയത് ഓണ്‍ ലൈന്‍ മലയാളികള്‍ക്കെങ്കിലും ] സന്ദേശത്തിലെ “താത്വികമായ ഒരു അവലോകനമാണ് ” എന്നു തുടങ്ങുന്ന ശങ്കരാടിയുടെ സുപരിചതമായ , ഡയലോഗ് പിണറായി വിജയന്റെ ഫോട്ടോക്കൊപ്പം ചേര്‍ത്തു വെച്ചു പ്രചരിപ്പിച്ചതിനാണ് സൈബര്‍ കേസും അതിനെ തുടര്‍ന്നുള്ള അറസ്റ്റുമെല്ലാം ഉണ്ടായത് . അത് സിനിമാ തമാശയാണെന്നു അറിയാഞ്ഞിട്ടൊന്നുമല്ല ,അങ്ങനെ നീയൊക്കെ ഞങ്ങളെ തമാശ പറയണ്ടാ എന്ന ധാര്‍ഷ്ട്യം. മണ്ടന്‍ സര്‍ദാര്‍ജിയും ശാലുവും സരിതയും കരിക്കും ദ്വയാര്‍ത്ഥവും സിനിമാ ഡയലോഗുമൊക്കെ ചേര്‍ത്തു വെച്ചു ചിരിച്ചു മരിക്കുന്ന കോമഡിയൊക്കെ ഉണ്ടാക്കി ഷെയര്‍ ചെയ്യുമ്പോള്‍ ഈ പഴയ കേസും അറസ്റ്റും ഒന്നോര്‍മ്മിക്കുന്നത് നല്ലതായിരിക്കും ,ഒരു ശമനം കിട്ടും ഈ ആവിഷ്കാര സ്വാതന്ത്ര്യ ധാര്‍മ്മിക രോഷങ്ങള്‍ക്കു .</span><br />
<span style="color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><br /></span>
<span style="color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><br /></span>
<br />
<div style="color: #222222; font-family: arial; line-height: normal;">
<span style="color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><span style="color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><br /></span>
<span style="color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"> ഓഹോ ,അപ്പോ പിണറായിയെ എന്തും പറയാമെന്നാണോ ? സി പി എം കാര്‍ക്കു മനോവിഷമമുണ്ടാക്കുന്ന രീതിയില്‍ സിനിമാ തമാശ പ്രചരിപ്പിച്ചാല്‍ കേസ് കൊടുക്കാനും പ്രതികരിക്കാനും പാടില്ലെന്നാണോ ? ഇനീപ്പോ സി പി എം കാര്‍ക്കു ചൂടു വെള്ളത്തില്‍ കുളിക്കാമോ ആവോ ? </span><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;">തീര്‍ച്ചയായും കുളിക്കണം , പക്ഷെ നാല്‍പ്പമരാദി എണ്ണ പുരട്ടി ,വാകപ്പൊടിയും പയറു പൊടിയും ചേര്‍ത്ത് കുളിക്കുന്നതിന്റെ ഗുണഗണങ്ങളെ കുറിച്ചൊക്കെ നാലു പുറം വിവരിച്ച ശേഷം അവസാന വരിയില്‍ കുളിക്കാനേ പാടില്ല എന്നു പറയരുതെന്നു മാത്രം .</span></span><br />
<span style="color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><br /></span></span>
<span style="color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"><br /></span></span></div>
</div>
<span style="color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;">
</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
ആവിഷ്കാര സ്വാതന്ത്ര്യം എവിടെ വരെയാകാം എന്നതിനു കൃത്യമായ മീറ്ററുകളൊന്നും നിലവിലില്ല , നിയതമായ വാക്കുകളില്‍ നിര്‍വചിക്കാനുമാകില്ല .അത് പ്രയോഗിക്കപ്പെടുന്ന ജനപദത്തിന്റെ ,ജനതയുടെ സംസ്കാരവും വിദ്യാഭ്യാസവും അനുസരിച്ചാണ് വിലയിരുത്തപ്പെടുന്നത് .സൌദി അറേബ്യ പോലെയുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ മറ്റ് മതഗ്രന്ഥങ്ങള്‍ക്കു വിലക്കുണ്ട് ചൈനയില്‍ ഗൂഗിളിനും യു ട്യൂബിനും ഫേസ് ബുക്കിനു പോലും നിയന്ത്രിത വിലക്കാണ് .പല ക്രിസ്ത്യന്‍ സംഘടനകളും വത്തിക്കാനും കസന്ദ്സാക്കീസിന്റെ Last Temptation of Christ നു മേല്‍ ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട് .പണ്ടെങ്ങോ വായിച്ച ഒരു കവിതാ ശകലം ഓര്‍മ്മ വരുന്നു<br />
<i><br /> </i><i style="font-family: arial;"><span style="color: #222222; font-family: arial, sans-serif;"> “നിങ്ങളുടെ ജലദോഷം ചികിത്സിച്ചു മാറാത്തതിന് എന്തിനാണു നിങ്ങളെന്റെ മൂക്ക് മുറിച്ചെടുക്കുന്നത് </span><span style="color: #222222; font-family: arial, sans-serif;">? നിങ്ങളുടെ കണ്ണുകള്‍ക്ക് തിമിരം ബാധിച്ചതിന് എന്തിനാണ് നിങ്ങളെന്റെ കണ്പീലികള് തുന്നിച്ചേര്‍ക്കുന്നത് ."</span></i><br />
<i style="font-family: arial;"><span style="color: #222222; font-family: arial, sans-serif;"><br /></span></i>
<i style="font-family: arial;"><span style="color: #222222; font-family: arial, sans-serif;"><br /></span></i><span style="color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 18px;"> ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ വ്രണം പൊട്ടാനും പൊട്ടിക്കാനും സജ്ജമായി നില്ക്കുന്ന എല്ലാ മതങ്ങളുടെയും ഇസങ്ങളുടെയും സംഗമ ഭൂമിയാണ് നമ്മുടെ മഹത്തായ ഇന്‍ഡ്യ ,ബഹുസ്വരതയുടെ നന്മ !!! .അങ്ങനെയുള്ള ബഹുസ്വരമായ വ്രണ ബാധിത പ്രദേശത്താണ് നൂറു കോടി ജനങ്ങളുടെ സാഹസികമായ അതിജീവനം ,ഒന്നു തുമ്മിയാല്‍ പോലും വ്രണപ്പെട്ടേക്കാം .</span></div>
</div>
Unknownnoreply@blogger.com13tag:blogger.com,1999:blog-7776123822028832264.post-35468119194713807042013-09-10T07:32:00.000-07:002013-09-13T20:56:52.261-07:00നയിറയും സിറിയയും പിന്നെ അമേരിക്കയും .<div dir="ltr" style="text-align: left;" trbidi="on">
<div>
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-oAUJ-Xw1ZK4/Ui8lb1qjOMI/AAAAAAAABxI/u5azr6ljlMo/s1600/249304_580290292029262_1692455788_n.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><span style="font-family: Arial, Helvetica, sans-serif;"><img border="0" height="227" src="http://2.bp.blogspot.com/-oAUJ-Xw1ZK4/Ui8lb1qjOMI/AAAAAAAABxI/u5azr6ljlMo/s320/249304_580290292029262_1692455788_n.jpg" width="320" /></span></a></div>
<div style="color: #222222;">
<span style="font-family: Arial, Helvetica, sans-serif;">മനുഷ്യരെപോലെ രാജ്യങ്ങള്‍ക്കും മനസ്സുണ്ടെന്നു പറഞ്ഞതു എം എന്‍ വിജയന് മാഷാണ് . കഥകളിലെ ഭീമാകാരനായ സാങ്കല്പിക കഥാപാത്രത്തോടു യുദ്ധം ചെയ്യുന്ന കൊച്ചു കുട്ടികളുടെ മനസ്സാണ് അമേരിക്കക്കു ,പക്ഷെ അതു കൊച്ചു കുട്ടികളോളം നിഷ്കളങ്കവുമല്ല . അവര്‍ക്കെപ്പോഴുമൊരു ശത്രു വേണം ,എപ്പോഴും യുദ്ധം ചെയ്തു കൊണ്ടിരിക്കണം അതിനവര്‍ കണ്ടെത്തുന്ന കാരണമാണ് വിചിത്രം അവരാണ് ലോക സമാധാന വക്താക്കളെന്ന് !!! . <span style="background-color: white; line-height: 18px;">ഹോളിവുഡ് ചിത്രങ്ങളില്‍ കാണുന്നത് പോലെ അന്യഗ്രഹ ജീവികള്‍ മുതല്‍ ഗൊറില്ല വരെയുള്ള അജ്ഞാത ഭീകര ശക്തികള്‍ എപ്പോഴും അമേരിക്കക്കാരുടെയും ലോകത്തിന്റെയും ശത്രുക്കളാണ് അവസാനം ധീരോദാത്തനായ ഒരു രക്ഷകന് വന്ന് ഈ ശത്രുക്കളെയെല്ലാം ഉന്മൂലനം ചെയ്തു കൊണ്ടു ലോകത്തെ മുഴുവന്‍ രക്ഷിക്കും. ഹോളിവുഡ് ചിത്രങ്ങള്‍ ലോകത്തു മുഴുവന്‍ പ്രചാരത്തിലായ കാലം മുഴുവന്‍ ഈ ഒരു സന്ദേശമാണ് എല്ലാ സിനിമകളിലും മാറിയും മറിഞ്ഞും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. സിനിമയില്‍ അന്യഗ്രഹജീവികളും അജ്ഞാത ജീവികളെയുമെല്ലാം പ്രതീകാത്മക ശത്രുക്കളാക്കി പോരാടാം പക്ഷെ യഥാര്‍ത്ഥലോകത്തില്‍ അതു പറ്റില്ലല്ലോ .സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയൊടെ ശീത യുദ്ധത്തിന്ന്റെ അന്ത്യമായി അതിനു ശേഷം എടുത്തു കാണിക്കാനൊരു ശത്രു ഇല്ലാതെയായിപോയപ്പോഴാണ് അമേരിക്കന്‍ ഭരണകൂടം ശത്രുക്കളെ സ്വയം സൃഷ്ടിച്ചു തുടങ്ങിയത്. ഇല്ലാത്ത ശത്രുക്കളെ ഉണ്ടാക്കി സ്വന്തം താല്പര്യങ്ങള്ക്കു വേണ്ടി പോരാടുന്ന മാനസികാവസ്ഥ .<br /><br /><b><u><br />മധ്യപൂര്‍വ്വേഷ്യയുടെ രാഷ്ട്രീയം </u></b><br /><br /> മധ്യവര്‍ത്തിയായ റഷ്യയുടെ നിര്‍ദ്ദേശം മാനിച്ചു സിറിയ രാസായുധങ്ങള്‍ വെച്ചു കീഴടങ്ങിയില്ലെങ്കില്‍ ഐക്യരാഷ്ട്ര സഭയുടെയും മറ്റ് രാജ്യങ്ങളുടെയും എതിര്‍പ്പു മറി കടന്ന് സിറിയയില്‍ അമേരിക്ക അധിനിവേശം നടത്തുമൊ എന്നതൊരു ഭീകരമായ ഹൈപ്പോതെറ്റിക്കല്‍ ചോദ്യമാണ് ,കാരണം സിറിയയുടെ കയ്യില്‍ രാസായുധമുണ്ടോ എന്നത് വ്യക്തമല്ല . അമേരിക്കയുടെ ലക്ഷ്യം സിറിയ തന്നെയാണ് അതിനു പിന്നില്‍ മധ്യപൂര്‍വ്വേഷ്യയുടെ ഭൂമിശാസ്ത്ര പരമായ ഒരു രാഷ്ടീയം നില നില്‍ക്കുന്നുണ്ട് . പക്ഷെ സിറിയയിലേക്കു അമേരിക്കക്കു കടന്നു കയറണമെങ്കില്‍ അവര്‍ ജനങ്ങള്‍ക്കു മേല്‍ രാസായുധം പ്രയോഗിക്കുന്നുണ്ടെന്നു ലോകത്തെ അറിയിക്കണം പേരിനെങ്കിലും ,ബോധ്യപ്പെടുത്തണം ,അതറിയിച്ചു കഴിഞ്ഞു ,ഇനി രാസായുധം ഉണ്ടെങ്കിലും ഇല്ലെങ്കിലും സിറിയ രാസായുധം അടിയറവ് വെക്കണം ഇല്ലെങ്കില്‍ അമേരിക്കക്കു ആക്രമിക്കാം , അവസാനമായി റഷ്യയും സിറിയയോടു പറഞ്ഞു കഴിഞ്ഞൂ രാസായുധം സറണ്ടര്‍ ചെയ്യണമെന്നു , അഥവാ സിറിയയുടെ കയ്യില്‍ അമേരിക്ക ആരോപിക്കും പോലൊരു രാസായുധം ഇല്ലെങ്കില്‍ ?? ഇല്ലെങ്കില്‍ അവരുടെ ധാര്‍ഷ്ട്യത്തിനു ,രാസായുധം അടിയറവ് വെക്കാത്ത ദുഷ്ട ബുദ്ധിക്കു അമേരിക്കയുടെ ആക്രമണം നേരിടുക അല്ലാതെ മറ്റു വഴികളില്ല ,ഇറാക്കിലെ കൂട്ട നശീകരണ ആയുധങ്ങളുടെ കഥ പോലെ തന്നെയാണതും . ഞങ്ങള്‍ ആരോപണമുന്നയിച്ചു കഴിഞ്ഞു ,ആ ആരോപണം സത്യമാണെന്നു തെളിയിക്കേണ്ടതു സിറിയയുടെ ബാധ്യതയാണ് .[അരോപണം തെറ്റാണെന്നു തെളിയിക്കാനാവില്ല ,ഇറാക്കില്‍ കൂട്ട നശീകരണത്തിനുള്ള ആയുധങ്ങളില്ലെന്നു തെളിയിച്ച ഇറാക്കിന്റെ അനുഭവം ഓര്‍മ്മിക്കുക ] ആടിനെ പട്ടിയും പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുന്ന പഴയ നാട്ടു നടപ്പ് തന്നെയാണ് ഇതും .</span></span></div>
<div style="color: #222222;">
<span style="background-color: white; font-family: Arial, Helvetica, sans-serif; line-height: 18px;"><br /></span></div>
<div style="color: #222222;">
<span style="background-color: white; font-family: Arial, Helvetica, sans-serif; line-height: 18px;"><br /></span></div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="http://3.bp.blogspot.com/-4wtIjCCEeIQ/Ui8qLD0-eJI/AAAAAAAABxY/sYS6l0k49T0/s1600/1240499_582710218441965_260957735_n.jpg" imageanchor="1" style="margin-left: auto; margin-right: auto;"><span style="font-family: Arial, Helvetica, sans-serif;"><img border="0" height="208" src="http://3.bp.blogspot.com/-4wtIjCCEeIQ/Ui8qLD0-eJI/AAAAAAAABxY/sYS6l0k49T0/s320/1240499_582710218441965_260957735_n.jpg" width="320" /></span></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="background-color: #f4f1e9; color: #333333; font-family: Arial, Helvetica, sans-serif; font-size: small; line-height: 20px; text-align: justify;">In 2012, the BBC falsely used a 2003 image from Iraq in a story about the Houla massacre in Syria which occurred on May 25, 2012. The BBC apologized and the image was removed. </span></td></tr>
</tbody></table>
<div style="color: #222222;">
<b><span style="font-family: Arial, Helvetica, sans-serif;"><br /><br />Whoever Controls the Media Controls the Mind .</span></b><br />
<span style="font-family: Arial, Helvetica, sans-serif;"><br /></span></div>
<div style="color: #222222;">
<span style="font-family: Arial, Helvetica, sans-serif;"><span style="background-color: white;">അമേരിക്കക്കു അവരുടെ പ്രൊപ്പഗാണ്ട പ്രചരിപ്പിക്കാന്‍ വളരെ ശക്തമായ ഒരു മാധ്യമ പ്രചരണ ശൃംഘലയുണ്ട് ,ലോകത്തെ നിയന്ത്രിക്കുന്ന ,സ്വാധീനിക്കുന്ന മാധ്യമങ്ങളെല്ലാം തന്നെ അമേരിക്കയുടെ ചൊല്‍പ്പടിയിലാണ് </span> . <span style="background-color: white;">സിറിയയിലെ രാസായുധ ആക്രമണങ്ങളുടെ കഥ ഇപ്പോള്‍ സജീവമായി തന്നെ പ്രചരിപ്പിക്കപ്പെടുന്ന ഒന്നാണ് , പക്ഷെ ആക്രമണത്തിനിരയായവരെ പരിശോധിച്ച ഡോക്ടര്‍മാരൊന്നും ഇത് സ്ഥിതീകരിച്ചിട്ടുമില്ല .പക്ഷെ അമേരിക്ക തുടര്‍ച്ചയായി ഈ രാസായുധ പ്രയോഗത്തിന്റെ കഥ യാതൊരു തെളിവുകളുമില്ലാതെ തന്നെ ആരോപിച്ചു കൊണ്ടിരിക്കുന്നു .യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു രാസായുധ പ്രയോഗത്തിന്റെ കഥ വളരെ മുമ്പേ തന്നെ സൊഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ സംഘടിത പ്രചരണമുണ്ടായിരുന്നു . </span>സിറിയയിലെ ആഭ്യന്തര കലാപം ഇത്രത്തോളം മൂര്‍ച്ഛയിലേക്കെത്തുന്നതിനു മുമ്പ് തന്നെ സിറിയയില്‍ രാസായുധം പ്രയോഗിക്കപ്പെട്ടു എന്ന ഒരു വാര്‍ത്ത ബി ബി സിയില്‍ വന്നത്</span><span style="background-color: white; font-family: Arial, Helvetica, sans-serif;">അതിന്റെ തെളിവായിരുന്നു</span><span style="font-family: Arial, Helvetica, sans-serif;"> </span><span style="font-family: Arial, Helvetica, sans-serif;"> ,അതായത് കൃത്യമായി പറഞ്ഞാല്‍ 2012 May 25 നു ബി ബി സി യുടെ വെബ് സൈറ്റില്‍ രാസായുധ പ്രയോഗത്താല്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ഫോട്ടോ സഹിതം .അന്നു ആ വാര്‍ത്തയോടൊപ്പം പ്രസിദ്ധീകരിച്ച ഫോട്ടോ പിന്നീട് വിവാദമായിരുന്നു </span><span style="background-color: white; font-family: Arial, Helvetica, sans-serif;"> [വെള്ളത്തുണി കൊണ്ടു പൊതിഞ്ഞു കൂട്ടിയിട്ട ശവശരീരങ്ങള്‍ക്കു മുകളിലൂടെ ഒരു ബാലന് ഓടുന്നതാണ് ഫോട്ടോ ]</span><span style="background-color: white; font-family: Arial, Helvetica, sans-serif;"> . യഥാര്‍ത്ഥത്തില്‍ ഈ ഫോട്ടോ സിറിയയിലേതായിരുന്നില്ല ,ഇറാക്കിലെ യുദ്ധ ഭൂമിയില്‍ നിന്നും ഫോട്ടോഗ്രാഫറായ </span><span style="background-color: white; font-family: Arial, Helvetica, sans-serif;"> <b>Marco De Loro</b> എടുത്തതായിരുന്നു ഈ ഫോട്ടോ . ബി ബി സി യുടെ വെബ് സൈറ്റില്‍ സിറിയന്‍ കൂട്ടക്കൊല എന്ന വാര്‍ത്തക്കൊപ്പം ഈ ചിത്രം കണ്ടപ്പോള്‍ </span><span style="background-color: white; font-family: Arial, Helvetica, sans-serif;"> <b>Marco De Loro</b> അക്ഷരാര്‍ത്ഥത്തില്‍ തന്നെ കസേരയിലേക്കു തളര്‍ന്നു വീണു എന്നാണ് അദ്ദേഹം പറയുന്നത് .പിന്നീട് ബി ബി സി യെ അറിയിച്ചപ്പോള്‍ അവര്‍ വളരെ നിസ്സാരമായ ഒരു തെറ്റെന്നോണം <a href="http://www.bbc.co.uk/blogs/theeditors/2012/05/houla_massacre_picture_mistake.html" target="_blank">ഒരു ഖേദ പ്രകടനം </a>നടത്തുകയുണ്ടായി .ട്വിറ്ററില്‍ സിറിയന്‍ കൂട്ടക്കൊല എന്ന പേരില്‍ പ്രചരിച്ചിരുന്ന ഒരു ഫോട്ടോയായിരുന്നുവത്രെ അവര്‍ പ്രസിദ്ധീകരിച്ചത് . </span><span style="background-color: white; font-family: Arial, Helvetica, sans-serif;">വിശ്വസനീയതയ്ക്കു പുകള്‍ പെറ്റ ബി ബി സി ആരോ അയച്ചു കൊടുത്ത ഒരു ഫോട്ടോ യാതൊരു വിധ പരിശോധനയ്ക്കും തുനിയാതെ ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഒരു വാര്‍ത്തയ്ക്കു ചിത്രമാക്കി ഉപയോഗിച്ചു എന്നതു അത്ര നിഷ്കളങ്കമായ പിശകായി തോന്നുന്നില്ല , </span><span style="background-color: white; font-family: Arial, Helvetica, sans-serif;"> സിറിയയിലേക്കു അമേരിക്കക്കു കടന്നു കയറാന്‍ ,യുദ്ധം വിതയ്ക്കാനുള്ള ശ്രമം വളരെ മുമ്പേ തന്നെ ആസൂത്രിതമായി തന്നെ നടന്നിരുന്നു എന്നു വേണം കരുതാന്‍ .</span></div>
<div style="color: #222222;">
</div>
<span style="font-family: Arial, Helvetica, sans-serif;"><span style="background-color: white; color: #222222; line-height: 18px;"><br />സിറിയയില്‍ കലാപങ്ങളില്ലെന്നോ ,ആക്രമണങ്ങളില്ലെന്നോ ,ഭരണകൂട അടിച്ചമര്‍ത്തലുകളില്ലെന്നോ അല്ല ഞാന്‍ പറഞ്ഞു വരുന്നത് ,യഥാര്‍ത്ഥത്തില്‍ സിറിയയെ കുറിച്ചു പോലുമല്ല ഞാന്‍ പറയാനുദ്ദേശിക്കുന്നത് .സിറിയക്കും മുമ്പ് 1990 - ല്‍ O</span><span style="color: #222222; line-height: 18px;">peration</span><span style="background-color: white; color: #222222; line-height: 18px;"> D</span><span style="color: #222222;"><span style="line-height: 18px;">esert storm എന്ന അപരനാമത്തില്‍ ഉണ്ടായ </span></span><span style="background-color: white; color: #222222; line-height: 18px;">ഗള്‍ഫ് വാറിനെക്കുറിച്ചും അതിനു ശേഷം Operation Desert Fox നെ കുറിച്ചും ഉം ഏറ്റവുമവസാനം എട്ടു വര്‍ഷത്തോളം നീണ്ട ഇറാക്കി യുദ്ധത്തിനെ കുറിച്ചുമാണ് നാം സംസാരിക്കേണ്ടത് .കാരണം ഈ യുദ്ധങ്ങളുടെ അധിനിവേശങ്ങളുടെ കൃത്രിമമായ കാരണങ്ങള്‍ ഇപ്പോഴും തെളിവുകളില്ലാതെ തന്നെ തുടരുകയാണ് . ഈ മധ്യപൂര്‍വ്വേഷ്യയുടെ ഭൂമിശാസ്ത്രത്തില്‍ എന്നും അമേരിക്കക്കു താല്പര്യമുണ്ടായിരുന്നു .ആ താല്പര്യത്തെ ,ആ അധിനിവേശത്തെ പ്രോത്സാഹിപ്പിക്കാന്‍ തക്ക രാഷ്ട്രീയ അസ്ഥിരതയും സ്വേച്ഛാധിപതയും ഈ മേഖലയില്‍ എക്കാലവുമുണ്ട് .</span></span><br />
<div style="color: #222222;">
<span style="background-color: white; font-family: Arial, Helvetica, sans-serif; line-height: 18px;"> .<br /><br /><b><u><br /></u></b></span></div>
<div class="separator" style="clear: both; text-align: center;">
</div>
<div style="text-align: left;">
</div>
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-wr_Gw3uIsMQ/Ui8rRKHbxwI/AAAAAAAABxw/ghzFhCpT46g/s1600/nayirah.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><span style="font-family: Arial, Helvetica, sans-serif;"><img border="0" height="240" src="http://2.bp.blogspot.com/-wr_Gw3uIsMQ/Ui8rRKHbxwI/AAAAAAAABxw/ghzFhCpT46g/s320/nayirah.jpg" width="320" /></span></a></div>
<div style="color: #222222;">
<span style="background-color: white; font-family: Arial, Helvetica, sans-serif; line-height: 18px;"><b><u>Nayirah's Testimony [നയിറയുടെ സാക്ഷ്യം ] </u></b></span></div>
<div style="color: #222222;">
<span style="background-color: white; font-family: Arial, Helvetica, sans-serif;"><br />1990 - ല്‍ ഒക്ടോബര്‍ പത്തിനാണ് നയിറ എന്ന പതിനഞ്ചു വയസ്സുകാരി Congressional Human Rights Caucus എന്ന മനുഷ്യാവകാശ സംഘടനയുടെ കാര്‍മ്മികത്വത്തില്‍ ലോകത്തെ ഞെട്ടിച്ച ,വേദനിപ്പിച്ച ആ വെളിപ്പെടുത്തല്‍ നടത്തുന്നത് . ഇറാക്കു അധിനിവേശത്തെ തുടര്‍ന്നു കുവൈറ്റില്‍ നടമാടുന്ന സൈനിക നിഷ്ടൂരതയുടെയും അരാജകത്വത്തിന്റെയും ജീവിച്ചിരിക്കുന്ന സാക്ഷി എന്ന നിലയിലാണ് നയിറയുടെ പ്രസംഗം ലോകം ശ്രവിച്ചത് .</span></div>
<div style="color: #222222;">
<span style="font-family: Arial, Helvetica, sans-serif;"><br /></span></div>
<div style="color: #222222;">
<span style="font-family: Arial, Helvetica, sans-serif;"><span style="background-color: white;">ഒരു സന്നദ്ധ പ്രവര്‍ത്തകയായി കുവൈറ്റിലെ ഹോസ്പിറ്റലുകളില്‍ സേവനം നടത്തിയ ആ പതിനഞ്ചു കാരിയുടെ കണ്ണീരില്‍ കുതിര്‍ന്ന സാക്ഷ്യം ലോകം ശ്രദ്ധയോടെ കേട്ടു - ആശുപത്രികള്‍ കയ്യേറി ഇങ്ക്യുബേറ്ററുകളില്‍ നിന്നു പോലും നവജാത ശിശുക്കളെ പുറത്തെടുത്തു നിഷ്കരുണം കൊലപ്പെടുത്തിയ നരാധമന്മാരായ ഇറാക്കി സൈനികരുടെ ക്രൂരതയെ കുറിച്ചു പറയുമ്പോള്‍ വാക്കുകള്‍ മുഴുവനാക്കാതെ നയിറ വിതുമ്പി , ലോകമാകമാനമുള്ള ടെലവിഷന്‍ പ്രേക്ഷകരും അവളോടൊപ്പം കരഞ്ഞു ,ആ നേര് കാഴ്ചയുടെ സാക്ഷ്യം പറച്ചില് ലോക മനസാക്ഷിയെ ഉലച്ചു . പിഞ്ചു കുഞ്ഞുങ്ങളെ പോലും ജീവനോടെ കുഴിച്ചു മൂടിയ , ഇന്‍ ക്യുബേറ്ററുകള്‍ തട്ടിയെടുത്ത ഇറാക്കി സൈനികര്‍ക്കെതിരെ വന്‍ ജനരോഷമുയര്‍ന്നു . പ്രസിഡണ്ട് ബുഷ് പൊതു വേദിയിലും സെനറ്റിലുമായി ഒരാഴ്ചക്കിടെ പത്തോളം തവണ ഇന്‍ ക്യുബേറ്ററിലെ നവ ജാത ശിശുക്കളെ കൊന്നൊടുക്കിയ ക്രൂരതയെ കുറിച്ച് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു . പത്ര പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാതിരുന്ന യുദ്ധ ഭൂമിയില്‍ നിന്നുള്ള നയിറയുടെ സാക്ഷ്യ പ്രഖ്യാപനം ആംനസ്റ്റി ഇന്റര്‍ നാഷണലില്‍ പോലും ഔദ്യോഗിക രേഖയായി സ്ഥാനം പിടിച്ചു . 312 നവജാത ശിശുക്കള്‍ ഇറാക്കി സൈനികരാല്‍ കൊല്ലപ്പെട്ടുവെന്നു ഔദ്യോഗിക റിപ്പോര്‍ട്ടു പോലും ആംനസ്റ്റി പ്രസിദ്ധീകരിച്ചു . അവസാനം ലോക മനസ്സാക്ഷി ഇറാക്കിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിലേക്കു സര്‍വ്വഥാ പിന്തുണ നല്കി . [നയിറയുടെ സാക്ഷ്യം <a href="http://www.youtube.com/watch?v=kDr3iMZDNr0" target="_blank">ഇവിടെ</a> കാണാം ]</span></span><br />
<span style="font-family: Arial, Helvetica, sans-serif;"><span style="background-color: white;"><br /></span></span>
<span style="font-family: Arial, Helvetica, sans-serif;"><span style="background-color: white;"><br />പിന്നീട് നടന്നത് ഗള്‍ഫ് യുദ്ധമെന്ന ചരിത്രം .</span><span style="background-color: white;">യുദ്ധാനന്തരം ഇറാക്കില്‍ നിന്നു കുവൈറ്റ് മോചിക്കപ്പെട്ടു ,അതിന്റെ കഷ്ട നഷ്ടങ്ങളുടെ കണക്കുകള്‍ അന്തമില്ലാത്തതാണെങ്കില്‍ കൂടിയും . ലോകം ആശ്വാസമുതിര്‍ത്തു, അമേരിക്കയുടെ സമാധാന ശ്രമങ്ങള്‍ ഫലവത്തായല്ലോ .</span></span></div>
<div style="color: #222222;">
<b><u><span style="font-family: Arial, Helvetica, sans-serif;"><br />ആരായിരുന്നു നയിറയെന്ന പെണ് കുട്ടി ??</span></u></b><br />
<b><u><span style="font-family: Arial, Helvetica, sans-serif;"><br /></span></u></b>
<b><u><span style="font-family: Arial, Helvetica, sans-serif;"><br /></span></u></b></div>
<div style="color: #222222;">
<span style="background-color: white; font-family: Arial, Helvetica, sans-serif;"> 1992 -ജനുവരിയില്‍ നമ്മുടെ ആ പഴയ കുവൈറ്റി അഭയാര്‍ത്ഥി നയിറക്കെന്തു പറ്റിയെന്നുള്ള ആകാംക്ഷയില്‍ <b>New York Times </b> ലെ <b>John MacArthur</b> എന്ന റിപ്പോര്‍ട്ടര്‍ ഒരു അന്വേഷണം നടത്തി ,അയാള്‍ കണ്ടെത്തിയ വിവരങ്ങള്‍ അയാളെ തന്നെ അമ്പരപ്പിച്ചു കളഞ്ഞു .നയിറ വെറുമൊരു അഭയാര്‍ഥിയല്ല അമേരിക്കയിലെ കുവൈത്തി സ്ഥാനപതിയായിരുന്ന സൌദ് നാസിര്‍ അല്‍ സബായുടെ പുത്രിയാണ് , അതു കൂടാതെ കുവൈറ്റി രാജകുടുംബാംഗം കൂടിയാണ് ,കുവൈറ്റി രാജ കുടുംബാംഗമായ ,ഉന്നത പദവിയിലിരിക്കുന്ന ഒരാളുടെ പതിനഞ്ച് വയസ്സുകാരിയായ മകള്‍ യുദ്ധ സമയത്തു ,ഇറാക്കി പട്ടാളക്കാരുടെ അധിനിവേശമുള്ള ഒരു ആശുപത്രിയില്‍ സന്നദ്ധ സേവനം നടത്തി എന്നു പറയുന്ന യുക്തിയില്‍ അവിശ്വാസം തോന്നിയ പത്ര പ്രവര്‍ത്തകരുടെ അന്വേഷണ ത്വര ചെന്നെത്തി നിന്നത്<b> Hill & Knowlton </b>എന്ന വന്‍ കിട പബ്ലിക് റിലേഷന്‍ കമ്പനിയിലേക്കാണ് . കുവൈറ്റി ഗവണ്മെന്റിന്റെ സ്പോണ്‍സേഡ് ജനകീയ പ്രസ്ഥാനമായ<b> Citizen for a Free Kuwait</b> ഇല് നിന്നും ഒരു മില്ല്യണ്‍ ഡോളര്‍ കൈപ്പറ്റിയതും നയിറയുടെ പ്രസംഗം അരങ്ങേറിയ <b>Congressional Human Rights Caucu</b>s നു <b>Hill & Knowlton </b> ന്റെ വക വന്‍ തോതില്‍ സംഭാവന കൊടുത്തതുമായ രേഖകള്‍ പിന്നീട് പുറത്തു വന്നു .ഇതു </span><b style="font-family: Arial, Helvetica, sans-serif;">Hill & Knowlton </b><span style="background-color: white; font-family: Arial, Helvetica, sans-serif;">ന്റെ ബുദ്ധിയില്‍ ആസൂത്രണം ചെയ്യപ്പെട്ട വലിയൊരു ഗൂഡാലോചനയായിരുന്നു</span><span style="background-color: white; font-family: Arial, Helvetica, sans-serif;"> ,</span><span style="background-color: white; font-family: Arial, Helvetica, sans-serif;"> നയിറയുടെ പ്രസംഗം പോലും </span><b style="font-family: Arial, Helvetica, sans-serif;">Hill & Knowlton </b><span style="background-color: white; font-family: Arial, Helvetica, sans-serif;">ന്റെ പരിശീലനത്താല്‍ കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ട ഒന്നായിരുന്നു . </span><b style="font-family: Arial, Helvetica, sans-serif;">Human Rights Watch</b><span style="background-color: white; font-family: Arial, Helvetica, sans-serif;"> ന്റെ അന്വേഷണത്തില്‍ ഈ ഇങ്കുബേറ്റര്‍ സംഭവം പൂര്‍ണ്ണമായും ആസൂത്രിതമായ കളവായിരുന്നെന്നു തെളിഞ്ഞു .ആംനസ്റ്റി ഇന്റര്‍ നാഷണലിന് ആദ്യം പ്രസിദ്ധീകരിച്ച “നവജാത ശിശുക്കളുടെ കൂട്ടക്കൊല “ റിപ്പോര്‍ട്ട് തിരുത്തേണ്ടി വന്നു .[ആംനസ്റ്റിയെ ഒന്നും കുറ്റം പറയാന്‍ പറ്റില്ല ,അതൊരു ഗൂഡാലോചനയാണെന്നു തിരിച്ചറിഞ്ഞതിനു ശേഷം ,23 വര്‍ഷങ്ങള്‍ക്കിപ്പുറം ആ വീഡിയോ കാണുമ്പോഴും മനസാക്ഷിയുള്ളവന്റെ ചങ്കൊന്നു പിടയും ,അത്ര നല്ല പ്രകടനമായിരുന്നു അത് ] ഇറാക്കി സൈന്യം ആശുപത്രികള്‍ കയ്യടക്കിയിരുന്നെങ്കിലും ഇന്‍ ക്യുബേറ്ററുകള്‍ നശിപ്പിക്കുകയോ ,നവജാത ശിശുക്കളെ കൊലപ്പെടുത്തുകയോ ഉണ്ടായിട്ടില്ലെന്നു പിന്നീട് വന്നു നിരവധി അന്വേഷണങ്ങളില്‍ തെളിഞ്ഞു . പിന്നീട് നയിറ തന്നെ താന്‍ നേരിട്ടു കണ്ടതല്ലെന്നും പറഞ്ഞു കേട്ട കാര്യങ്ങളായിരുന്നുവെന്നും വെളിപ്പെടുത്തുകയുണ്ടായി .</span></div>
<div style="color: #222222;">
<span style="font-family: Arial, Helvetica, sans-serif;"><br /></span></div>
<div style="color: #222222;">
<span style="background-color: white; font-family: Arial, Helvetica, sans-serif;">അപ്പോള്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം കഥകളുണ്ടാക്കുകയെന്നത് അത്ര പുത്തരിയല്ല ,പക്ഷെ ഈ കഥയുണ്ടാക്കലില്‍ ,അതിനെ തുടര്‍ന്നുള്ള ആക്രമണങ്ങളില്‍ ഒരു ധാര്‍മ്മികതയുണ്ടെന്ന പൊതുബോധം സൃഷ്ടിക്കാന്‍ അക്രമത്തിനു വിധേയമാകുന്ന ഈ രാജ്യങ്ങളിലെ ആഭ്യന്തര രാഷ്ട്രീയവും ,സ്വേച്ഛാധികാരവും ,മതപരമായ അടിച്ചമര്‍ത്തലും കാരണമാകുന്നുണ്ട് ,ഇറാക്കിലായാലും അഫ്ഘാനിസ്ഥാനിലായാലും ലിബിയയിലായാലും അമേരിക്ക ആക്രമിക്കുമ്പോള്‍ ,അധിനിവേശം നടത്തുമ്പോള്‍ അത് നല്ലൊരു കാര്യത്തിനു വേണ്ടിയല്ലെ എന്നു ചിന്തിക്കുന്നിടത്തോളം രാഷ്ട്രീയ അരാജകത്വം നില നില്ക്കുന്ന ആഭ്യന്തര സ്ഥിതിയായിരുന്നു ആ രാജ്യങ്ങളില്‍ അപ്പോള്‍ ആക്രമണം For a Noble Cause എന്നതിലേക്കു ചുരുങ്ങും . പക്ഷെ ഈ രാജ്യങ്ങളില്‍ നടക്കുന്ന കൂട്ടക്കൊലയെ അതിലും കൂടിയ മറ്റൊരു കൂട്ടക്കൊലയിലൂടെ സമീകരിക്കാനാകുമെന്നു പറയുന്ന ആ ലോക പോലീസ് നീതി നിര്‍വ്വഹണത്തിന്റെ ധാര്‍മ്മികതയാണ് യഥാര്‍ത്ഥ പ്രശ്നം .</span></div>
<div style="color: #222222;">
<span style="font-family: Arial, Helvetica, sans-serif;"><br /></span></div>
<div style="color: #222222;">
<b><u><span style="font-family: Arial, Helvetica, sans-serif;">രാഷ്ട്ര - ഭരണ കൂട സാമ്രാജ്യം .</span></u></b></div>
<div style="color: #222222;">
<span style="font-family: Arial, Helvetica, sans-serif;"><br /></span></div>
<div style="color: #222222;">
<span style="font-family: Arial, Helvetica, sans-serif;">അമേരിക്കയുടെ ഇറാക്കു അധിനിവേശത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചു സ്ലാവോസ് സിസക്കു വളരെ കൃത്യമായി <b>Iraq : Borrowed kettle</b> ലൂടെ വിശദീകരിക്കുന്നുണ്ട് . ഒരു ഘട്ടത്തില്‍ നിഷ്കളങ്കമായ ഒരു ചോദ്യം ചോദിക്കേണ്ടിയിരിക്കുന്നു ,അമേരിക്കക്കു ലോക പോലീസ് എന്തു കൊണ്ടായിക്കൂടാ ? ലോകത്തില്‍ നടമാടുന്ന അനീതിക്കും അതിക്രമങ്ങള്‍ക്കും എതിരെ ശബ്ദിക്കാന്‍ ലോകത്തിനൊരു വന്‍ ശക്തി ആവശ്യമല്ലെ ?</span><br />
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;">ഫലത്തില്‍ ശീതയുദ്ധത്തിനു ശേഷമുള്ള സാഹചര്യങ്ങള്‍ ഏതെങ്കിലും ലോകശക്തി ശൂന്യത നികത്തണമെന്നു ആവശ്യപ്പെടുന്നതായിരുന്നു .പക്ഷെ പ്രശ്നം മറ്റൊരിടത്തണ് .അമേരിക്ക ഒരു റോമാ സാമ്രാജ്യമാണെന്നു ഭാവിക്കുക മാത്രമാണ്,അതായത് സാമ്രാജ്യമാണെന്നു ഭാവിക്കുമ്പോള്‍ തന്നെ അതു രാഷ്ട്ര - ഭരണകൂടമായി പ്രവര്‍ത്തനം തുടരുന്നു ,നിര്‍ദ്ദയം തങ്ങളുടെ താല്പര്യങ്ങള്ക്കു വേണ്ടി മാത്രം പരിശ്രമിക്കുന്നു ,മുതലെടുക്കുന്നു ഏത് അനീതിയെയാണോ ചെറുത്തൂ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് അതിലും വലിയ അനീതിയായി പരിണമിക്കുന്നു .അമേരിക്കന്‍ രാഷ്ട്രീയത്തെ മുന്നോട്ട് നയിക്കുന്ന തത്ത്വം പരിസ്ഥിതി ശാസ്ത്രജ്ഞന്മാരുടെ പ്രഖ്യാതമായ ആപ്തവാക്യം “ആഗോളതലത്തില്‍ ചിന്തിക്കുക , പ്രാദേശികമായി പ്രവര്‍ത്തിക്കുക “ <b>[Think Globally Act Locally]</b> എന്നതിന്റെ വിചിത്രമായ മറിച്ചിടലാണ് -പ്രാദേശികമായി ചിന്തിക്കുക ,ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുക -അതു തന്നെയാണ് നടക്കുന്നതും ലോകത്തെ മുഴുവന്‍ തങ്ങളുടെ ഒരു കോളനിയാക്കുക എന്നതില്‍ കവിഞ്ഞു മറ്റൊരു ലക്ഷ്യമൊന്നും അമേരിക്കക്കില്ല . .അമേരിക്കയുടെ സാമ്പത്തിക ഭദ്രതയ്ക്കും മൂലധനാധിപത്യത്തിനും വേണ്ടി മാത്രമാണ് ലോക സമാധാനമെന്ന വ്യാജ യുക്തിയിന്മേലുള്ള അവരുടെ അധിനിവേശങ്ങള്‍ . പക്ഷെ ഏതൊരു അധിനിവേശത്തിനും മുമ്പ് ലോക<span style="background-color: white;"> ജനതയെ ധാര്‍മ്മികമായി ബോധിപ്പിക്കുക എന്നൊരു ചുമതല എക്കാലവും അമേരിക്കന്‍ ഭരണാധികാരികള്‍ വീഴ്ച കൂടാതെ നിര്‍വ്വഹിച്ചിട്ടുണ്ട് .ലോകത്ത് യുദ്ധമോ ,കൊള്ളി വെപ്പോ അധിനിവേശമോ അങ്ങനെ എന്തു തോന്ന്യാസം വേണമെങ്കിലും നടത്താം പക്ഷെ ലോക മനസാക്ഷിയെ അക്കാര്യത്തില്‍ ബോധ്യപ്പെടുത്തണം .ഹോളിവുഡില്‍ നിന്നു പടച്ചു വിടുന്ന “ അമേരിക്കന്‍ സൂപ്പര്‍ ഹീറോ” മൂവീസ് ഈയൊരു രാഷ്ട്രീയ അജണ്ട സാംസ്കാരികമായി തന്നെ നിര്‍വ്വഹിക്കുന്നുണ്ട് . അമേരിക്കന്‍ ജനത മാത്രമല്ല അത്തരം സിനിമകളുടെ ആരാധകര്‍ കൂടി ആയൊരു മനോനിലയിലേക്കു പരിണമിക്കപ്പെട്ടിട്ടുണ്ട് .</span><span style="background-color: white;"> </span></span></div>
<div style="color: #222222;">
<span style="font-family: Arial, Helvetica, sans-serif;"><br /></span></div>
<div style="color: #222222;">
<span style="font-family: Arial, Helvetica, sans-serif;"><br /></span></div>
<div style="color: #222222;">
<span style="font-family: Arial, Helvetica, sans-serif;">ഇത്തരത്തിലുള്ള പൊതുവികാരം സൃഷ്ടിക്കാന്‍ അമേരിക്കയുടെ പക്കല്‍ വ്യക്തമായ തന്ത്രങ്ങളും ഉപാധികളുമുണ്ട് .ഇറാക്കിന്മേല്‍ അമേരിക്ക ആക്രമണം നടത്തുന്നതിനു ഇറാക്കിനെ കുറിച്ചും സദ്ദാം ഹുസ്സയിന് എന്ന സ്വേച്ഛാധിപതിയായ കൊടും ഭീകരനെ കുറിച്ചും മാധ്യമങ്ങളീല്‍ വന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ഏതെങ്കിലും തരത്തിലുള്ള ദുരന്ത പൂര്‍ണ്ണമായ ഒരു ഫലം ഏവരും ഭയന്നു - സദ്ദാമിന്റെ കൈവശമുള്ള അതിഭീകര ശേഷിയുള്ള കൂട്ട നശീകരണ ആയുധങ്ങളുടെ പ്രയോഗം മൂലം അതിഭീമമായ മാനങ്ങളുള്ള ഒരു പരിസ്ഥിതി ദുരന്തം , അതിനെ ചെറുക്കാന്‍ സ്വമേധയാ ഇറങ്ങിത്തിരിച്ച അമേരിക്കന്‍ സൈന്യത്തിനു കനത്ത നാശം , പാശ്ചാത്യ ലോകത്തിനു മേല്‍ മറ്റൊരു വമ്പന്‍ തീവ്രവാദി ആക്രമണം ....അങ്ങനെ ,നാമെല്ലാം നിശബ്ദരായി അമേരിക്കന്‍ നിലപാടുകള്‍ അംഗീകരിച്ചു .അങ്ങനെ സദ്ദാമിനെ കീഴടക്കിയ ആ യുദ്ധത്തിനു ശേഷം അമേരിക്കന്‍ വിമര്‍ശകര്‍ പോലും ആശ്വാസം കൊണ്ടു ,കൂടുതലൊന്നും സംഭവിച്ചില്ലല്ലോ എന്ന് .</span></div>
<div style="color: #222222;">
<span style="font-family: Arial, Helvetica, sans-serif;"><br /></span></div>
<div style="color: #222222;">
<span style="font-family: Arial, Helvetica, sans-serif;">ഇറാക്കി യുദ്ധത്തിന്റെ ന്യായീകരണങ്ങളായി ഉയര്‍ത്തിക്കാട്ടിയ എല്ലാ പ്രവചനങ്ങളും വ്യാജമായിരുന്നു എന്നു ഇന്നു നമുക്കറിയാം .കൂട്ട നശീകരണത്തിനുള്ള ഒരായുധവും ഇറാക്കില്‍ നിന്നു കണ്ടെടുക്കാനായില്ല [യഥാര്‍ത്ഥത്തില്‍ അമേരിക്കയുടെ ഇറാക്കു അധിനിവേശത്തിനു മുമ്പ് നൂറു കണക്കിനു യു എന്‍ നിരീക്ഷകര്‍ തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടൂം ഒരു തരത്തിലുള്ള നശീകരണ ആയുധങ്ങളുടെയും തെളിവ് കിട്ടിയിരുന്നില്ലല്ലോ ] അവസാനം സദ്ദാമിന്റെ സ്വര്‍ണ്ണം പൂശിയ റിവോള്‍വറും മറ്റ് കൌതുക ആയുധങ്ങളും കൊണ്ട് യുദ്ധത്തിന്റെ കാരണത്തെ സമീകരിക്കുകയെന്ന ഫലിതത്തിലാണ് അതെത്തിച്ചേര്‍ന്നത് .ഇറാക്കിന്റെ കൈവശം അത്തരം നശീകരണ ആയുധങ്ങളില്ലെന്നു മറ്റാരെക്കാളും അമേരിക്കക്കു ബോധ്യമുണ്ടായിരുന്നു ,അതു കൊണ്ടാണ് വ്യോമയുദ്ധമെന്ന താരതമ്യേന സുരക്ഷിതമായ മാര്‍ഗ്ഗം വിട്ടു കരമാര്‍ഗ്ഗം യുദ്ധമുന്നേറ്റം നടത്താന്‍ അമേരിക്ക തുനിഞ്ഞതു ,ഇറക്കിന്റെ കൈവശം അത്തരം നശീകരണ ആയുധങ്ങളുണ്ടെന്നു വിശ്വസിച്ചിരുന്നെങ്കില്‍ അമേരിക്ക തങ്ങളുടെ ഭീമമായ ഒരു സൈന്യത്തെ കരമാര്‍ഗ്ഗം യുദ്ധമെന്ന ആത്മഹത്യക്കു ഇട്ടു കൊടുക്കില്ലായിരുന്നു . യു എന്‍ നിരീക്ഷകര്‍ക്കറിയില്ലെങ്കിലും ലോകത്തെ ആയുധ വിപണി കൈകാര്യം ചെയ്യുന്ന അങ്കിള്‍ സാമിന് അതറിയാതിരിക്കില്ലല്ലോ .</span></div>
<div style="color: #222222;">
<span style="font-family: Arial, Helvetica, sans-serif;"><br /></span></div>
<div style="color: #222222;">
<span style="font-family: Arial, Helvetica, sans-serif;"> സദ്ദാം ഹുസ്സെയിന്‍ പുണ്യാത്മാവോ ,അദ്ദേഹത്തിന്റെ ഭരണം സമ്പല്‍ സമൃദ്ധമാണെന്നോ ഇവിടെ വാദമില്ല , സ്വന്തം ജനതയെ കൂട്ടക്കൊല ചെയ്ത ക്രൂരനായ ഒരു സ്വേച്ഛാധിപതി തന്നെയായിരുന്നു സദ്ദാം ,പക്ഷെ ആ ക്രൂരതയെ നേരിടാന്‍ അതിലേറെ ആളുകളെ കൂട്ടക്കൊല ചെയ്തു കൊണ്ടൊരു യുദ്ധത്തിന്റെ ധാര്‍മ്മികത എന്താണ് ? ഒരു ധാര്‍മ്മികതയുമല്ല അത് പൂര്‍ണ്ണമായും മൂലധനാധിപത്യത്തിനുള്ള ഒരുപാധി മാത്രമാണ് .</span><br />
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<b><u><span style="font-family: Arial, Helvetica, sans-serif;">Oil Politics [ ഇന്ധന രാഷ്ട്രീയം ]</span></u></b><br />
<b><u><span style="font-family: Arial, Helvetica, sans-serif;"><br /></span></u></b>
<b><u><span style="font-family: Arial, Helvetica, sans-serif;"><br /></span></u></b></div>
<div style="color: #222222;">
<span style="font-family: Arial, Helvetica, sans-serif;">അമേരിക്ക മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളെ ലക്ഷ്യം വെക്കുന്നത് ഇസ്ലാമിനെ തകര്‍ക്കാനുള്ള കുത്സിത ശ്രമമാണെന്നു വ്യാഖ്യാനിക്കുന്നവരുണ്ട് .യഥാര്‍ത്ഥത്തില്‍ തീരെ യുക്തിരഹിതമായ ഒരു വാദം മാത്രമാണത് . അമേരിക്കക്കു മതപരമായ ലക്ഷ്യങ്ങളുണ്ടെന്നു ശത്രുക്കള്‍ പോലും പറയാനിടയില്ല .വളരെ ലളിതമാണ് അവരുടെ ആക്രമണങ്ങളുടെ ലക്ഷ്യവും ഉദ്ദേശവും . ഏതൊരു സാമ്പത്തിക വിശകലന പ്രകാരവും ഭാവിയില്‍ ലോകത്തിന്റെ സമ്പദ് വ്യവസ്ഥ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ പോകുന്നത് ഇന്ധന വിലയാണ് ,അതിന്റെ ഇറക്കു മതി - കയറ്റു മതികളാണ് ,ഇന്‍ഡ്യന്‍ കറന്‍സിയുടെ ഇപ്പോഴത്തെ അവസ്ഥ തന്നെ ഉദാഹരണം . ഇപ്പോഴത്തെ ഇന്ധന ഉപഭോഗ ക്രമം തുടരുകയാണെങ്കില്‍ പത്തിരുപതു വര്‍ഷങ്ങള്‍ക്കുള്ളില്‍ രൂക്ഷമായ ഇന്ധന ക്ഷാമം അനുഭവിക്കാനുള്ള സാധ്യതയുണ്ടെന്നു പഠനങ്ങള്‍ പറയുന്നു .അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാവിയില്‍ കൃത്യമായ ഒരു ഇന്ധനസ്രോതസ്സ് കണ്ടെത്തിയേ തീരൂ . </span></div>
</div>
<div style="color: #222222;">
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;"><b><span style="line-height: 18px;"> </span><span style="line-height: 18px;">OPEC [Organization of the Petroleum Exporting Countries ]</span></b><span style="line-height: 18px;"><b> </b>രാഷ്ട്രങ്ങളുടെ പൂര്‍ണ്ണമായ നിയന്ത്രണം കൈവശം വരുത്തുക എന്നതാണ് അതിന്റെ പ്രാഥമിക ദൌത്യം . </span>എണ്ണയുല്പാദനത്തിന്റെ ,പ്രകൃതിവാതകത്തിന്റെ ഭൂമിശാസ്ത്ര മേഖലകള്‍ നിര്‍ണ്ണയിക്കുമ്പോള്‍ മധ്യപൂര്‍വ്വേഷ്യ എങ്ങനെ അമേരിക്കക്കു പ്രിയപ്പെട്ടതാകുന്നു എന്നു മനസ്സിലാകും .അഫ്ഘാനിസ്ഥാന് അധിനിവേശത്തിനു ശേഷം ഹമീദ് കര്‍സായിയെ കുടിയിരുത്തിയതിലൂടെ അഫ്ഘാനും സമീപ രാജ്യങ്ങളായ കിര്‍ഗിസ്ഥാനും ഉസ്ബക്കിസ്ഥാനും താജിക്കിസ്ഥാനും അടങ്ങുന്ന പ്രകൃതിവാതക സമ്പന്നമായ മധ്യേഷ്യയുടെ നിയന്ത്രണം അമേരിക്കക്കു സാധ്യമാണ് . അതു പോലെ തന്നെ കുവൈറ്റും ,സൌദിയും യു എ ഇ യുമടങ്ങുന്ന മധ്യപൂര്‍വേഷ്യയുടെ ഒരു പ്രധാന ഭാഗം അമേരിക്കയുടെ നിയന്ത്രണത്തിലാണ് ,കേണല്‍ ഗദ്ദാഫിയുടെ യുഗം അവസാനിച്ചതോടെ ലിബിയയുടെ കാര്യത്തിലും ഒരു തീര്‍പ്പായി . <span style="line-height: 18px;">OPEC</span><span style="line-height: 18px;"> രാഷ്ടങ്ങളിലെ പ്രധാനിയായ വെനസ്വേലയാണെങ്കില്‍ ഹ്യൂഗോ ഷാവേസ് വളര്‍ത്തിയെടുത്ത അമേരിക്കന്‍ വിരുദ്ധ സോഷ്യലിസ്റ്റ് ഭരണ ക്രമമാണ് ,അതു കൊണ്ട് തന്നെ അവിടെയൊരു ആഭ്യന്തര കലഹം ഉണ്ടാക്കുന്നതിനെക്കാള്‍ എളുപ്പം മധ്യ പൂര്‍വ്വേഷ്യയെ കീഴടക്കുക എന്നതാണ് . </span>ഈയൊരു മേഖലയിലെ ആധിപത്യമാണ് വരുംകാല സാമ്പത്തിക ലോകത്തെ നിര്‍ണ്ണയിക്കുന്നത് .അഫ്ഘാന്‍ അധിനിവേശത്തിനു അമേരിക്കയുടെ അടുത്ത ലക്ഷ്യം ഇറാനാണ് എന്നു രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ ഇറാനെ നേരിട്ട് ആക്രമിക്കുന്നത് അത്ര പന്തിയല്ലെന്നു അമേരിക്കക്കു ബോധ്യമുണ്ട് .അതു കൊണ്ട് തന്നെ അത് സിറിയ വഴി ഇറാനിലേക്കു നീളും .അഹ്മദി നെജാദ് വെറുതെയല്ല സിറിയയെ ആക്രമിച്ചാല്‍ അമേരിക്ക വന്‍ പ്രത്യാഘാതം നേരിടുമെന്നു ഭീഷണിപ്പെടുത്തുന്നത് ,നെജാദിനറിയാം സിറിയയില്‍ അധിനിവേശം നടത്തിക്കഴിഞ്ഞാല്‍ അമേരിക്കയുടെ അടുത്ത നീക്കം ഇറനാണെന്ന് .കാരണം പ്രകൃതി വാതക നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനവും പെട്രോളിയം നിക്ഷേപങ്ങളില്‍ മൂന്നാം സ്ഥാനവും ഇറാനാണ് !!!!</span><br />
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;"> ശാന്തവും സുസ്ഥിരവുമായ ഒരു ജനാധിപത്യ ക്രമം നില നില്ക്കുന്ന ഒരു രാജ്യത്തെ അകാരണമായി ആക്രമിക്കുകയല്ല ,മറിച്ചു അരാജകത്വവും അക്രമവും അനീതിയുമുള്ളിടത്തു നീതി നടപ്പാക്കുകയാണ് അമേരിക്ക ചെയ്യുന്നതെന്ന പൊതു ബോധം സൃഷ്ടിക്കാന്‍ കഴിയുന്നു എന്നതാണ് ആവര്‍ത്തിച്ചുള്ള ഇത്തരം അധിനിവേശങ്ങള്‍ക്കുള്ള അമേരിക്കയുടെ പ്രചോദനം ,അതായത് ഈ യുദ്ധങ്ങള്‍ അനീതിയാണെങ്കിലും അതിന്റെ കാരണം ഒരു നീതിക്കു വേണ്ടിയാണല്ലോ [<b>For a noble cause psychology ] </b>.ഈ പൊതു മനസാക്ഷിയെ സ്വാധീനിക്കുന്നത് അമേരിക്കന്‍ പ്രചരണം മാത്രമാണെന്നു പറയുന്നത് വാസ്തവ വിരുദ്ധമാണ് ,ആക്രമിക്കപ്പെടൂന്ന രാജ്യങ്ങളിലെ സ്വേച്ഛാധികാരവും ,മത പരമായ അടിച്ചമര്‍ത്തലുകളും , ആക്രമണങ്ങളും ,ആഭ്യന്തര പ്രശ്നങ്ങളുമെല്ലാം ഇതിനു രാസ ത്വരഗങ്ങളായി തീരുന്നുണ്ട് .ഉന്തിന്റെ കൂടെ ഒരു തള്ള് എന്ന നിലക്കാണ് അമേരിക്കന്‍ പ്രചരണങ്ങളും അധിനിവേശവും കടന്നു വരുന്നത് .</span><br />
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<b><u><span style="font-family: Arial, Helvetica, sans-serif;">ഉപദംശം .</span></u></b><br />
<span style="font-family: Arial, Helvetica, sans-serif;"><br /></span><span style="font-family: Arial, Helvetica, sans-serif;">ഏറെ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു താലിബാന് ആക്രമണത്തിനു വിധേയയായ മലാല എന്ന പെണ് കുട്ടി - പാക്കിസ്ഥാനിലെ ഒരു അത്രയൊന്നും പുരോഗമിക്കാത്ത ഒരു പട്ടണത്തിലെ ഒരു പെണ് കുട്ടിക്കു സ്കൂളില്‍ പോയതിന്റെ പേരില്‍ താലിബാനികളില്‍ നിന്നു ആക്രമണമേല്‍ക്കുന്നു , പോയിന്റെ ബ്ലാങ്കില്‍ തലക്കു വെടിയേറ്റ് ഗുരുതരമായ അവസ്ഥയില്‍ ജീവനു വേണ്ടി മല്ലിടുന്നു ,പ്രസിഡണ്ട് ഒബാമ ഉടന്‍ തന്നെ പ്രസ്ഥാവനയിറക്കുന്നു ,പോപ്പ് ഗായിക മഡോണ മലാലക്കു വേണ്ടി പാട്ടു പാടുന്നു , യു എന്‍ മലാലാ ദിനമായി ആചരിക്കുന്നു - അധികം താമസിയാതെ തന്നെ വിദഗ്ദ ചികിത്സക്കു മരണത്തില്‍ നിന്നു അല്‍ഭുതകരമായി രക്ഷപ്പെട്ട മലാല യു എന്നില്‍ പയറു പോലെ നിന്നു പ്രസംഗിക്കുന്നു -എല്ലാം എത്ര പെട്ടെന്നായിരുന്നു !!!! .താലിബാനികളുടെ പീഡനത്തില്‍ വിദ്യാഭ്യാസം ചെയ്യാനാവാത്ത പെണ്‍കുഞ്ഞുങ്ങളെ കുറിച്ചും ബാല വേല ചെയ്യുന്ന ഇന്‍ഡ്യയിലെ കുട്ടികളെ കുറിച്ചും വികാര നിര്‍ഭരമായ പ്രസംഗം - ലോകം കണ്ണീരോടെ ,വികാര വായ്പ്പോടെ മലാലയെ കേട്ടു -പക്ഷെ അഫ്ഘാനിസ്ഥാനില്‍ അമേരിക്ക ക്ലസ്റ്റര്‍ ബോംബിട്ടപ്പോള്‍ ചിതറി തെറിച്ചു പോയ കുഞ്ഞുങ്ങളെ കുറിച്ചോ , യുദ്ധത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടു അനാഥരായ കുഞ്ഞുങ്ങളെ കുറിച്ചോ മലാല ഒരക്ഷരം മൊഴിഞ്ഞതുമില്ല - ആ പ്രസംഗം അഫ്ഘാന്‍ ആക്രമണത്തിന്റെ നൈതികതയെ കുറിച്ചു വേവലാതിപ്പെട്ടിരുന്ന ഒരു വിഭാഗം അമേരിക്കന്‍ ജനതയുടെ മനസാക്ഷിയെ തൃപ്തിപ്പെടുത്താനുള്ള കൃത്യമായ വാചകങ്ങള്‍ മാത്രമായിരുന്നു ,ഇത്രയധികം മതപരമായ പീഡനങ്ങള്‍ നടക്കുന്ന ഒരിടത്താണല്ലോ യുദ്ധം ചെയ്തു സമാധാനം കൈ വരുത്തിയതെന്ന മനോസംതൃപ്തി ,ആശ്വസിക്കല്‍ .</span><br />
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;"> മലാലയുടെ കഥ അതൊരു സി ഐ ഐ ആസൂത്രിത നുണയാണെങ്കില്‍ കൂടി അതിലൊരു വലിയ നീതിയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു ,ചുരുങ്ങിയത് സ്ത്രീകളും കുട്ടികളും മത മൌലിക വാദത്തിനെതിരെ മുദ്രാവാക്യം വിളിച്ചു തെരുവിലിറങ്ങാന്‍ തുനിഞ്ഞു , പെണ് കുട്ടികള്‍ക്കും വിദ്യാഭ്യാസം ചെയ്യാനവകാശമുണ്ടെന്നുള്ള ഒരു പൊതു ബോധമെങ്കിലും അതു കൊണ്ട് യാഥാസ്ഥിതിക പാക്കിസ്ഥാനികളിലുണ്ടായിട്ടുണ്<wbr></wbr>ട് , അതു തന്നെയാണ് ആ സംഭവത്തിന്റെ നേട്ടവും .</span></div>
</div>
Unknownnoreply@blogger.com33tag:blogger.com,1999:blog-7776123822028832264.post-54795483206991645672013-08-30T10:58:00.005-07:002015-10-27T00:24:14.003-07:00പശു ദേശീയത<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;"><i><a href="http://isolatedfeels.blogspot.ae/2013/08/blog-post_1198.html" target="_blank">ഹൈന്ദവനും അതിഹൈന്ദവനും ...........തുടര്‍ച്ച .</a></i>
<i><br /></i>
</span><br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-LMg1P-t88KI/UiDaXTEzc5I/AAAAAAAABvM/1rT4XExPufw/s1600/swastika-hindu.png" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><span style="font-size: large;"><img border="0" height="320" src="http://3.bp.blogspot.com/-LMg1P-t88KI/UiDaXTEzc5I/AAAAAAAABvM/1rT4XExPufw/s320/swastika-hindu.png" width="312" /></span></a></div>
<span style="font-size: large;"><i><br /></i>
<i><br /></i>
<i>Most important symptom Of Fascism - Fascist regimes
tend to make constant use of patriotic mottos, slogans, symbols, songs,
and other paraphernalia .</i></span><br />
<span style="font-size: large;"><br /></span><span style="font-size: large;"> ഫാസിസ്റ്റ് ചിന്താ പദ്ധതികള്‍ക്കു അടിസ്ഥാന പരമായ ചില പൊതുരൂപങ്ങളുണ്ട് . അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മൌലികമായ </span><span style="font-size: large;"> ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും</span><span style="font-size: large;"> </span><span style="font-size: large;"> ദേശീയവല്‍ക്കരിക്കുക . ജര്‍മ്മനിയില്‍ നാസി ദേശീയതയുടെ കാലത്തു അതിന്റെ പ്രധാന ബൌദ്ധിക പ്രചാരണം ഇത്തരം ദേശീയ ചിഹ്നങ്ങളുടെ വ്യാപനത്തിലൂടെയായിരുന്നു . ഹിന്ദു ഫാസിസത്തെ സംബന്ധിച്ചു അതിനെ ഏറെ അലട്ടുന്ന ഒരു വിഷയമാണ് മതമെന്ന രീതിയിലുള്ള ഒരു ഏകീകരിച്ച ഘടന അതിനില്ലാത്തത് .അത്തരത്തില്‍ ഘടനാ പരമായ സ്വത്വം ലഭ്യമാകണമെങ്കില്‍ ഏകീകരിക്കപ്പെട്ട പ്രതീകങ്ങളും അടിസ്ഥാനങ്ങളും ആവശ്യമാണ് , നിര്‍ബന്ധ ബുദ്ധ്യാ പിന് പറ്റേണ്ടുന്ന ചില നിയമാ വലികളുണ്ടെങ്കില്‍ മാത്രമേ ഒരു മതത്തിനു അതിന്റെ അപ്രമാദിത്തം നില നിര്‍ത്താനാകൂ . വേറൊരു രീതിയില്‍ പറഞ്ഞാല്‍ സ്വതന്ത്രമായി ചിന്തിക്കാനോ ബുദ്ധിയുപയോഗിക്കാനോ കഴിയാത്ത വിധം നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട തിട്ടൂരങ്ങള്‍ അനുസരിക്കുന്നതിലൂടെ മാത്രമേ മതത്തിന്റെ ഘടനാ പരമായ സ്വത്വ രൂപീകരണം സാധ്യമാകൂ .ഹിന്ദു മതത്തിന്റെ സ്ഥായിയായ ബഹുസ്വരത കൊണ്ട് തന്നെ ഈ ഏകീകൃത ഘടനാ രൂപം അപ്രാപ്യമാണ് .സെമിറ്റിക് മതങ്ങളും കടന്നു വരവോടെ , പ്രചാരത്തോടെ ഈയൊരു കുറവ് ഹിന്ദു ഫാസിസത്തെ ഹിന്ദു മതത്തിനു ഏകീകരിക്കപ്പെട്ട ഒരു ഘടനാ രൂപം അനിവാര്യമാക്കുന്നതിന്റെ ആവശ്യകതയെ പറ്റി ചിന്തിപ്പിച്ചു .</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഹിന്ദുമതത്തിനു മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ട് ,പാമ്പും പഴുതാരയും ഈച്ചയും വരെ അതിന്റെ ദൈവങ്ങളാണ് [മധ്യപ്രദേശില്‍ മഖീ മന്ദിറുണ്ട് ,തമിഴ് നാട്ടില്‍ കരിന്തേളിനു കോവിലുമുണ്ട് ] അതിന്റെ ബഹുസ്വരത തന്നെയാണ് അതിന്റെ സ്വാതന്ത്ര്യവും സര്‍ഗ്ഗാത്മകതയും . ഹിന്ദു മതത്തില്‍ നയന്‍ താരയ്ക്കോ , നമിതയ്ക്കോ പോലും ക്ഷേത്രം പണിയാം - നിങ്ങള്‍ ഈ ദൈവത്തെ തന്നെ ആരാധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍ സീറ്റ് കിട്ടില്ലെന്നുള്ള കടുത്ത നിഷ്കര്‍ഷയൊന്നുമില്ല ,ക്ഷേത്രങ്ങളില്‍ കൃത്യമായി ചെന്നു നിങ്ങളുടെ ആരാധന നടത്തിയില്ലെങ്കില്‍ സാമൂഹ്യ ബഹിഷ്കരണമോ ഉണ്ടാകില്ല - ഹിന്ദുവില്‍ അവനവന് വേണമെങ്കില്‍ ദൈവമാകാം ,ദൈവ നിരാസത്തോട് ഏറ്റവും അടുത്തു നില്ക്കുന്ന ഒരു മതമാണത് . പക്ഷെ ഇങ്ങനെ ഒരു ബഹുസ്വര ,സ്വാതന്ത്ര്യത്തില്‍ എങ്ങനെയാണ് ഹിന്ദു നവോത്ഥാനമെന്ന ഹിന്ദുത്വ അജണ്ടയുടെ ഉപകരണങ്ങളാകേണ്ടുന്ന ചിഹ്നങ്ങള്‍ സാധ്യമാകുന്നത് ? ഇവിടെയാണ്.സെമിറ്റിക് മതങ്ങളെ പോലെ കൃത്യമായ ,ഏകീകരിക്കപ്പെട്ട മത ചിഹ്നങ്ങള്‍ ,തിട്ടൂരങ്ങള്‍ ,നിബന്ധനകള്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സെമിറ്റിക് മതങ്ങളെ പോലെ ഏകീകരിക്കപ്പെട്ട മത ചിഹ്നങ്ങളില്ലെന്ന അപകര്‍ഷതയ്ക്കുള്ള പ്രതിവിധിയായാണ് രാമക്ഷേത്രവും , ഗോമാതാവും , ഭഗവദ് ഗീതയും , ഗണേശോത്സവവും രക്ഷാ ബന്ധനും ഗംഗാജലവുമൊക്കെ ഹിന്ദു സമൂഹത്തിലേക്കു നിര്‍ബന്ധിതമായി നിഷ്ക്രമിപ്പിക്കുന്നത് ,കാരണം ഇതിനെ ഏകീകരിക്കപ്പെട്ട ഒരു ഹിന്ദു പ്രതീകമായി ഉയര്‍ത്തിക്കൊണ്ടു വന്നാല്‍ മാത്രമേ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ കഴിയൂ.ഇത്തരത്തില്‍ വിശുദ്ധവല്‍ക്കരിച്ച ചിഹ്നങ്ങളെ ,ആശയങ്ങളെ ,പ്രതീകങ്ങളെ ദേശീയമാക്കുക എന്നതാണ് അടുത്ത പടി . നിഷ്കളങ്കവും നിരുപദ്രവുമെന്ന പ്രത്യക്ഷത്തില്‍ തോന്നുന്നതും ഏറ്റവും അപകടകരുവുമായ സംഗതിയാണ് ഗോ മാതാ കണ്‍സെപ്റ്റ് . ഇതു വളരെ ആസൂത്രിതമായി നടക്കുന്ന ഹിന്ദുത്വ വല്‍ക്കരണമാണ് ,ബ്രാഹ്മണിക് ഹിന്ദു വിശ്വാസങ്ങളെ ,ബ്രഹ്മണിക് ഹിന്ദു ആശയങ്ങളെ രാജ്യത്തിന്റെ പൊതു നിയമങ്ങളാക്കി തീര്‍ക്കുക എന്നതാണിതിന്റെ പ്രാഥമിക ദൌത്യം .പക്ഷെ ഒരു വസ്തുത എന്താണെന്നു വെച്ചാല്‍ഈ ഗോ വധ നിരോധനമൊരിക്കലും ഹിന്ദു മത ചരിത്രത്തിന്റെ ഭാഗമായിരുന്നില്ല [ഭാഗമായിരുന്നേല്‍ ഇങ്ങനെ ചെയ്യുന്നതില്‍ കുഴപ്പമില്ല എന്നൊരര്‍ത്ഥവുമില്ല ]</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><br /></span>
<b><span style="font-size: large;">ഗോ മാതാ വാദത്തിന്റെ രാഷ്ട്രീയം .</span></b><br />
<span style="font-size: large;"><b><br /></b>
</span><br />
<div class="separator" style="clear: both; text-align: center;">
<b><a href="http://1.bp.blogspot.com/-AGxPoXaiqXY/UiDcCvDqC4I/AAAAAAAABvY/zjTLqrP6fbM/s1600/cow-gomatha_vishnu.png" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><span style="font-size: large;"><img border="0" height="320" src="http://1.bp.blogspot.com/-AGxPoXaiqXY/UiDcCvDqC4I/AAAAAAAABvY/zjTLqrP6fbM/s320/cow-gomatha_vishnu.png" width="289" /></span></a></b></div>
<span style="font-size: large;"><br /></span>
<span style="font-size: large;">ഇന്‍ഡ്യയില്‍ പശു വെറുമൊരു പശുവല്ല അല്ല ,അതിനു വലിയ രാഷ്ട്രീയ മാനങ്ങളുണ്ട് .</span><br />
<span style="font-size: large;"> ഹിന്ദു ഫാസിസത്തിനു അധികാരം കിട്ടിയാല്‍ അദ്യത്തെ അജണ്ടയാവും ഇന്‍ഡ്യയിലൊട്ടാകെ ഗോവധ നിരോധനം ഏര്‍പ്പെടുത്തുക എന്നത് .കര്‍ണ്ണാടകയില്‍ ബി ജെ പി ക്കു അധികാരം കിട്ടിയപ്പോള്‍ ഗോ വധ നിരോധനം നടപ്പിലാക്കിയത് ഇതിനുദാഹരണമാണ് .</span><br />
<span style="font-size: large;">“ഒരു സാധു ജീവിയെ വെട്ടിക്കൊല്ലരുതെന്നു പറയുന്നതാണൊ ,ഇത്ര അപകടം ? കൊല്ലാനല്ലല്ലോ കൊല്ലരുതെന്നല്ലെ പറയുന്നുള്ളൂ , അതു പോലും അജണ്ടയാണത്രെ അജണ്ട ” . - ദാ ഇപ്പോള്‍ നിങ്ങളില്‍ ചിലരെ കൊണ്ടെങ്കിലും ഇങ്ങനെ ചിന്തിപ്പിച്ചില്ലെ അതു തന്നെയാണതിന്റെ അപകടകരമായ രാഷ്ട്രീയം , വളരെ നിഷ്കളങ്കവും ന്യായവുമാണെന്നു തോന്നിപ്പിക്കുന്ന ഒരു കാര്യമാണ് ഗോ വധ നിരോധനം. അത് കൊണ്ടു അതു തന്നെയാണ് ഹിന്ദുത്വ വല്‍ക്കരണത്തിന്റെ പ്രിയപ്പെട്ട ആയുധമാകുന്നതും .</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><br /></span>
<span style="font-size: large;">ഹിന്ദുസംസ്കാരം അതിന്റെ പൂര്‍വ്വകാല ചരിത്രത്തിലെവിടെയെങ്കിലും ഗോ വധം നിരോധിച്ചിരുന്നോ ? ഗോ മാംസം നിഷിദ്ധമാക്കിയിരുന്നോ ? ഹിന്ദു മിത്തുകളില്‍ പലയിടത്തായി പശുവിനെ വിശുദ്ധ മൃഗമായി പരിഗണിക്കുന്നുണ്ടെങ്കിലും [ഹിന്ദു മതത്തിനു ഏത് ജീവിയാണ് വിശുദ്ധമല്ലാത്തത് ?- എലിയും പന്നിയും പഴുതാരയും വരെ അതിന്റെ വിശുദ്ധ പട്ടികയിലുണ്ട് ] ഗോ വധ നിരോധനമൊന്നും പൌരാണിക കാലത്തു അതിന്റെ ഒരു തരം സങ്കല്പങ്ങളിലുമുണ്ടായിരുന്നില്ല . പുരാണങ്ങളില്‍ ഗോ മാംസം ഉപയോഗിച്ചതിനുള്ള ശ്ലോകങ്ങളുമുണ്ട് ,എത്രയോ ഗോ മേധങ്ങള്‍ നടത്തിയിരുന്നതായി പുരാണത്തില്‍ കഥകളുണ്ട് .സംസ്കൃതത്തില്‍ അതിഥിക്കു “ഗോ ഘ്നന്‍ “ എന്നൊരു പര്യായം പോലുമുണ്ട് -എന്ന്വച്ചാ അതിഥികള്‍ക്കു വിശേഷപ്പെട്ട വിരുന്നൊരുക്കാന്‍ പശുനെ തട്ടി ചാപ്സുണ്ടാക്കാറുണ്ടെന്നു തന്നെ .പത്താം നൂറ്റാണ്ടിലെഴുതപ്പെട്ട ആയുര്‍വേദ ഗ്രന്ഥമായ “അഷ്ടാംഗ ഹൃദയത്തിലും പതിനാറാം നൂറ്റാണ്ടിലെഴുതപ്പെട്ട ഭവ പ്രകാശത്തിലും ഗോ മാംസം ശരീര പുഷ്ടിക്കും ദ്രുതഗതിയിലുള്ള പേശീ വളര്‍ച്ചക്കും ഉത്തമമാണെന്നു ആണ് പറയുന്നത് .ഹിന്ദു മതത്തിന്റെ ഒരു ഐക്കോണിക് ഫിഗറായ വിവേകാനന്ദന് പോലും പശു മാംസം കഴിച്ചിരുന്നു എന്നു മാത്രമല്ല പശു മാംസം കഴിക്കുന്നതിനു വേണ്ടി ആളുകളെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്തിരുന്നു .</span><br />
<span style="font-size: large;"><br /></span>
<b><span style="font-size: large;">പിന്നെ എവിടെ നിന്നു എങ്ങനെയാണ് ഇങ്ങനെയൊരു ഗോ വിശുദ്ധവാദമുടലെടുത്തത് ?</span></b><br />
<span style="font-size: large;"><br /></span>
<span style="font-size: large;"> ഗോവധനിരോധനമെന്ന ആശയത്തിന്റെ ഉല്‍ഭവത്തിനു രണ്ടു പ്രധാന കാരണങ്ങളാണ് തോന്നുന്നത് .വേദിക് കാലഘട്ടത്തില്‍ പശു വളര്‍ത്തലും ക്ഷീരോല്പാദനവും മാത്രം തൊഴിലായി അറിയാവുന്ന ബ്രാഹ്മണ സമൂഹത്തിനു നില നില്പ്പിനു വേണ്ടി ഇങ്ങനെയൊരു നിയമം സൃഷ്ടിച്ചെടുക്കേണ്ടത് അനിവാര്യമായി തീര്‍ന്നു ,</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മറ്റൊന്നു അഹിംസാ മാര്‍ഗ്ഗത്തിലുള്ള ബുദ്ധ - ജൈന മതങ്ങളുടെ വ്യാപനം , ബ്രാഹ്മണ മേല്‍ക്കോയമക്കു വലിയ ക്ഷീണം സൃഷ്ടിക്കുന്ന ഈ വ്യാപനത്തിനു തടയിടേണ്ടത് ബ്രാഹ്മണ ആവശ്യമായിരുന്നു .ഈ രണ്ടു കാരണങ്ങളാകാം വേദിക് കാലഘട്ടത്തില്‍ ഇങ്ങനെയൊരു ഗോ വധ നിരോധനത്തിലേക്കു നയിച്ചിരിക്കുക .</span><br />
<span style="font-size: large;"><br /></span>
<b><span style="font-size: large;">എരുമ ദേശീയത .[Buffalo Nationalism ]</span></b><br />
<span style="font-size: large;"><br /></span>
<span style="font-size: large;"> ദളിത് ചിന്തകനായ കാഞ്ച ഐലയ്യ തന്റെ Buffalo Nationalism : A Critique Of Spiritual Fascism എന്ന കൃതിയില്‍ സവര്‍ണ്ണഹിന്ദുത്വ വര്‍ഗ്ഗീയതയുടെ ജൈവികവും അജൈവികവുമായ ചിഹ്നങ്ങളെ പറ്റി കൃത്യമായി പ്രതിപാദിക്കുന്നുണ്ട് . വളരെ യാദൃശ്ചികതയുള്ള ഒരു കാര്യം നാസി ദേശീയതയുടെ അതേ ചിഹ്നമായ “സ്വസ്ഥിക്” തന്നെയാണ് ഹിന്ദു ഫാസിസ്റ്റ് ചിഹ്നങ്ങളില്‍ പ്രധാനപ്പെട്ടതെന്നതാണ് ,ഗോള്‍വാള്‍ക്കറിന്റെ കൃതികളില്‍ ഹിറ്റ്ലറോടും നാസി ദേശീയതയുടെ വംശശുദ്ധി ആദര്‍ശങ്ങളോടുമുള്ള ആഭിമുഖ്യം ഇതോടു കൂട്ടിവായിക്കേണ്ടതാണ് . മറ്റൊരു ചിഹ്നം തൃശൂലമാണ് ,അക്രമണോത്സുകമായ ഹിന്ദുത്വത്തിന്റെ അംഗീകൃത പ്രതീകം തന്നെയാണത് .ഹിന്ദു ഫാസിസ്റ്റുകള്‍ മുന്‍ കയ്യെടുത്തു സൃഷ്ടിക്കുന്ന ഏതൊരു കലാപത്തിലും ,ഏതൊരു ആക്രമണത്തിലും തൃശൂലത്തിന്റെ സാന്നിധ്യം ബോധപൂര്‍വ്വമോ അല്ലാതെയോ ഉണ്ടാകുന്നുണ്ട് .</span><br />
<div>
<span style="font-size: large;"><br /></span></div>
<span style="font-size: large;">പക്ഷെ ഹിന്ദു സവര്‍ണ്ണ ഫാസിസത്തിന്റെ നിശബ്ദവും അപകടകരവുമായ ഏറ്റവും വലിയ അജണ്ട അതിന്റെ “ഗോ മാതാവ് സങ്കല്പം തന്നെയാണ് .ഇന്‍ഡ്യയില്‍ ഈ പശുവും ഹിന്ദു ഫാസിസവും തമ്മില്‍ വലിയ ബന്ധമുണ്ട് .ഈ “പശുരാഷ്ട്രീയത്തിനു “ ഒരു ബദലായാണ് കാഞ്ച ഐലയ്യ എരുമ ദേശീയത[Buffalo Nationalism ] കൊണ്ടു വരുന്നത് . യഥാര്‍ത്ഥത്തില്‍ ഒരു പ്രധാനകാര്‍ഷിക പ്രധാന വരുമാന മാര്‍ഗ്ഗമെന്ന നിലയില്‍ പശുവിനെക്കാളും എന്തു കൊണ്ടും ദേശീയ മൃഗമാക്കാന്‍ അനുയോജ്യം എരുമയാണ് എന്നിട്ടും എരുമയെ ദേശീയ ചിഹ്നമായി അവതരിപ്പിക്കാത്തത് അതിന്റെ ബ്രാഹ്മണിക് ആശയങ്ങള്‍ കൊണ്ടാണ് . എരുമ കറുത്തതും പശു വെളുത്തതും ആയതു കൊണ്ട് മാത്രമാണ് ,ആര്യന് അധിനിവേശ കാലത്തു തന്നെ വെളുപ്പ് ഉല്‍കൃഷ്ടവും കറുപ്പു അധമവുമാണെന്ന ഒരു സങ്കല്പം രൂപീകരിക്കുന്നതിനു വേണ്ടി കൂടിയാണ് ഈ പശു വിശുദ്ധിയുടെ കഥ എന്നും അദ്ദേഹം പറയുന്നു .</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><br /></span>
<span style="font-size: large;"> ഉപജീവനത്തിനു വേണ്ടി പശു വളര്‍ത്തല്‍ നടത്തുന്ന ദളിതനും മുസ്ലീമും അടങ്ങുന്ന ഭൂരിഭാഗം ദരിദ്രരായ ഇന്‍ഡ്യന്‍ കര്‍ഷകര്‍ പാല് വറ്റിക്കഴിഞ്ഞും തുടര്‍ന്നും നിര്‍ബന്ധിതമായി അതിനെ പോറ്റേണ്ടി വരുന്ന ഒരവസ്ഥ അവരുടെ ഉള്ള ദാരിദ്ര്യത്തെ വര്‍ദ്ധിപ്പിച്ചു കഷ്ടപ്പാടിന്റെ പാരമ്യത്തിലെത്തിക്കാനുമേ സഹായിക്കൂ .പാലു തരാത്ത പശുവിനെ തുടര്‍ന്നും പരിപാലിക്കുക എന്നത് പ്രായോഗികമായ ഒരു കാര്യമല്ല, പ്രത്യേകിച്ചു ഇന്‍ഡ്യന്‍ ദരിദ്ര കര്‍ഷകര്‍ക്കിടയില്‍ ,അവരെ കൂടുതല്‍ ദരിദ്രരാക്കുക ,അങ്ങനെ അവസാനം ആ ജീവിയെ പട്ടിണിക്കിട്ടൂ കൊല്ലുക എന്നതില്‍ കവിഞ്ഞു എന്താണ് ഇത്തരം നിര്‍ബന്ധ ബുദ്ധി കൊണ്ട് ഒന്നും സാധിക്കില്ല . ഭൂരിഭാഗം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഗോവധ നിരോധനം നടപ്പാക്കിയിട്ടുണ്ട് .ഈ പശുമാതാവാണ് ഉത്തരേന്ത്യയില്‍ കലാപമുണ്ടാകുന്നതിനുള്ള കാരണങ്ങളിലൊന്ന് ,പശുവിനെ സംരക്ഷിക്കാന്‍ മനുഷ്യരെ എത്ര വേണമെങ്കിലും കൊന്നു തള്ളും .പക്ഷെ ഇന്നു പശു ഒരു ദേശീയ പ്രതീകമാണ് ,അല്ലെങ്കില്‍ അങ്ങനെ ആക്കിത്തീര്‍ക്കേണ്ടത് ഹിന്ദു ഫാസിസത്തിന്റെ അനിവാര്യതയാണ് . യഥാര്‍ത്ഥത്തില്‍ പശുവിറച്ചി തിന്നുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് . ലോകത്തെ സകല ജീവജാലങ്ങളും നമ്മക്കു തിന്നാന്‍ വേണ്ടി പടച്ചോന് ഉണ്ടാക്കിത്തന്നതാണെന്നു വിശ്വസിച്ചതു കൊണ്ടൊന്നുമല്ല ,പക്ഷെ ഇത്തരം ഫാസിസത്തോടു എതിരിടാനുള്ള മാര്‍ഗ്ഗം അതു തന്നെയാണ് .</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><br /><br />Ref: </span><span style="font-size: large;">Buffalo Nationalism : A Critique Of Spiritual Fascism</span><span style="font-size: large;"> by kancha ilayya<br />Picture courtesy : Google </span></div>
Unknownnoreply@blogger.com15tag:blogger.com,1999:blog-7776123822028832264.post-11590027224582431432013-08-20T08:51:00.000-07:002013-08-27T22:10:43.058-07:00ഹൈന്ദവനും അതിഹൈന്ദവനും *<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-E0_4LISlVaE/UhN9ygraO1I/AAAAAAAABus/aQipH85rJ3o/s1600/swastika.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><span style="font-family: Verdana, sans-serif; font-size: large;"><img border="0" height="200" src="http://3.bp.blogspot.com/-E0_4LISlVaE/UhN9ygraO1I/AAAAAAAABus/aQipH85rJ3o/s200/swastika.jpg" width="200" /></span></a></div>
<span style="font-family: Verdana, sans-serif; font-size: large;"> 1. <a href="http://isolatedfeels.blogspot.ae/2013/07/blog-post_18.html" target="_blank">വംശഹത്യയുടെ നീതീകരണങ്ങള് </a><br /> 2. <a href="http://isolatedfeels.blogspot.ae/2013/07/blog-post_30.html" target="_blank">വന്‍ മരങ്ങള്‍ വീഴുമ്പോള്‍ </a>.<br /><br /> ഈ പോസ്റ്റുകളുടെ തുടര്‍ച്ച .<br /></span>
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">കര്‍ണ്ണാടകയിലെ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രചരണ പരിപാടികള്‍ കൊടുമ്പിരിക്കൊണ്ടിരുന്ന ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലെ ഒരു വൈകുന്നേരം ബാങ്ക്ലൂരുവില്‍ നിന്നു പഴയ ഒരു കോളേജ് മേറ്റ് വിളിക്കുന്നു .പശ്ചാത്തലത്തില്‍ ആവേശഭരിതമായ ആരവങ്ങള്‍ ,ശബ്ദ കോലാഹലങ്ങള്‍ ,അതിലും ആവേശത്തില്‍ അവന് എന്നോടു പറയുന്നു</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">“ഇന്നു മോഡിജീ വരുന്നുണ്ട് ബാങ്ക്ലൂരില്‍ , നമ്മള് ഹിന്ദുക്കള്‍ക്കു അങ്ങനെ നട്ടെല്ലുള്ള നേതാവുണ്ടായി ”<br /><br />തികച്ചും അപ്രതീക്ഷിതമായ ഈ പ്രസ്ഥാവന എന്നെ തെല്ലെന്നൊമ്പരപ്പിച്ചു .ഒരുമിച്ചു പഠിച്ചിരുന്ന കാലയളവിലൊന്നും ഞാനോ അവനോ “ഹിന്ദുക്കളായിരുന്നില്ല” ,ഓര്മ്മയിലെങ്ങും അത്തരമൊരു സംഭാഷണവുമുണ്ടായിട്ടില്ല .പിന്നെപ്പോഴാണ് ഇങ്ങനെയൊരു പരിണാമമെന്ന എന്റെ അമ്പരപ്പ് മനസ്സിലാക്കിയിട്ടാവണം അവന് വിശദീകരിക്കാന്‍ ശ്രമിച്ചു . മോഡിജി വന്നാല്‍ രാജ്യത്തിന്റെ വികസനം നടക്കും - മോഡിജി മാത്രമാണ് ഭാരതത്തിന്റെ പ്രതീക്ഷ അതു കൊണ്ട് മോഡീജിയെ പിന്തുണക്കേണ്ടത് ആവശ്യമാണ് . ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയിലെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്ന ചെയ്യുന്ന ഒരാളില്‍ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ടു വന്ന രാഷ്ട്രീയവും സാംസ്കാരികവുമായ മാറ്റത്തിനുള്ള കാരണം അജ്ഞാതമായിരുന്നു .ആ സംശയത്തിനുള്ള ഉത്തരമാണ് വളരെ നിശബ്ദവും ആസൂത്രിതവുമായി നടക്കുന്ന ഒരു സാംസ്കാരിക പരിണാമത്തിലേക്കു നമ്മളെ എത്തിക്കുന്നത് .</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;"> മികച്ച പി ആര് വര്‍ക്കിന്റെ ബലത്തില്‍ കളവുകളും അര്‍ദ്ധസത്യങ്ങളും ചേര്‍ത്തിളക്കിയ ഈ “നമോ “ വികസന വാചകമടിയില്‍ പലതിന്റെയും ചെമ്പു പുറത്തായെങ്കിലും ഇപ്പോഴും ആ വാദങ്ങള്‍ക്കു മാറ്റമില്ല. സത്യത്തില്‍ ഈ വികസന വാചാടോപങ്ങളെക്കാള്‍ ആശങ്കപ്പെടേണ്ടത് മൃദു ഹിന്ദുത്വത്തിലൂടെ പൊതു ബോധത്തില്‍ സൃഷ്ടിക്കപ്പെടുന്ന തീവ്ര ഹിന്ദുത്വത്തെയാണ് .ഇതു വളരെ നിശബ്ദം സംഭവിച്ചു കൊണ്ടിരിക്കുന്ന സാംസ്കാരിക പരിണാമമാണ് .</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<b><span style="font-family: Verdana, sans-serif; font-size: large;"><u>ഹിന്ദു സൈബര്‍ വാരിയേഴ്സ് </u></span></b><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">ഹിന്ദു മതത്തിന്റെ നവോത്ഥാന പ്രേരകങ്ങളായി പുതിയൊരു തരം സമൂഹം രംഗ പ്രവേശം ചെയ്തിട്ടുണ്ട് - മികച്ച വിദ്യാഭ്യാസവും സാമൂഹിക നിലയുമുള്ള ഒരു കൂട്ടര് - ഇവരെ നമുക്കു നവയുഗ ഹിന്ദുക്കളെന്നു പറയാം . ഇവര്‍ പ്രകടമായി വര്‍ഗ്ഗീയത പറയില്ല ,ഹിന്ദുത്വത്തെക്കുറിച്ചൊന്നും അവര്‍ സംസാരിക്കുകയേയില്ല പകരം സനാതന സംസ്കാരവും ആര്‍ഷ ഭാരത സംസ്കാരവും പിന് പറ്റുന്നവരാണ് ,പാരമ്പര്യത്തില്‍ അഭിമാനിക്കുന്നവരാണ് <i>[അതെന്താ പാരമ്പര്യത്തില്‍ അഭിമാനിക്കാന്‍ പാടില്ലെ ?? ഇത് നല്ല കൂത്ത് !!! ] </i> ,ഇവര്‍ അന്ധ വിശ്വാസികളല്ല - പക്ഷെ ജ്യോതിഷ ശാസ്ത്രം ,വാസ്തു ശാസ്ത്രം , നെഗറ്റീവ് - പോസിറ്റീവ് എനര്‍ജി , ഓറ, ഒലക്കേട മൂട് - എന്നിങ്ങനെ മോഡേണ്‍ ശാസ്ത്രത്തെ അപ്പാടെ അല്‍ഭുതപ്പെടുത്തിക്കളഞ്ഞ പല ആര്‍ഷ ഭാരത ശാസ്ത്രങ്ങളുടെയും പ്രചാരകരാണ്<i> [മൊട്ടു സൂചി മുതല്‍ ആണവായുധം വരെ വേദങ്ങളിലും ശ്ലോകങ്ങളിലുമുണ്ടെന്നു തെളിയിച്ചു കയ്യീതരും :)]</i>. ഇന്റര്‍ നെറ്റാണ് ഇവരുടെ പ്രധാന കര്‍മ്മ മേഖല . സൈബറിടങ്ങളില്‍ ഹിന്ദു ഫാസിസത്തിന്റെ നുഴഞ്ഞു കയറ്റത്തെ കുറിച്ച് എന്‍ എസ് മാധവന് ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട് .സൈബറിടത്തിന്റെ സംവാദമേഘലയില്‍ പകുതിയും ആസൂത്രിതമായ രീതിയില്‍ ഹിന്ദു ഫാസിസ്റ്റുകള്‍ കയ്യടക്കുകയാണ്. ഹിന്ദു സദാചാരം പ്രചരിപ്പിക്കാനാണ് ഇവര്‍ ഇതുപയോഗിക്കുന്നത് .ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നു ആസൂത്രിതമായി ഇതിനു ചുക്കാന്‍ പിടിക്കുന്നവരെ എന്‍ എസ് മാധവന് വിശേഷിപ്പിക്കുന്നത് ഹിന്ദു സൈബര്‍ വാരിയേഴ്സ് എന്നാണ് . ഇതേ അളവില്‍ തന്നെ ഇസ്ലാമിസ്റ്റുകളും സൈബര്‍ സ്പേസ് ഉപയോഗിക്കുന്നുണ്ടെങ്കിലും സക്കീര്‍ നായിക്കിന്റെ കോമഡി പ്രസംഗങ്ങളും നീല്‍ ആംസ്ട്രോങ്ങ് ചന്ദ്രനില്‍ വെച്ച് ബാങ്ക് വിളി കേട്ടു മതം മാറിയതുമായ തമാശകളുമായി അത് അവര്‍ക്കിടയില്‍ തന്നെ ഒതുങ്ങി നില്‍ക്കുന്നത്ര നിസ്സാരമാണ്. പക്ഷെ ഹിന്ദു ഫാസിസത്തിന്റെ ആസൂത്രിതമായ പ്രചരണം ഒരല്പം ബൌദ്ധികമായ ലെവലിലാണുള്ളത് ,ഒറ്റ നോട്ടത്തില്‍ അതില്‍ മതം എന്ന എലമെന്റ് വളരെ കുറവായിരിക്കും .അതു കൊണ്ട് തന്നെ ഹിന്ദുത്വയോട് അനുഭാവമില്ലാത്ത ഒരാളെ പോലും അതു ആകര്‍ഷിക്കും - മോഡിയുടെ ആരാധകരില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും കമ്യൂണിസ്റ്റുകളും പോലുമുണ്ട് .ഇത് ഗുജറാത്തിന്റെ വികസനം കണ്ടിട്ടാണെങ്കില്‍ ലിവിങ്ങ് ഇന്റെക്സിലും , ആരോഗ്യ പരിപാലന രംഗത്തും ഒക്കെ കേരളത്തിന്റെ പിന്നിലാണ് ഈ പുകള്‍ പെറ്റ ഗുജറാത്ത് , സുസ്ഥിര വികസന മാതൃകയില്‍ നിതീഷ് കുമാറിന്റെ ബീഹാറിനോളം പോലുമില്ല<i>[സ്റ്റാറ്റീസ്റ്റിക്സ് ചെക്കു ചെയ്യുക ,തല്ക്കാലം ഇതിലതു മുഴുവന്‍ ചേര്‍ക്കാന്‍ നിവൃത്തിയില്ല ]</i> എന്നിട്ടൂം ഈ വികസനത്തിനു വേണ്ടി നരേന്ദ്ര മോഡിയെ പിന്തുണക്കുന്നു എന്ന വാദം നേരത്തെ സൂചിപ്പിച്ച ആസൂത്രിത പ്രചരണത്തിന്റെ ഫലമാണ് . വികസനം എന്ന പ്രധാന വാദത്തിനിടയില്‍ ഒളിച്ചു കടത്തപ്പെടുന്ന അടിസ്ഥാന ആശയം ഹിന്ദുത്വ തന്നെയാണ് . </span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">സെമിറ്റിക് മതങ്ങളിലെ സ്ത്രീ വിരുദ്ധതയെയും അക്രമണോത്സുകതയെയും നിരന്തരം വിമര്‍ശിക്കുകയും അത് നില നില്ക്കുന്ന രാജ്യങ്ങളിലെ മനുഷ്യ വിരുദ്ധതയെ തുറന്നു കാട്ടുകയും ചെയ്യുന്നുണ്ട് ഈ നവ യുഗ ഹിന്ദുക്കള്‍ . വിരോധാഭാസമെന്നു പറയട്ടെ ഈ നവയുഗ ഹിന്ദുവിന്റെ മാതൃക അവര്‍ തന്നെ നിരന്തരം വിമര്‍ശന വിധേയമാക്കുന്ന സെമിറ്റിക് മതങ്ങളാണ് ,പരിഹാസമുതിര്‍ക്കുന്ന ഇസ്ലാമിക രാജ്യങ്ങളാണ് . എം എഫ് ഹുസ്സെയിനോടുള്ള നിലപാടിനെ കുറിച്ചു ചോദിച്ചാല്‍ അവരുടെ മറുപടി സല്മാന് റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ച ആയത്തൊള്ളാ ഖൊമേനിയുടെ നടപടി നിങ്ങള്‍ കാണുന്നില്ലേ എന്ന മറുചോദ്യമായിരിക്കും . ഗോവധ നിരോധനത്തിന്റെ പ്രായോഗികതയെ കുറിച്ചു ,ഹിന്ദു മത ചരിത്രത്തില്‍ എവിടെയാണ് ഗോ വധ നിരോധനമുള്ളതെന്ന ചോദ്യത്തിന് പന്നി മാംസം ഹറാമക്കിയ സൌദി അറേബ്യയെ ഉദാഹരിച്ചു ലളിതമായി ഒഴിഞ്ഞു മാറും .യഥാര്‍ത്ഥത്തില്‍ ഈ നവയുഗ ഹിന്ദുക്കള്‍ തീവ്രമായി ആഗ്രഹിക്കുന്നതും നിഗൂഡമായി ആരാധിക്കുന്നതും സൌദി അറേബ്യയെയോ താലിബാനെയോ പോലെയുള്ള ഇസ്ലാമിക രാജ്യങ്ങളെ തന്നെയാണ് ,[ഒരു സില്മേല് മമ്മൂട്ടി പറയണ പോലെ വെറുത്തു വെറുത്തു സ്നേഹിച്ചു പോയി :) ]. മതമെന്ന നിലയില്‍ ഒരു മേല്‍കൈ നേടിയ ഒരധികാരം ലഭിച്ചാല്‍ അതു നടപ്പാക്കുകയും ചെയ്യും . കര്‍ണ്ണാടകയില്‍ സംഭവിച്ച ബീഫ് നിരോധനവും മത പോലീസിനെ അനുകരിച്ചു കൊണ്ട് ശ്രീരാമ സേനയുടെ രൂപീകരണവും അതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ് .</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<br />
<div style="-webkit-text-stroke-width: 0px; color: black; font-family: 'Times New Roman'; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: left; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;">
</div>
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<br />
<div style="-webkit-text-stroke-width: 0px; color: black; font-family: 'Times New Roman'; font-size: medium; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; margin: 0px; orphans: auto; text-align: left; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;">
<span style="font-family: Verdana, sans-serif; font-size: large;"><b>Patriots and partisans</b> എന്ന കൃതിയില്‍ രാമചന്ദ്ര ഗുഹ ഈ നവയുഗ ഹിന്ദുക്കളെ പരാമര്‍ശിക്കുന്നുണ്ട് . രാമചന്ദ്ര ഗുഹയുടെ ഹിന്ദുത്വ വിമര്‍ശന ലേഖനങ്ങള്‍ക്കുള്ള പ്രതികരണങ്ങളെന്ന നിലയ്ക്കു വരുന്ന നൂറു കണക്കിനു മെയിലുകളില്‍ “ഹിന്ദുത്വ” യുടെ സ്വരം ഏറിയും കുറഞ്ഞും ഉപദേശമായും ഭീഷണിയായും ഒക്കെ കടന്നു വരുന്നു . പാക്കിസ്ഥാന് ചാരനെന്നും ഭാരതീയ പൈതൃകത്തെ നശിപ്പിക്കാന്‍ വേണ്ടി സി ഐ ഐ യുടെ പണം പറ്റുന്നവനെന്നുമെല്ലാം ആരോപിക്കുന്നു ,പിടിച്ചു ജയിലിലിടുമെന്നു ഭീഷണിപ്പെടുത്തുന്നു .</span></div>
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<b><span style="font-family: Verdana, sans-serif; font-size: large;"><u>കാവിവല്‍ക്കരണം [saffronisation ]</u></span></b><br />
<b><span style="font-family: Verdana, sans-serif; font-size: large;"><br /></span></b>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-bh9qtjWCggs/UhN7iengWkI/AAAAAAAABuk/LLdU_TeRJhk/s1600/10640f.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><span style="font-family: Verdana, sans-serif; font-size: large;"><img border="0" height="251" src="http://3.bp.blogspot.com/-bh9qtjWCggs/UhN7iengWkI/AAAAAAAABuk/LLdU_TeRJhk/s320/10640f.jpg" width="320" /></span></a></div>
<span style="font-family: Verdana, sans-serif; font-size: large;"><b><br /></b><span style="background-color: white; line-height: 15.59375px;">Illustration from a children's book. The headlines say "Jews are our misfortune" and "How the Jew cheats." Germany, 1936. -</span><span style="background-color: white; font-style: italic; line-height: 11.1875px;">US Holocaust Memorial Museum</span><span style="background-color: white; line-height: 15.59375px;"><br /></span><b><br />Propaganda tries to force a doctrine on the whole people ...propaganda works on the general public from the stand point of an idea and makes them ripe for the victory of this idea - Mein Kampf. </b></span><br />
<span style="font-family: Verdana, sans-serif; font-size: large;"><b><br /></b></span>
<span style="font-family: Verdana, sans-serif; font-size: large;"><b><br /></b>ജര്‍മ്മനി ഹിറ്റ്ലറിന്റെ നേതൃത്വത്തില്‍ അതിന്റെ നാസി വല്ക്കരണത്തിനു നാന്ദി കുറിച്ചത് ആക്രമണ പദ്ധതിയിലൂടെയായിരുന്നില്ല ,മറിച്ച് ജൂതര്‍ക്കെതിരെ പാഠ പുസ്തകങ്ങളിലൂടെ ,സിനിമയിലൂടെ ,മറ്റ് കലാരൂപങ്ങളിലൂടെ ,ബുദ്ധിജീവി പ്രസംഗങ്ങളിലൂടെ ആസൂത്രിതമായ ഒരു പ്രൊപഗാണ്ട പൊതു ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചു ,അതിനനുകൂലമായ ഒരു പൊതു നിലപാട് ഉണ്ടാക്കിയെടുക്കുന്നതിലൂടെയാണ് .</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">കാവിവല്‍ക്കരണം കേവലമൊരു വര്‍ഗ്ഗീയ നിലപാട് എന്നതിലുപരി ബുദ്ധിപരമായ ആസൂത്രണത്തിലൂടെ പൊതു സമൂഹത്തിലേക്കു സംക്രമിപ്പിച്ച ഒരു പദ്ധതിയായിരുന്നു. ബാബറീ മസ്ജിദ് ധ്വംസനത്തിനു ശേഷം കായികമായി നേടിയ ഒരു മുന്‍ കൈ ബൌദ്ധിക തലത്തില്‍ കൂടി വ്യാപിപ്പിക്കാന്‍ സംഘത്തിനു പദ്ധതിയുണ്ടായിരുന്നു .ബാജ് പേയീ മന്ത്രി സഭക്കൊരു ഊഴം കൂടി കിട്ടിയിരുന്നെങ്കില്‍ മുരളീ മനോഹര്‍ ജോഷിയിലൂടെ ,അരുണ്‍ ഷൂരിയിലൂടെ ,ബി ജെ പി കാരനല്ലാത്ത സുബ്രമുണ്യം സ്വാമിയിലൂടെ ഒക്കെ അടുത്ത ഘട്ടത്തിലേക്കെത്തുമായിരുന്നു. പ്രമോദ് മുത്തലിക്കോ ,തൊഗാഡിയെയോ ഉണര്‍ത്തി വിടുന്ന പോലെയുള്ള മന്തന്മാരായ തീവ്രമതവാദികളല്ല ഇവരുടെ ടാര്‍ജറ്റ് - ചിന്തിക്കുന്ന ,വിവേകമുള്ള ഒരു പൊതു സമൂഹത്തിനെയാണ് ഇത്തരം ബൌദ്ധിക ആശയ പ്രചരണങ്ങളിലൂടെ ഇവര്‍ ലക്ഷ്യം വെക്കുന്നത് ,അവരുടെ പ്രതിച്ഛായ അതിനു സഹായകവുമാണ് .സംഘത്തിന്റെ ശാഖകളിലെ പ്രധാന ബോധന രീതിയാണ് ഭാരതത്തിന്റെ അഖണ്ഡതക്കു ,പുരോഗതിക്കു തടസ്സം നില്‍ക്കുന്നത് കമ്യൂണിസ്റ്റുകളും ക്രിസ്ത്യാനികളും മുസ്ലീങ്ങളുമാണെന്നത് ,ഈ ആശയം ഗോള്‍വാള്‍ക്കറിന്റേതാണെങ്കിലും ഇതിനു താത്വികവും സൈദ്ധാന്തികവുമായ ഒരു പരിഭാഷ്യം ഒരുക്കുന്നത് അരുണ്‍ ഷൂരിയുടെ പുസ്തകങ്ങളാണ് .സുബ്രമുണ്യം സ്വാമി ഈയിടെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി ആര്‍ഷ ഭാരത സംസ്കാരത്തെ മാനിക്കാത്ത ഇതര മതസ്ഥര്‍ക്കു വോട്ടു ചെയ്യാനുള്ള അവകാശം നല്‍കരുതെന്ന് - ഒരു മതേതര ജനാധിപത്യരാജ്യത്തു ഇങ്ങനെയൊരു പ്രസ്ഥാവന നടത്തുവാനുള്ള ശ്രമം പോലും അപലപനീയമാണ് ,എന്നിട്ടു പോലും പൊതു സമൂഹം അതു ചര്‍ച്ച ചെയ്തത് ഒരു തിങ്ക് ടാങ്ക് ,Harvard University Doctorate Holder അങ്ങനെ പറഞ്ഞെങ്കില്‍ അതിലെന്തെങ്കിലും കാര്യമുണ്ടാകില്ലെ എന്ന രീതിയിലാണ് .ഇവിടെയാണ് ബൌദ്ധികമായ പ്രചരണ രീതിയുടെ വിജയം .</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span><span style="font-family: Verdana, sans-serif; font-size: large;">പൊതുസമൂഹത്തിലുള്ള പ്രതിച്ഛായ ഇവിടെ വളരെ പ്രധാനപ്പെട്ടതാണ് . മുഹമ്മദാലി ജിന്നയോ വീര്‍ സവര്‍ക്കറോ സൃഷ്ടിച്ചെടുത്തതിലുമധികം വിഭാഗീയത തുര്‍ക്കി സുല്‍ത്താന്റെ ട്രൌസറിഴിഞ്ഞു പോയതിനുള്ള സമരമായ ഖിലാഫത്തിനെ സപ്പോര്‍ട്ട് ചെയ്തതിലൂടെ മഹാത്മാഗാന്ധിയും ,ദേശീയസ്വാതന്ത്ര്യ സമര മുന്നേറ്റത്തില്‍ ഗണേശോത്സവം അവതരിപ്പിച്ചതിലൂടെ ബാലഗംഗാധര തിലകനും ഉണ്ടാക്കിയിട്ടുണ്ടാകണം .<br /><br />മുരളീ മനോഹര്‍ ജോഷി വിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്ന ബാജ് പേയി മന്ത്രിസഭയുടെ കാലത്താണ് “വിദ്യാഭ്യാസത്തിന്റെ കാവി വല്ക്കരണത്തിനു നാന്ദി കുറിച്ചത് NCERT [National Council Of Education Research and Training ] യുടെ പ്രൈമറി ക്ലാസ്സ് പാഠ്യപദ്ധതിയില്‍ നിന്നു ഹിന്ദുത്വക്കു അനുകൂലമല്ലാത്ത ,”വിവാദമായ “ ചരിത്രം മുഴുവന്‍ ഇല്ലായ്മ ചെയ്യാനായിരുന്നു ആദ്യ ശ്രമം .റോമീളാ ഥാപ്പറിന്റെയും ആര് എസ് ശര്‍മ്മയുടെയും Ancient India യെ കുറിച്ചുള്ള ചരിത്ര പാഠങ്ങളിലായിരുന്നു ഈ കത്രിക വെക്കല്‍ .അതു കൂടാതെ NCERT യുടെ പാഠ്യ പദ്ധതി പുന ക്രമീകരിക്കുക കൂടി ചെയ്തിരുന്നു . ചെറുപ്രായത്തില്‍ തലച്ചോറില്‍ കുത്തിക്കയറ്റി ഉറപ്പിച്ചു വെച്ചു കഴിഞ്ഞാല്‍ അത് തിരസ്കരിക്കുക അത്ര എളുപ്പമല്ലല്ലോ . [സെമിറ്റിക് മതങ്ങള്‍ ബുദ്ധിയുറക്കാത്ത കാലത്തു തന്നെ നിര്‍ബന്ധിതമായി മത ബോധനം നടത്തുന്നത് ഈ മനശാസ്ത്രത്തിന്റെ പുറത്താണ് - മദ്രസയും സണ്‍ഡേ സ്കൂളുമൊന്നും ഇല്ലായിരുന്നെങ്കില്‍ എത്ര പേര് ആ മതങ്ങളില്‍ തുടരുമെന്നത് മറ്റൊരു തമാശയാണ് :) ] <br /><br />നാസി ഭരണ കാലത്തു ജര്‍മ്മന്‍ പാഠ പുസ്തകങ്ങളില്‍ കഥകളായും ചിത്രങ്ങളായും ജൂത വിദ്വേഷം പരത്തുന്ന പാഠ ഭാഗങ്ങളുണ്ടായിരുന്നു ,Poisonous Mushroom എന്ന കുട്ടികള്‍ക്കുള്ള കഥയില്‍ ജൂതന്മാരെ വിഷക്കൂണുകളുമായാണ് താരതമ്യപ്പെടുത്തുന്നത് , .A boy with striped pajamas എന്ന ഹോളോകോസ്റ്റ് സിനിമയില്‍ ഈയൊരു ബോധനത്തിന്റെ തെളിവുകള്‍ ഒരു ചെറിയ പെണ് കുട്ടിയിലൂടെ കാണിക്കുന്നുമുണ്ട്.വിദ്യാഭ്യാസത്തിലൂടെയുള്ള പ്രൊപാഗാണ്ട എളുപ്പവും ത്വരിത ലക്ഷ്യപ്രാപ്തിയുള്ളതുമാണ് .<br /><br />മുരളീ മനോഹര്‍ ജോഷിയുടെ കാര്‍മ്മികത്വത്തില്‍ ജോതിഷം ശാസ്ത്രമായി യൂണിവേഴ്സിറ്റി സ്ഥാപിക്കാനും , സനാതന സംസ്കൃതി </span><span style="font-family: Verdana, sans-serif; font-size: large;">,അതായത്</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">ഹിന്ദു ആചാരങ്ങള്‍</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;">ഒരു പാഠ്യപദ്ധതിയായി വികസിപ്പിക്കാനും ശ്രമമുണ്ടായിരുന്നു .റോമീളാ ഥാപ്പറിനെ പോലുള്ള ഗവേഷകരുടെ എതിര്‍പ്പു വിവാദമായതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണം എന്ന സംഞ്ജക്കു ഒരു സ്ഥിതീകരണം ഉണ്ടാകുന്നത് .എന്നും പരസ്യമായി തന്നെ ഹിന്ദുത്വയെ അനുകൂലിച്ചിരുന്ന ,റൊമീളാ ഥാപ്പറിനെയും കെ എം പണിക്കരെയും ശത്രുസ്ഥാനത്തു കണ്ടിരുന്ന എം ജി എസ് നാരായണനായിരുന്നു അക്കാലത്തു ICHR {Indian Council of Historical Research ] ന്റെ ചെയര്മാന് സ്ഥാനത്തു യാദൃശ്ചികമല്ല .എക്കാലത്തും ഫാസിസത്തിന്റെ മുഖ മുദ്ര ചരിത്രത്തെ തമസ്കരിക്കലാണ് ,അതിനെ ഇല്ലായ്മ ചെയ്യലാണ് . സ്റ്റാലിന്റെ കാലത്തു റഷ്യയില്‍ ചരിത്ര ഫോട്ടോഗ്രാഫുകളില്‍ പോലും നടത്തിയ കൃത്രിമങ്ങള്‍ [</span><a href="http://www.tc.umn.edu/~hick0088/classes/csci_2101/false.html" style="font-family: Verdana, sans-serif; font-size: x-large;">ഫാള്‍സിഫിക്കേഷന്‍ ഓഫ് ഫോട്ടോഗ്രാഫ് </a><span style="font-family: Verdana, sans-serif; font-size: large;">] അധികാരികളെ ചരിത്രം എത്ര കണ്ട് ആകുലപ്പെടുത്തുന്നുണ്ടെന്നതിന്റെ തെളിവാണ് .</span><br />
<span style="font-family: Verdana, sans-serif; font-size: large;"><br /><br />ഹിന്ദുത്വ എന്നല്ല ഏതൊരു മൌലികവാദവും ശക്തിപ്രാപിക്കുന്നത് അതിന്റെ ബൌദ്ധിക പ്രചാരണങ്ങളിലൂടെയാണ് ,പൊതു സമൂഹത്തില്‍ അത് സൃഷ്ടിക്കുന്ന പ്രതിലോമകരമായ ആശയങ്ങളിലൂടെയാണ് .അധികാരമാണ് അതിനെ ശക്തിപ്പെടുത്തുന്നത് ,അതിന്റെ വേഗത ത്വരിത ഗതിയിലാക്കുന്നത് .നരേന്ദ്ര മോഡി ഭരണത്തില്‍ വന്നാലുടന്‍ തന്നെ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുമെന്നോ ,ഹിന്ദു രാഷ്ട്രം സ്ഥാപിക്കുമെന്നോ എന്നൊന്നും ഞാന്‍ കരുതുന്നില്ല .പക്ഷെ ഹിന്ദു രാഷ്ട്ര രൂപീകരണമെന്ന ദീര്‍ഘകാല അജണ്ടയുടെ ഫലപ്രാപ്തി കുറച്ചു കൂടി ത്വരിത ഗതിയിലാകും .</span><span style="font-family: Verdana, sans-serif; font-size: large;"> </span><span style="font-family: Verdana, sans-serif; font-size: large;"><br /></span><br />
<br />
<span style="font-family: Verdana, sans-serif; font-size: large;"><br /></span>
<span style="font-family: Verdana, sans-serif; font-size: large;">Ref: United States Holocaust Memorial Museum<br /> Patriots and Partisans : Ramachandra guha .</span><br />
ഹൈന്ദവനും അതിഹൈന്ദവനും * ഓ . വി വിജയന്റെ ഒരു ലേഖന സമാഹാരത്തിന്റെ തലക്കെട്ടാണ് .</div>
Unknownnoreply@blogger.com29tag:blogger.com,1999:blog-7776123822028832264.post-85555575533086829802013-07-30T01:22:00.002-07:002013-08-10T05:01:26.993-07:00വന്‍ മരങ്ങള്‍ വീഴുമ്പോള്‍ .<div dir="ltr" style="text-align: left;" trbidi="on">
<div style="color: #222222; font-family: arial; font-size: small;">
<i style="color: black; font-family: sans-serif; font-size: 13px; line-height: 19.1875px;">“Some riots took place in the country following the murder of Indiraji. We know the people were very angry and for a few days it seemed that India had been shaken. But, when a mighty tree falls, it is only natural that the earth around it does shake a little.” - Rajeev Gandhi </i></div>
<div class="separator" style="clear: both; text-align: center;">
</div>
<div style="color: #222222; font-family: arial; font-size: small;">
<span style="color: black; font-family: sans-serif;"><span style="line-height: 19.1875px;"><i><br /></i></span></span></div>
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-PCLqlPWT3OE/Ufd3QBmHQyI/AAAAAAAABss/0XDCvErTVYI/s1600/208133-the-skulls-of-rwandan-victims-rest-on-shelves-at-a-genocide-memorial-i.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="213" src="http://2.bp.blogspot.com/-PCLqlPWT3OE/Ufd3QBmHQyI/AAAAAAAABss/0XDCvErTVYI/s320/208133-the-skulls-of-rwandan-victims-rest-on-shelves-at-a-genocide-memorial-i.jpg" width="320" /></a></div>
<div style="color: #222222; font-family: arial; font-size: small;">
<span style="color: black; font-family: sans-serif;"><span style="line-height: 19.1875px;"><i><br /></i></span></span>“വന്‍ മരങ്ങള്‍ വീഴുമ്പോള്‍ അതിനു ചുറ്റുമുള്ള ഭൂമി കുലുങ്ങുന്നതു സ്വാഭാവികമാണ് "</div>
<div style="color: #222222; font-family: arial; font-size: small;">
<br />
ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിനു ശേഷം നടന്ന ക്രൂരമായ സിഖ് കൂട്ടക്കൊലയെ രാജീവ് ഗാന്ധി വിശേഷിപ്പിച്ചതു ഇങ്ങനെയാണ് ,ഗോധ്ര കൂട്ടക്കൊലയെ പറ്റിയുള്ള ചോദ്യത്തില്‍ നരേന്ദ്ര മോഡി വിശദീകരിച്ചത് കാറിനടിയില്‍ പെട്ടു ചാവുന്ന നായകളോടെന്ന പോലെ എനിക്കു സഹതാപമുണ്ടെന്നും [അഭിമുഖം ഞാന്‍ കേട്ടതാണ് ,അതു തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു ,നായ് കുട്ടികളോടുള്ള സ്നേഹമാണ് മോഡി ഉദ്ദേശിച്ചതെന്നൊക്കെയുള്ള വ്യാഖ്യാന ഫാക്ടറിക്കാര്‍ ക്ഷമിക്കുക ].<br />
<br />
എന്തൊരു സാമ്യമാണ് ,അധികാരത്തിന്റെ ,അതിന്റെ വിദ്വേഷം നിറഞ്ഞ ധാര്‍ഷ്ട്യത്തിന്റെ ഫലമായുണ്ടായ ഒരു കൂട്ടക്കൊലയെ വിശേഷിപ്പിക്കാന്‍ അതിനുത്തരവാദികളായവര്‍ ഉപയോഗിച്ച പദ പ്രയോഗങ്ങള്‍ക്കു !!! .എത്ര ലളിതമായാണ് ബാധിക്കപ്പെട്ടവരെ നിസ്സാര വല്ക്കരിക്കുന്നത് !!! .എല്ലാ കൂട്ടക്കൊലകള്‍ക്കും വംശ ഹത്യകള്‍ക്കും അവിശ്വസനീയമാം വിധം ലളിതമായ കാരണങ്ങളാണ് അതിനുത്തരവാദികളായവര്‍ നല്‍കുക.</div>
<div style="color: #222222; font-family: arial; font-size: small;">
<br /></div>
<div style="color: #222222; font-family: arial; font-size: small;">
രാജീവ് ഗാന്ധി പറഞ്ഞ ആ “കൊച്ചു ഭൂമി കുലുക്കത്തില്‍ “ എണ്ണായിരത്തോളം നിരപരാധികളായ സിക്കുകാരെയാണ് തിരഞ്ഞു പിടിച്ചു ഇല്ലാതാക്കിയത് ,ഒരു പാട് സിക്കുകാര്‍ ഭവന രഹിതരായി രാജ്യ തലസ്ഥാനത്തു നിന്നു പലായനം ചെയ്തു .ജൂതന്മാര് രാജ്യ പുരൊഗതിക്കു തടസ്സമാകുന്നു എന്ന കാരണമാണ് ജൂതവംശ ഹത്യക്കു ഹിറ്റ്ലര്‍ കാരണമായി പറഞ്ഞത് . എട്ടു ലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെട്ട റുവാണ്ടന്‍ വംശ ഹത്യക്കു കാരണം ടുട്ടു വംശജനായ റുവാണ്ടന്‍ പ്രസിഡണ്ട് വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നതിന്റെ പകരം വീട്ടലാണ് [അതിനു മുമ്പേ തന്നെ ടുട്ടു - ഹുട്സു വംശജര്‍ തമ്മില്‍ നീറിപ്പുകയുന്ന വംശീയ വിദ്വേഷമുണ്ടായിരുന്നുവെങ്കിലും ആ കൂട്ടക്കൊലക്കു കാരണം ഇതായിരുന്നു ] <br />
- എങ്ങനെയാണ് കലാപങ്ങള്‍ക്കും വംശഹത്യകള്‍ക്കും അതിനു നേതൃത്വം നല്കുന്നവര് ഇത്ര ലളിതമായ യുക്തിയില്‍ വിശദീകരിക്കുന്നതു ? അതില്‍ പങ്കാളികളാകുന്നവര്ക്കും അതിനെ ന്യായീകരിക്കുന്നവര്‍ക്കും എങ്ങനെയാണ് ഇങ്ങനെയുള്ള നിസ്സാര കാരണങ്ങള്‍ ദഹിക്കുന്നത് ? </div>
<div style="color: #222222; font-family: arial; font-size: small;">
<br /></div>
<div style="color: #222222; font-family: arial; font-size: small;">
യഥാര്‍ത്ഥത്തില്‍ ബാധിക്കപ്പെടുന്നതു വരേക്കും എല്ലാവര്ക്കും ഇതു വളരെ നിസ്സാരവും ലാഘവുമായി പരിഗണിക്കാനാകും എന്നതാണ് യാഥാര്‍ത്ഥ്യം . ഇസ്ലാമിക രാജ്യങ്ങളിലെ ആഭ്യന്തര വംശ ഹത്യകളെയും പാക്കിസ്ഥാനിലെ ഹിന്ദു പീഡനങ്ങളെയും ഇതു പോലെ നിസ്സാര കാരണങ്ങളെ കൊണ്ടു തന്നെയാണ് അതത് ഇടങ്ങളിലെ ഇസ്ലാം മതസ്ഥര്‍ ന്യായീകരിക്കുന്നത് . ഹിറ്റ്ലറിന്റെ ജൂതഹത്യയെ അനുകൂലിക്കുന്ന [ഇസ്രയേലി വിരുദ്ധ വികാരം കൊണ്ട് ] ഒരു പാട് ഇസ്ലാം മതസ്ഥരെ ഞാന്‍ കണ്ടിട്ടുണ്ട് ,എന്തിന് ജൂതന്മാരെ ഇല്ലാതാക്കാനുള്ള പടച്ചവന്റെ സൃഷ്ടിയാണ് ഹിറ്റ്ലര്‍ എന്നു വരെ പറഞ്ഞു കേട്ടിട്ടുണ്ട് .വെറുപ്പും വിദ്വേഷവും ആളുകളില്‍ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണിത് .<br />
<br />
ഇതെല്ലാം സ്വാഭാവികമായ ഒരു പ്രതിപ്രവര്‍ത്തനമെന്ന നിസ്സാരവല്‍ക്കരണത്തിനപ്പുറത്തു കൃത്യമായ ആസൂത്രണവും പ്രചരണവും ഉണ്ടെന്നതിനു വ്യക്തമായ തെളിവുകളുണ്ട്. മാധ്യമങ്ങളുടെയും ഉത്തരവാദിത്തപ്പെട്ട അധികാരികളുടെയും പങ്കു ധം ഇതില്‍ പ്രധാനപ്പെട്ടതാണ് - സിഖ് കൂട്ടക്കൊലയായാലും ജൂത ഹത്യയായാലും ഗോധ്രാ കലാപമായാലും എരിതീയില്‍ എണ്ണയൊഴിക്കും വിധമുള്ള വ്യാജ വാര്‍ത്തകള്‍ ആളുകളെ ഒരു തരം ഹിസ്റ്റീരിയാ ബാധിതരാക്കി തീര്‍ക്കുകയായിരുന്നു .അതോടൊപ്പം പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് ഒഫിഷ്യലുകളുടെയും നേരിട്ടുള്ള പങ്കും<br />
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-gkDs3NiJf30/Ufd23v3RfWI/AAAAAAAABso/DoI7Kt1Tj8M/s1600/attallah_stop_genocide.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-gkDs3NiJf30/Ufd23v3RfWI/AAAAAAAABso/DoI7Kt1Tj8M/s1600/attallah_stop_genocide.jpg" /></a></div>
<div style="color: #222222; font-family: arial; font-size: small;">
എന്‍ എസ് മാധവന്റെ “വന്‍ മരങ്ങള്‍ വീഴുമ്പോള്‍ “ എന്ന കഥ 1984 ലെ സിക്കു കൂട്ടക്കൊലയില്‍ നിന്നു ഒരു സിക്ക് യുവതിയെയും അവരുടെ ഏഴു വയസ്സുള്ള കുട്ടീയെയും കുറച്ചു കന്യാസ്ത്രീകള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് . ആ കുട്ടിയുടെ മതപരമായ ഐഡന്റിറ്റി -അവന്റെ ശിരോ വസ്ത്രം മാറ്റുമ്പൊള്‍ ത്വക്കിലുള്ള നിറവ്യത്യാസം കണ്ടു ആകന്യാസ്ത്രീകള്‍ ആശങ്കപ്പെടുന്നു ,കാരണം സിക്കുകാരനെന്ന ഓരോ അടയാളവും മരണത്തിലേക്കുള്ള ഒരു കാരണമായിരുന്നു .ജൂത വംശ ഹത്യയില്‍ ജൂതന്മാരുടെ ശാരീരിക സവിശേഷതകള്‍ -കണ്ണിന്റെയും മൂക്കിന്റെയുമൊക്കെ പ്രത്യേകതകളായിരുന്നുവത്രെ ഈ അടയാളങ്ങള്‍ .ഗോധ്രയിലും അതു തന്നെയാണ് ചെയ്തതും -സുന്നത്തു ചെയ്ത ലിംഗവും തട്ടമിട്ട പെണ്ണും തിരഞ്ഞു പിടിച്ചു വേട്ടയാടപ്പെട്ടു .വംശ ഹത്യ [Genocide] ന്റെ പ്രാഥമിക ലക്ഷണം തന്നെ മറ്റുള്ളവരില്‍ നിന്നു വേറിട്ടു തിരഞ്ഞു പിടിച്ചു ആക്രമിക്കുക എന്നതാണ് .<br />
<br /></div>
<div style="color: #222222; font-family: arial; font-size: small;">
<br /></div>
<div style="color: #222222; font-family: arial; font-size: small;">
<br /></div>
<div style="color: #222222; font-family: arial; font-size: small;">
<b><u>മോഡി നിരപരാധിയാണ് !!!!</u></b><br />
<br />
മോഡി നിരപരാധിയാണ് !!! ഈയൊരു വാദത്തിന്റെ സാധൂകരണത്തിനായി ഹിന്ദു - മിതവാദി ആരാധക വൃന്ദങ്ങള്‍ [ഹിന്ദു തീവ്രവാദ ആരാധകര്‍ - മോഡി അതു ചെയ്തെങ്കില്‍ കണക്കായി പോയി വാദക്കാരാണ് - ഹിറ്റ്ലറെ ഒക്കെ പരസ്യമായി ആരാധിക്കാന്‍ മടിയില്ലാത്തവര്‍ക്കു മോഡി ചെയ്തതു പോരാ എന്ന അഭിപ്രായമാണ് . ] പൊതു സമൂഹത്തിനു മുന്നിലേക്കു പ്രധാനമായും രണ്ട് വാദങ്ങളാണ് മുന്നോട്ടു വെക്കാറുള്ളത് .<br />
<br clear="all" />
<div>
<b> ഒന്നാമത്തെ വാദം</b> - ഗുജറാത്തു കലാപം ഗോധ്ര ട്രയിന്‍ അപകടത്തെ തുടര്‍ന്നുണ്ടായ ഒരു കോളാട്രല്‍ ഡാമേജ് അല്ലെങ്കില്‍ സ്വാഭാവിക പ്രതിപ്രവര്‍ത്തനം മാത്രമാണ് ,ആ സംഭവത്തില്‍ ദുഖിതരായ നാട്ടുകാര്‍ നടത്തിയ രൊഷപ്രകടനം മാത്രമായിരുന്നു ആ കലാപം. അതില്‍ ആസൂത്രിതമായി ഒന്നുമില്ല. [ഈ സ്വാഭാവിക പ്രതിപ്രവര്‍ത്തനമാണ് മിക്കവാറും എല്ലാ വംശ ഹത്യകളുടെയും കാരണം - സിഖ് കൂട്ടക്കൊല ,റുവാണ്ടന്‍ കലാപം ,ശ്രീലങ്കന്‍ തമിഴ് വംശ ഹത്യ]<br />
<br />
<br />
മന്ത്രിസഭയില്‍ അംഗമായ മായാ കോഡ്നാനിയുടെയും ബജ്രംഗ് ദള്‍ നേതാവ് ബാബു ബജ്രംഗിയുടെയും നേരിട്ടുള്ള പങ്കാളിത്തം സശയമേതുമില്ലാതെ തെളിഞ്ഞതോടെ ഈയൊരു വാദം പൊളിയുന്നു . ബാബു ബജ്രംഗി ടെഹല്‍ക്കയുടെ ഒളി ക്യാമറയില്‍ ജീവനുള്ള മനുഷ്യരെ പച്ചക്കു ചുട്ടുവെന്നു പറയുമ്പോള്‍ അയാളുടെ കണ്ണുകളിലെ ആര്‍ത്തി എന്നെ കുറച്ചൊന്നുമല്ല അമ്പരമ്പിച്ചത് . ഗൈനക്കോളജിസ്റ്റും സംസ്ഥാനത്തെ ശിശുക്ഷേമ മന്ത്രിയുമായ മായാ കോഡ്നാനി കുട്ടികളെയും സ്ത്രീകളെയും കൂട്ടക്കൊല നടത്താനായി ആവേശം പകര്‍ന്നു ആ കൂട്ടക്കൊലയുടെ നേതൃത്വം വഹിച്ചിരുന്നു<br />
<br />
ര<b>ണ്ടാമത്തെ വാദം</b> - ഒന്നാമത്തെ വാദത്തിന്റെ അര്‍ത്ഥശൂന്യത വെളിവാകുമ്പോള്‍ അതു സമീകരിക്കാനാണ് ഈ രണ്ടാം വാദം ഉപയോഗിക്കുക - ഗുജറാത്തു കലാപത്തില്‍ മോഡി മന്ത്രിസഭയിലെയും .സംഘത്തിന്റെ തലപ്പത്തുള്ള ആളുകളും ഉള്‍പ്പെട്ടിരിക്കാം പക്ഷെ നരേന്ദ്ര മോഡി നിരപരാധിയും നിസ്സഹായനുമായിരുന്നു ,അതു അദ്ദേഹത്തിനു അറിവുള്ള കാര്യമല്ല .<br />
<br />
<br />
ഒരു കേഡര്‍ സംഘടന / പാര്‍ട്ടിയുടെ ഓര്ഗനൈസേഷന് സ്ട്രക്ചറിനെ പറ്റി ,അതിന്റെ മോഡസ് ഓപ്പറാണ്ടിയെ പറ്റി അല്പമെങ്കിലും ധാരണയുള്ള ആളുകള്‍ ഈ വാദത്തെ ഒരു ഫലിതത്തിനപ്പുറം കാണില്ല . ആര് എസ് എസ് പോലെയുള്ള ഒരു കേഡര്‍ സംഘടനയുടെ ശൈലിയില്‍ പ്രധാനപ്പെട്ടതാണ് അതിന്റെ Hierarchy of Control Level ,മേല്‍ ഘടകത്തിന്റെ അനുമതിയില്ലാതെ ഒരില പോലും അനങ്ങാത്തത്ര സംഘടനാ രീതിയാണ് ഇതില്‍ നില നില്‍ക്കുന്നത്.. മോഡി മന്ത്രിസഭയിലെ ഒരു മന്ത്രിയോ സംഘത്തിലെ ഒരു ചെറു കിട നേതാവോ മേല്‍ ഘടകത്തിന്റെ അനുമതിയില്ലാതെ ഇതിനു നേതൃത്വം നല്കി എന്നു പറഞ്ഞാല്‍ അതു അവിശ്വസനീയമാണ് . മോഡി അറിയാതെ ഗുജറാത്തില്‍ സംഘത്തിന്റെ ഒരു നീക്കം പോലും ഉണ്ടാകില്ല - അതാണ് സംഘത്തിന്റെ ഓര്ഗനൈസേഷന് സ്ട്രക്ചര്‍ [അല്ലെന്നു ഏതെങ്കിലും ആര് എസ് എസ് കാരന് പറയട്ടെ .</div>
<div>
<br /></div>
<div>
<br /></div>
<div>
<b>മൂന്നാമത്തെ വാദം</b> - മേല്‍പ്പറഞ്ഞ രണ്ട് വാദങ്ങളുടെയും പൊള്ളത്തരങ്ങള്‍ പൊളിയുമ്പോള്‍ ഉയര്‍ന്നു വരുന്ന മറ്റൊരു വാദമാണ് - മോഡി കുറ്റവാളിയാണെങ്കില്‍ കുറ്റം തെളിയിക്കട്ടെ ,ഇന്‍ഡ്യയിലെ ഏറ്റവും മികച്ച അന്വേഷണ വിഭാഗം പോലും മോഡിക്കിതില്‍ പങ്കില്ലെന്നു റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട് - തെളിയാത്ത കേസില്‍ ആരോപണമുന്നയിക്കുന്നത് അധാര്‍മ്മികമാണ് ,<br />
<br />
ഈ വാദത്തിന്റെ പരിഹാസ്യത എവിടെയാണെന്നറിയുമോ ? ഈ വാദമുന്നയിക്കുന്നവര്‍ തന്നെ തെളിയാത്ത [കേന്ദ്രവും സി ബി ഐ യും കോണ്‍ഗ്രസ്സ് മാത്രമല്ല ബി ജെ പി യും ഭരിച്ചിരുന്നു ] ബൊഫോഴ്സ് കേസും ,ഐസ്ക്രീം - കുഞ്ഞാലിക്കുട്ടി കേസുമെല്ലാം ഇപ്പോഴും പരാമര്‍ശിച്ചു കൊണ്ടിരിക്കും. ഈ കേസുകള്‍ ജെനുവിനാണെന്നു സാമാന്യ ബോധമുള്ള മിക്കവാറും എല്ലാവര്‍ക്കുമറിയാം ,പക്ഷെ കേസ് നിയമപരമായി തെളിഞ്ഞിട്ടില്ല - കേസുകള്‍ നിയമ പരമായി തെളിഞ്ഞിട്ടില്ല എന്നതിനര്‍ത്ഥം അവിടെ കുറ്റ കൃത്യമുണ്ടായിട്ടില്ല എന്നു മാത്രമല്ല - അവിടെ അധികാരവും സ്വാധീനവും സമ്പത്തും ആ കുറ്റകൃത്യം തെളിയിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തു എന്നതു കൂടിയാണ് . ഇവിടെ മോഡിക്കു ഈ പറഞ്ഞ ഘടകങ്ങള്‍ കൂടാതെ മറ്റൊരു അനുകൂല ഘടകം കൂടിയുണ്ട് അതാണ് മേല്‍ പറഞ്ഞ “സംഘടനാ രൂപം “ ജീവന് പോയാലും മേല്‍ ഘടകത്തിലെ ഒരു നേതാവിനെതിരെ ഒരു സംഘിയും മൊഴി കൊടുക്കില്ല ,വേണമെങ്കില്‍ ജീവന് കൊടുക്കും .<br />
<br />
<br />
ഗുജറാത്തു കലാപത്തില്‍ ഗവണ്മെന്റ് ഒഫിഷ്യലുകള്‍ പലരും പങ്കാളികളായിരുന്നു ,എന്തിനു പോലീസുകാര്‍ പോലും നേരിട്ടും അല്ലാതെയും ഇതില്‍ ബന്ധപ്പെട്ടിരുന്നു .വിദ്വേഷം നിറഞ്ഞ പ്രചരണങ്ങളിലൂടെ പ്രാദേശിക മാധ്യമങ്ങളും കലാപത്തെ ആവും വിധം ആളിക്കത്തിക്കുകയായിരുന്നു . ഇത് ആസൂത്രിതമായ പ്രചാരണത്തിന്റെ ഫലം തന്നെയായിരുന്നു .മോഡിയെ പോലെ അഡ്മിനിസ്ട്രേഷണല്‍ പവര്‍ ഉള്ള ഒരാള്‍ക്കു വേണമെങ്കില്‍ ഒരു ദിവസം പോലും നീണ്ടു നില്‍ക്കാതെ കലാപം അവസാനിപ്പിക്കാമായിരുന്നു . ഉത്തരാഞ്ചല്‍ ദുരന്ത ബാധിത പ്രദേശത്തേക്കു ഹെലികോപ്റ്ററുകളും നൂറു കണക്കിനു വാഹനങ്ങളും ഒരു പാടു ഒഫിഷ്യലുകളെയും ഒരൊറ്റ ദിവസം കൊണ്ടു തയ്യാറാക്കി അയച്ച “റാംബോ ആക്ഷനിലെ തമാശ മറന്നാലും മോഡിയെ പോലെ ഒരാളുടെ ഭരണ പരമായ ഏകാധിപത്യ ശൈലിയില്‍ നരേന്ദ്ര മോഡിക്കു അതു സാധ്യവുമായിരുന്നു . പക്ഷെ ആ നിസ്സംഗത അത് ആസൂത്രണത്തിന്റെ ഭാഗം തന്നെയാകുമ്പോള്‍ നിരപരാധിത്വമെന്നത് പൊള്ളയായ ഒരു വാദം മാത്രമാകുന്നു .<br />
<br />
<br />
<br />
Picture Courtesy - International Business Times - Rwanda genocide- <span style="background-color: white; color: #666666; font-family: Georgia, 'Times New Roman', Times, serif; font-size: 14px; line-height: 20px;">Around 800,000 people were slaughtered in just three months</span></div>
</div>
</div>
Unknownnoreply@blogger.com32tag:blogger.com,1999:blog-7776123822028832264.post-10128455634362177822013-07-18T01:27:00.000-07:002013-07-18T02:16:54.282-07:00വംശഹത്യയുടെ നീതീകരണങ്ങള് .<div dir="ltr" style="text-align: left;" trbidi="on">
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;">ഞാന്‍ നിങ്ങളെ കഥാപാത്രമാക്കി തികച്ചും സാങ്കല്പികമായ കഥ പറയാന്‍ പോവുകയാണ് ,</span><br />
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;">ഒരു ദിവസം നിങ്ങളും കുടുംബവും കൂടി നിങ്ങളുടെ തെരുവിലൂടെ നടന്നു വരുകയാണ് ,പെട്ടെന്നു ആയുധങ്ങളും ആക്രോശങ്ങളും ആര്‍പ്പു വിളികളുമായി ചെമ്പന്‍ മുടിക്കാരായ ഒരു പറ്റം അജ്ഞാതര്‍ നിങ്ങളെ വളയുന്നു -എന്നിട്ടു നിങ്ങളോട് ആക്രോശിക്കുന്നു .</span><br />
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;">“നിങ്ങള്‍ കറുത്ത മുടിയുള്ളവരാണ് , നിങ്ങളെ പോലെ കറുത്ത മുടിയുള്ള ഒരാള്‍ ഞങ്ങളെ പോലെ ചെമ്പന്‍ മുടിയുള്ള ഒരാളെ കൊലപ്പെടുത്തിയതായി ഞങ്ങള്‍ കേട്ടു , അതു കൊണ്ട് നിന്റെ അമ്മയെയും പെങ്ങളെയും ഞങ്ങള്‍ ബലാത്സംഗം ചെയ്യും ,നിന്റെ കുഞ്ഞുങ്ങളെ ശൂലത്തില്‍ കോര്‍ത്തെടുക്കും , നിന്റെ മാതാപിതാക്കളെ പച്ചക്കു പെട്രോളോഴിച്ചു കത്തിക്കും . അതു ഞങ്ങളുടെ പ്രതിപ്രവര്‍ത്തനമാണ് ,ഞങ്ങളുടെ പ്രതികാരമാണ് “</span><br />
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;">നിങ്ങള്‍ അവിശ്വസനീയതയോടെ ,വിലാപത്തോടെ അവരോടു പറയാന്‍ ശ്രമിക്കുന്നു .</span><br />
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;">“നോക്കൂ നിങ്ങള്‍ പറഞ്ഞ കൊല്ലപ്പെട്ടയാളെയോ കൊലയാളിയെയോ ഞങ്ങള്‍ക്കൊരു പരിചയവുമില്ല ..............നിങ്ങള്‍ അതു പറഞ്ഞു മുഴുവനാക്കുന്നതിനു മുമ്പ് മൂന്നു മുനയുള്ള ഒരു ശൂലം നിങ്ങളുടെ അപേക്ഷയെ ഒരാര്‍ത്തനാദത്തിലേക്കു നയിക്കുന്നു . - ശുഭം .</span><br />
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;"> ഒരു ഉത്തരാധുനിക കഥ പോലെ വിചിത്രവും അവിശ്വസനീയവുമായി തോന്നുന്നു അല്ലെ ? ആ അവിശ്വസനീയതയ്ക്കു കാരണം നമ്മളെ ആ സംഭവം ബാധിച്ചിട്ടില്ലാ ,അല്ലെങ്കില്‍ നമ്മളങ്ങനെയൊരവസ്ഥയില്‍ ബാധിക്കപ്പെടില്ല എന്ന വിശ്വാസം കൊണ്ടാണ് . പക്ഷെ നമുക്കു മുമ്പില്‍ യഥാര്‍ത്ഥത്തില്‍ തന്നെ അങ്ങനെ സംഭവിക്കുമ്പോഴും നിസ്സംഗരായി പ്രതിപ്രവര്‍ത്തനവാദത്തെയും പ്രതികാരമെന്ന ലളിത യുക്തിയെയുമാണ് ആശ്രയിക്കുന്നത് നമുക്കോ ,നമ്മുടെ വേണ്ടപ്പെട്ടവര്‍ക്കോ അല്ലല്ലോ അതു സംഭവിച്ചതെന്ന ആശ്വാസം കൊണ്ടാണ് .</span><br />
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-TpDxXGitpIY/UeemJGDqI3I/AAAAAAAABsI/tVyaxo2Ll2c/s1600/gujarat_riots_1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><span style="font-family: Arial, Helvetica, sans-serif;"><img border="0" height="162" src="http://1.bp.blogspot.com/-TpDxXGitpIY/UeemJGDqI3I/AAAAAAAABsI/tVyaxo2Ll2c/s320/gujarat_riots_1.jpg" width="320" /></span></a></div>
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<b><span style="font-family: Arial, Helvetica, sans-serif;">കലാപവും വംശഹത്യയും .</span></b><br />
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;">ഗുജറാത്ത് കലാപം [സത്യത്തില്‍ അതിനൊരു കലാപത്തെക്കാളും വംശഹത്യയോടാണ് കൂടുതല്‍ സാമ്യം] ആരംഭിക്കുന്നത് 2002 ഫെബ്രുവരി മാസം അയോധ്യയിലേക്കു പോയ കര്‍സേവകരടങ്ങിയ ഒരു ട്രെയിനിന്റെ കുറച്ചു ബോഗികള്‍ ഗോധ്ര സ്റ്റേഷനില്‍ [ഗോധ്ര വര്‍ഗ്ഗീയ വൈരത്തിനു കുപ്രസിദ്ധമാണ് ] വെച്ചു അഗ്നിക്കിരയാകുന്നതോടെയാണ് , ആ അപകടത്തില്‍ 58 കര്‍സേവകരാണ് കൊല്ലപ്പെട്ടത് . ഇതു ദുഖകരമായ ഒരു സംഭവമാണ് - വാര്‍ത്തകളും റിപ്പോര്‍ട്ടുകളും അനുസരിച്ചു ഈ ട്രയിന്‍ അപകടം ആസൂത്രിതമായ ഒരു ആക്രമണമായിരുന്നു ,മുസ്ലീം മതഭ്രാന്തന്മാരായ ഒരു സംഘം ആളുകള്‍ ട്രയിന്‍ തീ വെക്കുകയായിരുന്നു എന്നാണ് പ്രാഥമിക പത്ര വാര്‍ത്തകള്‍ പറഞ്ഞത് . പക്ഷെ വാര്‍ത്തയില്‍ തന്നെ ഒരു പാട് വൈരുദ്ധ്യങ്ങളുണ്ടായിരുന്നു . സ്റ്റേഷനിലെ മുസ്ലീം കച്ചവടക്കാര്‍ കര് സേവകരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഈ ആക്രമണമുണ്ടായതെന്നാണ് വാര്‍ത്തയില്‍ -പക്ഷെ ഒരു ട്രയിന്‍ കത്തിച്ചു അതിലെ യാത്രക്കാരെ ചുട്ടു കൊല്ലാന്‍ മാത്രമൊരു പ്രകോപനമോ ആസൂത്രണമോ പ്ലാറ്റ് ഫോം കച്ചവടക്കാരുമായുണ്ടായ തര്‍ക്കത്തില്‍ നിന്നു ഉടലെടുക്കുമെന്നത് അവിശ്വസനീയമാണ് , മറ്റൊരു വാദം ഇതൊരു ആസൂത്രിതമായ ആക്രമണമായിരുന്നു എന്നതാണ് ,അതിനും കൃത്യമായ തെളിവുകളില്ല.</span><br />
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;">ഗൂഡാലോചന സിദ്ധാന്തക്കാരുടെ [Conspiracy theorist ] ഇസ്ലാമോഫോബിയ വളര്‍ത്താന്‍ സാമ്രാജ്യത്വ - സംഘ ഗൂഡാലോചനയാണ് ഗോധ്ര ട്രയിന്‍ അപകടം [ഇസ്ലാമിക കോണ്‍സ്പിരസി തിയറിസ്റ്റുകള് 9/11 അപകടം തൊട്ട് ഇന്നേ വരെ ഉണ്ടായിട്ടുള്ള ഇസ്ലാമിക തീവ്രവാദ പ്രവര്‍ത്തനങ്ങളെല്ലാം ഇസ്രയേല്‍ ചാര സംഘടനയായ മൊസാദ് ആണെന്നു തെളിയിച്ചു കളയും ] എന്ന വാദത്തെ നിരാകരിച്ചാല്‍ പോലും ജസ്റ്റിസ് ബാനര്‍ജി കമ്മീഷനും ഡല്‍ഹിയിലെ ഒരു സര്‍ക്കാരിതര സംഘടനയും നടത്തിയ അന്വേഷണത്തില്‍ ഇതൊരു അപകടമാവാനുള്ള സാധ്യതയെ കുറിച്ചു പറയുന്നുണ്ട് , സ്റ്റൊവും മറ്റ് പാചക സാമഗ്രികളുമായി ഒരു കൂട്ടം ആള്ക്കാര് യാത്ര ചെയ്യുമ്പോള്‍ അങ്ങനെ ഒരു അപകടമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല .പക്ഷെ പിന്നീട് നടന്ന സംഭവങ്ങള്‍ക്കു തെളിവുകളോ യാഥാര്‍ത്ഥ്യമോ ആവശ്യമായിരുന്നില്ല - ഇത്തരമൊരു സംഭവം പ്രതീക്ഷിച്ചിട്ടെന്ന പോലെ ഗുജറാത്തിന്റെ പല ഭാഗത്തും ഒരേ സമയത്തു ആസൂത്രിതമായ രീതിയില്‍ ഹിന്ദുത്വ വാദികളുടെ ആക്രമണമായിരുന്നു .</span><br />
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;">ഗോധ്ര പോലെ വര്‍ഗ്ഗീയ കലാപങ്ങള്‍ക്കു കുപ്രസിദ്ധമായ ഒരു സ്ഥലത്തു വെച്ചു ഇത്തരമൊരു ആക്രമണം ഉണ്ടാവില്ലെന്നാണോ കരുതുന്നത് ?? തീര്‍ച്ചയായും സാധ്യതയുണ്ട് .പാന്‍ ഇസ്ലാമിക തീവ്രവാദവും പാക്കിസ്ഥാന്റെ കുത്തിത്തിരുപ്പുകളും അതിന്റെ അപകടകരമായ രീതിയില്‍ ഇന്‍ഡ്യയില്‍ പല ഭാഗത്തും പ്രചരിക്കുന്നുണ്ട് , [അങ്ങനെയുള്ള വര്‍ഗ്ഗീയവാദികളൊന്നും ഇസ്ലാമല്ല ,അവര്‍ ഇസ്ലാമിനു കളങ്കമാണ് , - പ്ലീസ് ഇത്തരം കോമഡികള്‍ പിന്നീടൊരവസരത്തിലാകാം ] പക്ഷെ ഈ സാധ്യതകള്‍ തെളിവുകളായി തീരുന്നില്ല ,അതൊരു ഊഹാപോഹം മാത്രമാണ് ,അല്ലെങ്കില്‍ ഒരു കാരണം . ഗുജറാത്ത് വംശ ഹത്യ മുന്‍ കൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതു തന്നെയാണ് ,അത് ഒരു സംഭവത്തിന്റെ പ്രത്യാഘാതമോ അനുരണനമോ ആക്കിത്തീര്‍ക്കുകയായിരുന്നു .</span><br />
<b><span style="font-family: Arial, Helvetica, sans-serif;"><br /><br />ഗോധ്ര മക് ഗഫിന് .</span></b><br />
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;"> അമേരിക്കന്‍ അധിനിവേശ രാഷ്ട്രീയത്തെ കുറിച്ച് എഴുതിയ ‘Iraq : The Borrowed kettle " എന്ന കൃതിയില്‍ ആല്‍ഫ്രണ്ട് ഹിച്ച് കോക്കിന്റെ ഉദാഹരണ സഹിതം സ്ലാവോസ് സിസെക് ‘മക് ഗഫിന്’ എന്താണെന്നു വിവരിക്കുന്നുണ്ട് .</span><br />
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<b><span style="font-family: Arial, Helvetica, sans-serif;">രണ്ട് അപരിചിതര്‍ ട്രയിനില്‍ വെച്ചു പരിചയപ്പെടുന്നു ,ഒരാളുടെ കയ്യിലുള്ള അസാധാരണമായ ഒരു പൊതിക്കെട്ടു കണ്ടു മറ്റേയാള്‍ ചോദിക്കുന്നു “ അങ്ങയുടെ കയ്യിലുള്ള അസാധാരണമായ പൊതിക്കെട്ടിലെന്താണ് ” “ഇതൊരു മക് ഗഫിനാണ് “ മറ്റേയാള്‍ പ്രതിവചിച്ചു ,ആദ്യത്തെയാള്‍ വീണ്ടും ചോദിക്കുന്നു “മക് ഗഫിന് എന്നാലെന്താണ് ” രണ്ടാമന് ആദ്യത്തെയാളുടെ സംശയത്തിനുത്തരമായി ഇങ്ങനെ പറഞ്ഞു “ സ്കോട്ടിഷ് മേടുകളില്‍ സിംഹങ്ങളെ കൊല്ലാനുപയോഗിക്കുന്ന ഒരുപകരണമാണ് “ സ്വാഭാവികമായും ആദ്യത്തെയാള്‍ പറയുന്നു “പക്ഷെ സ്കോട്ടിഷ് മേടുകളില്‍ സിംഹങ്ങളില്ലല്ലോ ” “ ഓഹോ എങ്കിലിതൊരു മക് ഗഫിന് ആയിരിക്കില്ല അല്ലെ ” എന്നായി രണ്ടാമന്റെ പ്രതികരണം. </span></b><br />
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;">മക് ഗഫിന് എന്നാല്‍ താരതമ്യേന അപ്രധാനമായ ഒരു കഥാതന്തുവാണ് ,പ്രധാന കഥയിലേക്കു നയിക്കുക എന്നത് മാത്രമാണ് അതിന്റെ ധര്‍മ്മം ,അതിനു ശേഷം അത് അപ്രസക്തവും പിന്നീട് മറവിയിലേക്കു നിഷ്ക്രമിക്കുകയും ചെയ്യുന്നു . ഇതേ ആശയം തന്നെയാണ് നമ്മള് ഗോധ്ര ട്രയിന്‍ സംഭവത്തിലും കാണുന്നത് .ഗോധ്ര ട്രയിന്‍ ദുരന്തം ഗുജറാത്ത് വംശ ഹത്യക്കു തികച്ചും അപ്രധാനമായ ഒരു കാരണം മാത്രമായിരുന്നു ,അത്തരമൊരു കലാപത്തിനോ വംശ ഹത്യക്കോ അതിനു വളരെ മുമ്പ് തന്നെ കൃത്യമായ ആസൂത്രണങ്ങളും തയ്യാറെടുപ്പുകളും തീര്‍ച്ചയായും ഉണ്ടായിരുന്നിരിക്കണം .<br /><br /><br />ഗോധ്ര ട്രയിന്‍ അപകടം യഥാര്‍ത്ഥത്തില്‍ ആസൂത്രിതമായ ആക്രമണമാണോ അതോ അപകടമാണോ ? ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട സ്ത്രീകളും കുട്ടികളും അടങ്ങിയ ആയിരക്കണക്കിനു മുസ്ലീങ്ങള്‍ക്കു ഗോധ്ര ട്രയിന്‍ അപകടവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടായിരുന്നോ ? ട്രയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ട ആളുകളുടെ ആരെങ്കിലുമാണോ പ്രതികാരത്തിനായി ഇറങ്ങിത്തിരിച്ചത് ?സംസ്ഥാന വ്യാപകമായി മുസ്ലീം വീടുകളും കച്ചവട സ്ഥാപനങ്ങളും തിരഞ്ഞു പിടിച്ചു അക്രമം നടത്താന്‍ തക്ക തയ്യാറെടുപ്പുകളും സാധന സാമഗ്രികളും </span><br />
<span style="font-family: Arial, Helvetica, sans-serif;">സംഭവം നടന്നു രണ്ടു ദിവസത്തിനുള്ളില്‍ തന്നെ കഴിഞ്ഞെങ്കില്‍ അതിനു പിന്നില്‍ സര്‍ക്കാറിന്റെയും സര്‍ക്കാര്‍ മെഷിനറിയുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടായിരിക്കണം .</span><span style="font-family: Arial, Helvetica, sans-serif;"><br /></span>
<i><span style="font-family: Arial, Helvetica, sans-serif;"><br /><span style="background-color: white; color: #222222;">“കല്ലുവിന്റെ മതിലു് വീണ് പരാതിക്കാരന്റെ ആട് ചത്തതിന് ആദ്യം മതിലിനെയും പിന്നെ കല്ലുവിനെയും അതിനുശേഷം മതിലു പണിത ആശാരിയെയും കുമ്മായം കൂട്ടിയ കുമ്മായക്കാരനെയും അയാള്‍ക്ക് കൂടുതല്‍ വെള്ളമൊഴിച്ചു കൊടുത്ത ഭിശ്തിയെയും, ഭിശ്തിയ്ക്ക് വലിയ മസ്ക് ഉണ്ടാക്കിക്കൊടുത്ത കസായിയെയും കസായിക്ക് വലിയ ആടിനെ വിറ്റ ആട്ടിടയെനെയും ഒടുവില്‍ വില്‍ക്കുന്ന സമയത്ത് ഇടയന്റെ ശ്രദ്ധ തെറ്റിച്ച കോത്വാലിനെയും തൂക്കിക്കൊല്ലാന്‍ വിധിച്ച ചൌപട് രാജാവ്. അവസാനം, തൂക്കുകയറിന്റെ കുടുക്ക് കോത്വാലിന്റെ കഴുത്തില്‍ കടക്കുന്നില്ലെന്നതിനാല്‍ കഴുവിലേറ്റാന്‍ കൊണ്ടു പോകപ്പെടുന്ന കുടുക്കിന് ഇണങ്ങിയ കഴുത്തുള്ള വഴിപോക്കന് ഗോവര്ദ്ധന്” - ഗോവര്‍ദ്ധന്റെ യാത്രകള്‍ </span></span></i><br />
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;">യഥാര്‍ത്ഥത്തില്‍ കഴുത്തിനു പാകമായ കുരുക്കു ആദ്യമേ തയ്യാറാക്കി വെച്ചിരുന്നു , പിന്നീടാണ് തൂക്കിലേറ്റപ്പെടേണ്ട കുറ്റമുണ്ടാകുന്നത് ,കുറ്റകൃത്യത്തിന്റെ ഉത്തരവാദിയാര് എന്നത് അവിടെ പ്രസക്തമല്ല ,തയ്യാറാക്കി വെച്ച കുരുക്കിനു പാകമായ കഴുത്തുകള്ക്കു ആ കുടുക്കു അണിയിക്കുക എന്നതു മാത്രമായിരുന്നു ഗുജറാത്ത് കലാപം .അതു വെറുമൊരു കലാപമായിരുന്നില്ല ഹിന്ദു മൌലികവാദത്തിന്റെ ഏറ്റവും ആസൂത്രിതമായ ഒരു വംശ ഹത്യ തന്നെയായിരുന്നു .</span><br />
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;"><br /></span>
<span style="font-family: Arial, Helvetica, sans-serif;">Reference : ബാനര്‍ജി കമ്മീഷന് റിപ്പോര്‍ട്ട് ,</span><br />
<span style="font-family: Arial, Helvetica, sans-serif;"> ഇറാക്ക് : കടം കൊണ്ട കെറ്റില്‍ - സ്ലാവോസ് സിസെക്</span><br />
<span style="background-color: white; color: #222222; font-family: Rachana_w01, RachanaEm, AnjaliOldLipi, sans-serif;"><br /></span></div>
Unknownnoreply@blogger.com9tag:blogger.com,1999:blog-7776123822028832264.post-20654395478662761712013-07-08T07:32:00.000-07:002013-07-08T08:09:54.947-07:00ജാതി രാഷ്ട്രീയത്തിന്റെ ഭീകരവാദം <div dir="ltr" style="text-align: left;" trbidi="on">
<div style="color: #222222; font-family: arial; font-size: small; text-align: justify;">
</div>
<div style="color: #222222; font-family: arial; font-size: small; text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-V3XdMg1Qj1I/UdrNrIWM4UI/AAAAAAAABro/6mZN5dIbNjU/s1600/Inter-caste-marriage-leads-to-violence-in-Dharmapuri.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="200" src="http://3.bp.blogspot.com/-V3XdMg1Qj1I/UdrNrIWM4UI/AAAAAAAABro/6mZN5dIbNjU/s400/Inter-caste-marriage-leads-to-violence-in-Dharmapuri.jpg" width="400" /></a></div>
<span style="font-family: Georgia, 'Times New Roman', Times, serif; font-size: 15px; line-height: 20px;"><br /></span>
<span style="font-family: Georgia, 'Times New Roman', Times, serif; font-size: 15px; line-height: 20px;"><br /></span>
<span style="font-family: Georgia, 'Times New Roman', Times, serif; font-size: 15px; line-height: 20px;"><br /></span></div>
<div style="color: #222222; font-family: arial; font-size: small; text-align: justify;">
<span style="font-family: Georgia, 'Times New Roman', Times, serif; font-size: 15px; line-height: 20px;"> തമിഴ് നാടിനൊരു പ്രത്യേകതയുണ്ട് നിരീശ്വരവാദം അടിസ്ഥാനപ്രമാണമാക്കിയ ഒരു പാര്‍ട്ടി ഒരു ഭരണം നടത്തിയ ,ഇപ്പോഴും നിര്‍ണ്ണായക സ്വാധീനമുള്ള ഒരു സംസ്ഥാനമാണത് ,പക്ഷെ ഓരോ കവലയിലും മൈല്‍ കുറ്റി നാട്ടിയതു പോലെ ഒരു അമ്മന്‍ കോവിലും പിള്ളയാറപ്പനും ഉണ്ടായീരിക്കും ,മതപരമായ ആഘോഷമില്ലാതെ ഒരു ചടങ്ങും അവിടെ ഉണ്ടാകാറില്ല - ഈ വൈരുദ്ധ്യത്തിന്റ്റെ തന്നെ മറ്റൊരു വകഭേദമാണ് കമ്യൂണിസമെന്തെന്നോ മാര്‍ക്സിസമെന്തെന്നോ വലിയ ധാരണയില്ലെങ്കിലും ഓരോ ഗ്രാമത്തിലും സ്റ്റാലിനെന്നോ ലെനിനെന്നോ ഒരു പേരുകാരന് . ജാതിയും ജാതിവൈരവും അവരുടെ രക്തത്തിലലിഞ്ഞിരിക്കുന്നു ,അത് പലപ്പൊഴും രക്തം ചിന്തലില്‍ അവസാനിക്കുകയും ചെയ്യുന്നു . ഓരോ രാഷ്ട്രീയ പാര്‍ട്ടിയും ഇത് മുതലെടുത്താണ് അവിടെ നില നില്‍ക്കുന്നത് ,ഓരോ ജാതിക്കും ഓരോ രാഷ്ട്രീയ പാര്‍ട്ടി . ജാതി സമവാക്യങ്ങളെ ആശ്രയിക്കാതെ ഒരു പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ പോലും അവിടെ ജയിക്കാനാകില്ല . ഈ രാഷ്ട്രീയം അപകടകരമാം വിധം ജനങ്ങളിലേക്കു പെനെട്രേറ്റ് ചെയ്യുന്നതിലാണ് ഓരോ രാഷ്ട്രീയ കക്ഷിയുടെയും വിജയം. ധര്‍മ്മ പുരിയില്‍ സംഭവിച്ചതും അത്തരമൊരു കുത്തിക്കയറ്റല്‍ തന്നെയാണ് </span></div>
<div style="color: #222222; font-family: arial; font-size: small; text-align: justify;">
<span style="font-family: Georgia, 'Times New Roman', Times, serif; font-size: 15px; line-height: 20px;"><br />എന്റെ ബിരുദാനന്തര ബിരുദം തമിഴ് നാട്ടിലായിരുന്നു അതു കൊണ്ട് തന്നെ അവിടത്തെ ജാതി വിവേചനത്തിന്റെ ,അയിത്തത്തിന്റെ ഒക്കെ അവിശ്വസനീയമായ കഥകള്‍ നേരിട്ട് കണ്ടിട്ടൂണ്ട് . ഹോസ്റ്റലില്‍ പോലും മേല്‍ ജാതിക്കാരെന്നു നടിക്കുന്നവര്‍ കീഴ് ജാതിക്കാരുമായി റൂം പങ്കു വെക്കാന്‍ വിസമ്മതിച്ചു കണ്ടിട്ടുണ്ട് . ഗ്രാമ പ്രദേശങ്ങളിലെ ഹോട്ടലുകളിലും ചായക്കടയിലും ദളിതര്‍ക്കു മാത്രം വേറെ പാത്രങ്ങളുണ്ട് , പൊതുവഴി , പൊതു ജലാശയങ്ങള്‍ ഒക്കെ </span><span style="font-family: Georgia, 'Times New Roman', Times, serif; font-size: 15px; line-height: 20px;">ഉപയോഗിക്കാനാവാത്ത വിധം ദളിതരെ തടയുന്ന സവര്‍ണ്ണ ജാതി കോട്ടകളുണ്ട് ,ജാതി രക്തത്തിനെക്കാള്‍ കട്ടിയില്‍ അവരുടെ ശരീരത്തിലോടുന്നുണ്ട് .</span></div>
<div style="color: #222222; font-family: arial; font-size: small; text-align: justify;">
<span style="font-family: Georgia, 'Times New Roman', Times, serif; font-size: 15px; line-height: 20px;"><br /></span></div>
<div style="color: #222222; font-family: arial; font-size: small; text-align: justify;">
<span style="font-family: Georgia, 'Times New Roman', Times, serif; font-size: 15px; line-height: 20px;"><br /><b><u>ധര്‍മ്മ പുരി കലാപം .</u></b></span><br />
<div class="separator" style="clear: both; text-align: center;">
<span style="font-family: Georgia, 'Times New Roman', Times, serif; font-size: 15px; line-height: 20px;"><b><u><a href="http://4.bp.blogspot.com/-2K4VfHoxC_0/UdrNDFthvSI/AAAAAAAABrg/znMpVH_-v70/s1600/Ilavarasan.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="198" src="http://4.bp.blogspot.com/-2K4VfHoxC_0/UdrNDFthvSI/AAAAAAAABrg/znMpVH_-v70/s320/Ilavarasan.jpg" width="320" /></a></u></b></span></div>
<span style="font-family: Georgia, 'Times New Roman', Times, serif; font-size: 15px; line-height: 20px;"><b><u>
</u></b></span>
<br />
<div style="font-family: Georgia, 'Times New Roman', Times, serif; font-size: 15px; line-height: 20px; margin-bottom: 8px; margin-top: 8px; padding: 0px;">
2012 നവംബര്‍ മാസത്തിലാണ് ധര്‍മ്മപുരിയിലെ സംഭവങ്ങളുടെ തുടക്കം - ധര്‍മ്മ പുരിയിലെ വണ്ണിയ സമുദായത്തില്‍ പെട്ട ദിവ്യ എന്ന പെണ് കുട്ടിയെ പ്രണയിച്ചു , ജാതിമത വിലക്കുകള്‍ മറി കടന്ന് ഇളവരശന് വിവാഹം കഴിക്കുന്നു , വളരെ പെട്ടെന്നു തന്നെ അതു രണ്ട് പേരുടെ വിവാഹമെന്നതിലുപരി ധര്‍മ്മ പുരിയിലെ ഒരു പൊതുപ്രശ്നമായി മാറി -കാരണം ഇളവരശന് ദളിത് സമുദായത്തില്‍ പെട്ട ആളാണ് ,ദളിത് യുവാവ് വണ്ണിയ യുവതിയെ വിവാഹം കഴിച്ചാല്‍ വണ്ണിയരുടെ മാനം കപ്പല്‍ കയറുമെത്രെ . അങ്ങനെ രണ്ട് ജാതി സംഘടനകളുടെയും സംയുക്ത പഞ്ചായത്തില്‍ പെണ് കുട്ടി മാതാപിതാക്കളുടെ അടുത്തേക്കു തന്നെ മടങ്ങണമെന്നു ധാരണയായി ,ഈ ധാരണയുണ്ടാക്കിയവര്‍ ദിവ്യയുടെയോ ,ഇളവരശന്റെയോ അഭിപ്രായം ഒന്നും ചോദിച്ചിട്ടല്ല -അവരങ്ങു തീരുമാനിച്ചു . ദിവ്യ തിരിച്ചു പോയില്ല ,ഇളവരശനൊപ്പം തന്നെ നിന്നു ,മകള്‍ തിരിച്ചു വരാത്തതില്‍ അപമാനിതനായ ദിവ്യയുടെ പിതാവ് തൂങ്ങി മരിച്ചു .<br />
<br />
<br />
ഇതിനെ തുടര്‍ന്നു സംഘടിതവും ആസൂത്രിതവുമായ ഒരക്രമണമാണ് പട്ടാളി മക്കള്‍ കക്ഷി എന്ന ജാതിരാഷ്ട്രീയ സംഘടനയുടെ നേതൃത്വത്തില്‍ ദളിതരുടെ കോളനികളില്‍ നടത്തിയത് , 200 ലേറെ കുടിലുകള്‍ തീയിടുകയും വീടുകള്‍ കൊള്ളയടിക്കുകയും ചെയ്തു . തികച്ചും ഏകപക്ഷീയമായ ഒരാക്രമണം , ഈ കലാപങ്ങള്‍ക്കും അതിനു ശേഷമുള്ള ഭീഷണികളും കൊണ്ട് ദിവ്യ സ്വന്തം വീട്ടിലേക്കു തന്നെ തിരിച്ചെത്തി , അതിനു ശേഷം ഇളവരശന്റെ മാതാപിതാക്കള്‍ കൊടുത്ത ഒരു ഹേബിയസ് കോര്‍പ്പസ് പരാതിയിന്മേല് ദിവ്യ കോടതിയില്‍ ഹാജരായിരുന്നു , - ഇളവരശനുമായി തന്നെ ജീവിക്കണമെന്നാണ് ആഗ്രഹമെന്നും പക്ഷെ തന്റെ അമ്മ സമ്മതിക്കുന്നത് വരെ അതിനു കാത്തിരിക്കുകയാണെന്നും ആ പെണ് കുട്ടി പറഞ്ഞു , അതിനടുത്ത ദിവസം ഇളവരശനെ ഒരു റെയില്‍ വേ പാളത്തില്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തി .</div>
<div style="font-family: Georgia, 'Times New Roman', Times, serif; font-size: 15px; line-height: 20px; margin-bottom: 8px; margin-top: 8px; padding: 0px;">
<br />
ഒരു പാവം ചെറുപ്പക്കാരന്റെ ജീവിതം ഇല്ലാതാക്കിയ , ആയിരക്കണക്കിന് ആളുകളുടെ കൂര കത്തിച്ചു അവരെ തെരുവിലിറക്കിയത് എന്തിന്റെ പേരിലാണ് ? ഇവിടെ നില നില്ക്കുന്ന ഈ ജാതീയമായ വേര് തിരിവുകളുടെ പേരില്‍ മാത്രം , അമ്പുമണി രാമദാസ്സെന്ന പരനാറിയുടെ നേതൃത്വത്തിലാണ് ഇക്കണ്ട കൊള്ളയും അക്രമവും നടത്തിയത് .തമിഴ് നാടിന്റെ വടക്കന്‍ ജില്ലകളിലെ പ്രബല വിഭാഗമായ വണ്ണിയര്‍ സമുദായത്തെ മാത്രം ആശ്രയിച്ചാണ് പട്ടാളി മക്കള്‍ കച്ചി എന്ന ജാതിപാര്‍ട്ടിയുടെ നില നില്‍പ്പ് ,അതു കൊണ്ട് തന്നെ ജാതിവൈരം വളര്‍ത്തി വണ്ണിയര്‍ സമുദായത്തിലെ ഓരോ അംഗത്തെയും തങ്ങള്‍ക്കു മാത്രമുള്ള വോട്ട് ബാങ്ക് ആക്കി നിര്‍ത്തേണ്ടത് അവരുടെ ആവശ്യമാണ് , വണ്ണിയര്‍ക്കു ഭൂരിപക്ഷമുള്ള വടക്കന്‍ ജില്ലകളെ മാത്രമാക്കി പുതിയൊരു സംസ്ഥാനവും ഇവരുടെ ആവശ്യമാണ് </div>
<div style="font-family: Georgia, 'Times New Roman', Times, serif; font-size: 15px; line-height: 20px; margin-bottom: 8px; margin-top: 8px; padding: 0px;">
<br />
അതു കൊണ്ട് തന്നെ ഈ കലാപം ആസൂത്രിതമായ ഒരു ഗൂഡാലോചനയാണ് എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത് . ദിവ്യയുടെ അച്ഛന് തൂങ്ങി മരിച്ചതാണോ കെട്ടിത്തൂക്കിയതാണോ എന്നു പോലും സംശയിക്കാവുന്നതാണ് . കാരണം ഇതു മുന്‍ കൂട്ടി ആസൂത്രണം ചെയ്താലല്ലാതെ പത്തു രണ്ടായിരം പേര് ഒരു രാത്രിയില്‍ സാധന സാമഗ്രികളുമായി മൂന്നു ഗ്രാമങ്ങള്‍ ചുട്ടെരിക്കാന്‍ സാധ്യമല്ല , 200 ലധികം വീടുകളാണ് ജനക്കൂട്ടമെന്നു പറയുന്ന ഈ നായിന്റെ മക്കള്‍ ചുട്ടെരിച്ചത് , അതിന് മുമ്പ് ആ വീടുകള്‍ കൊള്ളയടിക്കുകയും ചെയ്തു . അമ്പുമണി രാമദോസ്സിനെയും അവന്റെ തന്ത രാമദോസ്സിനെയും പോലെയുള്ള പരനാറികളുടെ ജാതിരാഷ്ട്രീയത്തില്‍ എല്ലാം നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ടി വന്നത് ആയിരക്കണക്കിന് ദളിതരാണ് ,അവര്‍ ചെയ്ത തെറ്റ് അവര്‍ ദളിതരായി പോയി എന്നതു മാത്രമാണ്<br />
<br />
<br />
ഏറ്റവും അമ്പരപ്പിച്ച വസ്തുത മൂന്നു ഗ്രാമങ്ങള്‍ ചുട്ടെരിച്ചിട്ടും അനേകായിരങ്ങളെ വഴിയാധാരമാക്കിയിട്ടും ഈ സംഭവത്തെ ചില ദളിത് സംഘടനകളും മനുഷ്യാവകാശ സംഘടനകളുമല്ലാതെ ആരും ഏറ്റെടുത്തില്ല എന്നുള്ളതാണ് , ദളിത് സമൂഹത്തോട് പൊതു സമൂഹം കാണിക്കുന്ന ഈയൊരു മനോഭാവം തന്നെയാണ് കുറച്ചു കാലം മുമ്പ് കേരളത്തിലെ ഡി എച്ച് ആര് എം സംഭവത്തില്‍ പോലീസും സംഘി ഗുണ്ടകളും കൂടി ദളിത് കോളനികള്‍ ആക്രമിച്ചപ്പോഴും കണ്ടത് . ഒരു ഭരണ കൂടവും അതിന്റെ സംവിധാനങ്ങളും ഈ അക്രമത്തില്‍ കാഴ്ചക്കാരായി തുടരുന്നു ,അമ്പുമണി രാമദോസ്സിനെയും അയാളുടെ ജാതിരാഷ്ട്രീയത്തെയും സംസ്ഥാനവും കേന്ദ്രവും ഭയക്കുന്നു<br />
<br />
<br />
പ്രിയപ്പെട്ട ഇളവരശാ നിന്റെ തെറ്റ് നീ ജനിച്ചു വളര്‍ന്നത് കുറെ നായിന്റെ മക്കള്‍സൃഷ്ടിച്ചെടുത്ത ഒരു ജാതി കേന്ദ്രീകൃത സമൂഹത്തിലാണ് ,അതു കൊണ്ട് തന്നെ നിന്റെ പ്രണയത്തിനും ആത്മാര്‍ത്ഥതക്കും ഇവിടെ മരണമാണ് ശിക്ഷ .വേദനയുണ്ട് ,നിരാശയുണ്ട് , രോഷമുണ്ട് ,തെറി വിളിക്കണമെന്നു തോന്നുന്നുണ്ട് പക്ഷെ ധാര്‍മ്മിക രോഷം ചുരുട്ടി വെച്ചു ഇരിക്കാമെന്നല്ലാതെ ഒരു കാര്യവുമില്ല .കാരണം ഇത് ഇന്‍ഡ്യയാണ് പട്ടിണി കിടന്നു ചത്താലും ജാതി വെറിയും മത ബോധവും കൂടെ കൊണ്ട് നടക്കുന്ന ഒരു ജനതയുടെ നാട് .</div>
<div style="font-family: Georgia, 'Times New Roman', Times, serif; font-size: 15px; line-height: 20px; margin-bottom: 8px; margin-top: 8px; padding: 0px;">
<br />
<b><u>അനുബന്ധം .</u></b><br />
<br />
കുറെ കാലത്തിനു ശേഷം ഒരുമിച്ചു പഠിച്ച ഒരു സുഹൃത്തിനെ കണ്ടു , കുശലാന്വേഷണങ്ങള്‍ക്കിടെ പരസ്പരം കല്യാണകാര്യമൊക്കെ ചോദിച്ചു ,അവനൊരു പ്രണയമുള്ളതായൊക്കെ അറിയാമായിരുന്നു .അവന് നിസ്സംഗതയോടെ പറഞ്ഞു ,കല്യാണം കഴിഞ്ഞു ഡിവോഴ്സും ആയെന്ന് -ഞാനതൊരു തമാശയായേ എടുത്തുള്ളൂ , അതു കൊണ്ട് ആ വിഷയം കൂടുതല്‍ സംസാരിച്ചില്ല ,പിന്നെ മറ്റൊരു സുഹൃത്തു പറഞ്ഞാണ് അതൊരു തമാശയായിരുന്നില്ലെന്നു തിരിച്ചറിയുന്നത് . അവന് ഈഴവനാണ് ,കാമുകി നായരും - എട്ടു വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവില്‍ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം കഴിച്ചു ,അന്നു തുടങ്ങി പെണ്ണിന്റെ മാതാപിതാക്കളുടെ ഇമോഷണല്‍ ബ്ലാക്ക് മെയിലിങ്ങും മാനസിക പീഡനവും - അവന് സാമാന്യം നല്ല കുടുംബത്തിലെ ഒറ്റമകനാണ് , എം ബി എ നല്ല മാര്‍ക്കില്‍ പാസ്സായി നല്ല കമ്പനിയില്‍ ജോലിയുണ്ട് -പക്ഷെ ജാതി സമാനമല്ല എന്ന ഒറ്റ കാര്യം കൊണ്ട് സ്വന്തം മകളെ നിരന്തരം മാനസിക പീഡനവും ആത്മഹത്യാ ഭീഷണിയും കൊണ്ട് ഡിവോഴ്സ് വരെ എത്തിച്ചു .<br />
<br />
<br />
സൂമാരന്‍ നായരും വെള്ളാപ്പള്ളിയും ഒക്കെ ആവത് ശ്രമിക്കുന്നുണ്ട് തമിഴ് നാട്ടിലേയോ ,ഉത്തരേന്ത്യയിലെയോ ജാതി ഖാപ്പ് പഞ്ചായത്തു പോലെയൊക്കെയുള്ള ഒരവസ്ഥയിലേക്കെത്തിക്കാന്‍ സമകാലിക സംഭവങ്ങളൊക്കെ ഒന്ന് വിശകലനം ചെയ്താല്‍ അധികം വൈകാതെ അങ്ങനെയൊക്കെ ഉണ്ടാകുമെന്നു തന്നെ കരുതാം. </div>
</div>
<div style="color: #222222; font-family: arial; font-size: small;">
<br /></div>
<div style="color: #222222; font-family: arial; font-size: small;">
<br /></div>
<div style="color: #222222; font-family: arial; font-size: small;">
<br /></div>
<div style="color: #222222; font-family: arial; font-size: small;">
<br /></div>
</div>
Unknownnoreply@blogger.com13tag:blogger.com,1999:blog-7776123822028832264.post-20401631728422809972013-05-31T06:09:00.000-07:002013-05-31T06:09:37.346-07:00അഗ്രഹാരത്തില്‍ കഴുതൈ <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-n-xoXwwIf9A/UaigjY7swrI/AAAAAAAABnM/T3kTBHqT4Tg/s1600/John_Abraham.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://3.bp.blogspot.com/-n-xoXwwIf9A/UaigjY7swrI/AAAAAAAABnM/T3kTBHqT4Tg/s320/John_Abraham.jpg" width="266" /></a></div>
<h2 style="text-align: left;">
<span style="font-size: large;"><span style="font-weight: normal;"><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">മലയാള സിനിമയിലെ വിപ്ലവകാരിയായിരുന്നു ജോണ്‍ എബ്രഹാം ,ഒരു അവധൂതനെ പോല പരിഗണിക്കപ്പെടുന്ന സിനിമയിലെ ധിഷണാശാലി .ഒരു സൌഹൃദ സംഘത്തിലെ ലഹരിയുടെ ആധിക്യത്തില്‍ കാല് വഴുതിയ ജോണ്‍ എബ്രഹാം മലയാള സിനിമക്കു നഷ്ടപ്പെട്ടിട്ട് 26 വര്‍ഷമാകുന്നു . ജോണുണ്ടായിരുന്നെങ്കില്‍ സൃഷ്ടിക്കുമായിരുന്ന സിനിമകളെ കുറിച്ചോ ജോണ്‍ എടുത്ത സിനിമകളെ കുറിച്ചോ ആധികാരികമായി എഴുതാന്‍ മാത്രമുള്ള അറിവെനിക്കില്ല . അഗ്രഹാരത്തില്‍ കഴുതൈ എന്ന സിനിമയായിരിക്കണം ജോണിന്റെ ഏറ്റവും കോലാഹലം സൃഷ്ടിച്ച സിനിമ , യാഥാസ്ഥിതിക ബ്രാഹ്മണ സമൂഹത്തിന്റെ മിഥ്യാഭിമാന ബോധത്തെയും അന്ധ വിശ്വാസത്തെയും കണക്കറ്റ് പരിഹസിച്ച ആ സിനിമ ഒരു പാട് എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിട്ടു .എന്തിനു ദേശീയ പുരസ്കാരം ലഭിച്ചിട്ടു പോലും ഈ സിനിമ ദൂരദര്‍ശനില്‍ സം പ്രേക്ഷണം ചെയ്യാന്‍ സാധിക്കാത്ത വിധം വന്‍ പ്രതിഷേധങ്ങളുണ്ടായിരുന്നു . ദക്ഷിണേന്ത്യന്‍ ബ്രാഹ്മണരുടെ ഔദ്യോഗിക പത്രമെന്ന ഖ്യാതിയുള്ള “ഹിന്ദു” വില്‍ ഈ സിനിമക്കെതിരെ ആയിരക്കണക്കിനു കത്തുകളാണ് ലഭിച്ചതത്രെ , അതു പോലെ തന്നെ ഈ സിനിമയുടെ ദൂരദര്ശന് ടെലി കാസ്റ്റിങ്ങ് നിര്‍ത്തിക്കാനായ അന്നത്തെ രാഷ്ട്രപതിക്കു മേല്‍ ബ്രാഹ്മണരില്‍ നിന്ന വന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു . അതു കൊണ്ട് ഈ ഓര്‍മ്മ ദിനത്തില്‍ ജോണ്‍ എബ്രഹാം ' അഗ്രഹാരത്തില്‍ <span class="il">കഴുതൈ</span>' എന്ന ചിത്രത്തിനു വേണ്ടി എഴുതിയ കഥാസാരം ഞാന്‍ പങ്കു വെക്കുന്നു.</span></span></span><span style="font-size: large;"><span style="font-weight: normal;"></span></span></h2>
<h2 style="text-align: left;">
<span style="font-size: large;"><span style="font-weight: normal;"></span></span></h2>
<h2 style="text-align: left;">
<span style="font-size: large;"><span style="font-weight: normal;"><b>-----------------------------------------------------------------</b>----------</span></span></h2>
<h2 style="text-align: left;">
<u><span style="font-size: large;"><span style="font-weight: normal;"><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">അഗ്രഹാരത്തില്‍ <span class="il">കഴുതൈ</span>' <div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-8bJkrK4pjYQ/Uaig1bily1I/AAAAAAAABnU/5peqWfDg7i0/s1600/Agraharathil+Kazhuthai.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="258" src="http://2.bp.blogspot.com/-8bJkrK4pjYQ/Uaig1bily1I/AAAAAAAABnU/5peqWfDg7i0/s320/Agraharathil+Kazhuthai.jpg" width="320" /></a></div>
</span></span></span></u></h2>
<h2 style="text-align: left;">
<span style="font-size: large;"><span style="font-weight: normal;"> </span></span></h2>
<h2>
<span style="font-size: large;"><span style="font-weight: normal;"></span></span></h2>
<h2 style="text-align: left;">
<span style="font-size: large;"><span style="font-weight: normal;"><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">പ്</span><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">രെഫസര്
നാരായണസ്വാമി തനിക്ക് ദീര്‍ഘകാല അവധി വേണമെന്ന് പ്രിന്‍സപ്പലിനോട്
അപേക്ഷിക്കുന്നു. പ്രിന്‍സിപ്പല്‍ അവധി നിഷേധിക്കുന്നു. തന്റെ ചിന്നനെ'
നോക്കാന്‍ വേറെ ആരുമില്ലെന്ന് പറഞ്ഞ് നാരായണസ്വാമി രാജിക്കത്തെഴുതി
കൊടുത്തിട്ട് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും പുറത്തിറങ്ങുന്നു.</span></span></span>
<span style="font-size: large;"><span style="font-weight: normal;"><br style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;" /><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">പ്രെഫസര്‍
വീട്ടിലെത്തിയ ഉടനെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തോട് രാജി
പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിക്കുനനു. യാത്ര പുറപ്പെടാനായി സാധനങ്ങളൊക്കെ
കെട്ടിവയ്ക്കുന്നതിനിടയ്ക്ക് പ്രെഫസര്‍ അവര്‍ക്ക് മറുപടി കൊടുക്കുന്നു.
താന്‍ വളര്‍ത്തുന്ന കഴുതക്കുട്ടിയുമായി ഉടനെ അദ്ദേഹം സ്വന്തം
ഗ്രാമത്തിലേക്ക് പോവുകയാണ്. കഴുതക്കുട്ടിയെ ഒരു കൂടയ്ക്കകത്താക്കി
അദ്ദേഹം യാത്ര പുറപ്പെടുന്നു. തീവണ്ടിയില്‍ ഒന്നാം ക്ലാസ്
കംപാര്‍ട്ട്മെന്റിലെ സഹയാത്രക്കാര്‍ കഴുതക്കുട്ടിയെപ്പറ്റി പരിഹാസത്തോടെ
അന്വേഷിക്കുന്നു.</span></span></span>
<span style="font-size: large;"><span style="font-weight: normal;"><br style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;" /><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">ടിക്കറ്റ്
പരിശോധകന് വരുന്നു. കഴുതക്കുട്ടിയെ ഒന്നാം ക്ലാസ് കംപാര്‍ട്ട്മെന്റില്‍
കൊണ്ടുപോകാന്‍ പാടില്ലെന്ന് പറയുന്നു. പ്രെഫസര്‍ താന്‍ വാങ്ങിയ സ്പെഷല്‍
പെര്മിഷന് എടുത്തുകാണിക്കുന്നു. പിന്നീട് ആരും എതിരു പറയുന്നില്ല.
പ്രെഫസര്‍ തന്റെ സ്വന്തം ഗ്രാമത്തിലെത്തുന്നു. കഴുതക്കുട്ടി
കൂടെയുള്ളതുകൊണ്ട് ടാക്സി ഡ്രൈവര്‍മാര്‍ പരിഹസിക്കുന്നു. കൂടുതല്‍
ചാര്‍ജ് ചോദിക്കുന്നു. പ്രെഫസര്‍ വിസമ്മതിക്കുന്നു. എന്നിട്ട് ഒരു
കാളവണ്ടിയില്‍ കഴുതക്കുട്ടിയും സാധനങ്ങളും എടുത്തുവച്ച് വീട്ടിലേക്ക്
പോകുന്നു.</span></span></span>
<span style="font-size: large;"><span style="font-weight: normal;"><br style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;" /><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">അച്ഛനും
അമ്മയുടം സന്തോഷത്തോടെ അദ്ദേഹത്തെ സ്വീകരിക്കുന്നു. വണ്ടിക്കാരന്
കഴുതക്കുട്ടിയും സാധനങ്ങളുമെടുത്ത് വീട്ടിനകത്ത് വയ്ക്കുന്നു. പ്രെഫസര്‍
കുളിക്കാന്‍ പോകുന്നു. അദ്ദേഹത്തിന്റെ വൃദ്ധയായ അമ്മ സാധനങ്ങളുടെ കൂടെ ഒരു
കൂടയ്ക്കകത്ത് കഴുതക്കുട്ടി ഇരിക്കുന്നത് കണ്ട് ഞെട്ടുന്നു. പ്രെഫസറുടെ
അച്ഛനെ വിളിച്ചുകാണിക്കുന്നു. അദ്ദേഹത്തിന് അതു കണ്ടിട്ട് വിഷമം
തോന്നുന്നു. കുളിച്ചിട്ടു വന്ന ഉടനെ പ്രഫസര്‍ ആ കഴുതക്കുട്ടി തന്റെ
വളര്‍ത്തുമൃഗമാണെന്ന് അവരോട് പറയുന്നു. </span></span></span>
<span style="font-size: large;"><span style="font-weight: normal;"><br style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;" /><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">പ്രെഫസറും
അച്ചനും ഊണു കഴിക്കുന്നതിനിടയില്‍ സംഭാഷണം വീണ്ടും കഴുതക്കുട്ടിയിലേക്ക്
തിരിയുന്നു. അച്ഛനമ്മമാരുടെ ഇഷ്ടക്കേടിനെ വകവയ്ക്കാതെ പ്രെഫസര്‍
കഴുതക്കുട്ടിയെ വളര്‍ത്തുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. വയസ്സായ
അച്ഛനും അമ്മയും പിന്നെ അതിനെപ്പറ്റി ഒന്നും പറയുന്നില്ല. പ്രെഫസര്‍
അമ്മയുടെ അടുത്ത് ചോദിച്ച് കഴുതക്കുട്ടിക്ക് ചോറും സാമ്പാറും അവിയലും
എടുത്തുകൊണ്ടു പോകുന്നു. കഴുതക്കുട്ടിക്ക് ചോറു മാത്രം പോരാ. ചോറില്‍
നെയ്യൊഴിച്ച് കൊടുക്കണമെന്ന് അദ്ദേഹം പറയുന്നു. പ്രെഫസര്‍ തന്റെ
മുറിയില്‍പ്പോയി കഴുതക്കുട്ടിക്ക് ആഹാരം കൊടുക്കുന്നു. കഴുതക്കുട്ടിയുടെ
മുഖം തുടച്ചിട്ട് അദ്ദേഹം തന്നെ ഇലയെടുത്ത് പുറത്തേക്കെറിയുന്നു.
വേലക്കാരിപ്പെണ്ണ് ഉമ മുറി വൃത്തിയാക്കുന്നു. അവള്‍ക്ക്
കഴുതക്കുട്ടിയോട് സ്നേഹം തോന്നുന്നു. അതുകണ്ട് പ്രെഫസര്‍
സന്തോഷിക്കുന്നു. കഴുതക്കുട്ടിക്ക് ഉറങ്ങാന്‍ പ്രെഫസര്‍ പായ
വിരിച്ചുകൊടുക്കുന്നു.</span></span></span>
<span style="font-size: large;"><span style="font-weight: normal;"><br style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;" /><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">പ്രെഫസര്‍
കഴുതയെ വളര്‍ത്തുന്ന കാര്യമറിഞ്ഞ് അഗ്രഹാരത്തിലുള്ളവരൊക്കെ കാണാന്‍
വരുന്നു. അതിനെ അഗ്രഹാരത്തില്‍ നിന്നോടിക്കണമെന്ന് അവര്‍
നാരായണസ്വാമിയോട് പറയുന്നു. പക്ഷേ നാരായണസ്വാമി അത് സമ്മതിക്കുന്നില്ല.
കഴുതക്കുട്ടിയോടു സ്നേഹമുള്ള ഒരേയൊരു ജീവി ഉമ മാത്രമാണെന്ന്
പ്രെഫസര്‍ക്ക് ബോധ്യപ്പെടുന്നു. അഗ്രഹാരവാസികളുടെ വിരോധത്തെ വകവയ്ക്കാതെ
പ്രെഫസറും ഉമയും കൂടെ കഴുതക്കുട്ടിയെ വളര്‍ത്തുന്നു. കഴുതക്കുട്ടി
നന്നായിട്ടു വളരുന്നു. </span></span></span>
<span style="font-size: large;"><span style="font-weight: normal;"><br style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;" /><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">പ്രെഫസറുടെ
ചേട്ടന് ഒരു ബാങ്ക് മാനേജരാണ്. അദ്ദേഹം ഭാര്യയുമായി നാട്ടില്‍ വരുന്നു.
വീട്ടില്‍ കഴുത യെ വളര്‍ത്തുന്നത് അവര്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ടമല്ല.
ചേട്ടനും അനിയനും തമ്മില്‍ വഴക്കിടുന്നു. അവസാനം പ്രെഫസര്‍ അമ്മയുടെയും
അച്ഛന്റെയും നിര്‍ബന്ധത്തിനു വഴങ്ങി കഴുതക്കുട്ടിയെ അമ്പലത്തില്‍ നടയ്ക്ക്
ഇരുത്താനായി കൊണ്ടുവരുന്നു. പക്ഷേ ബ്രാഹ്മണര്‍ അതിനും സമ്മതിക്കുന്നില്ല.
പ്രെഫസറും ബ്രാഹ്മണരും തമ്മില്‍ വാക്കുതര്‍ക്കം. </span></span></span>
<span style="font-size: large;"><span style="font-weight: normal;"><br style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;" /><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">കഴുതക്കുട്ടിയെ
നോക്കിക്കൊള്ളാന്‍ ഉമയോട് പറഞ്ഞിട്ട് പ്രെഫസര്‍ യാത്ര പുറപ്പെടുന്നു. ഉമ
കഴുതക്കുട്ടിയെ നന്നായിട്ടു നോക്കുന്നു. അതിനുവേണ്ടി അവള് രാത്രിയിലും
അമ്പലമുറ്റത്ത് വരുന്നു. ആ സന്ദര്‍ഭം ഉപയോഗിച്ച് ഒരാള്‍
സംഭോഗത്തിലേര്‍പ്പെടുന്നു. പിന്നീടെല്ലാ രാത്രികളിലും
ഇതാവര്‍ത്തിക്കപ്പെടുന്നു. </span></span></span>
<span style="font-size: large;"><span style="font-weight: normal;"><br style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;" /><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">ഒരു
ദിവസം ശാന്തിക്കാരന് കഴുതയെ അടിച്ചോടിക്കാന്‍ ശ്രമിക്കുന്നു. കഴുത അയാളെ
തൊഴിക്കുന്നു. അയാള്‍ താഴെ വീഴുന്നു. ഈ സംഭവം അഗ്രഹാരത്തില്‍ വലിയ
ഒച്ചപ്പാടുണ്ടാക്കുന്നു. കഴുതയെ ഓടിക്കണമെന്ന് എല്ലാവരും കൂടെ
നിശ്ചയിക്കുന്നു. അവര്‍ ഒരു വെളുത്തേടനെ വിളിച്ച് കഴുതയെ അവന്
കൊടുക്കുന്നു. കഴുതയെ കൊണ്ടുപോകുന്ന വെളുത്തേടനുമായി ഉമ വഴക്കിടുന്നു.
പക്ഷേ പ്രയോജനമില്ല. വെളുത്തേടന് കഴുതയെ കൊണ്ടുപോകുന്നു.</span></span></span>
<span style="font-size: large;"><span style="font-weight: normal;"><br style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;" /><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">പ്രെഫസര്‍
യാത്ര കഴിഞ്ഞ് ഗ്രാമത്തില്‍ തിരിച്ചെത്തിയ ഉടനെ കഴുതയെപ്പറ്റി
അന്വേഷിക്കുന്നു. ഉമ നടന്നതൊക്കെ പ്രെഫസറോട് പറയുന്നു. എന്നിട്ട്
അദ്ദേഹത്തെ വെളുത്തേടന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. പ്രെഫസര്‍
കഴുതയെ വെളുത്തേടന്റെ അടുത്തുനിന്ന് വാങ്ങിച്ച്, ഗര്‍ഭിണിയായ ഉമയെ
കഴുതപ്പുറത്തിരുത്തി അഗ്രഹാരത്തിലേക്കു മടങ്ങുന്നു. കഴുത വീണ്ടും
അമ്പലമുറ്റത്തെത്തുന്നു.</span></span></span>
<span style="font-size: large;"><span style="font-weight: normal;"><br style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;" /><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">ഉമ
കുടിലിലെത്തിയിട്ട് ഛര്‍ദ്ദിക്കുന്നു. ഉമയുടെ മുത്തശ്ശി അതുകണ്ട് ഉടനെ,
അവള് ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കുന്നു. അഗ്രഹാരത്തിലെ ബ്രാഹ്മണര്‍
വീണ്ടും എതിര്‍ക്കുന്നു. ഇപ്പോള്‍ ഉമ വീട്ടു ജോലി ചെയ്യാന്‍ വരുന്നില്ല.
പകരം ഉമയുടെ മുത്തശ്ശി വരുന്നു. ഉമ വരാത്തതെന്താണെന്ന് പ്രെഫസര്‍
ചോദിക്കുമ്പോള്‍, മുത്തശ്ശി വ്യക്തമായ ഉത്തരമൊന്നും പറയാതെ
ഒഴിഞ്ഞുമാറുന്നു.</span></span></span>
<span style="font-size: large;"><span style="font-weight: normal;"><br style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;" /><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">കഴുതക്കുട്ടിയെ
പ്രെഫസര്‍ നേരിട്ട് ശുശ്രൂഷിക്കുന്നു. ഉമ ഒരു കുഞ്ഞിനെ പ്രസവിക്കുന്നു.
രാവിലെ അമ്പലത്തിലെത്തിയ ശാന്തിക്കാരന് അമ്പലനടയില്‍ ഒരു കൊച്ചുകുഞ്ഞിന്റെ
ശവം കിടക്കുന്നത് കണ്ട് ഞെട്ടുന്നു. ഗ്രാമത്തിലെ പ്രധാനികളെ
വിളിച്ചുകാണിക്കുന്നു. ശവശരീരം മാറ്റിയിട്ട് ശുദ്ധികലശം ചെയ്യുന്നു.</span></span></span>
<span style="font-size: large;"><span style="font-weight: normal;"><br style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;" /><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">ഗ്രാമത്തിലെ
പ്രധാനികള്‍ ചേര്‍ന്ന് കഴുതയെ ഓടിക്കണമെന്ന് നിശ്ചയിക്കുന്നു. ചില
ആളുകളെ വിളിച്ച് കഴുതെ ഓടിക്കാന്‍ ആജ്ഞാപിക്കുന്നു. അവര്‍ കഴുതയെ
ഓടിച്ചിട്ട് അടിച്ചു കൊല്ലുന്നു. </span></span></span>
<span style="font-size: large;"><span style="font-weight: normal;"><br style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;" /><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">വീണ്ടും
ഒരു യാത്ര പോയിരുന്ന പ്രെഫസര്‍ തിരിച്ചെത്തുമ്പോള്‍ കുഞ്ഞിനും കഴുതയ്ക്കും
എന്തോ വാങ്ങിച്ചുകൊണ്ടുവരുന്നു. ആ സാധനങ്ങളും കൊണ്ട് ഉമയെ കാണുമ്പോഴാണ്
കുഞ്ഞും കഴുതയും മരിച്ച വിവരം അദ്ദേഹം അറിയുന്നത്. പ്രെഫസറുടെ അച്ഛനും
അമ്മയും പശ്ചാത്തപിക്കുന്നു. </span></span></span>
<span style="font-size: large;"><span style="font-weight: normal;"><br style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;" /><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">അഗ്രഹാരത്തിലെ
ബ്രാഹ്മണര്‍ക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ല. രാത്രിയില്‍ അവര്‍ കഴുതയുടെ
കരച്ചില് കേട്ട് ഞെട്ടുന്നു. നാരായണസ്വാമിയുടെ ജ്യേഷ്ഠന്റെ ഭാര്യ
രാത്രിയില്‍ വീട്ടിനു പുറത്തേക്ക് വരുമ്പോള്‍ ഒരു കുന്നിന്റെ മുകളില്‍
കഴുതയുടെ രൂപം കണ്ട് ഞെട്ടുന്നു. ഭര്‍ത്താവിനെയും പ്രെഫസറേയും പ്രെഫസറുടെ
അച്ഛനമ്മമാരെയും വിളിച്ചുകാണിക്കുന്നു. ഈ വാര്‍ത്ത പെട്ടെന്ന് അഗ്രഹാരം
മുഴുവന്‍ പ്രചരിക്കുന്നു. കഴുതയുടെ രൂപം കാണാനായി എല്ലാവരും വരുന്നു.
ചിലര്‍ക്ക് കാണാം. ചിലര്‍ക്ക് കാണാന്‍ സാധിക്കുന്നില്ല. </span></span></span>
<span style="font-size: large;"><span style="font-weight: normal;"><br style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;" /><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">പ്രഫസറുടെ
ജ്യേഷ്ഠന്റെ ഭാര്യ ഗര്‍ഭിണിയാകുന്നു. എല്ലാവരും കുഞ്ഞിനെ കാണാന്‍ വരുന്നു.
കഴുതയെപ്പറ്റി വാര്‍ത്ത ചുറ്റുമുള്ള ഗ്രാമങ്ങളിലൊക്കെ എത്തുന്നു.
കഴുതയ്ക്ക് ഒരമ്പലം പണിയണമെന്ന് അവരെല്ലാവരും കൂടെ നിശ്ചയിക്കുന്നു.
പ്രെഫസര്‍ ഗ്രാമം വിടുന്നു.</span></span></span>
<span style="font-size: large;"><span style="font-weight: normal;"><br style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;" /><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:</span></span></span>
<span style="font-size: large;"><span style="font-weight: normal;"><br style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;" /><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">1. ഉമ പ്രെഫസറുടെ വീട്ടില്‍ വേലക്കാരിയായിരിക്കണം.</span></span></span>
<span style="font-size: large;"><span style="font-weight: normal;"><br style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;" /><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">2. പ്രെഫസര്‍ക്ക് അവിവാഹിതയായി ഒരു സഹോദരിയുണ്ടായിരിക്കണം. അവരുടെ വിവാഹാലോചന കഴുത കാരണം മുടങ്ങിയെന്നു വരാം.</span></span></span>
<span style="font-size: large;"><span style="font-weight: normal;"><br style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;" /><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">3. പ്രെഫസര്‍ക്ക് ഒരു വയസ്സായ സ്നേഹിതനുണ്ടായിരിക്കാം.</span></span></span>
<span style="font-size: large;"><span style="font-weight: normal;"><br style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;" /><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">4. ഉമ ഗര്‍ഭിണിയാകുന്നതും നാരാണസ്വാമി യാത്ര പോകുന്നതും തമ്മില്‍ ബന്ധമുണ്ടായിരിക്കണം.</span></span></span>
<span style="font-size: large;"><span style="font-weight: normal;"><br style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;" /><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">5. കഴുതയെ കേന്ദ്രബിന്ദുവാക്കി വേണം മറ്റു കഥാപാത്രങ്ങളും സംഭവങ്ങളും ചിത്രീകരിക്കാന്‍.</span></span></span>
<span style="font-size: large;"><span style="font-weight: normal;"><br style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;" /><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">6. കഴുത, പ്രെഫസര്‍, ഉമ- പ്രധാന കഥാപാത്രങ്ങളായിരിക്കണം.</span></span></span>
<span style="font-size: large;"><span style="font-weight: normal;"><br style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;" /><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;">(കടപ്പാട്: ഭാഷാപോഷിണി)</span></span></span></h2>
<h2 style="text-align: left;">
<span style="font-size: large;"><span style="font-weight: normal;"><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;"> </span></span></span></h2>
<h2 style="text-align: left;">
<span style="font-size: large;"><span style="font-weight: normal;"><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;"> [വളരെ മുമ്പ് ഫ്ലിക്കറില്‍ ഏതോ ഒര അജ്ഞാതന്‍ പോസ്റ്റിയ ഈ കുറിപ്പ് ഞാന്‍ എടുത്തു സൂക്ഷിച്ചു വെക്കുകയായിരുന്നു ,ആ കുറിപ്പ് ഇപ്പോള്‍ നെറ്റില്‍ എങ്ങും ശേഷിച്ചിട്ടില്ല ,അതു കൊണ്ട് തന്നെ ആ അജ്ഞാതന്‍ അജ്ഞാതനായി തന്നെ തുടരുന്നു , അദ്ദേഹത്തിനും കൂടി ഈ കുറിപ്പിന്റെ കടപ്പാട് ] </span></span></span><span style="font-size: large;"><span style="font-weight: normal;"><br style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;" /></span></span></h2>
<h2 style="text-align: left;">
<span style="font-size: large;"><span style="font-weight: normal;"><span style="color: #333333; font-family: 'Trebuchet MS',Kartika,WDML03-OTF,'Arial Unicode MS'; line-height: 20px; text-align: left;"> </span></span></span></h2>
</div>
Unknownnoreply@blogger.com24tag:blogger.com,1999:blog-7776123822028832264.post-45789959035707220202013-05-27T01:03:00.001-07:002013-05-27T01:03:28.164-07:00മനുഷ്യനു ഒരു ആമുഖം .<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-kTx3IlBIJ7M/UaMRXZlLTgI/AAAAAAAABm4/LW3zUW6n5gQ/s1600/manushyan.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="http://3.bp.blogspot.com/-kTx3IlBIJ7M/UaMRXZlLTgI/AAAAAAAABm4/LW3zUW6n5gQ/s320/manushyan.jpg" width="240" /></a></div>
<span style="background-color: #fafafa; color: #660000; font-family: 'Helvetica Neue Light', HelveticaNeue-Light, 'Helvetica Neue', Helvetica, Arial, sans-serif; font-size: 14px; font-style: italic; line-height: 19px; text-align: justify;"><br /></span>
<span style="background-color: #fafafa; color: #660000; font-family: 'Helvetica Neue Light', HelveticaNeue-Light, 'Helvetica Neue', Helvetica, Arial, sans-serif; font-size: 14px; font-style: italic; line-height: 19px; text-align: justify;"><br /></span>
<span style="background-color: #fafafa; color: #660000; font-family: 'Helvetica Neue Light', HelveticaNeue-Light, 'Helvetica Neue', Helvetica, Arial, sans-serif; font-size: 14px; font-style: italic; line-height: 19px; text-align: justify;"><br /></span>
<span style="background-color: #fafafa; color: #660000; font-family: 'Helvetica Neue Light', HelveticaNeue-Light, 'Helvetica Neue', Helvetica, Arial, sans-serif; font-size: 14px; font-style: italic; line-height: 19px; text-align: justify;">“പൂര്‍ണ്ണവളര്‍ച്ചയെത്തും മുമ്പ് മരിച്ചു പോകുന്ന</span><br style="background-color: #fafafa; color: #333333; font-family: 'Helvetica Neue Light', HelveticaNeue-Light, 'Helvetica Neue', Helvetica, Arial, sans-serif; font-size: 14px; line-height: 19px; text-align: justify;" /><span style="background-color: #fafafa; color: #660000; font-family: 'Helvetica Neue Light', HelveticaNeue-Light, 'Helvetica Neue', Helvetica, Arial, sans-serif; font-size: 14px; font-style: italic; line-height: 19px; text-align: justify;">ഒരേയൊരു ജീവിയാണ് മനുഷ്യന്!”. </span><br />
<div style="color: #222222; font-family: arial; font-size: small;">
<span style="background-color: #fafafa; color: #660000; font-family: 'Helvetica Neue Light', HelveticaNeue-Light, 'Helvetica Neue', Helvetica, Arial, sans-serif; font-size: 14px; font-style: italic; line-height: 19px; text-align: justify;"><br /></span></div>
<div style="color: #222222; font-family: arial; font-size: small;">
<span style="background-color: #fafafa; color: #660000; font-family: 'Helvetica Neue Light', HelveticaNeue-Light, 'Helvetica Neue', Helvetica, Arial, sans-serif; font-size: 14px; font-style: italic; line-height: 19px; text-align: justify;"><br /></span></div>
<div style="color: #222222; font-family: arial; font-size: small;">
കുറെ കാലത്തെ ഇടവേളക്കു ശേഷമാണ് ഒരു നോവല്‍ വായിക്കുന്നത് , ഫിക്ഷനെഴുത്തിന്റെ ആവര്‍ത്തന വിരസത കൊണ്ടും സമയമില്ലെന്ന മുട്ടാപ്പോക്കു കൊണ്ടും വായന നോണ്‍ -ഫിക്ഷനിലേക്കു മാത്രമായി ചുരുക്കുകയായിരുന്നു .സുഭാഷ് ചന്ദ്രന്റെ “മനുഷ്യനു ഒരു ആമുഖം “ മാതൃഭൂമിയില്‍ ഖണ്ടശയായി ഒന്നു രണ്ട് അധ്യായങ്ങള്‍ വായിച്ചപ്പോഴെ മനസ്സില്‍ ആഗ്രഹം തോന്നിയ കൃതിയാണ് .അങ്ങനെയാണ് “മനുഷ്യനു ഒരു ആമുഖം “ വായിച്ചു തുടങ്ങിയത് . വായനയുടെ അന്ത്യത്തില്‍ തച്ചനക്കരയും അവിടത്തെ ജനങ്ങളും അയ്യമ്പിള്ളി തറവാടുമെല്ലാം ഒരു വായനാനുഭവമെന്നതിലുപരി അവിസ്മരണീയമായ ,തീക്ഷ്ണത നിറഞ്ഞ ഒരു ജീവിതാനുഭവത്തെ അനുഭവിച്ചറിഞ്ഞ പോലെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് . </div>
<div style="color: #222222; font-family: arial; font-size: small;">
<div>
<br /></div>
<div>
<br /></div>
<div>
<div>
<br /></div>
<div>
ഒരു ദേശത്തിന്റെ ,ആ ഭൂമികയുടെ അവകാശികളായ അതിലെ മനുഷ്യ ജന്മങ്ങളുടെ നോവും സന്തോഷവും വികാരവുമെല്ലാം എക്കാലത്തും എന്നെ ആകര്‍ഷിച്ചിട്ടുള്ള വായനാനുഭവങ്ങളാണ് .കുട്ടിക്കാലത്തു ടോം സോയറിന്റെയും ഹക്കിള്‍ ബറി ഫിന്നിന്റെയും മിസ്സിസ്സിപ്പി നദീ തീരവും ,മാല് ഗുഡിയും , കൌമാര കാലത്തു പൊറ്റെക്കാടിന്റെ അതിരാണിപ്പാടവും മാര്‍ക്കേസിന്റെ മാക്കൊണ്ടയും ഓ വി യുടെ ഖസ്സാക്കും ഒരു ഭ്രമമായി മനസ്സില്‍ കുടിയേറിയിട്ടുണ്ട് ,എന്തിന് ഖസ്സാക്കിന്റെ സാങ്കല്‍പ്പിക ലോകത്തോടുള്ള ഭ്രമം മൂത്ത് അതിന്റെ ഭൂമിശാസ്ത്ര മാതൃക തേടിപ്പിടിച്ചു ഒരു നട്ടുച്ച വെയില് 100 കിലോ മീറ്ററിലേറെ തനിയെ ബൈക്കോടിച്ച് തസ്രാക്ക് എന്നൊരു പാലക്കാടന്‍ ഉള് ഗ്രാമത്തിലെത്തി വെയിലിന്റെ ആവരണം പുതച്ച ശൂന്യമായ എന്റെ സ്വപ്ന ഭൂമി കണ്ട് നിരാശനാകേണ്ടി വന്നിട്ടുണ്ട് .പക്ഷെ ഖസാക്ക് സൃഷ്ടിച്ച മതിഭ്രമം മാറാന്‍ അതൊന്നും പര്യാപ്തമായിരുന്നില്ല ,അതിപ്പോഴും വിടാതെ എന്റെ കൂടെത്തന്നെയുണ്ട് ,ചെതലിമലയുടെ താഴ്വാരങ്ങളും കരിമ്പന കൂട്ടങ്ങളും മൈമുന കണങ്കൈ വരെ കൈ തെറുത്തു കയറ്റി നടന്നിരുന്ന ഇടവഴികളും -എന്നെ സംബന്ധിച്ചു അതെല്ലാം കണ്ടറിയാത്ത ഒരു ഭാവനയാണെങ്കില്‍ തച്ചനക്കര ഒരു യാഥാര്‍ത്ഥ്യമാണ് .</div>
</div>
<div>
<br /></div>
<div>
<br /></div>
<div>
ഖസാക്കും ,മാക്കൊണ്ടയും അതിരാണിപ്പാടവും അജ്ഞാതമായ ഒരു ദേശത്തെ പറ്റിയുള്ള കൌതുകമായിരുന്നു ശേഷിപ്പിച്ചിരുന്നതെങ്കില്‍ തച്ചനക്കര എനിക്കു ചുറ്റുമുള്ള ഒരു ലോകത്തെയാണ് കാണിച്ചു തന്നത് ,ഞാന്‍ ജീവിച്ചിരുന്ന ഒരു ദേശവും , എനിക്കു ചുറ്റുമുള്ള ആളുകളും , വളര്‍ച്ചയുടെ ഒരോ ഘട്ടത്തിലും ഞാന്‍ നേരിട്ട ജീവിതങ്ങള്‍ ,ഞാനനുഭവിച്ച വ്യഥകള്‍ ,ഞാന്‍ കണ്ട മനുഷ്യര്‍ - ഞാനൊരു ആത്മകഥയെഴുതിയാലെന്ന വണ്ണമെന്റെ ഉള്ളില്‍ തെളിഞ്ഞു എന്നെ ചുട്ടുപൊള്ളിച്ചു കൊണ്ടിരുന്നു . പ്രണയിനിയായ ആന്‍ മേരിയും അവളോട് പങ്ക് വെക്കപ്പെട്ട അപകര്‍ഷതകള്‍ പോലും വേദനയും സന്തോഷവും നിറച്ചു കൊണ്ട് അസാധാരണാം വിധം സാദൃശ്യമുള്ളതായിരുന്നു . ജിതേന്ദ്രന് ആന്‍ മേരിക്കയച്ച കത്തുകളിലൊന്ന് വെറുതെ ജീവിച്ചു പോകുന്ന ജീവിതത്തിന്റെ വ്യര്‍ത്ഥതയെ കുറിച്ചാണ് .മനുഷ്യനു ഒരു ആമുഖത്തിന്റെ അന്തസത്തയും ഈ വരികളാണ് .</div>
<div>
<br /></div>
<div>
<br /></div>
<div>
<span style="color: #660000; font-family: 'Helvetica Neue Light', HelveticaNeue-Light, 'Helvetica Neue', Helvetica, Arial, sans-serif; font-size: 14px; font-style: italic; line-height: 19px; text-align: justify;">"ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമായ</span><br style="color: #333333; font-family: 'Helvetica Neue Light', HelveticaNeue-Light, 'Helvetica Neue', Helvetica, Arial, sans-serif; font-size: 14px; line-height: 19px; text-align: justify;" /><span style="color: #660000; font-family: 'Helvetica Neue Light', HelveticaNeue-Light, 'Helvetica Neue', Helvetica, Arial, sans-serif; font-size: 14px; font-style: italic; line-height: 19px; text-align: justify;">മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട്</span><br style="color: #333333; font-family: 'Helvetica Neue Light', HelveticaNeue-Light, 'Helvetica Neue', Helvetica, Arial, sans-serif; font-size: 14px; line-height: 19px; text-align: justify;" /><span style="color: #660000; font-family: 'Helvetica Neue Light', HelveticaNeue-Light, 'Helvetica Neue', Helvetica, Arial, sans-serif; font-size: 14px; font-style: italic; line-height: 19px; text-align: justify;">ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത</span><br style="color: #333333; font-family: 'Helvetica Neue Light', HelveticaNeue-Light, 'Helvetica Neue', Helvetica, Arial, sans-serif; font-size: 14px; line-height: 19px; text-align: justify;" /><span style="color: #660000; font-family: 'Helvetica Neue Light', HelveticaNeue-Light, 'Helvetica Neue', Helvetica, Arial, sans-serif; font-size: 14px; font-style: italic; line-height: 19px; text-align: justify;">വംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവില്‍ </span><br style="color: #333333; font-family: 'Helvetica Neue Light', HelveticaNeue-Light, 'Helvetica Neue', Helvetica, Arial, sans-serif; font-size: 14px; line-height: 19px; text-align: justify;" /><span style="color: #660000; font-family: 'Helvetica Neue Light', HelveticaNeue-Light, 'Helvetica Neue', Helvetica, Arial, sans-serif; font-size: 14px; font-style: italic; line-height: 19px; text-align: justify;">വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി</span><br style="color: #333333; font-family: 'Helvetica Neue Light', HelveticaNeue-Light, 'Helvetica Neue', Helvetica, Arial, sans-serif; font-size: 14px; line-height: 19px; text-align: justify;" /><span style="color: #660000; font-family: 'Helvetica Neue Light', HelveticaNeue-Light, 'Helvetica Neue', Helvetica, Arial, sans-serif; font-size: 14px; font-style: italic; line-height: 19px; text-align: justify;">മരിച്ചുപോകുന്നതിനെയാണ് മനുഷ്യ ജീവിതം എന്നു</span><br style="color: #333333; font-family: 'Helvetica Neue Light', HelveticaNeue-Light, 'Helvetica Neue', Helvetica, Arial, sans-serif; font-size: 14px; line-height: 19px; text-align: justify;" /><span style="color: #660000; font-family: 'Helvetica Neue Light', HelveticaNeue-Light, 'Helvetica Neue', Helvetica, Arial, sans-serif; font-size: 14px; font-style: italic; line-height: 19px; text-align: justify;">പറയുന്നതെങ്കില്‍, പ്രിയപ്പെട്ടവളേ,</span><br style="color: #333333; font-family: 'Helvetica Neue Light', HelveticaNeue-Light, 'Helvetica Neue', Helvetica, Arial, sans-serif; font-size: 14px; line-height: 19px; text-align: justify;" /><span style="color: #660000; font-family: 'Helvetica Neue Light', HelveticaNeue-Light, 'Helvetica Neue', Helvetica, Arial, sans-serif; font-size: 14px; font-style: italic; line-height: 19px; text-align: justify;">മനുഷ്യനായി പിറന്നതില്‍ എനിക്ക്</span><br style="color: #333333; font-family: 'Helvetica Neue Light', HelveticaNeue-Light, 'Helvetica Neue', Helvetica, Arial, sans-serif; font-size: 14px; line-height: 19px; text-align: justify;" /><span style="color: #660000; font-family: 'Helvetica Neue Light', HelveticaNeue-Light, 'Helvetica Neue', Helvetica, Arial, sans-serif; font-size: 14px; font-style: italic; line-height: 19px; text-align: justify;">അഭിമാനിക്കാന്‍ ഒന്നുമില്ല.”</span></div>
<div>
<br /></div>
<div>
<br /></div>
<div>
എന്റെ വൈയക്തികാനുഭവങ്ങള്‍ക്കുമപ്പുറം<wbr></wbr> “മനുഷ്യനു ഒരു ആമുഖം “ മലയാളത്തിലെ എണ്ണം പറഞ്ഞ ഒരു നോവലായി അംഗീകരിക്കപ്പെടുന്നത് അതിന്റെ ശില്പചാതുരിയും ഭാഷാമികവും കൊണ്ടാണ് .പല തരത്തിലും വര്‍ണ്ണങ്ങളിലുള്ള നൂലുകള്‍ കൊണ്ട് ശ്രദ്ധാപൂര്‍വ്വം തുന്നിയെടുത്ത ഒരു ഒരു ചിത്രകമ്പളമാണ് “ മനുഷ്യനു ഒരു ആമുഖം”.</div>
<div>
അയ്യാട്ടുമ്പിള്ളിയെന്ന നായര്‍തറവാട്ടിലെ ഇള മുറക്കാരനായ ജിതേന്ദ്രന്റെ സ്വഗതാഖ്യാനമെന്ന മട്ടിലാണ് കഥ പറഞ്ഞു പോകുന്നത് . ജിതേന്ദ്രന്റെ ജനനത്തിനു മുമ്പുള്ള തലമുറയും അതിന്റെ ശാഖോപശാഖകളും തച്ചനക്കരയിലെ ജനങ്ങളുമെല്ലാം ഓര്‍മ്മയുടെ അടുക്കും ചിട്ടയോടും കൂടി ജിതേന്ദ്രന്റെ ബാല്യ കൌമാര യൌവനത്തിലൂടെ സഞ്ചരിച്ചു വാര്‍ദ്ധക്യത്തിന്റെ നിസ്സഹായതയില്‍ അവസാനിക്കുന്ന ഒരു ചരിത്രം ക്രാഫ്റ്റിന്റെയും കാല്പനികതയുടെയും അതിവിദഗ്ദമായ ഒരു സങ്കലനമാണത് .</div>
<div>
<br /></div>
<div>
<br /></div>
<div>
ഒരു എഴുത്തുകാരനെ വായനക്കാരന് അംഗീകരിക്കുന്നത് അയാളുടെ എഴുത്തില്‍ ഒരു തനത് ശൈലി കണ്ടെത്തുമ്പോഴാണ് , സുഭാഷ് ചന്ദ്രന്റെ തന്റെ ആദ്യ നോവലില്‍ തന്നെ തനതായ ഒരു ആഖ്യാനശൈലി രൂപപ്പെടുത്തിയതായി കാണാം .വായനയുടെ ചിരപരിചിതത്വം കൊണ്ട് ഇടയ്ക്കെപ്പോഴോ ജീര്‍ണ്ണിച്ച യാഥാസ്ഥിതിക നായര്‍ തറവാടിന്റെ ചിത്രീകരണത്തില്‍ എം ടി കടന്നു വരുന്നതായി തോന്നിയപ്പോഴേക്കും അതു തന്റേതായ ഒരു തലത്തിലേക്കു മാറ്റിയെഴുതാന്‍ സുഭാഷ് ചന്ദ്രനു കഴിഞ്ഞു , നായര്‍ മഹിമയും സവര്‍ണ്ണ ആഡ്യത്തവും പോലെയുള്ള വ്യാജ അഭിമാന ബോധത്തെ തകര്‍ത്തുകളയുന്ന ഒരു ഉല്പതിഷ്ണുത്വം മനപ്പൂര്‍വ്വമായി തന്നെ എഴുത്തിലങ്ങഓളമിങ്ങോളം കഥാപാത്രങ്ങളായി വരുന്നുണ്ട് . </div>
<div>
<br /></div>
<div>
മനുഷ്യനു ഒരു ആമുഖത്തിനു മുമ്പ് തന്നെ സുഭാഷ് ചന്ദ്രന്റെ “തല്പവും “ മറ്റ് ചെറുകഥകളും വായിച്ചിട്ടുണ്ട് , ഭാഷയുടെ തനിമയും ശൈലിയുടെ വ്യത്യസ്ഥതയും കൊണ്ട് ആകര്‍ഷണം തോന്നിയിട്ടുള്ള എഴുത്തായിരുന്നു അതെല്ലാം .എഴുതിത്തെളിഞ്ഞവര്‍ ആദ്യ നോവലിനായി തിരഞ്ഞെടുക്കുന്നതെപ്പോഴുമൊരു ദേശത്തിന്റെ കഥയാകുന്നത് അല്പംയാദൃശ്ചികത നിറഞ്ഞ ഒരു കൌതുകമാണ് . ഓ വി വിജയന്റെ ആദ്യ നോവല്‍ - ഖസ്സാക്കിന്റെ ഇതിഹാസമാകുന്നതും എന്‍ എസ് മാധവന് എഴുതാനായി ലന്തന്‍ ബത്തേരിയുടെ ചരിത്രം തിരഞ്ഞെടുത്തതും അതു പോലെ സുഭാഷ് ചന്ദ്രന് തച്ചനക്കരയുടെ വംശാവലിയുടെ കഥ പറയുന്നു . പക്ഷെ സുഭാഷ് ചന്ദ്രന് തന്റെ എഴുത്തില്‍ വലിയൊരു വെല്ലുവിളി നേരിടാന്‍ പോവുകയാണ് ,ആദ്യ നോവല്‍ ക്ലാസ്സിക്കായിത്തീരുന്ന എഴുത്തുകാര്‍ വലിയൊരു ഉത്തരവാദിത്തമാണ് തലയിലേറ്റുന്നത് , ഖസ്സാക്കിന്റെ കരിസ്മ കൊണ്ട് ഖസ്സാക്കിനെക്കാള്‍ മികച്ചതെന്നു നിരൂപകര്‍ അംഗീകരിച്ച കൃതികള്‍ എഴുതിയിട്ടും ഖസ്സാക്കിന്റെ നിഴലില്‍ അവയൊന്നും അത്ര മേല്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ദുര് വിധി ഓ വി വിജയനുണ്ടായിരുന്നു , അതാവര്‍ത്തിക്കാതിരിക്കട്ടെ എന്നാഗ്രഹമുണ്ട് .</div>
<div>
<br /></div>
പ്രിയപ്പെട്ട കഥാകാരാ ഈ കൃതി വായിച്ചിട്ടു ആസ്വാദകരില്‍ ചിലര്‍ സ്നേഹം കൊണ്ട് ജിതേന്ദ്രന്റെ പെണ് മക്കള്‍ക്കായി പാലയ്ക്കാ മാലയും കമ്മലുമെല്ലാം പാരിതോഷികമായി അയച്ചുവെന്നു കേട്ടു ,എന്റെ കയ്യില്‍ തരാന്‍ വില പിടിപ്പുള്ള ദ്രവ്യങ്ങളും സമ്മാനങ്ങളുമില്ല ,ആത്മാര്‍ത്ഥമായ നന്ദിയുണ്ട് ,സ്നേഹമുണ്ട് ഇങ്ങനെയൊരു കൃതി തന്നതിനു :)</div>
</div>
Unknownnoreply@blogger.com12tag:blogger.com,1999:blog-7776123822028832264.post-42824600039151342912012-11-28T07:12:00.002-08:002013-02-07T07:08:35.315-08:00കക്കൂസ് സാഹിത്യം <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-u3VMn6wcrMM/ULYsR3cD8sI/AAAAAAAABlY/AzG7y7vQb3s/s1600/Toilet-reading-picture-credit-lloydi+%281%29.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="http://2.bp.blogspot.com/-u3VMn6wcrMM/ULYsR3cD8sI/AAAAAAAABlY/AzG7y7vQb3s/s320/Toilet-reading-picture-credit-lloydi+%281%29.jpg" width="213" /></a></div>
<span style="color: #222222; font-family: arial, sans-serif; font-size: 13px;">ചില വിചിത്രമായ</span><span style="color: #222222; font-family: arial, sans-serif; font-size: 13px;"> സ്വഭാവ രീതികള്‍ എവിടെ നിന്നാണ് ഉല്‍ഭവിച്ചതെന്നോ എങ്ങനെയാണ് ആരംഭിച്ചതെന്നോ വലിയ നിശ്ചയമില്ലാതെ നമ്മുടെ കൂടെത്തന്നെ കാണും . ചില വിചിത്ര ശീലങ്ങള്‍ പാരമ്പര്യമായിട്ടു കൈ മാറാറുണ്ട് . യാത്ര കഴിഞ്ഞു വീട്ടില്‍ തിരികെയെത്തുമ്പോള്‍ ധരിച്ചിരിക്കുന്ന അടി വസ്ത്രമൂരി അതു കൊണ്ട് മുഖം തുടക്കുന്ന അച്ഛന്റെ വിചിത്ര ശീലത്തെ മനപ്പൂര്‍വ്വമല്ലാതെ അനുകരിച്ചു കൊണ്ടാണ് അശോകന് ചരുവിലിന്റെ ഛായാചിത്രം എന്ന കഥയില്‍ കഥാനായകന് തന്റെ അച്ഛനോട് താദാത്മ്യം പ്രാപിക്കുന്നത് . ഗൌരവമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മൂക്കില്‍ വിരലിട്ടു അരോചകത്വം സൃഷ്ടിക്കുന്നവര്‍ , ഭക്ഷണ ശേഷം വികൃതമായ ശബ്ദങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് വാ കഴുകുന്നവര്‍ ഇങ്ങനെ ഞാന്‍ വെറുക്കുകയും വിചിത്രമാണെന്നു കരുതുകയും ചെയ്യുന്ന നിരവധി ഞാന്‍ കണ്ടിട്ടൂണ്ട് . യഥാര്‍ത്ഥത്തില്‍ ഇതെല്ലാം അവരവര്‍ക്കു നല്കുന്ന ആത്മ സംതൃപ്തിയുടെ തോത് നമ്മള് കരുതുന്നതിനെക്കാള്‍ വലുതാണ് .ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്തെന്ന ചോദ്യത്തിനു വട്ടച്ചൊറി മാന്തുന്നതാണെന്നു ഒരാള്‍ പറഞ്ഞത് ഞാന്‍ കേട്ടിട്ടൂണ്ട് ,അയാളത് ചെയ്യുന്നത് കണ്ടാല്‍ പറഞ്ഞതിലത്ര തമാശയൊന്നുമില്ല എന്നു മനസ്സിലാവുകയും ചെയ്യും :). ,അപ്പോള്‍ പറഞ്ഞു വന്നത് വൈയക്തികമായ വിചിത്ര ശീലങ്ങളെക്കുറിച്ചാണ് .</span><br />
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div>
<br />
<br />
<span style="font-family: arial; font-size: x-small;">ടോയ്ലറ്റില് അഥവാ കക്കൂസില്‍ ഇരുന്നു വായിക്കുക എന്ന ശീലം എവിടെ നിന്നാണെന്നോ എപ്പോള്‍ മുതലാണെന്നോ ഒരു നിശ്ചയവുമില്ലാതെ എന്റെ കൂടെയുണ്ട് ,ഇത് പറഞ്ഞ് മേനി നടിക്കാന്‍ മാത്രം എന്നറിഞ്ഞു കൊണ്ട് .പക്ഷെ ഇതത്ര ഒറ്റപ്പെട്ട ശീലമല്ല പരിചിത വൃത്തങ്ങളിലുള്ളവരുടെ ചില അനുഭവ കഥകളിലൂടെ എനിക്കറിയാം .ചിലര്‍ക്കു ദിനപത്രം അകമ്പടിയില്ലാതെ പ്രഭാത കൃത്യങ്ങള്‍ നടത്താനാവാത്ത വിധം കൂടെയുണ്ട് ഈ ടോയ്ലറ്റ് വായന .യഥാര്‍ത്ഥത്തില്‍ ബാത്ത് റൂം വായനക്കാരില്‍ ഭൂരിഭാഗം ആളുടെ പതിവു ശീലം പോലെ പത്രവായനയില്ല ,പത്രവായനയല്ല ഈ ശീലത്തിനു തുടക്കം കുറിച്ചതെന്നു ഉറപ്പാണ് കാരണം ഈ ശീലം തുടങ്ങിയ കുട്ടിക്കാലത്തു വീട്ടില്‍ പത്രം വരുത്തിയിരുന്നില്ല .പ്രവാസിയായിരുന്ന അച്ഛന്റെ വര്‍ഷാന്ത്യ അവധി ദിവസങ്ങളില്‍ മാത്രമായിരുന്നു പത്രം വരുത്തിയിരുന്നത് ,അതു കൊണ്ട് പത്രവായനയില്‍ നിന്നു കിട്ടിയ ശീലമാകാന്‍ വഴിയില്ല .</span><br />
<span style="font-family: arial; font-size: x-small;"><br /></span>
<br />
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
ആദ്യ കാലത്തു [ആദ്യകാലമെന്നു പറയുമ്പോള്‍ എന്റെ കുട്ടിക്കാലം ] ഇപ്പോള്‍ കാണുന്നതു പോലെ സുഖകരമായി ഇരിക്കാവുന്ന യൂറോപ്യന്‍ ക്ലോസറ്റോ വീടിനോട് ചേര്‍ന്ന അറ്റാച്ചഡ് ടോയ്ലറ്റോ ആയിരുന്നില്ലല്ലോ , ചില പരമ്പരാഗത ചിട്ടവട്ടങ്ങളില്‍ കക്കൂസ് വീടിനോട് പരമാവധി അകലെയായിരിക്കണം എന്നൊരു നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു എന്നു തോന്നുന്നു ,എന്തായാലും വീടിനോട് അത്ര ചേര്‍ന്നല്ല അക്കാലങ്ങളില്‍ നാട്ടുമ്പുറങ്ങളില്‍ കക്കൂസും കുളിമുറിയുമെല്ലാം പണിതിരുന്നത് ,എന്റെ വീട്ടിലും അങ്ങനെ തന്നെയായിരുന്നു . എന്തിനു ടോയ്ലെറ്റില് ടാപ്പ് പോലുമുണ്ടായിരുന്നില്ല ,കിണറ്റില്‍ നിന്നു വെള്ളം കോരി ബക്കറ്റില്‍ നിറക്കണം അങ്ങനെയൊക്കെയുള്ള ദുഷ്കരമായ സാഹചര്യങ്ങളില്‍ നിന്നാണീ ശീലം ഉടലെടുത്തിരിക്കുന്നതാണ് ഏറെ അതിശയകരം .ശീലങ്ങളെപ്പോഴും അനുകൂലമായ സാഹചര്യങ്ങളില്‍ നിന്നുടലെടുക്കുന്നതാണെന്ന പൊതുനിയമത്തിനു അപവാദമാണ് ഇത് , </div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-M2gfQluG0PQ/ULYpYHITzOI/AAAAAAAABk8/BUWfA2TE3F4/s1600/F_10352_toilet-reading_g_320.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="http://3.bp.blogspot.com/-M2gfQluG0PQ/ULYpYHITzOI/AAAAAAAABk8/BUWfA2TE3F4/s1600/F_10352_toilet-reading_g_320.jpg" /></a></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
പിന്നെങ്ങനെയാണ് ഇങ്ങനെയൊരു ശീലം ആരംഭിച്ചത് ? </div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
എന്റെ കൌതുകം എന്നോടു തന്നെയുള്ള ചോദ്യമായി മാറുമ്പോള്‍ ഏകദേശം മനസ്സില്‍ തോന്നുന്ന ഒരുത്തരം - രസച്ചരട് പൊട്ടാതെയുള്ള വായനക്കു ഏകാഗ്രമായ ഒരിടമായിരുന്നു അതായിരുന്നുവെന്നാണ് .കാറ്റില്‍ തെങ്ങോലകളുടെ ശബ്ദം മാത്രമുള്ള, വലിയ വെന്റിലേറ്ററിലൂടെ നിറയെ സൂര്യ പ്രകാശം കിട്ടുന്ന ,മറ്റൊരു ശല്യവും അലട്ടാത്ത ഏകാന്തമായ ഒരിടം -അങ്ങനെയായിരിക്കണം എന്നെ സംബന്ധിച്ചു കക്കൂസ് ഒരു വായനാ മുറിയാക്കാന്‍ പ്രേരിപ്പിച്ചിരിക്കുക ,അതു കൂടാതെ പുസ്തകങ്ങളോട് അത്ര നല്ല സമീപനമായിരുന്നില്ല വീട്ടിലുള്ളവര്‍ക്കു ,പ്രത്യേകിച്ചു അമ്മയ്ക്കു ,അതു കൊണ്ട് തന്നെ അമ്മയുടെ ശകാരം കേള്‍ക്കാതെ പുസ്തകങ്ങള്‍ വായിക്കാന്‍ ഉള്ള ഒരു ഉപാധിയും കൂടിയായിരുന്നു അത് . സത്യത്തില്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ പോലും അത് വളരെ രസകരമായിരുന്നു . . അവിടെ ഇഷ്ടമുള്ള ഒരു പുസ്തകം ഉന്തുകാലിലിരുന്നു വായിക്കുക ,കാലു കഴക്കുമ്പോള്‍ എഴുന്നേറ്റ് നില്ക്കുക , പിന്നെ നിന്നു മടുക്കുമ്പോള്‍ വെള്ളം നിറച്ചു വെച്ചിരിക്കുന്ന അലുമിനിയം ബക്കറ്റ് കമിഴ്ത്തി വെച്ചു അതില്‍ കയറി ഇരിക്കും - വായിച്ചു രസച്ചരട് പൊട്ടാതെ ബാക്കി വായിക്കാന്‍ വേണ്ടി മുകളില്‍ നിരത്തി വെച്ചിരിക്കുന്ന കഴുക്കോലുകള്‍ക്കിടയില്‍ അത് സൂക്ഷിച്ചു വെക്കും . ഇത് ഒളിപ്പിച്ചാണ് വെക്കുക ,പക്ഷെ ഇങ്ങനെ വെച്ചു വെച്ചു പുസ്തകങ്ങള്‍ കഴുക്കോലിന്റെ ഇടയില്‍ നിന്നു വെളിയിലേക്കു തള്ളി നിന്നു തുടങ്ങി ,ഈ സ്വകാര്യത അങ്ങനെ പയ്യെ വീട്ടിലെ മറ്റു അന്തേവാസികളും കൂടി അറിഞ്ഞു . </div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br />
മുമ്പേ തന്നെ എന്റെ പുസ്തക ഭ്രമത്തോട് കാര്യമായ അസ്വാരസ്യമുണ്ടായ നമ്മുടെ മാതാശ്രീ ഇതൊരു വലിയ അവസരമായി കണക്കു കൂട്ടി ,ഇതോടെ ഇവന്റെ ഈ പരിപാടി നിര്‍ത്തിക്കണമെന്നു കരുതിയിട്ടാകും വീടിനടുത്തുള്ള എന്റെ ഒരു ടീച്ചര്‍ എന്തോ കാര്യത്തിനു വീട്ടില്‍ വന്നപ്പോള്‍ എന്റെ ഈ “പുസ്തകശേഖരം “ കാണിച്ചു കൊടുത്തു കളഞ്ഞു ,ആറാം ക്ലാസ്സുകാരനെ സംബന്ധിച്ചു സംബന്ധിച്ചു അതു വല്ലാത്ത ഒരു ആഘാതമായിരുന്നു . എന്റെ വളരെ സ്വകാര്യമായ ,അതും തെറ്റായ ശീലമെന്നു ഞാന്‍ തന്നെ വിശ്വസിക്കുന്ന ഒരു കാര്യം എന്റെ അധ്യാപിക അറിയുക. ഒരു പ്രായത്തിലും സാഹചര്യത്തിലും എന്റെ പ്രതിച്ഛായയില്‍ Irrecoverable Damage ആയി തന്നെ ഞാന്‍ കണക്കാക്കി ,പിന്നീട് കുറെ നാളുകള്‍ സ്കൂളില്‍ ചെല്ലുമ്പോള്‍ മുഖം കുനിച്ചു ആരെയും അഭിമുഖീകരിക്കാന്‍ ശേഷിയില്ലാതെ വലഞ്ഞു , എന്റെ ധാരണ ആ അധ്യാപിക ഇത് മറ്റുള്ള അധ്യാപകരോട് പറഞ്ഞു കാണും അങ്ങനെ അത് സ്കൂളില്‍ ആകെ മൊത്തം അറിഞ്ഞു കാണുമെന്നൊക്കെ ആയിരുന്നു .അതെന്നില്‍ വല്ലാത്ത അപകര്‍ഷത ബോധം സൃഷ്ടിച്ചു കാരണം കക്കൂസിലിരുന്നു വായിക്കുക എന്നത് അത്ര മാത്രം വൃത്തികെട്ട ഒരു ശീലമായിരുന്നല്ലോ . ടീച്ചറെ അഭിമുഖീകരിക്കാനുള്ള എന്റെ ബുദ്ധിമുട്ട് ടീച്ചറും മനസ്സിലാക്കിയിട്ടുണ്ടാകണം .ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു പോകുമ്പോള്‍ ടീച്ചറുടേ വീട്ടിലേക്കു വരാന്‍ ആവശ്യപ്പെട്ടൂ .ഞാന്‍ മടിച്ചു മടിച്ചു ടീച്ചറോടൊപ്പം വീട്ടിലേക്കു ചെന്നു ,അവിടെ എന്റെ അക്കാലം വരെയുള്ള അപകര്‍ഷതയെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് ടീച്ചറൊരു കാഴ്ച കാണിച്ചു തന്നു -അവരുടെ വീട്ടിലെ അറ്റാച്ചഡ് ബാത്ത് റൂമില്‍ മനോഹരമായി ഒരുക്കി വെ ചെറിയ ഒരു ബുക്ക് റാക്ക് - ഹൊ..അന്നു ഞാനനുഭവിച്ച സന്തോഷവും സമാധാനവും പറഞ്ഞറിയിക്കാന്‍ വയ്യ .അത് വരെ ഒരു ഗുരുതരമായ സ്വഭാവ വൈകൃതത്തിന്റെ പേരില്‍ കുറ്റബോധം കൊണ്ട് നീറികഴിയുകയായിരുന്നു ,അപകര്‍ഷത മൂലം ആരെയും അഭിമുഖീകരിക്കാന്‍ കൂടി വയ്യാതെ ഇരിക്കുകയായിരുന്നു - സത്യത്തില്‍ ടീച്ചറുടെ ആ നടപടി കൊണ്ട് ഞാന്‍ വല്ലാതെ രക്ഷപ്പെടുകയായിരുന്നു എന്നു തോന്നുന്നു ,അല്ലായിരുന്നെങ്കില്‍ കൂടുതല്‍ കുറ്റബോധം കൊണ്ടും തിരിച്ചറിവില്ലായ്മ കൊണ്ടും എന്റെ ബാല്യം കൂടുതല്‍ അന്തര്‍മുഖത്വത്തില്‍ ആണ്ടു പോകുമായിരുന്നു .</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
എന്തോ ടീച്ചറുടെ മോട്ടിവേഷന്‍ കൊണ്ടാണെന്നു തോന്നുന്നു , പിന്നീട് കുറെ കാലം കൂടി ഈ ശീലമെന്റെ കൂടെയുണ്ടായിരുന്നു ,ബിരുദാനന്തര ബിരുദത്തിനു ഹോസ്റ്റല്‍ വാസം തുടങ്ങുന്നത് വരെ .തികച്ചും അപരിചിതരായ സഹവാസികള്‍ ,അതിന്റെ കൂടെ അക്കാഡമിക്കായ പ്രൊജക്റ്റ് ,സെമിനാര്‍ ഉം ,ഹോസ്റ്റലിലെ കാര്‍ക്കശ്യം നിറഞ്ഞ നിയമങ്ങളും കൊണ്ട് ശീലം സ്വാഭാവികമായി വിസ്മൃതി പൂണ്ടു ,എന്തിനു ആ രണ്ട് വര്‍ഷം ബാത്ത് റൂമിലല്ലാതെ പോലും ഒരു മലയാളം പുസ്തകം വായിച്ചിട്ടില്ല എന്നാണ് തോന്നുന്നത് .പക്ഷെ അല്ഭുതകരമെന്നു പറയട്ടെ എനിക്കു പകരം മറ്റൊരാള്‍ ഈ ശീലം ഏറ്റെടുത്തു .സഹമുറിയന്മാരിലൊരാള്‍ക്കു പരീക്ഷാ കാലത്തു സമ്മര്‍ദ്ദം കൊണ്ട് Irritable bowel syndrome ഉണ്ടാകാറുണ്ട് ,അതു കൊണ്ട് പരീക്ഷാ തലേന്നു രാത്രി ഭൂരിഭാഗവും ടോയ്ലറ്റില് തന്നെയാകും കൂടെ പിറ്റേന്നത്തെ പരീക്ഷക്കുള്ള പുസ്തകവും .ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റിന്റെയെല്ലാം ദുര്‍ഗ്രഹമായ അധ്യായങ്ങളെല്ലാം ടോയ്ലറ്റിലിരുന്നു പഠിച്ചു ക്ലാസ്സില്‍ ഒന്നാമതായിട്ടുണ്ട് .അതു കൊണ്ട് തന്നെ സില്ലി റീഡിങ്ങാണ് ബാത്ത് റൂം റീഡിങ്ങ് എന്നൊരിക്കലും പറയാന്‍ കഴിയില്ല . .ഈയിടെ ഒരു സര്‍വ്വേയില്‍ ബാത്ത് റൂമില്‍ വെച്ച് വായിക്കാന്‍ ഇഷ്ടപ്പെടുന്നതില്‍ പ്ലേ ബോയ് മാഗസിനെയും കോമിക്സിനെയും ന്യൂസ് പേപ്പറിനെയുമൊക്കെ കടത്തി വെട്ടി കൊണ്ട് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു ,ആദ്യ പത്തില്‍ റീഡേഴ്സ് ഡൈജസ്റ്റും എന്സൈക്ലോ പീഡിയയുമുണ്ട് ..സാക്ഷാല്‍ ഷെര്‍ലക്ക് ഹോംസ് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ടല്ലോ ഗൌരവതരമായ ബൌദ്ധിക വ്യവഹാരങ്ങള്‍ക്കു വായുസഞ്ചാരമുള്ള പുല് തകിടിയെക്കാള്‍ കഞ്ചാവ് പുക മൂടിയ മുറിയോ അടച്ചിട്ട പെട്ടിയോ ആണ് നല്ലതെന്ന് . :)</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<h3 style="color: #222222; font-family: arial, sans-serif; font-size: medium; font-weight: normal; margin: 0px; overflow: hidden; padding: 0px; text-overflow: ellipsis; white-space: nowrap;">
</h3>
<div style="font-family: arial; font-size: small;">
<span style="color: #222222; font-family: arial, sans-serif;">ആ രണ്ട് വര്‍ഷം കൊണ്ട് ശീലത്തില്‍ നിന്നു വിമുക്തി നേടിയത് കൊണ്ടാകാം പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടൂം ഇപ്പോള്‍ എന്നെ സംബന്ധിച്ചു ഇതൊരു അഡിക്ഷനൊന്നുമല്ല , പക്ഷെ ചിലപ്പോളൊരു രസമാണത് . പഴയ ഗൃഹാതുരമായ ഓര്‍മ്മയില്‍ ഒരൊഴിവ് ദിവസത്തിന്റെ ആലസ്യത്തില്‍ ഇഷ്ടപ്പെട്ട ഒരു പുസ്തകവുമായി ശല്യപ്പെടുത്താനാരുമില്ലാത്ത ,ഏകാന്തമായി കുറച്ചു നേരം .പക്ഷെ ഇതില്‍ ആരോഗ്യപരമായ ചില പ്രശ്നങ്ങളുണ്ടാകാന്‍ കൂടി സാധ്യതയുണ്ട് . ഇന്‍ഡ്യന്‍ ടൈപ്പ് ടോയ്ലറ്റുകളിരുന്ന ഈ ശീലം മൂലക്കുരു മുതല്‍ നട്ടെല്ലു വേദന വരെ സൃഷ്ടിക്കാം ,കുട്ടിക്കാലത്തെ പോലെ ഇപ്പോള്‍ അത്ര അനായാസം ഇന്‍ഡ്യന്‍ ടൈപ്പ് ടോയ്ലറ്റിലിരിക്കാന് കഴിയില്ല എന്നതു മറ്റൊരു കാര്യം .അധിക സമയം ടോയ്ലറ്റിലിരിക്കുന്നത് മൂലക്കുരുവിനൊരു കാരണമാണ് [The main reason for piles is sitting on the toilet too long] ഇനിയിപ്പോ യൂറോപ്യന്‍ ടൈപ്പായിരുന്നാലും അധിക സമയം ടോയ്ലറ്റിലിരിക്കുന്നത് ചില ഹൈജീന്‍ സംബന്ധമായ അസുഖങ്ങള്‍ക്കു കാരണമാകുന്നുണ്ട് .സംഗതി ഇതൊക്കെയായാലും ബാത്ത് റൂം റീഡേഴ്സ് അവരുടെ ശീലമൊന്നും മാറ്റാന്‍ പോകുന്നില്ല . </span><span style="color: #333333; font-family: Arial, Helvetica;"><span style="font-size: 14px; line-height: 20px;"> </span></span></div>
<div style="font-family: arial; font-size: small;">
<span style="color: #333333; font-family: Arial, Helvetica;"><span style="font-size: 14px; line-height: 20px;"><br /></span></span></div>
<div style="font-family: arial; font-size: small;">
<span style="color: #333333; font-family: Arial, Helvetica; font-size: 14px; line-height: 20px;">ഈയിടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ മനോഹരമായ ലൈബ്രറി പോലെ ബാത്ത് റൂമിന്റെ ഒരു വശത്തു പുസ്തകങ്ങള്‍ അടുക്കി വെച്ചിരിക്കുന്നതു കണ്ടു. മാഗസിനുകളും ന്യൂസ് പേപ്പറും മാത്രമല്ല അല്പം കനപ്പെട്ട പുസ്തകങ്ങള്‍ കൂടി ആ പുസ്തക ഷെല്‍ഫിലുണ്ടായിരുന്നു . </span><span style="color: #333333; font-family: Arial, Helvetica; font-size: 14px; line-height: 20px;">ലജ്ജാകരമായ വിചിത്രമായ ഒരു ശീലത്തെക്കുറിച്ചു എഴുതണോ എന്നൊരു സന്ദേഹം ബാക്കി നില്‍പ്പുണ്ടായിരുന്നു ,പക്ഷെ ഇതെന്റെ മാത്രം സ്വകാര്യ അനുഭവമൊന്നുമല്ല എന്നു എനിക്കറിയാം ,പുസ്തകങ്ങളോടു ഭ്രമമുള്ളവര്‍ ഒരിക്കലെങ്കിലും രസച്ചരട് മുറിയാതിരിക്കാന്‍ പുസ്തകങ്ങളുമായി ബാത്ത് റൂമില്‍ കയറിയിട്ടൂണ്ടാകുമെന്നാണ് ഞാന്‍ ഊഹിക്കുന്നത്. </span></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
</div>
</div>
Unknownnoreply@blogger.com28tag:blogger.com,1999:blog-7776123822028832264.post-28100642503849254162012-11-07T05:14:00.001-08:002012-11-07T20:30:15.047-08:00 മുദ്രണം ചെയ്യപ്പെടുന്ന പ്രതിഷേധങ്ങള്‍ - 5<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="font-family: arial; font-size: small;">
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br />
<strong> മുദ്രണം ചെയ്യപ്പെടുന്ന പ്രതിഷേധങ്ങള്‍</strong><br />
<br />
<br />
പ്രതിഷേധങ്ങളെയും പ്രതിരോധങ്ങളെയും നിര്‍വീര്യമാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് വളരെ ലളിതമായ ഒരു മാര്‍ഗ്ഗമുണ്ട് - ഭരണകൂടത്തിനെതിരെയുള്ള ചോദ്യങ്ങളെയെല്ലാം രാജ്യത്തിന്റെ അഖണ്ടതക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന വ്യാജപ്രചരണങ്ങളിലൂടെ അത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കുക . പ്രതിഷേധങ്ങളുടെ ഒച്ചയടക്കുകയല്ല അതിന്റെ സ്രോതസ്സ് തന്നെ ഇല്ലാതാക്കുകയാണ് കൂടുതല്‍ എളുപ്പമെന്ന് അവര്‍ക്കറിയാം അതിന് ഉദാഹരണങ്ങള്‍ സൃഷ്ടിച്ച് കൊണ്ട് ഏത് നിമിഷവും നിങ്ങളും ഈ മുദ്രണത്തിന്റെ ഭാഗമാവാം എന്ന ഭീതിയുടെ അധികാരരൂപത്തിന് പൊതുസമൂഹത്തില്‍ സ്വീകാര്യത വരുത്തുന്നു .<br />
<br />
വസ്തുതകള്‍ക്ക് വിരുദ്ധമോ പൊതുജനവിരുദ്ധമോ മതവിരുദ്ധതയോ അങ്ങനെ യാതൊരു ആരോപണവുമില്ലാതെ , യാതൊരു വിവാദവും സൃഷ്ടിക്കാതെ രണ്ട് കൃതികളാണ് ഇന്‍ഡ്യയില്‍ നിരോധിച്ചിട്ടുള്ളത് .</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-saP0XttHnbI/UJpc4jVOWKI/AAAAAAAABj4/pPk4tDqcS8o/s1600/nat1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://3.bp.blogspot.com/-saP0XttHnbI/UJpc4jVOWKI/AAAAAAAABj4/pPk4tDqcS8o/s320/nat1.jpg" width="284" /></a></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br />
1. രോഹിത്ത് പൊഡ്ഡാറിന്റെ "Vedanta's Billions" .<br />
2.ഹമിഷ് മക്ഡൊണാള്‍ന്റെ The Polyester Prince: The Rise of Dhirubhai Ambani </div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br />
രോഹിത് പൊഡ്ഡാറിന്റെ Vedanta's Billions" .വേദാന്ത റിസോഴ്സ് എന്ന ബഹുരാഷ്ട്ര കമ്പനി നടത്തുന്ന സാമ്പത്തിക കുറ്റ കൃത്യങ്ങളും രാഷ്ട്രീയ ഉപജാപങ്ങളും വ്യക്തമായി പ്രദിപാതിക്കുന്ന , കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് , ഓഹരി വിപണിയിലെ കള്ളക്കളികളെക്കുറിച്ച് ഒക്കെ വിശദമായി പഠിച്ചെഴുതിയ കൃതി . യാതൊരു വിധ വിവാദങ്ങളും ഉണ്ടാകാതെ തന്നെ ഇന്‍ഡ്യയില്‍ നിരോധിക്കപ്പെട്ട കൃതിയാണ് Vedanta's Billions" . .വേദാന്ത റിസോഴ്സിന്റെ സാമ്പത്തിക ഇടപാടുകളില്‍ ചിദംബരത്തിന്റെ പങ്ക് പരാമര്‍ശിക്കപ്പെട്ട ഒരു കൃതിയായിരുന്നു ഇതെന്നാരോപിച്ച് സമാജ് വാദി പാര്‍ട്ടി എം പി അമര്‍ സിങ്ങ് പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ ഈ സംഭവം ഉന്നയിച്ച് ഒച്ചപ്പാടുണ്ടായെങ്കിലും പിന്നീട് വളരെ സ്വാഭാവികമായ ഒരു വിസ്മൃതിയിലാണ്ട് പോവുകയായിരുന്നു ഈ കൃതിയും അതിനെ ചുറ്റി പറ്റിയുള്ള നിരവധി ചോദ്യങ്ങളും .</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരെ ശബ്ദിക്കുന്നവരെ , ആദിവാസികളോടും അടിച്ചമര്‍ത്തപ്പെടുന്നവരോടും അനുഭാവം പ്രകടിപ്പിക്കുന്നവരെ എല്ലാം രാജ്യത്തിനെതിരായാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന ധാരണ പരത്തുന്നു , ആ വ്യാജ പ്രചരണങ്ങളുടെ നിഴലിന്റെ പരിസരത്തില്‍ നിര്‍ത്തിക്കൊണ്ട് ബുദ്ധിജീവികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാവോയിസ്റ്റുകള്‍ എന്ന് മുദ്രണം ചാര്‍ത്തി ഏത് നിമിഷവും രാജ്യദ്രോഹിയാക്കി മാറ്റാനുള്ള ഒരു സംവിധാനത്തെ വളരെ ബുദ്ധിപൂര്‍വ്വം ഒരുക്കിക്കൊണ്ട് ഓരോ പ്രതിഷേധങ്ങളെയും ഇല്ലാതാക്കുന്നു .</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-CdCftwuBBPQ/UJpdFn0OwaI/AAAAAAAABkA/6mXTsuQLQHA/s1600/Binayak-Sen.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="224" src="http://1.bp.blogspot.com/-CdCftwuBBPQ/UJpdFn0OwaI/AAAAAAAABkA/6mXTsuQLQHA/s320/Binayak-Sen.jpg" width="320" /></a></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<b>ബിനായക് സെന്‍ </b></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
ബിനായക് സെന്‍ ഇന്ന് ജീവ പര്യന്തം തടവിലാണ് അദ്ദേഹം ചെയ്ത കുറ്റം നമുക്കെല്ലാവര്‍ക്കുമറിയുന്നത് പോലെ തന്നെ അദ്ദേഹത്തിന് ഔദ്യോഗിക മേഖലയില്‍ ലഭ്യമാകുമായിരുന്ന പ്രശസ്തിയും സമ്പത്തും സുഖസൌകര്യങ്ങളും ഉപേക്ഷിച്ച് ചത്തിസ്ഗഡിലെ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു എന്നതാണ് .അരുന്ധതി റോയിയെ പോലെ ലോകമറിയുന്ന ഒരു എഴുത്തുകാരിയും ഇന്നു രാജ്യദ്രോഹിയാണ് മാവോയിസ്റ്റുകളെക്കുറിച്ചുള്ള പ്രചരിപ്പിക്കപ്പെട്ട ചോര മണക്കുന്ന ഭീതിതമായ കെട്ടുകഥകളുടെ യാഥാര്‍ത്ഥ്യം ലോകത്തിന് കാണിച്ച് കൊടുത്തു , അവിടെയുള്ള കോര്‍പ്പറേറ്റ് അധിനിവേശങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു അതാണ് ഇവരൊക്കെ രാജ്യത്തിനെതിരെ ചെയ്ത കുറ്റകൃത്യങ്ങള്‍. </div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<b><br /></b>
<b>ബിനായക് സെന്നിന്റെ പേരിലുള്ള കുറ്റ കൃത്യങ്ങള്‍ തെളിയിക്കാന്‍ കോടതി സ്വീകരിച്ചിരിക്കുന്ന തെളിവുകള്‍ .</b></div>
<div style="font-family: arial; font-size: small;">
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
1. നാരായന് കന്യാല്‍ എന്ന നക്സല്‍ നേതാവ് ജയിലില്‍ കിടക്കുമ്പോള്‍ അദ്ദേഹവുമായി നടത്തിയ ചില ആരോഗ്യ സുഖാന്വേഷണങ്ങള്‍ [ ഇത് ജയില്‍ അധികൃതര്‍ വായിച്ചുതിനു ശേഷമാണ് കൈമാറിയിരുന്നത് ] </div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
2. മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും സീ പി ഐ [പീപ്പിള്‍സ് വാര് ] ഉം തമ്മിലുള്ള ആരോ എഴുതിയ ഒരു ബുക്ക് ലെറ്റ്</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
3. Naxal Movement ,Tribal and Woments Movement “ എന്ന തലക്കെട്ടിലുള്ള ഒരു ലേഖനത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി </div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
4. മദന്‍ ലാല്‍ ബഞ്ചാര എന്ന മാവോയിസ്റ്റ് നേതാവ് “ പ്രിയ സഖാവെ “ എന്നു സംബോധന ചെയ്തെഴുതിയ ഔ കത്ത് [മദന്‍ ലാല്‍ ബഞ്ചാര ജയിലില്‍ നിന്നയച്ച ഈ കത്തു ജയില്‍ അധികൃതര്‍ വായിച്ചതിനു ശേഷം മാത്രമാണ് ബിനായക് സെന്നിനയച്ചിരിക്കുന്നത് ] </div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
5.How to build andAnti -Us -Imperialist Front എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന ഒരു ലേഖനത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി 6. 6.Globalization and the Service sector in India എന്ന വിഷയത്തില്‍ ഒരു ലേഖനം </div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div>
<span style="color: #222222; font-family: arial, sans-serif;"> ഇത്രയൊക്കെ മതി ഇന്‍ഡ്യയിലെ ഏറ്റവും മികച്ച മെഡിക്കല്‍ കോളേജില്‍ നിന്നും സ്വര്‍ണ്ണ മെഡലോടെ പാസ്സായി</span><span style="color: #333333; font-family: lucida grande, tahoma, verdana, arial, sans-serif;"><span style="font-size: 11px; line-height: 16.5px;"> , </span></span><span style="color: #222222; font-family: arial, sans-serif; font-size: 13px;"> </span><span style="color: #222222; font-family: arial, sans-serif; font-size: 13px;">തന്റെ ജീവിതം പാവപ്പെട്ട ആദിവാസികള്‍ക്കു വേണ്ടി ഉഴിഞ്ഞു വെച്ച ഒരു ഡോക്ടറെ ,ഒരു മനുഷ്യസ്നേഹിയെ</span><span style="color: #222222; font-family: arial, sans-serif; font-size: 13px;"> ജയിലിലടക്കാന്‍ . ഇതില്‍ തെളിവായി എടുത്തിരിക്കുന്ന പലതും കേരളത്തിലെ ഒരു സാദാ ഡി വൈ എഫ് ഐ ക്കാരന്റെ കയ്യില്‍ കാണും . നമ്മുടെ രാജ്യ ദ്രോഹത്തിന്റെ നിയമാ വലികള്‍ വളരെ നേര്‍ത്തതാണ് ഐ പി സി യില്‍ blasphemy യുടെ നിര്‍വ്വചനം ഇപ്പോഴും ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിന്നും പുനര്‍ നിര്‍ണ്ണയിച്ചിട്ടില്ല .അതു കൊണ്ടാണ് ഞാന്‍ കഴിഞ്ഞ കഴിഞ്ഞ ലേഖനത്തില്‍ ധാര്‍മ്മിക രോഷത്തിന്റെ ഏനക്കേട് കാണിക്കേണ്ട കാര്യമില്ല എന്നു സൂചിപ്പിച്ചത് ,കാര്യങ്ങള്‍ അറിഞ്ഞിരിക്കാം , അത്ര തന്നെ .</span></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<span style="color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; line-height: 16.5px;"><br /></span></div>
<div>
<br /></div>
</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<b><br /></b></div>
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-JD0CrRD8VHU/UJpdpd7tLtI/AAAAAAAABkI/Ce9t3roz95o/s1600/sattered.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="212" src="http://2.bp.blogspot.com/-JD0CrRD8VHU/UJpdpd7tLtI/AAAAAAAABkI/Ce9t3roz95o/s320/sattered.jpg" width="320" /></a></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<b>ഹിമാംശു കുമാര്‍ . </b></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
1992 മുതല്‍ ചത്തിസ് ഗഡിലെ ആദിവാസി മേഖലയായ ഡന്റേവാഡയില്‍ ആദിവാസികള്‍ക്കും ദളിതര്‍ക്കുമായി വനവാസി ചേതനാ ആശ്രമം എന്നൊരു സംഘടന സ്ഥാപിച്ച് കൊണ്ട് ഹിമാംശു കുമാര്‍ എന്നൊ<wbr></wbr>രു ഗാന്ധിയന്‍ അദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് അവരെ സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരാന്‍ യത്നിച്ചിരുന്നു 18 വര്‍ഷങ്ങളായി ഗാന്ധിയന്‍ രീതി<wbr></wbr>കളുമായി പ്രവര്‍ത്തിച്ച് വന്നിരുന്ന ഈ ആശ്രമം 2009 മേയ് മാസത്തില്‍ യാതൊരു വിധ മുന്നറിയിപ്പുകളുമില്ലാതെ ചത്തിസ് ഗഡ് പോലീസ് തകര്‍ത്ത് കളഞ്ഞു . സംസ്ഥാന സര്‍ക്കാര്‍ പരിശീലനം കൊടുക്കുന്ന സാല് വാ ജുദൂം എന്ന തീവ്രവാദ പദ്ധതിയെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന് ഹിമാംശു കുമാര്‍ നല്കിയ 600 ഓളം പരാതികളാണ് സംസ്ഥാന ഗവണ്മെന്റിനെ പ്രകോപിപ്പിച്ചത് . പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് പോലും ആയുധം കൊടുത്തും അവരെ അക്രമത്തിന് പ്രേരിപ്പിച്ചും മേഖലയില്‍ സംഘര്‍ഷം നില നിറ്ത്തുക , മാവോയിസ്റ്റ് ആക്രമണങ്ങളില്‍ മരിച്ചതിലേറെ ജനങ്ങള്‍ സാല് വാ ജുദൂമുമായുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട് . ഡന്റേവാഡയില്‍ നടക്കുന്ന വ്യാജ ഏറ്റ് മുട്ടലുകളെയും പോലീസ് അതിക്രമങ്ങളെയും പുറം ലോകം അറിയരുത് , അത്തരം സാധ്യതകളെ ഒഴിവാക്കി ഏറ്റവും പെട്ടെന്ന് ഡന്റേവാഡയിലെ പ്രതിരോധങ്ങളുടെ ഒച്ചയടപ്പിച്ച് തദ്ദേശീയരെ ഒഴിപ്പിച്ചെടുക്കേണ്ടതുണ്ട് .ലഞ്ചിഗഡിലെ അലുമിനിയം പ്ലാന്റിലേക്കുള്ള ബോക്സൈറ്റിന് ഏറ്റവും നല്ല സാധ്യത ഡന്റെവാഡയിലെ സമ്പന്നമായ ധാതുനിക്ഷേപം തന്നെ<wbr></wbr>യാണ്. നാളെ ഗാന്ധിയനായ ഹിമാംശു കുമാര്‍ അറസ്റ്റിലായി ജീവപര്യന്തത്തിന് വിധിക്കപ്പെട്ടാലും അല്‍ഭുതമൊന്നുമില്ല ഗാന്ധിജിയും ബാബാ ആംതെയും മരിച്ച് പോയതെത്ര നന്നായി !</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-gKC06cz_9aI/UJpeczAeQhI/AAAAAAAABkQ/Gyev3rLt2aM/s1600/piyush_sethia_20120702.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="200" src="http://1.bp.blogspot.com/-gKC06cz_9aI/UJpeczAeQhI/AAAAAAAABkQ/Gyev3rLt2aM/s200/piyush_sethia_20120702.jpg" width="176" /></a></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<b>പിയൂഷ് സേത്തിയ . </b></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
2010 റിപ്പബ്ലിക് ദിനത്തിലാണ് സേലത്ത് നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ പിയുഷ്<span style="background-color: #ffffcc;">സേത്തിയ</span>യെ രാജ്യദ്രോഹകുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. . അദ്ദേഹം ചെയ്ത കുറ്റം ചത്തിസ്ഗഡിലെ ആദിവാസികള്‍ക്ക് നേരെയുള്ള സൈനിക അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കൊണ്ട് സേലത്ത് നിന്ന് ആഭ്യന്തര മന്ത്രിയുടെ മണ്ഡലമായ ശിവഗംഗയിലേക്ക് ഒരു സൈക്കിള്‍ യാത്ര നടത്താന്‍ തീരുമാനിച്ചു എന്നതാണ് ,അതിനോടനുബന്ധിച്ച് ഏതാനും ലഘുലേഖകളും വിതരണം ചെയ്തു !!! ഇതൊരു അതിഭയങ്കര കുറ്റകൃത്യം തന്നെയാണല്ലോ . പക്ഷെ ഈ സംഭവത്തിനും ഒരു വര്‍ഷം മുമ്പു മറ്റൊരു ഗുരുതരമായ കുറ്റകൃത്യത്തില്‍ കൂടി അദ്ദേഹം പങ്കാളിയായിരുന്നു വേദാന്തയുടെ അനുബന്ധ കമ്പനിയായ മാല്‍കോ തമിഴ് നാട്ടിലെ പ്രശസ്തമായ കൊല്ലിമലയില്‍ വര്‍ഷങ്ങളായ നടത്തിക്കൊണ്ടിരുന്ന നിയമവിരുദ്ധ ഖനനത്തിനെതിരെ ഹൈക്കോടതിയില്‍ സ്പീക് ഔട്ട് സേലം എന്ന സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഒരു പൊതുതാല്പര്യ ഹര്‍ജി നല്കി .</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<u>കൊല്ലിമലയിലെ ഖനനം </u></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
പൂര്‍വ്വഘട്ടത്തിലെ പ്രധാനപ്പെട്ട മലനിരകളിലൊന്നാണ് ചിലപ്പതികാരത്തിലും മണിമേകലയിലുമൊക്കെ പരാമര്‍ശിച്ചിട്ടൂള്ള നാമക്കല്‍ ജില്ലയിലുള്ള കൊല്ലിമല , വേദാന്റ റിസോഴ്സിന്റെ മറ്റൊരു അനുബന്ധ കമ്പനിയായ MALCO [Madras Aluminium Company] കൊല്ലിമലയില്‍ നടത്തിയിരുന്ന നിയമവിരുദ്ധമായ ഖനനം നിര്‍ത്തലാക്കിയത് ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവിന്മേലാണ് . </div>
<span style="color: #222222; font-family: arial, sans-serif; font-size: 13px;"> ഖനനത്തിന് എതിരെ സ്പീക് ഔട്ട് സേലം എന്ന സന്നദ്ധ സംഘടനക്ക് വേണ്ടി പിയുഷ് സേതിയ എന്ന മനുഷ്യാവകാശ പ്രവര്ത്തകന് സമര്‍പ്പിച്ച ഒരു പൊതു താല്പര്യ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ </span><br />
<br />
<span style="color: #222222; font-family: arial, sans-serif; font-size: 13px;">1.കമ്പനിയുടെ ഖനനാനുമതി 1998 ല്‍ തന്നെ കാലഹരണപ്പെട്ടതാണ് .</span><br />
<span style="color: #222222; font-family: arial, sans-serif; font-size: 13px;">2 തമിഴ് നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും കമ്പനിക്ക് പ്രവര്‍ത്താനാനുമതി 2002 വരെ മാത്രമാണുള്ളത് . </span><br />
<span style="color: #222222; font-family: arial, sans-serif; font-size: 13px;">3. Hill Area Conservation Authority നിന്നും അനുമതി ലഭിച്ചിരുന്നില്ല </span><br />
<span style="color: #222222; font-family: arial, sans-serif; font-size: 13px;">4. തദ്ദേശീയരായ ആദിവാസികളെ പ്രകടമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍</span><br />
<span style="color: #222222; font-family: arial, sans-serif; font-size: 13px;"> 5. ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍</span><br />
<br />
<span style="color: #222222; font-family: arial, sans-serif; font-size: 13px;"> </span><span style="color: #222222; font-family: arial, sans-serif; font-size: 13px;"> 1998 മുതല്‍ 2008 വരെ പത്ത് വര്‍ഷം കുറ്റകരമായ നിയമലംഘനം നടത്തി പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുകയും കൊല്ലി മലയിലെ സ്വാഭാവിക പരിസ്ഥിതിയെ താറുമാറാക്കുകയും ചെയ്തിട്ടും ബനധപ്പെട്ട അധികാരികള്‍ ഒരു നടപടിയുമെടുത്തിരുന്നില്ല .പ്രാദേശിക ഭരണകൂടത്തിന് പോലും സാധ്യമാകുമായിരുന്ന ഒരു നടപടിക്ക് വേണ്ടി നിരവധി പ്രതിഷേധങ്ങള്‍ക്ക് ശേഷം ഹൈക്കോടതി വരെ പോകേണ്ടുന്ന ഒരവസ്ഥ .എന്തായാലും </span><span style="color: #222222; font-family: arial, sans-serif; font-size: 13px;">ആ ഹര്ജിയിന്മേല് ചെന്നൈ ഹൈകോടതി ഖനനം നിര്‍ത്തലാക്കാന്‍ ഉത്തരവിട്ടു ,അതു കൊണ്ട് തന്നെ </span><span style="color: #222222; font-family: arial, sans-serif; font-size: 13px;"> പിയുഷ് </span><span style="background-color: #ffffcc; color: #222222; font-family: arial, sans-serif; font-size: 13px;">സേത്തിയ</span><span style="color: #222222; font-family: arial, sans-serif; font-size: 13px;"> ഒരു രാജ്യദ്രോഹിയാവാനുള്ള എല്ലാ കാരണങ്ങളുമുണ്ട് . </span><br />
<div style="font-family: arial; font-size: small;">
<span style="color: #222222; font-family: arial, sans-serif; font-size: 13px;"><br /></span></div>
<div style="font-family: arial; font-size: small;">
<span style="color: #222222; font-family: arial, sans-serif; font-size: 13px;"><br /></span></div>
<div style="font-family: arial; font-size: small;">
<span style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">പ്രതിഷേധിക്കുന്നവരും പ്രതികരിക്കുന്നവരും രാജ്യദ്രോഹികളായി മുദ്രണം ചെയ്യപ്പെടുമെന്ന ഭീതി സൃഷ്ടിക്കുക എന്നിട്ടും വഴങ്ങാത്തവര്‍ രാജ്യദ്രോഹികളായി മാറുന്നു . മഹാശ്വേതാ ദേവിയെ , ബിനായക് സെന്നിനെ , ഹിമാംശു കുമാറിനെ , അരുന്ധതീ റൊയിയെ , പിയുഷ് </span><span class="il" style="background-color: #ffffcc; color: #222222; font-family: arial, sans-serif; font-size: 13px;">സേത്തിയ</span><span style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">യെ അങ്ങനെ ഭരണകൂട ഭീകരതക്കെതിരെ ശബ്ദിക്കുന്നവരെ തുറുങ്കിലടച്ചും രാജ്യദ്രോഹികളെന്ന് മുദ്ര കുത്തിയും ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യമാതൃകകള്‍ നമുക്ക് കാണിച്ച് തന്ന് കൊണ്ടിരിക്കുന്നു . വ്യവസ്ഥകളും സമ്പ്രദായങ്ങളും വ്യത്യസ്ഥമായിരിക്കാം പക്ഷെ സ്വേച്ഛാധിപത്യത്തിന്റെ ഇന്‍ഡ്യയിലെ പേരായി മാറുകയാണ് ജനാധിപത്യം . ആഫ്രിക്കന്‍ ഗോത്ര ഏകാധിപത്യങ്ങളെ , അറബ് രാജ്യങ്ങളിലെ രാജവാഴ്ചകളെ ഒക്കെ സഹതാപത്തോടെ നോക്കിക്കൊണ്ട് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമെന്ന വ്യാജാഭിമാന നിര്‍മ്മിതിയില്‍ ഊറ്റം കൊള്ളുമ്പൊള്‍ സ്വയം വിസ്മരിക്കാനുള്ള അസാമാന്യമായ കഴിവ് നമുക്കുണ്ടെന്ന് തെളിയുകയാണ് .</span><br />
<span style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;"><br /></span>
<span style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">പക്ഷെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അത്രക്കൊരു അശുഭാപ്തിയുടെ ആവരണം നമ്മെ ബാധിക്കേണ്ടതില്ല എന്ന വിശ്വാസക്കാരനാണ് ഞാന്‍ ,തങ്ങള്‍ക്കു നേരിട്ട ദുരിതങ്ങളെ തൃണവല്ക്കരിച്ചു കൊണ്ട് തന്നെ ബിനായക് സെന്നും പിയൂഷ് സേത്തിയയും അരുന്ധതി റോയിയും അങ്ങനെ പ്രശസ്തരും അപ്രശസ്തരുമായ പലരും ഈ അനീതികള്‍ക്കെതിരെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് ,അത് മാവോയിസമോ കാല്പനിക വിപ്ലവമോ അല്ലാത്ത വണ്ണം മറ്റുള്ളവരിലേക്കു കൂടി പകരുന്ന ഒരു കാലം നമുക്കു മുന്നിലുണ്ട് .ഇന്‍ഡ്യ ഒരു ജനാധിപത്യ രാജ്യം തന്നെയാണ് എന്നു നമുക്കു ഉറച്ചു വിശ്വസിക്കാവുന്ന ഒരു കാലം .</span><br />
<span style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;"><br /></span>
<span style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">Picture Courtesy : The Tribune , Tehelka ,Outlook </span></div>
</div>
Unknownnoreply@blogger.com12tag:blogger.com,1999:blog-7776123822028832264.post-40065032826436448352012-11-06T07:25:00.001-08:002012-11-07T05:15:02.390-08:00ദരിദ്രരായ ജനങ്ങളും സമ്പന്നമായ സംസ്ഥാനങ്ങളും - 4 <div dir="ltr" style="text-align: left;" trbidi="on">
<br />
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
കഴിഞ്ഞ ലക്കം <a href="http://isolatedfeels.blogspot.com/2012/11/3.html">ഇവിടെ </a>വായിക്കാം . </div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br />
<b><u>ഝാര്‍ഖണ്ട് ( Jharkhand ] </u></b><br />
<b><u><br /></u></b></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br />
2000 ലാണ് ഝാര്‍ഖണ്ട് എന്ന സംസ്ഥാനം രൂപീകരിക്കപ്പെടുന്നത് . തദ്ദേശ ഭാഷയില്‍<span style="font-family: sans-serif; line-height: 19.200000762939453px;"> "The Land of Forests" എന്നാണ് ഝാര്‍ഖണ്ടിന്റെ അര്‍ത്ഥം . </span>2006 ല്‍ ഒരു സ്വതന്ത്രന് മുഖ്യമന്ത്രിയാകുന്നതിന്റെ അല്‍ഭുതത്തോടെയാണ് മധുകോടയുടെ നേതൃത്വത്തില്‍ ഝാര്‍ഖണ്ടില്‍ മന്ത്രിസഭ അധികാരത്തിലേറുന്നത് . ഉത്തരേന്ത്യയിലെ കക്ഷിരാഷ്ട്രീയത്തിന്റെ കോടികള്‍ വില വരുന്ന കുതിരക്കച്ചവടങ്ങള്ക്കപ്പുറത്<wbr></wbr>ത് ബാഹ്യമായ ഒരു നിയന്ത്രകന്റെ സാന്നിധ്യം ഇല്ലാതെ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കും മുഖ്യമന്ത്രി പദം പോയിട്ട് ഒരു എം എല്‍ എ പോലുമാകാന്‍ സാധ്യമല്ല . 2005 ല്‍ കോണ്‍ഗ്രസ്സിനെതിരെ മത്സരിച്ച് ജയിച്ച് ബി ജെ പി മന്ത്രി സഭയില്‍ സമ്പന്നമായ ഒരു ധാതു നിക്ഷേപത്തിന്റെ ഒട്ടേറെ സാധ്യതകളുള്ള ഒരു സംസ്ഥാനത്തില്‍ മൈനിങ്ങ് & ജിയോളജി വകുപ്പ് മന്ത്രിയായി വെറും ഒരു വര്‍ഷം പൂര്‍ത്തീകരിക്കുമ്പൊഴെക്കും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആകാന്‍ മാത്രം മധു കോഡ വളര്‍ന്ന് കഴിഞ്ഞിരുന്നു . മധുകോടയെ മുഖ്യമന്ത്രിയാക്കാന്‍ മുന്‍ കൈ എടുത്തത് കോണ്‍ഗ്രസ്സായിരുന്നു .3 ജി സ്കാമിനൊക്കെ മുമ്പ് 4000 കോടി രൂപയുടെ അഴിമതി കേസിലൂടെ നമ്മെ അല്‍ഭുതപ്പെടുത്തിയ അതേ മധു കോട തന്നെ.<br />
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-wQW8E5aklis/UJkqYj_MNWI/AAAAAAAABjU/86JNJ_aZYD4/s1600/Madhu-Koda_5.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="271" src="http://2.bp.blogspot.com/-wQW8E5aklis/UJkqYj_MNWI/AAAAAAAABjU/86JNJ_aZYD4/s320/Madhu-Koda_5.jpg" width="320" /></a></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br />
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
2006 - ല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ് 2008 ആയപ്പൊഴേക്കും 4000 കോടി രൂപയുടെ അനധികൃത സമ്പത്തിന്റെ ഉടമയായി കഴിഞ്ഞിരുന്നു മധു കോട , ഒരു പക്ഷെ അതിലേറെയുമുണ്ടാകാം .കോടികളുടെ സംഖ്യാശാസ്ത്രത്തെ പറ്റി വ്യക്തമായ ധാരണയില്ലാത്തതിനാല്‍ പൂജ്യങ്ങളൊഴിവാക്കിയാണ് കണക്കുകള്‍ സൂക്ഷിച്ചിരുന്നതെന്നൊരു കഥയുണ്ടായിരുന്നു അക്കാലത്തു മാധ്യമങ്ങളില്‍ .ഝാര്‍ഖണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നോട്ടെണ്ണുന്ന രണ്ട് മെഷീനുകളുണ്ടായിരുന്നത്രെ !!!! <br />
<br />
എങ്ങനെയാണ് ഭൂരിഭാഗം ജനങ്ങളും ജീവിത നിലവാര പട്ടികയില്‍ ദാരിദ്ര്യ രേഖക്കു താഴെ മാത്രമുള്ള സംസ്ഥാനത്തിലെ മുഖ്യമന്ത്രിക്കു വെറും രണ്ട് വര്‍ഷം കൊണ്ട് 4000 കോടി ലഭിക്കുന്നത് ? അവിടെയാണ് ഝാര്‍ഖണ്ട് എന്ന സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രം നിര്‍ണ്ണായകമാകുന്നത് . ഇന്‍ഡ്യയിലെ പ്രകൃത്യാലുള്ള ധാതുസമ്പത്തിന്റെ കലവറയാണ് ഝാര്‍ഖണ്ട് . ഇരുമ്പയിര് , കോപ്പര്‍ ,കല്‍ക്കരി ,ബോക്സൈറ്റ് , ഗ്രാഫൈറ്റ് എന്നിങ്ങനെ ധാതു ലവണങ്ങളുടെ ഖനനത്തില്‍ ചത്തിസ് ഗഡിനു തൊട്ടു പിന്നിലാണ് ഝാര്‍ഖണ്ട് . ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റ് ആയ ബൊക്കാറോ സ്റ്റീല്‍ പ്ലാന്റ് ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത് എന്നു മാത്രമല്ല രാജ്യത്തെ പ്രധാനപ്പെട്ട ലോഹ -ധാതു സംസ്കരണ വ്യവസായങ്ങളുടെയെല്ലാം കേന്ദ്രം ഇവിടെയാണ് .പക്ഷെ ഇതെല്ലാം കുറച്ച് കമ്പനികള്‍ക്കു അവരുടെ സമ്പത്തു വര്‍ദ്ധിപ്പിക്കുക എന്നതിലുപരി തദ്ദേശീയരുടെ ജീവിത നിലവാരത്തില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല . ഝാര്‍ഖണ്ടിലെ ഖനനങ്ങളെല്ലാം വേദാന്തയുടെയും ബിര്‍ളാ ഗ്രൂപ്പിന്റെയും നിയന്ത്രണത്തിലുള്ള ചെറുകിട മൈനിങ്ങ് കമ്പനികള്‍ക്കാണ് .2010 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഒരു ലക്ഷം ടണ്‍ ബോക്സൈറ്റ് ആണ് വേദാന്ത ഇവിടെ നിന്നും സമാഹരിച്ചത് .</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br />
<span style="font-family: Arial; font-size: 10pt;">All jharkhand</span><span style="font-family: Arial; font-size: 10pt;"> </span><span style="font-family: Arial; font-size: 10pt;">Student Union ലൂടെ </span><span style="font-family: Arial; font-size: 10pt;"> </span> സജീവ രാഷ്ട്രീയത്തിലിറങ്ങിയ മധു കോട 16 രൂപ ദിവസ വേതനത്തില്‍ ഖനിതൊഴിലാളി കൂടിയായിരുന്നു . പിന്നീട് ഖനി തൊഴിലാളികളുടെ ട്രേഡ് യൂണിയന് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു . ഇച്ഛാശക്തി കൊണ്ടും നേതൃപാടവം കൊണ്ടും വളരെ പെട്ടെന്നു നേതാവായ ഒരു വ്യക്തിയാണ് മധു കോടയെന്ന ചെറുപ്പക്കാരന് .2000 ല്‍ ബാബുലാല്‍ മറണ്ടിയുടെ ബി ജെ പി മന്ത്രിസഭയില്‍ അംഗമായിരുന്നു ,ബാബു ലാല്‍ മറണ്ടിക്കെതിരെയുണ്ടായ അവിശ്വാസ പ്രമേയത്തിനു ശേഷം അര്ജുന് മുണ്ട മുഖ്യമന്ത്രിയായപ്പോഴും മന്ത്രിസ്ഥാനം തുടര്‍ന്നെങ്കിലും 2003 ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി ടിക്കറ്റ് നിഷേധിച്ചു പക്ഷെ സ്വന്തം മണ്ടലമായ ജഗന്ധ പൂറില്‍ സ്വതന്ത്രനായി വന്‍ വിജയം നേടി വീണ്ടും അര്ജുന് മുണ്ട മന്ത്രിസഭയില്‍ ഖനി മന്ത്രിയായി .ഇങ്ങനെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ബാബു ലാല്‍ മറാണ്ടിയും അര്ജുന് മുണ്ടയും പിന്നെ ഝാര്‍ഖണ്ട് മുക്തി മോര്‍ച്ചയുടെ ഷിബു സോറനുംതമ്മിലുള്ള അധികാര വടം വലിയുടെ അയ്യരു കളിയായിരുന്നു ഝാര്‍ഖണ്ടില്‍ . ഷിബു സോറനൊക്കെ ഊടായ്പ്പില്‍ പണ്ടേ ഫെയ്മസാണല്ലോ (നരസിംഹറാവുവിന്റെ കാലത്തെ ജെ. എം എം കോഴക്കേസിലെ നായകനായിരുന്നു ഈ ഷിബു ചേട്ടന് ) . ഈ രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ അസ്ഥിരത കൊണ്ടാകണം ഖനന ലോബി സ്വതന്ത്രനായ മധു കോടയെ ചാക്കിട്ടൂ പിടിച്ചതും 2006 ല്‍ ബി ജെ പി മന്ത്രിസഭ പൊളിച്ച് മധു കോടയെ മുഖ്യമന്ത്രിയാക്കിത്തീര്‍ത്തതും . 2008 ല്‍ ഷിബു സോറന് ചാക്കിട്ടു പിടിത്തത്തിലൂടെ മധു കോട മന്ത്രിസഭയെ താഴെയിറക്കുമ്പോഴേക്കും രണ്ട് വര്‍ഷത്തെ ഭരണം കൊണ്ട് 4000 കോടിയുടെ ആസ്ഥിയുള്ള അതിസമ്പന്നനായി കഴിഞ്ഞിരുന്നു മധു കൊട .പക്ഷെ ഭരണം അതായത് ഇതിനെയൊക്കെ നിയന്ത്രിക്കാനും അനുമതി കൊടുക്കാനുമുള്ള അധികാരം ,അതില്ലെങ്കില്‍ പിന്നെ മധു കോടയായാലും വേറെന്തു കോടയായാലും കാര്യമില്ലല്ലോ പുള്ളി അതോണ്ട് ഇപ്പോ ജയിലിലാണ് . </div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
ഇവിടെ വലിയ പ്രധാനപ്പെട്ട ഒരു സംഗതി വരുന്നത് മധു കോട ജയിലിലായതോടെ 4000 കോടിയുടെ കഥ അവിടെ തീര്‍ന്നു എന്നുള്ളതാണ് ,ഇതെവിടെ നിന്നു കിട്ടി ? ,എന്തിനു കിട്ടി ?,അധികാര ദുര്‍വിനിയോഗം ചെയ്തു പദ്ധതികള്‍ക്കു അനുമതി നല്കിയിട്ടുണ്ടെങ്കില് ,ഖനന കരാറുകളിലൊപ്പു വെച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം റദ്ദ് ചെയ്യേണ്ടതല്ലെ ?<br />
<br />
ഇത്തരത്തിലുള്ള വിഡ്ഡിചോദ്യങ്ങള്‍ക്കു ഇവിടെ സ്ഥാനമില്ല .ഈ 4000 കോടിയും ശൂന്യമായ അന്തരീക്ഷത്തില്‍ നിന്നും മധു കോട അഴിമതി ചെയ്തുണ്ടാക്കിയതായിരുന്നു ,അയാള്‍ അകത്തായി അതോടെ അന്തരീക്ഷം വീണ്ടും ശൂന്യമായി .ഇക്കണ്ട കോടികള്‍ക്കു ഉടമയും ഉത്തരവാദിത്തവുമില്ലാതെയായി !!!! .നാലായിരം കോടി രൂപ ഒരാള്‍ക്കു മാത്രം കമ്മീഷന് കിട്ടിയെങ്കില്‍ സ്വാഭാവികമായും അതിനു താഴെയുള്ള സില്ബന്ധികള്ക്കും ഉദ്യോഗസ്ഥ ശിങ്കിടികള്‍ക്കും ഒരു ചെറിയ പങ്കു കിട്ടിയിരിക്കണം - അങ്ങനെ കണക്കു നോക്കിയാല്‍ ഏറ്റവും ചുരുങ്ങിയത് 5000 കോടി കമ്മീഷന് വകയില്‍ മാത്രം ചിലവഴിച്ചിരിക്കണം !!!! ഇത്രയും രൂപ കമ്മീഷന് കൊടുത്തിരിക്കണമെങ്കില്‍ എത്ര ലക്ഷം കോടി ഈ രണ്ട് വര്‍ഷം കൊണ്ട് ഈ ഖനന കമ്പനികള്‍ കുഴിച്ചെടുത്തിരിക്കണം...ഹോ . ആലോചിച്ചിട്ടൂ അസൂയ തോന്നുന്നു :)<br />
<br />
കഴിഞ്ഞ വര്‍ഷം ഔട്ട് ലുക്കില്‍ , ജയിലിലുള്ള മധു കോടയുടെ ഒരഭിമുഖം വായിച്ചിരുന്നു - തനിക്കു കുറെ സത്യങ്ങള്‍ തുറന്നു പറയാനുണ്ടെന്നും ജയിലില്‍ തനിക്കു വധ ഭീഷണിയുണ്ടെന്നും മറ്റുമായിരുന്നു അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ വിലാപം .കൂടുതല്‍ സത്യങ്ങളൊന്നും പറയാതെ ഇരുന്നാല്‍ ജയിലില്‍ കിടന്നു കാലം കഴിയുമ്പോള്‍ പുറത്തു വരാം അതല്ല വലിയ സത്യമൊക്കെ പറയാനാണ് പുള്ളിയുടെ ഉദ്ദേശമെങ്കില്‍ വല്ല ഹൃദയ സ്തംഭനമോ ആത്മഹത്യയോ ഒക്കെയായി ജയിലില്‍ തീരാം .</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<b><u>ചത്തിസ് ഗഡ് ( Chathhisgarh)</u></b></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="font-family: arial; font-size: small;">
<span style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">മാവോയിസ്റ്റുകള്‍ക്കെതിരെ ഏറ്റവുമധികം സൈനിക വിന്യാസം നടത്തിയിട്ടുള്ള ചത്തിസ് ഗഡിലെ വന മേഖലയിലാണ് വേദാന്ത റിസോഴ്സ് ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്നതെന്നത് ഒരു കേവല യാദൃശ്ചികത മാത്രമാവണം .രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളുള്ള ,ഏറ്റവും സമ്പന്നമായ സംസ്ഥാനം സ്ഥാപിതമായിട്ടുള്ളത് 2000 ലാണ് . അന്ന് മുതല്‍ സംസ്ഥാനത്തിന്റെ വനങ്ങളും നദികളും പര്‍വ്വതങ്ങളും അടക്കമുള്ള പ്രകൃതി സമ്പത്തുകള്‍ സ്വകാര്യകുത്തകകള്‍ക്ക് തീറെഴുതിക്കൊടുത്തിരിക്കുകയാണ് .2003 മുതല്‍ ഖനന , ലോഹ ശുദ്ധീകരണ , ഊര്ജ്ജോല്പാദന ബഹുരാഷ്ട്ര കമ്പനികളുമായി സംസ്ഥാനം നൂറിലേറെ പ്രവര്‍ത്തനാനുമതി കരാറുകള്‍ [ MoU s] ആണ് ഒപ്പ് വെച്ചിട്ടുള്ളത് , ഇതില്‍ നിന്ന് മാത്രം സംസ്ഥാനത്തില്‍ വന്നിട്ടുള്ള നിക്ഷേപം 3.26 ട്രില്യണ്‍ [3.26 X 1000000000000 ] ആണെന്ന് സംസ്ഥാന വ്യവസായ മന്ത്രി രാജേഷ് മുനാട്ട് പറയുന്നു . 3.26 ട്രില്ല്യണ്‍ രൂപയുടെ പദ്ധതികള്‍ ചത്തിസ് ഗഡ് പോലെ ഏറ്റവും മോശം നിലവാര സൂചികകയുള്ള സംസ്ഥാനത്തുണ്ടാകുന്നു എന്നു പറയുമ്പോള്‍ തോന്നിയ അവിശ്വാസം ചത്തിസ് ഗഡ് സ്റ്റേറ്റിന്റെ ഒഫിഷ്യല്‍ വെബ് സൈറ്റില്‍ പോയി പരിഹരിച്ചു ,സംഗതി ശരിയാണ് ഇത്രയും കോടി രൂപയുടെ പദ്ധതികള്‍ക്കുള്ള എം ഓ യു ഒപ്പു വെച്ചിട്ടുണ്ട് എന്നു മാത്രമല്ല അതുപയോഗിച്ചു അതത് മള്‍ട്ടി നാഷണല്‍ കമ്പനികള്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തിട്ടുണ്ട് . പട്ടിക്കു പൂട മുളച്ചാല്‍ അമ്പട്ടനെന്തു കാര്യമെന്നു പറഞ്ഞതു പോലെ 3.26 ട്രില്ല്യണല്ല അതിനപ്പുറത്തെ കോടികള്‍ കിട്ടിയാലും അവിടത്തെ പാവം ജനങ്ങള്‍ക്കു വലിയ കാര്യമൊന്നുമില്ല . ഇത്രയധികം സമ്പന്നമായ ഒരു സംസ്ഥാനത്തിന്റെ ചില മേഖലകളിലുള്ള നിലവാര സൂചിക ശ്രദ്ധിച്ചാല്‍ അത് മനസ്സിലാകും .</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<b>HDI Value - <span style="font-family: sans-serif; line-height: 19.200000762939453px;"> </span><span style="font-family: sans-serif; line-height: 19.200000762939453px;">0.358, [</span><span style="font-family: sans-serif; line-height: 19.200000762939453px;">The national average HDI Value is 0.467]</span></b></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<b>Standard of Living Income Index - <span style="font-family: sans-serif; line-height: 19.200000762939453px;"> </span><span style="font-family: sans-serif; line-height: 19.200000762939453px;">0.127</span></b></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<span style="color: black; font-family: sans-serif; line-height: 19.200000762939453px;"><b>Health Index - less than 0.49, [One of the lowest standard in the country ]</b>.</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<span style="font-family: sans-serif; line-height: 19.200000762939453px;"><b>Education Index - 0.526 </b> </span><b style="font-family: sans-serif; line-height: 19.200000762939453px;">[One of the lowest standard in the country ]</b><span style="font-family: sans-serif; line-height: 19.200000762939453px;">.</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-y4k_BALjEIc/UJkqvg4zp0I/AAAAAAAABjc/aShZT9JD9s4/s1600/Chhattisgarh5.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="212" src="http://2.bp.blogspot.com/-y4k_BALjEIc/UJkqvg4zp0I/AAAAAAAABjc/aShZT9JD9s4/s320/Chhattisgarh5.jpg" width="320" /></a></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
ഇത് 2010 വരെ മാത്രമുള്ള കരാറുകളുടെ കണക്കു മാത്രമാണ് ഈ പറഞ്ഞത് ഇനിയും ഇത് പോലെയുള്ള നൂറ് കണക്കിന് പ്രവര്‍ത്താനാനുമതി അപേക്ഷകള്‍ <b>(MoU)</b> കെട്ടിക്കിടക്കുന്നുണ്ട് , ഈ കിട്ടിയ നിക്ഷേപങ്ങളുടെ ചെറിയ ഒരു ശതമാനം മാത്രം മതി അവിടെയുള്ള മുഴുവന്‍ ജനങ്ങള്‍ക്ക് പാലും തേനുമൊഴുക്കാന്‍ പക്ഷെ പച്ചവെള്ളം പോലും കിട്ടാത്ത വിധം ദാരിദ്ര്യരേഖക്ക് താഴെയാണ് അവിടെയുള്ള ഭൂരിപക്ഷം ജനങ്ങളും . പക്ഷെ ദാരിദ്ര്യം ജനങ്ങള്‍ക്ക് മാത്രമാണ് അവിടെ നിന്നും ഓരോ വര്‍ഷവും കോടിക്കണക്കിന് ബില്ല്യണ്‍ സമ്പത്താണ് വേദാന്ത റിസോഴ്സ് അടക്കമുള്ള ഖനന - ഊര്‍ജ്ജ കമ്പനികള്‍ കൊള്ളയടിക്കുന്നത് .</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
കോര്‍ബയിലുള്ള അലുമിനിയം പ്ലാന്റ് കൂടാതെ പരിസ്ഥിതി ദുര്‍ബല പ്രദേശമായ സര്‍ഗുജയില്‍ ഖനനത്തിനും പുതിയൊരു അലുമിനിയം പ്ലാന്റിനും കൂടി തയ്യാറെടുക്കുന്നുണ്ട് . ചത്തിസ് ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ മണ്ഡലമായ കബീര്‍ ധാമില്‍ ഖനനത്തിന് സ്വകാര്യകമ്പനികള്‍ക്ക് അനൂവാദമില്ല , ഇത് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാത്രം സംവരണം ചെയ്യപ്പെട്ട ഭൂമിയാണ് പക്ഷെ സ്റ്റെര്‍ലൈറ്റിന് മാത്രം ഇതിനെല്ലാം സവിശേഷ അധികാരം സാധ്യമാകുന്നു .300000 മെട്രിക് ടണ്‍ ബോക്സൈറ്റാണ് ഓരോ വര്‍ഷവും കമ്പനി ഇവിടെ നിന്ന് ഖനനം ചെയ്തെടുക്കുന്നത് .ചത്തിസ് ഗഡിലെ .കോര്‍ബയിലുള്ള അലുമിനിയം പ്ലാന്റ് കൂടാതെ പരിസ്ഥിതി ദുര്‍ബല പ്രദേശമായ സര്‍ഗുജയില്‍ ഖനനത്തിനും പുതിയൊരു അലുമിനിയം പ്ലാന്റിനും കൂടി വേദാന്ത തയ്യാറെടുത്തു കഴിഞ്ഞു . .</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു അതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളില്‍ നിന്നു വ്യത്യസ്ഥമായി കുറച്ച് പ്രത്യേകാവകാശങ്ങളുണ്ടാകാറുണ്ട് ,ഇതു പൊതു മേഖലാ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനായി മുമ്പെപ്പോഴോ രൂപീകരിച്ച ഒരു അലിഖിത നിയമമായിരിക്കണം . എന്തായാലും ഈയൊരു പ്രത്യേകാവകാശത്തിന്റെ ആനുകൂല്യം നേടിയെടുക്കാന്‍ ഏറ്റവുമധികം കഴിഞ്ഞത് വേദാന്തക്കു തന്നെയായിരിക്കണം <span style="line-height: 18px;">പൊതു മേഖലാ സ്ഥാപനങ്ങളായിരുന്ന </span>.BALCO (Bharat Aluminium Company Ltd ) ,MALCO ( Madras Aluminium Company Ltd ) ,HZL (Hindustan ZIlnk Ltd ) <span style="background-color: transparent; font-size: x-small; line-height: 18px;"> </span>എന്നീ സ്ഥാപനങ്ങള്‍ ഇപ്പോള്‍ വേദാന്തയുടെ കീഴിലാണ് .<br />
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
ചത്തിസ് ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ മണ്ഡലമായ കബീര്‍ ധാമില്‍ ഖനനത്തിന് സ്വകാര്യകമ്പനികള്‍ക്ക് അനൂവാദമില്ല , ഇത് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാത്രം സംവരണം ചെയ്യപ്പെട്ട ഭൂമിയാണ് പക്ഷെ വേദാന്തയുടെ സ്റ്റെര്‍ലൈറ്റിന് മാത്രം ഇതിനെല്ലാം സവിശേഷ അധികാരം സാധ്യമാകുന്നു .300000 മെട്രിക് ടണ്‍ ബോക്സൈറ്റാണ് ഓരോ വര്‍ഷവും കമ്പനി ഇവിടെ നിന്ന് ഖനനം ചെയ്തെടുക്കുന്നത് . പൊതുമേഖലാ സ്ഥാപനമായ ബാല്‍ക്കോക്കായിരുന്നു ഇവിടെ ഖനനത്തിനനുമതി ലഭിച്ചിരുന്നത് ,ബാല്‍ക്കൊ വേദാന്ത റിസോഴ്സ് ഏറ്റെടുത്തതിന് ശേഷം സ്വകാര്യ മേഖലയായതിനാല്‍ സ്വാഭാവികമായും ആ കരാര്‍ റദ്ദാകേണ്ടതുമാണ് ഇത് സര്‍ക്കാറിനറിയാത്ത സംഗതിയല്ല പക്ഷെ വേദാന്തയുടെ ഇടനിലക്കാരായി അതിന്റെ കൂലി വാങ്ങുക എന്നത് മാത്രമാണ് ഭരണ പ്രതിപക്ഷ ഭേദമന്യെ സംസ്ഥാന രാഷ്ട്രീയക്കാരുടെ നയം .ബസ്തറും, മൈന്‍പറ്റും എല്ലാം വേദാന്ത റിസോഴ്സിന്റെ അധികാര പരിധിയിലാണ് .ചത്തിസ് ഗഡിലെ സിം ല എന്നറിയപ്പെടുന്ന മൈന്‍പറ്റിലെ പരിസ്ഥിതി താറ് മാറാക്കിക്കൊണ്ട് 5 ലക്ഷം മെട്രിക് ടണ്‍ ബോക്സൈറ്റ് ആണ് വേദാന്ത ഓരോ വര്‍ഷവും കുഴിച്ചെടുക്കുന്നത് .2009 സെപ്റ്റംബര്‍ 23 ന് ചത്തിസ്ഗഡിലെ കോര്‍ബ ജില്ലയില്‍ വേദാന്തയുടെ അനുബന്ധ കമ്പനിയായ ബാല്‍ക്കൊ ക്ക് വേണ്ടി നിര്‍മ്മിച്ച് കൊണ്ടിരുന്ന ഒരു ചിമ്മിനി നിര്‍മ്മാണ വേളയില്‍ തകര്‍ന്ന് 46 പേര് മരിക്കുകയും 100 കണക്കിന് തൊഴിലാളികള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു .റായ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) നടത്തിയ ഒരു പഠനത്തില്‍ ചിമ്മിനി നിര്‍മ്മാണത്തിനുപയോഗിച്ച വസ്തുക്കളുടെ മോശം ഗുണനിലവാരവും രൂപകല്പനയില് വന്ന സാങ്കേതികമായ അനാസ്ഥയുമാണ് അപകടത്തിന് കാരണമെന്ന് വിലയിരുത്തുന്നത് .എന്നിട്ടും കമ്പനിക്കെതിരെ കാര്യമായ ഒരു നടപടിക്കും സര്‍ക്കാര്‍ തുനിഞ്ഞില്ല .സംസ്<wbr></wbr>ഥാനത്തുടനീളം വ്യാപകമായ പരിസ്ഥിതി നാശവും , മനുഷ്യാവകാശ ലംഘനവും കമ്പനി നടത്തുന്നുണ്ടെന്നു തദ്ദേശീയര്‍<wbr></wbr> നിരന്തരം പരാതിപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ വേദാന്തയെ പുതിയ പദ്ധതികള്‍ക്ക് ക്ഷണിക്കുകയാണ് ചെയ്യുന്നത് .</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
-----------------------------------------------------------------------------------------------------------------------------------------------------</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
അനുബന്ധം : ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന ഡാറ്റയും സ്റ്റാറ്റിസ്റ്റിക്സും 2010 വര്‍ഷത്തിലേതാണ് ,അതു കൊണ്ട് തന്നെ ലേഖനത്തിനു അനുബന്ധമായി ചേര്‍ക്കേണ്ടിയിരുന്ന സ്റ്റാറ്റിസ്റ്റിക്സ് & ഗ്രാഫ് ചേര്‍ക്കുന്നത് അനുയോജ്യമല്ലാത്തത് കൊണ്ട് ഒഴിവാക്കുകയാണ് .<br />
<br />
Picture Courtesy - undp.org & Topnews.in<br />
<br />
<br />
<b>നാളെ : മുദ്രണം ചെയ്യപ്പെടുന്ന പ്രതിഷേധങ്ങള്‍ </b>.<br />
<br />
പ്രതിഷേധങ്ങളെയും പ്രതിരോധങ്ങളെയും നിര്‍വീര്യമാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് വളരെ ലളിതമായ ഒരു മാര്‍ഗ്ഗമുണ്ട് - ഭരണകൂടത്തിനെതിരെയുള്ള ചോദ്യങ്ങളെയെല്ലാം രാജ്യത്തിന്റെ അഖണ്ടതക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന വ്യാജപ്രചരണങ്ങളിലൂടെ അത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കുക . പ്രതിഷേധങ്ങളുടെ ഒച്ചയടക്കുകയല്ല അതിന്റെ സ്രോതസ്സ് തന്നെ ഇല്ലാതാക്കുകയാണ് കൂടുതല്‍ എളുപ്പമെന്ന് അവര്‍ക്കറിയാം അതിന് ഉദാഹരണങ്ങള്‍ സൃഷ്ടിച്ച് കൊണ്ട് ഏത് നിമിഷവും നിങ്ങളും ഈ മുദ്രണത്തിന്റെ ഭാഗമാവാം എന്ന ഭീതിയുടെ നിഴലില്‍ നിര്‍ത്തും -ബിനായക് സെന്‍ ,ഹിമാംശു കുമാര്‍ ,പിയൂഷ് സേത്തിയ എന്നിങ്ങനെ ഈ അനീതികള്‍ക്കെതിരെ പ്രതികരിച്ചവരെല്ലാം ഇന്നു രാജ്യദ്രോഹികളാണ് , പ്രശസ്തരും അപ്രശസ്തരുമായ ഒരു പാട് പേരിങ്ങനെ രാജ്യദ്രോഹികളായിത്തീരുന്നുണ്ട് ,</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
</div>
</div>
Unknownnoreply@blogger.com7tag:blogger.com,1999:blog-7776123822028832264.post-90443204369818820562012-11-05T05:45:00.000-08:002012-11-07T05:15:33.358-08:00ഗ്രീന്‍ ഹണ്ട് ഓപ്പറേഷന്റെ രാഷ്ട്രീയം - 3<div dir="ltr" style="text-align: left;" trbidi="on">
ഈ സീരീസിന്റെ രണ്ടാം ഭാഗം <a href="http://isolatedfeels.blogspot.com/2012/11/blog-post.html">ഇവിടെ</a> വായിക്കാം<br />
<br />
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
On 22 May 2004, Mr P. Chidambaram resigned from the Board, following his appointment as Finance Minister in the new Indian Government. I would like to thank him for his contribution and I am sure he will play a pivotal role in the continuing development of India.”</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br />
വേദാന്ത എന്ന ബഹുരാഷ്ട്ര ഖനന കമ്പനിയുടെ 2004 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചെയര്മാന് ബ്രയാന്‍ ഗില്‍ബര്‍ട്ടസണ്‍ പ്രസ്താവിക്കുന്നതാണ് .ധനമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ വേണ്ടി മാത്രം പി ചിദംബരം കമ്പനിയുടെ ഡയറക്ടര്‍ പദവി രാജി വെച്ചതാണ് . 2003 ല്‍ വേദാന്തയുടെ സഹോദരസ്ഥാപനമായ Sterlite ന് എതിരായി മുംബൈ ഹൈക്കോര്‍ട്ടില്‍ നിലവിലുണ്ടായിരുന്ന 243.30 കോടി രൂപയുടെ നികുതി വെട്ടിപ്പ് സംബന്ധിച്ച ഒരു കേസില്‍ Sterlite ന് നിയമോപദേശം നല്കി ആ നികുതി അടക്കുന്നതില്‍ നിന്നും രക്ഷപ്പെടുത്തിയത് ചിദംബരമായിരുന്നു . ചിദംബരത്തിന് ശേഷം ഡയറക്ടര്‍ സ്ഥാനത്ത് വന്ന നരേഷ് ചന്ദ്ര മുന്‍ കാബിനറ്റ് സെക്രട്ടറിയാണ് , ഇദ്ദേഹത്തിന് ഇപ്പോഴത്തെ ഗവണ്മെന്റിന്മേലുള്ള പരിചയവും പിടിപാടും കൂടി ബ്രയാന്‍ ഗില്‍ബര്‍ട്ട്സ് എടുത്ത് പറയുന്നുണ്ട് 2007 ല്‍ പദ്മവിഭൂഷണ് പുരസ്കാരം നല്‍കിയാണ് നരേഷ് ചന്ദ്രയെ യു പി എ ഗവണ്മെന്റ് ആദരിച്ചത് മൂന്ന് വര്‍ഷം വേദാന്തക്ക് വേണ്ടി പണിയെടുത്തതിനുള്ള അംഗീകാരമായിരിക്കണം . [ഇതെല്ലാം വേദാന്തയുടെ വെബ് സൈറ്റില്‍ ലഭ്യമാണ് ,ഈ സംഗതികള്‍ രഹസ്യമൊന്നുമല്ലാന്ന് സാരം ] </div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-B4t1xaBdMkI/UJfAv8wgliI/AAAAAAAABiw/0OTBfnCfniQ/s1600/india-singh-and-pc1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="216" src="http://4.bp.blogspot.com/-B4t1xaBdMkI/UJfAv8wgliI/AAAAAAAABiw/0OTBfnCfniQ/s320/india-singh-and-pc1.jpg" width="320" /></a></div>
<div>
</div>
<div>
<strong>ഓപ്പറേഷന് ഗ്രീന്‍ ഹണ്ട് ഓപ്പറേഷന്റെ നാനാര്‍ത്ഥങ്ങള്‍ .</strong><br />
<strong><br /></strong></div>
<div>
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥവൃന്ദങ്ങളും കാവ്യബോധമില്ലാത്ത അരസികരാണെന്ന് ആരാണ് പറഞ്ഞത് . കാവ്യബോധമില്ലായിരുന്നെങ്കില്‍ നാഗരികതയുടെ അര്‍ത്ഥങ്ങളറിയാതെ പ്രകൃതിയില്‍ ജീവിക്കുന്ന കാടിന്റെ മക്കളായ പച്ചമനുഷ്യരെന്ന് ആലങ്കാരികമായി നമ്മള് വിശേഷിപ്പിക്കുന്ന ആദിവാസികള്‍ക്കിടയില്‍ നടത്തുന്ന സൈനിക വേട്ടയെ “ഗ്രീന്‍ ഹണ്ട് ഓപ്പറേഷന് “ എന്ന് പേരിടുമോ ? </div>
<div>
<br />
2009 നവംബര്‍ മാസത്തോടെയായിരുന്നു Operation Green hunt എന്ന സര്‍ക്കാര്‍ സ്പോണ്‍സേഡ് ആഭ്യന്തര യുദ്ധത്തിന്റെ ആര്‍ഭാടം നിറഞ്ഞ ആരംഭം .ഒരല്പം കൂടി വ്യക്തമായി പറഞ്ഞാല്‍ 2008 നവംബര്‍ 26 ല്‍ രാജ്യത്തെ ഞെട്ടിച്ച വിദേശ ഭീകരാക്രമണത്തിന് കൃത്യം ഒരു വര്‍ഷത്തിന് ശേഷം ആഭ്യന്തര മന്ത്രി ശ്രീ പളനിയപ്പന്‍ ചിദംബരം പ്രഖ്യാപിച്ച മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ശക്തമായ നീക്കം . പക്ഷെ അതിനും മുമ്പെ തന്നെ അണിയറയില്‍ കൃത്യമായ ആസൂത്രണത്തോടെ വ്യക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ടായിരിക്കണം . 2009 ജനുവരി മാസത്തില്‍ തന്നെ പ്രധാനമന്ത്രി മന്മോഹന് സിങ്ങ് രാജ്യത്തെ ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകളാണെന്ന് പ്രഖ്യാപിച്ചത് കാര്യമായ പ്രകോപനങ്ങളൊന്നും കൂടാതെയാണ് , അതിന് ഒരാറ് മാസത്തിന് ശേഷം 2009 ജൂണ്‍ 18 നാണ് അതിന്റെ കാരണം അദ്ദേഹം പാര്‍ല്യമെന്റില്‍ വ്യക്തമാക്കിയത് </div>
<div>
<br />
<em>“രാജ്യത്തെ ഇടത് പക്ഷ തീവ്രവാദം ശക്തിപ്പെടുമ്പോള്‍ അത് നില നില്ക്കുന്ന സ്ഥലങ്ങളിലെ പ്രകൃതി സമ്പത്തും ധാതുക്കളും കൊണ്ടുള്ള വന്‍ കിട മൂലധന നിക്ഷേപത്തെ പ്രകടമായി ബാധിക്കും “</em><br />
<em><br /></em>അപ്പോള്‍ അതാണ് കാര്യം , ബഹുമാന്യനായ പ്രധാനമന്ത്രിയുടെ ആശങ്ക അത്തരം മേഘലകളിലെ വന്‍ കിട ഖനനങ്ങളുടെ ഭാവിയെക്കുറിച്ചായിരുന്നു അല്ലാതെ രാജ്യത്തെ സാധാരണ ജനങ്ങളുടെ സുരക്ഷയൊന്നുമായിരുന്നില്ല . രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലക്ക് അത്തരം ആശങ്കകളില്‍ കുറ്റകരമായ അസ്വാഭാവികതകളൊന്നും തന്നെയില്ല , പക്ഷെ ഇത്തരം ഖനനങ്ങള്‍ക്ക് വേണ്ടി ഭൂരഹിതരാകുന്ന , ഭവന രഹിതരാകുന്ന ലക്ഷക്കണക്കിന് നിസ്സഹായരായ മനുഷ്യജീവികള്‍ കൂടി ഉള്‍പ്പെട്ടതാണ് ഈ രാജ്യമെന്ന് അദ്ദേഹം പഠിച്ചിട്ടുള്ള വന്‍ ബിരുദങ്ങള്‍ കൊണ്ട് മനസ്സിലാക്കാനാവില്ല എന്നതൊരു ദുരന്തമാണ് .<br />
<br />
<br />
2008 നവംബര്‍ 26 ലെ മുംബയ് ഭീകരാക്രമണത്തിന്റെ പരിണിതഫലമായാണ് പി ചിദംബരം ആഭ്യന്തര മന്ത്രിയായി സ്ഥാനമേല്‍ക്കുന്നത് , അതും അദ്ദേഹം ഏറ്റവും അനുയോജ്യനെന്ന് ഏവരാലും പുകഴ്ത്തപ്പെട്ട ധനമന്ത്രി സ്ഥാനത്ത് നിന്ന് .ഭീകരാക്രമണത്തിന് ശേഷം പല തവണ കോട്ട് മാറി മാധ്യമങ്ങളില്‍ സുന്ദരവിഡ്ഡിയായി സ്വയം പ്രത്യക്ഷപ്പെട്ട ശിവരാജ് പട്ടീലിനെ മാധ്യമങ്ങള്‍ കണക്കറ്റ് പരിഹസിച്ചു .ഒന്നും ചെയ്യുന്നില്ലാത്ത നിര്‍ഗുണനാണെന്നതായിരുന്നു ശിവരാജ് പാട്ടീലിന്റെ സ്ഥാനഭ്രംശത്തിന് കാരണമെങ്കില്‍ എന്തും ചെയ്യുന്ന ഒരാളാണ് ചിദംബരം എന്ന കോര്‍പ്പറേറ്റുകളുടെ ബോധ്യമായിരിക്കണം അദ്ദേഹത്തെ ആഭ്യന്തര മന്ത്രിയാക്കാനായി കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ടാവുക അല്ലെങ്കില്‍ പിന്നെ അത്തരമൊരു നിര്‍ണ്ണായക സാഹചര്യത്തില്‍ വിദേശകാര്യമന്ത്രിയായും പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തന പരിചയമുള്ള പ്രണബ് മുഖര്‍ജിയെ ഒഴിവാക്കി ധനകാര്യവകുപ്പിലേക്ക് പകരം വെച്ചിട്ട് കോണ്‍ഗ്രസ്സ് വിട്ട് റിബലായി കോണ്‍ഗ്രസ്സിനെതിരെ പ്രവര്‍ത്തിച്ച ചരിത്രമുള്ള പളനിയപ്പന്‍ ചിദംബരം ആഭ്യന്തര മന്ത്രിയായി മാറില്ലല്ലോ .കുറച്ച് മുമ്പ് വരെ ഭരണകൂടത്തിലെ കോര്‍പറേറ്റ് ഇടപെടലുകളെ വെറും സ്വാധീനിക്കല്‍ പ്രക്രിയ മാത്രമായാണ് പരിഗണിച്ചിരുന്നതെങ്കിലും നീരാ റാഡിയ കേസോടെ കോര്‍പ്പറേറ്റുകളുടെ തീരുമാനിക്കല്‍ സാധ്യതകളെക്കുറിച്ചൊക്കെ ചിന്തിക്കാന്‍ മാത്രം പുരോഗമനം നമുക്കുണ്ടായിട്ടുണ്ട് . എന്തായാലും ചിദംബരം ആഭ്യന്തര മന്ത്രിയായതിന് ശേഷമാണ് - പ്രകൃതിയെയും മനുഷ്യനെയും ഊറ്റിക്കൊണ്ട് ഖനനപ്രക്രിയ ശക്തമായി നടക്കുന്ന ചത്തിസ് ഗഡ് ,ഝാര്‍ഖണ്ട് , ഒറീസ്സാ സംസ്ഥാനങ്ങളുടെ വനമേഖലയിലേക്ക് സൈനിക നീക്കം ശക്തമായത് . വനത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഭീരുക്കളാണ് മാവോയിസ്റ്റുകള്‍ എന്ന രീതിയില്‍ പ്രകോപന പരമായ പ്രസ്താവനകള്‍ നടത്താനും അദ്ദേഹം മറന്നില്ല .ചുവപ്പന്‍ ഇടനാഴിയിലേക്കുള്ള സൈനിക വിന്യാസങ്ങള്‍ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ധീരമായ നീക്കമായി മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രകീര്‍ത്തിക്കപ്പെട്ടു . പക്ഷെ അതിന് പിന്നിലുള്ള വാണിജ്യ വ്യവസായ താല്പര്യങ്ങള് മനപ്പൂര്‍വ്വം വിസ്മരിക്കാനായിരുന്നു എല്ലാ മാധ്യമങ്ങള്‍ക്കും താല്പര്യം .<br />
<br />
ആ മേഖലയില്‍ ഇടക്കിടെ സംഭവിച്ച് കൊണ്ടിരിക്കുന്ന മാവോയിസ്റ്റ് ആക്രമണങ്ങളുടെ വാര്‍ത്തകള്‍ പൊതുജനങ്ങളെ ഭീതിയിലാഴ്ത്തി . ഭാവിയില്‍ ഉണ്ടായേക്കാവുന്ന വന്‍ മാവോയിസ്റ്റ് സായുധ കലാപത്തിന്റെ ഭീതിതമായ ആശങ്കകള്‍ ഇന്‍ഡ്യന്‍ പൊതു സമൂഹത്തിന്റെ മനസ്സില്‍ ആഭ്യന്തര സുരക്ഷയെ സംബന്ധിക്കുന്ന ന്യായവാദങ്ങള്‍ അംഗീകരിച്ച് കൊണ്ട് മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള സൈനിക നടപടികള്‍ അനിവാര്യമാണെന്നു വിശ്വസിപ്പിച്ചു .പക്ഷെ ഇന്‍ഡ്യയിലെ സമാന്തര ഗവണ്മെന്റെന്നൊക്കെ പറയുന്ന മാവോവാദികളുടെ ആസ്ഥാനമായ ചുവന്ന ഇടനാഴിയുടെ ഭൂമിശാസ്ത്രപരമായ അപനിര്‍മ്മാണത്തിനൊടുവില്‍ കിട്ടുന്ന സ്ഥിതി വിവരക്കണക്കുകളുടെ ഏകദേശ രൂപമിങ്ങനെയാണ് -<br />
<br /></div>
<div>
<b><u>ചുവപ്പന്‍ ഇടനാഴി അഥവാ കോര്‍പ്പറേറ്റ് ഇടനാഴി </u></b></div>
<div>
<br />
ഡന്തേവാഡ [ചത്തിസ് ഗഡ് ] - ടാറ്റാ സ്റ്റീല്‍ & എസ്സാര്‍ ,<br />
നിയമഗിരി - മല്‍ക്കാന്‍ ഗിരി - ലഞ്ചിഗഡ് - ജാര്‍സ് ഗുഡ {ഒറീസ ] - വേദാന്ത , <br />
കൊല്ഹാന് -ഝാര്‍ഖണ്ട് - ജിണ്ടാല്‍ സ്റ്റീല്‍ & വേദാന്ത , <br />
ലാല്‍ഗഡ് - ജിണ്ടാല്‍ സ്റ്റീല്‍ & ടാറ്റാ ,കോര്‍ബാ ചത്തിസ് ഗഡ് - വേദാന്ത <br />
കര്‍ണ്ണാടക - സെസ്സാ ഗോവ [വേദാന്ത ]<br />
<br />
ആന്ധ്രാപ്രദേശിലെ നക്സല്‍ ഭീഷണി സജീവമായി നില നില്ക്കുന്ന മേഖലകളെല്ലാം ഖനിവ്യവസായികളുടെ അധീനതയിലുമാണ്. സാധാരണക്കാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ഒന്നും എളുപ്പത്തില്‍ പ്രവേശിക്കാന്‍ സാധ്യമല്ലാത്തത്ര മാവോയിസ്റ്റ് ആക്രമണ ഭീതി നിലനില്‍ക്കുന്ന നക്സല്‍ മേഖലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതും പ്രവര്‍ത്തനാനുമതി ലഭിച്ചതുമായ ബഹുരാഷ്ട്ര കമ്പനികളാണ് മേല്‍പ്പറഞ്ഞത് . ഇന്‍ഡ്യയൊട്ടാകെ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച മാവോയിസ്റ്റ് ഭീകരന്മാരുടെ താവളങ്ങളിലാണ് വര്‍ഗ്ഗ ശത്രുക്കളായ ബഹുരാഷ്ട്ര കുത്തകകള്‍ വര്‍ഷങ്ങളായി സുഗമമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത് . മാവോയിസ്റ്റുകളുടെ ഉന്മൂലന സിദ്ധാന്തത്തിന്റെ കാല്പനിക ആദര്‍ശങ്ങളെ ഒഴിച്ച് നിര്‍ത്തി സാമാന്യ യുക്തിയില്‍ നോക്കിയാല്‍ പോലും സ്വാഭാവികമായും ഇത്തരം ബഹുരാഷ്ട്ര കുത്തകകള്‍ മാവോവാദികളുടെ സ്വാധ്വീനശക്തിയായ ഈ പ്രദേശങ്ങളില്‍ നിന്ന് നിരന്തര ഭീഷണി നേരിട്ട് കൊണ്ട് എല്ലാ പരിപാടികളും ഉപേക്ഷിച്ച് ജീവനും കൊണ്ട് രക്ഷപ്പെടേണ്ടതാണ് . പക്ഷെ ഇതപര്യന്തമുള്ള മാവോയിസ്റ്റ് - നക്സലൈറ്റ് ആക്രമണങ്ങളിലൊന്നും തന്നെ ഈ ബഹുരാഷ്ട്ര കമ്പനികളിലെ തൊഴിലാളികള്‍ക്കൊ ഉദ്യോഗസ്ഥര്‍ക്കോ എന്തിന് കമ്പനികളുടെ എന്തെങ്കിലും സ്വത്ത് വകകള്‍ക്ക് പോലുമോ അപായം സംഭവിച്ചതായി കേട്ട് കേള്‍വിയില്ല , അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പതിനാറ് കോളം വാര്‍ത്തയാവേണ്ടതാണല്ലോ . മാവോവാദികളുടെ പ്രധാന പണി കാടിറങ്ങി വന്ന് ഏതെങ്കിലും ലോക്കല്‍ പോലീസ് സ്റ്റേഷന് തീയിടുകയോ , പാവപ്പെട്ട ഗ്രാമീണരെ വെടി വെച്ച് കൊല്ലുകയോ മാത്രമാണ് പിന്നെ കൊടും കാട്ടില്‍ എന്തിനെന്നറിയാതെ പെട്ട് പോകുന്ന സി ആര് പി എഫുകാരെയും മറ്റ് സൈനികരെയും തരം കിട്ടുമ്പോള്‍ തട്ടുക .കാട്ടില്‍ സ്വന്തമായി ചവിട്ടി മെതിക്കാന്‍ കരിമ്പിന് തോട്ടമുള്ള ആനക്കൂട്ടം നാട്ടില്‍ വന്ന് ഉണക്കപ്പുല്ല് തിന്ന് വിശപ്പടക്കുന്നു എന്ന് പറയുന്ന പോലെ നമ്മുടെയൊക്കെ യുക്തിബോധത്തിന് കാര്യമായ തകരാറ് സംഭവിച്ചുവെന്ന് സംശയം തോന്നേണ്ട കാര്യങ്ങളാണിതെല്ലാം .</div>
</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-_e2UZMjnp00/UJfA30yjjqI/AAAAAAAABi4/udYBl-dZimc/s1600/lalger61.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="217" src="http://1.bp.blogspot.com/-_e2UZMjnp00/UJfA30yjjqI/AAAAAAAABi4/udYBl-dZimc/s320/lalger61.jpg" width="320" /></a></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<div>
<b>ഇതിനെക്കുറിച്ച് രണ്ട് ഹൈപ്പോതെറ്റിക്കല്‍ വാദങ്ങള്‍ നമുക്കു രൂപീകരിക്കാം -</b><br />
<br />
1. അടുത്ത ഒരു ദശകത്തിനുള്ളില്‍ ഇന്‍ഡ്യ പിടിച്ചടക്കാന്‍ സജ്ജരായ അതിഭീകരരായ മാവോവാദികള്‍ക്ക് അവരുടെ പ്രഖ്യാപിത താവളമായ ചുവപ്പന്‍ ഇടനാഴിയില്‍ വെച്ച് ഒന്ന് തൊടാന്‍ പോലും പറ്റാത്തത്ര ശക്തരാണ് ഈ ബഹുരാഷ്ട കമ്പനികള്‍ അല്ലെങ്കില്‍ അതിന് കഴിയാത്ത ദുര്‍ബലരാണ് മാവോവാദികള്‍ . </div>
<div>
<br /></div>
<div>
2. നിഷ്പക്ഷമതികളായ ചിലര്‍ പറയുന്ന പോലെ ആദിവാസികളുടെ പേര് പറഞ്ഞ് ബഹുരാഷ്ട്ര കമ്പനികളുടെ കപ്പം വാങ്ങി അവരുമായി അവിശുദ്ധമോ വിശുദ്ധമോ ആയ ഒരു ബന്ധം കാത്ത് സൂക്ഷിച്ച് കാട്ടിനകത്ത് ദശകോടി സമ്പത്തുമായി കഴിയുന്നവരാണ് മാവോവാദികള്‍ ,</div>
<div>
<br /></div>
<div>
ഈ രണ്ടു വാദഗതിയില്‍ ഏതു തന്നെയായാലും ഇതിനിടക്ക് നിരാലംബരായ ലക്ഷക്കണക്കിന് ആദിവാസികളുണ്ട് , ഓരോ വലിയ പദ്ധതിയുടെയും പിന്നാലെ എല്ലാം ഉപേക്ഷിച്ച് പാലായനം ചെയ്യപ്പെടുന്ന നിരക്ഷരരായ ദരിദ്രനാരായണന്മാര് . അങ്ങനെ അഭയാര്‍ത്ഥികളാകേണ്ടി വന്ന നാല് കോടിയിലേറെ ആളുകള്‍ ഇന്‍ഡ്യയിലുണ്ടെന്നാണ് ഏറ്റവും ലളിതമായ കണക്ക് ഇത് കൂടാതെ ഏത് നിമിഷവും അഭയാര്‍ത്ഥികളാകേണ്ടി വരുമെന്ന ഭീഷണിയില്‍ നില നില്ക്കുന്ന വേറെയും കുറച്ച് ലക്ഷങ്ങള്‍ . ഈ ജനങ്ങള്‍ക്ക് മാവോയെയുമറിയില്ല ചിദംബരത്തെയുമറിയില്ല ഒരു നേരത്തെ ഭക്ഷണത്തിന് തല ചായ്ക്കാനൊരു കൂരക്ക് എന്താണൊരു പോംവഴി എന്നത് മാത്രമാണ് നിരക്ഷരരായ അവരുടെ മുന്നിലുള്ള ദാര്‍ശനികമായ ഏക സമസ്യ .<br />
<br />
രാജ്യത്തിന്റെ സമാന്തര ഭരണകൂടം നില നില്‍ക്കുന്നുവെന്ന് പ്രചരിപ്പിക്കപ്പെടുന്ന ഈ വന മേഖലകളില്‍ ഖനനത്തിനും വന്‍ കിട വ്യവസായങ്ങള്‍ക്കുമായി 100 കണക്കിന് അനുമതി പത്രങ്ങളാണ് ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളുമായി രഹസ്യമായും പരസ്യമായും യു പി എ ഗവണ്മെന്റ് ഒപ്പ് വെച്ചിരിക്കുന്നത് .ഇതിന്റെ പ്രയോഗവല്‍ക്കരണത്തിന് തദ്ദേശീയരായ വനവാസികളെയും ദളിതരെയും ഒഴിവാക്കാതെ സാധ്യമല്ല .അത് കൊണ്ട് തന്നെ പൊതു സമൂഹത്തില്‍ ചുവപ്പന്‍ ഭീകരതയെക്കുറിച്ചുള്ള ഭീതി നിര്‍മ്മിക്കുക , അത് പ്രചരിപ്പിക്കുക അത്തരം മേഖലകളില്‍ സാമാന്യമായുണ്ടാകുന്ന ബാഹ്യ ഇടപെടലുകളെ തടഞ്ഞ് മേഖലകളെ പ്രാന്തവല്‍ക്കരിക്കക എന്നത് കോര്‍പ്പറേറ്റുകളുടെ ആത്യന്തിക ലക്ഷ്യമായി മാറുന്നു .നാട്ടുമ്പുറത്തൊരു ചൊല്ലുണ്ടല്ലൊ “വെടക്കാക്കി തനിക്കാക്കുക “ അത് തന്നെയായിരിക്കണം ഉദ്ദേശം . രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് ധാതു നിക്ഷേപങ്ങളുടെ ഭൂമിശാസ്ത്ര പരമായ ഒരു വിശകലനത്തിലൂടെ ലളിതമായി മനസ്സിലാക്കാനാവുന്നതാണ് ഗ്രീന്‍ ഹണ്ട് ഓപറേഷന്റെയും സാല് വാ ജുദൂം എന്ന തമ്മില്‍ തല്ലിക്കല്‍ പ്രസ്ഥാനത്തിന്റെയും ഉദ്ദേശങ്ങള്‍ . </div>
<div>
<br />
മാവോവാദികളുടെ ഏറ്റവും ശക്തമായ താവളമായി വിവക്ഷിക്കപ്പെടുന്ന ഡന്റേവാഡയിലാണ് ഗ്രീന്‍ ഹണ്ട് ഓപ്പറേഷന് ഏറ്റവും ശക്തം . ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള 2008 , 2009 , 2010 റിപ്പോര്‍ട്ടുകളില്‍ ഗവണ്മെന്റ് സ്പോണ്‍സേഡ് തീവ്രവാദമായ സാല് വാ ജുദൂമിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചും മാവോയിസ്റ്റുകളും സാല് വാ ജുദൂം അംഗങ്ങളും തമ്മിലുള്ള ഏറ്റ് മുട്ടലില്‍ കൊല്ലപ്പെടുകയും പാലായനം ചെയ്യപ്പെടുകയും ചെയ്യുന്ന ആദിവാസികളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട് .ഏകദേശം അമ്പതിനായിരത്തോളം ആളുകള്‍ ഡന്റേവാഡയില്‍ നിന്ന് മാത്രം പാലായനം ചെയ്യപ്പെടുകയോ കുടിയൊഴിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു . [ആംനസ്റ്റി ഇന്റര്‍ നാഷണലിന്റെ സാല്വാ ജുദൂമിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ പറ്റിയുള്ള 2008 ,2009 . 2010 റിപ്പോര്‍ട്ടുകള്‍ ഇന്റര്‍ നെറ്റില്‍ ലഭ്യമാണ് ]</div>
<div>
<br />
ഡന്റേവാഡയിലെ നിരന്തര സംഘര്‍ഷങ്ങള്‍ക്കും പാലായനങ്ങള്‍ക്കുമിടയില്‍ കൂട്ടി വായിക്കാവുന്ന ഒരു സംഭവമുണ്ട് .നിയമഗിരിയിലെ ഖനനത്തിന് പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചത് വേദാന്തയെ സംബന്ധിച്ച വലിയ തിരിച്ചടി തന്നെയായിരുന്നു കാരണം നിയമഗിരിയിലെ ബോക്സൈറ്റ് ഖനനത്തിന്റെ പ്രതീക്ഷയിലാണ് ലഞ്ചിഗഡിലെ വേദാന്തയുടെ അലുമിനിയം പ്ലാന്റ് 6 മടങ്ങ് വര്‍ദ്ധിപ്പിച്ചത് .മറ്റൊരു പ്രദേശത്ത് ഖനനത്തിനുള്ള സ്രോതസ്സ് ലഭിക്കുന്നത് വരെ അവിടെ വിപുലീകരിച്ച പ്ലാന്റില്‍ ഉല്പാദനം പാടില്ല എന്ന Central Empowered Committee യുടെ ഉത്തരവും നില നില്‍ക്കുന്നുണ്ട് . നിയമഗിരിയില്‍ അന്താരാഷ്ട്ര ശ്രദ്ധ കിട്ടിയത് കൊണ്ട് തന്നെ സമീപ ഭാവിയില്‍ അവിടെയൊരു ഖനനത്തിന് സാധ്യത കുറവാണ് ലഞ്ചിഗഡിലെ വിപുലീകരിച്ച അലുമിനിയം പ്ലാന്റിലേക്കുള്ള ബോക്സൈറ്റ് ലഭിക്കാനുള്ള അടുത്ത പോംവഴി ഡന്റേവാഡയിലെ സമ്പന്നമായ ഖനനഭൂമി മാത്രമാണ് .പക്ഷെ മാവോവാദികളുടെ പ്രതിരോധങ്ങള്‍ക്ക് മുമ്പില്‍ അത് സാധ്യമാകില്ലെന്ന നിലയാണ് നിലവിലുള്ളത് .അപ്പോള്‍ പിന്നെ എന്താണ് ചെയ്യുക ഡന്റേവാഡയിലെ പ്രതിരോധങ്ങളെ ഏറ്റവും പെട്ടെന്ന് തന്നെ അടിച്ചമര്‍ത്തുക . പറയത്തക്ക പ്രകോപനങ്ങള്‍ ഇല്ലാതിരുന്നിട്ടും ഒഴിപ്പിക്കലിന് ഫലപ്രാപ്തി പെട്ടെന്നുണ്ടാകാനായിരിക്കണം ഡന്റേവാഡയില്‍ സൈനിക വിന്യാസവും ധ്രുതഗതിയിലാക്കിയത് . 76 ഇന്‍ഡ്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഡന്റേവാഡ കൂട്ടക്കൊലക്ക് ശേഷം ഔദ്യോഗികമായ ദുഖപ്രകടനത്തിന് പോലും നില്‍ക്കാതെയാണ് ഇന്‍ഡ്യയുടെ ആഭ്യന്തര മന്ത്രി മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി വന്നാല്‍ വായു സേനയെ നിയോഗിക്കും എന്ന് പ്രഖ്യാപിച്ചത് പക്ഷെ തന്റെ രാജ്യത്തിലെ ജനങ്ങള്‍ക്കെതിരെ വായുസേനയെ ഉപയോഗിക്കാന്‍ താന്‍ തയ്യാറല്ലെന്ന വായു സേനാ തലവന്റെ ധീരമായ തീരുമാനത്തിന് മുമ്പില്‍ ആ തീരുമാനം ഉപേക്ഷിക്കപ്പെടുകയായിരുന്നു . ഒരു രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ഒരു ആഭ്യന്തര മന്ത്രി ആ രാജ്യത്തെ തന്നെ ജനങ്ങള്‍ക്ക് മേല്‍ ആകാശത്ത് നിന്ന് ബോംബുകള്‍ വര്‍ഷിച്ച് ഉന്മൂലനം ചെയ്യാന്‍ തിടുക്കം കൂട്ടുന്ന വികാരം രാജ്യസ്നേഹത്തിന്റെ ഏത് നിര്‍വചനത്തിലാണ് വരിക ???.</div>
<div>
</div>
<div>
<br />
ഗ്രീന്‍ ഹണ്ട് ഓപറേഷനില്‍ കൊല്ലപ്പെടുന്നവരുടെ ഒക്കെ കണക്ക് പുറത്ത് വരുമ്പോള്‍ മാവോവാദികള്‍ കൊല്ലപ്പെട്ട കണക്ക് മാത്രമാണ് വരിക . സാധാരണ ആദിവാസികളില്‍ നിന്നും എങ്ങനെ വേര്‍തിരിച്ചറിഞ്ഞു കൊല്ലാം ? വളരെ നിസ്സാരമാണത് കൊല്ലപ്പെട്ട് കഴിയുമ്പോള്‍ ഏത് സാധാരണ ആദിവാസിയും മാവോ വാദികളാവും അല്ലെന്ന് പറയാന്‍ തെളിവൊന്നുമില്ലല്ലൊ ഉണ്ടോ ? ഇല്ല - ചത്തു കഴിയുമ്പോള്‍ പത്രക്കാര് സചിത്രലേഖനത്തില്‍ പറയും “ദാ അതിഭീകരനായ ഒരു മാവോവാദിയാണ് ഇതെന്ന് “ [ചത്തു എന്നു തന്നെയാണ് പറയേണ്ടത് ,മരണപ്പെട്ടു ,ഇഹലോക വാസം പൂണ്ടു എന്നൊന്നും പറയാന്‍ പറ്റില്ല ,പട്ടിക്കുള്ള വില പോലുമില്ല ] . ഇന്ന് വരെ മാവോവാദിയല്ലാത്ത ഒരു സാധാരണ ആദിവാസി പോലും ഇത്തരം ഓപറേഷനുകളില്‍ കൊല്ലപ്പെടാത്തതും ഇത് കൊണ്ട് തന്നെയാണ് , കൊല്ലപ്പെടുന്ന സാധാരണ ആദിവാസികളെല്ലാം അതിഭീകരന്മാരായ നക്സലുകളായി പരിണമിക്കുന്ന ജനിതക പ്രക്രിയ ഇതിനിടയില്‍ നടക്കുന്നുണ്ട് . കോടികളുടെ പ്രകൃതി വിഭവങ്ങള്‍ക്ക് മുകളില്‍ അധിവസിക്കുമ്പോഴും ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടേണ്ടി വരുന്ന നിരാലംബരായ മനുഷ്യജീവികള്‍ . പുറമെ നിന്നാരൊക്കെയോ വന്ന് അവരുടെ പ്രകൃതിയെ അപഹരിച്ച് കൊണ്ട് പോകുമ്പോള്‍ അഭയാര്‍ത്ഥികളാകുന്ന കാഴ്ച .</div>
<div>
<br /></div>
<div>
അപ്പോ മാവോയിസ്റ്റുകളില്ലെ ? മാവോയിസ്റ്റ് ഭീകരന്മാരും ഇല്ലെ ? ഉണ്ടാകാം . പക്ഷെ അടിസ്ഥാന പരമായി നക്സലിസം വളരുന്നത് അനീതി കൊണ്ടു പൊറുതി മുട്ടിയ ഒരു ജനതയുടെ അവസാന അത്താണിയെന്ന നിലയ്ക്കാണ് .നിരന്തരം പലായനം ചെയ്യപ്പെടേണ്ടി വരുന്ന ,ചൂഷണത്തിനു വിധേയമായിക്കൊണ്ടീരിക്കുന്ന ലക്ഷക്കണക്കിനു നിരാലംബരായ മനുഷ്യര്‍ തമ്മില്‍ ഭേദം തൊമ്മന് എന്ന നിലയ്ക്കാണ് മാവോയിസ്റ്റുകളോട് അനുഭാവം പ്രകടിപ്പിക്കുന്നത് .ഏതാനും ആയിരങ്ങള്‍ മാത്രമായിരിക്കണം വിപ്ലവവും വസന്തത്തിന്റെ ഇടി മുഴക്കവുമെല്ലാം സ്വപ്നം കണ്ട് മാവോയിസ്റ്റുകളായി മാറുന്നത് . അല്ലാതെ മറ്റുള്ള നിരക്ഷരരായ ആദിവാസികള്‍ക്കു മാവാ സേ തൂങ്ങിനെയും അറിയില്ല ,മന് മോഹന്‍ സിങ്ങിനെയും അറിയില്ല ,നിവൃത്തികേടാണ് ,അതു മാത്രമാണ് അവരെ മാവോയിസത്തോട് അടുപ്പിക്കുന്നത് . അതു കൊണ്ടു തന്നെ മാവോയിസ്റ്റുകളുടെ അതിക്രമങ്ങളെ രാഷ്ട്രീയമായാണ് നേരിടേണ്ടത് കാരണം മാവോയിസ്റ്റുകള്‍ എന്ന പേരിലറിയപ്പെടുന്ന ഏതാനും ആയിരങ്ങളല്ലാതെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഈ മേഖലകളില്‍ ജീവിച്ചിരിക്കുന്നുണ്ട് .സൈനിക നീക്കം കൊണ്ട് ഈ മേഖലകളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുനിയുന്നത് നിസ്സഹായരായ ഈ ജനങ്ങളുടെ ദുര്‍വിധിക്കിടയിലേക്ക് ലക്ഷം കോടി രൂപ പ്രതിരോധ ബഡ്ജറ്റില്‍ കണക്ക് കൊള്ളിച്ച് ബഹുരാഷ്ട്രകമ്പനികള്‍ക്ക് ചുവപ്പ് പരവതാനിവിരിക്കാനാണെന്ന് ദോഷൈകദൃക്കുകള്‍ ആരോപിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല .<br />
-----------------------------------------------------------------------------------------------------------------------------<br />
<br />
2006 -ല്‍ മധുകോട എന്ന ചെറുപ്പക്കാരന് ഝാര്‍ഖണ്ട് എന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുമ്പോള്‍ ഒരു സ്വതന്ത്രന് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുക അല്‍ഭുതം അതിലുണ്ടായിരുന്നു . 16 രൂപ ദിവസ ക്കൂലിക്കു ഖനി കമ്പനിയില്‍ പണിയെടുത്തിരുന്ന മധു കോട മുഖ്യമന്ത്രിയായി 2 വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ 4000 കോടിയുടെ അഴിമതി കേസില്‍ അകപ്പെടുക [കമ്മീഷന്റെ പേരിലുള്ള ചില ചില്ലറ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ഖനികമ്പനികള്‍ ഒതുക്കിയതാണെന്നും പറയപ്പെടുന്നു ]. ഈ രണ്ട് വര്‍ഷങ്ങളില്‍ കമ്മീഷനായി ഇത്ര രൂപ കിട്ടണമെന്നുണ്ടെങ്കില്‍ എത്ര കോടിയുടെ വരുമാനം ഖനികമ്പനികള്‍ ഇതു കൊണ്ടുണ്ടാക്കിയിരിക്കണം - എന്നിട്ടൂം ഝാര്‍ഖണ്ട് പട്ടിണിയിലാണ് -നാളെ മധു കോടയുടെ കഥ </div>
</div>
</div>
Unknownnoreply@blogger.com9tag:blogger.com,1999:blog-7776123822028832264.post-30492929683131080592012-11-04T05:40:00.002-08:002012-11-07T05:15:59.358-08:00വേദാന്തയുടെ വികസന മാതൃകകള്‍ - 2 <div dir="ltr" style="text-align: left;" trbidi="on">
ഈ സീരീസിന്റെ ആദ്യ ഭാഗം <a href="http://isolatedfeels.blogspot.com/2012/11/1.html">ഇവിടെ </a> വായിക്കാം <br />
<br />
<br />
<div style="font-family: arial; font-size: small;">
നമ്മുടെ രാജ്യം വൈരുദ്ധ്യങ്ങളുടെ കലവറയാണ് . യാതൊരു വിധ നിയമങ്ങളും ബാധകമാകാത്ത വിധം കുത്തകകള്‍ രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ ഊറ്റിയെടുത്തു കൊണ്ട് ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം പിടിക്കുന്നു അതേ സ്ഥലത്തു തന്നെ ജനങ്ങള്‍ ദാരിദ്ര്യത്തിലും പട്ടിണിയിലും പെട്ടു ദുസ്സഹമായ ജീവിതം നയിക്കുന്നു , പട്ടിണി മരണങ്ങള് സംഭവിക്കുന്നു . അനില്‍ അഗര്‍വാള്‍ ഏതാനും വര്‍ഷം കൊണ്ട് ലോകത്തെ ഏറ്റവും വലിയ കോടീശ്വരനാകുന്നത് അയാള്‍ സൃഷ്ടിച്ച ഉല്‍പ്പന്നം വിറ്റഴിച്ചിട്ടോ അദ്ദേഹത്തിന്റെ അമ്മ വീട്ടില്‍ നിന്നു കൊണ്ടു വന്ന സമ്പത്തുപയോഗിച്ചിട്ടോ അല്ല ,നമ്മുടെ രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ ഊറ്റിയെടുത്തു കൊണ്ടാണ് ,അതു കൊണ്ടു മാത്രമാണ് .തുച്ഛമായ ഇടനില പൈസക്കു വേണ്ടി ഗവണ്മെന്റുകള് അമൂല്യമായ ഈ സമ്പത്തു കുത്തകകള്‍ക്കു തീറെഴുതികൊടുക്കുന്നു . വേദാന്തക്കും ജിണ്ടാലിനും ടാറ്റാ സ്റ്റീലിനും റിലയന്‍സിനും അവരുടെ സമ്പത്തിന്റെ മൂല്യം പല മടങ്ങു വര്‍ദ്ധിപ്പിക്കാനുള്ള ഉപാധി മാത്രമാണ് ഈ നാട്ടിലെ മണ്ണും പുഴയും കാടുമെല്ലാം .എല്ലാ ഊറ്റലുകള്‍ക്കും അവസാനം ഊഷരമായ വനവും വറ്റി വരണ്ട പുഴകളും ഇടിഞ്ഞു പൊളിഞ്ഞ മലകളും മാത്രമായിരിക്കും നമുക്കു ബാക്കിയാവുക .<br />
<br />
ഇത്ര അമൂല്യമായ പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കരുത് എന്നല്ല പറഞ്ഞു വരുന്നതു പക്ഷെ ഏകകേന്ദ്രീകൃതമായ ഒരു കുത്തകക്കു തീറേഴുതികൊടുക്കാനുള്ള ഒന്നല്ല ഇതെല്ലാം .ഊഷരമായ ഭൂമിശാസ്ത്രമുള്ള അറബ് രാജ്യങ്ങളുടെ സമ്പത്തിക ഭദ്രതക്കും സാമൂഹ്യ വികസനത്തിനും പെട്രോളിയം എങ്ങനെ ഉപയോഗപ്പെട്ടൂവെന്നു നമുക്കറിയാം .അതു പോലെ തന്നെ നമ്മുടെ രാജ്യത്തിനും അമൂല്യമായ പ്രകൃതി വിഭവങ്ങളുണ്ട് .ലോകത്തിനാവശ്യമായ മൂലകങ്ങളും അസംസ്കൃത ലോഹങ്ങളുമുണ്ട് അതെല്ലാം ഏതാനും കുത്തകകളുടെ കുടുംബ സ്വത്തായി മാറുന്നതാണ് നമ്മുടെ ദുരവസ്ഥ . ഖനനത്തിനു കൃത്യമായ നിയമ നിര്‍മ്മാണങ്ങളുണ്ടാകണം , രാജ്യത്തിന്റെ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനു ആവശ്യമായ പ്രതിഫലം നിജപ്പെടുത്തണം ,സമതുലിതമായ വികസന രൂപമുണ്ടായിരിക്കണം ,തദ്ദേശീയരായ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കണം ,പാരിസ്ഥിതിക നാശങ്ങളെ കുറിച്ചു കൃത്യമായ പഠനങ്ങളുണ്ടാകുകയും അതിനനുസരിച്ചു നയങ്ങളില്‍ മാറ്റം വരുത്തുകയും വേണം . - തേങ്ങാക്കൊല നടക്കും . :)</div>
<div style="font-family: arial; font-size: small;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-muOKgXxT3jw/UJZuo3kuCRI/AAAAAAAABh4/cplNczjWBww/s1600/Papua.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="219" src="http://3.bp.blogspot.com/-muOKgXxT3jw/UJZuo3kuCRI/AAAAAAAABh4/cplNczjWBww/s320/Papua.jpg" width="320" /></a></div>
<div style="font-family: arial; font-size: small;">
<br /></div>
<div style="font-family: arial; font-size: small;">
<br /></div>
<div style="font-family: arial; font-size: small;">
ഇന്‍ഡ്യയിലേറ്റവും ദരിദ്രമായ സംസ്ഥാനങ്ങളിലൊന്നാണ് ഒറീസ . വരള്‍ച്ചയും ദാരിദ്ര്യവും കൂടി നരക തുല്യമായ ജീവിതം നയിക്കുന്ന മനുഷ്യന് ,അതിനൊപ്പം ഇടയ്ക്കിടെ ആവര്‍ത്തിക്കുന്ന പ്രകൃതി ദുരന്തങ്ങളും വര്‍ഗ്ഗീയ കലാപങ്ങളും . പ്രശസ്ത പത്ര പ്രവര്‍ത്തകനായ പി .സായിനാഥിന്റെ - Everyone loves a good drought എന്ന കൃതി രാജ്യത്തെ ഏറ്റവും ദരിദ്രമായ ജനപഥങ്ങളിലൂടെയുള്ള ഒരു അനുഭവ സഞ്ചാരമാണ് , ആ കൃതിയില്‍ 1980 കളില്‍ രാജ്യത്താകമാനം ശ്രദ്ധയാകര്‍ഷിച്ച ഒരു സംഭവത്തെ കുറിച്ചു പറയുന്നുണ്ട് . ഒറീസയിലെ കാലഹണ്ടിയില്‍ ദാരിദ്ര്യം കൊണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 40 രൂപക്കു വിറ്റുവെന്ന കുപ്രസിദ്ധമായ വാര്‍ത്തയാണത് [സായി നാഥ് ആ വാര്‍ത്തയെ ഇന്‍ഡ്യയിലെ പത്രപ്രവര്‍ത്തകരുടെ താല്‍ക്കാലിക ആഘോഷ സമീപനത്തിന്റെ മാതൃകയായാണ് വിവരിക്കുന്നത് ] പക്ഷെ 1980 കഴിഞ്ഞു 30 വര്‍ഷം മുന്നോട്ടു പോയിട്ടൂം ഒറീസ്സയിലെ ആ അവസ്ഥക്കു മാറ്റമൊന്നുമില്ല 2012 ല്‍ കൂടി ദാരിദ്ര്യം കൊണ്ട് പ്രായപൂര്‍ത്തിയാകാത്ത മകളെ വിറ്റ കാലഹണ്ടിയിലെ ഒരു കര്‍ഷകന്റെ വാര്‍ത്ത ഒരു ദേശീയ ദിനപത്രത്തില്‍ വായിച്ചിരുന്നു . വാര്‍ത്തയാകാന്‍ മാത്രമുള്ള അസ്വാഭാവികതയൊന്നുമില്ലാത്തത് കൊണ്ടാവണം വരള്‍ച്ചയും പട്ടിണിയും കൊണ്ട് മരണപ്പെടുന്ന കര്‍ഷകരുടെ വാര്‍ത്ത ഇപ്പോള്‍ കാണാറില്ല എങ്കിലും അതും മുടക്കമൊന്നുമില്ലാതെ അവിടെ നടക്കുന്നുണ്ട് .പക്ഷെ ലോകത്തെ തന്നെ ഏറ്റവും ധ്രുത ഗതിയില്‍ സമ്പത്തു സൃഷ്ടിക്കപ്പെടുന്ന വേദാന്തയുടെ അലുമിനിയം ഖനന വരുമാനത്തിന്റെ വലിയൊരു പങ്കും വരുന്നത് ഒറീസ്സയില്‍ നിന്നാണ് , ശതലക്ഷം കോടികള്‍ . ഏറ്റവും വലിയ അലുമിനിയം പ്ലാന്റ് ഒറീസയിലെ ജാര്‍സ് ഗുഡയിലാണ് ,<span style="font-family: sans-serif; font-size: 13px; line-height: 19.200000762939453px;">6 MTPA ശേഷിയുള്ള</span> ലോകത്തിലെ തന്നെ ഏറ്റവും വലിയ അലുമിനിയം പ്ലാന്റ് ഒറീസയിലെ ഏറ്റവും ദരിദ്രപ്രദേശമായ കാലഹണ്ടിയിലാണ് [യാതൊരു അനുമതിയുമില്ലാതെ സംരക്ഷിത വന പ്രദേശത്തു നിയമ വിരുദ്ധമായി പ്ലാന്റ് വികസനം നടത്തിയത് കൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം താല്‍ക്കാലികമായി പ്രവര്‍ത്തനാനുമതി നിഷേധിച്ചിരിക്കുകയാണ് - പക്ഷെ വകുപ്പില്‍ നിന്നു ജയറാം രമേഷിനെ മാറ്റിയ നിലക്കു അതു പുനസ്ഥാപിക്കാന്‍ സാധ്യതയുണ്ട് -അതിലേക്കു വഴിയേ വരാം ] . </div>
<div style="font-family: arial; font-size: small;">
<br />
<b>ഒറീസയിലെ ഗവണ്മെന്റ് ഇടനിലക്കാര്‍ .</b></div>
<div style="font-family: arial; font-size: small;">
<br /></div>
<div style="font-family: arial; font-size: small;">
ഒറീസ്സയില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് നേരിട്ടാണ് വേദാന്തയുടെ ഇടനിലക്കാരനാകുന്നത് ,ഇക്കാര്യത്തില്‍ മറ്റു ചെറുകിടക്കാരെയൊന്നും ഉള്‍പ്പെടുത്താതെ നേരിട്ടു ഇടപെടുന്നതാണ് എളുപ്പമെന്നു പട് നായിക്കിനു തോന്നിക്കാണണം .രണ്ട് വര്‍ഷം മുമ്പ് 2010 ലാണ് അനില്‍ അഗര്‍വാളിനു ഇങ്ങനെയൊക്കെ നാടു കുഴിച്ചു കുളം തോണ്ടി കാശുണ്ടാക്കിയാല്‍ മാത്രം പോരാ അല്പം വേദാന്തവും ആര്‍ഷ ഭാരത സംസ്കൃതിയുമൊക്കെ പഠിപ്പിക്കാന്‍ സ്വന്തം പേരില്‍ ഒരു സര്‍വ്വകലാശാല വേണമെന്നു തോന്നുന്നത് - ഒരു കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ഗിമ്മിക്ക് . ഉടന്‍ തന്നെ ഒറീസ്സാ സര്‍ക്കാര്‍ വേദാന്തക്കു വേണ്ടി <span style="color: #222222; font-family: arial, sans-serif; font-size: 13px;">ഒറീസയിലെ പുണ്യനഗരമായ പുരിയില്‍ </span> 4000 ഏക്കര്‍ ഏറ്റെടുത്തു കൊടുത്തു .നിലവിലുള്ള എല്ലാ ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങളെയും ലംഘിച്ചു കൊണ്ട് സര്‍ക്കാര്‍ തന്നെയാണ് ഈ ഭൂമി ഏറ്റെടുത്തത് .<span style="color: #222222; font-family: arial, sans-serif; font-size: 13px;"> കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ എല്ലാ വിധ പരിരക്ഷകളും നല്‍കികൊണ്ട് അനുഗ്രഹിച്ചാശീര്‍വാദിച്ച് പ്രധാന മന്ത്രി മന് മോഹന്‍ ജി ഉല്‍ഘാടനം ചെയ്ത അനില്‍ അഗര്‍വാള്‍ ഫൌണ്ടേഷന്റെ [ AAF ]</span><span style="color: #222222; font-family: arial, sans-serif; font-size: 13px;"> വേദാന്ത വിശ്വസര്‍വ്വകലാശാലയെന്ന 15000 കോടിയുടെ പദ്ധതിക്കു തറക്കല്ലിട്ടു .അപ്പോഴാണ് പ്രശ്നത്തിന്മേല് സ്വദേശി ജാഗരണ്‍ മഞ്ചും മറ്റ് ചില സ്വകാര്യ വ്യക്തികളും ഇടപെടുന്നത് .എല്ലാ വിധ ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങളെയും ലംഘിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഈ 4000 ഏക്കര്‍ ഏറ്റെടുത്തിരിക്കുന്നത് . കേസ് കോടതിയില്‍ പോയി </span><span style="color: #222222; font-family: arial, sans-serif; font-size: 13px;"> സര്‍ക്കാര്‍ ഏറ്റെടുത്ത 4000 ഏക്കര്‍ ഭൂമിയിന്മേല് ഒറീസ്സാ ഹൈക്കോടതി സ്റ്റാറ്റസ് ക്വോ ഓര്‍ഡര്‍ പുറപ്പെടുവിച്ചിരിക്കുന്നു .വളരെ ചെറിയ വാര്‍ത്തയായി മുഖ്യധാരാ മാധ്യമങ്ങളില്‍ ഒതുങ്ങിക്കൂടിയ ഈ വാര്‍ത്തയുടെ പ്രാധാന്യം വളരെ വലിയ മാനങ്ങളുള്ളതാണ് .കാരണം ഒരു സ്വകാര്യ കമ്പനിക്കു വേണ്ടി സര്‍ക്കാര്‍ തന്നെ എല്ലാ വിധ നിയമങ്ങളും ലംഘിച്ചു ഭൂമി ഏറ്റെടുക്കുകയും അതിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു തന്നെ വേദാന്തക്കനുകൂലമായി കേസില്‍ കക്ഷി ചേരുകയും ചെയ്യുകയുണ്ടായി .</span></div>
<div style="font-family: arial; font-size: small;">
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
. <br />
നിയുക്ത സര്‍വ്വകലാശാലക്ക് വേണ്ടി 4000 ഏക്കറോളം ഭൂമിയാണ് ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച എല്ലാ നിയമങ്ങളെയും തൃണവല്ക്കരിച്ച് കൊണ്ട് അനില്‍ അഗര്‍വാള്‍ ഫൌണ്ടേഷന് <span style="background-color: #ffffcc;">ഒറിസ്സാ</span> ഗവണ്മെന്റ് ഒരു ഇടനിലക്കാരനായി നിന്ന് ഏറ്റെടുത്തത് .സ്വദേശി ജാഗരന്‍ മഞ്ച് അടക്കം നിരവധി ഹര്‍ജിക്കാരുടെ പരാതിയിന്മേലാണ് ഒറീസാ ഹൈക്കോടതി ഭൂമി അതിന്റെ ഉടമകള്‍ക്ക് തിരിച്ച് നല്‍കാനുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചത് . നിരവധി ഹര്‍ജ്ജിക്കാരിലൊരാളായ അഡ്വൊക്കേറ്റ് പ്രശാന്ത് ഭൂഷണ് പറയുന്നത് പ്രകാരം ഒരു പ്രൈമറി സ്കൂള്‍ പോലും നടത്തി പരിചയമില്ലാത്ത <span style="background-color: #ffffcc;">വേദാന്ത</span>യെന്ന മൈനിങ്ങ് കമ്പനിക്കാരുടെ വിശ്വസര്‍വ്വകലാശാലയെന്ന ലക്ഷ്യത്തിന് പിന്നില്‍ തീര്‍ച്ചയായും മറ്റ് പല അജണ്ടകളുമുണ്ടാകും .<span style="background-color: #ffffcc;">വേദാന്ത</span> സര്‍വ്വകലാശാല ഒറീസ്സയില്‍ വിശ്വസര്‍വ്വകലാശാല തുടങ്ങുന്നതിന് മുമ്പ് തന്നെ<span style="background-color: #ffffcc;">വേദാന്ത</span>യുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത കൂടി വന്നിരുന്നു , അന്താരാഷ്ട തലത്തില്‍ തന്നെ ഏറെ വിവാദവിഷയമായെങ്കിലും ഇന്‍ഡ്യയില്‍ അത് അത്രയധികം കേട്ടിരുന്നില്ല . ഇന്‍ഡ്യന്‍ മാധ്യമങ്ങള്‍ അത്തരം കാര്യങ്ങളില്‍ നിന്നൊഴിഞ്ഞ് നില്ക്കാന് പരമാവധി ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നുന്നു .</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<strong><span style="background-color: #ffffcc;"><br /></span></strong>
<strong><span style="background-color: #ffffcc;"><br /></span></strong>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-5nvfWGFTLmo/UJaNHNkh7dI/AAAAAAAABiU/5cq3YzFMnNI/s1600/we-are-the-dongria-kondh.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="212" src="http://2.bp.blogspot.com/-5nvfWGFTLmo/UJaNHNkh7dI/AAAAAAAABiU/5cq3YzFMnNI/s320/we-are-the-dongria-kondh.jpg" width="320" /></a></div>
<strong><span style="background-color: #ffffcc;"><br /></span></strong></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<strong><span style="background-color: #ffffcc;">നിയമ</span><span style="background-color: #ffffcc;">ഗിരി</span>യിലെ കയ്യേറ്റത്തിന്റെ കഥ .</strong></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br />
ദക്ഷിണ ഒറീസയിലെ ഡൊങ്ക്രിയാ കോന്താ [Dongria Kondh ] വിഭാഗത്തിലുള്ള നിരക്ഷരരായ ആദിമ ഗോത്ര നിവാസികള്‍ മാത്രം താമസിക്കുന്ന <span style="background-color: #ffffcc;">നിയമ</span><span style="background-color: #ffffcc;">ഗിരി</span> [The mountain of law ] മലനിരകള്‍ പരിസ്ഥിതി <span style="background-color: #ffffcc;">നിയമ</span>ങ്ങളുടെ പ്രാഥമിക ചട്ടങ്ങള്‍ പോലും ലംഘിച്ച് കൊണ്ടാണ് വേദാന്തക്ക് ബോക്സൈറ്റ് ഖനനത്തിന് വേണ്ടി കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി കൊടുത്തത് .മറ്റെവിടെയും വേരുകളില്ലാത്ത ആദിമഗോത്രവിഭാഗമാണ് <span style="background-color: #ffffcc;">നിയമ</span><span style="background-color: #ffffcc;">ഗിരി</span>യി<wbr></wbr>ലെ ഡോങ്ക്രിയ കോന്താ ആദിവാസികള്‍. <span style="background-color: #ffffcc;">നിയമ</span><span style="background-color: #ffffcc;">ഗിരി</span> അവരുടെ പുണ്യസ്ഥലമാണ്. അവരാ കുന്നിന് ചെരിവുകളില്‍ കൃഷി ചെയ്യുന്നു, അതിന് ചുറ്റുമൊഴുകുന്ന അരുവികളില്‍ നിന്ന് വെള്ളമെടുക്കുന്നു ,ഒരു മരക്കൊമ്പ് പോലും മുറിക്കാതെ വനവിഭവങ്ങള്‍ കൊണ്ട് അവര്‍ ജീവിക്കുന്നു .ആ പ്രകൃതിയില്‍ നിന്ന് വേറിട്ടൊരു ജീവിതം പോലും അവര്‍ക്ക് ചിന്തിക്കാനാവില്ല , അങ്ങനെയുള്ള <span style="background-color: #ffffcc;">നിയമ</span><span style="background-color: #ffffcc;">ഗിരി</span> കുന്നുകളാ<wbr></wbr>ണ് വേദാന്ത കമ്പനിക്കാര് ഇടിച്ച് തകര്‍ത്ത് ഖനനം ചെയ്യാന്‍ പോകുന്നത് , അവരുടെ ആവാസ വ്യവസ്ഥയാണത് , ദൈവം പോലുമാണ് .ദൈവത്തിന്റെ കാര്യം പോട്ടെ കുറെ പാവം മനുഷ്യരുടെ ജീവനും ജീവിതവുമാണ് .</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br />
2003 ലാണ് ലഞ്ചിഗഡില്‍ വേദാന്തയുടെ അനുബന്ധ കമ്പനിയായ വേദാന്താ അലുമിനിയം ലിമിറ്റഡിന് പ്ലാന്റ് സ്ഥാപിക്കാന്‍ അനുവദിച്ച് കൊണ്ട് ഒറീസ്സാ സര്‍ക്കാര്‍ എം ഓ യു [Memorandum Of Understanding ]ഒപ്പ് വെച്ചത് .സംരക്ഷിത വന മേഖലയില്‍ പ്ലാന്റ് സ്ഥാപിക്കാനായി അനുമതി പത്രത്തിന്റെ അപേക്ഷയില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ച് വെച്ച് കൊണ്ടാണ് അനുമതി വാങ്ങിയതെന്ന് പിന്നീട് നടന്ന ഒരു തെളിവെടുപ്പില്‍ സുപ്രീം കോടതി നിയമിച്ച സക്സേന കമ്മിറ്റി ചൂണ്ടിക്കാട്ടുന്നുണ്ട് .ലഞ്ചിഗഡിലെ അലുമിനിയം പ്ലാന്റിലേക്കുള്ള ബോക്സൈറ്റ് ഖനനത്തിനായാണ് വേദാന്ത <span style="background-color: #ffffcc;">നിയമ</span><span style="background-color: #ffffcc;">ഗിരി</span>യില്‍ ഖനനത്തിന് അനുമതി നേടിയത് . പ്രാരംഭഘട്ടത്തില്‍ തന്നെ തദ്ദേശീയരായ ആദിവാസികളില്‍ നിന്നും പ്രതിഷേധമുയര്ന്നിരുന്നുവെങ്കി<wbr></wbr>ലും സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക അധികാര സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രക്ഷോഭത്തിലേര്‍പ്പെട്ടവരെ തല്ലിച്ചതച്ച് കൊണ്ട് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണുണ്ടായത് ,നവീന്‍ പട്നായിക്കിന്റെ സംസ്ഥാന സര്‍ക്കാര്‍ പലപ്പോഴും വേദാന്ത കമ്പനിയുടെ ഗുണ്ടകളായാണ് പ്രവര്‍ത്തിച്ചിരുന്നത് . ഭരണ കൂടത്തിന്റെ കൂട്ടിക്കൊടുപ്പുകള്‍ നിസ്സഹായരാക്കിയ<span style="background-color: #ffffcc;">നിയമ</span><span style="background-color: #ffffcc;">ഗിരി</span>യിലെ ആദിവാസികള്‍ മനുഷ്യാവകാശ സംഘടനകളുടെയും പരിസ്ഥിതി വാദികളുടെയും സഹകരണത്തോടെ ഖനനത്തിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുത്തു .</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br />
ഖനനത്തിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല് വേദാന്തയുടെ ഖനനാനുമതി പുന:പരിശോധിക്കാനും യഥാര്‍ത്ഥ വസ്തുതകളുടെ തെളിവെടുപ്പിനുമായി സുപ്രീം കോടതി ഒരു സെന്‍ട്രല്‍ എമ്പവേഡ് കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി .<br />
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<strong>സെണ്ട്രല് എമ്പവേഡ് കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ .</strong><br />
<strong><br /></strong></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
വനം പരിസ്ഥിതി വിഷയങ്ങളില്‍ സുപ്രീം കോടതിയുടെ പരിഗണനക്ക് വരുന്ന പരാതികളിന്മേല് ശരിയായ നിഗമനത്തിലെത്തിച്ചേരാനായി അതത് വിഷയങ്ങളില്‍ പ്രാവീണ്യമുള്ള വ്യക്തികളുടെ വിദഗ്ദ്ധമായ അഭിപ്രായം സ്വരൂപിക്കാന്‍ രൂപീകൃതമായ സ്വതന്ത്രാന്വേഷണ കമ്മിറ്റിയാണ് - Central Empowered Committee [C E C ] 1986 ലെ Environment (Protection) Act, നെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ രൂപീകരണം .<br />
<div>
</div>
</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br />
സി.ഇ.സി യുടെ വിശദമായ പരിശോധനയില്‍ വേദാന്ത റിസോഴ്സിന് അലുമിനിയം ശുദ്ധീകരണ ശാലയ്ക്കായി 58 .93 ഹെക്ടറും ഖനനത്തിനായി 672 ഹെക്ടര്‍ നിബിഡ വന ഭൂമിയ്ക്ക് മേലാണ് പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും പ്രാരംഭാനുമതി ലഭിച്ചത് . ഈ പദ്ധതി പ്രദേശം സംരക്ഷിത വന മേഖലയാണ് എന്നത് പോലും പരിഗണിക്കാതെയായിരുന്നു ഈ നടപടി ഇതില്‍ തന്നെ ഖനനത്തിന്റെ കാര്യം മറച്ച് കൊണ്ടാണ് അനുമതി നേടിയത് . അതിപ്രാചീനമായ ഒരു സംസ്കൃതിയുടെ ശേഷിപ്പ് മാത്രമായിരുന്നില്ല <span style="background-color: #ffffcc;">നിയമ</span><span style="background-color: #ffffcc;">ഗിരി</span> കു<wbr></wbr>ന്നുകള്‍ , അതി സമ്പന്നമായ ജൈവ വ്യവസ്ഥയുടെ മറ്റൊരു ലോകമായിരുന്നു , ലോകത്ത് വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ഇനം ജൈവവൈവിധ്യത്തിന്റെ അമൂല്യമായ കലവറ , നിബിഡ വനങ്ങള്‍ , പ്രധാനപ്പെട്ട രണ്ട് നദികളുടെ ജലസ്രോതസ്സുകള്‍ , അത് കൊണ്ടെല്ലാം തന്നെ <span style="background-color: #ffffcc;">നിയമ</span><span style="background-color: #ffffcc;">ഗിരി</span>കുന്നുകളിലെ ഖനനം അവിടത്തെ പരിസ്ഥിതിയെ സാരമായി ബാധിക്കുമെന്ന് സി.ഇ.സി കണ്ടെത്തി . </div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br />
സി ഇ സി യുടെ വിദഗ്ദ പാനല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇപ്രകാരം പറയുന്നു<br />
<br />
<em>“ പാരിസ്ഥിതിക ദുര്‍ബ്ബല പ്രദേശമായ നിയം<span style="background-color: #ffffcc;">ഗിരി</span>യിലെ വനങ്ങള്‍ ഖനനതിനായി ഉപയോഗപ്പെടുത്തുന്നത് അനുവദിക്കാന്‍ പാടില്ലാത്തതാണ് . ദേശീയ പൊതു താല്പര്യങ്ങള് സംരക്ഷിക്കേണ്ട സംസ്ഥാന ഗവര്‍ണ്മെന്റൂം പരിസ്ഥിതി മന്ത്രാലയവും പരിസ്ഥിതി സംരക്ഷണത്തിനും ജനതാല്പര്യത്തിനും യാതൊരു വിധ പരിഗണനയും കൊടുക്കാതെ, അലുമിന പ്രോജക്ടിന്റെ ആവശ്യങ്ങള്‍ക്ക് വനഭൂമി വിട്ട് കൊടുക്കുന്നതില്‍ തികച്ചും അലസവും അലക്ഷ്യവും ഒപ്പം പക്ഷ്പാതപരവുമായ നിലപാടാണ് സ്വീകരിച്ചത് . ഈ തരത്തില്‍ ഉള്ളതും ഇത്രയും ഭീമമായ മുതല്‍ മുടക്ക് ഉള്ളതുമായ ഒരു പദ്ധതി വിഭാവനം ചെയ്യുമ്പോള്‍ തന്നെ അതിനെ സാധ്യതകളെ കുറിച്ച് വിശദമായി പഠിച്ചിരുന്നു എങ്കില്‍, സ്വാഭാവികമായി ഉയര്‍ന്നു വന്നിരുന്ന പരിസ്ഥിതി പരമായ ആശങ്കകള്‍ ഉള്‍ക്കൊണ്ടു കൊണ്ട് , പദ്ധതി തുടക്കത്തില്‍ തന്നെ ഉപേക്ഷിക്കപ്പെടേണ്ടതായിരുന്നു . മേല്‍ ഖണ്ടികകളില് വിശദീകരിച്ചിരിക്കുന്നന്ന വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് അലുമിന പ്രോജക്ടിനായി 22.9.2004 ഇല് പരിസ്ഥിതി മന്ത്രാലയം നല്കിയ ക്ലിയറന്‍സ് ബഹുമാനപ്പെട്ട കോടതി റദ്ദു ചെയ്യണം എന്നും ഒപ്പം പദ്ധതിയുടെ എല്ലാ വിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടയണം എന്നും അഭ്യര്‍ത്ഥിക്കുന്നു . ലഞ്ചിഗഡില്‍ സ്ഥാപിച്ചിരിക്കുന്ന അലുമിനിയം പ്ലാന്റ് <span style="background-color: #ffffcc;">നിയമ</span><span style="background-color: #ffffcc;">ഗിരി</span> ഖനനത്തിന് വേണ്ടി മാത്രമാണ് സ്ഥാപിച്ചിരിക്കുന്നതെന്നതിനാല്‍<wbr></wbr> മറ്റൊരു ബോക്സൈറ്റ് ഘനി കണ്ടെത്തിയതിന് ശേഷം മാത്രം അവിടെ പദ്ധതി പരിഗണിക്കാന്‍ പാടുള്ളൂ “ </em></div>
<em style="color: #222222; font-family: arial, sans-serif; font-size: 13px;"><br /></em><span style="color: #222222; font-family: arial, sans-serif; font-size: 13px;"> പക്ഷെ അല്‍ഭുതകരമെന്ന് പറയട്ടെ രണ്ട് വര്‍ഷം നീണ്ട് നിന്ന കേസ് വിസ്താരത്തില്‍ സുപ്രീം കോടതി സി ഇ സി യുടെ റിപ്പോര്‍ട്ടിനെ ഫലത്തില്‍ തമസ്കരിക്കുക മാത്രമല്ല ആദിവാസികള്‍ക്ക് വേണ്ടി ഹാജരായ സഞ്ചയ് പരേഖിനെ കേസിന് വേണ്ടി എന്തെങ്കിലും പറയാന്‍ പോലും അനുവദിക്കാതെ വേദാന്തക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു .വേദാന്ത റിസോഴ്സിന്റെ ഖനനത്തിനനുകൂലമായി പുറപ്പെടുവിച്ച സുപ്രീം കോടതി ബെഞ്ച് അന്തിമ വിധിയെ ന്യായീകരിക്കുന്നത് വന്‍ സാമ്പത്തിക ശക്തിയായിക്കൊണ്ടിരിക്കുന്ന ഇന്‍ഡ്യയുടെ ജി ഡി പി ശതമാനക്കണക്ക് ചൂണ്ടിക്കാണിച്ച് കൊണ്ട് സമ്പദ് വ്യവസ്ഥയുടെ മറുപുറത്ത് ദാരിദ്ര്യത്തില്‍ കഴിയുന്ന ദരിദ്രരായ ആദിവാസികളെയോര്‍ത്ത് ആശങ്കപ്പെട്ടു കൊണ്ടാണ് . </span><br />
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br />
ഈ വിധി അധാര്‍മ്മികമാണെന്ന അഡ്വൊക്കേറ്റ് പ്രശാന്ത് ഭൂഷന്റെ പരാമര്‍ശത്തിനെതിരെ കോടതിയലക്ഷ്യ കേസ് ഉണ്ടായിരുന്നു . ടെഹല്‍ക്കക്ക് കൊടുത്ത ഒരു അഭിമുഖത്തില്‍ ഈ വിധി പുറപ്പെടുവിച്ച മൂന്നംഗ ഫോറസ്റ്റ് ബെഞ്ചില്‍ ഉള്‍പ്പെട്ട ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് കപാഡിയക്ക് വേദാന്ത റിസോഴ്സില്‍ ഓഹരികളുള്ളതിനാല്‍ ഈ വിധി അധാര്‍മ്മികമായിരുന്നു എന്നാണദ്ദേഹം പറഞ്ഞത് .ജസ്റ്റിസ് കപാഡിയയുടെ സാമ്പത്തിക സത്യസന്ധതയില്‍ സംശയമില്ലെങ്കിലും വേദാന്ത റിസോഴ്സില്‍ ഓഹരി നിക്ഷേപം ഉള്ള സ്ഥിതിക്ക് അതേ കമ്പനിയുമായി ബന്ധപ്പെട്ട ഒരു വിധി പ്രസ്താവത്തില്‍ നിന്നും കേസ് വിചാരണയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു ന്യായാധിപന് എന്ന നിലയില്‍ അദ്ദേഹം ചെയ്യേണ്ടിയിരുന്നത് അത് കൊണ്ട് തന്നെ ധാര്‍മ്മികമായി അദ്ദേഹം ചെയ്തതിനോട് യോജിക്കാനാവുന്നില്ലെന്ന് പ്രശാന്ത് ഭൂഷണ് കോടതിയലക്ഷ്യത്തിന്മേലുള്ള തന്റെ സത്യവാങ്ങ്മൂലത്തില്‍ സുപ്രീം കോടതി മുമ്പാകെ ബോധിപ്പിച്ചിട്ടുണ്ട്.</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br />
വേദാന്തക്കനുകൂലമായ സുപ്രീം കോടതി വിധിയില്‍ കോടതി വ്യവഹാരത്തിന്റെ സാങ്കേതികതക്കപ്പുറം വഴി വിട്ടൊന്നും നടന്നിട്ടില്ല എന്ന് വിശ്വസിക്കുമ്പോള്‍ തന്നെയും ജനങ്ങളെക്കുറിച്ചും വികസനത്തെക്കുറിച്ചുമുള്ള കോടതിയുടെ കാഴ്ചപ്പാട് ചിന്താവിഷയമാകുന്നുണ്ട് . വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൃത്യമായി നിര്‍വചിക്കാത്തിടത്തോളം കാലം ഇത്തരം വികസനങ്ങളില്‍ കോടതിക്കോ പൊതു സമൂഹത്തിനോ വിരുദ്ധാഭിപ്രായമുണ്ടാവാന്‍ വഴിയില്ല .പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ വികസനത്തെക്കുറിച്ച് ഭരണകൂടങ്ങള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും എന്നും ഒരേ നിലപാടാണ് , അപരിഷ്കൃതരായ അവരെ സംസ്കരിച്ചെടുത്ത് മുഖ്യധാരയില്‍ അവതരിപ്പിക്കുക എന്നതാണ് കാലങ്ങളായി ചൂഷണങ്ങള്‍ക്കുള്ള ന്യായീകരണമായി അവര്‍ ഒറ്റക്കെട്ടായി പറഞ്ഞ് വരുന്ന ന്യായം.വനഭൂമിയുടെ അരക്ഷിതാവസ്ഥയില്‍ നിന്നും അവരെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ സുരക്ഷയിലേക്ക് പറിച്ച് നടുന്നതിനെക്കുറിച്ചാണ് എല്ലാ വികസന മാതൃകകളും ചിന്തിക്കുന്നത് . വികസനത്തിന് വേണ്ടിയാണെന്ന ന്യായീകരണം കൂടിയാവുമ്പോള്‍ അത്തരം വികസന കാഴ്ചപ്പാടുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നു .കൂടുതല്‍ മെച്ചപ്പെട്ട ഒരു ജീവിതമെന്ന വാഗ്ദാനമാണ് കുടിയൊഴിപ്പിക്കലുകള്‍ക്ക് മറുപടിയായി ഭരണകൂടങ്ങളും കോടതിയും പറയുന്നത് .വികസനത്തിന്റെ പേരില്‍ ഒരു രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാനപരമായ അവകാശങ്ങളെ നിഷേധിച്ച് കൊണ്ട് ബഹുരാഷ്ട്ര കുത്തകളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള ഭരണകൂട നിലപാട് തന്നെ കോടതിയും ആവര്‍ത്തിക്കുമ്പോള്‍ അവസാന അത്താണിയും നഷ്ടപ്പെട്ട് പോകുന്ന അവസ്ഥയില്‍ വികസനത്തെക്കുറിച്ച് ധാര്‍മ്മികമായ ഒരു കാഴ്ചപ്പാട് അനിവാര്യമാണ്. കോര്‍പ്പറേറ്റുകളുടെ ആദിവാസി മേഖലയിലെ വികസന പദ്ധതികള്‍ അവരുടെ ചരക്കു കൊണ്ടു പോകാന്‍ തുറമുഖത്തേക്കുള്ള റോഡ് + റെയില്‍ പാതകള്‍ നിര്‍മ്മിക്കുക എന്നതാണ് ,അതവര് വൃത്തിയായി ചെയ്യുന്നുമുണ്ട് .</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
അവസാന പ്രതീക്ഷയായ പരമോന്നത നീതി ന്യായ കോടതിയും കൈവിട്ടതോടെ കുടിയൊഴിക്കപ്പെടുമെന്ന ഭീഷണിയിലും പൊരുതാനുള്ള നിരക്ഷരരായ <span style="background-color: #ffffcc;">നിയമ</span><span style="background-color: #ffffcc;">ഗിരി</span> നിവാസികളു<wbr></wbr>ടെ സമരം ലോകത്തിന്റ് പല ഭാഗങ്ങളിലുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു .നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്കായി ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രക്ഷോഭങ്ങളും സമരങ്ങളും നടന്നു . ആംനസ്റ്റിഇന്റര്‍ നാഷണലും നിരവധി മനുഷ്യാവകാശ സംഘടനകളും നേരിട്ട് തന്നെ ഇടപെട്ടു .ആംനസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ തെളിവെടുപ്പിന് ശേഷം ഖനനം അനുവദിക്കരുതെന്നാവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു . അവസാനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നടപടിയെടുക്കാതെ വയ്യ എന്ന നിലയിലേക്ക് കാര്യങ്ങള്‍ വന്നപ്പോള്‍ മാത്രമാണ് ഖനനത്തിന് നല്കിയ അനുമതി റദ്ദ് ചെയ്ത് കൊണ്ട് പരിസ്ഥിതി മന്ത്രാലയം നടപടിയെടുത്തത് . ഈ നടപടിയെടുക്കാനുള്ള ആര്‍ജ്ജവം കാണിച്ചത് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശാണ് , നമ്മുടെ നാട്ടില്‍ ആരാധാനലയങ്ങള്‍ക്കു പകരം കക്കൂസാണ് വേണ്ടതെന്നു പറഞ്ഞ, കേന്ദ്ര സര്‍ക്കാറില്‍ മനുഷ്യ മുഖമുള്ള ഒരേ ഒരു മന്ത്രി ,എന്തായാലും ധീരമായ ആ നടപടിക്കുള്ള പ്രതിഫലം അടുത്ത മന്ത്രി സഭാ വികസനത്തില്‍ തന്നെ കിട്ടി -ജയറാം രമേശ് പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും ഔട്ട് -ഗ്രാമീണ കാര്യ മന്ത്രിയായി - ഒന്നു രണ്ട് കൊല്ലത്തിനുള്ളില്‍ തന്നെ നിയമ ഗിരി ഇടിച്ചു പൊളിക്കാനും ലാല്‍ ഗഡിലെ അനധികൃത അലുമിനിയം പ്ലാന്റ് വീണ്ടും അതിന്റെ ശേഷി കൂട്ടി ഒറീസയിലെയും ഝാര് ഖണ്ടിലെയും ചത്തിസ് ഗഡിലെയുമെല്ലാം ആദിവാസികളെ നക്സലുകളെന്നു പറഞ്ഞു കൂട്ടപ്പലായനം ചെയ്യിച്ചു അവിടെയുള്ള മലകളും കാടുകളുമെല്ലാം വേദാന്ത കയ്യേറുമെന്നു നമുക്കു പ്രതീക്ഷിക്കാം . അല്ലാണ്ടിപ്പോ എന്താ ചെയ്യാ ,നടക്കാന്‍ സാധ്യതയുള്ളത് പ്രതീക്ഷിച്ചാല്‍ ഇച്ഛാ ഭംഗമുണ്ടാകില്ല എന്നാണല്ലോ .പക്ഷെ ഇതൊന്നും വാര്‍ത്തയാകില്ല ,അതൊക്കെ അതിന്റെ വഴിക്കു അവിടെ നടന്നോളും . :)</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
---------------------------------------------------------------------------------------------------------------------------------------------<br />
അടുത്ത ഭാഗം - വേദാന്തയും ആഭ്യന്തര മന്ത്രിയും ചിദംബരവും തമ്മിലെന്താണ് - 2004 ല്‍ യു പി എ ഭരണമേറ്റെടുക്കുമ്പോള്‍ അതിന്റെ ധന മന്ത്രിയാകാന്‍ വേണ്ടിയാണ് ബഹുമാന്യനായ പി ,ചിദംബരം വേദാന്തയുടെ ഡയറക്ടര്‍ സ്ഥാനം ഒഴിയുന്നത് . 2010 ല്‍ അദ്ദേഹം ആഭ്യന്തര മന്ത്രിയായതിനു ശേഷമാണ് ഖനന കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തേക്കു നക്സല്‍ വേട്ടയെന്ന പേരില്‍ ഗ്രീന്‍ ഹണ്ട് ഓപ്പറേഷന് അടക്കമുള്ള സൈനിക നടപടികള്‍ ഉണ്ടാകുന്നതും - ഇതൊന്നും തമ്മില്‍ ഒരു ബന്ധവുമില്ല എന്നാലും അതിനെ കുറിച്ച് നാളെ :)<br />
<br />
Picture courtesy - Corp Watch .Org </div>
<div>
<br /></div>
</div>
</div>
Unknownnoreply@blogger.com16tag:blogger.com,1999:blog-7776123822028832264.post-76819801751174406042012-11-03T06:32:00.002-07:002012-11-07T05:16:56.713-08:00അറിയപ്പെടാത്ത “വേദാന്ത” ങ്ങള് - 1<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-X_0TSYx67RI/UJpfNWw1Q6I/AAAAAAAABkY/8D-duiPVxuI/s1600/Picture-21-600x258.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="171" src="http://1.bp.blogspot.com/-X_0TSYx67RI/UJpfNWw1Q6I/AAAAAAAABkY/8D-duiPVxuI/s400/Picture-21-600x258.png" width="400" /></a></div>
ഏതാണ്ട് ഒരു രണ്ട് വര്‍ഷം മുമ്പ് ചുമ്മാ ഒരു രസത്തിനാണ് “വേദാന്ത “ എന്ന ഇന്‍ഡ്യന്‍ ഖനന കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ പറ്റി അന്വേഷിച്ചു തുടങ്ങിയത് .ഷെയര്‍ മാര്‍ക്കറ്റില്‍ വലിയ ഡിമാന്റുള്ള ,എന്നാല്‍ അധിക പ്രശസ്തമല്ലാത്ത ഒരു കമ്പനിയോട് സ്വാഭാവികമായി തോന്നുന്ന ഒരു കൌതുകം .ആ കൌതുകം ചെന്നെത്തിയത് തല പെരുപ്പിക്കുന്നത്ര വിചിത്രമായ വസ്തുതകളിലാണ് . പൊതു മേഖലാ സ്ഥാപനങ്ങളായിരുന്ന BALCO [Bharat Aluminium Company Ltd.] യും ,MALCO Madras Aluminium Company Ltd യും പെട്രോളിയം ഭീമന്മാരായ കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡും അടങ്ങുന്ന വലിയൊരു ബിസിനസ്സ് സാമ്രാജ്യമാണ് വേദാന്ത എന്ന ഒരൊറ്റ കുടക്കീഴില് കാണാന്‍ സാധിച്ചത് . സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള അനില്‍ അഗര്‍വാളെന്ന ആക്രിക്കച്ചവടക്കാരന് ഇത്ര വലിയ സാമ്രാജ്യം പണിതുയര്‍ത്തിയതിനു പിന്നിലുള്ള കഥകള്‍ തിരഞ്ഞപ്പോള്‍ കണ്ടത് ഇന്‍ഡ്യയിലെ ഖനന വ്യവസായവും അതിനെ ചുറ്റിപ്പറ്റിയുള്ള നിയമ ലംഘനങ്ങളും അതു മൂലം പലായനം ചെയ്യപ്പെടേണ്ടി വരുന്ന ആദിവാസികളും അതിനെ തുടര്‍ന്നുണ്ടായ നക്സല്‍ ശാക്തീകരണവും അടങ്ങിയ സംഭവ ബഹുലമായ ചില വസ്തുതകളാണ് . ഒരു രസത്തിനു ചുമ്മാ അതൊക്കെ എഴുതി വെച്ചിരുന്നു - അതൊക്കെ ഒരു പരമ്പര പോലെ ബ്ലോഗിലിടാമെന്നു കരുതുന്നു .<br />
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-kS4NFJAREZc/UJUc0z9dheI/AAAAAAAABhU/Ql_6HoTJPf4/s1600/Vedanta-Resources_5.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="253" src="http://4.bp.blogspot.com/-kS4NFJAREZc/UJUc0z9dheI/AAAAAAAABhU/Ql_6HoTJPf4/s320/Vedanta-Resources_5.jpg" width="320" /></a></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
ഓരോ അധിനിവേശങ്ങള്‍ക്കും നിയതമായ ലക്ഷ്യങ്ങളുണ്ടാകും. കൃത്യമായ ന്യായങ്ങളും. യുദ്ധരഹിതമായ എല്ലാ അധിനിവേശങ്ങളുടെയും അടിസ്ഥാനം വാണിജ്യ - നയതന്ത്രങ്ങളിലൂടെയാണെന്ന് കഴിഞ്ഞ ചരിത്രങ്ങളെല്ലാം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാ അധിനിവേശങ്ങളുടെയും തുടക്കം നിശബ്ദമായിരിക്കും.യാതൊരു കോലാഹലങ്ങളുമില്ലാതെ മാതൃവൃക്ഷത്തിന്റെ തായ്ത്തടിയില്‍ വേരുറപ്പിച്ച് പടര്‍ന്ന് കയറുന്നൊരു പരാദ സസ്യത്തെപ്പോലെ അത് പതിയെ പടരും. പിന്നെ പടര്‍ന്ന് പടര്‍ന്ന് അതിനിടയില്‍ ദുര്‍ബലമായിപ്പോയ തായ്തടിയെയും നിഷ്പ്രഭമാക്കി നില നില്ക്കും , അതാണ് അധിനിവേശത്തിന്റെ നീതിശാസ്ത്രം. ‘വേദാന്ത‘യെന്ന ബഹുരാഷ്ട്ര കുത്തക നടത്തുന്ന അധിനിവേശങ്ങള്‍ രാഷ്ട്രീയ അധികാരങ്ങളുടെ മറയില്ലാത്ത സഹായ സഹകരണങ്ങളുമായി ഒരു പരാദസസ്യത്തിന്റെ കൌശലത്തോടെ നമ്മെ വലയം ചെയ്യുമ്പോഴും നമുക്കതിനെക്കുറിച്ച് ആശങ്കകളില്ലാതെയാകുന്നത് അത് നമ്മെ ബാധിക്കുന്നതല്ലെന്ന ആശ്വാസം കൊണ്ടാവണം .</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br />
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്‍ഡ്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ ആദ്യ പതിനഞ്ചില്‍ സ്ഥാനം , ഫോര്‍ബ്സ് മാസികയില്‍ സമ്പന്നരുടെ പട്ടികയില്‍ മേലറ്റത്തുള്ളയാള്‍ , 167000 കോടി രൂപയുടെ അറ്റാദായവുമായി മുകേഷ് അംബാനിയെക്കാള്‍ കോര്‍പ്പറേറ്റ് സമ്പന്നന് .പൊതു മേഖലാ സ്ഥാപനങ്ങളായിരുന്ന <span style="color: black; font-family: 'Times New Roman'; font-size: small;">BALCO [Bharat Aluminium Company Ltd.] യും ,MALCO Madras Aluminium Company Ltd</span><span style="color: black; font-family: 'Times New Roman'; font-size: small;"> , HZL (Hindustan Zink Ltd] </span> ഉം അടക്കം വലിയൊരു സാമ്രാജ്യത്തിന്റെ അധിപന് - അനില്‍ അഗര്‍വാളെന്ന ഒരു ഹൈസ്കൂള്‍ ഡ്രൊപ്പ് ഔട്ടിന്റെ ,ബിഹാറിലെ ഒരു ചെറുപട്ടണത്തില്‍ കുടുംബ വകയായ ആക്രിക്കച്ചവടം നോക്കിനടത്തിയിരുന്ന ഒരാളുടെ വിജയഗാഥയാണിത് .കണ്ണടച്ചു തുറക്കും മുമ്പേ ഭീമാകാരത്വം പൂണ്ട് നില്ക്കുന്ന അലാവുദ്ദീന്റെ അല്‍ഭുത വിളക്ക് ഓര്‍മ്മിപ്പിക്കുന്ന ഈ കഥക്കു പിന്നില്‍ ഒരു രാജ്യത്തിന്റെ ഊറ്റിയെടുത്ത പ്രകൃതി വിഭവങ്ങളുണ്ട് ,അതിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ,നക്സലുകളാകേണ്ടി വന്ന മനുഷ്യരുണ്ട് ,പണം കൊടുത്ത് വിലക്കെടുത്ത അധികാര വര്‍ഗ്ഗവുമുണ്ട് -അതൊന്നുമല്ലാത്ത ഒരല്‍ഭുത കഥയും ഇതിലില്ല .<br />
<br />
<b><u>Vedanta Resourse </u></b><br />
<br />
1.Sterlite Industries<br />
2.BALCO ( Bharat Aluminium Company)<br />
3.MALCO (Madras Aluminium Company )<br />
4.Sterlite Energy<br />
5.Australian Copper Mines<br />
6.Sesa Goa<br />
7.Cairn India<br />
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
കോര്‍പ്പറേറ്റ് - ഭരണ കൂട അച്ചുതണ്ടിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് രാഷ്ട്രീയ പാര്‍ട്ടി ഭേദമില്ലാതെ തന്നെ വേദാന്ത എന്ന ബഹുരാഷ്ട്ര കുത്തക നടത്തുന്ന നിയമ ലംഘനങ്ങളും കൊള്ളയടിക്കലുകളും . എന്നിട്ടും ഭൂരിഭാഗം ആളുകളും അതേ കുറിച്ചു അജ്ഞരായിരിക്കുന്നത് മധ്യവര്‍ഗ്ഗത്തിനെ നേരിട്ടു ബാധിക്കാത്ത ,പൊതു സമൂഹത്തിനു അജ്ഞാതമായ ഇടങ്ങളിലാണ് ഈ അധിനിവേശങ്ങളെന്നതിനാലാണ് -ഖനനമാണ് വേദാന്തയുടെ ബിസിനസ്സ് ,ഇന്‍ഡ്യയിലെ ഓരോ ദിവസവും കൊള്ളയടിക്കപ്പെടൂന്ന കോടിക്കണക്കിനു രൂപയുടെ പ്രകൃതി വിഭവങ്ങള്‍ , അതിന്റെ പേരില്‍ പലായനം ചെയ്യപ്പെടേണ്ടി വരുന്ന ആദിവാസികള്‍ ,നശിപ്പിക്കപ്പെടുന്ന വനങ്ങള്‍ ,ഇടിച്ചു തകര്‍ക്കുന്ന പര്‍വ്വതങ്ങള്‍ -അങ്ങനെ വേദാന്തയുടെ പ്രവര്‍ത്തനം നിശബ്ദമായി ഒരു രാജ്യത്തെ കൊള്ളയടിക്കുന്നു . </div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br />
<br />
വേദാന്തയെന്നാല്‍ എല്ലാ അറിവുകളുടെയും അന്ത്യം എന്നാണ് അക്ഷരാര്‍ത്ഥത്തില്‍ തന്നെ വേദാന്തയെ സംബന്ധിച്ച് നമുക്കുള്ള അനുഭവങ്ങളും അങ്ങനെ തന്നെയാണ് .വിജയിച്ച് വരുന്ന എല്ലാ അതിസമ്പന്നരുടെ ഭൂതകാലത്തെക്കുറിച്ച് സാധാരണയായി പറയാറുള്ള അതേ കഥ തന്നെയാണ് <span class="il" style="background-color: #ffffcc;">അനില്‍</span> അഗര്‍വാളിന്റേതും , 70കളില്‍ ബിഹാറില്‍ ആക്രി കച്ചവടം നടത്തിയിരുന്ന ഒരു കുടുംബത്തില്‍ നിന്നുമാണ് സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള <span class="il" style="background-color: #ffffcc;">അനില്‍</span> അഗര്‍വാള്‍ എന്ന കോടീശ്വരന്റെ വളര്‍ച്ച - ഈ വളര്‍ച്ച ഒരു മാന്ത്രിക വടി കൊണ്ട് മന്ത്രം ജപിച്ചുണ്ടായതല്ല - രാഷ്ട്രീയക്കാരെയും അധികാര വര്‍ഗ്ഗത്തെയും സ്വാധീനിച്ചു ഇന്‍ഡ്യയിലെ കോടിക്കണക്കിനു രൂപയുടെ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്തു സൃഷ്ടിച്ചതാണ് ആ വളര്‍ച്ച .ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ആദ്യമായി ലിസ്റ്റ് ചെയ്യപ്പെട്ട ഇന്‍ഡ്യന്‍ കമ്പനിയുടെ ഉടമ , അടുത്ത ലോക കോടീശ്വര പദവിയിലേക്ക് കുതിക്കുന്ന ഇന്ഡ്യക്കാരന് . ഇന്‍ഡ്യയുടെ ഓരോ മുക്കും മൂലയും നിധി കുഴിച്ചെടുക്കുന്ന മാന്ത്രികനായി കോടികളുടെ സമ്പത്ത് സമാഹരിക്കുമ്പോഴും ഒരു രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളുടെ മൊത്തം കുത്തകയായി തീരുമ്പോഴും സാധാരണ ബിസിനസ്സ് ഗ്രൂപ്പുകളുടെ സ്വാഭാവിക താല്പര്യങ്ങളില് നിന്ന് വ്യത്യസ്ഥമായി മീഡിയാ കവറേജില്‍ നിന്ന് പരമാവധി ഒഴിഞ്ഞ് നിശബ്ദമായിരിക്കാനാണ് വേദാന്ത ഗ്രൂപ്പ് എന്നും ശ്രദ്ധിച്ചിട്ടുള്ളത് .</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
നിരവധി മനുഷ്യാവകാശ ലംഘനങ്ങളും പരിസ്ഥിതി നാശമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നിട്ടൂ കൂടി ഇന്‍ഡ്യന്‍ മാധ്യമങ്ങളില്‍ വേദാന്തയെ സംബന്ധിച്ചു ഒരു വാര്‍ത്തയും ഉണ്ടാകാറില്ല . വേദാന്ത എന്ന ബഹുരാഷ്ട്ര കമ്പനിയുടെ അതിക്രമങ്ങളെകുറിച്ച് വിദേശ മാധ്യമങ്ങളിലെല്ലാം പ്രാധാന്യത്തോടെ വന്നിട്ടും വിദേശ മാധ്യമങ്ങളെ ഉദ്ധരിച്ച് കിം കര്‍ദഷിയാന്റെ നിതംബത്തിന്റെ ഇന്‍ഷുറന്‍സ് കവറേജിനെക്കുറിച്ച് നിതംബത്തിന്റെ അഴകളവ് വര്‍ണ്ണിച്ച് സചിത്ര ലേഖനങ്ങളെഴുതുന്ന ഇന്‍ഡ്യന്‍ മാധ്യമങ്ങള്‍ മനപ്പൂര്‍വ്വം കാണാതെ പോകുന്ന ചില വാര്‍ത്തകളുണ്ട് .ഇന്‍ഡ്യയിലെ ഓരോ പൌരനും അറിഞ്ഞിരിക്കേണ്ട വാര്‍ത്തകളായിട്ട് പോലും ഇന്‍ഡ്യന്‍ മാധ്യമങ്ങള്‍ക്കത് ഒരു വിശകലനത്തിനോ വാര്‍ത്തക്കോ പോലുമുള്ള വിഷയമാകാതെ പോകുന്നു . </div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br />
2010 ഡിസംബര്‍ 17 ന് <span class="il" style="background-color: #ffffcc;">ബി</span> <span class="il" style="background-color: #ffffcc;">ബി</span> <span class="il" style="background-color: #ffffcc;">സി</span> യില്‍ വന്ന ഒരു വാര്‍ത്തയാണ് ചത്തിസ്ഗഡിലെ നി<span class="il" style="background-color: #ffffcc;">ബി</span>ഡവനപ്രദേശങ്ങളില് വേദാന്തയുടെ അനുബന്ധ കമ്പനിയായ ബാല്‍കോ 90 ഏക്കറോളം വനഭൂമിയിലെ വൃക്ഷങ്ങള്‍ അനധികൃതമായി വെട്ടി നശിപ്പിച്ചിരിക്കുന്നു പരിസ്ഥിതി നിയമ പ്രകാരം അങ്ങേയറ്റം കുറ്റകരമായ ഒരു പ്രവൃത്തിയാണിത് ചത്തിസ്ഗഡില് മാത്രം വേദാന്തക്കും അനുബന്ധ കമ്പനികള്‍ക്കും കൂടി ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി കൈവശമുണ്ട് കമ്പനി അധികൃതര്‍ വാര്‍ത്ത നിഷേധിച്ചെങ്കിലും <span class="il" style="background-color: #ffffcc;">ബി</span> <span class="il" style="background-color: #ffffcc;">ബി</span> <span class="il" style="background-color: #ffffcc;">സി</span> അതേ വാര്‍ത്തയില്‍ തന്നെ അവരുടെ കയ്യില്‍ വാര്‍ത്തക്കാധാരമായ ഡോക്യുമെന്റുകളും സാറ്റലൈറ്റ് മാപ്പിങ്ങ് റിപ്പോര്‍ട്ടും ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട് . നമ്മുടെ കുശാഗ്രബുദ്ധിക്കാരായ മാധ്യമങ്ങള്‍ക്ക് കിട്ടാതെ പോകാന്‍ മാത്രം അതീവ രഹസ്യസ്വഭാവമുള്ള വാര്‍ത്തയല്ലാതിരുന്നിട്ടും ഈ വാര്‍ത്ത നമ്മുടെ ദേശീയ മാധ്യമങ്ങളിലൊന്നും വന്ന് കണ്ടില്ല സാറ്റലൈറ്റ് മാപ്പിങ്ങ് റിപ്പോര്‍ട്ട് കിട്ടാതിരിക്കാന്‍ മാത്രം സാങ്കേതിക ജ്ഞാനം കമ്മിയായ ആളുകളല്ല അല്ല നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ എന്നിട്ടും കോര്‍പ്പറേറ്റുകളെ സംബന്ധിക്കുന്ന പ്രതിലോമകരമായ ഓരോ വാര്‍ത്തകളും അജ്ഞാതമായി പോകുന്നു .<br />
<br />
ഒറീസയിലെ നിയമ ഗിരി മലകളിലെ വേദാന്തയുടെ ഖനന പ്രക്രിയ മൂലം ആദിവാ<span class="il" style="background-color: #ffffcc;">സി</span>കളുടെ അതിജീവനം തന്നെ അപകടത്തിലാവുന്ന അവസ്ഥയിലായിരുന്നു അന്താരാഷ്ട്ര തലത്തില്‍ തന്നെ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നത് , അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഒട്ടേറെ ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ വന്നിട്ടും നമ്മുടെ ദേശീയ മാധ്യമങ്ങളെല്ലാം നിയമഗിരിയിലെ ആദിവാ<span class="il" style="background-color: #ffffcc;">സി</span>കളുടെ അതിജീവനത്തിനായുള്ള വിലാപം മറ്റേതോ രാജ്യത്തിന്റെ ആഭ്യന്തര കാര്യമെന്ന മട്ടിലായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് .വേദാന്ത റിസോഴ്സ് എന്ന ഖനന ഭീമന് നടത്തുന്ന പരിസ്ഥിതി നാശങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിരോധങ്ങളും നടന്നിരുന്നു ഇംഗ്ലണ്ടില്‍ നടന്ന ഒരു പ്രക്ഷോഭത്തില്‍ ഏറ്റവും വെറുക്കപ്പെട്ട കമ്പനിയാണ് വേദാന്ത എന്ന് വിലയിരുത്തലുണ്ടായിരുന്നു . നടനും എഴുത്തുകാരനുമായ മൈക്കേല്‍ പാലിന്റെ നേതൃത്വത്തില്‍ 30000 പേരോളം ഒപ്പിട്ട ഒരു ഭീമ ഹര്‍ജി ആംനെസ്റ്റി ഇന്റര്നാഷണലിലേക്കയച്ചതിനെതു<wbr></wbr>ടര്‍ന്ന് ആംനസ്റ്റി ഇന്റര്‍ നാഷണല്‍ നടത്തിയ പഠനത്തില്‍ വേദാന്ത റിസോഴ്സ് നടത്തുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണെന്നും മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കലാണെന്നും അതിനാല്‍ ഇന്‍ഡ്യന്‍ ഗവണ്മെന്റ് ഈ ഖനനത്തിന് അനുമതി നിഷേധിക്കണമെന്നും നിര്‍ദ്ദേശിക്കുകയുണ്ടായി .<br />
<br />
<br />
നിരവധി രാജ്യങ്ങള്‍ വേദാന്ത ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷണത്തില്‍ പെടുത്തുകയുണ്ടായി . നോര്‍വീജിയന്‍ ഗവണ്മെന്റിന്റെ നിക്ഷേപമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കായുള്ള ധാര്‍മ്മിക സമിതി നിയോഗിച്ച കമ്മിറ്റിയുടെ പരിശോധനയില്‍ വേദാന്ത റിസോഴ്സസ് ഇന്‍ഡ്യയില്‍ വ്യാപകമായ തോതില്‍ പരിസ്ഥിതി നശീകരണവും അതീവ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും നടത്തുന്നുവെന്ന് കണ്ടെത്തുകയുണ്ടായി വേദാന്ത മൈനിങ്ങ് കമ്പനിക്കെതിരെ ആഗോള തലത്തില്‍ ഉയര്‍ന്ന പ്രക്ഷോഭങ്ങളുടെയും മാധ്യമ റിപ്പോര്‍ട്ടുകളുടെയും അനന്തര ഫലമായിരുന്നു ഈ പഠനം . ആരോപണങ്ങളെ സാധൂകരിക്കുന്ന കൃത്യമായ പഠന റിപ്പോര്‍ട്ടുകള്‍ ഉള്‍ക്കൊള്ളിച്ച് ഇക്കാര്യത്തില്‍ കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ട് കൊണ്ടയച്ച എഴുത്തുകള്‍ക്ക് രണ്ട് തവണ സമയ പരിധി നീട്ടിക്കൊടുത്തിട്ടും യാതൊരു വിധ പ്രതികരണവും കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായില്ല .അങ്ങനെയാണ് നോര്‍വീജിയന്‍ ഗവണ്മെന്റിന്റെ സാമ്പത്തിക മന്ത്രാലയം വേദാന്തയെയും അനുബന്ധ അവരുടെ നിക്ഷേപ സാധ്യതാകമ്പനികളില്‍ നിന്ന് ഒഴിവാക്കുകയും വേദാന്ത റിസോഴ്<span class="il" style="background-color: #ffffcc;">സി</span>നെ കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്തത് .അത് പോലെ തന്നെ ഇത്തരം വാര്‍ത്തകളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായാണ് Church of England ന്റെ കീഴിലുണ്ട്ായിരുന്ന ഒരു പെന്ഷന് ഫണ്ട് അവരുടെ അഡ്വൈസറി കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം വേദാന്ത കമ്പനിയില്‍ നിക്ഷെപിച്ചിരുന്നത് കമ്പനി ഇന്‍ഡ്യയില്‍ നടത്തുന്ന അധാര്‍മ്മികമായ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് പിന് വലിച്ചതും .<br />
<br />
ഇതെല്ലാം ഇന്‍ഡ്യയില്‍ വേദാന്തയെന്ന കമ്പനി നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങളുടെയും പരിസ്ഥിതി നശീകരണത്തിന്റെയും പേരിലാണ് എന്നിട്ടും നമ്മള് ഇതൊന്നും അറിയുന്നില്ല ,നിരവധി വര്‍ഷങ്ങള്‍ അതിജീവനത്തിനായി നമ്മുടെ നാട്ടിലെ നിസ്സഹയാരായ ഒരു ജനത നടത്തിയ ചെറുത്ത് നില്‍പ്പുകളെ പറ്റി നമ്മുടെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നില്ല . വേദാന്തയെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ അവര്‍ ഇന്‍ഡ്യയില്‍ അവര്‍ കൊണ്ട് വരാന്‍ പോകുന്ന ദശലക്ഷം കോടി നീക്ഷേപ പദ്ധതികളുടെ വലുപ്പം മാത്രം. . - <br />
<br />
തുടരും - ബാക്കി <a href="http://isolatedfeels.blogspot.com/2012/11/blog-post.html">ഇവിടെ</a> വായിക്കാം </div>
</div>
Unknownnoreply@blogger.com26tag:blogger.com,1999:blog-7776123822028832264.post-3006524050722147882012-10-13T23:30:00.000-07:002012-10-13T23:30:38.304-07:00ആര്‍ഷ ഭാരത ഖാപ്പ് പഞ്ചായത്തുകള്‍ <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-_6VIURccuUk/UHpb9sM-jAI/AAAAAAAABfE/rolh3bArHUI/s1600/513420021.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="218" src="http://4.bp.blogspot.com/-_6VIURccuUk/UHpb9sM-jAI/AAAAAAAABfE/rolh3bArHUI/s320/513420021.jpg" width="320" /></a></div>
<i><br /></i>
<i><br /></i>
<i>കല്‍ക്കത്തയില്‍ ഫൂല്‍മണി എന്ന 10 വയസ്സായ പെണ്‍കുട്ടി അവളുടെ ഭര്‍ത്താവായ 35 വയസ്സുകാരന് ഹരിമോഹന്‍ മൈത്തി എന്നയാളുടെ ശാരീരിക ബന്ധം പുലര്‍ത്താനുള്ള ബലപ്രയോഗത്താല്‍ വിവാഹ രാത്രിയില്‍ തന്നെ മരണപ്പെട്ടു . [1891 - Culcutta ] </i><br />
<br />
<br />
ഇന്‍ഡ്യയിലെ സാമൂഹിക നവോത്ഥാനങ്ങളുടെ ചരിത്രത്തില്‍ ഏറെ പ്രസക്തിയുള്ള <b>Age of Consent Bill [ACB]</b> നിയമം പ്രാബല്യത്തില്‍ വരാനുള്ള പ്രധാന കാരണങ്ങളിലൊന്നായിരുന്നു ഫൂല് മണി കൊലപാതക കേസ് .ബാല്യ വിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്കു നേരെയുള്ള ക്രൂരതകള്‍ക്കൊരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ 1891- ല്‍ അന്നത്തെ ബ്രിട്ടീഷ് ഇന്‍ഡ്യന്‍ ഗവണ്‍മ്മെന്റ് ആണ് ഇത്തരമൊരു നിയമ ഭേദഗതി കൊണ്ടു വന്നത് .പെണ്‍കുട്ടികളെ വിവാഹം ചെയ്യിക്കാനുള്ള ചുരുങ്ങിയ പ്രായ പരിധി 12 വയസ്സാക്കിക്കൊണ്ടുള്ള നിയമ നിര്‍മ്മാണമായിരുന്നു അത് Age of Consent Bill ഇന്നത്തെ സാമൂഹിക നിലവാരത്തില്‍ നിന്നു പരിശോചിച്ചാല്‍ ബാല്യ വിവാഹത്തിനെതിരെയുള്ള ശക്തമായ ഒരു നിയമ നിര്‍മ്മാണമോ പരിഷ്കരണമോ ഒന്നും ആയിരുന്നില്ല തികച്ചും അപര്യാപ്തവും ഒരു പക്ഷെ പരിഹാസ്യവുമായി തോന്നാവുന്ന നിയമ നിര്‍മ്മാണമായിരുന്നു അതെങ്കിലും അന്നത്തെ മതപരമായി യാഥാസ്ഥിതികവും അടഞ്ഞതുമായ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ അതൊരു വിപ്ലവം തന്നെയായിരുന്നു . 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ പോലും അവരുടെ ബാല്യ നിഷ്കളങ്കതയില്‍ നിന്നു പുറത്തു കടക്കും മുമ്പേ തന്നെ വിവാഹം ചെയ്യപ്പെടുകയും നിരന്തരം ശാരീരിക ആക്രമണങ്ങള്‍ക്കു വിധേയമാവുകയും ചെയ്തു കൊണ്ടിരുന്ന കാലമായിരുന്നു അത് ,ആ നിലയ്ക്കു നോക്കുമ്പോള്‍ 12 വയസ്സെന്നതു വലിയ പുരോഗമനമായിരുന്നു .<br />
<br />
1890 കളില്‍ ഒരു പറ്റം ബ്രിട്ടീഷ് ലേഡി ഡോക്ടര്‍മാര്‍ ബാല്യവിവാഹവും നിര്‍ബന്ധിത ലൈംഗിക ബന്ധവും മൂലം പെണ് കുട്ടികള്‍ക്കുണ്ടാകുന്ന ശാരീരിക അവശതകളെപ്പറ്റിയും അപകടങ്ങളെ പറ്റിയും ഗവണ്മെന്റിനു സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ട് കൂടി ഫൂല്‍മണി കൊലക്കേസിനൊപ്പം തന്നെ<b> Age of Consent Bill</b> ന്റെ നിയമ നിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ ത്വരിത ഗതിയിലാക്കിയിരുന്നു .ചികിത്സക്കായി വരുന്ന 12 വയസ്സിനു താഴെയുള്ള വിവാഹിതകളായ പെണ്‍കുട്ടികളില്‍ യോനിപ്രദേശത്തു അപകടകരമായ മുറിവുകളും ഇടുപ്പെല്ലിനും നട്ടെല്ലിനും ഗുരുതരമായ ക്ഷതങ്ങളും മാനസികമായ വിഭ്രാന്തിയും സാധാരണമായിരുന്നു ,പലപ്പോഴും നിയമപരമായ ഈ ശിശുപീഡനങ്ങള്‍ മരണത്തിലെക്കുമെത്തിച്ചിരുന്നു .യഥാര്‍ത്ഥത്തില്‍ അന്നത്തെ യഥാസ്ഥിതികമായ സാമൂഹികാന്തരീക്ഷത്തില്‍ നിന്നും ഇംഗ്ലീഷ് ചികിത്സക്കായി തയ്യാറാകുന്നവര്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമായിരുന്നു.
തികച്ചും അനിവാര്യവും മനുഷ്യത്വപരവുമായ ഒരു നിയമമായിരുന്നിട്ടു കൂടി ഹിന്ദു യാഥാസ്ഥിതികരില്‍ ഇതു കനത്ത എതിര്‍പ്പിനിടയാക്കി .ഹിന്ദു സമൂഹത്തിലെ ആചാരാനുഷ്ടാനുങ്ങളുടെ കാര്യത്തില്‍ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കൈ കടത്തലാണ് എന്ന രീതിയിലാണ് ഈ നിയമ നിര്‍മ്മാണത്തെ യാഥാസ്ഥിതികര്‍ കണ്ടത് .രൂക്ഷമായ എതിര്‍പ്പു ഹിന്ദു സമൂഹത്തിലായിരുന്നെങ്കിലും ജാതിമത ഭേദമന്യേ ഇന്‍ഡ്യക്കാര്‍ ഒറ്റക്കെട്ടായി ഇന്‍ഡ്യന്‍ ജനതയ്ക്കു മേലുള്ള ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ഈ നിയമത്തിനെതിരെ പ്രതിഷേധിച്ചു !!! ...WTF.<br />
<br />
<br />
ഹിന്ദു സമൂഹത്തിലെ പരിഷ്കരണവാദിയായ മഹാദേവ് റാനഡെ തന്റെ പത്രമായ ഇന്ദുപ്രകാശില്‍ ഫൂല്‍മണി കൊലക്കേസിനെയും ബാല്യവിവാഹത്തെയും അപലപിച്ചു കൊണ്ടെഴുതിയതും പത്രപ്രവര്‍ത്തകനും സാമൂഹിക പരിഷ്കര്‍ത്താവുമായ ബെഹ്രംജി മലബാറിയുടെ അക്ഷീണ പരിശ്രമവും Age of Consent Bill - നു പൊതുസമൂഹത്തില്‍ ചെറിയ തോതിലെങ്കിലും സ്വീകാര്യത നല്കി .പക്ഷെ കൌതുകകരമായ വസ്തുത എന്തെന്നാല്‍ ബാല ഗംഗാധര തിലകനും ബിപിന്‍ ചന്ദ്ര പാലും പോലുള്ള അന്നത്തെ തീവ്ര ദേശീയവക്താക്കള്‍ നിയമത്തിനെതിരായി തങ്ങളുടെ പത്രങ്ങളില്‍ എഴുതുകയും പൊതു സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടി പ്രതിഷേധിക്കുക കൂടി ചെയ്തിരുന്നു .ഈ ബില്‍ ഹൈന്ദവ ആചാരങ്ങള്‍ക്കെതിരായ വലിയ കടന്നു കയറ്റവും ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിന്റെ ആസൂത്രിതമായ ഗൂഡനീക്കവും ആണെന്നായിരുന്നു അന്നത്തെ വാദം .പക്ഷെ ഭാഗ്യത്തിനു ഇത്തരം പ്രതിഷേധങ്ങളൊന്നും മുഖവിലക്കെടുക്കാതെ അന്നത്തെ നിയമ നിര്‍മ്മാന കമ്മിറ്റി ഈ നിയമം പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു .<br />
<br />
<b>കൂട്ടബലാത്സംഗങ്ങളും ഖാപ്പ് പഞ്ചായത്തും .</b><br />
<br />
ആര്‍ഷ ഭാരതീയ സംസ്കാരത്തിന്റെ ശൈശവ വിവാഹങ്ങളുടെയും സതി പോലെയുള്ള മറ്റു ദുരാചാരങ്ങളുടെയും നാണക്കേടില്‍ നിന്നും ഒരു നൂറ്റാണ്ട് നാം മുന്നോട്ടു സഞ്ചരിച്ചു കഴിഞ്ഞു ,പക്ഷെ എന്നിട്ടും ആ ദുരാചാരങ്ങളുടെ വീണ്ടെടുപ്പിനു വേണ്ടി ഖാപ്പ് പഞ്ചായത്തുകാര് പ്രസ്ഥാവന പുറപ്പെടുവിച്ചെന്നു കേള്‍ക്കുമ്പോള്‍ നാം എവിടേക്കാണ് പോകുന്നതെന്നു അല്‍ഭുതം തോന്നുന്നു .
ഇക്കഴിഞ്ഞ മാസം രാജ്യത്തെ ജനങ്ങളെയും നിയമ വ്യവസ്ഥകളെയും നാണക്കേടിലാഴ്ത്തിക്കൊണ്ട് ,ആസൂത്രിതമായ ഒരു സംഘടിത ആക്രമണമെന്ന പോലെ ഹരിയാനയില്‍ ഒരു ബലാത്സംഗപരമ്പര തന്നെ അരങ്ങേറുകയുണ്ടായി - വിവാഹിതരായ സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും അടക്കം 17 പേര് .ഇതില്‍ ഇരയാക്കപ്പെട്ടവര്‍ എല്ലാവരും തന്നെ ദളിത് വിഭാഗത്തില്‍ പെട്ടവരും അക്രമികള്‍ സവര്‍ണ്ണരുമാണ് .ഈ യാദൃശ്ചികതയും ഒരു മാസത്തിനുള്ളില്‍ തന്നെയുള്ള ആവര്‍ത്തനവും ഇതൊരു ആസൂത്രിതമായ അക്രമ പരമ്പരയാണ് എന്നു സംശയമുണര്‍ത്തുന്നതാണ് .ഈ ക്രൂരമായ ഈ സംഭവത്തിന്റെ വീഡിയോകള്‍ അക്രമികള്‍ തന്നെ പ്രചരിപ്പിക്കുകയും ചെയ്തിരിക്കുന്നു .വളരെ ഗുരുതരവും അങ്ങേയറ്റം മനുഷ്യത്വ രഹിതവുമായ കുറ്റകൃത്യങ്ങള്‍ ആസൂത്രിതമെന്ന പോലെ നടന്നിരിക്കുന്നു - കുറ്റവാളികളും തെളിവുകളും കണ്മുന്നിലുണ്ട് .പക്ഷെ നടപടിയെടുക്കുന്നതിനു പകരം ദാരുണവുമായ ഒരു കുറ്റ കൃത്യത്തിനെ - ,മനുഷ്യത്വ രഹിതമായ രീതിയില്‍ സമീപിച്ചു വിവാഹ പ്രായത്തിന്റെ പ്രശ്നമാണ് എന്നൊക്കെ വിഡ്ഡിത്തം വിളമ്പിക്കൊണ്ട് ഖാപ് പഞ്ചായത്തിലെ മുതുക്കിളവന്മാരും അതിനെ അനുകൂലിക്കുന്ന രാഷ്ട്രീയക്കാരും കൂടി ആ കുറ്റകൃത്യത്തിന്റെ ഭീകരതയെ ലഘൂകരിക്കാന്‍ ശ്രമിക്കുകയാണ് . 16 വയസ്സുള്ള പെണ് കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടൂ ആത്മഹത്യ ചെയ്യാനിടയാകുമ്പോള്‍ അതു ആ പെണ്‍കുട്ടി വിവാഹം കഴിക്കാത്തത് കൊണ്ട് സംഭവിക്കുന്നതാണെന്നു പറയാന്‍ കാണിക്കുന്ന ഈ ഉളുപ്പില്ലായ്മ പറയുന്ന ഈ പടുകിളവന്മാരെയൊക്കെ മുക്കാലിയില്‍ കെട്ടി തിരണ്ടി വാലിനടിക്കാന്‍ മാത്രം ചങ്കൂറ്റമുള്ള ആരുമില്ല എന്നതാണ് നമ്മുടെ പ്രശ്നം .<br />
<br />
<br />
പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു ഈ റേപ്പ് കേസുകളില്‍ ഇരയാക്കപ്പെട്ടവര്‍ ആത്മഹത്യ ചെയ്ത ഒരു പതിനാറുകാരി ഒഴിച്ചു ബാക്കിയെല്ലാവരും വിവാഹിതകളാണ് . ഈ ഇരകളാക്കപ്പെട്ടവര്‍ വിവാഹിതരാകാത്തതു കൊണ്ട് എന്ന വാദത്തിന്മേലുള്ള വസ്തുതാന്വേഷണം പോലും അബദ്ധമാണ് .പക്ഷെ ഇത്തരത്തില്‍ വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത ഒരു കാര്യം സര്‍വ്വ ഖാപ്പ് പഞ്ചായത്തും സംസ്ഥാനത്തെ ഒരു പ്രധാന പാര്‍ട്ടിയും അതിന്റെ നേതാവും ഏറ്റു പിടിക്കുമ്പോള്‍ അത് എത്ര മാത്രം ഗുരുതരമായ ഒരവസ്ഥാ വിശേഷമായി മാറുന്നു .അതിലുപരിയായി ഈ സംഭവങ്ങളെ മുന്‍ നിര്‍ത്തി പാരമ്പരാഗത ആചാരങ്ങളില്‍ നിന്നു വ്യതിചലിക്കുന്നതിന്റെ അപകടമാണെന്ന രീതിയിലുള്ള ഒരു പ്രചരണത്തിനുള്ള ശ്രമം കൂടി നടക്കുന്നുണ്ട് .ഖാപ്പ് പഞ്ചായത്തുകളുടെ താല്പര്യം അതിന്റെ ആചാരങ്ങളുടെ ശാസ്ത്രീയതയെ അംഗീകരിപ്പിക്കലാണ് .നോക്കൂ ഞങ്ങള്‍ പരമ്പരാഗതമായി തുടര്‍ന്നു വന്നിരുന്ന ശൈശവ വിവാഹം ഇല്ലാതായതു കൊണ്ട് ഇപ്പോള്‍ ബലാത്സംഗം വര്‍ദ്ധിച്ചിരിക്കുന്നു ,അതു കൊണ്ട് പഴയ ആചാരത്തിലേക്കു തിരിച്ചു പോകേണ്ടത് അനിവാര്യമായിരിക്കുന്നു !!!. നേരത്തെ തന്നെ പെണ് കുട്ടികള്‍ ജീന്‍സിടുന്നതും മൊബൈല്‍ ഉപയോഗിക്കുന്നതും നിരോധിച്ചു കൊണ്ട് ഖാപ്പ് പഞ്ചായത്തുകള്‍ ഉത്തരവിറക്കിയിരുന്നു .ആദ്യം പതിനാറ് വയസ്സ് ,പിന്നീട് 12 വയസ്സിലേക്കു കൂടി വിവാഹപ്രായം അനുവദനീയമാക്കണം അങ്ങനെ പടി പടിയായി ശൈശവ വിവാഹത്തിനുള്ള അംഗീകാരം കൂടി നേടിയെടുത്താല്‍ ആചാരങ്ങളും പാരമ്പര്യങ്ങളുമുള്ള ആര്‍ഷ ഭാരത സംസ്കൃതി തിരിച്ചെത്തിച്ചതില്‍ അഭിമാനിക്കാന്‍ വകയായി .
യമനിലെ നുജൂം അലി എന്ന പത്തു വയസ്സുകാരി പെണ് കുട്ടിയുടെ വേദനിപ്പിക്കുന്ന അനുഭവ കഥ വായിക്കുമ്പോള്‍ നമുക്കജ്ഞാതമായ ഏതോ ലോകത്തിന്റെ കഥയെന്ന സമാശ്വാസത്തോടെയിരിക്കുമ്പോള്‍ തന്നെ നമ്മളോര്‍ക്കേണ്ട ഒരു സംഗതിയുണ്ട് ,ഇതിലും മോശമായ ഒരു സാമൂഹിക അന്തരീക്ഷമായിരുന്നു നമ്മുടെ പുകള്‍ പെറ്റ ആര്‍ഷ ഭാരത സംസ്കൃതിയിലുണ്ടായിരുന്നത് .<br />
<br />
*1829 - സതി നിരോധന നിയമം ,<br />
*1840 - ലെ അടിമത്ത നിരോധന നിയമം<br />
*1856 - ലെ വിധവാ വിവാഹ നിയമം<br />
*1891 ലെ Age of Consent Bill<br />
<br />
ഇങ്ങനെ നിയമത്തിന്റെ അംഗീകാരത്തോടെയുള്ള നിരവധി സാമൂഹികപരിഷ്കരണങ്ങളിലൂടെയാണ് നാം പഴയ ദുരാചാരങ്ങളില്‍ നിന്നും അന്ധ വിശ്വാസങ്ങളില്‍ നിന്നും ഒരു പരിധി വരെയെങ്കിലും മോചിതരായത് . മനുഷ്യസ്നേഹികളായ ഒരു കൂട്ടം സാമൂഹിക പരിഷ്കര്‍ത്താക്കളുടെ ആര്‍ജ്ജവത്തോടെയുള്ള നിരന്തരമായ ശ്രമവും അതിനൊപ്പം മികച്ച വിദ്യാഭ്യാസവും മതനിരപേക്ഷതയും കൊണ്ടാണ് ,സമത്വ സുന്ദര ഉട്ടോപ്യയല്ലെങ്കില്‍ കൂടി ഇന്നു നാമെത്തി നില്ക്കുന്ന സാമൂഹിക സ്ഥിതിയിലെങ്കിലും പരിവര്‍ത്തനം ചെയ്യപ്പെടാന്‍ കഴിഞ്ഞത് .ഇപ്പോഴും 1500 വര്‍ഷം പഴക്കമുള്ള ഒരു പുസ്തകത്തെ അടിസ്ഥാനമാക്കി വിഡ്ഡിത്തങ്ങളെ നിയമനിര്‍മ്മാണം ചെയ്യുന്നതു പോലെ തന്നെ പാരമ്പര്യം ,ആചാരം ,ആര്‍ഷ ഭാരത സംസ്കൃതി എന്നൊക്കെ പറഞ്ഞു കൊണ്ട് ഉള്ള മൌലിക വാദ - ഫാസിസ്റ്റ് കസര്‍ത്തുകള്‍ നമ്മളെ പഴയ പുകള്‍ പെറ്റ ആര്‍ഷ ഭാരതത്തിലേക്കു തന്നെ എത്തിക്കുമെന്നു ഓര്‍ക്കുക .<br />
<br />
Ref: വിമോചനത്തിന്റെ പെണ് ദൂരങ്ങള്‍ - ആനന്ദ് .<br />
Girl brides and political change - മീരാ കൊസാംബി<br />
Picture Courtesy - Epoch times</div>
Unknownnoreply@blogger.com6tag:blogger.com,1999:blog-7776123822028832264.post-56455917687434141752012-10-13T09:01:00.000-07:002013-08-29T21:04:49.324-07:00ആര്‍ഷ ഭാരത ഖാപ്പ് പഞ്ചായത്തുകള്‍ .<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-3xAkxXd73-c/UHmMjRRTW7I/AAAAAAAABeo/zCOrU81DUUs/s1600/513420021.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="218" src="http://4.bp.blogspot.com/-3xAkxXd73-c/UHmMjRRTW7I/AAAAAAAABeo/zCOrU81DUUs/s320/513420021.jpg" width="320" /></a></div>
<br />
<br />
<br />
<br />
<br />
<br />
<div>
<pre>
<i>
</i></pre>
<pre><i>
</i></pre>
<pre><i>
</i></pre>
<pre><i>കല്‍ക്കത്തയില്‍ ഫൂല്‍മണി എന്ന 10 വയസ്സായ പെണ്‍കുട്ടി അവളുടെ ഭര്‍ത്താവായ 35 വയസ്സുകാരന് ഹരിമോഹന്‍ മൈത്തി എന്നയാളുടെ ശാരീരിക ബന്ധം പുലര്‍ത്താനുള്ള ബലപ്രയോഗത്താല്‍ വിവാഹ രാത്രിയില്‍ തന്നെ മരണപ്പെട്ടു . [1891 - Culcutta ]
<blockquote>
</blockquote>
</i>
ഇന്‍ഡ്യയിലെ സാമൂഹിക നവോത്ഥാനങ്ങളുടെ ചരിത്രത്തില്‍ ഏറെ പ്രസക്തിയുള്ള Age of Consent Bill [ACB]നിയമം പ്രാബല്യത്തില്‍ വരാനുള്ള പ്രധാന കാരണങ്ങളിലൊന്നായിരുന്നു ഫൂല് മണി കൊലപാതക കേസ് .ബാല്യ വിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്കു നേരെയുള്ള ക്രൂരതകള്‍ക്കൊരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ 1891- ല്‍ അന്നത്തെ ബ്രിട്ടീഷ് ഇന്‍ഡ്യന്‍ ഗവണ്‍മ്മെന്റ് ആണ് ഇത്തരമൊരു നിയമ ഭേദഗതി കൊണ്ടു വന്നത് .പെണ്‍കുട്ടികളെ വിവാഹം ചെയ്യിക്കാനുള്ള ചുരുങ്ങിയ പ്രായ പരിധി 12 വയസ്സാക്കിക്കൊണ്ടുള്ള നിയമ നിര്‍മ്മാണമായിരുന്നു അത് Age of Consent Bill ഇന്നത്തെ സാമൂഹിക നിലവാരത്തില്‍ നിന്നു പരിശോചിച്ചാല്‍ ബാല്യ വിവാഹത്തിനെതിരെയുള്ള ശക്തമായ ഒരു നിയമ നിര്‍മ്മാണമോ പരിഷ്കരണമോ ഒന്നും ആയിരുന്നില്ല തികച്ചും അപര്യാപ്തവും ഒരു പക്ഷെ പരിഹാസ്യവുമായി തോന്നാവുന്ന നിയമ നിര്‍മ്മാണമായിരുന്നു അതെങ്കിലും അന്നത്തെ മതപരമായി യാഥാസ്ഥിതികവും അടഞ്ഞതുമായ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ അതൊരു വിപ്ലവം തന്നെയായിരുന്നു . 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ പോലും അവരുടെ ബാല്യ നിഷ്കളങ്കതയില്‍ നിന്നു പുറത്തു കടക്കും മുമ്പേ തന്നെ വിവാഹം ചെയ്യപ്പെടുകയും നിരന്തരം ശാരീരിക ആക്രമണങ്ങള്‍ക്കു വിധേയമാവുകയും ചെയ്തു കൊണ്ടിരുന്ന കാലമായിരുന്നു അത് ,ആ നിലയ്ക്കു നോക്കുമ്പോള്‍ 12 വയസ്സെന്നതു വലിയ പുരോഗമനമായിരുന്നു .
1890 കളില്‍ ഒരു പറ്റം ബ്രിട്ടീഷ് ലേഡി ഡോക്ടര്‍മാര്‍ ബാല്യവിവാഹവും നിര്‍ബന്ധിത ലൈംഗിക ബന്ധവും മൂലം പെണ് കുട്ടികള്‍ക്കുണ്ടാകുന്ന ശാരീരിക അവശതകളെപ്പറ്റിയും അപകടങ്ങളെ പറ്റിയും ഗവണ്മെന്റിനു സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ട് കൂടി ഫൂല്‍മണി കൊലക്കേസിനൊപ്പം തന്നെ<b> Age of Consent Bill</b> ന്റെ നിയമ നിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ ത്വരിത ഗതിയിലാക്കിയിരുന്നു .ചികിത്സക്കായി വരുന്ന 12 വയസ്സിനു താഴെയുള്ള വിവാഹിതകളായ പെണ്‍കുട്ടികളില്‍ യോനിപ്രദേശത്തു അപകടകരമായ മുറിവുകളും ഇടുപ്പെല്ലിനും നട്ടെല്ലിനും ഗുരുതരമായ ക്ഷതങ്ങളും മാനസികമായ വിഭ്രാന്തിയും സാധാരണമായിരുന്നു ,പലപ്പോഴും നിയമപരമായ ഈ ശിശുപീഡനങ്ങള്‍ മരണത്തിലെക്കുമെത്തിച്ചിരുന്നു .യഥാര്‍ത്ഥത്തില്‍ അന്നത്തെ യഥാസ്ഥിതികമായ സാമൂഹികാന്തരീക്ഷത്തില്‍ നിന്നും ഇംഗ്ലീഷ് ചികിത്സക്കായി തയ്യാറാകുന്നവര്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമായിരുന്നു.
തികച്ചും അനിവാര്യവും മനുഷ്യത്വപരവുമായ ഒരു നിയമമായിരുന്നിട്ടു കൂടി ഹിന്ദു യാഥാസ്ഥിതികരില്‍ ഇതു കനത്ത എതിര്‍പ്പിനിടയാക്കി .ഹിന്ദു സമൂഹത്തിലെ ആചാരാനുഷ്ടാനുങ്ങളുടെ കാര്യത്തില്‍ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കൈ കടത്തലാണ് എന്ന രീതിയിലാണ് ഈ നിയമ നിര്‍മ്മാണത്തെ യാഥാസ്ഥിതികര്‍ കണ്ടത് .രൂക്ഷമായ എതിര്‍പ്പു ഹിന്ദു സമൂഹത്തിലായിരുന്നെങ്കിലും ജാതിമത ഭേദമന്യേ ഇന്‍ഡ്യക്കാര്‍ ഒറ്റക്കെട്ടായി ഇന്‍ഡ്യന്‍ ജനതയ്ക്കു മേലുള്ള ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ഈ നിയമത്തിനെതിരെ പ്രതിഷേധിച്ചു !!! ...WTF.
ഹിന്ദു സമൂഹത്തിലെ പരിഷ്കരണവാദിയായ മഹാദേവ് റാനഡെ തന്റെ പത്രമായ ഇന്ദുപ്രകാശില്‍ ഫൂല്‍മണി കൊലക്കേസിനെയും ബാല്യവിവാഹത്തെയും അപലപിച്ചു കൊണ്ടെഴുതിയതും പത്രപ്രവര്‍ത്തകനും സാമൂഹിക പരിഷ്കര്‍ത്താവുമായ ബെഹ്രംജി മലബാറിയുടെ അക്ഷീണ പരിശ്രമവും Age of Consent Bill - നു പൊതുസമൂഹത്തില്‍ ചെറിയ തോതിലെങ്കിലും സ്വീകാര്യത നല്കി .പക്ഷെ കൌതുകകരമായ വസ്തുത എന്തെന്നാല്‍ ബാല ഗംഗാധര തിലകനും ബിപിന്‍ ചന്ദ്ര പാലും പോലുള്ള അന്നത്തെ തീവ്ര ദേശീയവക്താക്കള്‍ നിയമത്തിനെതിരായി തങ്ങളുടെ പത്രങ്ങളില്‍ എഴുതുകയും പൊതു സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടി പ്രതിഷേധിക്കുക കൂടി ചെയ്തിരുന്നു .ഈ ബില്‍ ഹൈന്ദവ ആചാരങ്ങള്‍ക്കെതിരായ വലിയ കടന്നു കയറ്റവും ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിന്റെ ആസൂത്രിതമായ ഗൂഡനീക്കവും ആണെന്നായിരുന്നു അന്നത്തെ വാദം .പക്ഷെ ഭാഗ്യത്തിനു ഇത്തരം പ്രതിഷേധങ്ങളൊന്നും മുഖവിലക്കെടുക്കാതെ അന്നത്തെ നിയമ നിര്‍മ്മാന കമ്മിറ്റി ഈ നിയമം പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു .
<b>
കൂട്ടബലാത്സംഗങ്ങളും ഖാപ്പ് പഞ്ചായത്തും .
</b>
ആര്‍ഷ ഭാരതീയ സംസ്കാരത്തിന്റെ ശൈശവ വിവാഹങ്ങളുടെയും സതി പോലെയുള്ള മറ്റു ദുരാചാരങ്ങളുടെയും നാണക്കേടില്‍ നിന്നും ഒരു നൂറ്റാണ്ട് നാം മുന്നോട്ടു സഞ്ചരിച്ചു കഴിഞ്ഞു ,പക്ഷെ എന്നിട്ടും ആ ദുരാചാരങ്ങളുടെ വീണ്ടെടുപ്പിനു വേണ്ടി ഖാപ്പ് പഞ്ചായത്തുകാര് പ്രസ്ഥാവന പുറപ്പെടുവിച്ചെന്നു കേള്‍ക്കുമ്പോള്‍ നാം എവിടേക്കാണ് പോകുന്നതെന്നു അല്‍ഭുതം തോന്നുന്നു .
ഇക്കഴിഞ്ഞ മാസം രാജ്യത്തെ ജനങ്ങളെയും നിയമ വ്യവസ്ഥകളെയും നാണക്കേടിലാഴ്ത്തിക്കൊണ്ട് ,ആസൂത്രിതമായ ഒരു സംഘടിത ആക്രമണമെന്ന പോലെ ഹരിയാനയില്‍ ഒരു ബലാത്സംഗപരമ്പര തന്നെ അരങ്ങേറുകയുണ്ടായി - വിവാഹിതരായ സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും അടക്കം 17 പേര് .ഇതില്‍ ഇരയാക്കപ്പെട്ടവര്‍ എല്ലാവരും തന്നെ ദളിത് വിഭാഗത്തില്‍ പെട്ടവരും അക്രമികള്‍ സവര്‍ണ്ണരുമാണ് .ഈ യാദൃശ്ചികതയും ഒരു മാസത്തിനുള്ളില്‍ തന്നെയുള്ള ആവര്‍ത്തനവും ഇതൊരു ആസൂത്രിതമായ അക്രമ പരമ്പരയാണ് എന്നു സംശയമുണര്‍ത്തുന്നതാണ് .ഈ ക്രൂരമായ ഈ സംഭവത്തിന്റെ വീഡിയോകള്‍ അക്രമികള്‍ തന്നെ പ്രചരിപ്പിക്കുകയും ചെയ്തിരിക്കുന്നു .വളരെ ഗുരുതരവും അങ്ങേയറ്റം മനുഷ്യത്വ രഹിതവുമായ കുറ്റകൃത്യങ്ങള്‍ ആസൂത്രിതമെന്ന പോലെ നടന്നിരിക്കുന്നു - കുറ്റവാളികളും തെളിവുകളും കണ്മുന്നിലുണ്ട് .പക്ഷെ നടപടിയെടുക്കുന്നതിനു പകരം ദാരുണവുമായ ഒരു കുറ്റ കൃത്യത്തിനെ - ,മനുഷ്യത്വ രഹിതമായ രീതിയില്‍ സമീപിച്ചു വിവാഹ പ്രായത്തിന്റെ പ്രശ്നമാണ് എന്നൊക്കെ വിഡ്ഡിത്തം വിളമ്പിക്കൊണ്ട് ഖാപ് പഞ്ചായത്തിലെ മുതുക്കിളവന്മാരും അതിനെ അനുകൂലിക്കുന്ന രാഷ്ട്രീയക്കാരും കൂടി ആ കുറ്റകൃത്യത്തിന്റെ ഭീകരതയെ ലഘൂകരിക്കാന്‍ ശ്രമിക്കുകയാണ് . 16 വയസ്സുള്ള പെണ് കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടൂ ആത്മഹത്യ ചെയ്യാനിടയാകുമ്പോള്‍ അതു ആ പെണ്‍കുട്ടി വിവാഹം കഴിക്കാത്തത് കൊണ്ട് സംഭവിക്കുന്നതാണെന്നു പറയാന്‍ കാണിക്കുന്ന ഈ ഉളുപ്പില്ലായ്മ പറയുന്ന ഈ പടുകിളവന്മാരെയൊക്കെ മുക്കാലിയില്‍ കെട്ടി തിരണ്ടി വാലിനടിക്കാന്‍ മാത്രം ചങ്കൂറ്റമുള്ള ആരുമില്ല എന്നതാണ് നമ്മുടെ പ്രശ്നം .
പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു ഈ റേപ്പ് കേസുകളില്‍ ഇരയാക്കപ്പെട്ടവര്‍ ആത്മഹത്യ ചെയ്ത ഒരു പതിനാറുകാരി ഒഴിച്ചു ബാക്കിയെല്ലാവരും വിവാഹിതകളാണ് . ഈ ഇരകളാക്കപ്പെട്ടവര്‍ വിവാഹിതരാകാത്തതു കൊണ്ട് എന്ന വാദത്തിന്മേലുള്ള വസ്തുതാന്വേഷണം പോലും അബദ്ധമാണ് .പക്ഷെ ഇത്തരത്തില്‍ വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത ഒരു കാര്യം സര്‍വ്വ ഖാപ്പ് പഞ്ചായത്തും സംസ്ഥാനത്തെ ഒരു പ്രധാന പാര്‍ട്ടിയും അതിന്റെ നേതാവും ഏറ്റു പിടിക്കുമ്പോള്‍ അത് എത്ര മാത്രം ഗുരുതരമായ ഒരവസ്ഥാ വിശേഷമായി മാറുന്നു .അതിലുപരിയായി ഈ സംഭവങ്ങളെ മുന്‍ നിര്‍ത്തി പാരമ്പരാഗത ആചാരങ്ങളില്‍ നിന്നു വ്യതിചലിക്കുന്നതിന്റെ അപകടമാണെന്ന രീതിയിലുള്ള ഒരു പ്രചരണത്തിനുള്ള ശ്രമം കൂടി നടക്കുന്നുണ്ട് .ഖാപ്പ് പഞ്ചായത്തുകളുടെ താല്പര്യം അതിന്റെ ആചാരങ്ങളുടെ ശാസ്ത്രീയതയെ അംഗീകരിപ്പിക്കലാണ് .നോക്കൂ ഞങ്ങള്‍ പരമ്പരാഗതമായി തുടര്‍ന്നു വന്നിരുന്ന ശൈശവ വിവാഹം ഇല്ലാതായതു കൊണ്ട് ഇപ്പോള്‍ ബലാത്സംഗം വര്‍ദ്ധിച്ചിരിക്കുന്നു ,അതു കൊണ്ട് പഴയ ആചാരത്തിലേക്കു തിരിച്ചു പോകേണ്ടത് അനിവാര്യമായിരിക്കുന്നു !!!. നേരത്തെ തന്നെ പെണ് കുട്ടികള്‍ ജീന്‍സിടുന്നതും മൊബൈല്‍ ഉപയോഗിക്കുന്നതും നിരോധിച്ചു കൊണ്ട് ഖാപ്പ് പഞ്ചായത്തുകള്‍ ഉത്തരവിറക്കിയിരുന്നു .ആദ്യം പതിനാറ് വയസ്സ് ,പിന്നീട് 12 വയസ്സിലേക്കു കൂടി വിവാഹപ്രായം അനുവദനീയമാക്കണം അങ്ങനെ പടി പടിയായി ശൈശവ വിവാഹത്തിനുള്ള അംഗീകാരം കൂടി നേടിയെടുത്താല്‍ ആചാരങ്ങളും പാരമ്പര്യങ്ങളുമുള്ള ആര്‍ഷ ഭാരത സംസ്കൃതി തിരിച്ചെത്തിച്ചതില്‍ അഭിമാനിക്കാന്‍ വകയായി .
യമനിലെ നുജൂം അലി എന്ന പത്തു വയസ്സുകാരി പെണ് കുട്ടിയുടെ വേദനിപ്പിക്കുന്ന അനുഭവ കഥ വായിക്കുമ്പോള്‍ നമുക്കജ്ഞാതമായ ഏതോ ലോകത്തിന്റെ കഥയെന്ന സമാശ്വാസത്തോടെയിരിക്കുമ്പോള്‍ തന്നെ നമ്മളോര്‍ക്കേണ്ട ഒരു സംഗതിയുണ്ട് ,ഇതിലും മോശമായ ഒരു സാമൂഹിക അന്തരീക്ഷമായിരുന്നു നമ്മുടെ പുകള്‍ പെറ്റ ആര്‍ഷ ഭാരത സംസ്കൃതിയിലുണ്ടായിരുന്നത് .
*1829 - സതി നിരോധന നിയമം ,
*1840 - ലെ അടിമത്ത നിരോധന നിയമം
*1856 - ലെ വിധവാ വിവാഹ നിയമം
*1891 ലെ Age of Consent Bill
ഇങ്ങനെ നിയമത്തിന്റെ അംഗീകാരത്തോടെയുള്ള നിരവധി സാമൂഹികപരിഷ്കരണങ്ങളിലൂടെയാണ് നാം പഴയ ദുരാചാരങ്ങളില്‍ നിന്നും അന്ധ വിശ്വാസങ്ങളില്‍ നിന്നും ഒരു പരിധി വരെയെങ്കിലും മോചിതരായത് . മനുഷ്യസ്നേഹികളായ ഒരു കൂട്ടം സാമൂഹിക പരിഷ്കര്‍ത്താക്കളുടെ ആര്‍ജ്ജവത്തോടെയുള്ള നിരന്തരമായ ശ്രമവും അതിനൊപ്പം മികച്ച വിദ്യാഭ്യാസവും മതനിരപേക്ഷതയും കൊണ്ടാണ് ,സമത്വ സുന്ദര ഉട്ടോപ്യയല്ലെങ്കില്‍ കൂടി ഇന്നു നാമെത്തി നില്ക്കുന്ന സാമൂഹിക സ്ഥിതിയിലെങ്കിലും പരിവര്‍ത്തനം ചെയ്യപ്പെടാന്‍ കഴിഞ്ഞത് .ഇപ്പോഴും 1500 വര്‍ഷം പഴക്കമുള്ള ഒരു പുസ്തകത്തെ അടിസ്ഥാനമാക്കി വിഡ്ഡിത്തങ്ങളെ നിയമനിര്‍മ്മാണം ചെയ്യുന്നതു പോലെ തന്നെ പാരമ്പര്യം ,ആചാരം ,ആര്‍ഷ ഭാരത സംസ്കൃതി എന്നൊക്കെ പറഞ്ഞു കൊണ്ട് ഉള്ള മൌലിക വാദ - ഫാസിസ്റ്റ് കസര്‍ത്തുകള്‍ നമ്മളെ പഴയ പുകള്‍ പെറ്റ ആര്‍ഷ ഭാരതത്തിലേക്കു തന്നെ എത്തിക്കുമെന്നു ഓര്‍ക്കുക .
Ref: വിമോചനത്തിന്റെ പെണ് ദൂരങ്ങള്‍ - ആനന്ദ് .
Girl brides and political change - മീരാ കൊസാംബി
Picture Courtesy - Epoch times
</pre>
</div>
</div>
Unknownnoreply@blogger.com5tag:blogger.com,1999:blog-7776123822028832264.post-30394519477140229882012-08-07T01:01:00.010-07:002012-08-11T21:11:42.485-07:00ഈഫല്‍ ടവര്‍ വില്‍ക്കാനുണ്ട് !!!!<a href="http://1.bp.blogspot.com/-ZURp8TvjkX4/UCDL-PxisLI/AAAAAAAABZ4/KSCX0dsTq30/s1600/Eiffel%2BTower%2B-%2BParis.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 222px;" src="http://1.bp.blogspot.com/-ZURp8TvjkX4/UCDL-PxisLI/AAAAAAAABZ4/KSCX0dsTq30/s320/Eiffel%2BTower%2B-%2BParis.jpg" border="0" alt=""id="BLOGGER_PHOTO_ID_5773838992535630002" /></a><br /> <br /><br />ലോക പ്രശസ്തമായ ,പാരീസ് നഗരത്തിന്റെ മുഖമുദ്രയായ ഈഫല്‍ ഗോപുരം ഫ്രഞ്ച് ഗവണ്മെന്റ് വില്ക്കാന് പോകുന്നു ,അതും ഇരുമ്പ് വിലയ്ക്കു !!! സംഗതി സത്യമാണ് പക്ഷെ ഇപ്പോഴല്ല 1925 - ല്‍ ആയിരുന്നു എന്നു മാത്രം . വര്‍ഷാവര്‍ഷമുള്ള ഈഫല്‍ ഗോപുരത്തിന്റെ ഭീമമായ പരിപാലന ചിലവ് താങ്ങാന്‍ കഴിയാതെയാണ് ഫ്രഞ്ച് ഗവണ്‍മ്മെന്റ് ഈ വിചിത്രമായ വില്പന നടത്തിയത് ,പാരീസ് നഗരവാസികളും ഈഫല്‍ ഗോപുരത്തിന്റെ ആരാധകരും പ്രതിഷേധമുയര്‍ത്തുമെന്നുള്ളതു കൊണ്ട് സംഗതി രഹസ്യമായിരുന്നു. ആന്ദ്രേ പോയ്സോണ് എന്ന ചെറുകിട വ്യാപാരിയായിരുന്നു വന്‍ തുക മുടക്കി ഈഫല്‍ ഗോപുരം വാങ്ങിച്ചത് .ധാരാളം പൈസയുണ്ടെങ്കിലും ഒരു നല്ല ബിസിനസ്സുകാരനെന്ന പേരില്ല എന്ന സങ്കടമുള്ള ഒരു പ്രാഞ്ചിയേട്ടനായിരുന്നു ആന്ദ്രേ പോയ്സണ്‍ ,ഈഫല്‍ ഗോപുരം വാങ്ങിയാല്‍ പിന്നെ തന്റെ പേരും പ്രശസ്തിയും നാടാകെ പടരുമെന്നു അയാള്‍ കരുതി .ഗവണ്മെന്റ് ഈഫല്‍ ടവറൊക്കെ വില്ക്കുമോ ? ചെറിയ ഒരു സന്ദേഹമുണ്ടായിരുന്നത് ഗവണ്മെന്റ് പ്രതിനിധിയുമായുള്ള ആദ്യകൂടിക്കാഴ്ചയില്‍ തന്നെ അലിഞ്ഞില്ലാതായി .അത്രക്കുണ്ടായിരുന്നു ഗവണ്മെന്റ് പ്രതിനിധിയുടെ മൊത്തത്തിലുള്ള സെറ്റപ്പ് അത്യാഡംബര കാറായ ലിമോസിനില്‍ പ്രൌഡഗംഭീരമായ വസ്ത്രധാരണത്തോടെയുള്ള കുലീനനും മാന്യനുമായ ഒരാള്‍ .എന്തിനേറെ പറയുന്നു ആദ്യകൂടിക്കാഴ്ചയില്‍ തന്നെ ഇടപാടുറപ്പിച്ചു ,രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ തന്നെ വലിയ ഒരു തുകയും കൊടുത്ത് ഈഫല്‍ ടവര്‍ സ്വന്തവുമാക്കി ,ഇനി തന്റെ പേരും പ്രശസ്തിയും നാടാകെ പരക്കും -ആന്ദ്രേ പോയ്സോണ് അന്നു രാത്രി സന്തോഷം കൊണ്ട് ഉറങ്ങിയിട്ടുണ്ടാകില്ല .പിറ്റേ ദിവസം തന്റെ സ്വന്തം ഈഫല്‍ ടവര്‍ പൊളിച്ചാല്‍ എത്ര ടണ്‍ ഇരുമ്പു കിട്ടും എന്നൊക്കെയുള്ള ഒരവലോകനത്തിനു ഈഫല്‍ ടവറിലേക്കു പോയ ആന്ദ്രേ പോയ്സണ്‍ ഹൃദയസ്തംഭനം വന്നു മരിച്ചില്ലന്നെയുള്ളൂ .ഫ്രഞ്ച് ഗവണ്മെന്റ് അങ്ങനെയൊരു വില്പന നടത്തിയിട്ടില്ലത്രെ ,എന്തിനു അങ്ങനെയൊരു ആലോചന പോലുമുണ്ടായിട്ടില്ല . പോയത് പോയി ,ആന്ദ്രെ പോയ്സണ്‍ എന്തായാലും ആരോടും പരാതി പറഞ്ഞു ഉള്ള പേരു കളയാന്‍ നിന്നില്ല .<br /><br /><br /> ഏതാനും മാസങ്ങള്‍ക്കു ശേഷം വീണ്ടും ഈഫല്‍ ടവര്‍ വില്പനക്കു വെച്ചു ,ഇത്തവണ 6 പേര്‍ക്കു ഒരുമിച്ചാണ് ഈഫല്‍ ഗോപുരം വിറ്റത് , അതിലൊരാള്‍ക്കു തോന്നിയ ഒരു സംശയം പരാതിയായി മാറി. അങ്ങനെയാണ് ഈഫല്‍ ടവര്‍ വില്‍ക്കുന്ന ആ ഗവണ്മെന്റ് ഒഫിഷ്യലായി വന്നയാളെ പോലീസ് നോട്ടമിട്ടത് . പക്ഷെ അയാള്‍ അവിടെ നിന്നും അല്‍ഭുതകരമായി വെട്ടിച്ചു കടന്നു കളഞ്ഞു - അദ്ദേഹമായിരുന്നു പിന്നീട് ഈഫല്‍ ടവര്‍ വിറ്റയാള്‍ എന്ന പേരില്‍ പ്രശസ്തനായ വിക്ടര്‍ ലസ്റ്റിഗ് . വിക്ടര്‍ ലസ്റ്റിഗിനു ഇത്തരം ഊടായ്പ്പ് തന്നെയാണ് സ്ഥിരം ജോലി .ഇതിനു മുമ്പ് നോട്ടടിക്കുന്ന ഒരു മെഷീന് ഉണ്ടാക്കി കുറെ പേര്‍ക്കു വിറ്റ ആളാണ് വിക്ടര്‍ .ഒരു സാധാരണ പ്രിന്ററില്‍ ചില അഡ്ജസ്മെന്റൊക്കെ വരുത്തി സ്പെഷ്യല്‍ പ്രിന്റര്‍ ആക്കി മാറ്റി ഓരോ 6 മണിക്കൂറിലും 100 $ വരും ,വന്‍ വില കൊടുത്ത് ധനമോഹികളായ പലരും ഈ മെഷീന് വാങ്ങി ആദ്യ പന്ത്രണ്ട് മണിക്കൂറില്‍ 2 തവണ 100 $ വന്നു ,പിന്നെയൊക്കെ വെറും ബ്ലാങ്ക് പേപ്പര്‍ ,ഈ 12 മണിക്കൂര്‍ തന്നെ ധാരാളമായിരുന്നു വിക്ടറിനു രക്ഷപ്പെടാന്‍ . <br /><br /> കുരുട്ടുബുദ്ധിയും ഊടായ്പ്പും കാണിച്ചു ജീവിക്കുന്നവര്‍ക്കൊരു മാതൃകാ പുരുഷനായിരുന്നു വിക്ടര്‍ ലസ്റ്റിഗ് , ധനത്തിനു ആര്‍ത്തിയുള്ളവരെയും എളുപ്പം പണമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരെയും നോട്ടമിടുക ,എപ്പോഴും മികച്ച വസ്ത്രധാരണവും പെരുമാറ്റ രീതികളും പുലര്‍ത്തുക ,ഇടപാടുകള്‍ക്കിടയില്‍ മദ്യപാനം അരുത് , ഇടപാടുകാരന്റെ അഭിപ്രായത്തോട് വിശ്വസനീയമായ രീതിയില്‍ യോജിക്കുക ,മതപരവും രാഷ്ട്രീയവുമായ കാര്യങ്ങള്‍ പറഞ്ഞു തര്‍ക്കിക്കാതിരിക്കുക ,കഴിയുന്നിടത്തോളം ബഹുഭാഷാ സ്വാധീനം കരസ്ഥമാക്കുക എന്നിങ്ങനെ ഇത്തരക്കാര്‍ക്കു വേണ്ടി ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കിയിരുന്നു .<br /><br /><span style="font-weight:bold;">കോണ്‍ - ട്രിക്സ് & സ്ഥേയ കൌശല കഥകള്‍ </span><br /><br />സംഗതി ഊടായ്പ്പാണെങ്കിലും പാശ്ചാത്യര്‍ ഇതിനെ ഒരു കലയായാണ് പരിഗണിക്കുന്നത് , അവരിത്തരം ഊടായിപ്പുകളെ കോണ്‍ ആര്‍ട്ട്സ് [ Con Arts - Confident Arts ] എന്നാണ് പേരിട്ടിരിക്കുന്നത് , വൈദഗ്ദ്യവും കഴിവും ആവശ്യമായ ഒരു കലാപരമായ ഒരു സംഗതി തന്നെയാണല്ലോ ഇതും. മറ്റുള്ളവര്‍ പറ്റിക്കപ്പെടുന്നതു കാണാന്‍ എല്ലാവര്ക്കും വലിയ താല്പര്യമുണ്ട് ,ആ താല്പര്യം സ്വയം ഇരയാകുന്നതു വരെ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ഇത്തരം കഥാപാത്രങ്ങള്‍ നായകരായി ,അവരുടെ കുരുട്ടുബുദ്ധിയും വൈദഗ്ദ്യവും വര്‍ണ്ണിച്ചെഴുതുന്ന കഥകളെ Picaresque stories [സ്ഥേയ കൌശല കഥകള്‍ ] എന്നു പറയുന്നു ,പച്ചമലയാളത്തില്‍ ഊടായ്പ്പു കഥകളെന്നും പറയാം. റോബിന് ഹുഡും ടോം സോയറും ഹക്കിള്‍ ബെറി ഫിന്നും കായംകുളംകൊച്ചുണ്ണിയുമെല്ലാം ഇത്തരം കഥകളാണല്ലോ . ചില കഥകളില്‍ നായകന്റെ തട്ടിപ്പുകളും മോഷണവും ദരിദ്രരെ സഹായിക്കാനും ചൂഷകന്മാരെ ഒരു പാഠം പഠിപ്പിക്കാനും ഉള്ളതാണ് ,അവര്‍ നിരപരാധികളോടു കരുണയുള്ളവരായിരിക്കും ,<br /><br /><span style="font-weight:bold;">Catch me If you Can </span><br /><br />കോണ്‍ -ട്രിക്കുകളുടെ കാര്യത്തില്‍ ലോകത്തെ അല്‍ഭുതപ്പെടുത്തിയ മറ്റൊരു വ്യക്തിയാണ് Frank Abagnale ,ഇക്കാര്യത്തില്‍ ഒരു ഇതിഹാസം എന്നു തന്നെ പറയാം . ഊടായ്പ്പു വേലകളില്‍ നാന്ദി കുറിക്കുമ്പോള്‍ ഫ്രാങ്ക് ആബഗ്നേല്‍ സ്വജനപക്ഷപാതമൊന്നും കാട്ടിയില്ല ,സ്വന്തം അച്ഛന്റെ പെട്രോള്‍ കാര്‍ഡില്‍ തിരി മറി നടത്തിയാണ് ജൂനിയര്‍ ആബഗ്നേല്‍ കളത്തിലിറങ്ങിയത് .ഗണപതിക്കു വെച്ചത് കാക്ക കൊണ്ടോയില്ല എന്നു പിന്നീടുള്ള ചരിത്രം സാക്ഷി .ബാങ്ക് ഇടപാടുകളാണ് ഫ്രാങ്ക് ആബഗ്നേയിലിന്റെ മാസ്റ്റര്‍ പീസ് ഇതിനു വേണ്ടി മാത്രം നിരവധി ബാങ്കുകളില്‍ പല പേരുകളില്‍ എക്കൌണ്ട് ഉണ്ടാക്കുന്നു അതും പോരാഞ്ഞ് സ്വന്തമായി ചെക്കുണ്ടാക്കി അത് കൊണ്ട് പണം പിന് വലിക്കുന്നു .പൈലറ്റ് , ഡോക്ടര്‍ ,പ്രൊഫസര്‍ ,വക്കീല്‍ എന്നിങ്ങനെ ആബഗ്നേയില്‍ കെട്ടാത്ത വേഷങ്ങള്‍ ചുരുക്കമാണ് ,വെറുതെ വേഷം കെട്ടുക മാത്രമല്ല ഇതിനെല്ലാം ആവശ്യമായ സര്‍ട്ടിഫിക്കേറ്റുകളും സാമാന്യ വിവരവും അയാള്‍ നേടുന്നത്ര പ്രൊഫഷണലാണ് . പല രാജ്യങ്ങളിലേക്കു യാത്ര ചെയ്യേണ്ടതിനാല്‍ മാത്രം പൈലറ്റാവുകയാണ് എളുപ്പമെന്നു മനസ്സിലാക്കി പാന്‍ അമേരിക്കന്‍ എയര്‍ ലൈന്‍സിന്റെ ഒരു പൈലറ്റ് യൂണിഫോം സംഘടിപ്പിച്ചു ഒരു പൈലറ്റിന്റെ പ്രിവില്യേജസ് [പാന്‍ അമേരിക്കന്‍ എയര്‍ ലൈന്സില് സൌജന്യ യാത്ര ,സ്റ്റാര്‍ ഹോട്ടലിലെ താമസം ഇതിനെല്ലാം ഫ്രാങ്കിനു ആകെ കൂടി വേണ്ടി വന്നത് ഒരു പൈലറ്റ് യൂണിഫോമും പിന്നെ കയ്യിലിരുപ്പും “ മാത്രമാണ് ഒന്നിലേറെ തവണ പോലീസ് കസ്റ്റഡിയില്‍ നിന്നും വിദഗ്ദമായി രക്ഷപ്പെട്ടിട്ടൂം പക്ഷെ ഏതു കള്ളന്റെയും അവസാനം പോലെ തന്നെ ആബഗ്നേല്‍ വീണ്ടും രക്ഷപ്പെടാനാവാത്ത വിധം പോലീസ് പിടിയിലായി പക്ഷെ ബാങ്കിങ്ങ് ഇടപാടുകളിലും ചെക്ക് തിരിമറികളിലും ഉള്ള വൈദഗ്ദ്യം കൊണ്ട് അധികാരികളെ അമ്പരപ്പിച്ച ആബഗ്നേയിലിനെ ഫെഡറല്‍ ബ്യൂറോ ഇത്തരം തിരിമറികള്‍ കണ്ടെത്താന്‍ ഗവണ്മെന്റിനെ സഹായിക്കാമെന്ന ഉടമ്പടി പ്രകാരം ശിക്ഷയില്‍ നിന്നൊഴിവാക്കുകയായിരുന്നു .പില്ക്കാല ജീവിതം ഇത്തരം ഊടായിപ്പുകളെ കണ്ടെത്താന്‍ അധികാരികളെ സഹായിച്ചും അതിനു വേണ്ടി തന്റെ വൈദഗ്ദ്യം ഉപയോഗിച്ചു ജീവിക്കുന്നു ഇത്തരംചതിക്കുഴികളില്‍ നിന്നും കോണ്‍ - ട്രിക്കുകളില്‍ നിന്നും ആളുകളെ ബോധവല്‍ക്കരിക്കാന്‍ . The Art of the Steal, എന്നൊരു പുസ്തകവും എഴുതിയിട്ടൂണ്ട് -എന്തൊരു ചതിയായിപ്പോയി അല്ലെ .<br /><br /> .ഇദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സ്റ്റീവന്‍ സ്പില്‍ ബെര്‍ഗ് “കാച്ച് മി ഇഫ് യു ക്യാന്‍ “ എന്ന സിനിമയെടുത്തിട്ടൂള്ളത് . കള്ളനെ പോലീസാക്കുന്ന ഈ തന്ത്രത്തിനു ഒരു പാട് പഴക്കമുണ്ട് .ആയിരത്തൊന്നു രാവുകളില്‍ ഷഹറസാദ് പറയുന്ന കഥകളില്‍ ഹസ്സന് ,മുഹമ്മസ് ,ആലി എന്നീ പെരും കള്ളന്മാരെ കെയ് റോയിലെ ഭരണാധികാരിയായിരുന്ന ഹാറൂണ്‍ അല്‍ റഷീദ് പോലീസുദ്യ്യോഗം നല്കിയതും അതിനെ തുടര്‍ന്നു അവരുടെ കൌശലം കൊണ്ട് കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതും വിവരിക്കുന്നുണ്ട് .ഒരു യഥാര്‍ത്ഥ കള്ളനല്ലാതെ ആര്‍ക്കാണ് തട്ടിപ്പിന്റെയും മോഷണത്തിന്റെ ദുരൂഹമാം വിധം ഇരുളടഞ്ഞ വഴിത്താരകളെ മനസ്സിലാക്കാന്‍ സാധിക്കുക ? ആ തൊഴിലിലെ കൌശലവും കുബുദ്ധികളും അവരോളം പരിചിതമായവരുണ്ടാകുമോ .ആയിരത്തൊന്നു രാവുകളില്‍ നിന്നു ഇന്നത്തെ Hi tech യുഗത്തിലേക്കെത്തുമ്പോഴും ഇതേ തന്ത്രം തന്നെയാണ് പ്രയോഗിക്കപ്പെടുന്നത് ആന്റി വയറസ്സ് സോഫ്റ്റ് വേര് നിര്‍മ്മിക്കുന്ന കമ്പനികള്‍ അവരുടെ പുതിയ സോഫ്റ്റ് വേര് നിര്‍മ്മിക്കാനും അതിന്റെ ബലഹീനതകളെ പറ്റി പഠിക്കാനും വിരുതന്മാരായ ഹാക്കേഴ്സിനെയാണ് നിയമിക്കുന്നത് .<br /><br /><span style="font-weight:bold;">റുസ്തം നഗര്‍ വാല കേസ് .</span><br /><br /> ഇന്‍ഡ്യയില്‍ ഏറ്റവും പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ കോണ്‍-ട്രിക്ക് ആയിരുന്നു റുസ്തം നഗര്‍വാല കേസിന്റേത്. 1971 ലെ മേയ് 24 ഒരു പ്രഭാതത്തില്‍ പാര്‍ല്യമെന്റ് സ്ട്രീറ്റ് ബ്രാഞ്ചിലേക്ക് അന്നത്തെ പ്രധാനമന്ത്രി സാക്ഷാല്‍ ഇന്ദിരാഗാന്ധിയുടെ ഒരു ഫോണ്‍ - അധികം വാക്കുകളൊന്നുമില്ല ഞാന്‍ അയക്കുന്ന "ബംഗ്ലാദേശി ബാബു “ എന്ന ആളുടെ കയ്യില്‍ പറയുന്ന പൈസ കൊടുത്തയക്കുക ,ഈ ഫോണ്‍ സന്ദേശത്തിനു ശേഷം ഉടന്‍ തന്നെ പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നും ഒരാള്‍ ബാങ്കിലെത്തുന്നു -അയാള്‍ ആവശ്യപ്പെട്ട പ്രകാരം 60 ലക്ഷം രൂപ യാതൊരു വിധ രേഖകളുമില്ലാതെ കൊടുത്തു വിടുന്നു ,അതിനു ശേഷം മാനേജര്‍ പതിവ് പോലെ ? പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചെന്ന് റെസീപ്റ്റ് ചോദിക്കുമ്പോഴാണ് അത്തരമൊരു ഫോണ്‍ കോളിന്റെ കഥ തന്നെ Prime minister Office അറിയുന്നത് തന്നെ .ഉടന്‍ തന്നെ തീവ്രമായ അന്വേഷണമാരംഭിച്ചു അധികം താമസിയാതെ തന്നെ പാര്‍ലിമെന്റ് സ്ട്രീറ്റിലെ ഒരു റോഡില്‍ നിന്നും റുസ്തംനഗര്‍വാല എന്നൊരാളെ പണമടങ്ങിയ ബാഗുമായി അറസ്റ്റ് ചെയ്യുന്നു .ഈ കേസില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം പിടിക്കപ്പെടാതെ വളരെ ലളിതമായി പണവുമായി രക്ഷപ്പെടാമായിരുന്നിട്ടൂം റുസ്തം നഗര്‍ വാല അതിനു ശ്രമിക്കാതെ പിടി കൊടുക്കുകയായിരുന്നു . വെറുവെറുമൊരു ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ 60 ലക്ഷം രൂപ [1971 ലെ 60 ലക്ഷം രൂപയ്ക്കു ഇന്നത്തെ മൂല്യം ആലോചിച്ചു നോക്കുക ] ഒരു രശീതി പോലുമില്ലാതെ കൊടുത്തു വിടുക എന്നതിനര്‍ത്ഥം ഇത്തരം ഇടപാടുകള്‍ സ്ഥിരമായിരുന്നു .ഒന്നുകില്‍ ഇന്ദിരാഗാന്ധിക്കു ഭീമമായ നിക്ഷേപങ്ങള്‍ ബിനാമി പേരിലുണ്ടായിരുന്നിരിക്കണം ,അല്ലെങ്കില്‍ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളെ സ്വന്തം കുടുംബ സ്വത്തു പോലെയാവണം അവര്‍ കൈകാര്യംചെയ്തിരിക്കുക.മുന്‍ ആര്‍മി ക്യാപ്റ്റനും അതിനു ശേഷം ഇന്റലിജന്‍സുമായി ബന്ധപ്പെട്ടൂ പ്രവര്‍ത്തിക്കുകകയായിരുന്ന റുസ്തത്തിനു ഇക്കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നിരിക്കണം ,അത് പൊതുജനങ്ങള്‍ക്കു കൂടി മനസ്സിലാകാന്‍ വേണ്ടിയായിരിക്കണം ഇത്തരമൊരു കൃത്യത്തിനു ശേഷം മനപ്പൂര്‍വ്വം പിടി കൊടുക്കാന്‍ തയ്യാറായതും .അതു കൊണ്ട് തന്നെ റുസ്തം നഗര്‍ വാല കേസ് ഒരു കോണ്‍ ട്രിക്ക് എന്നതിലുപരി അധികാരദുര്‍വിനിയോഗത്തിന്റെയും രാഷ്ട്രീയ ഏകാധിപത്യത്തിന്റെയും ചിത്രമാണ് നമുക്കു കാണിച്ചു തരുന്നത് , ഒരു whistleblowing Case .പക്ഷെ കൂടുതലെന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുമ്പ് ജയില്‍ വാസത്തിനിടക്കു ദുരൂഹമാം വിധം റുസ്തം നഗര്‍ വാല മരണപ്പെട്ടൂ അതു കഴിഞ്ഞു നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതെങ്കിലും അതിനും മുമ്പേ തന്നെ ഏകാധിപത്യവും അധികാര ദുര്‍വിനിയോഗവും അടങ്ങിയ രാഷ്ട്രീയ അടിയന്തിരാവസ്ഥ നില നിന്നിരുന്നു .<br /><span style="font-weight:bold;"><br />മലയാളികളും കോണ്‍ - ട്രിക്കും .</span><br /><br /> മലയാളികളും ഇത്തരം കലാ പരിപാടികളുമായി അഭേദ്യ ബന്ധമുണ്ട് .മലയാളികളുടെ ആദ്യകഥ "വാസനാവികൃതി " തന്നെ ഒരു കള്ളന്റെ ആത്മകഥയായിരുന്നുവല്ലോ . അതു പോലെ തന്നെ 1913 -ല്‍ കാരാട്ട് അച്യുത മേനോന് രചിച്ച ,വലിയ ജനപ്രീതി നേടിയ “വിരുതന് ശങ്കു “ എന്ന നോവല്‍ ഇത്തരത്തില്‍ തന്റെ ബുദ്ധിയും സാമര്‍ത്ഥ്യവും കൊണ്ട് ആളുകളെ കബളിപ്പിക്കുന്ന ഒരു രസികന്റെ കഥയാണ് ,ലക്ഷണമൊത്ത ഒരു സ്തേയ കൌശല [Picaresque ] കഥയായി ഇതിനെ പരിഗണിക്കാം പിന്നീട് ഇത് ഒരു സിനിമയായി വലിയ വിജയം കൈവരിക്കുകയുമുണ്ടായി . പക്ഷെ പാശ്ചാത്യരെ പോലെ കോണ്‍ ട്രിക്ക് ,കോണ്‍ ആര്‍ട്ട് എന്നൊക്കെ പറയുന്നതിനു പകരം നമ്മള് മലയാളികള്‍ ഇതിനെ അല്പം കൂടി വിപുലീകരിച്ചാണ് പറയുക , ഇത് മലയാളത്തിലെ ഒരു തെറിയാണെന്നു പറയപ്പെടുന്നു :) . ഒരു പക്ഷെ ലോകത്തേറ്റവും കൂടുതല്‍ കോണ്‍ ആര്‍ട്ടിസ്റ്റ് സാന്ദ്രതയുള്ള ഭൂവിഭാഗം കേരളമായിരിക്കണം നെറ്റ് വര്‍ക്കു മാര്‍ക്കറ്റിങ്ങ് , അല്‍ഭുത മരുന്നുകള്‍ ,വിസ്സ തട്ടിപ്പ് ,വിവാഹ തട്ടിപ്പ് ,വ്യാജ ഡോക്ടര്‍ എന്നിങ്ങനെ വിവിധ വകഭേദത്തിലുള്ള കോണ്‍ ട്രിക്കുകളുടെ ഒരു പറുദീസയാണ് കേരളം .മന്ത്രിയുടെ പി എ ചമഞ്ഞു ,സി ബി ഐ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞു ,എന്തിനു സിറ്റി പോലീസ് കമ്മീഷണറാണെന്നു അങ്ങനെ ഇത്തരം കലാരൂപങ്ങളെ കുറിച്ചുള്ള വാര്‍ത്തകളില്ലാത്ത ഒരു ദിവസം പോലുമില്ലാത്ത വിധം ഇത് മലയാളിയുടെ ദൈനം ദിന സാമൂഹ്യജീവിതത്തോട് താദാത്മ്യം പ്രാപിക്കപ്പെട്ടു കഴിഞ്ഞു .തട്ടിപ്പുകാരുള്ളതു പോലെ തന്നെ ഏറ്റവുമധികം തട്ടിപ്പുകള്‍ക്കു വിധേയരാകുന്നതും ഈ മല്ലു വിരുതന്മാരാണ് എന്നതും ശ്രദ്ധേയമാണ് -കോടിക്കണക്കിനു ഡോളറിന്റെ നൈജെരിയന്‍ ലോട്ടറിക്കും ,ഉഗാണ്ടന്‍ കോടീശ്വരന്റെ സുന്ദരിയായ ചെറുമകള്‍ ,ആറു മാസം കൊണ്ട് കാറും ബാങ്ക് ലക്ഷങ്ങളുടെ ബാങ്കു ബാലന്‍സുമുണ്ടാകുന്ന നെറ്റ് വര്‍ക്കിങ്ങ് മാര്‍ക്കറ്റിങ്ങ് എന്നു വേണ്ടാ ലോകത്തുള്ള സകലമാന തട്ടിപ്പുകളിലും ഇരകളുടെ പട്ടികയില്‍ ഒരു മലയാളിയുമുണ്ടാകും .<br /><br />ദാ ...ഇതെല്ലാം എഴുതി പോസ്റ്റ് ചെയ്യാനൊരുങ്ങുമ്പോള്‍ അത്യാകര്‍ഷകങ്ങളായ ഓഫറുകളുമായൊരു സ്മാര്‍ട്ടായൊരു ക്രെഡിറ്റ് കാര്‍ഡ് വില്പനക്കാരന് എന്റെ മുന്നില്‍ നിന്നു അസാമാന്യ വാചക മേള - സൌജന്യ എയര്‍ ടിക്കറ്റ് ,സൌജന്യ സിനിമ ,സ്റ്റാര്‍ ഹോട്ടലില്‍ താമസത്തിനു ഡിസ്കൌണ്ട് സാധനങ്ങള്‍ വാങ്ങുമ്പോള്‍ 50 % ഡിസ്കൌണ്ട് എന്നു വേണ്ടാ മൊത്തത്തില്‍ ഈ ക്രെഡിറ്റ് കാര്‍ഡ് എടുത്താല്‍ ജീവിതം സാര്‍ത്ഥകമെന്ന മട്ടില്‍ ...........ഇതും ഒരു തരത്തിലുള്ള കോണ്‍ ട്രിക്ക് തന്നെയല്ലെ എന്നു വര്‍ണ്ണ്യത്തിലാശങ്ക തോന്നിക്കൊണ്ട് ഞാന്‍ നിര്‍ത്തുന്നുUnknownnoreply@blogger.com9tag:blogger.com,1999:blog-7776123822028832264.post-60361980823157102002012-07-01T23:26:00.005-07:002012-07-02T00:02:03.457-07:00എട്ടുകാലി മമ്മൂഞ്ഞ്<a href="http://2.bp.blogspot.com/-mMh1OQdXhj8/T_FHZWSprMI/AAAAAAAABZo/fYYS8FOTK0w/s1600/vaikom-muhammad-basheer-epathram2.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 214px;" src="http://2.bp.blogspot.com/-mMh1OQdXhj8/T_FHZWSprMI/AAAAAAAABZo/fYYS8FOTK0w/s320/vaikom-muhammad-basheer-epathram2.jpg" border="0" alt=""id="BLOGGER_PHOTO_ID_5760463899189685442" /></a><br /><br /><br />ജനനം - 1908 ജനുവരി 19 ,തലയോലപ്പറമ്പ്, വൈക്കം<br />മരണം - 5 ജൂലൈ 1994 , ബേപ്പൂർ, കോഴിക്കോട്<br /><br /><span style="font-weight:bold;">അക്കാദമിക് സിദ്ധാന്തങ്ങളുടെ ബലത്തില്‍ വി സി ശ്രീജനെപ്പോലുള്ളവര്‍ പറയുന്നു വൈക്കം മുഹമ്മദ് ബഷീര്‍ ഒരു മികച്ച സാഹിത്യകാരനല്ലെന്ന് ,എന്‍ എസ് മാധവന് കൊല്ലക്കണക്കും ചരിത്രവും വിശകലനം ചെയ്തു പറയുന്നു മുഹമ്മദ് ബഷീര്‍ കള്ളം പറയുന്നുവെന്ന് .....വിമര്‍ശനങ്ങളും വിലയിരുത്തലുകളും നടത്തി എട്ടുകാലി മമ്മൂഞ്ഞുകളാകുന്നവര്‍ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട് - ബഷീറിനോളം വായിക്കപ്പെട്ടിട്ടുള്ള മറ്റൊരു മലയാളം സാഹിത്യകാരനുണ്ടാകില്ല .സാധാരണക്കാരനെയും ബുദ്ധിജീവിയെയും ബഷീറിന്റെ എഴുത്തുകള്‍ ആശ്ചര്യപ്പെടുത്തുന്നു ,അമ്പരപ്പിക്കുന്നു .നേര്‍ത്ത നര്‍മ്മത്തില്‍ പൊതിഞ്ഞ സാധാരണ ജീവിതങ്ങളാണ് അവ ,അതില്‍ തത്വചിന്തയുണ്ട് ,കാരുണ്യമുണ്ട് ,മനുഷ്യത്വമുണ്ട് ,പലപ്പോഴും ഓര്‍ത്തു പുഞ്ചിരിക്കാന്‍ പാകത്തിലുള്ള എഴുത്താണ് ബഷീറിന്റേത് . മലയാളികളുടെ നിത്യജീവിതത്തില്‍ “എട്ടുകാലി മമ്മൂഞ്ഞ് “ നോളം പരാമര്‍ശിക്കപ്പെട്ട മറ്റൊരു കഥാപാത്രമുണ്ടാകില്ല ,കഥാപാത്രം വളര്‍ന്നു ഒരു പ്രയോഗമായി മാറിയ മറ്റൊരു ചരിത്രവുമില്ല . “ "ഇതും ഇതിലപ്പൊറോം ചെയ്യിണ ഹറാംപെറന്നോനാണ് ഞമ്മള്" എന്നു പറഞ്ഞു മീശ പിരിക്കുന്ന എട്ടുകാലി മമ്മൂഞ്ഞിനെ സങ്കല്പചിത്രത്തിലിട്ട് നോക്കി നമ്മള് മലയാളികള്‍ എത്ര ചിരിച്ചിട്ടുണ്ടാവണം ,നിത്യജീവിതത്തില്‍ കാണുന്ന ചിലരെയെങ്കിലും എട്ടുകാലി മമ്മൂഞ്ഞുമായി താരതമ്യപ്പെടുത്തിയിട്ടുണ്ടാകില്ലെ ? എട്ടുകാലി മമ്മൂഞ്ഞ് തന്നെയാകണം മലയാള സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ കഥാപാത്രം ,അത് വായിക്കാത്തവര്‍ പോലും പല തവണ മമ്മൂഞ്ഞിനെ പരാമര്‍ശിച്ചിട്ടുണ്ടാകണം .<br /></span><br /><br /><span style="font-weight:bold;">എട്ടുകാലി മമ്മൂഞ്ഞ് </span><br /><br /><br />എവിടെയെങ്കിലും ഒരു സ്ത്രീക്ക് ഗര്‍ഭമായി കണ്ടാല്‍ 'അതു ഞമ്മളാണ്' എന്ന് എട്ടുകാലി മമ്മൂഞ്ഞ് അന്നു പറഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അന്നതിനൊന്നും മേല്പടിയാന് ധൈര്യമില്ലായിരുന്നു. പ്രസിദ്ധ കള്ളന്മാരായ ആനവാരി രാമന്നായര്, പൊന്‍കുരിശുതോമാ എന്നിവരുടെ ഒരനുഭാവിയായിരുന്നു എട്ടുകാലി മമ്മൂഞ്ഞ്. എന്നിരുന്നാലും അവരുടെ ഇടയില്‍ വലിയ സീറെറാന്നും ഉണ്ടായിരുന്നില്ല മൂപ്പര്‍ക്ക്. പോക്കറ്റടിക്കാരനായിരുന്ന മണ്ടന്‍ മൂത്തപാ, മൂച്ചീട്ടുകളിക്കാരാനായിരുന്ന ഒറ്റക്കണ്ണന്‍ പോക്കര് എന്നിവരും എട്ടുകാലി മമ്മൂഞ്ഞിനെ വലിയ കാര്യമൊന്നുമാക്കിയിരുന്നില്ല.<br /><br />കുറെക്കാലം മുമ്പ് സാമാന്യം ഭേദപ്പെട്ട ഒരു എട്ടുകാലിയായിരുന്നുവെന്നേ മമ്മൂഞ്ഞിനെ കണ്ടാല്‍ തോന്നു. തല വളരെ ചെറുതും പൊക്കം വളരെ കുറവുമാണ് മൂപ്പര്‍ക്ക്. ആകെക്കൂടി മമ്മൂഞ്ഞിന് അഭിമാനിക്കുവാനുള്ളത് മീശയാണ്. അതു രണ്ടു വശത്തും ഓരോ മുഴം നീളത്തില്‍ മൂപ്പരങ്ങനെ വളര്‍ത്തിവിട്ടിരിക്കയാണ്. വഴിയെ പോകുമ്പോള്‍ സ്ത്രീകളുടെ ദേഹത്ത് എട്ടുകാലി മമ്മൂഞ്ഞ് മീശ മുട്ടിക്കുമെന്നൊരു പരാതിയുമുണ്ട്. എട്ടുകാലി മമ്മൂഞ്ഞിനെപ്പററി വേറൊന്നുള്ളത് അദ്ദേഹം പുരുഷനല്ലെന്നുള്ളതാണ്. സ്ത്രീയുമല്ല. നപുംസകം. ഈ രഹസ്യം സ്ഥലത്തെ സ്ത്രീകള്‍ക്കെല്ലാം അറിയാവുന്നതാണ്. ഇതെങ്ങനെയാണ് അവരറിഞ്ഞിട്ടുള്ളതെന്ന് ആര്‍ക്കും ഒരെത്തുംപിടിയുമില്ല.<br /><br />എട്ടുകാലി മമ്മൂഞ്ഞിനെ കോട്ടുമമ്മൂഞ്ഞ് എന്നും ആളുകള്‍ വിളിക്കാറുണ്ട്. നാലോ ആറോ പേരുകൂടി ചീട്ടുകളിക്കാന്‍ തുടങ്ങുമ്പോള്‍ മമ്മൂഞ്ഞ് ചാടി എണീറ്റ് 'കോട്ടൊണ്ടോ? ' എന്നു ചോദിക്കുന്നതു പതിവാണ്. അതില്‍നിന്നാണ് മൂപ്പര്‍ക്ക് കോട്ടുമമ്മൂഞ്ഞ് എന്നു പേരുകിട്ടിയത്. മമ്മൂഞ്ഞിനെക്കൊണ്ട് വല്ലകാര്യവും കാണാനുള്ളവര് ബഹുമാനപൂര്‍വം കോട്ടുസാഹിബ് എന്നും വിളിക്കാറുണ്ട്. എങ്കിലും പട്ടയത്തില്‍ പതിഞ്ഞ പേര് എട്ടുകാലി മമ്മൂഞ്ഞ് എന്നുതന്നെയാണ്. മൂപ്പര്‍ക്കെല്ലാവരോടും സ്നേഹമാണ്. ആരെന്തുപറഞ്ഞാലും യാതൊരു മടിയും കൂടാതെ മൂപ്പരതുചെയ്യും. മണ്ടന്‍ മൂത്തപായുടെ ചായക്കട അടിച്ചുവാരുക, പാത്രങ്ങള്‍ കഴുകുക, വിറക് കീറിക്കൊടുക്കുക, സ്ഥലത്തെ രണ്ടു പോലീസുകാരുടെ ബല്‍ട്ട് പോളീഷ് ചെയ്യുക, അവരുടെ തൊപ്പിയിലുള്ള നമ്പര്‍ പൊടിമണ്ണിട്ടു തൂത്തു പൊന്നുപോലെയാക്കുക, പോലീസ് സ്റ്റേഷനിലെ ലോക്കപ്പുമുറി അടിച്ചുവാരി ക്ലീനാക്കുക, എന്നുവേണ്ട ആര്‍ക്കും എന്തും ചെയ്യും മൂപ്പര്. എന്നാലും, എട്ടുകാലി മമ്മൂഞ്ഞിനെ ആരും സ്നേഹിക്കുന്നില്ല. തന്നെയുമല്ല, മൂപ്പരെപ്പറ്റി അവജ്ഞയോടെ 'ഓ, എട്ടുകാലി മമ്മൂഞ്ഞോ' എന്നേ സ്ഥലവാസികള്‍ പറയൂ. എട്ടുകാലിമമ്മൂഞ്ഞ് എല്ലാവരെയും സ്നേഹിക്കുന്നു.<br /><br />സംഗതികള്‍ ഇങ്ങനെയിരിക്കെ സ്ഥലത്ത് ഒരു പ്രധാന സംഭവമുണ്ടായി.<br /><br />ഒരു ദിവസം ആനവാരി രാമന്നായര് മണ്ടന്‍ മുത്തപായുടെ ചായക്കടയിലേക്ക് പോവുകയായിരുന്നു. അപ്പോള്‍ പിറകില്‍നിന്ന്, 'അടേ ആനവാരി' എന്നൊരു വിളി കേട്ടു. ആനവാരി രാമന്നായര് തിരിഞ്ഞുനോക്കുമ്പോള്‍ നമ്മുടെ എട്ടുകാലി മമ്മൂഞ്ഞാണ്. ആനവാരി രാമന്നായര്ക്ക് ദേഷ്യംവന്നു എന്ന് പറയേണ്ട ആവശ്യമില്ലല്ലോ. ആനവാരി രാമന്നായരെ കേറി 'അടേ ആനവാരി' എന്നു വിളിക്കാന്‍ ലൈസന്‍സ് അധികമാര്‍ക്കും ഇല്ല. നമ്മുടെ പ്രധാനമന്ത്രിയോ പ്രസിഡണ്ടോ വിളിക്കയാണെങ്കില്‍ത്തന്നെയും ആനവാരി രാമന്‍നായര്‍ക്കതിഷ്ടമല്ല. കാരണം അവരാരും ആനവാരി രാമന്നായരുടെ സമത്വത്തിലുള്ളവരല്ലെന്നുള്ളതാണ്. മേല്‍പടിയാനെക്കേറി 'അടേ ആനവാരി' എന്നു താഴെ പറയുന്നവര്‍ക്ക് വിളിക്കാം. പൊന്‍കുരിശു തോമാ, ജനാബ് മണ്ടന്‍ മൂത്തപാ, ജനാബ് ഒറ്റക്കണ്ണന്‍ പോക്കര്, ബഹുമാനപ്പെട്ട രണ്ടുപോലീസുമൂരാച്ചികള്‍, ഈ വിനീത ചരിത്രകാരന്. ഞങ്ങളെ കൂടാതെ വേറെയും ചിലരുണ്ട്. അവരെല്ലാം ഇപ്പോള്‍ അണ്ടര്‍ഗ്രൗണ്ടിലാണ്.<br /><br />സംഗതിയുടെ ഗൗരവം ഈവിധമിരിക്കെ എട്ടുകാലിമമ്മൂഞ്ഞിന്റെ കഴുത്തിനു ഞെക്കിപ്പിടിച്ചു കൊന്നു വലിച്ചെറിഞ്ഞാലെന്താണെന്നുവരെ ആനവാരി രാമന്‍നായര്‍ക്കു തോന്നി. എന്നാല്‍ ആ ഭയങ്കര കൃത്യം നടക്കുന്നതിനു മുമ്പ് എട്ടുകാലി മമ്മൂഞ്ഞ് അടുത്തു ചെന്നു ചോദിച്ചു; <br /><br />"സംഗതി അറിഞ്ഞോ?" <br /><br />ആനവാരി രാമന്നായര് എന്തെങ്കിലും ചെയ്യുന്നതിനുമുമ്പുതന്നെ എട്ടുകാലി മമ്മൂഞ്ഞ് ആ ഭയങ്കര രഹസ്യം പറഞ്ഞു കളഞ്ഞു. ആനവാരി രാമന്‍നായര്‍ക്കുവിശ്വാസിക്കാന്‍ കഴിഞ്ഞില്ല. അത്ഭുതത്തോടെ ആനവാരി ചോദിച്ചു; <br /><br />"നേരോ?"<br /><br />എട്ടുകാലി മമ്മൂഞ്ഞ് മീശ വീണ്ടും പിരിച്ചുകൊണ്ട് വളരെ ഗൗരവത്തോടെ പറഞ്ഞു "നേര്"<br /><br />അങ്ങനെ അവര്‍ മണ്ടന്‍ മൂത്തപായുടെ ചായക്കടയിലേക്കു നടന്നു. വഴിക്കുവെച്ച് നമ്മുടെ പൊന്‍കുരിശു തോമായെ കണ്ടു. കണ്ടയുടനെ എട്ടുകാലി മമ്മൂഞ്ഞ് ചോദിച്ചു; <br /><br />"അടേ പൊന്‍കുരിശേ സംഗതി അറിഞ്ഞോ?"<br /><br />പൊന്‍കുരിശു തോമായ്ക്ക് എട്ടുകാലി മമ്മൂഞ്ഞിന്റെ കരണത്ത് പടപടേന്ന് ഒരാറെണ്ണം കൊടുക്കാന്‍ തോന്നി. കാരണം, പൊന്‍കുരിശു തോമായേയും "അടേ പൊന്‍കുരിശേ" എന്ന് പ്രധാനമന്ത്രി, പ്രസിഡണ്ട്, ഏതെങ്കിലും രാജപ്രമുഖന്‍ എന്നിവര്‍ കൂടി വിളിച്ചാല്‍ത്തന്നെ മൂപ്പര്‍ക്കിഷ്ടമില്ല. കാരണം അവരൊന്നും സമന്മാരല്ലല്ലോ. ആനവാരി രാമന്‍നായരെക്കേറി ആര്‍ക്കെല്ലാം "അടേ ആനവാരീ" എന്നു വിളിക്കാമോ അവര്‍ക്കെല്ലാം പൊന്‍കുരിശു തോമായേയും "അടേ പൊന്‍കുരിശേ" എന്നുവിളിക്കാം.<br /><br />ആ പട്ടികയില്‍പ്പെട്ട ആളല്ലല്ലോ നമ്മുടെ എട്ടുകാലി മമ്മൂഞ്ഞ്. പൊന്‍കുരിശുതോമാ എട്ടുകാലി മമ്മൂഞ്ഞിനെ കേറി അടിക്കുന്നതിനുമുമ്പ് ആനവാരി രാമന്നായര് പൊന്‍കുരിശുതോമായോട് ആ രഹസ്യം പറഞ്ഞു. പൊന്‍കുരിശുതോമായും അത്ഭുതത്തോടെ ചോദിച്ചു;<br /><br />"അടേ എട്ടുകാലീ, നേരോ ഇത്?"<br /><br />അപ്പോള്‍ എട്ടുകാലി മമ്മൂഞ്ഞ് തന്റെ മീശ പിരിച്ചുകൊണ്ട് പറഞ്ഞു; "ഇതും ഇതിലപ്പൊറോം ചെയ്യിണ ഹറാംപെറന്നോനാണ് ഞമ്മള്"<br /><br />അങ്ങനെ അവര്‍ മണ്ടന്‍ മൂത്തപായുടെ ചായക്കടയിലെത്തി, അപ്പോള്‍ അവിടെ മണ്ടന്‍ മൂത്തപാ, ഒറ്റക്കണ്ണന്‍ പോക്കര്, സ്ഥലത്തെ രണ്ട് പോലീസുമൂരാച്ചികള്‍ എന്നീ മാന്യന്മാരുമുണ്ടായിരുന്നു. അവരോടും ആ രഹസ്യം എട്ടുകാലി മമ്മൂഞ്ഞ് പറഞ്ഞു. എല്ലാവരും അത്ഭുതപ്പെട്ടു. എല്ലാവരും ചോദിച്ചു; നേരോ, നേരോ ഇത്?<br /><br />എട്ടുകാലി മമ്മൂഞ്ഞ് അതിനു സമാധാനം പറഞ്ഞില്ല. വളരെ ഗൗരവത്തോടുകൂടി മീശപിരിച്ചുകൊണ്ട് മന്ദഹസിക്കുക മാത്രം ചെയ്തു. ഉടനെ മണ്ടന്‍ മൂത്തപാ പറഞ്ഞു "ഞമ്മടെ വക എട്ടുകാലി മമ്മൂഞ്ഞിന് ഒരു ശായ". തന്നെയുമല്ല ഒറ്റക്കണ്ണന്‍ പോക്കരുടെ വക രണ്ടു കഷണം പുട്ട്, ആനവാരി രാമന്നായരുടെ വക കടലയ്ക്ക പുഴുങ്ങിയത്, പൊന്‍കുരിശു തോമായുടെ വക രണ്ടുപഴം, രണ്ടു പോലീസുമൂരാച്ചികളുടെ വകയായി ഒരു വടയും ഒരു സുഖിയനും. ഇങ്ങനെ ചായയെല്ലാം കുടിച്ച് ബീഡിയെല്ലാം വലിച്ച് സ്ഥലത്തെ പ്രധാനികളിലൊരാളായിത്തീര്‍ന്നു എട്ടുകാലി മമ്മൂഞ്ഞ്.<br /><br /><br />ഞൊടിയിടകൊണ്ട് എന്നുതന്നെ പറയാം, എട്ടുകാലി മ്മൂഞ്ഞ് ചെയ്ത ധീരപ്രവൃത്തി നാട്ടുകാരെല്ലാവരും അറിഞ്ഞു. ഗാംഭീര്യമുള്ള ഒരു പുരുഷനെന്ന നിലയ്ക്ക് എട്ടുകാലി മമ്മൂഞ്ഞ് പ്രശസ്തനുമായി. രണ്ട് പെണ്ണുങ്ങള് കൂടിയാല്‍ അവരുടെ കുശുകുശുപ്പ് എട്ടുകാലി മമ്മൂഞ്ഞിന്റെ ധീരപ്രവൃത്തിയെപ്പറ്റിയാണ്; <br /><br />എന്നാലും എട്ടുകാലി മമ്മൂഞ്ഞുകേമനാണേയ്. <br /><br />ഇതാണ് സ്ത്രീകളുടെ പ്രസ്താവന.<br /><br />ഇനി പറയുവാന്‍ പോകുന്നത് എട്ടുകാലി മമ്മൂഞ്ഞിനെ കേമനാക്കിയ ധീരപ്രവൃത്തിയെപ്പറ്റിയാണ്. അതൊരു രഹസ്യമാണെന്ന് ഇതിനിടയ്ക്ക് എല്ലാവര്ക്കും മനസ്സിലായിട്ടുണ്ടല്ലോ? അതുകൊണ്ട് ഈ ചരിത്രത്തിന്റെ സ്പീഡ് അല്പം കുറയ്ക്കുവാന്‍ പോകുകയാണ്. നമ്മളീ ചരിത്രത്തില്‍നിന്ന് ഒരു രണ്ടര മെയില്‍ ദൂരം പോകേണ്ടിയിരിക്കുന്നു. കുന്നിന്‍ചെരുവിലേക്കാണ്. കുണ്ടും കുഴിയുമെല്ലാം കടന്നു നമ്മളങ്ങ് ചെല്ലുമ്പോള്‍ വൈക്കോല്‍ മേഞ്ഞ ഒരു ചെറിയ വീടു കാണും. അവിടെയാണ് സ്ഥലത്തെ പ്രധാന പിശുക്കനായ ഉണ്ടക്കണ്ണന്‍ അന്ത്രു താമസിക്കുന്നത്. മൂപ്പര്‍ക്കു ചന്തയില്‍ ഒരു കടയുണ്ട്. ചക്കര അല്ലെങ്കില്‍ കരുപ്പെട്ടി വ്യാപാരം. ഉണ്ടക്കണ്ണന്‍ അന്ത്രു സ്ഥലത്തെ പ്രധാന പണക്കാരില്‍ ഒരുവനാണ്. ആ മഹാന് ധര്‍മ്മം കൊടുക്കയില്ല, വായ്പകൊടുക്കയില്ല, പണയത്തിനു പണം മൂപ്പരുകൊടുക്കയില്ല. ഈ പണമെല്ലാം എവിടെയാണു സൂക്ഷിക്കുന്നതെന്നും ആര്‍ക്കും അറിഞ്ഞുകൂടാ. ആനവാരി രാമന്‍നായരും പൊന്‍കുരിശു തോമയുംകൂടി രണ്ടു പ്രാവശ്യം രാത്രി അവിടെ കേറി നോക്കിയിട്ടുള്ളതാണ്. ആ വീട്ടില്‍ പെട്ടിയില്ല. <br /><br /><br />പണം കുഴിച്ചിട്ടിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരിപൂര്‍ണബോദ്ധ്യം. അതെവിടെയാണന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. പണത്തിന്റെ കാര്യം പോകട്ടെ. ഇപ്പോള്‍ നമുക്കു പണം ഒരു പ്രശ്നമല്ലല്ലോ. ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ ഉമ്മ മരിച്ചതിനുശേഷം വീട്ടില്‍ അരിയും കൂട്ടാനും വെക്കാനും അടിച്ചുവാരാനും ആളില്ലാതായി. ഈ ദുര്‍ഘടാവസ്ഥയില്‍നിന്ന് രക്ഷനേടാനായി മൂപ്പരൊരു ചെറുപ്പക്കാരിയായ വേലക്കാരിയെ കൊണ്ടുവന്നു. അവളുടെ പേര് കദജുമ്മ എന്നാണ്. അവള്‍ക്ക് സര്‍വ്വചെലവും കഴിച്ച് മാസം രണ്ടണങ്ങ ശമ്പളമായിരുന്നു. അങ്ങനെ ഒന്നുരണ്ടുമാസം കഴിഞ്ഞപ്പോള്‍ ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ മനസ്സില്‍ ഒരെരിച്ചില് ഉണ്ടായി. എന്താണെന്നുവെച്ചാല്‍ ഈ ശമ്പളത്തിന്റെ കാര്യമാണ്. അദ്ദേഹം കണക്കുകൂട്ടി നോക്കി. ഒരു കൊല്ലത്തില്‍ ഒന്നര രൂപാ. പത്തുകൊല്ലത്തില്‍ പതിനഞ്ചുരൂപാ. നൂറു കൊല്ലത്തില്‍ നൂറ്റിയമ്പതുരൂപാ. അദ്ദേഹം നടുങ്ങിപ്പോയി. ഉടനെതന്നെ അദ്ദേഹം ഒരു മുസലിയാരെ വരുത്തി 'നിക്കാഹ്' ചെയ്ത് അവളെ കെട്ടിയോളാക്കി. എന്താണെന്നുവെച്ചാല്‍ കല്യാണം കഴിച്ചു<br /><br />ഭാര്യയായാല്‍ പിന്നെ അവള്‍ക്കു ശമ്പളം കൊടുക്കേണ്ടല്ലോ. ആവശ്യമെന്നു തോന്നുമ്പോഴൊക്കെ അവളുടെ മുടിക്കു കുത്തിപ്പിടിച്ച് അവളെ ഇടിക്കുകയും ചെയ്യാം. <br /><br /><br />എന്നാല്‍ സംഗതി അവിടംകൊണ്ടു നിന്നില്ല. കദിജുമ്മ അങ്ങുപ്രസവിക്കാന്‍ തുടങ്ങി. രണ്ടുമൂന്നുപ്രസവം കഴിഞ്ഞപ്പോള്‍ ഈ പ്രസവകാലത്ത് കദിജുമ്മയ്ക്ക് അരിയും കൂട്ടാനും വെക്കാനും മറ്റും വയ്യെന്നായി. ഇത് ഉണ്ടക്കണ്ണന്‍ അന്ത്രുവിനു ബോദ്ധ്യമാകയും ചെയ്തു. ഈ ദുര്‍ഘട സന്ധിയില്‍നിന്നു മോചനം നേടാന്‍ ഒരു വഴിയുണ്ടായി. കദിജുമ്മയുടെ ബന്ധത്തില്‍പ്പെട്ട താച്ചി എന്നു പേരായ പത്തൊമ്പതു വയസ്സുകാരി ഒരു അവിവാഹിതയെ വേലക്കാരിയായി ഉണ്ടക്കണ്ണന്‍ അന്ത്രു കൊണ്ടുവന്നു. അവള്‍ക്ക് ഒന്നരയണയായിരുന്നു മാസശമ്പളം. താച്ചി വേലക്കാരിയായി വന്നു രണ്ടുമാസം കഴിഞ്ഞപ്പോള്‍ അവള്‍ക്കു ഗര്‍ഭം. അതൊരു ഒമ്പതു മാസമായ പടുക്കയുണ്ടായിരുന്നു. അതെങ്ങനെ ഉണ്ടായി എന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. ആ ഗര്‍ഭസംബന്ധമായാണ് എട്ടുകാലി മമ്മൂഞ്ഞ് അതു ഞമ്മളാണ് എന്നു പറഞ്ഞത്. <br /><br />തിരിഞ്ഞോ?<br /><br />നാടൊട്ടുക്ക് എട്ടുകാലി മമ്മൂഞ്ഞ് പറഞ്ഞുനടന്നെങ്കിലും താച്ചി അതു സമ്മതിച്ചില്ല. അവള് പറയുന്നത് ആരുമല്ലെന്നാണ്. ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ പെണ്ണുങ്ങളെക്കൊണ്ടു സത്യം പറയിക്കാന്‍ ലോകത്തിലെ മഹാന്മാര് പല രഹസ്യവഴികളും കണ്ടുവെച്ചിട്ടുണ്ട്. തന്നെയുമല്ല, 'പെണ്ണുങ്ങളെക്കൊണ്ടു സത്യം പറയിക്കാനുള്ളവഴികള്‍' എന്നൊരു ഗ്രന്ഥംതന്നെയുണ്ട്. അതില്‍ 33,33,333 വഴികളാണുള്ളത്. അതില്‍ ഉണ്ടക്കണ്ണന്‍ അന്ത്രു സ്വീകരിച്ചത് വെറും മൂന്നേ മൂന്നു വഴികള്‍ മാത്രമാണ്.<br /><br /><br />1. കുരുമുളകു പൊടിച്ചു പെണ്ണിന്റെ കണ്ണില്‍ എഴുതുക<br />2. കത്തികൊണ്ടു പെണ്ണിന്റെ ദേഹത്തെല്ലാം ചെറിയ മുറിവുകളുണ്ടാക്കി മുളകും ഉപ്പുംകൂടി അരച്ചു മുറിവായില്‍ പുരട്ടുക.<br />3. തീക്കനലെടുത്ത് അവളുടെ കൈവെള്ളയില്‍ വയ്ക്കുക.<br /><br /><br />ഈ മൂന്നു വഴികളില്‍ ഉണ്ടക്കണ്ണന്‍ അന്ത്രുവിന് ഏറ്റവും ശരിയായി തോന്നിയത് മൂന്നാമത്തേതാണ്. കാരണം, അതില്‍ നമുക്കു നഷ്ട്ടപ്പെടാനൊന്നുമില്ല. അങ്ങനെ താച്ചിയുടെ കൈവെള്ളയില്‍ ഉണ്ടക്കണ്ണന്‍ അന്ത്രുതന്നെ തീക്കനല്‍ വച്ചു. പെണ്ണല്ലേ - എന്നിട്ടും അവള് സത്യം പറഞ്ഞില്ല. അവള് ആണയിട്ടു പറഞ്ഞു 'ആരുവല്ല'.<br /><br />സംഗതി ഈ പതനത്തിലെത്തിയപ്പോള്‍ ഉണ്ടക്കണ്ണന്‍ അന്ത്രുവിന് എന്താ ചെയ്യേണ്ടതെന്നറിയാന് വയ്യാതായി. വല്ല സുഖക്കേടുമായിരിക്കുമെന്ന് ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ ഭാര്യ പറഞ്ഞു. അങ്ങനെ സുഖക്കേടിലും ഗര്‍ഭത്തിലുമായി ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ ചിന്തകള്‍ കുറേ ദിവസം പാഞ്ഞു നടന്നു. പിന്നീട് അദ്ദേഹം അതത്ര കാര്യമാക്കിയില്ല. കാരണം, അദ്ദേഹത്തിനു ചക്കരവ്യാപാരമാണ് ജോലി. അത് ധാരാളം ലാഭം കിട്ടുന്ന പണിയുമാണ്. ഈ ലാഭം കിട്ടുന്നതില്‍ ഒരു രഹസ്യമുണ്ട്. ചക്കരവ്യാപാരംചെയ്ത് പണക്കാരാകാന്‍ ആഗ്രഹിക്കുന്നവരുടെ അറിവിലേക്കായി ആ രഹസ്യം ഈ വിനീത ചരിത്രകാരന് ഇവിടെ പറയാന്‍ പോകുന്നു. ഉടഞ്ഞതും തകര്‍ന്നതുമായ നല്ല ചക്കര വിലകുറച്ചു വാങ്ങിക്കുക. അതൊരു വലിയ കലത്തില്‍ വെള്ളമെല്ലാമൊഴിച്ചു തീ കത്തിച്ചുരുക്കുക. എന്നിട്ട് ആ കലത്തിലേക്കു ധാരാളം തവിടും പിണ്ണാക്കുമിട്ടു നല്ലവണ്ണമിളക്കി, ചളിപ്പരുവമാകുമ്പോള്‍ ചെറിയ ചിരട്ടകളില്‍ പകര്‍ന്നു വയ്ക്കുക. അതുറച്ചുകഴിയുമ്പോള്‍ ചിരട്ടയില്‍നിന്നെടുത്തു കൊട്ടയില്‍ കുറെ വൈക്കോലെല്ലാമിട്ട് അടുക്കി 'ഹായ് കൊച്ചു ചക്കര' എന്നുള്ള മുദ്രവാക്യത്തോടുകൂടി വില്‍ക്കുക. എളുപ്പം ആരും പണക്കാരനാകും. ഇല്ലെങ്കില്‍ വേറെ വഴി പറഞ്ഞുതരാം. <br /><br /><br />അപ്പോള്‍ നമ്മള് പറഞ്ഞുവന്നത് താച്ചിയുടെ ഗര്‍ഭത്തെപ്പറ്റിയാണല്ലോ. പതിനൊന്നു മാസമായിട്ടും അവള് പ്രസവിച്ചില്ല. അങ്ങനെയിരിക്കെ കുറെയധികം കാലമായിട്ട് ഒരു വൈദ്യന് ഉണ്ടക്കണ്ണന്‍ അന്ത്രുവിനു പതിനൊന്നരയണയോളം കൊടുക്കാനുണ്ടായിരുന്നു. "നശിച്ചുപോട്ടെ" എന്നു പറഞ്ഞ് ഉണ്ടക്കണ്ണന്‍ അന്ത്രു ആ വൈദ്യനെ വിളിച്ചുകൊണ്ടുവന്ന് താച്ചിയെ കാണിച്ചു. അതു ഗര്‍ഭമല്ലെന്നു വൈദ്യന് അഭിപ്രായപ്പെടുകയും എന്തോ കൊടുക്കുകയുംചെയ്തു.<br /><br />ഇനി നമുക്ക് ആ സ്ഥലത്തുനിന്ന് എട്ടുകാലി മമ്മൂഞ്ഞിന്റെ അടുത്തേക്കുതന്നെ തിരികെ വരാം. ബാക്കി കഥകളെല്ലാം എട്ടുകാലി മമ്മൂഞ്ഞില്‍നിന്നാണ് നമ്മള് മനസ്സിലാക്കാന്‍ പോകുന്നത്.<br /><br />ഒരു ദിവസംം ആനവാരി രാമന്നായര് മണ്ടന്‍ മുത്തപായുടെ ചായപ്പീടികയിലേക്കു പോകുമ്പോള്‍ ദു:ഖത്തോടെ എട്ടുകാലി മമ്മൂഞ്ഞ് ആനവാരി രാമന്നായരോടു വിളിച്ചുചോദിച്ചു. ആനവാരി രാമന്നായര് സ്തംഭിച്ചുപോയി അദ്ദേഹം എന്തുപറയും?<br /><br />അവര്‍ നടന്നു, വഴിക്ക് പൊന്‍കുരിശുതോമായെ കണ്ടു. ഗദ്ഗദത്തോടെ എട്ടുകാലി മാമ്മൂഞ്ഞു ചോദിച്ചു <br /><br />"അടേ പൊന്‍കുരിശേ സംഗതി അറിഞ്ഞോ..., അവര്‍ ഞമ്മടെ പുന്നാരമകനെ കൊന്നുകളഞ്ഞ്"<br /><br />പൊന്‍കുരിശുതോമായ്ക്കും ഒന്നും പറയുവാന്‍ കഴിഞ്ഞില്ല. നിശബ്ദരായി അവര്‍ മണ്ടന്‍ മുത്തപായുടെ ചായക്കടയിലെത്തി.<br /><br />തൊണ്ടവിറയലോടെ, കണ്ണീരൊലിപ്പിച്ചുകൊണ്ട് എട്ടുകാലി മമ്മൂഞ്ഞ് മണ്ടന്‍ മുത്താപായോടു പറഞ്ഞു;<br /><br />"അടേ മൂത്താപാ, സംഗതി അറിഞ്ഞോ..., ഞമ്മടെ പൊന്നാരമകന അവര്‍ കൊന്നുകളഞ്ഞ്"<br /><br />മണ്ടന്‍ മുത്തപായ്ക്കും ഒന്നും പറയുവാന്‍ കഴിഞ്ഞില്ല. ഈ ഘോരസംഭവം ഒറ്റക്കണ്ണന്‍ പോക്കരറിഞ്ഞു. സ്ഥലത്തെ രണ്ടു പോലീസുമൂരാച്ചികളുമറിഞ്ഞു. എല്ലാവരുംകൂടി ആലോചിച്ചിട്ടും ഒരു പോംവഴിയും കണ്ടില്ല. ഒടുവില്‍ എട്ടുകാലി മമ്മൂഞ്ഞ് പറഞ്ഞു;<br /><br />"എന്റെ പൊന്നാര മകന കൊന്ന ഹറാമ്പറന്നവന്റെ കൊടലുമാല ഞമ്മള് ശൂടും"<br /><br />അപ്പോള്‍ പോലീസുകാരിലൊരാള്‍ "ക്ഷമീര്". എന്താന്നുവെച്ചാല് ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ ബാപ്പായുടെ രണ്ടാമത്തെ ഭാര്യയുടെ അനിയത്തീടെ കെട്ടിയോന്റെ അനിയന്റെ മൂത്തമകന് ഒരു ഹെഡ്കാണ്‍സ്റ്റബിളാണ്. അതുകൊണ്ട് ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ കുടല്‍മാല ചൂടുന്ന വിഷയത്തില്‍ പോലീസുമൂരാച്ചികള്‍ എതിരാണ്. നോക്കൂ, ഉദ്യോഗസ്ഥദുഷ്പ്രഭുത്വവും മുതലാളിത്ത കൂട്ടുകെട്ടും. ഉണ്ടക്കണ്ണന്‍ അന്ത്രുവിനെ എട്ടുകാലി മമ്മൂഞ്ഞിനും കൂട്ടുകാര്‍ക്കും എന്തു ചെയ്യുവാന്‍ സാധിക്കും? ഇങ്ങനെ ദു:ഖമയവും അനിശ്ചിതവുമായ ദിവസങ്ങള്‍ കൂറെ കഴിഞ്ഞപ്പോള്‍ ഒരു ഘോരവാര്‍ത്തയുമായി എട്ടുകാലി മമ്മൂഞ്ഞ് മണ്ടന്‍ മുത്തപായുടെ ചായക്കടയിലെത്തി. അപ്പോള്‍ അവിടെ ആനവാരി രാമന്‍നായരും പൊന്‍കുരിശുതോമായും മണ്ടന്‍ മൂത്തപായും ഒറ്റക്കണ്ണന്‍ പോക്കരും രണ്ടു പോലീസുമൂരാച്ചികളും ഈ വിനീത ചരിത്രകാരനും ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരോടുമായിട്ട് എട്ടുകാലി മമ്മൂഞ്ഞ് ചോദിച്ചു.<br /><br />"സംഗതി അറിഞ്ഞോ?"<br /><br />പിന്നെ കുറെ സമയത്തേക്ക് എട്ടുകാലി മമ്മൂഞ്ഞിന് ഒന്നും പറയുവാന്‍ കഴിഞ്ഞില്ല. അദ്ദേഹം ദു:ഖത്തിന്റെയും കോപത്തിന്റെയും വേദനയുടെയും ഒരു മൂര്‍ത്തിയായി രൂപാന്തരപ്പെട്ടു. ഒടുവില്‍ അദ്ദേഹം കണ്ണുനീര് ചിതറിച്ചുകൊണ്ടു ഗദ്ഗദത്തോടെ പറഞ്ഞു.<br /><br />"ആ ഉണ്ടക്കണ്ണന്‍ ഹറാമ്പിറന്നോന്‍ ഞമ്മടെ പുന്നാര മകനേം കൊന്ന് ഞമ്മടെ കെട്ടിയോളായ താച്ചീന കെട്ടുകേം ചെയ്തു"<br /><br />ചരിത്രവിദ്യാര്‍ത്ഥികളേ, എന്തു ചെയ്യും<br /><br /><br />*********************************************************<br />PS : കോപ്പി റൈറ്റ് ലംഘനമാകുമോ എന്നറിയില്ല :( . അങ്ങനെ ഒരു സംഗതിയുണ്ടെങ്കില്‍ ഒഴിവാക്കുന്നതാണ് .Unknownnoreply@blogger.com15tag:blogger.com,1999:blog-7776123822028832264.post-56373905341786161022012-06-27T07:53:00.011-07:002012-08-02T02:29:28.387-07:00പ്രേതമെഴുത്തുകാര്‍ .<a href="http://3.bp.blogspot.com/-ctBM8FITEQo/T-se5t2rHYI/AAAAAAAABZM/o6UN82p_1Gk/s1600/Becoming-Ghost-Writer-Would-Give-You-Money.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 221px;" src="http://3.bp.blogspot.com/-ctBM8FITEQo/T-se5t2rHYI/AAAAAAAABZM/o6UN82p_1Gk/s320/Becoming-Ghost-Writer-Would-Give-You-Money.jpg" border="0" alt=""id="BLOGGER_PHOTO_ID_5758730525433601410" /></a><br /><br /><br />ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ആഡം ലാങ്ങിന്റെ ആത്മകഥ എഴുതാനായി നിയോഗിക്കപ്പെടുന്ന ഒരാളുടെ ജീവിതത്തില്‍ അതിനു ശേഷം സംഭവിക്കുന്ന അനിതരസാധാരണമായ സംഭവ വികാസങ്ങളിലൂടെയുള്ള ദുരൂഹത നിറഞ്ഞ യാത്രയാണ് റൊമാന് പൊളന്‍സ്കിയുടെ Ghost writer എന്ന സിനിമ . തന്റെ മുന്‍ ഗാമിക്കു സംഭവിച്ച ദുരൂഹമായ മരണവും ആഡം ലാങ്ങിനെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളുടെ നിഴലുകളും തന്നെ ഏല്‍പ്പിച്ച ദൌത്യത്തെക്കാളുപരി അയാളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കു പ്രേരിപ്പിക്കുന്നു .സിനിമ മനോഹരമായൊരനുഭവം തന്നെയായിരുന്നു .സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ അവശേഷിച്ചത് ഘോസ്റ്റ് റൈറ്റേഴ്സിനെ കുറിച്ചുള്ള ചില ചിന്തകളായിരുന്നു Ghost writer നെ മലയാളം പദാനുവിവര്‍ത്തനം ചെയ്ത് “പ്രേത എഴുത്തുകാര്‍ “ എന്നെഴുതുമ്പോള്‍ ആദ്യം ബാറ്റണ്‍ ബോസിനെയോ ബ്രാം സ്റ്റോക്കറെയോ ഏറ്റുമാനൂര്‍ ശിവകുമാറിനെയോ ആകും ഓര്‍ക്കുക ,അതില്‍ അല്‍ഭുതമൊന്നുമില്ല .സത്യത്തില്‍ ഘോസ്റ്റ് റൈറ്ററിനു നല്ലൊരു മലയാളം വാക്കില്ല - പകര്‍ത്തിയെഴുത്തുകാരനെന്നോ പകരമെഴുത്തുകാരനെന്നോ വിളിക്കുന്നതൊരു തരം ഏച്ചുകെട്ടലായി തോന്നുന്നു . മറ്റൊരാള്‍ക്കു വേണ്ടി ,അയാളെന്ന വ്യാജേന എഴുതുന്ന എന്തിനെയും Ghost Writing ആയി പരിഗണിക്കാം . മറ്റൊരാളുടെ ആത്മകഥ ,ഓര്‍മ്മക്കുറിപ്പ് അല്ലെങ്കില്‍ മറ്റൊരാളെന്ന വ്യാജേനയുള്ള എന്തെങ്കിലും എഴുതേണ്ടി വരുമ്പോള്‍ എഴുതപ്പെടേണ്ട ആളായി മാറുന്ന ഒരു തരം കൂടുവിട്ടൂ കൂടുമാറലവിടെ നടക്കുന്നുണ്ട് ,ആ അര്‍ത്ഥത്തില്‍ “പ്രേതമെഴുത്ത് “ എന്ന സംജ്ഞ തന്നെ ഉപയോഗിക്കുകയാണ് നല്ലതെന്നു തോന്നുന്നു :).<br /><br /> പ്രേതമെഴുത്തിന് അങ്ങനെ നിയതമായ രീതികളോ രൂപമോ ഒന്നുമില്ല കഥ ,നോവല്‍ , കവിത ,തിരക്കഥ എന്തിന് ബ്ലോഗ് പോലും ഇത്തരത്തില്‍ പകരമെഴുത്തുകാരെക്കൊണ്ട് എഴുതപ്പെടുന്നവയുണ്ട്. ക്രിക്കറ്റിലോ രാഷ്ട്രീയത്തിലൊ സിനിമയിലോ പ്രസിദ്ധനായ ഒരാള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഒരു സാഹിത്യകാരനെക്കാള്‍ അസാമാന്യമായ ഭാഷാ മികവും ശൈലീ വിലാസവുമായി ആത്മകഥയെഴുതി നമ്മളെ അമ്പരപ്പിക്കുമ്പോള്‍ അതിനു പിന്നില്‍ അറിയപ്പെടാത്ത ഒരാളുടെ പ്രയത്നമുണ്ടാകാനാണ് സാധ്യത.പ്രതിഫലത്തിനു വേണ്ടി പ്രശസ്തര്ക്കായി എഴുതുന്നത് തന്നെയാണ് ഘോസ്റ്റ് റൈറ്റിങ്ങിന്റെ മുഖ്യഹേതു , ഒരാളുടെ പ്രശസ്തിക്കനുസരിച്ചു പ്രതിഫലവും കൂടും പക്ഷെ ഘോസ്റ്റ് റൈറ്റിങ്ങ് അത്ര നിസ്സാരമായ പ്രവൃത്തിയല്ല - ഒരു മാതിരിപ്പെട്ട ആത്മകഥകളും ഓര്‍മ്മക്കുറിപ്പുകളുമെല്ലാം ഗ്ലോറിഫൈഡ് കളവുകളാണ് ,അത് സത്യസന്ധമെന്നു തോന്നുന്ന തരത്തിലെഴുതലാണ് പകര്‍ത്തിയെഴുത്തുകാരന്റെ പ്രധാന കര്‍ത്തവ്യം ,അതിനായി എഴുതപ്പെടേണ്ടയാളുടെ ആത്മരതിയുടെ അംശങ്ങളതില്‍ എഴുത്ത് അലിയിപ്പിച്ചെടുക്കേണ്ടതുണ്ട് അതു കൊണ്ട് തന്നെ എഴുതപ്പെടേണ്ട ആത്മാവിലേക്കു കൂടു വിട്ടൂ കൂടുമാറാനായി ഒരു പാട് പ്രയത്നങ്ങള്‍ ആവശ്യമുണ്ട് . ഉദാഹരണത്തിനു ഒരു ക്രിക്കറ്ററുടെ ആത്മകഥ/ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതേണ്ടി വരുമ്പോള്‍ അയാളുടെ കരിയറിന്റെ തുടക്കം മുതലുള്ള ഓരോ കാര്യങ്ങളും വസ്തുതാ പരമായ വിശകലനത്തിനു വിധേയമാക്കേണ്ടതുണ്ട് .ആദ്യ ഘട്ടത്തില്‍ അതത് മേഖലയിലെ സവിശേഷമായ സാങ്കേതിക കാര്യങ്ങളില്‍ വ്യക്തമായ അറിവു നേടണം ,ഓരോ മാച്ചിലെയും സംഭവങ്ങളെ പറ്റി വിശദമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരിക്കണം ,ഓരോരോ വര്‍ഷങ്ങളിലെയും നേട്ടങ്ങള്‍, ഉയര്‍ച്ചകള്‍ എല്ലാം ഒരു സ്ഥിതിവിവരക്കണക്കു പോലെ അടുക്കി വെച്ചിരിക്കണം -ഇങ്ങനെ ശേഖരിച്ചെടുക്കുന്ന വരണ്ട സ്റ്റാറ്റിസ്റ്റിക്സുകളെ പൊലിപ്പിച്ചെടുക്കലാണ് രണ്ടാം ഘട്ടം അവിടെയാണ് പ്രസാധകന്റെ വിപണന തന്ത്രങ്ങള്‍ക്കായുള്ള വിവാദങ്ങള്‍ കുത്തിത്തിരുകേണ്ടത് ,ആരെയെങ്കിലും പരാമര്‍ശിച്ചു കൊണ്ടുള്ള ഒരു വാചകം ,വിവാദമായ എന്തെങ്കിലും കാര്യങ്ങളിലുള്ള ഒരു അഭിപ്രായ പ്രകടനം - അത്തരമൊരു വിവാദം വായിക്കാന്‍ വേണ്ടി മാത്രം ആ പുസ്തകം വാങ്ങിക്കുന്നവരാണ് നല്ലൊരു ശതമാനം . അതിനൊരുത്തമോദാഹരണമാണ് പാക്കിസ്ഥാന് ക്രിക്കറ്ററായ ഷോയിബ് അക്തറിന്റേതായി ഈയിടെ ഇറങ്ങിയ ഓര്‍മ്മക്കുറിപ്പായ “ Controversially Yours -ല്‍ .സച്ചിനും ദ്രാവിഡുമെല്ലാം തന്റെ ബോളിനെ ഭയന്നു വിറച്ചിരുന്നു എന്ന് പ്രീ പബ്ലിക്കേഷനു മുമ്പ് തന്നെ പ്രചരിപ്പിച്ചത് .ഇതു കേട്ടത് കൊണ്ട് മാത്രം ആ പുസ്തകം വാങ്ങിയവരാകും ഭൂരിഭാഗം ഇന്‍ഡ്യന്‍ വായനക്കാരും .വിവാദങ്ങളില്ലാത്ത ഒരു പുസ്തകം വില്ക്കാന് പറ്റില്ലെന്നുള്ള പ്രസാധകന്റെ നല്ല ബോധ്യത്തിനു തെളിവാണ് നളിനി ജമീലയുടെയും സിസ്റ്റര്‍ ജെസ്മിയുമെല്ലാം അവരൊരു വാക്കു പോലുമെഴുതാത്ത “ആത്മകഥകള്‍“ പല പതിപ്പ് വിറ്റു പോകുന്നത് <br /><br /> <br />Ghost writing പല ഘട്ടങ്ങളിലും സ്വീകരിക്കപ്പെടാം ,ഒരു കൃതി ആരംഭിക്കുന്നതിനു മുമ്പ് മുതല്‍ അവസാന മിനുക്കു പണികളില്‍ വരെ ഘോസ്റ്റ് റൈറ്റേഴ്സിന്റെ സേവനം ഉപയോഗപ്പെടുത്താം ,ചിലപ്പോള്‍ ഒരു ഏകദേശരൂപരേഖയെ [ബ്ലൂ പ്രിന്റ് ] ഒന്നു മിനുക്കിയെടുക്കാനായി ചെറിയ ചില മാറ്റങ്ങളൊക്കെ വരുത്തി അവതരിപ്പിക്കുന്നത് പോലും ഘോസ്റ്റ് റൈറ്റിങ്ങിന്റെ പരിധിയില്‍ പെടാം .നമ്മുടെ തന്നെ പല സാഹിത്യകാരന്മാരുടെയും കൃതികള്‍ ഇത്തരത്തില്‍ പ്രസാധന സ്ഥാപനത്തിലെ എഡിറ്റര്‍മാരുടെയോ പ്രൂഫ് റീഡേഴ്സ്നിന്റെയോ “കൈ കടത്തലിന് “ ഇരയായിട്ടുണ്ടാകാം ,ഇത്തരത്തിമൊരനുഭവം ഒരിക്കല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയും പറഞ്ഞിരുന്നു . അദ്ദേഹത്തിനെതിരെ ടാഗോറിന്റെ കൃതിയുമായുള്ള അനുകരണ വിവാദം [plagiarism ] സംബന്ധിച്ചുള്ള ഒരു ചോദ്യത്തിനുള്ള മറുപടിയില്‍ അദ്ദേഹം നിഷ്കളങ്കമായി പറഞ്ഞു - അത് എഡിറ്റര്‍മാര്‍ പറ്റിച്ച പണിയാണ് ,ഞാനറിയാതെയാണ് അവരാ ഭാഗം കൂട്ടിച്ചേര്‍ത്തതെന്ന് !!! അങ്ങനെ ഒരു മുഖ്യധാരാ എഴുത്തുകാരനെ “തിരുത്താനും “ മറ്റൊരു കൃതിയിലെ ഭാഗങ്ങള്‍ അനുകരിച്ച് വെക്കാനും മാത്രം അവകാശം പബ്ലിഷിങ്ങ് സ്ഥാപനങ്ങളിലെ എഡിറ്റര്‍മാര്‍ക്കുണ്ടായിരുന്നുവെങ്കില്‍ എഴുത്തുകാരന്റെ സര്‍ഗ്ഗാത്മകതയെക്കാള്‍ അയാളുടെ “പോപ്പുലാരിറ്റി “ ആണ് വില്‍ക്കപ്പെടുന്നതെന്നു വേണം പറയാന്‍ . പലപ്പോഴും കൃതികളില്‍ പല മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും എഡിറ്റര്‍മാരുടെയും പ്രൂഫ് റീഡര്‍മാരുടെ വകയായും സംഭവിക്കാറുണ്ട് . ചിലപ്പോള്‍ ഇതു എഴുത്തുകാരുടെ അനുവാദത്തോടെയാകണമെന്നുമില്ല ,ചിലപ്പോള്‍ ആശയക്കുഴപ്പം കൊണ്ടും സംഭവിക്കാം ,വലിയ പ്രശ്നങ്ങളൊന്നും സംഭവിക്കാത്തതു കൊണ്ട് അത് അവഗണിക്കുകയായിരിക്കും പതിവ് . <br /><br /> <span style="font-weight:bold;"><br />പ്രസാധകരുടെ ഇടപെടലുകള്‍</span><br /><br /> പോപുലറായ ഒരു എഴുത്തുകാരന്റെ പുസ്തകത്തിനു ലഭിക്കുന്ന സവിശേഷമായ സ്വീകാര്യത മുതലെടുക്കാന്‍ വേണ്ടി പലപ്പോഴും പ്രസാധകര് ഇതിനു മുന്‍ കയ്യെടുക്കാറുണ്ട് . മിക്കവാറും പോപ്പുലറായ എഴുത്തുകാരുടെയൊക്കെ കൃതികള്‍ അതിന്റെ ചൂടപ്പം പോലെ വിറ്റഴിയുകയും അത്തരത്തില്‍ ഡിമാന്റുള്ള സമയത്ത് ആവശ്യത്തിനു കൃതികള്‍ ലഭ്യമാകാതിരിക്കുകയും ചെയ്യുമ്പോള്‍ പ്രസാധകന് ആ എഴുത്തുകാരനുമായി ഒരു ഒത്തുത്തീര്‍പ്പിലെത്തുന്നു ,ആ എഴുത്തുകാരന്റെ അതേ ശൈലിയില്‍ എഴുതുന്ന ഏതെങ്കിലും മികച്ച Ghost writer ഉപയോഗിച്ചു ആ എഴുത്തുകാരന്റെ അതേ ശൈലിയില്‍ തന്നെ എഴുതിക്കുന്നു , പ്രസാധകന് എഴുത്തുകാരന്റെ പ്രസിദ്ധിയെ മുതലെടുക്കുന്നു ,എഴുത്തുകാരന് അധ്വാനമില്ലാതെ തന്നെ ആ കൃതിയുടെ പ്രതിഫലവും റോയല്‍റ്റിയും ലഭിക്കുന്നു ,പകരമെഴുതുന്നയാള്‍ക്കാകട്ടെ തന്റെ ജോലിക്കു നല്ല കൂലിയും ലഭിക്കുന്നു - ഈയൊരു ഇടപാടില്‍ എല്ലാവര്ക്കും ലാഭമാണ് ,വിഡ്ഡികളാക്കപ്പെടുന്നത് വായനക്കാരന് മാത്രവും , ഒരു പക്ഷെ യഥാര്‍ത്ഥ എഴുത്തുകാരന്റെ കൃതിയെക്കാള്‍ വായനക്കാരന് അത് ആസ്വദിച്ചിട്ടുണ്ടെങ്കില്‍ ? പക്ഷെ “വിഡ്ഡിയാക്കപ്പെടല്‍ “ ആപേക്ഷികം മാത്രമാകും . സിഡ്നി ഷെല്‍ഡനൊക്കെ തന്റെ ഒരു കൃതിയ്ക്ക് പ്രതിഫലം വാങ്ങിയിരുന്നത് ഓരോ പേജിന്റെ എണ്ണം കണക്കിലെടുത്തായിരുന്നു എന്നു കേട്ടിട്ടുണ്ട് , അത്രയ്ക്കു പ്രചാരമുണ്ടായിരുന്നു ഷെല്‍ഡന്‍ കൃതികള്‍ക്കു ,ആ പ്രചാരം പ്രസാധകര് നന്നായി മുതലെടുത്തിരിക്കാന്‍ സാധ്യതയുണ്ട് കാരണം സിഡ്നി ഷെല്‍ഡന്റെ അവസാനമിറങ്ങിയ പല നോവലുകള്‍ക്കും ഇത്തരത്തിലൊരു “പ്രേതബാധയുടെ “ ലക്ഷണമുണ്ടായിരുന്നതായി വായനക്കാര്‍ നിരീക്ഷിച്ചിട്ടുണ്ട് .<br /><br /><br /><br /> സര്‍ഗ്ഗധനരായ എഴുത്തുകാരെ അനുകരിക്കുന്നത് അസാധ്യമായ ഒരു കാര്യമാണ് . മികച്ച എഴുത്തുകാര്‍ക്കു സര്‍ഗ്ഗാത്മകതയുടെ ഒരു സ്വത്വരൂപമുണ്ട് ,ശൈലിയുടെ ,ഭാഷയുടെ എല്ലാം രൂപത്തില്‍ അവരുടെ എഴുത്തിനെ മനോഹരമാക്കുന്ന ഒന്ന് ,മനപ്പൂര്‍വമല്ലാതെ തന്നെ അത് അവരുടെ Identity യെ വായനക്കാര്‍ക്കു മുമ്പില്‍ വെളിപ്പെടുത്തുന്നു .എം ടി യും എന്‍ പി മുഹമ്മദും ചേര്‍ന്നു “അറബി പൊന്ന് “ എഴുതുമ്പോള്‍ പരമാവധി തനത് ശൈലിയില്‍ നിന്നു വിമുക്തമാക്കി ഒരു ഏകീകൃതശൈലിയില്‍ എഴുതാന്‍ ശ്രമിക്കണമെന്ന് പരസ്പരം ഒരു നിബന്ധന വെച്ചിരുന്നതായി കേട്ടിട്ടുണ്ട് ,പക്ഷെ എന്നിട്ട് പോലും അറബിപ്പൊന്നു വായിക്കുമ്പോള്‍ എം ടിയെയും എന്‍ പി യെയും വായിച്ചു പരിചയമുള്ള ഒരാള്‍ക്കു ഏതൊക്കെ അധ്യായം ആരൊക്കെ എഴുതിയന്ന് വ്യക്തമായി മനസ്സിലാകുമായിരുന്നു .സര്‍ഗ്ഗാത്മകതയെ അനുകരിക്കുക എന്നത് അത്ര നിസ്സാര കാര്യമല്ലല്ലോ ,പലപ്പോഴും ഒരു ഒപ്പിക്കലായി പോകുന്നതും നിലവാരത്തില്‍ താഴ്ന്നു പോകുന്നതും അതു കൊണ്ടാണ് . മാധവിക്കുട്ടിയുടേതായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ടശ പ്രസിദ്ധീകരിച്ചിരുന്ന “വണ്ടിക്കാളകള്‍ “ ഇത്തരമൊരു പ്രേതമെഴുത്തായിരുന്നോ ? ,മാതൃഭൂമിയിലെ ഏതെങ്കിലും സബ് എഡിറ്റര്‍മാര്‍മാരുടെ രചനയായിരിക്കുമെന്ന് എന്നു ചിലപ്പോള്‍ സംശയം തോന്നിയിട്ടുണ്ട് . ഭാഷയിലെ ,ശൈലിയിലെ ഒക്കെ വ്യത്യാസവും നിലവാരമില്ലായ്മയും കൊണ്ട് തോന്നിയ വെറും സംശയം മാത്രമാകാം . ഒരു പക്ഷെ അവസാന കാലത്തുണ്ടായ വിവാദങ്ങള്‍ അവരുടെ സര്‍ഗ്ഗാത്മകതയെ കാര്യമായി ബാധിച്ചിരുന്നതുമാകാം .<br /><br /><span style="font-weight:bold;">പ്രേതമെഴുത്തിന്റെ മലയാള പാരമ്പര്യം </span><br /><br />പാശ്ചാത്യ പ്രസാധകര് മാത്രമായിരുന്നില്ല ഈ പ്രേതബാധയുടെ ഉപഭോക്താക്കള്‍ , മലയാള പ്രസാധന രംഗത്തെ കുലപതിയായ ഡി സി കിഴക്കെ മുറിയും ഒരു കുമ്പസാരം കണക്കെ "<span style="font-weight:bold;">ചിരിക്കാം ചിന്തിക്കാം </span>“ എന്ന തന്റെ സ്വന്തം കൃതിയില്‍ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഇത്തരമൊരു കഥ പറഞ്ഞിട്ടുണ്ട് .1949 ല്‍ എന്‍ ബി എസും [National book stall] ഉം സാഹിത്യ പ്രവര്‍ത്തക സംഘവും ലയിച്ച സമയം , ഡി സി കിഴക്കേമുറിയും കാരൂരുമായിരുന്നു അന്ന് സാഹിത്യപ്രവര്‍ത്തക സംഘത്തിന്റെ ചുമതലയുള്ള ആളുകള്‍ ,ഏത് വിധേനയും സാഹിത്യപ്രവര്‍ത്തക സംഘത്തിനെ വളര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം .ആയിടയ്ക്ക് പാഠപുസ്തക കമ്മിറ്റി പാഠ്യപദ്ധതിയിലേക്ക് വേണ്ടി പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതായൊരു വാര്‍ത്ത ഡി സി കിഴക്കേ മുറി കാണുന്നത് .അതിലേക്കൊരു പുസ്തകം തിരഞ്ഞെടുക്കുക എന്നു പറഞ്ഞാല്‍ വളരെ എളുപ്പത്തില്‍ പതിനായിരക്കണക്കിനു കോപ്പികള്‍ ചിലവാകും ,സാമ്പത്തികമായി വലിയ നേട്ടമായിരുന്നു .ഡി സി കിഴക്കേമുറി ഇക്കാര്യം കാരൂരുമായി ചര്‍ച്ച ചെയ്തു ,കാരൂരിന്റെ കയ്യിലാണെങ്കില്‍ കുട്ടികള്‍ക്കു വേണ്ടി എഴുതിയ കൃതികളൊന്നും തന്നെയില്ല ,പെട്ടെന്നൊരു പുസ്തകം എഴുതാനുള്ള സമയവുമില്ല ,അപ്പോഴാണ് ഡി സി കാരൂരിനോട് പറയുന്നത് അപ്രശസ്തമായ ഏതെങ്കിലും ഒരു ചെറിയ കൃതി കാരൂരിന്റെ പേരില്‍ പാഠപുസ്തക കമ്മിറ്റിക്കു സമര്‍പ്പിക്കാം എന്ന് ,ആദ്യമൊന്നും കാരൂര്‍ സമ്മതിച്ചില്ലെങ്കിലും “സാഹിത്യ പ്രവര്‍ത്തക സംഘത്തിനു ഇതു കൊണ്ടുണ്ടാകുന്ന നേട്ടമോര്‍ത്തു അവസാനം അതിനു സമ്മതിക്കുകയായിരുന്നു .അങ്ങനെയാണ് തിരുവല്ലാ കേശവപ്പിള്ളയെന്ന അധ്യാപകന്റെ അപ്രസിദ്ധമായ “ബാലചന്ദ്രന് “ എന്ന കൃതി സാഹിത്യ പ്രവര്‍ത്തക സംഘം വാങ്ങുകയും കാരൂരിന്റെ പേരില്‍ പാഠ പുസ്തക കമ്മിറ്റിക്കു സമര്‍പ്പിക്കുകയും ചെയ്തത് . ഇതില്‍ സാഹിത്യ പ്രവര്‍ത്തക സംഘത്തിനു നല്ല ലാഭം കിട്ടി ,തിരുവല്ല കേശവപ്പിള്ളക്ക് പ്രതിഫലവും ,കാരൂരിന് ഇതില്‍ സാമ്പത്തികമായി അഞ്ച് പൈസയുടെ നേട്ടമുണ്ടായില്ല എന്നു ഡി സി ആണയിടുന്നു ,അതിനൊപ്പം ഈ “കൊള്ളരുതായ്മ “ യുടെ മുഴുവന്‍ ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുക്കുന്നു .രസകരമായ സംഗതി “ബാലചന്ദ്രന് “ എന്ന കാരൂരിന്റെ വ്യത്യസ്ഥമായ കൃതിയെക്കുറിച്ച് പില്ക്കാലത്ത് ഒരു പാട് ചര്‍ച്ചകള്‍ നടന്നു . ഇവിടെ പ്രസാധകന്റെ സത്യസന്ധമായ തുറന്നു പറച്ചില് കൊണ്ട് “ബാലചന്ദ്രന്റെ “പിതൃത്വം“ വെളിവാക്കപ്പെട്ടു ,പക്ഷെ എത്രയോ “പ്രേതകഥകള്‍ “ ആരുമറിയാതെ അണിയറയിലവസാനിച്ചിട്ടൂണ്ടാകാം .<br /><br /><span style="font-weight:bold;">ആത്മകഥകളും സ്വഗതാഖ്യാനങ്ങളും .</span><br /><br />എന്തായാലും ഡി സി കിഴക്കേമുറി ആരംഭിച്ചു വെച്ച ഈ പാരമ്പര്യം ഡി സി ബുക്സുകാര്‍ ചില മാറ്റങ്ങളോടെ തന്നെ പിന്തുടരുണ്ട് , സാധാരണ ഗതിയില്‍ പ്രശസ്തരുടെ ആത്മകഥകളിലേക്ക് ഒളിഞ്ഞു നോക്കുന്നതിലാണ് വായനക്കാര്‍ക്കു താല്പര്യം ഇപ്പോള്‍ ആ ട്രെന്റ് അപ്രശസ്തരായവരായതെങ്കിലും അസാധാരണമായ ഇടങ്ങളിലുള്ളവരുടെ സ്വഗതാഖ്യാനങ്ങളാണ് .അങ്ങനെയാണ് കള്ളനും വേശ്യയും കന്യാസ്ത്രീയും എക്സ്ട്രാ നടിയുമെല്ലാം വേറാരുടെയൊക്കെ വാക്കുകളാല്‍ ആത്മകഥകളാകുന്നതും സാഹിത്യനിരയിലേക്കു വരുന്നതും . - ഞാന്‍ ലൈംഗിക തൊഴിലാളി [നളിനി ജമീല ] ,ആമേന്‍ [സിസ്റ്റര്‍ ജെസ്മി ] ,കള്ളന്റെ ആത്മകഥ [മണിയന് പിള്ള ] ,ഡ്യൂപ്പ് :ഒരു എക്സ്ട്രാ നടിയുടെ ആത്മകഥ [സുരയ്യ ഭാനു ] എന്നിങ്ങനെ ഒരു വാചകം പോലും സ്വന്തമായെഴുതാത്ത ആത്മകഥകള്‍ സൃഷ്ടിക്കപ്പെടുന്നത് .ഇതെല്ലാം ആത്മകഥയ്ക്കും സ്വഗതാഖ്യാനത്തിനും ഇടയില്‍ വരുന്ന സംഗതികളാണ് ,ഇതില്‍ ഇപ്പറഞ്ഞവരാരും എഴുതിയിട്ടില്ല എങ്കിലും ഇവര്‍ എഴുത്തുകാരാകുന്നു ,ആത്യന്തികമായി ലാഭം കൊയ്യുന്നത് പ്രസാധകനും .ഇനി യഥാര്‍ത്ഥത്തില്‍ നളിനി ജമീലയോ സിസ്റ്റര്‍ ജെസ്മിയോ എഴുതിയതാണെങ്കില്‍ പോലും അതില്‍ സാഹിത്യസംബന്ധിയായ ഒന്നുമില്ല ,അതിനെ ഒരു “ആക്റ്റിവിസം “ എന്നു വേണമെങ്കില്‍ പറയാം .<br /><br /> പാശ്ചാത്ത്യരാജ്യങ്ങളില്‍ Ghost writing ഒരു Professional Job തന്നെയാണ് .ആവശ്യമുള്ളവര്‍ക്കു ഇത്തരത്തിലുള്ള “പകരമെഴുത്തുകാരെ “ നല്കാന് വേണ്ടി Ghost writers link പോലെ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ പോലുമുണ്ട് .അവിടങ്ങളില്‍ തിരക്കഥാ രചനയും നോവല്‍ രചനയുമെല്ലാം ഒരു കോഴ്സായി തന്നെ പഠിപ്പിക്കുമ്പോള്‍ പിന്നെ ഘോസ്റ്റ് റൈറ്റിങ്ങിനു മാത്രം അയിത്തം കല്‍പ്പിക്കേണ്ടതില്ലല്ലോ .മികച്ച പ്രതിഫലവും മികച്ച സൌകര്യങ്ങളുമുള്ള ജോലിയാണ് ഘോസ്റ്റ് റൈറ്റിങ്ങ് .ശരാശരി പ്രതിഫലം 30000 $ - 100000 $ വരെ ഉണ്ടെന്ന് ഈ മേഖലയിലെ ഏജന്‍സിയായ Ghost writers link പറയുന്നു ,ഇത് കൂടാതെ എഴുതുന്ന കാലയളവിലുള്ള മികച്ച താമസ ഭക്ഷണ - സൌകര്യങ്ങള്‍ ,മറ്റ് അടിസ്ഥാനാവശ്യങ്ങളെല്ലാം പരിഗണിക്കപ്പെടുന്നുണ്ട് .ഇത് സാധാരണ ഗതിയിലുള്ള കാര്യമാണ് . അതിപ്രശസ്തരായ ആളുകളുടേതാകുമ്പോള്‍ പ്രതിഫലത്തുക കൂടാം ,റോയല്‍റ്റി ലഭിക്കാം മറ്റു ചിലപ്പോള്‍ “Literary contribution " എന്നൊക്കെ ക്രെഡിറ്റില്‍ പോലും വരാം .ഈയിടെ ബില്‍ ക്ലിന്റന്റെ ഭാര്യയും മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായ് ഹില്ലാരി ക്ലിന്റന്റെ “ Memoirs " എഴുതിയതിന് പ്രതിഫലം കൊടുത്തത് 500000 $ ,ഏകദേശം 2.75 കോടി രൂപ ,അതിനു പുറമെ പുസ്തകത്തിന്റെ റൊയല്‍റ്റിയില്‍ നിന്നൊരു പങ്കും .പക്ഷെ ഇന്‍ഡ്യയിലെ സ്ഥിതി പരിതാപകരമാണ് ഘോസ്റ്റ് റൈറ്റേഴ്സ് അണിയറയില്‍ തന്നെ ഒതുങ്ങാറാണ് പതിവ് , മിക്കവാറും ഈ ഘോസ്റ്റ് റൈറ്റേഴ്സ് എല്ലാം തന്നെ നല്ല സാഹിത്യകാരനാകണമെന്നുള്ള കാല്പനിക മോഹവുമായി ഏതെങ്കിലും പ്രസാധകന്റെ കാരുണ്യത്തിനായി കാത്തു നില്‍ക്കുന്നവരാകാം അല്ലെങ്കില്‍ അല്പം അധിക വരുമാനം മോഹിക്കുന്ന ഒരു പത്രപ്രവര്‍ത്തകനാകാം .ഒരു പാട് സമ്പന്നരായ "പ്രാഞ്ചിയേട്ടന്മാരുടെ “ താവളമാണ് കേരളം അവര്‍ക്കൊക്കെ ആത്മകഥകളും ഓര്‍മ്മക്കുറിപ്പുകളും എഴുതി നെഗളിക്കാന്‍ തോന്നട്ടെഎന്നാഗ്രഹിക്കാം. അങ്ങനെയെങ്കിലും സര്‍വ്വകലാശാലാ ബിരുദവും തൊഴിലില്ലായ്മയും ആവശ്യത്തിലധികമുള്ള ,ജീവിക്കാന്‍ വഴിയില്ലാതെ രണ്ടാം കിട പത്രങ്ങളില്‍ ട്രയിനിയായും പൊട്ടിപ്പൊളിയാറായ പ്രസാധക സ്ഥാപനങ്ങളില്‍ എഡിറ്റര്‍ പണി ചെയ്തും കഷ്ടപ്പെടുന്ന കുറെ പ്രേതാത്മക്കള്‍ രക്ഷപ്പെടട്ടെ .Unknownnoreply@blogger.com19tag:blogger.com,1999:blog-7776123822028832264.post-68641279221295510712012-06-03T00:58:00.004-07:002012-06-03T01:06:27.452-07:00നിര്‍മ്മാല്യം : കാലത്തെ അതിജീവിച്ച സിനിമ<a href="http://3.bp.blogspot.com/-lL15leSX6S8/T8sazDjBPyI/AAAAAAAABYI/nd5ZpHnQzaA/s1600/505.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 286px;" src="http://3.bp.blogspot.com/-lL15leSX6S8/T8sazDjBPyI/AAAAAAAABYI/nd5ZpHnQzaA/s320/505.jpg" border="0" alt=""id="BLOGGER_PHOTO_ID_5749718813696409378" /></a><br /><br /><br />ഒരു കലാസൃഷ്ടി അത് സൃഷ്ടിക്കപ്പെട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഒരു വിപ്ലവമായി തന്നെ <br />നിലകൊള്ളുന്നുണ്ടെങ്കില്‍ അത് കാലാതിവര്‍ത്തിയാണെന്നു നിസ്സംശയം പറയാം ,അങ്ങനെയൊരു കലാസൃഷ്ടിയാണ് .എം ടി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത 1973ല്‍ പുറത്തിറങ്ങിയ നിര്‍മ്മാല്യം മലയാള സിനിമയുടെ നവോത്ഥാന ചരിത്രത്തിന്റെ ഭാഗം കൂടിയാണത് അക്കൊല്ലത്തെ.മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്ക്രാവും മികച്ച നടനുള്ള ദേശീയ പുരസ്കാരവും കരസ്ഥമാക്കുകയുണ്ടായി .<br /><br /><br />1960 -70 കാലഘട്ടം ലോകത്താകമാനം സിനിമയുടെ നവോത്ഥാനത്തിനും കലാപരമായ മൂല്യത്തിനും പ്രാധാന്യം കൊടുത്തു പുതിയ തലത്തിലുള്ള സിനിമകള്‍ പുറത്തു വന്നിരുന്ന സമയമാണ് . 1960 കളില്‍ ഫ്രഞ്ച് സിനിമയിലൂടെ ആവിര്‍ഭവിച്ച “ന്യൂ വേവ് സിനിമ “ യെ തുടര്‍ന്നു ലോകത്താകമാനം വിവിധ ഭാഷകളില്‍ സൃഷ്ടിക്കപ്പെട്ട നവതരംഗ ചലച്ചിത്രങ്ങളുടെ മലയാളത്തിലെ മൂലക്കല്ല് പി എന്‍ മേനോന്റെ ഓളവും തീരവും “ ആണെന്നു പറയാം . 1970 ല്‍ ഇറങ്ങിയ “ഓളവും തീരവും “ ആയിരുന്നു സ്റ്റുഡിയോ സെറ്റപ്പുകളില്‍ നിന്നും നാടകീയവും കൃത്രിമവുമായ ആഖ്യാന രീതികളില്‍ നിന്നും മലയാള സിനിമയെ മോചിപ്പിച്ചു റിയലിസ്റ്റിക് - നവതരംഗ സിനിമയ്ക്കൊരു തുടക്കം നല്‍കിയത് “ഓളവും തീരവും “ തന്നെയായിരുന്നു .അതിനെ തുടര്‍ന്നെന്നു പറയാനാകില്ലെങ്കിലും അതിനു ശേഷമാണ് പി എ ബക്കറും ജോണ്‍ എബ്രഹാമും അടൂരുമെല്ലാം നവതരംഗ - കലാ സിനിമകള്‍ വളര്‍ത്തിക്കൊണ്ടു വന്നത് . പ്രധാനപ്പെട്ട കാര്യം “ഓളവും തീരവും “ കഥയും തിരക്കഥയും രചിച്ചത് എം ടി വാസുദേവന്‍ നായരായിരുന്നു .മലയാള സിനിമയുടെ നവോത്ഥാനത്തില്‍ എം ടി യുടെ പങ്ക് ശരിയായ അളവില്‍ വിശകലനം ചെയ്യപ്പെടാത്തതിനു കാരണം സാഹിത്യത്തില്‍ എംടിക്കുള്ള അതിപ്രശസ്തിയാകാം <br /><br /> മാറുന്ന കാലത്തെ അംഗീകരിക്കാനാകാതെ പാരമ്പര്യവും വിശ്വാസവും മുറുകെപ്പിടിക്കുന്ന യാഥാസ്ഥിതികത്വം കൊണ്ട് സംഭവിക്കുന്ന ദുരന്തങ്ങളാണ് നിര്‍മ്മാല്യത്തിന്റെ ഇതിവൃത്തം പങ്കു വെക്കുന്ന കാഴ്ച .കേന്ദ്രകഥാപാത്രമായ വെളിച്ചപ്പാട് [പി ജെ ആന്റണി ] തന്റെ വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം തന്നെ രക്ഷിക്കുമെന്ന ഉറച്ച വിശ്വാസത്തിന്മേല് ഭൌതികലോകത്തിലെ മാറ്റങ്ങളെ അംഗീകരിക്കാനുള്ള വിമുഖത [Resistance to change ] കാണിക്കുന്നു .തനിക്കു ചുറ്റുമുള്ള ലോകത്തിന്റെ മാറുന്ന ഘടനയെ മനപ്പൂര്‍വ്വം അയാള്‍ അവഗണിക്കുകയും അതിനെ തുടര്‍ന്നു അയാള്‍ക്കു സംഭവിക്കുന്ന അപചയങ്ങള്‍ അയാള്‍ തിരിച്ചറിയുന്നിടത്തു സിനിമ അവസാനിക്കുന്നു [വര്‍ഷങ്ങള്‍ക്കു ശേഷം കുറേക്കൂടി വ്യക്തിനിഷ്ടമായി ഈ ഒരു പ്രമേയം അടൂര്‍ എലിപ്പത്തായത്തിലൂടെ കൈകാര്യം ചെയ്തിട്ടുണ്ട് ]<br /><br /><br />ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതവും സംസ്കാരവും പ്രകടമോ പരോക്ഷമോ ആയി അവന്റെ വിശ്വാസത്തെ കൂടി ആശ്രയിച്ചിരിക്കുന്നു .വെളിച്ചപ്പാട് വെറും വിശ്വാസി മാത്രമല്ല , വിശ്വാസത്തിന്റെ പ്രചാരകനും ദൈവത്തിന്റെ മാധ്യമവും ആണ് . തന്റെ വിശ്വാസവും പാരമ്പര്യവും ലൌകികവും ഭൌതികവുമായ നേട്ടങ്ങള്‍ക്കു വേണ്ടി ത്യജിക്കണോ എന്നുള്ള ആശയ കുഴപ്പത്തിലാണ് അയാള്‍ , മാറ്റത്തോടുള്ള വിമുഖത ഇവിടെ ദൃശ്യമാണ് . അയാള്‍ക്കു മുന്നില്‍ നിരവധി കഥാപാത്രങ്ങള്‍ ഈയൊരു സാമൂഹിക മാറ്റത്തിന്റെ ഭാഗമായി മാറുന്നുണ്ട് - ജന്മിയായ വലിയ നമ്പൂതിരി കൃഷിയും ബ്രാഹ്മണ ധര്‍മ്മങ്ങളും ഉപേക്ഷിച്ച് ബസ് വാങ്ങുകയും , റബ്ബര്‍ നടുകയും ചെയ്യുന്നു ,അമ്പലത്തിലെ ആദ്യത്തെ ശാന്തിക്കാരന് പവിത്രവും ദൈവീകവുമായ ശാന്തിപ്പണി ഉപേക്ഷിച്ച് നാട്ടില്‍ ചായക്കട തുടങ്ങുന്നു, മാരാര്‍ അമ്പലക്കഴകമുപേക്ഷിച്ചു കാശിനായി ചെണ്ട കൊട്ടാന്‍ പോകുന്നു , - ക്ഷേത്ര കേന്ദ്രീകൃതമായ കഥകളി എന്ന കലാരൂപം ആര്‍ക്കും വേണ്ടാതെ വരുന്നു എന്നുള്ള കഥകളിക്കാരനായ രാവുണ്ണിയുടെ പരിതപിക്കലുകളിലും ഇക്കാര്യം വ്യക്തമാണ് .1960- 70 കാലഘട്ടത്തില്‍ സജീവമായ കൊണ്ടിരുന്ന യുക്തിവാദ - നക്സല്‍ പ്രസ്ഥാനങ്ങളും , ദൈവ വിശ്വാസത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ചുള്ള ചിന്തകളോ ഒക്കെ തന്നെ വെളിച്ചപ്പാടിന്റെ ജീവിത ദുരന്തത്തിനു ആക്കം കൂട്ടുന്നു , വെളിച്ചപ്പാടിന്റെ മകന് അപ്പു നിഷേധിയും യഥാസ്ഥിതികത്വത്തിനു നേരെ പുഛത്തോടെ സമീപിക്കുന്നവനുമാണ് , അവസാനം ഭൌതിക ജീവിതത്തിനു വേണ്ടി ആത്മീയ സാമഗ്രികളെ ഉപേക്ഷിക്കാനും അയാള്‍ തയ്യാറാകുന്നുണ്ടെങ്കിലും അക്കാരണം കൊണ്ട് തന്നെ അയാള്‍ വീടു വിട്ടിറങ്ങേണ്ടു വരുന്നു , പുതിയ ശാന്തിക്കാരന് വെളിച്ചപ്പാടിന്റെ മകളെ പിഴപ്പിച്ചു നാടു വിടുന്നതു ഈയൊരു വിശ്വാസ രാഹിത്യത്തിന്റെ , അല്ലെങ്കില്‍ പവിത്രമെന്നുല്‍ഘോഷിപ്പിക്കപ്പെടുന്ന ദൈവീക പ്രതീകങ്ങളുടെ തകര്‍ച്ചയിലൂടെയാണ് .അപ്പോള്‍ വെളിച്ചപ്പാടിന്റെ ദാരിദ്ര്യവും അയാളുടെ ജീവിത ദുരന്തങ്ങളും വെറും പെഴ്സണല്‍ ട്രാജഡി എന്ന നിലയില്‍ നിന്നും 1970 കളിലെ രാഷ്ട്രീയ സാമൂഹികാവസ്ഥകളുമായി ചേര്‍ത്തു വെച്ചു വേണം വിശകലത്തിനു വിധേയമാക്കേണ്ടത്. ഭൂപരിഷ്കരണവും അതെ തുടര്‍ന്നുണ്ടായ സാമൂഹിക രാഷ്ട്രീയാവസ്ഥകള്‍ , 70 കളിലെ തൊഴിലില്ലായ്മയും യുവതയില്‍ ശക്തമായിക്കൊണ്ടിരുന്ന നിരീശ്വര വാദവും നക്സലിസവും .ക്ഷേത്ര കേന്ദ്രീകൃതമായ സാമ്പത്തികക്രമമുള്ള ഒരു സമൂഹവും മതാധിഷ്ടിതമായ വിശ്വാസ പ്രമാണങ്ങളുള്ള ഒരു ജനതയും ഭൂപരിഷ്കരണത്തെ തുടര്‍ന്നുള്ള സാമൂഹ്യ നവീകരണത്തിന്റെ ഭാഗമായി പാരമ്പര്യങ്ങളില്‍ നിന്നു വ്യതിചലിക്കുകയും അതിജീവനത്തിനായി മറ്റു പാരമ്പര്യേതര വഴികളിലേക്കു തിരിയുകയും ചെയ്യുന്നു .പക്ഷെ ഈയൊരു സാമൂഹിക - രാഷ്ട്രീയ മാറ്റത്തെ അംഗീകരിക്കാനാകാതെ അതിജീവനത്തില്‍ പിഴച്ചു പോകുന്ന ഒരാളാണ് വെളിച്ചപ്പാട് <br /><br /><br /> സിനിമ ഒരു കലാസൃഷ്ടി എന്ന നിലയില്‍ , സിനിമയുടെ ലാവണ്യ രൂപങ്ങളുമായി താരതമ്യം ചെയ്യപെടുമ്പോഴും നിര്‍മ്മാല്യം ബോധ പൂര്‍വ്വം തന്നെ ഒരു നിലപാട് കാത്തു സൂക്ഷിക്കുന്നുണ്ട് . അസന്ദിഗ്ദത എന്ന ഘടകത്തിന്റെ സജീവത ഇതിനുദാഹരണമാണ് . നിര്‍മ്മാല്യം എന്ന പേര് തന്നെ സൂചിപ്പിക്കുന്നത് അത്തരമൊരു ദ്വന്ത സ്വഭാവത്തെയാണ് ,പൂജാദ്രവ്യങ്ങളെന്നും തലേ ദിവസത്തിന്റെ അവശിഷ്ടമെന്നും നിര്‍മ്മാല്യത്തിനര്‍ത്ഥമുണ്ട് , . ഭൂതകാലത്തിന്റെ പാരമ്പര്യ വിശ്വാസത്തിന്റെ പ്രതീകമായി അച്ഛനും ദൈവ നിരാസത്തിന്റെ , നിഷേധത്തിന്റെ ആള് രൂപമായി നിഷേധിയായ മകനും ഈ രണ്ടു വിശ്വാസങ്ങള്‍ക്കും കാലങ്ങള്‍ക്കുമിടയിലാണ് വെളിച്ചപ്പാടിന്റെ സ്വത്വ രൂപീകരണം , അയാള്‍ക്കു വര്‍ത്തമാന കാലത്തെ അതിജീവിക്കാനോ ഭൂതകാലത്തെ പിന്തുടരാനോ സാധിക്കുന്നില്ല .വെളിച്ചപ്പാട് എന്ന നിലയില്‍ ഭഗവതിയുടെ /ദൈവത്തിന്റെ മാധ്യമവും ദൈവമോ തന്നെയാണയാള്‍ പക്ഷെ വ്യക്തിപരമായി ഭക്തനും മനുഷ്യനുമാണ് , നാടിന്റെ രക്ഷകന് എന്ന നിലയില്‍ വെളിച്ചപ്പെടുമ്പോള്‍ തന്നെ കുടുംബത്തില്‍ ദുര്‍ബലനാണ് . ഒരേ സമയം തന്നെ ഒരു മനുഷ്യനെന്ന നിലയില്‍ പുരുഷനും ഭഗവതിയിലൂടെ സ്ത്രീയുമാണയാള്‍ . ചിത്രത്തിലൊരിടത്തും അയാളുടെ ലൈംഗികതയെ കാണിക്കുന്നില്ല ,ഭാര്യയായ നാരായണിയുടെ പെരുമാറ്റങ്ങളില്‍ നിന്നു അതു വ്യക്തവുമാണ് ആ നിലയ്ക്കയാള്‍ ഷണ്ടനാണ് നാരായണിയും മൈമുണ്ണിയുമായ വേഴ്ച കണ്ടെത്തുമ്പോള്‍ മാത്രമാണ് അയാള്‍ ഒരു പുരുഷനെന്ന നിലയില്‍ പ്രതികരിക്കുന്നത് .സിനിമയുടെ ആരംഭം മുതല്‍ അവസാന രംഗം വരെ ഇത്തരമൊരു സന്ദിഗ്ദാവസ്ഥ സജീവമായി നില നില്‍ക്കുന്നുണ്ട് - ജീവിത ദുരന്തങ്ങള്‍ക്കും ശൈഥില്യങ്ങള്‍ക്കുമവസാനം ഭഗവതിയുടെ നേര്‍ക്കു ആഞ്ഞു തുപ്പുന്നത് നിരീശ്വരത്വമോ ദൈവ നിഷേധമോ ആയിരിക്കണമെന്നില്ല മറിച്ച് താന്‍ വിശ്വസിച്ചു , ആരാധിച്ചു ജീവിച്ച ദൈവം തന്നെ ചതിച്ചതിലുള്ള പ്രതിഷേധവുമാകാം , .ഇത്തരത്തില്‍ വെളിച്ചപ്പാട് നിരന്തരം ബന്ധപ്പെടുന്നതും സ്വയം ജീവിക്കുന്നതും ചുറ്റുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്നതും വിരുദ്ധ ധ്രുവങ്ങള്‍ക്കിടയിലാണ് നിരവധി തലങ്ങളിലാണ് , നിര്‍വ്വചിക്കാനാവാത്ത ഒരു സ്വഭാവ സവിശേഷതയാണ് വെളിച്ചപ്പാടിന്റെ കഥാപാത്രത്തിലുടനീളം , അതായത് കൃത്യമായ ഒരു നിര്‍വചനമോ കഥാപാത്ര സ്വഭാവ നിര്‍ണ്ണയമോ അസാധ്യമായ തലത്തിലാണ് വെളിച്ചപ്പാടിനെ ചിത്രീകരിച്ചിട്ടുള്ളത് . സിനിമയില്‍ ബോധ പൂര്‍വ്വം തന്നെ ഈയൊരു സന്ദിഗ്ദാവസ്ഥയെ ചിത്രീകരിക്കുന്നുണ്ട് .<br /><br /><br /><br />** ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുന്നത് പലതിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന “ലിമിനല്‍ “ എന്നു വിശേഷിപ്പിക്കാവുന്ന ഇടനിലകളും അവസ്ഥകളുമാണ് . വെളിച്ചപ്പാട് എന്ന കേന്ദ്ര കഥാപാത്രത്തില്‍ തന്നെ അത്തരമൊരു കൂടിക്കുഴച്ചിലുണ്ട് : നിര്‍മ്മാല്യത്തിന്റെ ആഖ്യാന ഭൂമിക പരിശോധിച്ചാല്‍ പല തരത്തിലുള്ള ഇടനിലകളിലാണ് വിന്യസിക്കപ്പെട്ടിരിക്കുന്നത് എന്നു കാണാം . ചിത്രത്തിലുടനീളം വിസ്തരിക്കപ്പെട്ടിടുന്നത് ആഖ്യാന സ്ഥല പരമായ [നരേറ്റീവ് സ്പേസ് ] ഇടനിലകളും കഥാപാത്രാനുഭവപരമായ [ഇമോഷണല്‍ സ്പേസ് ] ഇടനിലകളുമാണ് .ഉദാഹരണമായി നിര്‍മ്മാല്യത്തിലെ ഭൂരിഭാഗം സംഭാഷണങ്ങളും സംഭവങ്ങളും മിക്കവാറുമെല്ലാം തന്നെ അരങ്ങേറുന്നത് ഇടയ്ക്കു സ്ഥിതി ചെയ്യുന്നതായ [ലിമിനല്‍ സ്പേസ് ] പലതരം ഇടങ്ങളിലാണ് .വീടിനകത്തൊ പുറത്തോ അല്ലാത്ത ഇടങ്ങളിലാണ് അതു പോലെ തന്നെ വ്യക്തിപരമെന്നോ സാമൂഹികമെന്നോ നിര്‍വചിക്കാനാവാത്ത ഇടങ്ങളാണ് - ഇതെല്ലാം തന്നെ മനുഷ്യന് താമസിക്കാത്ത എന്നാല്‍ മനുഷ്യന്റെ സാന്നിധ്യമുള്ളതുമായ ഇടങ്ങളാണ് .അമ്പല നട , പ്രദക്ഷിണ വഴി ,ആല്‍ത്തറ , വീടുകളുടെ മുറ്റം , തിണ്ണ , വയല്‍ വരമ്പ് - ഇങ്ങനെ സന്ദിഗ്ദാവസ്ഥയും കൃത്യതയുമില്ലാത്ത ഇടങ്ങളിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് .കഥാപാത്രങ്ങളുടെ കൂട്ടിമുട്ടലുകള്‍ , നിര്‍ണ്ണായകമായ സംഭവങ്ങള്‍ എന്നിവയെല്ലാം തന്നെ ഇങ്ങനെയൊരു ലിമിനല്‍ സ്പേസിലൂടെ ചിത്രീകരിച്ചിരിക്കുന്നതിന്റെ ഉദ്ദേശം തന്നെ വെളിച്ചപ്പാടിന്റെ സങ്കീര്‍ണ്ണമായ സ്വത്വ പ്രതിസന്ധിയെ പ്രതിനിധീകരിക്കുന്നതിനു വേണ്ടിയാണ് . ***<br /><br />എം ടി യുടെ പല സിനിമകളെയും പോലെ തന്നെ “നിര്‍മ്മാല്യവും “ ഒരു സാഹിത്യ കൃതിയെ ഉപജീവിച്ചു തിരക്കഥയാക്കിയതാണ്.പള്ളിവാളും കാല്‍ച്ചിലമ്പും എന്ന ചെറുകഥയാണ് നിര്‍മ്മാല്യമായി രൂപപ്പെട്ടത് .പള്ളിവാളും കാല്‍ചിലമ്പും “ എന്ന കഥയവസാനിക്കുന്നത് പള്ളിവാളും കാല് ചിലമ്പും വില്ക്കാന് ശ്രമിക്കുന്ന വെളിച്ചപ്പാടിലാണ് , പക്ഷെ സിനിമയില്‍ മകനത് വില്ക്കാന് ശ്രമിക്കുകയും അതിന്റെ പേരില്‍ വെളിച്ചപ്പാട് കലഹിക്കുകയും ചെയ്യുന്നുണ്ട് , പിന്നീടാണ് തന്റെ ജീവിതത്തെ അഭിശപ്തമായി വഴിതിരിച്ചു വിടുന്ന ഭക്തിയില്‍ നിന്നും വെളിച്ചപ്പാട് മുക്തനാകാന്‍ ശ്രമിക്കുന്നതും പ്രതിഷ്ടയുടെ നേര്‍ക്കു ആഞ്ഞു തുപ്പുന്നതും , തുപ്പുക എന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന കാഴ്ച ദൈവനിഷേധത്തിന്റെ പാരമ്യമാണ് , അതൊരു സാമൂഹിക മാറ്റമാണെന്നല്ല ഒരു പക്ഷെ വെളിച്ചപ്പാട് അത് ഒരു സാമൂഹ്യ മാറ്റമെന്ന നിലയിലൊ ദൈവനിഷേധമോ എന്ന പേരിലോ ചെയ്തതായിരിക്കണമെന്നില്ല , ആരാധിച്ചു , വിശ്വസിച്ചു ഒരു പ്രതീകം തന്നെ ചതിച്ചു എന്ന തോന്നലില്‍ നിന്നുള്ള ആത്മ നിന്ദയുമാകാം - വെളിച്ചപ്പാടിന്റെ തുപ്പലല്ല വിപ്ലവം ,പതിറ്റാണ്ടുകള്‍ക്കു മുമ്പ് യഥാസ്ഥിതികമായ ഒരു സമൂഹത്തിലേക്കു ആ കാഴ്ച ഒരു കലാരൂപമായി ആ ഒരു സംഭവം സിനിമയിലാവിഷ്കരിച്ചതാണ് വിപ്ലവം ആ കാഴ്ച വിപ്ലവം തന്നെയാണ് .<br /><br /><br /><br /><span style="font-weight:bold;">കൌതുകങ്ങള്‍ . </span><br /><br />* പി ജെ ആന്റണി ചെയ്ത വെളിച്ചപ്പാടിന്റെ വേഷത്തിലേക്കു ആദ്യം ശങ്കരാടിയെ ആണ് നിശ്ചയിച്ചതെങ്കിലും തന്റെ ബോഡി ലാംഗ്വേജ് അതിനു വഴങ്ങില്ലെന്നു പറഞ്ഞു കൊണ്ടു ശങ്കരാടി തന്നെയാണ് നാടക നടനായ പി ജെ ആന്റണിയെ വെളിച്ചപ്പാടാക്കാന്‍ നിര്‍ദ്ദേശിച്ചത് .അങ്ങനെ പി ജെ ആന്റണിയിലൂടെ മലയാളത്തിനു ആദ്യ ഭരത് അവാര്‍ഡ് ലഭിച്ചു .:)<br /><br />* എടപ്പാളിലെ മുക്കുതല എന്ന സ്ഥലത്തായിരുന്നു ഷൂട്ടിങ്ങ് .ലോഡ്ജോ ഹോട്ടലോ ഒന്നുമില്ലാതിരുന്ന ഒരു തനിനാടന്‍ ഗ്രാമം .സ്ത്രീ കഥാപാത്രങ്ങളൊക്കെ നടന് സുകുമാരന്റെ അമ്മാവന്റെ വീട്ടിലും ബാക്കിയുള്ള കലാകാരന്മാര് എടപ്പാളില്‍ തന്നെയുള്ള ,രണ്ടു റൂമും ഒരു ചെറിയ ഹാളും മാത്രമുള്ള അരിമില്ലിലുമായിരുന്നു . ഒരു റൂമില്‍ എം ടി യും മറ്റേ റൂമില്‍ പി ജെ ആന്റണിയും ബാക്കിയുള്ള കലാകാരന്മാര് ഒരുമിച്ച് ആ അരിമില്ലിന്റെ ഹാളില്‍ പുല്ലുപാ വിരിച്ചു കിടന്നു !!! . ഛായാഗ്രാഹകനായ രാമചന്ദ്രബാബുവിന്റെ <a href="http://ramachandrababu.blogspot.com/2010/06/nirmalyam-nostalgia.html">ബ്ലോഗില്‍</a> നിന്നും <br /><br />റെഫറന്‍സ് : ** സി എസ് വെങ്കടേശ്വരന്റെ മലയാള സിനിമാ പഠനങ്ങള്‍ .Unknownnoreply@blogger.com7tag:blogger.com,1999:blog-7776123822028832264.post-77191857550335034582012-05-22T21:15:00.003-07:002012-05-22T21:20:02.121-07:00മോഹന്‍ ലാലിനൊരു അടഞ്ഞ കത്ത്<a href="http://4.bp.blogspot.com/-eZn6VzH5GVg/T7xkzgm_WpI/AAAAAAAABX4/G0FtyJWWRUg/s1600/mohanlal-rare-stills-1.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 288px; height: 320px;" src="http://4.bp.blogspot.com/-eZn6VzH5GVg/T7xkzgm_WpI/AAAAAAAABX4/G0FtyJWWRUg/s320/mohanlal-rare-stills-1.jpg" border="0" alt=""id="BLOGGER_PHOTO_ID_5745578060707486354" /></a><br /><br /><br /><br />മിസ്റ്റര്‍ മോഹന്‍ ലാല്‍ താങ്കളിന്നലെ ഒരു കത്തെഴുതിയെന്നറിഞ്ഞു ? താങ്കളെന്നു മുതലാണ് ഇങ്ങനെ ഒരു സാമൂഹ്യ പ്രവര്‍ത്തകനായി മാറിയത് ? താങ്കളോട് കുറച്ചു ചോദ്യങ്ങളുണ്ട് . [ഇത് ചോദിച്ചതിന്റെ പേരില്‍ മോഹന്‍ ലാല്‍ ഫാന്‍സ് എന്നെ തെറി പറഞ്ഞാലും ആന്റണി പെരുമ്പാവൂര്‍ എന്നെ കൊന്നാലും സാരമില്ല. ]<br /><br /><br /><br />1. മഹാഭാരത യുദ്ധത്തില്‍ ആര് എസ് എസുകാരായ പാണ്ഡവരുടെ ആക്രമണത്തില്‍ എത്രയോ ലക്ഷങ്ങള്‍ മരിച്ചു വീണിരിക്കുന്നു , അവരുടെ അമ്മമാരുടെ കണ്ണീര് താങ്കള്‍ കണ്ടില്ലെ ? <br />2. രണ്ടാം ലോക മഹായുദ്ധത്തിലും കുരിശ് യുദ്ധത്തിലുമെല്ലാം എത്ര പേര് മരിച്ചു - അതിനെ അപലപിച്ചിട്ടുണ്ടോ ? <br />3 സദ്ദാംഹുസ്സെയിന് കുവൈറ്റ് ആക്രമിച്ചപ്പോള്‍ എവിടെ പോയി ഈ പ്രതികരണ ശേഷി ? <br />4. റഷ്യയ്ക്കെതിരെ അമേരിക്ക നടത്തുന്ന ഗൂഡ നീക്കങ്ങളില്‍ ഇന്നു വരെ താങ്കള്‍ പ്രതിഷേധിച്ചിട്ടുണ്ടോ ?<br />5. ലിബിയയിലെ സ്വേച്ഛാധിപത്യത്തിനെതിരെ താങ്കള്‍ എന്താണ് പറഞ്ഞത് ?<br />6. ഗ്വണ്ടനാമോ ജയിലില്‍ അമേരിക്ക നടത്തുന്ന പീഡനങ്ങള്‍ താങ്കള്‍ കാണുന്നില്ലെ ? <br />7 1948 ല്‍ ഗാന്ധിജി വെടിയേറ്റു മരിച്ചിട്ടു അതിനെതിരെ ഒരു ചെറുവിരലനക്കിയോ താങ്കള്‍ ?<br /><br />ഇതെല്ലാം പോട്ടെ സാമ്രാജ്യത്വ മൂരാച്ചികള്‍ പിണറായിയെന്ന പാവത്തിനെ ലാവ്ലിന് കേസില്‍ പെടുത്തിയപ്പോള്‍ എവിടെയായിരുന്നെടാ പുല്ലേ നിന്റെ പ്രതിഷേധം [കണ്ട്രോള് കണ്ട്രോള് ] .. ഓകെ ഓകെ ദെണ്ണം കൊണ്ടാണ് .<br /><br /><br />ലാല്‍ സലാം എന്ന സിനിമയില്‍ ഔദ്യോഗിക നേതൃത്വത്തിനെതിരെ തിരിഞ്ഞപ്പോള്‍ തന്നെ താങ്കളെ ഞങ്ങള്‍ നോട്ടപ്പുള്ളിയാക്കിയതാണ് ,അതു കഴിഞ്ഞു കൊടിയേരി സഖാവിന്റെ മകനെ താങ്കള്‍ കേണലോ കോപ്പോ ആയ ഒരു സിനിമയില്‍ വെറും പട്ടാളക്കാരനാക്കി കൊണ്ടു പോയി കൊന്നു -അതും ക്ഷമിച്ചു , ഇങ്ങനെ ക്ഷമിക്കുന്ന ഒരു പാരമ്പര്യമാണ് ഈ പ്രസ്ഥാനത്തിനുള്ളത് .പക്ഷെ എന്നു കരുതി മെക്കിട്ടു കയറരുത് . നിനക്കൊക്കെ ഇവിടെ ജീവിക്കാന്‍ പേടിയാകുന്നു എന്നൊക്കെ ഗീര്‍വാണമടിച്ചു ദുബായിലെ ആഡംബര ഫ്ലാറ്റ് കണ്ടു കൊണ്ടാണെന്നൊക്കെ ഞങ്ങള്‍ക്കറിയാം ,ദുബായില്‍ ആഡംബര ഫ്ലാറ്റില്‍ താമസിക്കുന്ന തനിക്കെന്തു യോഗ്യതയാടോ ഇതൊക്കെ പറയാന്‍ ? ഞങ്ങളുടെ നേതാക്കളുടെ മക്കളും അവിടെ ജീവിക്കുന്നുണ്ട് ആഡംബരം പോയിട്ട് നിത്യവൃത്തിക്കു വക പോലുമില്ല ആ പാവങ്ങള്‍ക്ക് ദുബായി മുനിസിപ്പാലിറ്റിയുടെ പുറമ്പോക്കില്‍ ഒരു ഓലക്കുടിലിലാണ് സഖാക്കളുടെ മക്കള്‍ താമസിക്കുന്നത് .അതൊക്കെ ആലോയിക്കുമ്പോള് തന്നെ കണ്ണീന്ന് വെള്ളം വരുന്നു .അങ്ങനെ ത്യാഗത്തിലും സഹനത്തിലുമൊക്കെ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തെക്കുറിച്ചു നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല .<br /><br />മരിച്ചു കഴിയുമ്പോള്‍ പുണ്യാളരാക്കുന്ന ഒരു സമ്പ്രദായം അത്ര നല്ലതൊന്നുമല്ല . ഈ ടി പി ചന്ദ്രശേഖരന് നിങ്ങള്‍ കരുതുന്ന പോലെ അത്ര പുണ്യാളനൊന്നുമല്ല - അയാള്‍ മരിക്കുന്നതിനു തൊട്ടു മുമ്പു വരെ ജീവിച്ചിരുന്നു എന്നതിനു തെളിവുണ്ട് . മാത്രവുമല്ല പലചരക്കു കടയില്‍ 726 ഉറുപ്പികയോളം കടക്കാരനുമായിരുന്നു എന്നതിനു ജില്ലാ കമ്മിറ്റിയുടെ പക്കല്‍ കൃത്യമായ രേഖകളുമുണ്ട് . പാര്‍ല്യമെന്ററി വ്യാമോഹത്തിന്റെ പുറത്താണ് അയാള്‍ പാര്‍ട്ടി വിട്ടത് പ്രധാനമന്ത്രിയാകണമെന്നതായിരുന്നു ആഗ്രഹം , പ്രധാന മന്ത്രി ഒന്നും നമുക്കു ശര്യാവില്ല മോനെ അടുത്ത തവണ മുഖ്യമന്ത്രി ആക്കാമെന്നൊക്കെ കെഞ്ചി പറഞ്ഞതാണ് - കേക്കണ്ടേ , ആദ്യമൊക്കെ ഉപദേശിച്ചു നോക്കി ,പിന്നെ സമാധാന ശ്രമങ്ങളുടെ ഭാഗമായി വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടത്തും എന്നു വരെ പറഞ്ഞു , വെള്ള നിറം സമാധാനത്തിന്റെ പ്രതീകമാണല്ലോ - അതാണ് ചില തല്പര കക്ഷികള്‍ ഭീഷണിപ്പെടുത്തി എന്നൊക്കെ പ്രചരിപ്പിക്കുന്നത് - ഇതാണോ ഭീഷണി , ഇങ്ങനെയാണോ ഞങ്ങള്‍ ഭീഷണിപ്പെടുത്തുക ? ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തിപ്പൂവാണെന്നു പറയുന്ന കലികാലമാണിത് .<br /><br /> സാംസ്കാരിക പ്രവര്‍ത്തകരെന്ന് പറയുന്ന ചില തെണ്ടികള് ചില പ്രസ്താവനകളൊക്കെ ഇറക്കിയിട്ടൂണ്ട് , അവരോടു ഒന്നേ പറയാനുള്ളൂ സക്കറിയയുടെയും സി ആര് നീലകണ്ടന്റെയുമൊക്കെ ഗതി നിങ്ങള്‍ വരുത്തരുത് , സ്നേഹം കൊണ്ടാണീ പറയുന്നത് . കഴിഞ്ഞ ദിവസം എളമരം കരീം സഖാവ് ചില സാംസ്കാരിക പ്രവര്‍ത്തകരുടെ മുഖം മൂടി വലിച്ചു കീറിയത് കണ്ടു കാണുമല്ലോ , ഇങ്ങനെയൊക്കെ പ്രതികരിക്കുന്ന പത്രമുതലാളിമാരുടെ അവിഹിതത്തെക്കുറിച്ചും സ്ത്രീ താല്പര്യത്തെക്കുറിച്ചും അദ്ദേഹം വ്യക്തമായി പറഞ്ഞതാണ് . ഇത്തരത്തില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന സാമ്രാജ്യത്വ ശത്രുക്കളുടെ അവിഹിതം അന്വേഷിക്കാന്‍ സ്പെഷ്യല്‍ വിങ്ങ് തന്നെ രൂപീകരിക്കുന്നതിനെക്കുറിച്ചും ഞങ്ങള്‍ ഗൌരവമായി ആലോചിക്കുന്നുണ്ട് - ഇതും താങ്കള്‍ ഓര്‍ക്കണം മിസ്റ്റര്‍ മോഹന്‍ ലാല്‍<br /><br /><br />ആരോഗ്യകരമായ താത്വികാവലോകനങ്ങള്‍ കൊണ്ടും ആശയ പ്രചരണങ്ങള്‍ കൊണ്ടുമാണ് പ്രസ്ഥാനത്തിനു നേരെ വരുന്ന വിമര്‍ശനങ്ങളെ നേരിടുന്നത് അല്ലാതെ വിമര്‍ശനങ്ങളെ ശാരീരികമായി നേരിടുന്ന പ്രസ്ഥാനമല്ല ഇത് , പക്ഷെ നിന്റെയീ കോപ്പിലെ ബ്ലോഗും എഴുത്തും ഒക്കെ ഇന്നത്തോടെ നിര്‍ത്തിക്കോളണം അതാണ് നിനക്കു നല്ലത് ചത്തവന് ചത്തു ...ഇനി അവന്റെ കാര്യം പറഞ്ഞു നിന്റെ കാര്യം കൂടി പ്രശ്നത്തിലാക്കണ്ടാ..മനസ്സിലാകുന്നുണ്ടല്ലോ അല്ലെ മനസ്സിലായാല്‍ കൊള്ളാം .<br /><br /><br /><br />---------------------------------------------------------Unknownnoreply@blogger.com9tag:blogger.com,1999:blog-7776123822028832264.post-84090326621491024582012-04-17T23:11:00.011-07:002012-04-19T00:13:36.058-07:00പുസ്തകക്കള്ളന്റെ കഥ .<a href="http://1.bp.blogspot.com/-aqBuAb1YCtw/T45lUgAKwjI/AAAAAAAABXs/RFnLoX39Elc/s1600/The_Man_who_loved_books_too_much.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 210px; height: 320px;" src="http://1.bp.blogspot.com/-aqBuAb1YCtw/T45lUgAKwjI/AAAAAAAABXs/RFnLoX39Elc/s320/The_Man_who_loved_books_too_much.jpg" border="0" alt=""id="BLOGGER_PHOTO_ID_5732630778551648818" /></a><br /><br /><br /><br />പുസ്തകങ്ങളെയും വായനയെയും ജീവിതത്തില്‍ ഭ്രാന്തമായി കുടിയിരുത്തിയ ഒരു പാട് പേരുണ്ട് . സമയവും ധനവും തങ്ങളുടെ ഈ താല്പര്യത്തിനു വേണ്ടി ചിലവഴിച്ചു അതില്‍ ആനന്ദം കണ്ടെത്തുന്നുവര്‍. പുസ്തകങ്ങളോടുള്ള ഭ്രാന്തമായ ഈ അഭിനിവേശം ഒരാളെ കള്ളനും മറ്റൊരാളെ കുറ്റാന്വേഷകനുമാക്കുന്ന സംഭവ കഥയാണ് ആലിസണ് ഹൂവറിന്റെ <span style="font-weight:bold;">പുസ്തകങ്ങളെ അതിരു വിട്ടു സ്നേഹിച്ചവന്</span> <span style="font-weight:bold;">[The man who loved books too much ]</span> എന്ന കൃതിയില്‍ അനാവൃതമാകുന്നത്. പക്ഷെ ഈ പുസ്തകങ്ങള്‍ വെറും പുസ്തകങ്ങളല്ല ലക്ഷക്കണക്കിനു രൂപ വിലയുള്ള അപൂര്‍വ്വ പുസ്തകങ്ങളാണ് .[Antiquarian books ]. കഴിഞ്ഞ നൂറ്റാണ്ടിലെ, പിഞ്ചിപ്പഴകി തുടങ്ങിയ ഒരു അപ്രശസ്ത കൃതിക്കു ഒരു മെഴ്സിഡസ് ബെന്‍സിനെക്കാള്‍ വില വരും - ഇതൊരു വിചിത്ര പുസ്തക ലോകമാണ് .ഈ പുസ്തകങ്ങള്‍ വായിക്കാന്‍ വേണ്ടിയല്ല പലരും വാങ്ങുന്നത് വിലയേറിയ ഒരു പുരാവസ്തു സൂക്ഷിച്ചു വെക്കുന്നത് പോലെ മാത്രമാണത് .<br /><br /><span style="font-weight:bold;">ഒരു പുസ്തകക്കള്ളന്റെ കഥ </span>.<br /><br />ജോണ്‍ ഗില്‍ക്കി ഇങ്ങനെ അപൂര്‍വ്വ പുസ്തകങ്ങള്‍ മോഷ്ടിക്കുന്ന ഒരു പുസ്തകകള്ളനാണ് , പക്ഷെ ഇങ്ങനെ ലഭ്യമാകുന്ന വിലയേറിയ പുസ്തകങ്ങള്‍ മറിച്ചു വില്‍ക്കാനോ അങ്ങനെ സമ്പന്നനാകാനോ ജോണ്‍ ഗില്‍ക്കിക്കു താല്പര്യമില്ല - പുസ്തകങ്ങളെ സ്നേഹിക്കാനും അത് ശേഖരിക്കാനും മാത്രമേ അയാള്‍ക്കു ഉദ്ദേശമുള്ളൂ അത് വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തത് കൊണ്ട് മാത്രം മോഷ്ടിക്കുന്നു ചുരുക്കി പറഞ്ഞാല്‍ അയാളൊരു പുസ്തക ഭ്രാന്തന് മാത്രമാണ് . ഇതു വിചിത്രമായ ശീലം മാത്രമല്ല അപകടകരമായ ഒരു തൊഴില്‍ കൂടിയാണ് , ഈ തൊഴിലിന്റെ കൂലി ആത്മ സംതൃപ്തിയില്‍ കവിഞ്ഞു മറ്റൊന്നുമല്ല എന്നിട്ടൂം ജോണ്‍ ഗില്‍ക്കി ഈ പുസ്തക പ്രേമം തന്റെ ജീവിത ലക്ഷ്യമായി കൊണ്ടു നടക്കുന്നു , അതിനു വേണ്ടി കളവു പറയാന്‍ , കള്ളത്തരങ്ങള്‍ കാണിക്കാന്‍ ജയില്‍ വാസമനുഷ്ടിക്കാന്‍ കൂടി ധനശാസ്ത്രത്തില്‍ യൂണിവേഴ്സിറ്റി ബിരുദമുള്ള ജോണ്‍ ഗില്‍ക്കി തയ്യാറാണ് .<br /><br />കെന്‍ സാന്റേഴ്സ് ഈ പഴയ പുസ്തകങ്ങളുടെ പേരെടുത്ത ഒരു കച്ചവടക്കാരനാണ് , അതു പ്രത്യേക വൈദഗ്ദ്യം വേണ്ട തൊഴിലാണ് . പൌരാണിക -അമൂല്യ ഗ്രന്ഥങ്ങളുടെ വ്യാജനെ കണ്ടു മനസ്സിലാക്കാനും പുസ്തകത്തിന്റെ യഥാര്‍ത്ഥ പ്രായ നിര്‍ണ്ണയം നടത്താനും അയാള്‍ക്കറിയാം .അതു കൂടാതെ ഈ അപൂര്‍വ്വപുസ്തകങ്ങള്‍ മോഷ്ടിക്കുന്നവരെക്കുറിച്ചുള്ള ഒരു ഗവേഷണത്തിലും കൂടിയാണ് .അയാള്‍ പുസ്തക മോഷണങ്ങളെ സംബന്ധിച്ച ഒരു കുറ്റാന്വേഷകന് തന്നെയാണ് .അയാളിലൂടെയാണ് ആലിസണ് ഹൂവര്‍ ജോണ്‍ ഗില്‍ക്കിയെ പറ്റി അറിയുന്നത് . <br /><br /> ന്യൂയോര്‍ക്ക് പുരാതന പുസ്തക മേള [New york Antiquarian Book Fair] പോലെയുള്ള അന്താരാഷ്ട്ര പുസ്തക മേളകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണീ പുസ്തക മോഷണം എന്നു ആലിസണ് ഹൂവര്‍ പറയുന്നു. പ്രധാനമായും ഈ അപൂര്‍വ്വ പുസ്തകങ്ങളുടെ വില്പന പരസ്പര വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ്, ലക്ഷക്കണക്കിനു രൂപ വില വരുന്ന പുസ്തകങ്ങളാണ് ഈ വിശ്വസത്തിന്റെ പുറത്തു കൈമാറ്റം ചെയ്യപ്പെടുന്നത് അതു കൊണ്ടു തന്നെ വില്പനക്കാരനു ഉപഭോക്താവിനോട് പൂര്‍ണ്ണ ബഹുമാനവും വിശ്വാസവും പ്രകടിപ്പിക്കേണ്ടി വരുന്നു , ഉപഭോക്താവായി നടിച്ചെത്തുന്ന മോഷ്ടാവും ഈയൊരു ഉദാരതയെ ആണ് ചൂഷണം ചെയ്യുന്നത്. മോഷണം നടന്നതിനു ശേഷം അന്വേഷണത്തിനു തുനിയുക ഏറെ ദുര്‍ഘടമായ സംഗതിയാണ് “വെറുമൊരു പുസ്തകത്തിനു“ ലക്ഷക്കണക്കിനു രൂപ വിലയുണ്ടെന്നു അന്വേഷണോദ്യഗസ്ഥരെ വിശ്വസിപ്പിക്കുക എന്നതാണ് അതിലേറ്റവും ദുഷ്കരം. ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകള്‍ വെറും വിശ്വാസത്തെ അടിസ്ഥാനമാക്കി മാത്രം നടക്കുന്നൊരിടത്തു ഇത്തരത്തില്‍ മോഷണം നടക്കുന്നുവെന്ന അറിവ് അതിന്റെ ഉപഭോക്താക്കളെ സംശയാലുവാക്കും, അതു കൊണ്ട് കഴിവതും ഇത്തരം മോഷണങ്ങള്‍ പുറം ലോകമോ അധികൃതരോ അറിയാതെ സൂക്ഷിക്കാനാണ് കച്ചവടക്കാര്‍ ശ്രമിക്കുക .<br /><br /><br /> പുസ്തകങ്ങളുടെ ഈ മൂല്യനിര്‍ണ്ണയം പലപ്പോഴും സങ്കീര്‍ണ്ണത നിറഞ്ഞ ഒന്നാണ്. അതിനു കൃത്യമായ മാനദണ്ഡങ്ങളൊന്നും ഇല്ല <span style="font-weight:bold;">.“Rare books - It is a book that is worth more money now when it was published ”</span> എന്നാണ് കെന്‍ സാന്റേഴ്സ് ഈ അപൂര്‍വ്വ പുസ്തകങ്ങള്‍ക്കു നല്കുന്ന നിര്‍വ്വചനം. കൃതിയുടെ പഴക്കമാണ് അതിന്റെ വില തീരുമാനിക്കുന്നതില്‍ ഒരു മുഖ്യ ഘടകം. പക്ഷെ ചില സമയത്തു അതിന്റെ വില നിര്‍ണ്ണയിക്കുന്ന പുരാവസ്തു മൂല്യം പോലും ആവശ്യമില്ല. 1997 ല്‍ പ്രസിദ്ധീകൃതമായ ഹാരി പോര്‍ട്ടര്‍ സീരീസിലെ ആദ്യ കൃതിയായ <span style="font-weight:bold;">Harry potter and the philosopher's stone</span>-ന്റെ ആദ്യഎഡിഷന് ഈയിടെ ഒരു അന്താരാഷ്ട പുസ്തക വിപണിയില്‍ വിറ്റു പോയത് 37000 ഡോളര്‍ വിലയ്ക്കാണ് <span style="font-weight:bold;">[ഏകദേശം 18.5 ലക്ഷം രൂപ ]</span> ജെ കെ റൌളിങ്ങിന്റെ ഒപ്പോടു കൂടിയ 500 പ്രതികളേ ആദ്യപതിപ്പില്‍ ഉണ്ടായിരുന്നുള്ളൂ. ഹാരിപോര്‍ട്ടര്‍ സീരീസിലെ തന്നെ<span style="font-weight:bold;"> Harry Potter and the Sorcerer's Stone</span> എന്ന കൃതി വെറും 9 ഡോളറിനു ലഭിക്കുന്നിടത്താണ് അതേ സീരീസിലെ മറ്റൊരു പുസ്തകം ലക്ഷക്കണക്കിനു രൂപയ്ക്കു ലേലം ചെയ്യപ്പെടുന്നത്. ഇവിടെ കൃതികള്‍ തമ്മിലുള്ള ഗുണപരമായ വ്യത്യാസമോ രചയിതാവിന്റെ ഗരിമയോ ഒന്നുമല്ല വിഷയമാകുന്നത്,പുസ്തകത്തിന്റെ ദൌര്‍ലഭ്യമാണ് വില ഉയര്‍ത്തുന്നത് - സാമ്പത്തിക ശാസ്ത്രത്തില്‍ പറയുന്ന <span style="font-weight:bold;"> Supply & Demand Correlation</span> തന്നെ , അത് കൂടാതെ കൃതിയുടെ ആദ്യ പതിപ്പ് എന്നതിനു സവിശേഷമായ പരിഗണയും. ഇപ്പോള്‍ ജെ കെ റൌളിങ്ങിന്റെ പുതിയ കൃതിയുടെ ആദ്യ പതിപ്പു വിപണിയിലിറങ്ങുന്നതിനു മുമ്പ് തന്നെ വിറ്റു പോകുന്നുണ്ട് . ഒരു കൃതിയുടെ ആദ്യപതിപ്പു പ്രധാനപ്പെട്ടതു തന്നെയാണ് അതൊരു സിനിമയുടെ ആദ്യ ഷോ കാണുന്നതു പോലെ നിസ്സാരമായ ഒരു മാനസികാവസ്ഥ മാത്രമല്ല - അതൊരു സ്വന്തമാക്കല്‍ കൂടിയാണ് .<br /><br /> യഥാര്‍ത്ഥത്തില്‍ ഉള്ളടക്കമോ രചയിതാവോ ഈ വിപണിയില്‍ അത്ര പ്രധാനഘടകമൊന്നുമല്ല.അതിപ്രശസ്തമായ കൃതികളോ കര്‍ത്താക്കളോ ഈ അപൂര്‍വ്വ പുസ്തക ലോകത്തിലത്രത്തോളം പ്രസക്തമല്ല. ചിലപ്പോള്‍ പുസ്തകത്തെ സംബന്ധിച്ച ദുഷ്കീര്‍ത്തിയോ പുസ്തകത്തെയോ രചയിതാവിനെയോ ചുറ്റിപ്പറ്റിയ നിഗൂഡചരിത്രമോ അതിന്റെ മൂല്യമുയര്‍ത്തിയേക്കാം. പ്രശസ്തരുടെ അപ്രശസ്തമായ കൃതികള്‍ , അപ്രശസ്തരുടെ വിവാദ കൃതികള്‍ , ചിലപ്പോള്‍ അജ്ഞാതനായ ഒരാളുടെ പുരാവസ്തു മൂല്യമുള്ള ഒരു പുസ്തകം അങ്ങനെ പല കാരണങ്ങള്‍ കൊണ്ടാണ് പുസ്തക വിപണിയില്‍ ഒരു പുസ്തകത്തിന്റെ സ്ഥാനം നിര്‍ണ്ണയിക്കുന്നത്. പുസ്തക പ്രേമിക്കു വളരെ അപൂര്‍വ്വമായ ഒരു പുസ്തകം കണ്ടെത്തിയതിനെക്കുറിച്ചു ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. ഒരു പുരാവസ്തു കച്ചവട സ്ഥാപനത്തിലെ കുട്ടയില്‍ നിന്ന് - രാസവളങ്ങളെപ്പറ്റിയും കാര്‍ഷികോപകരണങ്ങളെ പറ്റിയുമുള്ള പുസ്തകങ്ങള്‍ക്കിടയില്‍ നിന്നു <span style="font-weight:bold;">Tamerlane and other Poems</span> എന്ന പുസ്തകം ഇദ്ദേഹം വാങ്ങുന്നത് വെറും 15 ഡോളറിനാണ്. ഗ്രന്ഥകര്‍ത്താവിന്റെ പേര് ഒരു ബോസ്റ്റണ്‍ കാരന് എന്നു മാത്രം. പിന്നീട് ഒരു ലേലസ്ഥാപനവുമായി ബന്ധപ്പെട്ടപ്പോഴാണ് തനിക്കു കിട്ടിയ കൃതി അമൂല്യമായ ഒരു നിധിയാണെന്നു ആ പുസ്തകപ്രേമി മനസ്സിലാക്കുന്നത് . <span style="font-weight:bold;">എഡ്ഗാര്‍ അല്ലെന്‍പോ</span> തന്റെ 14 ആം വയസ്സില്‍ എഴുതിയ കവിതാ സമാഹാരമായിരുന്നു അത് . പേര് വെക്കാതെ എഴുതിയ ആ കൃതിയുടെ ആദ്യ പതിപ്പിന്റെ 12 കോപ്പി മാത്രമേ ഇന്നു നിലവിലുള്ളൂ , അതു കൊണ്ട് തന്നെ ലക്ഷങ്ങള്‍ മൂല്യം വരുമതിന് .<br /><br />പഴയ പുസ്തകങ്ങള്‍ ശേഖരിക്കുന്നത് രസകരമായ ഒരു വിനോദമാണ് അത് പോലെ തന്നെ ദുഷ്കരവും . പുതുമണം നിറഞ്ഞു നില്ക്കുന്ന , തിളങ്ങുന്ന , വര്‍ണ്ണ ശബളമായ പുറം ചട്ടകളുള്ള പുതിയ പുസ്തകങ്ങള്‍ കൃത്രിമാലങ്കാരങ്ങളുള്ള വേഷഭൂഷകളുമുള്ള ഒരു സ്ത്രീയെ പോലെയാണെങ്കില്‍ പഴയ പുസ്തകങ്ങള്‍ ചില യാത്രകളില്‍ , അപരിചിതങ്ങളായ ഇടങ്ങളില്‍ അപ്രതീക്ഷിതമായി കണ്ടു മുട്ടുന്ന , ചിലപ്പോള്‍ ഇനിയൊരിക്കലും കാണാന്‍ സാധ്യതയില്ലാത്ത സുന്ദരിയായ ഒരു സ്ത്രീയെ പോലെയായിരിക്കും - അതില്‍ പ്രവചനാതീതമായ ഒരു സൌന്ദര്യം ഒളിഞ്ഞു കിടപ്പുണ്ട് .<br /><br />ജോണ്‍ ഗില്‍ക്കിയുടെ കഥ വായിച്ചു തീര്‍ന്നപ്പോഴാണ് പഴയ പുസ്തകങ്ങളെ തിരയുന്ന ഒരാള്‍ എന്റെ ഉള്ളിലുമുണ്ടെന്നോര്‍ത്തത് [എല്ലാവരുടെ ഉള്ളിലും പഴമയെ തിരയുന്ന ഒരു ജീന്‍ ഉണ്ട് , അതു പല തരത്തിലാകും പ്രവര്‍ത്തിക്കുന്നത് ] ഭ്രാന്തമായ ഒരു സ്നേഹമൊന്നുമല്ലെങ്കിലും പഴയ പുസ്തകങ്ങളെ ഞാനും സ്നേഹിക്കുന്നു . പുസ്തകതാല്പര്യത്തെക്കുറിച്ചുള്ള തുറന്നു പറച്ചില് ഉയര്‍ന്ന ബൌദ്ധിക ശേഷിയെ ദ്യോതിപ്പിക്കാനുള്ള പൊങ്ങച്ച പ്രദര്‍ശനമായോ ആത്മരതി പ്രകാശനമായോ പരിഗണിക്കപ്പെടുമോ എന്ന സന്ദേഹമുണ്ട്. ഒരു കുമ്പസാരമെന്ന പോലെ പറയട്ടെ പുസ്തകങ്ങളോടുള്ള താല്പര്യം ഉയര്‍ന്ന ബൌദ്ധികതയുമായോ ചിന്താശേഷിയുമായോ മാത്രം ബന്ധമുള്ളതല്ല , എന്തിനു അതിനു പുസ്തക വായനയുമായി പോലും ബന്ധമില്ല എന്നതാണ് വാസ്തവം . അതു മറ്റേതൊരു വിചിത്രമായ ശീലം പോലെ തന്നെ ഒരു ശീലം മാത്രമാണ് - പിശുക്കന് തന്റെ പണം ശേഖരിച്ചു വെക്കുമ്പോള്‍ ലഭിക്കുന്ന അനുഭൂതി പൊലെ ഒരു തരം ആത്മരതി. പ്രത്യേകിച്ചെന്തെങ്കിലും ഭൌതിക - ബൌദ്ധിക നേട്ടം അതു കൊണ്ടുണ്ടായില്ലെങ്കിലും ആത്മ സംതൃപ്തിക്കു വേണ്ടി മാത്രം അത് തുടരുന്നു .ബൌദ്ധികമായ നേട്ടമുണ്ടാകണമെന്നില്ല എന്നു സൂചിപ്പിക്കാന്‍ കാരണം ഇങ്ങനെ ശേഖരിക്കുന്ന പുസ്തകങ്ങള്‍ വായിക്കണമെന്നു നിര്‍ബന്ധ ബുദ്ധിയുള്ളവരല്ല ഭൂരിഭാഗം പുസ്തകപ്രേമികളും .<br /><br /><span style="font-weight:bold;">പഴയ പുസ്തകങ്ങള്‍ വരുന്ന വഴികള്‍ </span><br /><br /> നാട്ടു വായനശാലയിലെ മൂലയില്‍ പൊടി പിടിച്ചു കിടക്കുന്ന ഏതെങ്കിലും അലമാരയില്‍ നിന്നോ , അല്ലെങ്കില്‍ പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന വഴി വാണിഭക്കാരനില്‍ നിന്നോ ആകാം സാധാരണയായി ഇത്തരത്തിലുള്ള അപൂര്‍വ്വ പുസ്തകങ്ങള്‍ കൈവശം വരുന്നത് മറ്റു ചിലപ്പോള്‍ - ദീര്‍ഘദൂര യാത്രക്കിടയില്‍ മുന്‍ യാത്രികരാരോ ബെര്‍ത്തിലോ സീറ്റിലോ അവശേഷിപ്പിച്ചു കിട്ടുന്നത് പോലെയുള്ള വിചിത്രമായ വഴികളിലൂടെയാകാം - കോളേജില്‍ പഠിച്ചിരുന്ന സമയത്തെ ട്രയിന്‍ യാത്രയില്‍ നാന്‍സി ഫ്രൈഡേയുടെ വിവാദ കൃതിയായ <span style="font-weight:bold;">My Secret Garden: Women’s Sexual Fantasies</span> എന്നൊരു പുസ്തകം കിട്ടിയിരുന്നു . ഏതെങ്കിലും വിദേശി നാട് കാണാന്‍ വന്ന കൂട്ടത്തില്‍ ഉപേക്ഷിച്ചതാവും . നിരവധി സ്ത്രീകളുടെ വിചിത്ര ലൈംഗിക ഭാവനകളായിരുന്നു ആ പുസ്തകം നിറയെ - ലളിതമായ ഇംഗ്ലീഷില്‍ , എന്നാല്‍ ഉന്മാദമുണര്‍ത്തുന്ന ലൈംഗിക ഭാവനകള്‍ -അതിന്റെ രൂപം കൊണ്ട് തന്നെ അത് സാമാന്യം പഴക്കമേറിയ കൃതിയാണെന്നുറപ്പായിരുന്നു .1973 ലെ ആദ്യ പതിപ്പു പോലുമായിരുന്നിരിക്കാം . പക്ഷെ പുസ്തകം കയ്യില്‍ വന്നതേ ഓര്‍മ്മയുള്ളൂ കൂടെയുള്ളവന്മാര് അത് ഓരോരോ ഭാഗമാക്കി കീറിക്കൊണ്ട് പോയി . :) .<br /><br /><br /><br />വായനശാലയുടെ പൊടി പിടിച്ച മൂലകളിലൊന്നില്‍ - പുറം ചട്ട കീറിത്തുടങ്ങിയ , താളുകള്‍ ദ്രവിച്ചു തുടങ്ങി , ഇരട്ടവാലന് പ്രാണിയുടെ ആക്രമണം നേരിടാന്‍ തയ്യാറായി ആരും ശ്രദ്ധിക്കാതെ അനാഥമായി കിടക്കുന്നവ . പുസ്തകപ്രേമിയായ ആരെങ്കിലുമൊക്കെ തന്റെ പ്രതാപത്തിന്റെ ശേഷിപ്പുകള്‍ നാലു പേര് കാണട്ടെയെന്ന ഉദ്ദേശത്തോടെ ആദ്യ പേജില്‍ പേരും വിലാസവും എഴുതി സംഭാവന കൊടുക്കുന്നതായിരിക്കും സാമാന്യം പഴക്കമേറിയ ഇത്തരം പുസ്തകങ്ങള്‍ . പലപ്പോഴും രെജിസ്റ്ററില്‍ ഇവ രേഖപ്പെടുത്താറുമുണ്ടാവില്ല . വര്‍ഷാ വര്‍ഷം ഗവണ്മെന്റ് നല്കുന്ന ഗ്രാന്റ് പാഴായി പോകാതിരിക്കാന്‍ പുതിയ പുസ്തകങ്ങള്‍ വാങ്ങി പുസ്തക റാക്കുകളെ കൂടുതല്‍ മനോഹരമാക്കി വെക്കുമ്പോള്‍ കീറിത്തുടങ്ങിയ പുറംചട്ടയും പഴയ ലിപിയിലുള്ള അച്ചടിയും ഗുണ നിലവാരമില്ലാത്ത കടലാസുമുള്ള പഴയ പുസ്തകങ്ങള്‍ ലൈബ്രറിയില്‍ അധികപ്പറ്റാണ് , സ്വാഭാവികമായും അവ ലൈബ്രറിയുടെ മൂലയിലേക്കു പുറന്തള്ളപ്പെടും - പ്രാന്തവല്‍ക്കരിക്കപ്പെടുന്ന പുസ്തകങ്ങള്‍ എന്നു വേണമെങ്കില്‍ പറയാം . ഓരോ വര്‍ഷവും പുതിയ പുസ്തകങ്ങള്‍ വായനശാലയുടെ സ്ഥലത്തില്‍ പങ്കു പറ്റിത്തുടങ്ങുമ്പോള്‍ പഴയ പുസ്തകങ്ങളെന്തു ചെയ്യുമെന്ന ആശയക്കുഴപ്പ്ത്തിലായിരിക്കും പുസ്തക സൂക്ഷിപ്പുകാരന് .അയാള്‍ക്കു മുമ്പിലുള്ള ലളിതമായ പോംവഴി പഴയ പുസ്തകങ്ങള്‍ Depreciation കണക്കില്‍ ഉള്‍പ്പെടുത്തുക എന്നതു മാത്രമാണ് . സംഭാവന കിട്ടിയതോ രെജിസ്റ്ററില്‍ ഉള്‍ക്കൊള്ളിക്കാത്തതോ ആയ ചില പുസ്തകങ്ങള്‍ ഒഴിവാക്കാന്‍ കുറച്ചു കൂടി എളുപ്പമാണ് - അവയ്ക്കു യാതൊരു രേഖകളും അവശേഷിച്ചിരിക്കില്ലല്ലോ . ഇങ്ങനെ ഒഴിവാക്കപ്പെടാനായി പുസ്തകശാലയുടെ മൂലയ്ക്കു കാത്തു കിടക്കുന്ന പുസ്തകങ്ങളാണ് അപൂര്‍വ്വ പുസ്തകങ്ങളെ തിരയുന്നവരെ അല്ഭുതപ്പെടുത്തുക .<br /><br /><br /> എന്റെ ഗ്രാമത്തിലെ വായനശാല കേരളത്തിലെ ബഹുഭൂരിപക്ഷം വായനശാലകളെയും പോലെ തന്നെ ഇടത്പക്ഷ ആഭിമുഖ്യമുള്ളതായിരുന്നു .ഇംഗ്ലീഷിലും മലയാളത്തിലുമുള്ള മാര്‍ക്സിസ്റ്റ് സാഹിത്യത്തിന്റെ വലിയൊരു നിര തന്നെ അവിടെയുള്ള ശേഖരത്തിലുണ്ടായിരുന്നു . പക്ഷെ ആരും വായിക്കാത്ത മൂലയിലായിരുന്നു ഈ പുസ്തകങ്ങളുടെ സ്ഥാനം . കോട്ടയം പുഷ്പനാഥിനും ,ബാറ്റണ്‍ ബോസ്സിനും അയ്യനേത്തിനും പമ്മനും ആണ് ഒരു ഗ്രാമീണ വായനശാലയില്‍ ഏറ്റവും പ്രാധാന്യം .അല്പം കൂടി ഗൌരവമുള്ള വായനക്കാര്‍ എം ടിയെയും ഓ വി വിജയനെയും തകഴിയെയുമൊക്കെ വായിക്കും അതിലപ്പുറം ദുര്‍ഗ്രഹമായ ആശയങ്ങള്‍ അതിലും ദുര്‍ഗ്രഹമായ ഭാഷയിലെഴുതിയിട്ടുള്ള കമ്യൂണിസ്റ്റ് സാഹിത്യവും ആര് വായിക്കാനാണ് ?.വായിക്കാനല്ലെങ്കില് കൂടി ഒഴിവാക്കപ്പെടുമ്പോള്‍ കട്ടിയുള്ള ആ പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു .റഷ്യയിലെ<span style="font-weight:bold;"> Progress Publishers </span> 1978 ല്‍ പഴയ സോവിയറ്റ് റഷ്യയില്‍ തന്നെ അച്ചടിച്ച യാക്കോവ് പെരല് മാന്റെ “<span style="font-weight:bold;">ഭൌതിക കൌതുകം</span> “ത്തിന്റെയും മാക്സിം ഗോര്‍ക്കിയുടെ ആത്മകഥയായ <span style="font-weight:bold;">“പരിശീലനം </span>“ത്തിന്റെയും ആദ്യ പതിപ്പ് ഇങ്ങനെയാണ് എന്റെ കയ്യില്‍ വരുന്നത്. ഇന്നു സോവിയറ്റ് റഷ്യ ഇല്ല - അതു കൊണ്ട് തന്നെ അതിന്റെ ഓര്‍മ്മയുടെ തിരുശേഷിപ്പുകളായി ഈ പുസ്തകങ്ങള്‍ നില നില്ക്കുന്നു .പുറം ചട്ടയും താളുകളുമായുള്ള നൂല് ബന്ധം ഏകദേശം അവസാനിക്കാറായ , ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മറ്റൊരു പുസ്തകം കിട്ടുന്നത്. , ഏകദേശം ആയിരത്തോളം താളുകളുള്ള ഒരു പുസ്തകം . ഇന്‍ഡ്യന്‍ എത്തീസ്റ്റ് പബ്ലിക്കേഷന്‍ അച്ചടിച്ച “<span style="font-weight:bold;">കോവൂരിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ </span>“ ടെ ആദ്യ പതിപ്പായിരുന്നു അത്.ചണവും പരുത്തിയും കൊണ്ട് നിര്‍മ്മിച്ച ചുവന്ന പുറം ചട്ടയും ചെറിയ അക്ഷരങ്ങളുള്ള പഴയ മോഡല്‍ അച്ചടിയും അതിനു ഒരു യഥാര്‍ത്ഥ പഴക്കത്തെക്കാള്‍ പഴക്കം തോന്നിക്കും , കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു പുസ്തകം പോലെ .<br /><span style="font-weight:bold;"><br /> തെരുവോരങ്ങളിലെ വഴി വാണിഭക്കാര്‍</span><br /><br />പരിചിതമായ നഗരങ്ങളിലെ അപരിചിതമായ തെരുവുകളിലെ ഒറ്റപ്പെട്ട പഴയ പുസ്തകക്കടകള്‍ , ജനത്തിരക്കേറിയ വീഥികളിലെ വഴിവാണിഭക്കാര്‍ - ചെന്നൈ സെണ്ട്രല് റെയില്‍ വേ സ്റ്റേഷന്റെ പരിസരങ്ങളില്‍ , കോഴിക്കോട് സ്റ്റേഡിയത്തിനു സമീപത്തായി , തൃശൂര്‍ സാഹിത്യ അക്കാദമിയുടെ ചുറ്റുവട്ടത്ത് , ബാങ്ക്ലൂരിലെ ചില തെരുവോരങ്ങളില്‍ - അങ്ങനെ ഈ പഴയ പുസ്തകങ്ങളുടെ അല്‍ഭുതാവഹമായ ശേഖരം പലയിടങ്ങളിലും ഞാന്‍ കണ്ടിട്ടുണ്ട് ,പലതും പ്രശസ്തി കൊണ്ടും വിവാദം കൊണ്ടും നമുക്കറിയുന്ന പുസ്തകങ്ങളായിരിക്കും പക്ഷെ ഭൂരിഭാഗവും നമ്മളൊരിക്കലെങ്കിലും കേള്‍ക്കാത്ത വിദേശ കൃതികളായിരിക്കും . എവിടെയോ ഒരു നല്ല വായനക്കാരന് എന്തോ കാരണങ്ങള്‍ കൊണ്ടുപേക്ഷിച്ചതാവാമത് . ചിലപ്പോളത് വഴിവാണിഭക്കാരുടെ സ്ഥിരം പുസ്തകങ്ങളായ ശിവ് ഖേരയുടെ വ്യക്തിത്വ വികസന പുസ്തകങ്ങളുടെയോ ജനറല്‍ ക്നോളേജ് പുസ്തകങ്ങളുടെയോ അടിയിലോ ആയിരിക്കും .<br /><br />പഴയ പുസ്തകങ്ങള്‍ ശേഖരിക്കുന്നവര്‍ക്കു അവരുടേ നീണ്ട ശേഖരണ ചരിത്രം കൊണ്ട് ലഭ്യമാകുന്ന ഒരു ശീലമാണ് ഏതു പുസ്തകവും അതിന്റെ ആദ്യ കാഴ്ചയില്‍ തന്നെ വിലയിരുത്താനുള്ള സാങ്കേതിക വൈദഗ്ദ്യം - എത്ര വര്‍ഷം പഴക്കമുള്ളതാണ്, ഏതു തരം കടലാസാണ്, പുറം ചട്ടയ്ക്കുപയോഗിച്ചിരിക്കുന്ന വസ്തു. അത്തരം സാങ്കേതികതയൊക്കെ മനസ്സിലാക്കാന്‍ മാത്രമുള്ള നീണ്ട ശേഖരണ ചരിത്രമോ അന്വേഷണത്വരയോ എനിക്കില്ലാത്തതിനാല്‍ ഓരോ പഴയ പുസ്തകത്തിന്റെയും വൈകാരികവും വൈയക്തികവുമായ കാര്യങ്ങളാണ് ഞാന്‍ സങ്കല്പ്പിച്ചു കൂട്ടുക.വഴിവാണിഭക്കാരന്റെ ശേഖരത്തിലെത്തിപ്പെട്ട ഈ പുസ്തകത്തിന്റെ മുന്‍ ഉടമ ആരായിരുന്നിരിക്കും ? അതൊരു സുന്ദരിയായ സ്ത്രീയോ പ്രായം ചെന്ന ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനോ അല്ലെങ്കില്‍ പൊങ്ങച്ച പ്രദര്‍ശനത്തിനായി മാത്രം പുസ്തകം വാങ്ങി , ഉപേക്ഷിച്ചു പോകുന്ന ഒരു ധനികനോ ആയിരിക്കാം . ചിലപ്പോള്‍ മുന്‍ ഉടമകളുടെ സ്വഭാവ സവിശേഷത പോല്‍ ചില അടയാളങ്ങള്‍ ഈ പുസ്തകങ്ങളില്‍ ശേഷിപ്പിച്ചിരിക്കും ഇത് താല്‍ക്കാലികമായെങ്കിലും നമ്മളെ ഒരു ഷെര്‍ലക്ക് ഹോംസ് ആക്കി പരിണമിപ്പിക്കും - ഒരു ചെറിയ കുറിപ്പ് , അല്ലെങ്കില്‍ ഒരു ഒപ്പ് , മറ്റ് ചിലപ്പോള്‍ മെഴുകുതിരി ഉരുകിയൊലിച്ച പാടുകള്‍ .മിക്കവാറും ഇത്തരം അടയാളങ്ങള്‍ യാദൃശ്ചികമായി സംഭവിക്കുന്നതാണ് . അപൂര്‍വ്വമായി ഈ ശേഷിപ്പുകള്‍ വല്ലാതെ ആഴത്തില്‍ സ്പര്‍ശിക്കും , കുറച്ചു കാലത്തേക്കെങ്കിലും അതു നമ്മളെ വിടാതെ പിന്തുടരും. <br /><br /><br /> പഴയ അക്കാഡമിക് പുസ്തകങ്ങള്‍ മാത്രം വില്‍ക്കുന്ന സേലത്തെ ഒരു പുസ്തകക്കടയില്‍ മാര്‍ക്വേസിന്റെ വിഖ്യാതമായ Love in the time of cholera യുടെ ആ പഴയ എഡിഷന് എങ്ങനെ വന്നുവെന്നു ഒരു പിടിയുമില്ല - അതിന്റെ ആദ്യ പേജില്‍ ഭംഗിയുള്ള കൈപ്പടയില്‍ കറുത്ത അക്ഷരങ്ങളില്‍ ഇംഗ്ലീഷിലെഴുതിയ വികാര തീവ്രമായ ഒരു പ്രണയസന്ദേശമുണ്ടായിരുന്നു - ,ആ പുസ്തകം വേര്‍പാടിന്റെ സമയത്തു ഒരു ആണ് കുട്ടി ഒരു പെണ്‍കുട്ടിക്കു നല്കിയ സമ്മാനമായിരിക്കണം .പേരോ വിലാസമോ ഒന്നും അതിലുണ്ടായിരുന്നില്ല - പെണ് കുട്ടിയെ “പ്രിയപ്പെട്ട” എന്നു മാത്രം സംബോധന ചെയ്ത് കൊണ്ട് തുടങ്ങി പ്രണയത്തിന്റെ തീക്ഷ്ണത വെളിവാക്കുന്ന ഏതാനും വാചകങ്ങള്‍ക്കു ശേഷം “നിന്റെ മാത്രം ” എന്നവസാനിപ്പിക്കുന്ന ഒരു കുറിപ്പ് . അത്രയ്ക്കു അമൂല്യമായ ഒരു സമ്മാനമെങ്ങനെ ഒരു പുസ്തകകടയില്‍ വില്പനയ്ക്കു വന്നു ? ആ പ്രണയം തകര്‍ന്നപ്പോള്‍ ആ പെണ് കുട്ടി അതിന്റെ ഓര്‍മ്മ നില നിര്‍ത്തുന്നതെല്ലാം ഉപേക്ഷിച്ചതാവാം , അല്ലെങ്കില്‍ ആ പെണ് കുട്ടി വിവാഹിതയായിപോയപ്പോള്‍ പഠന പുസ്തകങ്ങളോടൊപ്പം ഈ പുസ്തകവും അവളുടെ അച്ഛനമ്മമാര്‍ വിറ്റതാകാം - അല്ലെങ്കില്‍ ആ കമിതാക്കള്‍ ആത്മഹത്യ ചെയ്തപ്പോള്‍...................ഹോ എന്തെന്തു ചിന്തകളാണ് അജ്ഞാതമായ ഒരു പഴയ പുസ്തകം സൃഷ്ടിക്കുന്നത് !!! <br /><br /><br />പുസ്തകശേഖരണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവയുടെ സംരക്ഷണവും , ഇതൊരല്പം ബുദ്ധിമുട്ടേറിയ സംഗതിയാണ് .സ്ഥല പരിമിതി , പ്രവാസം , ജോലി മാറ്റം , താമസ സ്ഥലം മാറ്റല്‍ ഇങ്ങനെ ഒരു പാട് ഘടകങ്ങള്‍ ഇതിനെ സ്വാധീനിക്കുന്നുണ്ട് . 2010 ലാണ് ഈ പഴയ പുസ്തകങ്ങളുടെ കാര്യത്തില്‍ എനിക്കു വലിയ നഷ്ടം സംഭവിക്കുന്നത് . ഞാന്‍ രണ്ട് വര്‍ഷത്തോളം താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്നു സ്ഥലം മാറിയപ്പോള്‍ അന്നത്തെ തിരക്കുകള്‍ കൊണ്ട് പുസ്തകങ്ങള്‍ മുഴുവനായും പുതിയ ഫ്ലാറ്റിലേക്കു കൊണ്ടു വന്നിരുന്നില്ല, പുതിയ താമസക്കാര്‍ വരുന്നതിനു മുമ്പ് മതിയാകുമല്ലോ എന്ന ചിന്തയില്‍ ചെറിയൊരലംഭാവം കാണിച്ചതാണ് . പക്ഷെ പുതിയ താമസക്കാര്‍ വരുന്നതിനു മുമ്പ് ഫ്ലാറ്റ് വൃത്തിയാക്കി വെക്കണമെന്ന കെട്ടിട മുതലാളിയുടെ അമിതോത്സാഹം ആ പഴയ പുസ്തകങ്ങളെയും കുറെ ആനുകാലികങ്ങളെയും ദുബായി മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് ബിന്നിലെത്തിച്ചു . പണ്ട് ലൈബ്രറിയില്‍ നിന്നു സ്വന്തമാക്കിയത് , വഴി വാണിഭക്കാരുടെ കയ്യില്‍നിന്നു വില പേശി വാങ്ങിയത് -പിന്നീട് വായിക്കാന്‍ വേണ്ടി സൂക്ഷിച്ചിരിക്കുകയാണെന്ന ഭാവേന അവയില്‍ പലതും ഞാന്‍ വായിച്ചു പോലും നോക്കിയിട്ടില്ലാത്തവയായിരുന്നു .ആ സംഭവം കുറച്ചു കാലത്തേക്ക് അത് വല്ലാത്ത നഷ്ടബോധം സൃഷ്ടിച്ചു . ചിലപ്പോഴൊക്കെ പുസ്തകപ്രേമികളായ സുഹൃത്തുക്കള്‍ തന്നെ ഒരു ഭീഷണിയാണ് - ഒന്നു വായിച്ചിട്ടു തരാമെന്ന ഉറപ്പിന്മേല് വാങ്ങിപ്പോകുന്ന പല പുസ്തകങ്ങളുടെ കൂട്ടത്തില്‍ നമുക്കു വിലപ്പെട്ട ഇത്തരമൊരു പുസ്തകവും നഷ്ടപ്പെട്ടേക്കാം , എല്ലാ കാര്യവും പോലെ തന്നെ നഷ്ടപ്പെട്ടതിനു ശേഷം മാത്രമേ അതിന്റെ മൂല്യം തിരിച്ചറിയാന്‍ സാധിക്കുക . വര്‍ഷങ്ങള്‍ക്കു മുമ്പ് , സ്കൂളില്‍ പഠിച്ചിരുന്ന കാലത്തു കയ്യിലുണ്ടായിരുന്ന ഒരു പുസ്തകമായിരുന്നു “പാതിരാസൂര്യന്റെ നാട്ടില്‍ “ ഫിന് ലാന്റിനെ കുറിച്ചു എസ് കെ പൊറ്റെക്കാട് എഴുതിയ മനോഹരമായ ഒരു യാത്രാവിവരണം , ഒരു ബന്ധുവില്‍ നിന്നു കിട്ടിയ പഴയ ഒരു പുസ്തകമായിരുന്നു . ഒരു സുഹൃത്തു വായിക്കാന്‍ വാങ്ങികൊണ്ട് പോയിട്ടു പിന്നീടത് തിരിച്ചു കിട്ടുകയുണ്ടായില്ല അതു എങ്ങനെയോ അവന്റെ കയ്യില്‍ നിന്നു നഷ്ടപ്പെട്ടൂ പോയി . ഒന്നു കൂടി ചോദിച്ചാല്‍ പിന്നിപ്പഴകിയ ആ പുസ്തകത്തിനു പകരമായി അതിന്റെ ഒരു പുതിയ കോപ്പി തന്നെ അവന് വാങ്ങിത്തരുമായിരുന്നു .പക്ഷെ 1956 ലിറങ്ങിയ ആദ്യ പതിപ്പ് ആയിരുന്നു ആ പിന്നിപ്പഴകിയ പുസ്തകമെന്ന കാര്യം അവനറിയില്ലല്ലോ .<br /><br />.നമ്മൂടെ പഴയ ചില പുസ്തകങ്ങളും താളിയോല കെട്ടുകളും ജര്‍മ്മന്‍ ലൈബ്രറികളിലുണ്ടെന്നു കേട്ടിട്ടുണ്ട് .ചിലപ്പോള്‍ ഏതെങ്കിലും പഴയ വീടിന്റെ മച്ചിന് പുറത്തു വിലപ്പെട്ട വിവരങ്ങളടങ്ങിയ വല്ല മാനുസ്ക്രിപ്റ്റോ താളിയോല കെട്ടോ അതുമല്ലെങ്കില്‍ ഏതെങ്കിലും ആദ്യ കാല കൃതിയോ എങ്കിലുംകിടക്കുന്നുണ്ടാകും . പഴയ അപൂര്‍വ്വപുസ്തകങ്ങളുടെ കാര്യത്തില്‍ നമ്മളത്രത്തോളം ശ്രദ്ധാകുലരൊന്നുമല്ല -വേണമെങ്കില്‍ അപൂര്‍വ്വ പുസ്തകം പുരാവസ്തു ഭ്രമമുള്ള സമ്പന്നരെ ചൂഷണം ചെയ്യാന്‍ വേണ്ടിയുള്ള വ്യാജ നിര്‍മ്മിതിയാണ്/ സങ്കല്‍പ്പമാണ് എന്നു പറയാം , ഒരു കണക്കിനത് സത്യവുമാണ് അതിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നത് വാങ്ങുന്നവന്റെ സമ്പത്താണ് .പക്ഷെ ചിലതെങ്കിലും അമൂല്യമായ സമ്പത്താകാനും സാധ്യതയുണ്ട് .<br /><br />ജോണ്‍ ഗില്‍ക്കിയുടെ കഥ പറഞ്ഞു കൊണ്ടു തന്നെ അവസാനിപ്പിക്കാം - നിരവധി തവണ പുസ്തക മോഷണത്തിന്റെ പേരില്‍ ജയില്‍ വാസമനുഷ്ടിച്ചിട്ടൂം ഈ “ഹോബ്ബി “ നിര്‍ത്താന്‍ ജോണ്‍ ഗില്‍ക്കി തയ്യാറല്ല , അയാള്‍ മോഷ്ടിച്ചു കൊണ്ടേയിരിക്കും ഭ്രാന്തമായ ആവേശത്തോടെ തന്നെ .കാരണം അതാണയാളുടെ ജീവിതം .Unknownnoreply@blogger.com55