<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-7776123822028832264</id><updated>2012-03-06T01:40:58.083-08:00</updated><category term='vishnupuram'/><category term='കവിത'/><category term='മൌലികവാദം'/><category term='സംഘപരിവാര്‍'/><category term='swiss bank'/><category term='ഭാഷ'/><category term='arunashanbaug'/><category term='2 ജി അഴിമതി'/><category term='ചരിത്രം . ജിന്ന'/><category term='islam conversion'/><category term='nedumpathayoram'/><category term='kgb'/><category term='സാഹിത്യം'/><category term='മലയാളം'/><category term='nan kadavul'/><category term='വേദാന്ത'/><category term='ലിബര്‍ഹാന്‍ റിപ്പോര്‍ട്ട്'/><category term='Fuck'/><category term='ജസ്വന്ത് സിങ്ങ്'/><category term='mercy killing'/><category term='madhavikkutti'/><category term='ഫക്ക് -'/><category term='പി ചിദംബരം'/><category term='sex'/><category term='black money'/><category term='the love queen of malabar'/><category term='ezham ulakam'/><category term='കനിമൊഴി'/><category term='jeyamohan'/><category term='ഗ്രീന്‍ ഹണ്ട് ഓപറേഷന്‍'/><category term='sonia gandhi'/><category term='കഥ'/><title type='text'>കാലിഡോസ്കോപ്പ് -</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://isolatedfeels.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default?max-results=100'/><link rel='alternate' type='text/html' href='http://isolatedfeels.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>Alchemist</name><uri>http://www.blogger.com/profile/13327962864845771978</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-sR-HyFJszC0/TxpPJEgRQVI/AAAAAAAABLI/9CRN2z-XKAM/s220/206363_207436025952076_100000570409616_754135_6512114_n.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>57</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-7776123822028832264.post-2824038442831092218</id><published>2012-02-17T21:15:00.001-08:00</published><updated>2012-02-17T23:40:55.067-08:00</updated><title type='text'>ജാവേദ് അക്തറിന്റെ പ്രഭാഷണം .</title><content type='html'>&lt;a href="http://2.bp.blogspot.com/-bXXGc_mgNoE/Tz826yfd46I/AAAAAAAABMg/SxlBix6YWEQ/s1600/Javed_Akhtar.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 252px;" src="http://2.bp.blogspot.com/-bXXGc_mgNoE/Tz826yfd46I/AAAAAAAABMg/SxlBix6YWEQ/s320/Javed_Akhtar.jpg" border="0" alt=""id="BLOGGER_PHOTO_ID_5710343236143145890" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;[എനിക്കേറെ ഇഷ്ടമുള്ള ഒരു ഗാന രചയിതാവാണ് ജാവേദ് അക്തര്‍ , ആത്മീയതയെക്കുറിച്ചും മത വിശ്വാസത്തെക്കുറിച്ചും  2005 ല്‍ അദ്ദേഹം നടത്തിയ ഒരു പ്രഭാഷണത്തിന്റെ മലയാള പരിഭാഷ , ഇപ്പോഴും ഇതിന്റെ പ്രസക്തി കൂടുകയല്ലാതെ കുറയുന്നില്ല എന്നതു കൊണ്ട് ഇവിടെ റീ പോസ്റ്റ് ചെയ്യുന്നു . വര്‍ക്കേഴ്സ് ഫോറത്തില്‍ നിന്നും അനുമതിയില്ലാതെ കടമെടുത്തതാണ് ഈ മലയാള വിവര്‍ത്തനം  , സദുദ്ദേശമെന്ന നിലയിലതു ക്ഷമിക്കുമെന്നു കരുതാം :) .] &lt;/span&gt;&lt;br /&gt;&lt;br /&gt;പ്രിയപ്പെട്ടവരെ ,&lt;br /&gt;&lt;br /&gt;അതിവിശിഷ്‌ടമായ ഈ സദസ്സിനെ അഭിസംബോധന ചെയ്യാനായി ഞാനിവിടെ നിൽക്കുന്നത് ഒട്ടും അസൂയാർഹമായ സ്ഥിതിയിലല്ലെന്ന് നിങ്ങൾക്കേവർക്കും അറിയാമല്ലോ. മിന്നുന്ന സെഞ്ചുറി പൂർത്തിയാക്കിയ സച്ചിൻ ടെൻഡുൽക്കർക്ക് ശേഷം ബാറ്റ് ചെയ്യാനായി പവലിയനിൽ നിന്ന് പുറപ്പെടുന്ന കളിക്കാരന്റെ അവസ്ഥ പോലെയാണ് ആദരണീയവും ആകര്‍ഷകവുമായ ഒരുവ്യക്തിത്വത്തിനുടമയായ ശ്രീ ശ്രീ രവിശങ്കറെപ്പോലൊരാൾ സംസാരിച്ചു തീർന്ന ഉടനെ സംസാരിക്കാൻ വിധിക്കപ്പെട്ട എന്റെ അവസ്ഥയും. എന്തു ചെയ്യാം, ഏതോ ദുര്‍ബല നിമിഷത്തിൽ ഞാനിത് സ്വയം ഏറ്റെടുക്കുകയായിരുന്നു. .&lt;br /&gt;&lt;br /&gt;തുടക്കത്തിൽ തന്നെ ചില കാര്യങ്ങൾ വ്യക്തമാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ജാവേദ് അഖ്‌തർ എന്ന എന്റെ പേരു കേട്ട് നിങ്ങളാരും തെറ്റിദ്ധരിക്കപ്പെടരുത്. ഞാനൊരു നിരീശ്വര വാദിയാണെന്നതും യാതൊരു വിശ്വാസങ്ങളും ഞാൻ വച്ചുപുലർത്തുന്നില്ല എന്നതും ഒരു രഹസ്യമല്ല. ഒട്ടേറെത്തവണ ഇക്കാര്യം ഞാൻ , എഴുത്തിലൂടേയും ടി വി യിലൂടെയും ഒക്കെ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. അതിനാൽ തന്നെ ഒരു തരത്തിലുള്ള ആത്മീയതയിലും (സ്പിരിച്ച്വാലിറ്റി) എനിക്ക് വിശ്വാസമില്ല .&lt;br /&gt;&lt;br /&gt;മറ്റൊരു കാര്യം. ഇവിടെ ഇരിക്കുന്ന എന്റെ മാന്യസുഹൃത്തിനെ വിമർശിക്കാനോ, വിശകലനം ചെയ്യാനോ അഥവാ ആക്രമിക്കാനോ അല്ല ഞാനിവിടെ നിൽക്കുന്നത്. ഞങ്ങൾ തമ്മിൽ വളരെ ഹൃദ്യമായ ബന്ധമാണുള്ളത്. അദ്ദേഹം എപ്പോഴും വളരെ മാന്യമായി പെരുമാറുന്ന ഒരാ‍ളായാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.&lt;br /&gt;&lt;br /&gt;ഞാനിവിടെ സംസാരിക്കുന്നത് ഒരു ആശയത്തെക്കുറിച്ചാണ്, സമീപനത്തെക്കുറിച്ചാണ്, മനോഭാവത്തെക്കുറിച്ചാണ്. ഒരു വ്യക്തിയെക്കുറിച്ചല്ല.&lt;br /&gt;&lt;br /&gt;രാജീവ് ഈ സെഷൻ തുടങ്ങിവച്ചപ്പോൾ, ഒരു നിമിഷത്തേക്കെങ്കിലും എനിക്ക് തോന്നിയത്, ഞാൻ തെറ്റായ സ്ഥലത്ത് വന്നുപെട്ടു എന്നായിരുന്നു. കാരണം, നാമിപ്പോൾ ചർച്ച ചെയ്യുന്നത് കൃഷ്‌ണന്റെയോ ഗൌതമന്റെയോ കബീറിന്റെയോ വിവേകാനന്ദാന്റെയോ ദർശനത്തെക്കുറിച്ചാണെങ്കിൽ എനിക്കൊന്നും പറയാനില്ല . എനിക്കെന്റെ കസേരയിലേക്ക് മടങ്ങാം. ഞാനിവിടെ വന്നിരിക്കുന്നത് , ഓരോ ഇന്ത്യക്കാരനും വളരെയേറെ അഭിമാനിക്കുന്ന നമ്മുടെ മഹത്തായ ഭൂതകാലത്തെക്കുറിച്ച് സംസാരിക്കുവാനല്ല. മറിച്ച് അതിന്റെ സന്ദിഗ്‌ദമായ വര്‍ത്തമാനത്തെക്കുറിച്ച് ചർച്ച ചെയ്യുവാനാണ്.&lt;br /&gt;&lt;br /&gt;ഇന്ത്യ റ്റുഡെ എന്നെ ക്ഷണിച്ചതും ഞാനിവിടെ വന്നതും “ആത്മീയത ഇന്ന് ”എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുവാനാണ്. ആത്മീയത എന്ന വാക്കിനെക്കുറിച്ച് നമുക്ക് വ്യക്തതയുണ്ടാവേണ്ടതുണ്ട്, അതിനെക്കുറിച്ച് യാതൊരു സന്ദേഹങ്ങളും പാടില്ല. ഒരേ പേരുള്ള രണ്ടു പേരെ നമുക്ക് കണ്ടെത്താൻ കഴിയും, എന്നാൽ അവർ തികച്ചും വ്യത്യസ്തരാകാൻ ഇടയുണ്ട്. രാമചരിതമാനസം എഴുതിയത് തുളസീദാസാണ്. എന്നാൽ ടെലിവിഷൻ രാമായാണം നിർമ്മിച്ചത് രാമാനന്ദസാഗറാണ്. രണ്ടിലും രാമായണം എന്ന പേര് പൊതുവായി വരുന്നുണ്ടെങ്കിലും തുളസീദാസിനെയും രാമാനന്ദസാഗറിനെയും കൂട്ടിക്കെട്ടുന്നത് യുക്തിസഹമാണെന്നെനിക്ക് തോന്നുന്നില്ല. രാമചരിതമാനസം രചിച്ചപ്പോൾ തുളസീദാസിന് സാമൂഹ്യമായ ബഹിഷ്‌ക്കരണം നേരിടേണ്ടി വന്നത് ഞാനോർക്കുന്നു. “അവധി” പോലെയൊരു ഭാഷയിൽ ഒരു വിശുദ്ധ പുസ്തകം രചിക്കാനദ്ദേഹത്തിന് എങ്ങനെയാണ് കഴിഞ്ഞിരിക്കുക? മൌലികവാദികളെല്ലാം, അതേത് നിറത്തിലെയോ മതത്തിലെയോ സമുദായത്തിലെയോ ആകട്ടെ, ഒരേപോലെയാണെന്ന് ഞാൻ പലപ്പോഴും ഒട്ടൊക്കെ അതിശയത്തോടെ ഓർക്കാറുണ്ട്. 1798 ൽ, ഇതേ നഗരത്തിൽ വച്ചു തന്നെ, ഷാ അബ്‌ദുൾ ക്വാദിർ എന്നൊരു മാന്യദേഹം, ആദ്യമായി ഖുറാൻ ഉറുദുവിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ അക്കാലത്തെ ഉലെമകൾ അയാൾക്കെതിരെ ഫത്വ പുറപ്പെടുവിച്ചുകൊണ്ടു ചോദിച്ചു - വിശുദ്ധ പുസ്തകത്തെ ഇത്തരം അപരിഷ്‌കൃതമായ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ നിങ്ങൾക്കെങ്ങനെയാണ് കഴിഞ്ഞത് ?&lt;br /&gt;&lt;br /&gt;രാമചരിതമാനസം രചിച്ചതിനെത്തുടർന്ന് സാമൂഹ്യമായി ബഹിഷ്‌കൃതനായപ്പോൾ തുളസി എഴുതിയ നാലുവരി (http://en.wikipedia.org/wiki/Chaupai_%28poetry%29) എനിക്കോര്‍മ്മയുണ്ട്.&lt;br /&gt;&lt;br /&gt;“Dhut kaho abdhut kaho rajput kaho ki julawa kohu&lt;br /&gt;&lt;br /&gt;Kohu ki beti se beta na biahab, kohu ki jaat bigaar na chahu&lt;br /&gt;&lt;br /&gt;Mang ke khaibo, mehjid ma raihbo, lebe ka ek na debe ka dohu”&lt;br /&gt;&lt;br /&gt;धूत कहो अवधूत कहो रजपूत कहो जोलहा कहो कोऊ.&lt;br /&gt;काहू की बेटी से बेटा न ब्याहब काहू की जात बिगारब न सोऊ.&lt;br /&gt;मांग के खइहौं मसीत में सोइहौं, लेबै को एक न देबै को दोऊ.&lt;br /&gt;&lt;br /&gt;(http://iyatta.blogspot.com/2009/03/23.html)&lt;br /&gt;&lt;br /&gt;ടെലിവിഷൻ സീരിയൽ ഉണ്ടാക്കിയപ്പോൾ രാമാനന്ദ സാഗർ ധാരാളം പണം സമ്പാദിച്ചു. ഞാൻ അദ്ദേഹത്തെ കൊച്ചാക്കുകയല്ല. പക്ഷെ, തുളസീദാസുമായി തുലനം ചെയ്യുമ്പോൾ തീര്‍ച്ചയായും അദ്ദേഹം വളരെ താഴെ തന്നെയാണ്.&lt;br /&gt;&lt;br /&gt;ഞാൻ മറ്റൊരു ഉദാഹരണം നൽകാം. ഒരു പക്ഷെ അതു കൂടുതൽ പ്രത്യക്ഷവും ഉചിതവും ആയിരിക്കും. ഗൌതമൻ കൊട്ടാരത്തിൽ നിന്നിറങ്ങി സത്യം കണ്ടെത്താനായി അവിടെയും ഇവിടെയും അലഞ്ഞുനടന്നു. എന്നാൽ ഇന്ന് ആധുനികയുഗത്തിലെ ഗുരുക്കളാവട്ടെ (modern age gurus) അവിടന്നും ഇവിടന്നും പ്രത്യക്ഷപ്പെട്ട് കൊട്ടാരങ്ങളിൽ പാർപ്പുറപ്പിക്കുന്നു. അവർ നേരെ വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്. നമുക്കിവരേക്കുറിച്ച് അതേ ശ്വാസത്തിൽ സംസാരിക്കാനാവില്ല. അതിനാൽ തന്നെ , ഓരോ ഇന്ത്യക്കാരനും പ്രിയപ്പെട്ടതും ബഹുമാന്യവുമായ പേരുകളുടെ മറവിൽ നാം ഒളിച്ചിരിക്കേണ്ടതില്ല എന്നു തോന്നുന്നു.&lt;br /&gt;&lt;br /&gt;ഒരു നിരീശ്വരവാദിയാണ്, ഏതൊരു സാഹചര്യത്തേയും യുക്തിപൂർവം അഭിമുഖീകരിക്കാൻ ശ്രമിക്കുന്ന ആളാണ് എന്നതൊക്കെ പരിഗണിച്ചാവും എന്നെ ഇവിടെ സംസാരിക്കുവാനായി ക്ഷണിച്ചത് എന്നാണ് എനിക്ക് തോന്നിയത്. പക്ഷെ, ആധുനികയുഗത്തിലെ മറ്റു ഗുരുക്കൾക്കുള്ള ഒരു സവിശേഷഗുണം എനിക്കും ഉണ്ടെന്നുള്ള കാര്യം പെട്ടെന്നാണ് എന്റെ ശ്രദ്ധയിൽ വന്നത്. ഞാൻ ചലചിത്രരംഗത്താണ് പണിയെടുക്കുന്നത്. ഞങ്ങൾക്ക് പൊതുവായി ചില കാര്യങ്ങളുണ്ട്. ഞങ്ങൾ രണ്ടു കൂട്ടരും സ്വപ്നങ്ങൾ വിൽക്കുന്നവരാണ് , ഞങ്ങൾ രണ്ടു കൂട്ടരും മിഥ്യാബോധം (ഇല്യൂഷൻസ്) സൃഷ്‌ടിക്കുന്നവരണ്, രണ്ടു കൂട്ടരും വിഗ്രഹങ്ങളെ ( ഐക്കണുകളെ) നിർമ്മിക്കുന്നവരാണ്. എന്നാൽ ഒരു വ്യത്യാസമുണ്ട് ഞങ്ങൾ തമ്മിൽ, മൂന്നു മണിക്കൂറിനു ശേഷം ഞങ്ങളൊരു ബോർഡ് പ്രദർശിപ്പിക്കാറുണ്ട് -ശുഭം. നിങ്ങൾക്ക് യാഥാർത്ഥ്യത്തിലേക്ക് മടങ്ങാം. എന്നാലവരത് ചെയ്യുന്നില്ല.&lt;br /&gt;&lt;br /&gt;അതുകൊണ്ട് , പ്രിയപ്പെട്ടവരേ, ഞാനീ കാര്യം ഒന്നു വ്യക്തമാക്കിക്കൊള്ളട്ടെ. ഞാനിവിടെ വന്നിരിക്കുന്നത്, ഇന്ന് ലോകത്ത് വലിയ സൂപ്പർ മാർക്കറ്റ് തന്നെയുള്ള ഈ ആത്മീയതയെക്കുറിച്ച് സംസാരിക്കുവാനാണ്. ആയുധം, മയക്കുമരുന്ന്, ആത്മീയത- ഇതു മൂന്നുമാണ് ഇന്ന് ലോകത്തിലെ വൻബിസിനസ്സുകൾ. ആയുധ- മയക്കുമരുന്നു വ്യാപാരങ്ങളിൽ നിങ്ങള്‍ക്കെന്തെങ്കിലുമൊക്കെ ചെയ്യേണ്ടതുണ്ട്, എന്തെങ്കിലുമൊക്കെ കൊടുക്കേണ്ടതുണ്ട്. ആത്മീയതാ ബിസിനസ്സിൽ നിങ്ങളൊന്നും കൊടുക്കേണ്ടതില്ല, അതാണതിന്റെ വ്യത്യാസം.&lt;br /&gt;&lt;br /&gt;ആത്മീയതയുടെ ഈ സൂപ്പർമാർക്കറ്റിൽ, നിങ്ങൾക്ക് തല്‍ക്ഷണ നിർവാണമോ (instant Nirvana) , മെയിലിലൂടെയുള്ള മോക്ഷമോ, ആത്മസാക്ഷാത്‌കാരത്തിനുള്ള ക്രാഷ് കോഴ്‌സോ, ലഘുവായ നാലു പാഠങ്ങളിലൂടെ പ്രപഞ്ചാവബോധമോ (cosmic consciousness) ഒക്കെ ലഭിക്കുന്നതാണ്. ഈ സൂപ്പർ മാർക്കറ്റിന് ലോക വ്യാപകമായി ശൃംഖലകളുണ്ട്. അവിടെ നിന്നാണ് അശാന്തരായ കുലീനർ (restless elite) ആത്മീയ ഫാസ്റ്റ് ഫുഡുകൾ വാങ്ങിക്കഴിക്കുന്നത്. ഞാൻ സംസാരിക്കുന്നത് ഇത്തരം ആത്മീയതയെക്കുറിച്ചാണ്.&lt;br /&gt;&lt;br /&gt;പ്ലേറ്റോ തന്റെ “ഡയലോഗി”ൽ നൽകുന്ന സാരോപദേശങ്ങളിൽ ഒന്ന് ഇപ്രകാരമാണ്- ഏതു ചർച്ചയും തുടങ്ങും മുമ്പ് വാക്കുകളുടെ അർത്ഥത്തെക്കുറിച്ച് ഒരു തീരുമാനത്തിലെത്തുക. നമുക്കിവിടെ ആത്മീയത എന്ന വാക്കിന്റെ അർത്ഥമെന്താണെന്ന് തീരുമാനിക്കാൻ ശ്രമിക്കാം. മതം, ജാതി, വിശ്വാസം , വംശം എന്നിവയെയെല്ലാം അതിലഘിക്കുന്ന മാനവസ്നേഹമാണോ ആത്മീയത?അങ്ങനെയാണെങ്കിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. അതിനെ ഞാൻ മാനവീയത എന്നു വിളിക്കും എന്നു മാത്രം. അത് സസ്യങ്ങൾ, മരങ്ങൾ, മലകൾ, സാഗരങ്ങൾ, നദികൾ, മൃഗങ്ങൾ എന്നിവയോടുള്ള, അതായത് മനുഷ്യേതര ലോകത്തോടുള്ള(non-human world) സ്നേഹമാണോ? അങ്ങനെയാണെങ്കിലും എനിക്ക് യാതൊരു പ്രശ്നവുമില്ല തന്നെ. ഞാൻ അതിനെ പാരിസ്ഥിതിക അവബോധം (environmental consciousness) എന്നു വിളിക്കുമെന്നു മാത്രം. ആത്മീയത എന്നു പറഞ്ഞാൽ വിവാഹം, രക്ഷാകർതൃത്വം, സുകുമാര കലകൾ, ജുഡീഷ്യറി, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ സാമൂഹ്യ സ്ഥാപനങ്ങളോടുള്ള ഹൃദയംഗമായ ആദരവാണോ? ഇവിടെയും എനിക്ക് യാതൊരു പ്രശ്നവുമില്ല , എങ്ങനെയാണതിനോട് വിയോജിക്കാനാവുക? ഞാനതിനെ വിളിക്കുന്നത് പൌര ധർമ്മമെന്നാണ് . നിങ്ങളുടേതായ ഒരു ലോകത്തിലേക്ക് പോയി നിങ്ങളുടെ ജീവിതത്തിന്റെ അർത്ഥമെന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നതിനെയാണോ ആത്മീയത എന്നു പറയുന്നത് ? ആർക്കാണതിനെ എതിർക്കാനാവുക? ഞാനതിനെ വിളിക്കുന്നത് ആത്മ പരിശോധന, സ്വയം മൂല്യനിർണ്ണയം ചെയ്യുക എന്നൊക്കെയാണ്. ആത്മീയത എന്നാൽ യോഗ ആണോ? പതഞ്ജലി മഹർഷി നമുക്ക് യോഗയെക്കുറിച്ചുള്ള വിശദാംശങ്ങൾ....യമം , യതം, ആസനം, പ്രാണായാമം...ഒക്കെ നല്‍കിയിട്ടുണ്ട്. ഏത് പേരിലോ ആകട്ടെ, പ്രാണായാമം ചെയ്താൽ, വളരെ നല്ലത്. ഞാനതിനെ ആരോഗ്യരക്ഷ, കായിക ക്ഷമത എന്നൊക്കെ വിളിക്കുന്നു.&lt;br /&gt;&lt;br /&gt;വാക്കുകളുടെ അർത്ഥത്തിന്റെ മാത്രം പ്രശ്‌നമാണോ ഇത് ? ഇതൊക്കെയാണ് ആത്മീയതയെങ്കിൽ പിന്നെ എന്തിനെക്കുറിച്ചാണീ ചർച്ച? ഞാൻ ഉപയോഗിച്ച വാക്കുളെല്ലാം വളരെ ഏറെ ആദരവർഹിക്കുന്നവയാണെന്നു മാത്രമല്ല, പൂർണ്ണമായും സ്വീകാര്യമായവ കൂടിയാണ്. അവ ഒരു വിധത്തിലും അമൂർത്തമോ അനിർവ്വചനീയമോ അല്ല.എങ്കിൽ പിന്നെ ആത്മീയത എന്ന വാക്ക് എന്തിനാണ് മുറുകെപ്പിടിടിക്കുന്നത്. ? മുകളിൽ പറഞ്ഞിട്ടുള്ള വാക്കുകളിലില്ലാത്ത എന്താണ് ആത്മീയതയിൽ ഉള്ളത് ? അങ്ങനെ എന്തെങ്കിലും ഉണ്ടോ? അങ്ങനെയുണ്ടെങ്കിൽ എന്താണത് ?&lt;br /&gt;&lt;br /&gt;ഈ വാക്കിനോട് എനിക്കെന്താണ് പ്രശ്‌നം എന്ന് ആർക്കുവേണമെങ്കിലും ഇപ്പോൾ എന്നോട് തിരിച്ചു ചോദിക്കാം. ഞാനത് മാറ്റണമെന്നും, ഉപേക്ഷിക്കണമെന്നും കാലഹരണപ്പെടുത്തണെമെന്നും ഒക്കെ ഞാൻ ആവശ്യപ്പെടുന്നുണ്ട്. എന്തുകൊണ്ടാണെന്നോ? പറയാം. മുകളിൽ പറഞ്ഞതൊക്കെയാണ് ആത്മീയതയെങ്കിൽ ചർച്ചയുടെ ആവശ്യമില്ല. എന്നാൽ എന്നെ അസ്വസ്ഥനാക്കുന്ന മറ്റൊരു കാര്യമുണ്ട്. നിഘണ്ടുവില്‍ ആത്മീയത(spirituality)എന്ന വാക്കിന്റെ അർത്ഥം അന്വേഷിക്കുമ്പോൾ അതിന്റെ മൂലം(root) കിടക്കുന്നത് ആത്മാവ് (“spirit”) എന്ന വാക്കിലാണ്. മനുഷ്യന് ഭൂമി ഉരുണ്ടതോ പരന്നതോ എന്നതറിയാതിരുന്ന കാലത്തു തന്നെ അവൻ ഒരു കാര്യം തീർച്ചപ്പെടുത്തിയിരുന്നു- മനുഷ്യനെന്നത് രണ്ടു കാര്യങ്ങൾ കൂടിച്ചേരുന്നതാണെന്ന്, ശരീരവും ആത്മാവും. ശരീരം എന്നത് താൽക്കാലികമാണ്, അതു മരിക്കുന്നു. എന്നാൽ ആത്മാവ് അങ്ങനെയല്ല, ഞാനതിനെ നോൺ- ബയോഡീഗ്രേഡബിൾ എന്നു വിളിച്ചോട്ടെ. നിങ്ങളുടെ ശരീരത്തിൽ കരളുണ്ട്, ഹൃദയമുണ്ട്, ചെറുകുടലുണ്ട് പിന്നെ തലച്ചോറുണ്ട്..അങ്ങനെ പലതുമുണ്ട്. എന്നാൽ തലച്ചോറ് എന്ന് പറയുന്നത് നിങ്ങളുടെ ശരീരത്തിന്റെ ഭാഗമായതിനാലും, മനസ്സ് (mind) എന്നത് തലച്ചോറിനകത്ത് സ്ഥിതി ചെയ്യുന്നതിനാലും, അത് നിലവാരം കുറഞ്ഞതാണ് (inferior ) കാരണം തലച്ചോറും ശരീരത്തോടൊപ്പം മരിക്കും. എന്നാൽ ഒട്ടും വിഷമിക്കേണ്ട കാര്യമില്ല, നിങ്ങൾ മരിക്കുന്നില്ല, കാരണം നിങ്ങൾ ആത്മാവാണ്, ആത്മാവിന് പരമമായ ബോധം (supreme consciousness) ഉള്ളതിനാൽ അത് ശേഷിക്കും. നിങ്ങൾ മനസ്സിനു ചെവി കൊടുക്കുന്നതാണ് നിങ്ങളുടെ കുഴപ്പങ്ങൾക്കൊക്കെ കാരണം. അതിനാൽ മനസ്സിനു ചെവി കൊടുക്കുന്നതവസാനിപ്പിക്കൂ. ആത്മാവിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ- പ്രാപഞ്ചിക യാഥാർത്ഥ്യങ്ങൾ(cosmic truth) അറിയുന്നപരമമായ ബോധത്തിലേക്ക് (supreme consciousness) ശ്രദ്ധ കേന്ദ്രീകരിക്കൂ. ശരി. പൂനയിൽ ഒരു ആശ്രമമുണ്ട് , ഞാനവിടെ പോകുമായിരുന്നു. അവിടുത്തെ പ്രഭാഷണങ്ങൾ എനിക്കിഷ്‌ടമായിരുന്നു. ആശ്രമത്തിലെ ലെൿചർ ഹാളിനു മുന്നിൽ ഒരു പ്ലക്കാർഡ് പ്രദർശിപ്പിച്ചിരുന്നു. നിങ്ങളുടെ ഷൂസുകളും മനസ്സും ഇവിടെ ഉപേക്ഷിക്കുക. മറ്റ് ചില ഗുരുക്കന്മാരുണ്ട്. അവർക്ക് നിങ്ങൾ പാദരക്ഷകളുമായി അകത്തുകടക്കുന്നതിൽ വലിയ എതിർപ്പില്ല. എന്നാൽ മനസ്സിന്റെ കാര്യത്തിൽ , യാതൊരു വിട്ടുവീഴ്‌ചയുമില്ല. ക്ഷമിക്കുക.&lt;br /&gt;&lt;br /&gt;ഇനി, നിങ്ങളുടെ മനസ്സ് ഉപേക്ഷിച്ചാൽ പിന്നെ നിങ്ങളെന്തു ചെയ്യും? ബോധത്തിന്റെ അടുത്ത സ്റ്റേഷനിലെത്തുവാൻ (next station of consciousness)നിങ്ങൾക്കൊരു ഗുരുവിനെ ആവശ്യമുണ്ട്. അത് ആത്മാവിലെവിടെയോ മറഞ്ഞിരിക്കുയാണ്. അദ്ദേഹം പരമമായ ബോധം (supreme consciousness) കൈവരിച്ചിട്ടുണ്ട്, അദ്ദേഹത്തിന് ആത്യന്തിക യാഥാര്‍ത്ഥ്യമെന്തെന്നറിയാം. എന്നാൽ അയാൾക്കത് നിങ്ങളോട് പറയാനാവുമോ? ഇല്ല സർ, അയാൾക്കത് നിങ്ങളോട് പറയാനാവില്ല. എന്നാൽ, നിങ്ങൾക്കത് സ്വയം കണ്ടെത്താനാവുമോ? ഇല്ല സർ, നിങ്ങൾക്കതിനൊരു ഗുരു വേണം.നിങ്ങൾക്കയാളെ ആവശ്യമുണ്ട്, പക്ഷെ നിങ്ങൾക്ക് ആത്യന്തിക യാഥാർത്ഥ്യം അറിയാനാവുമെന്ന് അയാൾക്ക് ഗ്യാരണ്ടി നൽകാനാവില്ല. അല്ല..ആത്യന്തിക യാഥാർത്ഥ്യം എന്നാൽ എന്താണ് ? എന്താണ് പ്രാപഞ്ചിക യാഥാർഥ്യം? അത് പ്രപഞ്ചവുമായി ബന്ധപ്പെട്ട എന്തെങ്കിലുമാണോ? എനിക്കത് എന്താണെന്നറിയാൻ കഴിഞ്ഞിട്ടില്ല. സൌരയൂഥത്തിൽ നാം പുറത്തു കടക്കുന്ന ആദ്യ നിമിഷത്തിൽ തന്നെ വരുന്ന ആദ്യത്തെ നക്ഷമാണ് ആൽഫാ സെഞ്ചുറി (Alpha.Centueri). ഇതു നാലു പ്രകാശവർഷം അകലെയാണ്. ഞാൻ എങ്ങനെയാണതുമായി ബന്ധപ്പെടുന്നത് !! ഞാനെന്തു ചെയ്യും !!&lt;br /&gt;&lt;br /&gt;ചക്രവർത്തി ഇപ്പോൾ ജ്ഞാനികൾക്ക് മാത്രം കാണാൻ കഴിയുന്ന വിശിഷ്ടമായ ആടയാഭരണങ്ങൾ അണിഞ്ഞിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും സാമ്രാജ്യം കൂടുതൽ കൂടുതൽ വലുതാവുകയാണ്. അതോടൊപ്പം, ചക്രവർത്തിയുടെ ആടയാഭരണങ്ങളെ സ്തുതിക്കാൻ കൂടുതൽ കൂടുതൽ ആളുകൾ മുന്നോട്ട് വരുകയാണ്.&lt;br /&gt;&lt;br /&gt;ആത്മീയത എന്നത് മതവിശ്വാസികളുടെ പ്രതിരോധത്തിനായുള്ള രണ്ടാം നിരയാണെന്നാണ് (second line of defence) വാസ്തവത്തിൽ ഞാൻ വിചാരിച്ചിരുന്നത്. തങ്ങളുടെ പരമ്പരാഗത മതവിശ്വാസം അസുഖകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുമ്പോൾ, അല്ലെങ്കിൽ അതിനു വലിയ മാർക്കറ്റില്ലാതാവുമ്പോൾ, മതവിശ്വാസികൾ സാധാരണയായി ഒളിച്ചിരിക്കുന്നത് കോസ്മോസിന്റെയും സൂപ്പർ കോൺഷ്യസ്‌നെസ്സിന്റെയും ഒക്കെ ഈ പുകമറയ്ക്കിടയിലാണ് . എന്നാൽ ഇത് സമ്പൂർണമായ സത്യമല്ല. പരമ്പരാഗത മതത്തിന്റേയും ആത്മീയതയുടേയും ഇടപാടുകാർ (clientele) വ്യത്യസ്തരാണെന്നതു തന്നെ ഇതിനു കാരണം. ഒരു ലോക ഭൂപടമെടുത്തു വച്ച്, ഇന്ത്യക്കകത്തോ പുറത്തോ, ഏഷ്യയിലോ ലാറ്റിൻ അമേരിക്കയിലോ യൂറോപ്പിലോ, ഉള്ള തീവ്രമതാത്മകതയുള്ള പ്രദേശങ്ങൾ (places which are extremely religious) അടയാളപ്പെടുത്തുക. എവിടെയൊക്കെ മതത്തിന്റെ ആധിക്യം ഉണ്ടോ അവിടവിടെ മനുഷ്യാവകാശങ്ങളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. അവിടെയൊക്കെ അടിച്ചമർത്തലുകളുണ്ട്. ദരിദ്രരായ ജനങ്ങളെ മയക്കുന്ന കറുപ്പാണ് , അടിച്ചമർത്തപ്പെടുന്നവരുടെ നിശ്വാസമാണ് മതം എന്നൊക്കെ നമ്മുടെ മാക്സിസ്റ്റ് സുഹൃത്തുക്കൾ പറയാറുണ്ടായിരുന്നു. ഞാനാ ചർച്ചയിലേക്ക് കടക്കുന്നില്ല. പക്ഷെ, ഒരു കാര്യം പറയുന്നു, ഇന്നിപ്പോൾ ആത്മീയത എന്നത് ധനികര്‍ക്കുവേണ്ടിയുള്ള മയക്കുമരുന്നു (tranquilizer of the rich) തന്നെയാണ്.&lt;br /&gt;&lt;br /&gt;ആത്മീയതാ ബിസിനസ്സിലെ ഇടപാടുകാരൊക്കെ (clientele) ധനികരും ഉന്നതവർഗ്ഗത്തിൽ‌പ്പെട്ടവരും ഒക്കെയാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. അതിനാൽ തന്നെ ഗുരുവിന് ശക്തിയും , ആദരവും, ഉയർന്ന പദവിയും , സമ്പത്തും (അതത്ര പ്രധാനമല്ല) ഒക്കെ ലഭ്യമാവുന്നു. ശിഷ്യന് എന്താവും ലഭിക്കുക? ഞനവരെ സൂക്ഷ്‌മമായി നിരീക്ഷിച്ചപ്പോൾ ഈ ശിഷ്യഗണങ്ങൾ വിവിധ തരത്തിലും ഗണത്തിലും പെട്ടതാണെന്ന് കാണാൻ കഴിഞ്ഞു. അതിനൊരു ഏകശിലാരൂപമില്ല തന്നെ. അതെ, ഈ അനുയായികൾ വ്യത്യസ്ത തരക്കാരാണ്. അതിലൊരാൾ ധനികനാണ്, ജീവിതത്തിൽ വിജയിച്ച ആളാണ്, ധാരാളം ധനം സമ്പാദിച്ചിട്ടുണ്ട്, ആസ്തികൾ കുന്നുകൂടുന്നു. ഇന്ന് അയാൾക്ക് എല്ലാം ഉള്ളതിനാൽ അയാൾക്ക് വേണ്ടത് കുറ്റവിമുക്തി (Absolution) കൂടിയാണ്. അതുകൊണ്ട് ഗുരു അയാളോട് പറയുന്നു- “നീ ചെയ്യുന്നതെന്തോ അത് “നിഷ്‌കാമ കർമ്മ”മാണ്. നീ നിനക്ക് നൽകപെട്ടിട്ടുളള റോൾ അഭിനയിക്കുക മാത്രമാണ്. ഇതെല്ലാം “മായ”യാണ്. നീ എല്ലാ ദിവസവും ഉണ്ടാക്കുന്ന പണമോ ഒരോ ദിവസവും കുന്നുകൂട്ടുന്ന സമ്പത്തോ ഇതൊന്നിലും നീ വൈകാരികമായി ഉൾപ്പെട്ടിട്ടില്ല. നീ നിന്റെ റോൾ ഭംഗിയായി കൈകാര്യം ചെയ്യുന്നു, അത്ര മാത്രം. നീ എന്റെ അടുത്ത് വന്നത് ശാശ്വത സത്യം അന്വേഷിച്ചാണ്. നിന്റെ കൈകൾ ഒരു പക്ഷെ മലിനമായിരിക്കാം പക്ഷെ നിന്റെ ആത്മാവ് ശുദ്ധമാണ്. ” ഈ മനുഷ്യന് അവനെക്കുറിച്ചുതന്നെ മതിപ്പും വിശ്വാസവും തോന്നാൻ തുടങ്ങുന്നു. ഏഴു ദിവസം അവൻ ലോകത്തെ ചൂഷണം ചെയ്യുന്നു, ഏഴാം ദിവസത്തിനവസാനം അവൻ ഗുരുവിന്റെ പാദാരവിന്ദത്തിലണയുമ്പോൾ അവനു തോന്നുന്നു- ഞാനൊരു സംവേദനശീലനായ (sensitive) വ്യക്തിയാണ്.&lt;br /&gt;&lt;br /&gt;ഇനിയും മറ്റൊരു കൂട്ടരുണ്ട്. അവരും വരുന്നത് ധനിക വർഗ്ഗത്തിൽ നിന്നാണ്. പക്ഷെ ഇയാൾ ആദ്യത്തെ ആളെപ്പോലെ വിജയിയല്ല. വിജയിക്കുന്നതും പരാജയപ്പെടുന്നതുമെല്ലാം ആപേക്ഷികമാണെന്നത് നിങ്ങൾക്കറിയാമല്ലോ? തെരുവോരത്ത് കറക്കിക്കുത്ത് കളിക്കുന്ന ഒരു റിക്ഷാക്കരനെ സംബന്ധിച്ചിടത്തോളം നൂറു രൂപ ലഭിച്ചാൽ അത് വലിയ വിജയമാണ്. എന്നാൽ ഒരു കോർപ്പറേറ്റ് മുതലാളി 300 മില്യൺ ഡോളർ സമ്പാദിക്കുമ്പോഴും ബില്യൺ ഡോളർ ആസ്തിയുള്ള സ്വസഹോദരനുമായി തുലനം ചെയ്ത് സ്വയം ഒരു പരാജയമായി വിലയിരുത്തുകയാണ്. പരാജയപ്പെട്ട ഈ ധനികൻ എന്താവും ചെയ്യുക? അയാൾക്കും ഇപ്രകാരം പറയുന്ന ഒരു ഗുരുവിന്റെ ആവശ്യമുണ്ട്- “ആരാണ് പറഞ്ഞത് നീ പരാജയപ്പെട്ടുവെന്ന് ? നിനക്ക് മറ്റൊരു ലോകമുണ്ട്, നിനക്ക് മറ്റൊരു ദർശനമുണ്ട്, നിന്റെ സഹോദരനില്ലാത്ത വേറിട്ടൊരു ചേതന (sensibility)നിനക്കുണ്ട്. അവൻ ഒരു വിജയമാണെന്നാണ് അവന്റെ വിചാരം. ശരിയാണോ? അല്ല. നിനക്കറിയാമോ, ലോകം വളരെ ക്രൂരമാണ്. ലോകം വളരെ സത്യസന്ധമായി നിന്നോട് പറയുന്നു, അങ്ങനെ അല്ല സർ, നിനക്ക് പത്തിൽ മൂന്നാണ് കിട്ടിയത്. മറ്റേയാൾക്ക് കിട്ടിയത് പത്തിൽ ഏഴാണ്. ശരിയല്ലേ? ”അവർ നിങ്ങളോട് ഇടപെടുന്നത് ഇപ്രകാരം ആയിരിക്കും. അവിടെ അവന് സഹതാപം ലഭിക്കുന്നു.അവിടെ അയാൾ കളിക്കുന്നത് മറ്റൊരു കളിയാണ്.&lt;br /&gt;&lt;br /&gt;മറ്റൊരു കൂട്ടരുണ്ട് . ഈ കൂട്ടരെക്കുറിച്ച് ഞാൻ സംസാരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള വെറുപ്പോ പുച്ഛമോ വച്ചു കൊണ്ടോ ഏതെങ്കിലും വലിയ ഭാവത്തോടു കൂടിയോ ഒന്നുമല്ല, മറിച്ച് നിറഞ്ഞ അനുകമ്പയോടു കൂടിയാണ്. ഈ ആധുനിക യുഗത്തിലെ ആത്മീയ ഗുരുക്കന്മാരുടെ ഇടപാടുകാരിൽ ഒരു വലിയ വിഭാഗക്കാരവരാണ്, ധനികരുടെ അസന്തുഷ്‌ടരായ ഭാര്യമാർ.&lt;br /&gt;&lt;br /&gt;വിവാഹമെന്ന അൾത്താരയിൽ സ്വന്തം വ്യക്തിത്വവും ആകാംഷകളും സ്വപ്നങ്ങളുമെല്ലാം സമർപ്പിച്ചിട്ടും തന്നെക്കുറിച്ച് തീർത്തും ശ്രദ്ധയില്ലാത്ത ഒരു ഭർത്താവിനെ ലഭിച്ച ഒരുവളെയാണ് നാം ഇവിടെ കാണുന്നത്. ഒന്നു രണ്ടു കുട്ടികളെ അവൾക്ക് നൽകി എന്നതാണ് അയാളാകെ ചെയ്തത്. അയാളെപ്പോഴും അയാളുടെ ജോലിയിലോ മറ്റു സ്ത്രീകളിലോ വ്യാപൃതനാണ്. ഈ സ്ത്രീക്ക് താങ്ങായി ഒരു ചുമൽ വേണ്ടതുണ്ട്. തന്റെ അസ്തിത്വം ഒരു പരാജയമാണെന്ന് അവൾക്ക് തന്നെ സ്വയം ബോദ്ധ്യമുണ്ട്. ഭാവിയെക്കുറിച്ച് അവൾക്ക് വലിയ പ്രതീക്ഷകളില്ല. അവളുടേത് എല്ലാ സുഖ സൌകര്യങ്ങൾ ഉള്ളതെങ്കിലും ശൂന്യമായ ലക്ഷ്യരഹിതമായ ഒരു ജീവിതമാണ്. ഇത് വളരെ ദു:ഖകരമാണ്, എന്നാൽ യഥാർത്ഥവും.&lt;br /&gt;&lt;br /&gt;വേറെ ചില മനുഷ്യരുണ്ട്. അപ്രതീക്ഷിത ദുരന്തങ്ങൾ ഏറ്റുവാങ്ങുന്നവർ. ചിലർക്ക് കുട്ടിയെ നഷ്‌ടപ്പെടുന്നു. ഭാര്യ മരിക്കുന്നു. അല്ലെങ്കിൽ ഭർത്താവ് മരിക്കുന്നു. സമ്പത്ത് നഷ്ടപ്പെട്ടവരോ ബിസിനസ്സ് തകർന്നവരോ ആകാം ചിലർ. ചുരുക്കത്തിൽ കനത്ത ആഘാതമേൽ‌പ്പിക്കുന്ന എന്തെങ്കിലും ഒക്കെ സംഭവിക്കുന്നു. സ്വാഭാവികമായും അവർ ചോദിക്കും- എന്തേ എനിക്കിങ്ങനെയൊക്കെ സംഭവിക്കുന്നു? ആരോടാണിവർക്കിത് ചോദിക്കാനാവുക? അവർ ഗുരുവിന്റെ അടുത്ത് ചെല്ലുന്നു. ഗുരു അവരോട് ഒഅറയുന്നു- ഇത് കർമ്മമാണ്. നിങ്ങളെന്നെ പിന്തുടരുകയാണെങ്കിൽ വേദനകളില്ലാത്ത, അനശ്വരമായ മറ്റൊരു ലോകം ഞാൻ കാണിച്ചു തരാം. അവിടെ പരമാനന്ദം മാത്രമേ ഉള്ളൂ. അസന്തുഷ്ടരായ ഈ ആത്മാക്കളോട് അയാൾ പറയും- എന്നെ പിന്തുടരൂ.ഞാൻ നിങ്ങളെ സ്വർഗത്തിലേക്ക്, വേദനകളില്ലാത്ത ലോകത്തിലേക്ക് കൊണ്ടു പോകാം. പ്രിയപ്പെട്ടവരേ, നിങ്ങളെ നിരാശപ്പെടുത്തേണ്ടി വരുന്നതിൽ എനിക്ക് ഖേദമുണ്ട്, അങ്ങനെ ഒരു സ്വർഗം ഇല്ല എന്ന് എനിക്ക് പറയാതിരിക്കാനാവില്ല. ജീവിതമെന്നതിൽ ഒരു പിടി വേദനകളും , തിരിച്ചടികളും, പരാജയ സാദ്ധ്യതകളും ഒക്കെ ഉണ്ടാവും. കാര്യമങ്ങനെയൊക്കെ ആണെങ്കിലും ഗുരുവിന്റെ വാക്കുളിൽ അവർ സന്തുഷ്‌ടരാവുന്നു.&lt;br /&gt;&lt;br /&gt;അവർക്കതുകൊണ്ടെന്തെങ്കിലും ആശ്വാസം കിട്ടുന്നുണ്ടെങ്കിൽ നിങ്ങൾക്കെന്താണു ഹേ പ്രശ്നം എന്ന് ആരെങ്കിലും ചോദിച്ചേക്കാം. ഇപ്പോൾ ഞാൻ പണ്ടു വായിച്ച ഒരു കഥ ഓർക്കുകയാണ്. ഇതൊരു സന്യാസി പറഞ്ഞ വളരെ പഴയ ഒരു കഥയാണ്. ഒരു ദിവസം ഒരു നായയ്ക്ക് ഒരു ഉണങ്ങിയ എല്ലിൻ കഷണം ലഭിക്കുന്നു. എല്ലെങ്ങനെയെങ്കിലും അകത്താക്കാനുള്ള ശ്രമത്തിനിടയിൽ നായ അറിയാതെ തന്റെ തന്നെ നാക്കിൽ കടിക്കുന്നു.നാക്കിൽ നിന്ന് രക്തം വരുന്നുണ്ട്. എന്നാൽ എല്ലിൻ കഷണത്തിൽ നിന്നും പോഷകമൂല്യങ്ങൾ ലഭിക്കുന്നുവെന്നാണ് നായ കരുതുന്നത്.&lt;br /&gt;&lt;br /&gt;എനിക്ക് വളരെ സങ്കടമുണ്ട്. മുതിർന്നവരായ ഇവർ ഇപ്രകാരം പെരുമാറണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ഞാനവരെ ബഹുമാനിക്കുന്നു. മദ്യവും മയക്കുമരുന്നുമൊക്കെ മനസ്സമാധാനവും ശാന്തിയും നൽകുമെന്ന് കരുതപ്പെടുന്നുണ്ടല്ലോ? ഇപ്രകാരമുള്ള സമാധാവും ശാന്തതയും ഒക്കെ അഭികാമ്യമാണോ? നിങ്ങളെ യാഥാർത്ഥ്യത്തിൽ നിന്നും അകറ്റി നിറുത്തുന്ന ഏതു ശാന്തതയും മിഥ്യയാണ്- വെറും മരീചിക. ഒരു ട്രൈസൈക്കിൾ തരുന്നതിൽ കൂടുതൽ സുരക്ഷിതത്വം ഒന്നും ഇത് നൽകുന്നില്ല. നിങ്ങൾ ഒരു ട്രൈസൈക്കിൾ ആണ് ഓടിക്കുന്നതെങ്കിൽ നിങ്ങൾക്ക് വീഴാനാവില്ലല്ലോ? എന്നാൽ മുതിർന്നവർ ട്രൈസൈക്കിൾ ഓടിക്കാറില്ല. അവർ ഓടിക്കുന്നത് ബൈ സൈക്കിൾ ആണ് . അവർക്ക് വീഴാനും കഴിയും. അത് ജീവിതത്തിന്റെ ഭാഗമാണ്.&lt;br /&gt;&lt;br /&gt;ഒരു കൂട്ടർ കൂടി ശേഷിക്കുന്നുണ്ട്. ഗോൾഫ് ക്ലബിലെ എല്ലാ അംഗങ്ങളും ഗോൾഫ് കളിയിൽ തൽ‌പ്പരരായിരിക്കണം എന്നില്ലല്ലോ? അതു പോലുള്ളവരാണിവർ. ആശ്രമത്തിൽ കാണപ്പെടുന്നവരെല്ലാം ആത്മീയതയുടെ വക്താക്കളാണ് എന്നു കരുതേണ്ടതില്ല. എനിക്കൊരു ഫിലിം നിർമ്മാതാവ് സുഹൃത്ത് ഉണ്ട്, അയാളെപ്പോഴും പറയാറുണ്ട് ഞാൻ അയാളുടെ ഗുരുവിന്റെ ആശ്രമം ഒരിക്കലെങ്കിലും സന്ദർശിക്കണം എന്ന്. ഡെൽഹിയിൽ നിന്നും രണ്ടു മണിക്കൂർ യാത്ര ചെയ്താൽ ആശ്രമത്തിൽ എത്താമെന്നും ഡെൽഹിയിലെ മുഴുവൻ വി ഐ പി കളെയും നിങ്ങൾക്കവിടെ വച്ച് പരിചയപ്പെടാമെന്നും അയാൾ പറഞ്ഞുകൊണ്ടിരിക്കുന്നു. തന്റെ ഗുരുജിയും ഒരുനാൾ മറ്റൊരു ചന്ദ്രസ്വാമിയാകുമെന്ന് അയാൾക്കുറപ്പുണ്ട്. അതെ ഇന്നാ ആശ്രമം വിവിധ തരം നെറ്റ്വർക്കിംഗുകളുടെ ഒരു സമ്പർക്ക ബിന്ദുവാണ്.&lt;br /&gt;&lt;br /&gt;ആദ്ധ്യാത്മികവും മതപരവുമായ കാര്യങ്ങളിൽ വ്യാപൃതരാണെങ്കിലും നല്ലവരായ ചില ആളുകളുണ്ട്, എനിക്കവരോട് വളരെ ബഹുമാനമുണ്ട്. അതിനെനിക്കൊരു വിശദീകരണമുണ്ട് . ഞാൻ കരുതുന്നത് ഏതൊരു വികാരത്തിനും അനുഭവത്തിനുമെന്ന പോലെ നിങ്ങൾക്കും ഒരു പരിധിയുണ്ട് ( നോട്ട് ഷുവർ) I believe that like every emotion or feeling, you have a limitation.&lt;br /&gt;&lt;br /&gt;എനിക്ക് അനുവദിച്ചിട്ടുള്ള സമയം ആയെന്നു തോന്നുന്നു. സർ , ഒരഞ്ചാറു മിനിട്ടു കൂടി തരാമോ?&lt;br /&gt;&lt;br /&gt;രാജീവ് മെഹ്‌റോത്ര : തുടരുക&lt;br /&gt;&lt;br /&gt;നിങ്ങൾക്ക് ഒരു പ്രത്യേക ബിന്ദു വരെ കാണാനാകും. അതിനപ്പുറം കാണാനാകില്ല. നിങ്ങൾക്ക് ഒരു പ്രത്യേക ബിന്ദു വരെ കേൾക്കാനാകും. അതിനപ്പുറമുള്ള ശബ്‌ദങ്ങൾ നിങ്ങൾക്ക് രെജിസ്റ്റർ ചെയ്യാനാവില്ല. ഒരു പ്രത്യേക ബിന്ദു വരെ നിങ്ങൾക്കു വിലപിക്കാനാവും, അതിനുശേഷം നിങ്ങൾ അതിനു പുറത്തുകടക്കും. ഒരു പ്രത്യേക ബിന്ദു വരെ നിങ്ങൾക്കു സന്തോഷമുണ്ടാകും , അതിനൊരു പരിധിയുണ്ട്. അതു പോലെ ഒരു പ്രത്യേക ബിന്ദുവരെ നിങ്ങൾക്ക് കുലീനമായി പെരുമാറാനുള്ള ക്ഷമതയുണ്ടാവും, അതിനു ശേഷമതു തുടരാനാവില്ല. ഒരു ശരാശരി മനുഷ്യന് നന്മചെയ്യാനുള്ള ഈ ക്ഷമത 10 യൂണിറ്റ് ആണ് എന്ന് സങ്കല്പിക്കുകയാണെങ്കിൽ, ദിവസവും അഞ്ചു നേരം നിസ്ക്കരിക്കുവാനായി പള്ളിയിൽ പോകുന്ന ഒരാൾ 10 ൽ അഞ്ച് യൂണിറ്റ് അവിടെ ഉപയോഗിക്കുകയാണ്. അത് പോലെ തന്നെ അമ്പലത്തിൽ പോകുന്നവരും ഗുരുവിന്റെ പാദങ്ങളിൽ സ്വയം സമർപ്പിക്കുന്നവരുമൊക്കെ മനുഷ്യന് നന്മചെയ്യാനുള്ള തങ്ങളുടെ ക്ഷമത അവിടെ തീർത്തും ഉല്പാദനക്ഷമമല്ലാത്ത രീതിയിൽ ചെലവഴിക്കുകയാണ്. ഞാൻ പ്രാർത്ഥിക്കുവാൻ പോകാറില്ല. ഞാൻ പ്രാർത്ഥിക്കാറില്ല. ഏതെങ്കിലും ഗുരുവിന്റെ അടുത്തോ അമ്പലത്തിലോ പള്ളിയിലോ പോകുന്നില്ല എങ്കിൽ മനുഷ്യന് നന്മചെയ്യാനുള്ള എന്റെ കഴിവുപയോഗിച്ച് എനിക്കെന്തു ചെയ്യാനാകും? ഞാൻ ആരേയെങ്കിലും സഹായിക്കേണ്ടതുണ്ട്, ആർക്കെങ്കിലും ഭക്ഷണം നൽകേണ്ടതുണ്ട്, ആർക്കെങ്കിലും പാർപ്പിടം നൽകേണ്ടതുണ്ട്. ആരാധനയ്ക്കായും പ്രാർത്ഥനയ്ക്കായും ആദ്ധ്യാതിക - മത ഗുരുക്കളെ ആദരിക്കാനും മറ്റും തങ്ങളുടെ ക്വോട്ട ചെലവഴിച്ച ശേഷവും അവരിൽ നന്മചെയ്യാനുള്ള ശേഷി അവശേഷിക്കുന്നുവെങ്കിൽ , അവർക്കെന്റെ പ്രണാമം.&lt;br /&gt;&lt;br /&gt;മതവിശ്വാസികളെക്കുറിച്ചുള്ള താങ്കളുടെ സങ്കല്പം ഇത്തരത്തിലാണെങ്കിൽ എന്തിനാണ് താങ്കൾ കൃഷ്‌ണനോടും കബീറിനോടും ഗൌതമനോടുമൊക്കെ ആദരവ് പ്രകടിപ്പിക്കുന്നതെന്ന സംശയം ന്യായമായും ആർക്കും ചോദിക്കാവുന്നതേയുള്ളൂ. എന്തുകൊണ്ടാണ് ഞാനവരെ ബഹുമാനിക്കുന്നതെന്ന് പറയാം . മാനവിക സംസ്ക്കാരത്തിന് മഹത്തായ സംഭാവന നൽകിയവരാണവർ. അവർ ചരിത്രത്തിന്റെ വിവിധ ദശാസന്ധികളിൽ, വിവിധ സാഹചര്യങ്ങളിൽ ജനിച്ചവരായിരുന്നു. പക്ഷെ അവരിലെല്ലാം പൊതുവായ ഒരു കാര്യമുണ്ട്. അവരെല്ലാം അനീതിക്കെതിരായിരുന്നു. അവർ അടിച്ചമത്തപ്പെട്ടവർക്ക് വേണ്ടി പൊരുതി. &lt;br /&gt;&lt;br /&gt;എന്നെ അത്ഭുതപ്പെടുത്തുന്നതും എന്റെ ഭീതികളെ ശരി വെക്കുന്നതും ആയ കാര്യം, ഇന്ന് സനാതനസത്യത്തെ അറിയുന്ന പ്രബുദ്ധരായ ജനങ്ങൾ ആരും തന്നെ അധികാരശക്തികൾക്കെതിരെ നിലയുറപ്പിക്കുന്നില്ല എന്നതാണ്. ഭരണ- വരേണ്യ വർഗങ്ങൾക്കെതിരെ ആരും തന്നെ ശബ്ദിച്ചു കാണുന്നില്ല. ഇവിടെ ദാനധർമങ്ങൾ ഉണ്ട്, എന്നാൽ ഭരണകൂടവും അധികാരശക്തികളും അംഗീകരിക്കുന്നവ മാത്രം. എന്നാൽ, ദളിതന്മാരെ അവർക്ക് പ്രവേശനം നിഷിദ്ധമായ അമ്പലങ്ങളിൽ കൊണ്ട് പോയിട്ടുള്ളത് ഏതു ഗുരു ആണ് എന്നാണ് എനിക്കറിയേണ്ടത്. കരാറുകാർക്കും കോണ്ട്രാക്റ്റർമാർക്കും എതിരെ ആദിവാസികളുടെ അവകാശങ്ങൾക്കു വേണ്ടി നില കൊണ്ടിട്ടുള്ളത് ഏതു ഗുരു ആണ് എന്നാണ് എനിക്കറിയേണ്ടത്. ഗുജറാത്തിലെ ഇരകൾക്കു വേണ്ടി സംസാരിക്കുകയും അവരുടെ പുനരധിവാസ ക്യാമ്പുകളിൽ പോകുകയും ചെയ്തത് ഏതു ഗുരു ആണ് എന്നാണ് എനിക്കറിയേണ്ടത്. അവരും മനുഷ്യജീവികൾ ആണ്.&lt;br /&gt;&lt;br /&gt;സർ... സമ്പന്നരെ എങ്ങനെ ശ്വസിക്കണം എന്ന് പഠിപ്പിച്ചത് കൊണ്ടായില്ല. ധനികന്റെ വിനോദം ആണത്. അത് കാപട്യക്കാരുടെ നാട്യമാണ്. അത് ഒരു mischievous deception (കുസൃതി കലർന്ന വഞ്ചന) ആണ്. താങ്കൾക്കറിയാമല്ലോ, mischievous deception എന്നത് ഓക്സ്ഫോർഡ് ഡിക്ഷ്ണറിയിൽ ഒരു വാക്കിന് പര്യായമായാണ് കൊടുത്തിരിക്കുന്നത്- ആ വാക്കാണ്... HOAX (തട്ടിപ്പ്).&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7776123822028832264-2824038442831092218?l=isolatedfeels.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://isolatedfeels.blogspot.com/feeds/2824038442831092218/comments/default' title='Post Comments'/><link rel='replies' type='text/html' href='http://isolatedfeels.blogspot.com/2012/02/blog-post_17.html#comment-form' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/2824038442831092218'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/2824038442831092218'/><link rel='alternate' type='text/html' href='http://isolatedfeels.blogspot.com/2012/02/blog-post_17.html' title='ജാവേദ് അക്തറിന്റെ പ്രഭാഷണം .'/><author><name>Alchemist</name><uri>http://www.blogger.com/profile/13327962864845771978</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-sR-HyFJszC0/TxpPJEgRQVI/AAAAAAAABLI/9CRN2z-XKAM/s220/206363_207436025952076_100000570409616_754135_6512114_n.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-bXXGc_mgNoE/Tz826yfd46I/AAAAAAAABMg/SxlBix6YWEQ/s72-c/Javed_Akhtar.jpg' height='72' width='72'/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-7776123822028832264.post-8081675332571301022</id><published>2012-02-11T23:19:00.000-08:00</published><updated>2012-02-12T07:39:23.861-08:00</updated><title type='text'>ചുവപ്പു കറുത്തു തുടങ്ങുമ്പോള്‍ .</title><content type='html'>&lt;a href="http://3.bp.blogspot.com/-CalwwTZ-L7E/TzduRzVGfqI/AAAAAAAABMU/ElGYndR10NI/s1600/1234.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 239px;" src="http://3.bp.blogspot.com/-CalwwTZ-L7E/TzduRzVGfqI/AAAAAAAABMU/ElGYndR10NI/s320/1234.jpg" border="0" alt=""id="BLOGGER_PHOTO_ID_5708152304830938786" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പാര്‍ട്ടി വിശ്വാസികളെ ആവേശത്തിന്റെ കൊടുമുടി താണ്ടിച്ച് , തലസ്ഥാനം ചെങ്കടലാക്കി , അച്ചടക്കത്തിന്റെയും പാര്‍ട്ടി വിധേയത്വത്തിന്റെയും ഉത്തമോദാഹരണമായി മറ്റൊരു പാര്‍ട്ടി സമ്മേളനം മുതിര്‍ന്ന നേതാവായ വി എസ് അച്യുതാനന്ദന്‍ നോമിനേറ്റ് ചെയ്ത് പിണറായി വിജയന്‍ അഞ്ചാമതും പാര്‍ട്ടി സെക്രട്ടറിയായതിലൂടെ  ഐക്യത്തിന്റെ വന്‍ പ്രഖ്യാപനവുമായി അവസാനിച്ചു .&lt;br /&gt;&lt;br /&gt;പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായി വീണ്ടും അനിഷേധ്യ പദത്തിലെത്തുമ്പോള്‍ സി പി എം കാരന്‍ അല്ലാത്ത ഒരാളെ അതു വല്ലാതെ ബാധിക്കുന്നില്ല എന്നാണ് പ്രകടമായി തോന്നുകയെങ്കിലും അത് കേരളത്തിലെ പൊതു സമൂഹത്തെ വ്യക്തമായി സ്വാധീനിക്കുന്ന ഒന്നാണ് .പിണറായിയുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ സി പി എം കാര്‍ അല്ലാത്തവര്‍ക്കു പോലും ഒരു മതിപ്പൊക്കെ തോന്നും ,ദുര്‍മേദസ്സില്ലാത്ത അളന്നു മുറിച്ച വാക്കുകള്‍ , ആത്മവിശ്വാസം സ്ഫുരിക്കുന്ന ശരീര ഭാഷ ,ഘനഗംഭീരമായ ശബ്ദം , ഓരോ വാക്കിലും പാര്‍ട്ടി അണികളെ ആവേശത്തിലെത്തിക്കാന്‍ പര്യാപ്തമായ പാര്‍ട്ടിസ്നേഹം അങ്ങനെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ഒരു കരിസ്മാറ്റിക് പവര്‍ പിണറായിയുടെ പ്രഭാഷണങ്ങള്‍ക്കുണ്ടെന്നു എതിരാളികള്‍ പോലും സമ്മതിക്കും .അതു കൊണ്ടദ്ദേഹം രാഷ്ട്രീയമായി ശരിയാവണമെന്നു അര്‍ത്ഥമില്ല .ഹിറ്റ്ലറും ബാല്‍ താക്കറെയും അടക്കം ലോകത്തുള്ള സര്‍വ്വ സ്വേച്ഛാധിപതികളും അവരുടെ തെറ്റായ രാഷ്ട്രീയത്തെ അനുയായികളില്‍ കുത്തിനിറച്ചത് ഈയൊരു ശരീര ഭാഷയും അച്ചടക്കവും ഉപയോഗിച്ചു തന്നെ ആയിരുന്നു . &lt;br /&gt;  &lt;br /&gt;&lt;span style="font-weight:bold;"&gt;&lt;br /&gt;ഈ സമ്മേളനത്തില്‍ ശ്രദ്ധേയമായ   കാര്യങ്ങള്‍ .&lt;/span&gt; &lt;br /&gt;&lt;br /&gt;1. പൊളിറ്റ് ബ്യൂറോയെപോലും നോക്കു കുത്തിയാക്കുന്ന പിണറായി വിജയന്റെ അനിഷേധ്യത . &lt;br /&gt;2. പുതു തലമുറക്കാരില്‍ നിന്നു പോലും കടുത്ത ഭാഷയില്‍ വിമര്‍ശനമേല്‍ക്കേണ്ടി വന്ന നിസ്സഹയനായ വി എസ് അച്യുതാന്ദന്‍ .&lt;br /&gt;3. സി പി ഐ എന്ന സഖ്യ കക്ഷിയെ വിമര്‍ശിച്ച രീതി &lt;br /&gt;&lt;br /&gt;&lt;br /&gt;മുമ്പ് അഖിലേന്ത്യാ പ്രസിഡണണ്ടിനെക്കാള്‍ പവറും പദവിയുമുള്ള ജില്ലാ പ്രസിഡണ്ട് ലീഗിന്റെ മാത്രം കുത്തകയായിരുന്നു , തിളങ്ങണ കോട്ടൂം കാല്‍ സറായിയുമായി ജി എം ബനാത്ത് വാല എന്നൊരു ചുള്ളന്‍ മലപ്പുറത്ത് വന്ന് എന്തൊക്കെയോ പറയും, മൂപ്പര് പറയണത് ലീഗ് കാര്‍ക്കും  മനസ്സിലാവില്ല ലീഗുകാര് പറയണത് മൂപ്പര്‍ക്കും മനസ്സിലാവില്ല . ഈ ചടങ്ങ് കാലം കുറെക്കഴിഞ്ഞപ്പോ രണ്ട് കൂട്ടര്‍ക്കും ബോറടിച്ചു - ഇപ്പോ ആ പണി സി പി എം ഏറ്റെടുത്തതായാണ് തോന്നുന്നത് . പണ്ടൊക്കെ പൊളിറ്റ് ബ്യൂറൊ എന്നു പറഞ്ഞാല്‍ എന്തൊക്കെയോ ആയിരുന്നത്രെ  , ഇപ്പോള്‍ പി ബി യില്‍ നിന്നു പ്രകാശ് കാരാട്ട് ഓരോ തിട്ടൂരമിറക്കും പിണറായി വിജയനുണ്ടോ കാരാട്ടും മറ്റും - പിണറായി ഇവിടെ മറുതിട്ടൂരമിറക്കും അവസാനം അതാവും പി ബി തിട്ടൂരം .അല്ലെങ്കില്‍ പിന്നെ മതങ്ങളും , മത ചിഹ്നങ്ങളും മതാചാരങ്ങളും ഉപയോഗിക്കുന്നതില്‍ നിന്നു പാര്‍ട്ടി അംഗങ്ങള്‍ പിന്തിരിയണമെന്നു പറഞ്ഞു വര്‍ഷമൊന്നായില്ല അതിനു മുമ്പേ ക്രിസ്തുവിനെ രക്തസാക്ഷിയാക്കിക്കളഞ്ഞു  , മൂന്നു പ്രാവശ്യത്തിലധികം ഔദ്യോഗിക സ്ഥാനത്തു തുടരരുതെന്ന് പറഞ്ഞ പി ബി യുടെ നെഞ്ചത്തു ചവിട്ടി നിന്നു ഇതാ പിണറായി അഞ്ചാം തവണയും പാര്‍ട്ടി സെക്രട്ടറിയായിരിക്കുന്നു .അധികാരം പി ബിയില്‍ നിന്നും താഴെ ത്തട്ടിലേക്ക് , ഇതാണ് യഥാര്‍ത്ഥ വികേന്ദ്രീകരണം &lt;br /&gt;&lt;br /&gt;  കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവിനെതിരെ യാതൊരു സങ്കോചവുമില്ലാതെ ഒരു പുതു തലമുറക്കാരന്  ക്യാപ്പിറ്റല്‍ പണിഷ് മെന്റ് ആവശ്യപെടാന്‍ കഴിയുന്നത്  ജനാധിപത്യമാണെന്നൊക്കെ വാദിക്കാമെങ്കിലും പിണറായിയുടെ അനുമതിയില്ലാതെ അങ്ങനെയൊരു നീക്കം നടത്താന്‍ മാത്രം സ്വരാജ് വളര്‍ന്നിട്ടില്ല എന്നു നിസ്സംശയം പറയാം .  -വി എസിന്റെ സ്ഥിരം സ്വഭാവം വെച്ചു  - ടാ ചള്ളുചെക്കാ നീയൊക്കെ വള്ളിട്രൌസറിട്ടോണ്ട് അജന്തയില്‍ ആദിപാപം കാണുമ്പോള്‍ നമ്മളീ സീന്‍ വിട്ടതാ - എന്ന ലൈനില്‍     അടിച്ചൊതുക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും   ഈ നാട്ടിലെങ്ങുമില്ലാത്ത ഏതോ പിന്തിരിപ്പന്‍ ബൂര്‍ഷ്വാ മുതലാളിത്തത്തിനെതിരെ എന്ന രീതിയില്‍ തൊട്ടും തൊടാതെയുമാണ് ക്യാപ്പിറ്റല്‍ പണിഷ്മെന്റിനെക്കുറിച്ചു പറഞ്ഞത് , ആ നിസ്സഹായത അഞ്ചാം വട്ടവും പിണറായിയെ സെക്രട്ടറിയാക്കാന്‍ ഒത്തു മൂളിക്കൊടുക്കേണ്ടി വന്നപ്പോള്‍ തന്നെ മാളോര്‍ക്കു ബോധ്യമായതുമാണ് . &lt;br /&gt;&lt;br /&gt; ഇത് സമ്മേളനത്തിന്റെ അവസാന മണിക്കൂറില്‍ മാത്രം സംഭവിച്ചതാവാന്‍ നിവൃത്തിയില്ല  ഇതു വളരെ മുമ്പേ തന്നെ ആസൂത്രണം ചെയ്തു വെച്ച സംഘടിതമായ ഒരു തിരക്കഥയായിരിക്കണം . യാദൃശ്ചികമെന്നു പറയാമെങ്കിലും ഈയൊരു ക്ലൈമാക്സില്‍ എത്തുന്ന തരത്തില്‍ ചില സിനിമാകഥകള്‍ വളരെ മുമ്പേ തന്നെ സംഭവിച്ചിട്ടുണ്ട് .&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;ചില സില്‍മാ കഥകള്‍ . &lt;/span&gt;&lt;br /&gt;&lt;br /&gt;മൂന്നു സിനിമകളിലൂടെ പാര്‍ട്ടിയുടെ ഈ മാറ്റത്തെ അടയാളപ്പെടുത്താം . പിണറായി - അച്ചുതാനന്ദന്‍ ശീത സമരം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന 2008 കാലഘട്ടത്തിലാണ് രൌദ്രം , ആയുധം എന്നിങ്ങനെ രണ്ട് തട്ട് പൊളിപ്പന്‍ പടങ്ങള്‍ സിനിമ പ്രേക്ഷകരുടെ തല മന്തിപ്പിച്ചു കൊണ്ട് വന്നത് .   രെഞ്ചി പണിക്കര്‍ സംവിധാനിച്ച [കഥ , തിരക്കഥ  - ഫാരിസ് അബൂബക്കര്‍ - പിണറായി ദ്വന്തങ്ങളാകണം ]  രൌദ്രത്തില്‍  സത്യസന്ധനെന്ന നടിക്കുന്ന വിടുവായനും മകന്റെ ദുര്‍ നടപ്പുകള്‍ക്കു കൂട്ടു നില്‍ക്കുന്ന ഒരു മുഖ്യമന്ത്രിയും  മയക്കു മരുന്നു ഉപയോഗിക്കുന്ന , വന്‍ കിട ബിസിനസ്സുകാരുമായി ബന്ധമുള്ള , പെണ്ണു പിടി ഒക്കെ ഉള്ള ഒരു മകനുമാണ്  - ഇതിലെ മുഖ്യമന്ത്രി കഥാപാത്രവും മകന്‍ കഥാപാത്രവും അച്ചുതാനന്ദന്‍ - അരുണ്‍ പ്രഭൃതികളാണെന്ന് ആരും പറഞ്ഞു കൊടുക്കാതെ തന്നെ എല്ലാവര്‍ക്കും  മനസ്സ്ലിലാകുന്നത്ര സാമ്യം - മമ്മൂട്ടിയുടെ പോലീസ് ഓഫീസര്‍ ചക ചകാന്ന് ഇംഗ്ലീഷിലും മലയാളത്തിലും ഡയലോഗിട്ട് മുഖ്യമന്ത്രിയുടേയും മകന്റെയും തൊലി ഉരിക്കുന്നു - ഈയൊരു സിനിമ വി എസിനെതിരെ ആണെന്നു പറഞ്ഞു വി എസ് ആരാധകര്‍ പ്രകടനം നടത്തിയിരുന്നു പോലും   . അതു കഴിഞ്ഞ്പ്പോള്‍ ദേ വരണു മറുപടി സിനിമ - ആയുധം . സത്യസന്ധത കണ്ടു പിടിച്ച മുഖ്യമന്ത്രി , എല്ലാവരും എതിര്‍ത്താലും സത്യത്തിനു വേണ്ടി നില കൊള്ളും  - ഈ സിനിമ ബിനാമിയായി പിടിച്ചത് മകന്‍ അരുണ്‍ കുമാറാണെന്നു ഒരു വിവാദം ഉണ്ടായിരുന്നു - സംഗതി എന്തായാലും രണ്ടു ചേരിക്കും കോടികള്‍ മുടക്കി പടം പിടിച്ചു പ്രചരണം നടത്താന്‍ മാത്രമുള്ള കോപ്പൊക്കെയുണ്ടെന്നു സാധാരണക്കാരനു മനസ്സിലാവും .കളി 2008 ല്‍ നിന്നു മുന്നോട്ട് പോയി 2011- ല്‍  പണ്ടെങ്ങോ ഹിറ്റായ ഒരു മലയാളം കുറ്റാന്വേഷണ ചിത്രത്തിന്റെ രണ്ടാം ഭാഗമിറങ്ങുന്നു - ആഗസ്റ്റ് 15 , പഴയ സിനിമ കണ്ടവരൊക്കെ പ്രതീക്ഷ വാനോളം ഉയര്‍ത്തി വെച്ചു സിനിമക്കു പോയി - മമ്മൂട്ടി കൂളിങ്ങ് ഗ്ലാസ്സ് വെച്ചു ബുള്ളറ്റ് അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടുന്നതൊഴിച്ചു നിര്‍ത്തിയാല്‍ കഥ ഇത്ര മാത്രം - സത്യസന്ധനായ മുഖ്യമന്ത്രി , മുരടനെന്ന എല്ലാവരും തെറ്റിദ്ധരിക്കുമെങ്കിലും ഉള്ളില്‍ പത്തരമാറ്റ് തങ്കമായ പാര്‍ട്ടി സെക്രട്ടറി, മുഖ്യമന്ത്രിയെ ആരോ നശിപ്പിക്കാന്‍ [അതായത് കൊല്ലാന്‍ എന്നു സിനിമ പറയുന്നു ] ശ്രമിക്കുന്നു - അവസാനം പാര്‍ട്ടി സെക്രട്ടറിയുടെ സൂചനയോടെ  വില്ലന്‍ ആരാണെന്നു   കണ്ടെത്തുന്നതാണ് സിനിമയുടെ രാഷ്ട്രീയം - വില്ലന്‍ വേറെ ആരുമല്ല ഇതു വരെ മുഖ്യമന്ത്രിയെ ഉപദേശിച്ചു കൊണ്ടിരിക്കുന്ന , മുഖ്യമന്ത്രിയുടെ തീരുമാനങ്ങളെ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തന്നെ - പാര്‍ട്ടി സെക്രട്ടറി തങ്കപ്പെട്ട മനുഷ്യന്‍ , വിശാല ഹൃദയന്‍ മുഖ്യമന്ത്രി ഇത്ര നാളും തെറ്റിദ്ധരിപ്പിക്കപ്പെട്ട് ഭരിച്ചു കൊണ്ടിരുന്ന , തീരുമാനങ്ങളെടുത്തിരുന്ന വിഡ്ഡ്യാന്‍ - അവസാനം സ്വന്തം തെറ്റ് മനസ്സിലാക്കുന്നതോടെ സിനിമ അവസാനിക്കുന്നു - ശുഭം &lt;br /&gt;&lt;br /&gt;ഇക്കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിന്റെ തിരക്കഥ തന്നെയല്ലെ ഇത് ?തന്റെ ഉപജാപകങ്ങളില്‍ പെട്ടു സ്ഥിരമായി തെറ്റു കുറ്റങ്ങള്‍ ചെയ്തു പോയ മുഖ്യമന്ത്രിയെ മുരടനെങ്കിലും ഉള്ളില്‍ നന്മ നിറഞ്ഞ പാര്‍ട്ടി സെക്രട്ടറിയുടെ കാരുണ്യത്തില്‍ അച്ചുതാനന്ദന്‍ നടപടികളില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെടുന്നു , പകരം അഞ്ചാമതും പാര്‍ട്ടി സെക്രട്ടറിയായി പിണറായിയെ നോമിനേറ്റ് ചെയ്യുന്നു  ,കനത്ത തെറ്റുകള്‍ സംഭവിച്ച വി എസ് അചുതാനന്ദന്‍ പിണറായിയുടെ ഔദാര്യത്തില്‍   നടപടികളില്‍ നിന്നു രക്ഷപ്പെടുന്നു - വീണ്ടും  ശുഭം .&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;മറ്റു പാര്‍ട്ടികളില്‍ നിന്നു വ്യത്യസ്ഥമായി സി പി എമ്മിന്റെ നേതൃത്വ പദം തിരഞ്ഞെടുപ്പ്  ഇത്ര ചര്‍ച്ചയാകുന്നതും എന്തു കൊണ്ടാണ് ? &lt;br /&gt;&lt;/span&gt;&lt;br /&gt;കേരളത്തിലെ ഭരണമാറ്റങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നതും സ്വീകരിക്കപ്പെടുന്നതും രാഷ്ട്രീയ - വികസന നിലപാടുകള്‍ക്കപ്പുറത്തു ഭരണ വിരുദ്ധ വികാരങ്ങള്‍ അടിസ്ഥാനമാക്കിയാണ് [anti-incumbency factor] . അതായത് അഞ്ചു വര്‍ഷം ഒരു  പക്ഷം ഭരിക്കുമ്പോള്‍ അടുത്ത  അഞ്ചു വര്‍ഷത്തേക്കു മറ്റേ പക്ഷത്തെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതതമാക്കപ്പെടുന്ന ഭരണ വിരുദ്ധ തരംഗം നിശ്ചയമായും ഉണ്ടായിരിക്കും .ഈ പറഞ്ഞതില്‍ ചെറിയ ചില പിശകുകള്‍ ഉണ്ടെങ്കിലുംഈയൊരു പാറ്റേണിലാണ് ഇക്കണ്ട കാലമത്രയും കേരളത്തിലെ മന്ത്രിസഭകള്‍ രൂപം കൊണ്ടിട്ടുള്ളത് .വലതു പക്ഷം , ഇടതു പക്ഷം  രണ്ടു വ്യത്യസ്ഥ നിലപാടുള്ള , രണ്ടു വ്യത്യസ്ഥ ആദര്‍ശങ്ങളുള്ള , രണ്ടു വ്യത്യസ്ഥ പക്ഷങ്ങള്‍ ഇത്തരമൊരു ആള്‍ട്ടര്‍നേറ്റീവ് സജഷനായി നില കൊള്ളുമ്പോള്‍ അതൊരു സ്വാഭാവിക രീതിയുമാണ് . വലതു പക്ഷത്തിന്റെ വികസന നിലപാടുകള്‍ , സാമ്രാജ്യത്വ അനുകൂല നയങ്ങള്‍ എന്നിവയൊക്കെ ജന വിരുദ്ധമായിത്തുടങ്ങുമ്പോള്‍ സ്വാഭാവികമായും നമുക്കു ആശ്രയിക്കാന്‍ ഒരു ഇടത് പക്ഷമുണ്ടായിരുന്നു അതിനെ നയിക്കുന്നത് പാര്‍ട്ടിയുടെ സെക്രട്ടറിയാണ്  അതു കൊണ്ട് തന്നെയാണ് സി പി എം നേതൃതിരഞ്ഞെടുപ്പ് ഒരു മന്ത്രി സഭാ രൂപീകരണത്തോളം തന്നെ പൊതു ജനങ്ങളെ ബാധിക്കുന്നത് . &lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;രണ്ടു വലതു പക്ഷങ്ങള്‍ .&lt;/span&gt;&lt;br /&gt;&lt;br /&gt;പിണറായിയുടെ അനിഷേധ്യതയില്‍ ഇടതു പക്ഷം വലതു പക്ഷമാണ് അല്ലെങ്കില്‍ വലതു പക്ഷത്തേക്കാള്‍ വലത്താണ് .ആ ഒരു നിലയ്ക്കു ഭരണ മാറ്റത്തില്‍ ഇനി  ഒരു ഇടതു പക്ഷം എന്ന പ്രതീക്ഷ അസ്ഥാനത്താണ് .- കണ്ണേ കരളെ വി എസ് ഫാന്‍സ് അസോസിയേഷന്‍ പ്രചരിപ്പിക്കുന്ന പോലെ വി എസിന്റെ പുണ്യാളത്തത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ലെങ്കിലും ജനകീയ പ്രശ്നങ്ങളില്‍ ഒരു യഥാര്‍ത്ഥ ഇടതു പക്ഷമാകാന്‍ വി എസിന് കഴിയും  , കഴിഞ്ഞിട്ടുമുണ്ട് . കാറ്റൂള്ളപ്പോള്‍ തൂറ്റുക എന്ന നയത്തിന്മേല്‍ കിടന്നു കളിച്ച് അങ്ങനെ  നെല്ലേത് പതിരേതെന്ന തിരിച്ചറിവില്ലാതെ തൂകിതൂകി രസിച്ച ഒരു മകനും നീട്ടി വലിച്ച കോമാളിത്തമുള്ള അല്പം വിടു വായത്തവും ഒഴിച്ചാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ജനകീയ പ്രശ്നങ്ങളോട് , അടിസ്ഥാന വര്‍ഗ്ഗത്തോട് അനുഭാവമുള്ള ഒരു നേതാവ് അച്ചുതാനന്ദന്‍ തന്നെയാണ് . &lt;br /&gt;&lt;br /&gt; പക്ഷെ പാര്‍ട്ടിയില്‍  വി എസ് നിഷ്പ്രഭനാകുമ്പോള്‍ നമുക്കു കാണാന്‍ കഴിയുന്നതെന്താണ് ?  സി പി എമ്മിന്റെ ഔദ്യോഗിക പക്ഷത്തിന്റെ പങ്കാളികള്‍ , അഭ്യുദയകാംക്ഷികള്‍ , സ്പോണ്‍സേഴ്സ് ഇതൊക്കെ  ഫാരിസ് അബൂബക്കര്‍ , സാന്റിയാഗോ മാര്‍ട്ടിന്‍ , ലീലാ  കൃഷ്ണന്‍ നായര്‍ , ഗള്‍ഫാര്‍ മുഹമ്മദാലി , ടോമിന്‍ തച്ചങ്കരി  എന്നിങ്ങനെ  വന്‍ കിട വ്യവസായികളും ആരോപണ വിധേയരായ ഉദ്യോഗസ്ഥന്മാരും  മാത്രമായിത്തീരുന്നു  ഇങ്ങനെയുള്ള ഇടതു പക്ഷം എങ്ങനെയാണ്  അടിസ്ഥാന വര്‍ഗ്ഗത്തിന്റെ നിലപാടുകള്‍ക്കു അനുകൂലമായിത്തീരുക ?   പ്ലാച്ചിമട സമരത്തില്‍ സംസ്ഥാന നേതൃത്വം എടുത്ത നിലപാടും പിന്നീട് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട്  “ പ്ലാച്ചിമട കേവലം പ്രാദേശിക എതിര്‍പ്പ് മാത്രമാണ് “ എന്ന പിണറായി എടുത്ത നിലപാട് [വിക്കിലീക്സ് പുറത്തു വിട്ടത് പ്രകാരം ] , കിണാലൂര്‍ ഭൂമി പ്രശ്നവും അതിനെ ചുറ്റിപ്പറ്റി സി പി എം നേതാക്കന്മാരുമായി ബന്ധപ്പെട്ട ഭൂമാഫിയ വിവാദങ്ങളിലും സി പി എം എടുത്ത നിലപാട് , കഴിഞ്ഞ ഇടത് സര്‍ക്കാരില്‍ അച്ച്യുതാന്ദന്റെ ഇടപെടലുകള്‍ കൊണ്ടു മാത്രം ഒരു നിയന്ത്രിത അവസ്ഥയില്‍ അവസാനിച്ച എള മരം കരിമിന്റെ  വ്യവസായ വല്‍ക്കരണം , തോമസ് ഐസക്കിന്റെ നവ ലിബറല്‍ സാമ്പത്തിക പരിഷ്കരണങ്ങള്‍ - രണ്ടും  അച്യുതാന്ദന്റെ അഭാവത്തില്‍ ശക്തമാകാന്‍ സാധ്യതയുണ്ട് . അപ്പോള്‍ ഇനി നമുക്കു മുന്നില്‍ ശേഷിക്കുന്നത് വലതു പക്ഷവും തീവ്ര വലതു പക്ഷവും മാത്രമാണ് .&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;വന്‍ കിട വ്യവസായികളുമായി അല്പം ചങ്ങാത്തമാകുന്നതിലെന്തു തെറ്റ് ?  അവര്‍ പാര്‍ട്ടികളുടെ അനുഭാവികളാകുന്നതില്‍ എന്താണ് തെറ്റ് ?   &lt;br /&gt;&lt;/span&gt;&lt;br /&gt;Business is business , there should be some give &amp; takes :) . - &lt;br /&gt;&lt;br /&gt;ബിനീഷ് കൊടിയേരി രവിപ്പിള്ളയുടെ വന്‍ കിടകമ്പനിയുടെ വൈസ് പ്രസിഡണ്ടാകുന്നത്  ബിനീഷിന്റെ അനിതര സാധാരണമായ മാനേജ്മെന്റ് മികവും ഉന്നത ബിരുദങ്ങളും കൊണ്ടല്ല എന്നാര്‍ക്കും ഊഹിക്കാം [ഒരു കമ്പനിയുടെ വൈസ് പ്രസിഡണ്ട് ഒക്കെ ആകാനുള്ള യോഗ്യതകളെക്കുറിച്ച് സാമാന്യ ധാരണയുള്ളവര്‍ക്കത് മനസ്സിലാകും ] - ബിനീഷിന്റെ അച്ഛന്‍ കേരളത്തിലെ ആഭ്യന്തരമന്ത്രിയായിരിക്കുന്നതു കൊണ്ടു തന്നെയാണത് സംഭവിക്കുന്നത് .പ്രവേശനകാര്യത്തില്‍ കടുത്ത നിബന്ധനകളുള്ള അമൃത വിശ്വപീഠത്തില്‍ തന്നെ പിണറായിയുടെ മകള്‍ക്കു സീറ്റ് ലഭിക്കാന്‍ വ്യവസായിയായ ലീലാ കൃഷ്ണന്‍ നായരുടെ ശുപാര്‍ശയുണ്ടായിരുന്നെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ എഴുതിയത് ഈയടുത്താണ് വായിച്ചത് , സന്തോഷ് മാധവന്റെ പ്രശ്നത്തില്‍ കേരളത്തിലെ ഓരോ മുക്കിലെയും ആള്‍ ദൈവങ്ങളെ ഡി ഫിക്കാര്‍ ഓടിച്ചിട്ടൂ അടിക്കുമ്പോഴും മാതാ അമൃതാനന്ദ മയിയുടെ നേരെ ഒരു മുദ്രാവാക്യം പോലും മുഴങ്ങാത്തത് പിണറായി വിജയന്റെ മകള്‍ അമൃതയില്‍ പഠിച്ചതു കൊണ്ടാവില്ല എന്നു സമാധാനിക്കാനെ നമുക്കു കഴിയൂ .ജസ്റ്റിസ്  കെ ജി ബാലകൃഷ്ണനും യൂത്ത് കോണ്‍ഗ്രസ്സുകാരനായ മരു മകനുമെതിരെ മനോരമ പോലും എഴുതിയപ്പോള്‍ നിശബ്ദത പാലിച്ച പത്രമാണ് ദേശാഭിമാനി .ഡല്‍ഹി ഹൈ കോര്‍ട്ടില്‍ ഒരു കെ ജി ബാലകൃഷ്ണനെതിരെ Dr M Furquan എന്നൊരു പത്ര പ്രവര്‍ത്തകന്‍ കൊടുത്ത സ്റ്റേറ്റ് മെന്റില്‍ ഇങ്ങനെ പറയുന്നു -  “Justice K G Balakrishnan has fast-tracked the SNCLavalin case due to pressure exerted on him by his family members, who are very friendly with Pinarayi Vijayan.”  ഇതൊക്കെ വളരെ യാദൃശ്ചികമായ സംഭവങ്ങളാണ് പിണറായിയുടെ കുറ്റമൊന്നുമല്ല   . ടോട്ടല്‍ 4 യു തട്ടിപ്പില്‍ ശ്രീമതി ടീച്ചറുടെ മകന്‍ ഉള്‍പ്പെട്ടതായി ആരോപണം വന്നതിനു ശേഷം കേസിന്റെ ഗതി തന്നെ മാറിപ്പോയത് . അങ്ങനെ അങ്ങനെ പോകുന്നു കഥകള്‍ - ഓരോ ബന്ധങ്ങളും അവയുമായി ബന്ധപ്പെട്ട സംഭവങ്ങളെ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുകയെന്നത് ഊഹിക്കാന്‍ പോലും കഴിയാത്തതാണ് ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ എന്നത് വലിയ കുറ്റമാകുന്നതെങ്ങനെയാണ് ? &lt;br /&gt;&lt;br /&gt;&lt;br /&gt;സാന്റിയാഗോ മാര്‍ട്ടിന്‍ ദേശാഭിമാനിക്കു രണ്ട് കോടിയോ മറ്റോ ചില്വാനം കൊടുക്കണ്ടായി , പടക്കമുണ്ടാക്കുന്ന ശിവകാശി പേപ്പറില്‍ നംബറിട്ടു കൊടുത്ത് കോടികള്‍ ഉണ്ടാക്കുന്ന പണിയായിരുന്നു മാര്‍ട്ടിന് . 2003 ല്‍  ജയലളിത തമിഴ് നാട്ടില്‍ ലൊട്ടറിയങ്ങു നിരോധിച്ചു . പെട്ടെന്നൊരീസം കോടികളുടെ വരവുള്ള ബിസിനസ്സ്  അങ്ങു സ്റ്റോപ്പായപ്പോള്‍ ഹൃദയ സ്തംഭനം വന്നു മരിക്കേണ്ടതായിരുന്നു സാന്റിയാഗൊ , പക്ഷെ കേരളത്തിന്റെ നന്മ കൊണ്ടു മാത്രം തമിഴ് നാട്ടിലെ ബിസിനസ്സ് കൂടി കേരളത്തില്‍ കിട്ടി , അതിനൊരു ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മ്രരണയായി രണ്ടല്ല ഇരുപതു കോടി വരെ കൊടുക്കാനും തയ്യാറായിരുന്നു . അത് കൂടാതെ സാന്റിയാഗോ മാര്‍ട്ടിന്‍ കടുത്ത ഒരു ഭാഷാ സ്നേഹിയാണ് അതത് പ്രദേശത്തു ഉള്ള ഭാഷകളെ പുനരുദ്ധരിക്കാന്‍ വേണ്ടി കയ്യും കണക്കുമില്ലാതെ അങ്ങ് സഹായിച്ചു കളയും .തമിഴ് നാട്ടില്‍ നടന്ന ആഗോള തമിഴ് സമ്മേളനത്തിനു പൈസ മുഴുവന്‍ മുടക്കീത് മൂപ്പരായിരുന്നല്ലോ , അത് പോലെ കേരളത്തിലെ ഭാഷയെ ഉദ്ധരിക്കാമെന്നു കരുതി നോക്കുമ്പോള്‍ കാണുന്നതെന്താണ് ? ദേശാഭിമാനി പോലെ ഉന്നത ഭാഷാ നിലവാരമുള്ള ഒരു പത്രം അച്ചു കുത്താന്‍ പൈസയില്ലാതെ ചക്രശ്വാസം വലിക്കുന്നു , ഉടന്‍ കൊടുത്തു ഒരു രണ്ടു കോടി ബോണ്ടായിട്ട്  - ഭാഷ പുഷ്കലമാകട്ടെ - വേറെ യാതൊരു ചിന്തയും അങ്കുരിച്ചിരുന്നതല്ല . അതിന്   ലോട്ടറി കച്ചോടത്തിനു ഒത്താശ ചെയ്യണൂന്നോ മറ്റോ പറഞ്ഞു  എന്തെല്ലാം പുകിലുകളായിരുന്നു അന്നീ സാമ്രാജ്യത്വ ബൂര്‍ഷ്വകള്‍ ഉണ്ടാക്ക്യേത് . &lt;br /&gt;&lt;br /&gt;സി പി എം നേതാക്കളും  മക്കളും പത്തു പുത്തനുണ്ടാക്കുന്നതില്‍ അസൂയ , കണ്ണു കടി ഇത്യാദി വികാരങ്ങള്‍ ഉള്ളത് കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നു പറഞ്ഞാലും സമ്മതിക്കാം  - അല്ലാണ്ടെന്താ ചെയ്യാ ? . പക്ഷെ പത്തു പുത്തനോടൊപ്പം ഒത്തു തീര്‍പ്പുകളും നിലപാട് വ്യതിയാനങ്ങളും സ്വാഭാവികം , അത് ഒരു ജനതയെ സ്വാധീനിക്കുന്നതാകയാലാണ് ഈ ആശങ്ക .നിലപാടുകളില്‍ ഒത്തു തീര്‍പ്പുകള്‍ ഉണ്ടാകുമ്പോള്‍ ചുവപ്പിന്റെ കടുപ്പം കുറയുമ്പോള്‍ , ഇടത് പക്ഷം അങ്ങനെ വലതു പക്ഷമായിത്തീരുന്നു .&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;&lt;br /&gt;ഉപദംശം . &lt;/span&gt;&lt;br /&gt;&lt;br /&gt;കേരളത്തിലെ ക്യാപിറ്റല്‍ പണിഷ്മെന്റിന്റെ ഉപജ്ഞാതാവാ‍യ ശ്രീമാന്‍ സ്വരാജ് സര്‍ തന്നെയാണ് മുമ്പൊരിക്കല്‍ “പിതൃശൂന്യ പത്ര പ്രവര്‍ത്തനം “ എന്ന  പ്രയോഗം  നടത്തിയിരുന്നതു ഓര്‍മ്മ കാണുമല്ലോ ,അന്നു പത്രക്കാരെ അങ്ങനെ വിശേഷിപ്പിക്കാന്‍ മാത്രം അദ്ദേഹത്തിന്റെ ധാര്‍മ്മിക രോഷത്തെ പരകോടിയിലെത്തിച്ചത്  - സഹപ്രവര്‍ത്തകയായ സിന്ധുജോയിയെപ്പറ്റിയെയും ഒരു സി പി എം നേതാവിനെയും ചേര്‍ത്ത് മാതൃഭൂമിയിലോ മറ്റോ വന്ന ഒരു ഗോസ്സിപ്പ് വാര്‍ത്തയെത്തുടര്‍ന്നായിരുന്നു .അത്തരത്തില്‍ അനാവശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ ആര്‍ക്കും ധാര്‍മ്മിക രോഷമൊക്കെ ഉണ്ടാകും , പക്ഷെ സിന്ധു ജോയി പാര്‍ട്ടി വിട്ട അന്നു മുതല്‍ ഇന്നു വരെ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ അവരെ കഥാ‍പാത്രമാക്കി പ്രചരിക്കുന്ന അശ്ലീല കാര്‍ട്ടൂണുകളെയും അശ്ലീല വിവരണങ്ങളടങ്ങിയ ചിത്രങ്ങളെയും പ്രചരിപ്പിക്കുന്ന ഇടത് പക്ഷ സൈബര്‍ ബൌദ്ധികതയെ അതേ സ്വരാജിന്റെ പഴയ ന്യായം വെച്ച് പിതൃശൂന്യ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് എന്നു വിളിക്കാമോ എന്തോ :).&lt;br /&gt;&lt;br /&gt;Picture courtesy : express malayalam&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7776123822028832264-8081675332571301022?l=isolatedfeels.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://isolatedfeels.blogspot.com/feeds/8081675332571301022/comments/default' title='Post Comments'/><link rel='replies' type='text/html' href='http://isolatedfeels.blogspot.com/2012/02/blog-post.html#comment-form' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/8081675332571301022'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/8081675332571301022'/><link rel='alternate' type='text/html' href='http://isolatedfeels.blogspot.com/2012/02/blog-post.html' title='ചുവപ്പു കറുത്തു തുടങ്ങുമ്പോള്‍ .'/><author><name>Alchemist</name><uri>http://www.blogger.com/profile/13327962864845771978</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-sR-HyFJszC0/TxpPJEgRQVI/AAAAAAAABLI/9CRN2z-XKAM/s220/206363_207436025952076_100000570409616_754135_6512114_n.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-CalwwTZ-L7E/TzduRzVGfqI/AAAAAAAABMU/ElGYndR10NI/s72-c/1234.jpg' height='72' width='72'/><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-7776123822028832264.post-6697508290241148297</id><published>2012-01-20T21:20:00.000-08:00</published><updated>2012-01-24T07:04:09.234-08:00</updated><title type='text'>വര്‍ഗ്ഗീയ വിവേചനത്തിന്റെ  ബൌദ്ധിക ജിഹാദ് .</title><content type='html'>മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍  ഭാഷാ പരമായ ഔന്നത്യവും സമകാലിക വിഷയങ്ങളിലുള്ള വ്യക്തമായ അവലോകനങ്ങളുമായി സാമാന്യം നിലവാരം പുലര്‍ത്തുന്ന ഒരു പ്രസിദ്ധീകരണമാണ് മാധ്യമം ആഴ്ചപ്പതിപ്പ് . മതേതരത്വം - സാമ്രാജ്യത്വ വിരുദ്ധ - ദളിത് ആദിവാസി അനുകൂല - പരിസ്ഥിത പ്രണയം അങ്ങനെ ഒന്നിലധികം പ്രഖ്യാപിത നിലപാടുകള്‍ ഓരോ ലക്കത്തിലും ലേഖനമായും മുഖ പ്രസംഗമായും ഒക്കെ അവതരിപ്പിക്കുകയും മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകകളായി സ്വയം വിലയിരുത്തുകയും ചെയ്യുന്ന പ്രസിദ്ധീകരണം കൂടിയാണത് . കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നവസാമൂഹിക ഗ്രൂപ്പുകളുടെയും മുഖ പത്രം .നവ സാമൂഹിക ഗ്രൂപ്പെന്നാല്‍ അത്യാവശ്യം ജമാ അത്തെ ഇസ്ലാമികാര്‍, അതി തീവ്ര മുസ്ലീം  ഇടതു പക്ഷക്കാര്‍ , പിന്നെ ദളിത് സ്നേഹികള്‍ ഇതാണ് നവ സാമൂഹിക ഗ്രൂപ്പ് . പി കെ പൊക്കര്‍ സായിബ് , കെ ഇ എന്‍ കുഞ്ഞയമ്മദ് സായിബ് , മുതലായ ഇര സംരക്ഷണക്കാരും ബി ആര്‍ പി ഭാസ്കര്‍ , സി ആര്‍ നീലകണ്ടന്‍ ഇത്യാദി അഞ്ചാം തൂണുകാരുമെല്ലാം പെടും . ഇതില്‍ കെ ഇ എന്‍ കുഞ്ഞയമ്മദ് സായിബാണ്  ജമാ അത്തെ ഇസ്ലാമി സ്പോണ്‍സേഡ്  “ സ്വത്വവാദം “ എന്ന പൊട്ടാതെ പോയ ഗുണ്ടിന്റെ   ഉപജ്ഞാതാവ്&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;മാധ്യമം ദിനപത്രം മുസ്ലീങ്ങള്‍  പോലും വായിക്കാന്‍ മടിക്കുന്ന കാലത്തും മാധ്യമം ആഴ്ചപ്പതിപ്പ് അതിന്റെ ഭാഷാ നിലവാരം കൊണ്ടും ഉയര്‍ത്തുന്ന വിഷയങ്ങള്‍ കൊണ്ടും മുഖ്യധാരയില്‍ ശ്രദ്ധേയമായിരുന്നു .ജമാ അത്തെ ഇസ്ലാ‍മിയുടെ പ്രഖ്യാപിത കാഴ്ചപ്പാടുകളില്‍ നിന്നു വ്യത്യസ്ഥമായി  ആഴ്ചപ്പതിപ്പിനു നല്‍കാന്‍ അവര്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു .ഒരേ മാതാ പിതാക്കള്‍ക്കളില്‍ നിന്നുണ്ടായ മക്കള്‍ രണ്ടു തരത്തില്‍ പെരുമാറിയാലും അവരുടെ അടിസ്ഥാന സ്വഭാവം എപ്പോഴും ഒന്നു തന്നെയായിരിക്കുമെന്നത് ശാസ്ത്രീയ സത്യമാണ് . അതു കൊണ്ടു തന്നെ ജമാ അത്തെ ഇസ്ലാമി മാധ്യമത്തിലൂടെ പരത്തുന്ന ബൌദ്ധിക ജിഹാദിസം മനസ്സിലാകാത്തവര്‍ പ്രബോധനം   വായിച്ചു പ്രബോധിതരാകുവാന്‍ ശ്രമിക്കുക , ആദ്യ രണ്ടു പേജു വായിക്കുമ്പോള്‍ തന്നെ കാര്യങ്ങള്‍ക്കൊക്കെ ഏകദേശമൊരു തീര്‍പ്പു കിട്ടും തീര്‍ച്ച. ഇനി പ്രബോധനം വായിക്കാന്‍ മാത്രം ക്ഷമ നമ്മുടെ കയ്യിലില്ലെങ്കില്‍ ചുരുങ്ങിയത് മലര്‍ വാടി ബാല മാസികയെങ്കിലും വായിക്കുക , ബാല്യം മുതല്‍ ഒരു കുട്ടിയെ എങ്ങനെ പ്രബോധിപ്പിച്ചെടുക്കുന്നതെന്നു കാണാം .പക്ഷെ മാധ്യമം തുടക്കം മുതല്‍ അതിന്റെ പ്രഖ്യാപിത നിലപാടുകളെ ഗോപ്യമായി , ബുദ്ധിപരമായി അവതരിപ്പിക്കുന്നതില്‍ അസാധാരണമായ കയ്യടക്കം കാട്ടിയെന്നു സമ്മതിക്കേണ്ടി വരും അതിന്റെ തുടക്കക്കാലത്ത് അക്കാലത്തെ ഏറ്റവും  ധിഷണാശാലിയായ  പി കെ ബാലകൃഷ്ണനെയും പിന്നീട് പ്രശസ്ത സാഹിത്യകാരന്‍ സി രാധാകൃഷനെയും ഒക്കെ സ്ഥാനീയ എഡിറ്റര്‍ പദവി കൊടുത്തു കൊണ്ടാണ് മുഖ്യധാരയിലെ പ്രതിച്ഛായ സൃഷ്ടിച്ചെടുത്തത് .&lt;br /&gt;&lt;br /&gt;പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ഒടുക്കത്തെ അത്താണിയാണ് ജമാ അത്തെ ഇസ്ലാമിയും അതിന്റെ പ്രസിദ്ധീകരണങ്ങളുമെന്നാണ് അവര്‍ തന്നെ പറയുന്നത് .  ജമാ അത്തെ ഇസ്ലാമി കേരള യുടെ ഭരണ ഘടനയില്‍ [അവരുടെ വെബ് സൈറ്റില്‍ നല്ല പച്ച യൂണീക്കൊഡ് മലയാളത്തില്‍ അതെഴുതി വെച്ചിട്ടുണ്ട് ] തന്നെ പറയുന്നുണ്ട് ഇഖാമതുദ്ദീന്‍ ആണ് അവരുടെ ലക്ഷ്യം എന്നു , അതായത് ഇന്നു ലോകത്തു പ്രാമാണികവും സുരക്ഷിതവും അല്ലാഹുവിങ്കല്‍ സ്വീകാര്യമായ ഏക ദീന്‍ ഇസ്ലാം ആണ് അനുസരിച്ചു ജീവിക്കുക അങ്ങനെ അല്ലാഹുവിന്റെ പ്രീതിയും പരലോക വിജയവും കരസ്ഥമാക്കുക ഇതു മാത്രമാണ് ഇഹലോകത്തെ ജീവിതത്തിന്റെ ലക്ഷ്യം . അതൊക്കെ ശരി തന്നെയായിരിക്കും അല്ലെന്നു പറയാന്‍ മാത്രമുള്ള വിവരമൊന്നും എനിക്കില്ല. ഒരു സംഘടനയ്ക്കു അങ്ങനെ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള എല്ലാ അവകാശങ്ങളും ഒരു ജനാധിപത്യ രാജ്യമായ ഇന്‍ഡ്യയില്‍ ഉണ്ട് .പക്ഷെ അങ്ങനെയൊരു സംഘടന ജനാധിപത്യക്കുറിച്ചു , നിയമത്തെക്കുറിച്ചൊക്കെ വല്ലാതെ ആകുലപ്പെടുന്നതു അല്പം കടന്ന കൈയ്യല്ലെ  ?ഇന്‍ഡ്യന്‍ ഭരണഘടന അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ കോടതികളില്‍ ജമാ അത്തെ ഇസ്ലാമിയുടെ സജീവ പ്രവര്‍ത്തകര്‍ക്കു ജോലിക്കു പോകണമെങ്കില്‍ പ്രത്യേക അനുവാദം വാങ്ങണമെന്നാണ് അറിവ് .സംഗതി ഇവ്വിധമുള്ള പൊരുത്തക്കേടുകളെക്കുറിച്ചൊക്കെ എം എന്‍ കാരശ്ശേരിയും ഹമീദ് ചേന്ദമംഗലൂരുമൊക്കെ പലയാവൃത്തി ലേഖനങ്ങളും പുസ്തകങ്ങളും വരെ എഴുതിയിട്ടുണ്ട് , പക്ഷെ അവരൊക്കെ നാഗ് പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്തു നിന്നു നേരിട്ടു പണം പറ്റുന്ന സംഘ പരിവാര്‍ പിണിയാളുകളാണെന്നൊക്കെ മാധ്യമത്തിനു അറിയാം അതു കൊണ്ടു പ്രശ്നമില്ല .&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;അരക്ഷിതരായ കേരളാ മുസ്ലീങ്ങള്‍ .&lt;/span&gt;&lt;br /&gt;&lt;br /&gt;ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്ഥമായ പുരോഗമന ചിന്താഗതിയുള്ള , ഉല്പതിഷ്ണുക്കളായ ഒരു വലിയ വിഭാഗം കേരളത്തിലുണ്ട്  , അതു കൊണ്ടു തന്നെ ശക്തമായ ഒരു മതേതര പാരമ്പര്യവും നമുക്കവകാശപ്പെടാം അതു ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ സ്വാധീന ഫലമാണ് .ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിച്ചാല്‍ ആ ഒരു സ്ഥിതി വിശേഷത്തിനു വലിയ കേടുപാടുകളൊന്നും കൂടാതെ ഇന്നും നിലനില്‍ക്കുന്നുണ്ട് .പൊതുവില്‍  കേരളത്തില്‍ ഏതെങ്കിലും മത വിഭാഗത്തിനോട് എന്തെങ്കിലും അനീതിയോ അടിച്ചമര്‍ത്തലോ ഉണ്ടെന്നു പറയാനാകാത്ത സാഹചര്യമാണ് , എന്നു മാത്രമല്ല ശക്തമായ ഒരു ഇടത് പക്ഷ വിശ്വാസത്തില്‍  [സി പി എം മാത്രമല്ല ] കുറെക്കൂടി പുരോഗമനപരമായ രാഷ്ട്രീയ നിലവാരം അവകാശപ്പെടുക കൂടി ചെയ്യാം .ഇനി ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏതെങ്കിലുമൊരു മത വിഭാഗത്തിനു എന്തെങ്കിലും തരത്തില്‍ അത്തരമൊരു  Bargaining or Negotiation  സാധ്യമാകുന്നത് മുസ്ലീം മത വിഭാഗത്തിനു മാത്രമാണ് .ഇത്തരമൊരു സാഹചര്യത്തിലാണ് മുസ്ലീം മത വിഭാഗത്തെ ടാര്‍ജെറ്റ് ചെയ്തു കൊണ്ടു കേരളാ സര്‍ക്കാര്‍ [മുസ്ലീം ലീഗ് മുള്ളിയാലും തുമ്മിയാലും ഓച്ചാനിച്ചു നില്‍ക്കുന്ന സര്‍ക്കാര്‍ ആണെന്ന് ഓര്‍ക്കണം] ഈ മെയില്‍ ചോര്‍ത്തല്‍ നടത്തിയിരിക്കുന്നത് .258 മുസ്ലീം നാമ ധാരികളുടെ E mail data &amp; log in details ആണ് സര്‍ക്കാര്‍ ചോര്‍ത്തിയിരിക്കുന്നതായി മാധ്യമം പത്രം വാര്‍ത്ത കൊണ്ടു വന്നത്  , അതുംമുസല്‍മാന്മാരുടെ മാത്രം . പ്രത്യക്ഷത്തില്‍ തന്നെ നമ്മളൊന്നു ഞെട്ടുന്നു , അല്പ സമയത്തിനു ശേഷം സമചിത്തത വീണ്ടെടുത്ത് വീണ്ടും വീണ്ടും ഞെട്ടുന്നു  - ഹോ പടച്ചോനെ മാപ്പളാര്‍ക്കൊരു നാട്ടിലും രക്ഷയില്ലല്ലോ എന്നു ആത്മഗതം മുഴക്കുന്നു , ഇസ്ലാമിനെ ഭീകരവാദിയാക്കാനുള്ള ആഗോള കുത്സിത ശ്രമങ്ങള്‍ക്കു കേരളവും വേദിയായെന്നോര്‍ത്തു  ധാര്‍മ്മിക രോഷം കൊള്ളുന്നു . എല്ലാ കലിപ്പും അടങ്ങിക്കഴിഞ്ഞു നോക്കുമ്പോള്‍ വാര്‍ത്ത ഒന്നു കൂടി വായിക്കുമ്പോഴാണ് ചില സംശയങ്ങള്‍ ഉയരുന്നത് .&lt;br /&gt;&lt;br /&gt;കൈ വെട്ടു കേസില്‍ പോലീസ് വ്യാപകമായ തിരച്ചിl നടത്തിയിരുന്നു , ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെ വീടുകളില്‍ റെയിഡ് നടത്തിയിരുന്നു , ഇതൊക്കെ സ്വാഭാവികമാണ് - ഒരു രാഷ്ട്രീയ കൊലപാതകമുണ്ടാകുമ്പോഴും ഇതൊക്കെ തന്നെ നടക്കുന്നുണ്ട് . ഉടന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വ്യാപക പ്രചരണം - മുസ്ലീങ്ങള്‍ അരക്ഷിതാവസ്ഥയിലാണ് - പോലീസ് വേട്ടയാടുന്നു - പിന്നെ പോലീസ് എന്തു ചെയ്യണമായിരുന്നു - കൈ വെട്ടു കേസില്‍ സംശയം തോന്നുന്ന എല്ലാ അവന്മാരെയും പിടിച്ചു ഒരുമ്മയും കൊടുത്തു നന്ദി പറഞ്ഞു തിരിച്ചയക്കണമായിരുന്നോ ? പക്ഷെ ഈയൊരു മുസ്ലീം പീഡനം - മുസ്ലീം അരക്ഷിതാവസ്ഥ എന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രചരണം വ്യാപകമായതു കൊണ്ട് അന്നു സുഡാപ്പി ബാനറില്‍ മത്സരിച്ച കൈ വെട്ടു കേസിലെ പ്രതി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ ജയിച്ചു - അപ്പോള്‍ ഈ അരക്ഷിതാവസ്ഥ പ്രചരണത്തിനും മുസ്ലീം മതമൌലിക ഏകീകരണത്തിനും വലിയ ശക്തിയുണ്ട് എന്നു നമുക്കു മനസ്സിലാക്കാം . അതു തന്നെയാണ് ഇവിടെയും പ്രയോഗിക്കുന്ന ആശയം . &lt;br /&gt;&lt;br /&gt;സമകാലിക സംഭവങ്ങളെ അല്പം കൂടി ശ്രദ്ധിച്ചു വിലയിരുത്തിയാല്‍ ഈ “അരക്ഷിതാവസ്ഥ - ഒറ്റപ്പെടല്‍ “ പ്രചരണത്തിന്റെ പരിണിത ഫലമാണ് എന്‍ ഡി എഫ് - സുഡാപ്പി -സിമി എന്നീ പ്രസ്ഥാനങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ശക്തിപ്പെടുന്നതെന്നു കാണാം .മുസ്ലീം ഏകീകരണമല്ലാതെ ഈ പ്രസ്ഥാനങ്ങള്‍ക്കു മറ്റെന്തു അജണ്ടയാണുള്ളത് ? മുസ്ലീം ഏകീകരണത്തിനു , മുസ്ലീം ഉള്‍ വലിയലിനു ഏറ്റവും നല്ല വിഷയമാണ് ഈ അരക്ഷിതാവസ്ഥ&lt;br /&gt;&lt;br /&gt;ഭൂരിഭാഗവും മുസ്ലീം മതസ്ഥരാകുമ്പോള്‍ മുസ്ലീങ്ങളെ മാത്രം ലക്ഷ്യം വെച്ചാണെന്നു പറയുന്നതിലെന്തു തെറ്റ് എന്നു  മാധ്യമം പത്രാധിപര്‍ തിരിച്ചു ചോദിച്ചു കഴിഞ്ഞു . പക്ഷെ ഒരാള്‍ ഇടപഴകുന്നതില്‍ ഭൂരിഭാഗവും മുസ്ലീം നാമധാരികളാവുമ്പോള്‍ പോലീസ് എന്തു ചെയ്യാനാണ്  ?ഉദാഹരണമായി നടത്തറ ബോയ്സ്  യു പി സ്കൂളില്‍ പഠിക്കുന്ന ടിന്റുമോന്റെ സുഹൃത്തുക്കള്‍ ആ സ്കൂളില്‍ തന്നെയാകുന്നത് സ്വാഭാവികമാണ്  , അതു പോലെ തന്നെ ഇസ്ലാം  വിശ്വാസങ്ങളോട് അമിത വിധേയത്വം പുലര്‍ത്തുന്ന ഒരാളുടെ മെയില്‍ കോണ്ടാക്റ്റ് ലിസ്റ്റില്‍ 100 ഹിന്ദു  , 75 ക്രിസ്ത്യന്‍ ,50 മുസ്ലീം എന്നിങ്ങനെ ജന സംഖ്യാനുപാതികമായി കാണാന്‍ സാധ്യതയില്ല അതിനു പോലീസെന്തു ചെയ്യും എന്റെ വിജു നായരെ ? &lt;br /&gt;&lt;br /&gt;നമുക്കീ ഹിന്ദു - ക്രിസ്ത്യന്‍ - മുസ്ലീം ജനസംഖ്യാ കണക്കെടുപ്പു നിര്‍ത്തി കാര്യങ്ങളിലേക്കു വരാം - കേരളത്തില്‍ ഇസ്ലാം തീവ്രവാദം അല്ലെങ്കില്‍ മൌലിക വാദം ഇല്ല , അതൊക്കെ ഭരണകൂട ഭീകരതയാണ് എന്നു സ്ഥാപിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് പോപ്പുലര്‍ ഫ്രണ്ട് തൊടുപുഴയില്‍  കൈവെട്ടു പരാക്രമം നടത്തിയത് .  വ്യക്തമായ ആസൂത്രണവും വിദേശ സഹായവും ഉണ്ടായിരുന്ന ഒരു സംഭവമായിരുന്നു അത് , ആ സംഭവം നടന്നു എന്നതിലുപരി അതിനെ ന്യായീകരിക്കുന്ന ഒരു നിലപാട് പല സ്ഥലത്തു നിന്നും ഉണ്ടായി .പ്രവാചകനെ നിന്ദിച്ചോ ഇല്ലയോ എന്നുള്ള ഹൈപ്പോതെറ്റിക്കല്‍ ചോദ്യത്തിനുമപ്പൂറത്തു വളരെ ആസൂത്രിതമായി അതിനൊരു പകരം വീട്ടല്‍ ഉണ്ടാകാന്‍ മാത്രമൊരു മത മൌലിക വാദത്തീന്റെ ദല്ലാളന്മാര്‍ കേരളത്തില്‍ ശക്തമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് തെളിഞ്ഞതാണ് . അതിനും മുമ്പാണ് കേരളത്തിലെ മുസ്ലീം ചെറുപ്പക്കാര്‍ ജിഹാദില്‍ ആകൃഷ്ടരായി പാക്കിസ്ഥാനിലേക്കു കടക്കുന്നുവെന്നെല്ലാമുള്ള വലിയ വാര്‍ത്താ പ്രചരണങ്ങളുണ്ടായത് .അന്നു ഏറെ പഴി കേട്ടത് സര്‍ക്കാറിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങളായിരുന്നു . ഇപ്പോള്‍ അത്തരത്തില്‍ സിമി ബന്ധമുണ്ടെന്നു സംശയിക്കപ്പെടുന്ന ഒരാളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെ നിരീക്ഷിക്കുന്നതില്‍ എന്താണ് തെറ്റ്  ?  അഹിതമായി എന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പെ അതു തടയുന്നതല്ലെ ഉചിതം .&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;പത്രാധിപരെ നിങ്ങള്‍ക്കു അംനീഷ്യ ഉണ്ടോ  ? &lt;/span&gt;&lt;br /&gt;&lt;br /&gt;മാധ്യമം ഈ-മെയില്‍ സ്കൂപ്പിനെ അവതരിപ്പിക്കുന്നത് ഇത് വ്യക്തികളുടെ സ്വകാര്യതയെ മാനിക്കാത്ത ജനാധിപത്യ വിരുദ്ധമെന്നും ലോകത്തു മുമ്പെങ്ങും നടക്കാത്ത നികൃഷ്ടവുമാണെന്നാണ് .  2010 ഡിസംബര്‍ ലക്കം “പത്രാധിപരെ താങ്കളും നഗ്നനാണ് “  എന്ന കവര്‍ സ്റ്റോറിയുമായി ഇറങ്ങിയ മാധ്യമം ആ ലക്കത്തില്‍ പ്രധാനമായും ഊന്നല്‍ കൊടുത്തതു ഒരേ ഒരു കാര്യത്തിനായിരുന്നു .നീരാ റാഡിയയുമായി ബന്ധപ്പെട്ട നിരവധി പേരുടെ ടെല ഫോണ്‍ ചോര്‍ത്തിയതും അങ്ങനെ പത്രാധിപരും രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റുകളുമടങ്ങിയ അവിശുദ്ധ കൂട്ടു കെട്ട് സൃഷ്ടിച്ച ജീര്‍ണ്ണാവസ്ഥയെക്കുറിച്ചുമാണ് വാരിക ഒന്നിലേറെ ഫീച്ചറുകളുമായി ധാര്‍മ്മിക രോഷം കൊണ്ടത് . അന്നത്തെ സംഭവത്തില്‍ നീരാ റാഡിയയുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ ഫോണ്‍ ചോര്‍ത്തപ്പെട്ട വ്യക്തികള്‍  - എന്‍ ഡി ടി വി എഡിറ്ററും പദ്മശ്രീ ജേതാവുമായ ബര്‍ഖാ ദത്ത , hindusthan times ന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ വീര്‍ സാംഘ്വി ,അംബാനി , റിലയന്‍സിന്റെ ടോപ്പ് ഒഫിഷ്യത്സ് , രത്തന്‍ ടാറ്റ , അടല്‍ ബിഹാരി ബാജ്പേയിയുടെ മരു മകന്‍ രഞ്ചന്‍ ഭട്ടാചാര്യ തുടങ്ങി പ്രശസ്തരും അപ്രശസ്തരുമായ നിരവധി പേരുടെ ഫോണ്‍ ചോര്‍ത്തുകയും അതെല്ലാം തെളിവെടുപ്പിനായി ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു . ആ ഒരു വാര്‍ത്തയെ ആണ് മാധ്യമം “പത്രാധിപരെ താങ്കളും നഗ്നനാണ് “ എന്ന സ്പെഷ്യല്‍ കവര്‍ സ്റ്റോറിയിലൂടെ ധാര്‍മ്മിക രോഷത്തില്‍ മുക്കിയെടുത്തത് . &lt;br /&gt;&lt;br /&gt;ഈ മെയില്‍ വിവാദത്തില്‍ മാധ്യമം പറയുന്നു  - വ്യക്തികളുടെ സ്വകാര്യതയില്‍ ഭരണ കൂടം ഇടപെടുന്നത് ജനാധിപത്യ വിരുദ്ധമാണ് , കുറ്റവാളിയാണ് എന്നു തെളിവില്ലാത്തവരെ ഇത്തരത്തില്‍ നിരീക്ഷിക്കുന്നത് അധാര്‍മ്മികമാണ് , ഈ മെയില്‍ ലിസ്റ്റില്‍ പത്ര പ്രവര്‍ത്തകരുണ്ട് , പ്രൊഫഷണത്സ് ഉണ്ട് , ഉന്നതരുണ്ട്  - ഇതൊക്കെ അധാര്‍മ്മികമാണ്   - 2010 ഡിസംബര്‍ ലക്കത്തിലെ കവര്‍ സ്റ്റോറിയില്‍ ഇതൊന്നും എഴുതിക്കണ്ടില്ല ബര്‍ഖാ ദത്തോ , രത്തന്‍ ടാറ്റയോ , വീര്‍ സാംഘ്വിയോ മുമ്പു ക്രിമിനല്‍ കേസില്‍ പെട്ടിട്ടുള്ളവരല്ല എന്നു മാത്രമല്ല സമൂഹത്തിലെ ആദരണീയര്‍ കൂടിയായിരുന്നു ,അവരുടെ സ്വകാര്യതകളില്‍ ഇടപെടുന്നത് ജനാധിപത്യ വിരുദ്ധമായിരുന്നില്ലെ ? അവര്‍ പ്രൊഫഷണത്സ് ആയിരുന്നു - അപ്പോള്‍ മാധ്യമത്തിന്റെ ജനാധിപത്യത്തോടുള്ള , സ്നേഹവും വ്യക്തിസ്വാതന്ത്ര്യത്തോടുള്ള അഭിനിവേശവും  മുസ്ലീങ്ങളുടെ മെയില്‍ പരിശോധനക്കു വിധേയമാക്കുമ്പോള്‍ മാത്രമേ ഉണരുവെങ്കില്‍ അതിന്റെ പേര് ജനാധിപത്യമെന്നല്ല . 2010 ഡിസംബര്‍ കഴിഞ്ഞിട്ടു കാലം ഇശ്ശി  ഒന്നും ആയിട്ടില്ലല്ലോ ഓ. അബ്ദു റഹിമാന്‍ സാഹിബേ അതൊക്കെ മറന്നു പോകാന്‍ ? &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;നിഷ്കളങ്കമായ മാധ്യമ പ്രവര്‍ത്തനം &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt; ഈ മെയില്‍ വിഷയത്തില്‍ ഈ മെയില്‍ ചോര്‍ത്തിയോ പോലീസിന്റെ ഭാഗത്തു വീഴ്ച വന്നോ എന്നുള്ള കാര്യത്തില്‍ എനിക്കും അസന്ദിഗ്ദമായ ഒരു അഭിപ്രായം ഒന്നുമില്ല , പക്ഷെ ഈയൊരു സംഭവത്തെ മാധ്യമം Exploit ചെയ്ത വിധം സംശയാകുലമാണ് . ഈയൊരു വാര്‍ത്തയില്‍ എന്തു മത സ്പര്‍ദ്ധ ?ഞങ്ങള്‍ മറ്റു മതക്കാര്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നു മാധ്യമം പത്രാധിപര്‍ നിഷ്കളങ്കതയോടെ നമ്മോടു ചോദിക്കുന്നു - .  മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം മറ്റു മതത്തെക്കുറിച്ചു എന്തു പറയുന്നു എന്നല്ല തങ്ങളുടെ മതത്തെക്കുറിച്ചു , മതവിശ്വാസികളെക്കുറിച്ചു എന്തു പറയുന്നു /എന്തു ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് അവരുടെ വൈകാരിക പ്രതിബദ്ധത ഉണരുന്നത് . ഉദാഹരണമായി കൈ വെട്ടു കേസ് - അതു ഒരു ക്രിസ്ത്യാനി പറഞ്ഞതു കൊണ്ടല്ല വിഷയമാകുന്നത് മറിച്ചു തന്റെ വിശ്വാസത്തെ , തന്റെ നില നില്‍പ്പിനെ ബാധിക്കുന്നുവെന്ന ഒരറിവാണ് , വിശ്വാസിയായ മുഹമ്മദ് അസറുദ്ദീന്‍ നൈക്കി ഷൂവിന്റെ പരസ്യത്തില്‍ അഭിനയിച്ചപ്പോഴും ഉണ്ടായല്ലൊ ഈ പ്രശ്നം പ്രവാചകന്റെ പേരുള്ള ഒരാള്‍ പാദരക്ഷയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ പാടില്ല - അതായത് തന്റെ മൌലിക വിശ്വാസത്തെ പോറലേല്‍പ്പിക്കാനോ തങ്ങള്‍ അരക്ഷിതരാണെന്ന ധാരണ പരത്താനോ മറ്റൊരു മതത്തിന്റെ സ്വാധീനം ആവശ്യമില്ല .&lt;br /&gt;&lt;br /&gt;&lt;br /&gt;എല്ലാ വര്‍ഗ്ഗീയ ധ്രുവീകരണവും ആരംഭിക്കുന്നത് - തങ്ങള്‍ ടാര്‍ജെറ്റ് ചെയ്യപ്പെടുന്നു എന്ന ആശയം സ്ഥാപിച്ചെടുക്കുന്നതിലൂടെയാണ് .ഗോധ്ര കലാപത്തിന്റെ അടിസ്ഥാനം തന്നെ 56 കര്‍സേവകര്‍ ചുട്ടുകൊല്ലപ്പെട്ടിരിക്കുന്നു , തങ്ങള്‍ ടാര്‍ജെറ്റ് ചെയ്യപ്പെട്ടിരിക്കുന്നു [അതാരാണ് ചെയ്തതെന്നു എനിക്കുറപ്പൊന്നുമില്ല - ഒരു പക്ഷെ സംഘപരിവാര്‍ തന്നെ ചെയ്തതാവാം ]&lt;br /&gt;&lt;br /&gt;തന്റെ മത വിശ്വാസം , താന്‍ വിശ്വസിക്കുന്ന മത വിഭാഗം അരക്ഷിതരാണ് , ഞങ്ങള്‍ ഒറ്റപ്പെടുന്നു , ഞങ്ങളെ ഒറ്റപ്പെടുത്തുന്നു , ഞങ്ങള്‍ സംഘടിക്കേണ്ടിയിരിക്കുന്നു - ഇതാണ് മാധ്യമത്തിന്റെ ഈ മെയില്‍ വിവാദം സൃഷ്ടിക്കുന്ന അജണ്ട , അതല്ലെന്നിപ്പോ ഓ അബ്ദു റഹിമാന്‍ ആണയിട്ടു പറഞ്ഞാലും വിശ്വസിക്കാന്‍ ഞാന്‍ ജമാ അത്തെ ഇസ്ലാമിക്കാരനല്ല . അങ്ങനെ തന്നെയാണ് ചര്‍ച്ചകളും പ്രചരണങ്ങളും നടക്കുന്നത് . &lt;br /&gt;&lt;br /&gt;ഞങ്ങള്‍ ഒറ്റപ്പെടുന്നു എന്നു വെച്ചാല്‍ ആരില്‍ നിന്നാണ് ഒറ്റപ്പെടുന്നത് ? ഞങ്ങള്‍ ടാര്‍ജെറ്റ് ചെയ്യപ്പെടുന്നു എന്നു വെച്ചാല്‍ ആരില്‍ നിന്നാണ് ടാര്‍ജെറ്റ് ചെയ്യപ്പെടുന്നത് ? എന്താ സംശയം മറ്റു മത വിഭാഗങ്ങളില്‍ നിന്നാണ് നമ്മള്‍ ഒറ്റപ്പെടുന്നത് , മറ്റു മത വിഭാഗങ്ങള്‍ക്കു വേണ്ടിയാണ് ഭരണ കൂടം നമ്മളെ ടാര്‍ജെറ്റ് ചെയ്യുയ്ന്നത് . അതു കൊണ്ട് നമ്മള്‍ അരക്ഷിതരാണ് , നമ്മള്‍ സംഘടിക്കേണ്ടിയിരിക്കുന്നു .&lt;br /&gt;&lt;br /&gt;നോക്കൂ എത്ര ലളിതമായാണ് ഇസ്ലാമിക മൌലിക വാദം മാധ്യമം അതിന്റെ വായനക്കാരിലേക്കെത്തിക്കുന്നത് .എഴുതിയിരിക്കുന്നതേതോ ഒരു നായരും ഇനീപ്പോ എന്തു വേണം കൂടുതല്‍ വിശ്വാസ്യതയ്ക്ക് ? &lt;br /&gt;&lt;br /&gt; മുസ്ലീം ലീഗിലെ ഔദ്യോഗിക നേതൃത്വം സര്‍ക്കാറിന്റെ നടപടിയെ ന്യായീകരിക്കുമ്പോള്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി അന്വേഷണം ആവശ്യപ്പെടുന്നു . ഇ ടി മുഹമ്മദ് ബഷീര്‍ അങ്ങനെ ആവശ്യപ്പെട്ടില്ലെങ്കിലേ അല്‍ഭുതമുള്ളൂ , കാരണം അധ്യാപകന്റെ കൈ വെട്ടു കേസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നടപടിയെ ശ്ലാഘിച്ച മഹനീയ മതേതരത്വ വാ‍സന അദ്ദേഹത്തിന്റെ ഉള്ളിലുണ്ട് .മാധ്യമത്തിന്റെ പ്രധാന എഴുത്താളനാണ് വിജു വി നായര്‍ , അദ്ദേഹത്തിന്റെ ധിഷണാശക്തിയും എഴുത്തിന്റെ ശൈലിയും ആദ്യമായി ശ്രദ്ധിക്കുന്നത് മുംബെയ് ഭീകരാക്രമണത്തോടനുബന്ധിച്ച് സന്ദീപ് ഉണ്ണികൃഷ്ണന്‍ രക്ത സാക്ഷിത്വം വരിച്ചു ആ സംഭവത്തെ അദ്ദേഹം വിവരിച്ച സര്‍ക്കാസ്റ്റിക് സ്റ്റയില് കണ്ടാണ് .“ വെറുതെ തിന്നിരുന്നു ഉണ്ട കൊള്ളാന്‍ പോയി “ എന്നോ മറ്റോ ആയിരുന്നു ആ വാചകം [ഓര്‍മ്മയില്‍ നിന്നാണ് പഴയ ലക്കമൊന്നും സൂക്ഷിച്ചു വച്ചിട്ടുമില്ല ] .അങ്ങനെയൊരാള്‍ എന്തെഴുതിയാലും ആ ഒരു ശൈലി വന്നു പോകുന്നതു സ്വാഭാവികമാണ് , വ്യക്തമായ അജണ്ടയുള്ള ഒരു പത്രമാകുമ്പോള്‍ പ്രത്യേകിച്ചും . പക്ഷെ നാട്ടാരെന്തിനാ ഇത്ര കണ്ട് ബേജാറാകണത് ? ലവ് ജിഹാദ് പോലെ തന്നെ ഈ വാര്‍ത്തയും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി വിവേചനം സൃഷ്ടിക്കാനുള്ള വ്യക്തമായ അജണ്ടയുള്ള ഒരു വാര്‍ത്താ നിര്‍മ്മിതിയാണ് അതിനെ പിന്‍ പറ്റി വലിയ ആശങ്കകള്‍ സമൂഹത്തില്‍ നില നിര്‍ത്തേണ്ട കാര്യമില്ല .&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;ഉപദംശം . &lt;/span&gt;&lt;br /&gt;&lt;br /&gt;ഒരു സ്കൂപ്പ് വിവാദം .&lt;br /&gt;&lt;br /&gt;കടുത്ത വയറു വേദന കൊണ്ട് കരയുന്ന മകനെയും കൊണ്ട് രാമചന്ദ്രന്‍ ഡോക്ടറെ കാണാന്‍ എത്തിയതായിരുന്നു ജബ്ബാര്‍ .&lt;br /&gt;&lt;br /&gt;ഡോക്ടര്‍ : എപ്പോഴാ ജബ്ബാറേ വയറു വേദന തുടങ്ങീത്‌ ?&lt;br /&gt;ജബ്ബാര്‍ : അസര്‍ ബാങ്ക് കൊടുത്തെ പിന്നെ ആണ് ഡോക്ടറെ &lt;br /&gt;ഡോക്ടര്‍ : എന്നാലിനി ആ സാധനം കൊടുക്കണ്ടാ &lt;br /&gt;ജബ്ബാര്‍ : അയ്യോ ഡോക്ടറെ അത് മോയ്ല്യാര് കൊടുക്കനതാണല്ലോ &lt;br /&gt;ഡോക്ടര്‍ : ആരായാലും അതിനി കൊടുക്കണ്ടാന്ന് പറഞ്ഞേക്ക് , വെറുതെ ഓരോന്ന് കുട്ടിക്ക് കൊടുത്തിട്ടാണ് ഈ വയറു വേദന മാറാത്തത് .&lt;br /&gt;&lt;br /&gt;പിറെന്നത്തെ മാധ്യമം സ്കൂപ്പ് വാര്‍ത്ത - ഹിന്ദു ഫാസിസ്റ്റ് ആയ രാമചന്ദ്രന്‍ ഡോക്ടര്‍ അസര്‍ ബാങ്ക് കൊടുക്കണ്ടാ എന്ന് .&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7776123822028832264-6697508290241148297?l=isolatedfeels.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://isolatedfeels.blogspot.com/feeds/6697508290241148297/comments/default' title='Post Comments'/><link rel='replies' type='text/html' href='http://isolatedfeels.blogspot.com/2012/01/blog-post_20.html#comment-form' title='64 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/6697508290241148297'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/6697508290241148297'/><link rel='alternate' type='text/html' href='http://isolatedfeels.blogspot.com/2012/01/blog-post_20.html' title='വര്‍ഗ്ഗീയ വിവേചനത്തിന്റെ  ബൌദ്ധിക ജിഹാദ് .'/><author><name>Alchemist</name><uri>http://www.blogger.com/profile/13327962864845771978</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-sR-HyFJszC0/TxpPJEgRQVI/AAAAAAAABLI/9CRN2z-XKAM/s220/206363_207436025952076_100000570409616_754135_6512114_n.jpg'/></author><thr:total>64</thr:total></entry><entry><id>tag:blogger.com,1999:blog-7776123822028832264.post-5139412567895254152</id><published>2012-01-14T06:25:00.000-08:00</published><updated>2012-01-14T21:11:46.698-08:00</updated><title type='text'>അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍</title><content type='html'>&lt;a href="http://4.bp.blogspot.com/-HhnfbvZOBgo/TxGSQckbIjI/AAAAAAAABH8/luQBBjyCGZ0/s1600/arappatta.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 216px;" src="http://4.bp.blogspot.com/-HhnfbvZOBgo/TxGSQckbIjI/AAAAAAAABH8/luQBBjyCGZ0/s320/arappatta.jpg" border="0" alt=""id="BLOGGER_PHOTO_ID_5697495814844916274" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt; പദ്മരാ‍ജന്റെ തന്നെ അതേ പേരിലുള്ള ഒരു  ചെറുകഥയെ  അനുകല്പനമാക്കി  1986 ല്‍ പുറത്തു വന്ന ചിത്രമാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ .തന്റെ ഏറ്റവും മികച്ച ചിത്രമായി  പദ്മരാജന്‍ തന്നെ വിലയിരുത്തിയ അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ അദ്ദേഹത്തിനു വലിയ പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും പ്രതീക്ഷകള്‍ക്കനുസരിച്ചു പ്രേക്ഷക ശ്രദ്ധയോ ബോക്സ് ഓഫീസ് വിജയമോ നേടാന്‍ ആ ചലച്ചിത്രത്തിനു കഴിഞ്ഞില്ല .   ഒരു വലിയ പൂങ്കുലയപ്പാടെ  മുഴുവന്‍ തന്റെ കയ്യടക്കം കൊണ്ടു ഒളിപ്പിച്ചു വെക്കാനും ഒരു അനിശ്ചിതാവസ്ഥയുടെ ഇടവേളക്കു ശേഷം അപ്രതീക്ഷിതമായി വെളിപ്പെടുത്തി കാണികളെ വിസ്മയിപ്പിക്കാനുമുള്ള ആ കയ്യടക്കമാണ് ഒരു മാന്ത്രികന്റെ പ്രതിഭയെന്നു പറയാറുണ്ട് - അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ ആ കയ്യടക്കത്തിന്റെ മനോഹരമായ ചിത്രം നമുക്കു ലഭിക്കും  .ഒരു പെണ്ണിന്റെയും അര്‍ദ്ധ നഗ്ന മേനിയില്ലാതെ , അശ്ലീലം ചുവക്കുന്ന ദ്വയാര്‍ത്ഥ വാചകങ്ങളില്ലാതെ ,കണ്ണുകളില്‍ കാമം നിറച്ച വിടന്മാരായ പുരുഷ കഥാപാത്രങ്ങളില്ലാതെ ഒരു വേശ്യാലയത്തിന്റെ കഥ പറയുവാന്‍ പദ്മരാജനേ കഴിയൂ .&lt;br /&gt;&lt;br /&gt;&lt;br /&gt;നഗരവാസികളായ സക്കറിയ , ഹിലാല്‍ , ഗോപി എന്നിങ്ങനെ മൂന്നു സുഹൃത്തുക്കള്‍ ഒരു വിഷുത്തലേന്നു രാത്രി ബാറില്‍ സംഗമിക്കുന്നിടത്തു നിന്നാണ് കഥയുടെ ആരംഭം .സക്കറിയ ഒരു അരാജക വാദിയുടെ മട്ടും ഭാവവും സൂക്ഷിക്കുന്ന മദ്യത്തെ മാത്രം സ്നേഹിക്കുന്ന ഒരു rough &amp; tough ടൈപ്പാണ് , ഗോപി കേസില്ലാ വക്കീലും അല്പം രസികത്തവുമൊക്കെയുള്ള കുടുംബസ്ഥനും ഹിലാല്‍  ഈ സൌഹൃദത്തിലെ ഇളമുറക്കാരനും പതിവ്രതനുമാണ് . ഈ മൂവര്‍ക്കൊപ്പം ചേരുന്ന ഇവരുടെ മറ്റൊരു സുഹൃത്തായ ജോസഫിന്റെ “ കുറച്ചു സുന്ദരിമാരെ കണി കൊണ്ടു ആസ്വദിച്ചു  കൊണ്ടു വിഷുക്കണി ആഘോഷിച്ച് കളയാമെന്നുള്ള “  ഫാന്റസി നിറഞ്ഞ ക്ഷണം ഒരു ഗ്രാമീണ വേശ്യാലയത്തിലേക്കുള്ളതാണ് . ഒരു  മാളുവമ്മയാണ് അതിന്റെ നടത്തിപ്പുകാരി , ഒരിക്കല്‍  സക്കറിയയും ജോസഫും  ഈ മാളുവമ്മയുടെ സ്ഥലത്തേക്കു പോയിട്ടുമുണ്ട് .അങ്ങനെ ആ രാത്രി തന്നെ നാല്‍ വര്‍ സംഘം മാളുവമ്മയുടെ “കുട്ടികളെ “ കാണാനായി തിരിക്കുകയാണ് . ജോസഫിനു അവിടെ പോകുന്നതില്‍ സ്വകാര്യവും സ്വാര്‍ത്ഥവുമായ ഒരാഗ്രഹം കൂടിയുണ്ട് - മാളുവമ്മയുടെ അടുത്തു  പുതിയ ഒരു  പെണ്‍കുട്ടി വന്നിട്ടുണ്ട് - ഗൌരിക്കുട്ടി , അവളെ അയാള്‍ക്കു വേണം .അങ്ങനെ ആ യാത്ര ആരംഭിക്കുകയും ഇടയ്ക്കു വെച്ചു ജോസഫും സക്കറിയായും തമ്മിലുണ്ടായ പിണക്കത്തില്‍  തന്റെ ഔദാര്യത്തിലാണ് യാത്രയെന്നു ജോസഫ് പറയുന്നിടത്തു വെച്ചു ജോസഫിന്റെ സമ്പത്തിന്റെ ധാര്‍ഷ്ട്യത്തിനു തങ്ങളെ കിട്ടില്ലെന്നറിയിച്ചു കൊണ്ട് സക്കറിയയും ഹിലാലും ഗോപിയും ജോസഫില്ലാതെ തന്നെ മാളുവമ്മയുടെ വീട്ടിലേക്കു യാത്ര തിരിക്കുന്നു.  അവിടെ നിന്നാണ്  അരപ്പട്ട കെട്ടിയ ഗ്രാമത്തിലേക്കുള്ള വാതായനങ്ങള്‍ തുറക്കുന്നത്  . &lt;br /&gt;&lt;br /&gt;അരപ്പട്ട കെട്ടുന്ന “മാപ്പിളമാരെ “ പ്രകടമായി തന്നെ കാണിക്കുന്നതു കൊണ്ടു അരപ്പട്ട കെട്ടിയ ഗ്രാമം എന്ന പേരു ഒരു മുസ്ലീം ആധിപത്യ ഗ്രാമത്തെക്കുറിച്ചാണെന്നു ചില നിരീക്ഷണങ്ങളുണ്ടെങ്കിലും നായര്‍ പ്രമാണിയായ പണിക്കരുടെ അനുചരനായ നാരായണനും അരപ്പട്ട [ബെല്‍റ്റ് ] കെട്ടൂന്നതായി കാണുന്നുണ്ട് അതു കൊണ്ടൂ തന്നെ യുദ്ധസജ്ജരായ ഗ്രാമീണര്‍ എന്നതിന്റെ കാവ്യാത്മകമായ പ്രയോഗമാവാനേ സാധ്യതയുള്ളൂ . , ഈ ഗ്രാമത്തിന്റെ സംരക്ഷണവും ആധിപത്യവും മൂപ്പന്‍ എന്നു പേരുള്ള മുസ്ലീം പ്രമാണിയുടെ അനുചരര്‍ക്കാണ് . മാളുവമ്മയുടെ  ഇടപാടുകള്‍ മൂപ്പന്റെ സമ്മതത്തിലും സംരക്ഷണത്തിലുമാണ് നടക്കുന്നത് , പുതുതായി എത്തുന്ന പെണ്‍ കുട്ടികളുടെ ആദ്യാവകാശം മൂപ്പനാണ്  എന്നൊരു അലിഘിത നിയമം ഈയൊരു സംരക്ഷണ ഉടമ്പടിയിലുണ്ട് .   ഒരുള്‍ നാടന്‍ ഗ്രാ‍മത്തിലെ   നഷ്ടപ്രതാപത്തിന്റെ സൂചനകള്‍ നിറഞ്ഞു നില്‍ക്കുന്ന  ചാലക്കുടി വീട്ടില്‍  എന്ന നായര്‍ തറവാട്ടിലെ മാളുവമ്മ തന്റെ പ്രതാപം നില നിര്‍ത്താനും ഉപജീവനത്തിനുള്ള മാര്‍ഗ്ഗമായുമാണ്  ഈയൊരു വേശ്യാലയം നടത്തുന്നത്  അതു കൊണ്ട് തന്നെ മൂപ്പന്റെ സംരക്ഷണവും കാവലും മാളുവമ്മയ്ക്കു ആവശ്യമാണ്   .ഗ്രാമത്തിലേക്കു മൂവര്‍ സംഘം പ്രവേശിക്കുമ്പോള്‍ തന്നെ അരപ്പട്ട കെട്ടിയ ഗ്രാമീണ മുസല്‍മാന്മാര്‍ ശ്രദ്ധയോടെ ഈ അപരിചിതരെ നിരീക്ഷിക്കാന്‍ തുടങ്ങുന്നു , അവരാണ് ആ ഗ്രാമത്തിന്റെ കാവല്‍ക്കാരും സദാചാര സംരക്ഷകരും.സദാചാര കാവല്‍ക്കാര്‍ ഏതു കാലത്തും ഏതു ദേശത്തും ഒരേ മാനസിക നില കാത്തു സൂക്ഷിക്കുന്നവരാണ്  ,അവര്‍ക്കാവശ്യമുള്ളത് കിട്ടുന്നതു വരെ മാത്രമാണ്    ഈ സദാചാരം സംരക്ഷിക്കപ്പെടുന്നത് .  മാളുക്കുട്ടിയമ്മയുടെ വീട്ടിലെ സന്ദര്‍ശകരായി എത്തുന്ന മൂവര്‍ സംഘത്തെ തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന മൂപ്പന്റെ ആളുകളായ തദ്ദേശീയരുടെയും സദാചാര സംരക്ഷണത്തിന്റെ  .മൂപ്പനാണെങ്കില്‍ ഗൌരിക്കുട്ടിയുടെ കാര്യത്തില്‍ മാളുക്കുട്ടിയമ്മയുമായി അല്പം രസക്കേടു നില നില്‍ക്കുന്നുണ്ട് , അതു കൊണ്ട് മാത്രമാണ് സന്ദര്‍ശകരെ തടസ്സപ്പെടുത്തുകയും തടഞ്ഞു വെക്കുകയും ചെയ്യുന്നത്. അവരുടെ നേതാവായ മൂപ്പന്റെ ഇച്ഛാനുസരണമാണ് അവിടെ ഓരോ കാര്യങ്ങളും നടക്കുന്നതെന്നു ഗ്രാമത്തില്‍ പ്രവേശിച്ചതിനു ശേഷം പതിയെ നഗരവാസികള്‍ക്കു ബോധ്യപ്പെടുന്നു .&lt;br /&gt;&lt;br /&gt;പദ്മരാജന്റെ  മുന്‍ ചിത്രങ്ങളായ കള്ളന്‍ പവിത്രനിലും ഒരിടത്തൊരു ഫയല്‍ വാനിലും നിറഞ്ഞു നില്‍ക്കുന്ന ഗ്രാമീണമായ ലാളിത്യവും ഗ്രാമ വാസികളുടെ വിശേഷങ്ങളും അന്യമായ തികച്ചും ഗൌരവതരമായ , വ്യത്യസ്തമായ ഒരു ഗ്രാമമാണ്  അരപ്പട്ട കെട്ടിയ ഗ്രാമത്തിലൂടെ ചിത്രീകരിക്കപ്പെടുന്നത് . കണ്ടു പരിചയിച്ച പരമ്പരാഗതമായ സിനിമാ സങ്കല്പത്തില്‍ ഗ്രാമവിശുദ്ധിയില്‍ നിന്നു നഗരത്തിലെത്തുന്ന നിഷ്കളങ്കരായ ഗ്രാമീണതയെ നഗരത്തിന്റെ മുഷ്കും കുടിലതകളും ഭയപ്പെടുത്തുകയും ചതിയില്‍പ്പെടുത്തുകയുമാണ് ചെയ്യുന്നത് നഗരം എപ്പോഴും ദുഷ്ടന്മാരും സ്വാര്‍ത്ഥരും മര്യാദയില്ലാത്തവരുമായ ഒരു പറ്റം ആളുകളുടെ സങ്കേതമാണ് ഗ്രാമം വിശുദ്ധിയും നിഷ്കളങ്കതയും നിറഞ്ഞതും . ഈ സങ്കല്പങ്ങളില്‍ നിന്നു  വിഭിന്നമായി നന്മ നിറഞ്ഞതല്ലാത്ത ഒരു ഗ്രാമ പശ്ചാത്തലവും നിഷ്കളങ്കരായ നഗരവാസികളെയും ഒരുക്കുകയാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തിലൂടെ . ചിട്ടവട്ടങ്ങളനുസരിച്ചു വ്യഭിചരിക്കാന്‍ ഗ്രാമത്തില്‍ നിന്നു നഗരത്തിലേക്കാണ് പോകേണ്ടത് , ഗ്രാമവും ഗ്രാമ വാസികളും അത്തരം കാര്യങ്ങളിലൊക്കെ വല്ലാത്ത യഥാസ്ഥിതികമാണ് എന്നു പല മുന്‍ കാല ചിത്രങ്ങളിലും പദ്മരാജന്റെ തന്നെ തൂവാനത്തുമ്പികളിലും അതിനു നമ്മള്‍ സാക്ഷികളായിട്ടുണ്ടല്ലൊ .&lt;br /&gt;&lt;br /&gt; സൌഹൃദത്തിലെ ചില്ലറ രസക്കൂട്ടുകള്‍ക്കപ്പുറം കുടിലമായ ഒരു ചിന്തകളും നഗരവാസികളായ സക്കറിയ , ഗോപി , ഹിലാല്‍ എന്നീ ത്രിമൂര്‍ത്തികളിലില്ല .ബാറിലെ ക്യാബറേ നര്‍ത്തകിയോടു പോലും മാന്യതയോടെ , അവളുടെ ജോലിയെ മാനിച്ചു കൊണ്ടാണ് അവര്‍ പെരുമാറുന്നത് . നഗരവാസികളുടെ സ്റ്റീരിയോ ടൈപ്പ് പണത്തിനോടുള്ള ആര്‍ത്തിയോ സ്വാര്‍ത്ഥതയോ ഒരിക്കല്‍ പോലും കാണുന്നുമില്ല , പണക്കാരനായ ജോസഫിന്റെ ധാര്‍ഷ്ട്യത്തോടു പ്രതികരിക്കുന്ന സക്കറിയക്കൊപ്പമാണ് ബാക്കിയുള്ള രണ്ടു പേരും .അവര്‍ക്കിടയില്‍ ജാതിയോ മതമോ ഒരിക്കല്‍ പോലും കടന്നു വരുന്നില്ല .ഹിന്ദുക്കളുടെ പുണ്യദിനമായ “ വിഷുവിനാണ് വിര്‍ജിനിറ്റി ലോസിനു ഏറ്റവും ബെസ്റ്റ് “ എന്നു ഹിലാലിനോടു പറയുന്നത് ഹിന്ദുവായ ഗോപിയാണ് അതായത് അവരെ സംബന്ധിച്ചു ജാതി മത കേന്ദ്രീകൃതമായ ഒരു വിഭജനം അസാധ്യമാണ്   . നഗരവാസികളായ  സക്കറിയെയും ഹിലാലിനെയും ഗോപിയെയും യോജിപ്പിക്കുന്നത് കളങ്കമില്ലാത്ത ഈ ഗാഡ സൌഹൃദം മാത്രമാണ് , നിഷ്കളങ്കരും നന്മ നിറഞ്ഞവരുമായ നഗരവാസികള്‍  അവിടെ നിന്നു  നിന്നു ഗ്രാമത്തിന്റെ ഭീതിതമായ ഒരു ജനപഥത്തിലേക്കെത്തി കുഴപ്പത്തിലകപ്പെടുന്ന നഗരവാസികളെയാണ് സക്കറിയ , ഗോപി , ഹിലാല്‍ എന്നീ ത്രിമൂര്‍ത്തികളിലൂടെ അവതരിപ്പിക്കുന്നത് .&lt;br /&gt;&lt;br /&gt;പദ്മരാജന്റെ സിനിമകള്‍ പ്രാഥമികമായ വെറും കാഴ്ചകളെക്കാള്‍ ഉള്‍ക്കാഴ്ചയോടെ വിലയിരുത്തപ്പെടേണ്ടവയാണ് , അരപ്പട്ട കെട്ടിയ ഗ്രാമം വിവിധ മാനങ്ങളുള്ള ഒരു കാഴ്ചയാണ് .ഒരു ഗ്രാമത്തിലെ രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷ ഭരിതമായ അന്തരീക്ഷം , കണ്ടു മടുത്ത പരമ്പരാഗത ഗ്രാമ സങ്കല്പം അത്രയൊന്നും പവിത്രമല്ല ,മരുമക്കത്തായം നില നിന്നിരുന്ന കാലത്തെ നായര്‍ തറവാടുകളിലെ കുടുംബാധികാര ഘടനയില്‍ സ്ത്രീകള്‍ക്കനുകൂലമായ സാമ്പത്തിക ശക്തിയും സംബന്ധമെന്ന ആചാരവും തമ്മിലുള്ള  പാരാസ്പര്യം ,കാമം , പ്രണയം പ്രതികാരം ഈ ത്രയങ്ങളുടെ സമ്മേളനം , ഉദാത്തമായ സൌഹൃദത്തിന്റെ ആവിഷ്കാരം അങ്ങനെ നിരവധി മാനങ്ങളില്‍ നിന്നു കൊണ്ടുള്ള ഒരു കാഴ്ച സാധ്യമാണ്  പക്ഷെ സിനിമയുടെ ആദ്യാവസാനത്തിനു നിദാനമാകുന്നതും അതിന്റെ  ഏറ്റവും പ്രധാനപ്പെട്ടതുമായ കാഴ്ച -  പെണ്ണിന്റെ കന്യകാത്വം അപകടകരമാണ് എന്നതാ‍ണ് .&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;കന്യകാത്വം അപകടകരമായ പ്രലോഭനമാണ് &lt;/span&gt;&lt;br /&gt;&lt;br /&gt;ഏതൊക്കെ വീക്ഷണകോണിലൂടെ നോക്കിയാലും ആത്യന്തികമായി ഗൌരിക്കുട്ടിയുടെ കന്യകാത്വമാണീ ചലച്ചിത്രത്തിന്റെ കേന്ദ്ര ബിന്ദുവും പ്രലോഭനവും,  രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധ , മൂവര്‍ സംഘത്തിന്റെ ഗ്രാമ പ്രവേശം , ഒരു കലാപം അതിന്റെ ദാരുണമായ അന്ത്യം എല്ലാം ഗൌരിക്കുട്ടിയുടെ കന്യകാത്വത്തിന്മേലുള്ള അഭിനിവേശത്തിന്മേലാണ് . ഒരു ഗ്രാമം അടക്കി ഭരിക്കുന്ന മൂപ്പനും പണിക്കരും തമ്മില്‍ ഗൌരിക്കുട്ടിക്കു വേണ്ടിയുള്ള ഒരു വാശിയുടെ പരിണാമമാണല്ലോ ആ ഗ്രാമത്തിലെ സാമുദായിക കലാപം പോലും .&lt;br /&gt;&lt;br /&gt;ഗ്രീക്കു പുരാണമായ ഇലിയഡായാലും രാമായണമായാലും ഇതിഹാസങ്ങളുടെ ബഹുമുഖ ഭാവങ്ങള്‍ക്കപ്പുറത്തു  ഏകകേന്ദ്രീകൃതമായ ഒരു അവസ്ഥ അതു ഒരു സ്ത്രീക്കു വേണ്ടിയുള്ള പോരാട്ടമായിരുന്നു .സ്പാര്‍ട്ടയിലെ  സൌന്ദര്യധാമമായ ഹെലനെ സ്വന്തമാക്കാന്‍ വേണ്ടിയാണ് പാരീസ് രാജകുമാരന്‍ യുദ്ധത്തിനു തയ്യാറാകുന്നത് .അതിങ്ങു രാമായണത്തിലേക്കു വരുമ്പോള്‍  സീതയുടെ പാതിവ്രത്യത്തിനു വേണ്ടിയായിത്തീരുന്നു . നമ്മുടെ സദാചാര സങ്കല്പത്തിലെ ഏറ്റവും ഉദാത്തമായ ഭാവനയാണ് കന്യകാത്വം അഥവാ ഭേദിക്കപ്പെടാത്ത കന്യാചര്‍മ്മം  .പദ്മരാജന്റെ മറ്റു സിനിമകളിലും കന്യകാത്വം എന്ന സങ്കല്പം ഒരു കഥാപാത്രത്തോളം തന്നെ കഥയെ സ്വാധീനിച്ചിട്ടുണ്ട് . നമുക്കു പാര്‍ക്കാം മുന്തിരിത്തോപ്പുകളിലെ പ്രണയം പവിത്രമാകുന്നതും ഉല്‍കൃഷ്ടമാകുന്നതും സോഫിയ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നറിഞ്ഞിട്ടൂം അവളെ സ്വീകരിക്കുന്നിടത്താണ് . തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍ ക്ലാരയെ വേശ്യാവൃത്തിയ്ക്കായി കൊണ്ടു വരുന്നതില്‍ കുറ്റബോധം കാണിക്കുന്നില്ലെങ്കിലും ആദ്യ സംഗമത്തിനു ശേഷം അവള്‍ കന്യകയായിരുന്നെന്നറിയുമ്പോള്‍ വല്ലാത്ത കുറ്റബോധവും അവളോടു പ്രണയവും തോന്നിത്തുടങ്ങുന്നു ,ക ജയകൃഷ്ണനെ തന്നില്‍ നിന്നു രക്ഷപ്പെട്ടൂ നല്ല ജീവിതത്തിലേക്കു പോകാന്‍ പ്രേരിപ്പിക്കുന്നത് അയാളും ഒരു “വിര്‍ജിന്‍ “ ആയിരുന്നു എന്നു ബോധ്യപ്പെടുന്നിടത്തു നിന്നാണ് . പദ്മരാജന്റെ കാല്പനിക സങ്കല്പങ്ങളില്‍ സ്ത്രീ വിര്‍ജിനിറ്റി പോലെ തന്നെ പുരുഷ  വിര്‍ജിനിറ്റിക്കും ഒരു സവിശേഷ സ്ഥാനമുണ്ട് എന്നു മറ്റു സിനിമകള്‍ പരിശോധിച്ചാല്‍ മനസ്സിലാവും [മലയാളത്തില്‍ പുരുഷന്റെ വിര്‍ജിനിറ്റിക്കൊരു വാക്കില്ല , കന്യക മാത്രമേയുള്ളൂ ] തൂവാനത്തുമ്പികളിലെ ഋഷിയും ജയകൃഷ്ണനും അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ ഹിലാലും രതിനിര്‍വേദത്തിലെ പപ്പുവും ഈയൊരു പുരുഷ വിര്‍ജിനിറ്റി സങ്കല്പത്തിലെ കഥാപാത്രങ്ങളാണെന്നു കാണാം അതു കൊണ്ടു തന്നെ ഇതൊരു സ്ത്രീ വിരുദ്ധ നിലപാട് എന്നൊരു കാഴ്ച അധികപറ്റാണ്  .&lt;br /&gt;&lt;br /&gt;ഒരു സ്ത്രീയുടെ കന്യകാത്വമെന്ന പ്രലോഭനം പുരുഷനെ അലോസരപ്പെടുത്തുകയും ഭ്രമിപ്പിക്കുകയും ചെയ്യുന്നു ,പക്ഷെ ഗൌരിക്കുട്ടിയുടെ ഇച്ഛാശക്തിക്കു മുമ്പില്‍ അത് പുരുഷ മേധാവിത്തത്തീന്റെ എല്ലാ ധാര്‍ഷ്ട്യവും കടുത്ത ഇച്ഛാഭംഗത്തിലവസാനിച്ചു അതൊരു പ്രതികാരത്തിലേക്കെത്തിക്കുന്നു . ഗൌരിക്കുട്ടി അസാധാരണയായ ഒരു സൌന്ദര്യ ധാമമൊന്നുമായിട്ടല്ല സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത് എന്നു തന്നെയല്ല ഗൌരിക്കുട്ടിയെക്കാള്‍ സുന്ദരിയും ലാവണ്യവതിയുമായ [ദേവകി] സ്ത്രീകളെയും ഉന്നത കുലജാതകളും വിദ്യാഭ്യാസമുള്ളവരുമായ പെണ്‍കുട്ടികളെ കൊണ്ടു വരാന്‍ മാളുവമ്മയെ സംബന്ധിച്ചിടത്തോളം എളുപ്പവുമാണ് എന്നു ശ്രീദേവി വാരസ്യാരെ കാണിച്ചു കൊണ്ട് തെളിയിക്കുന്നുമുണ്ട്  . എന്നിട്ടൂം അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ സ്ത്രീ സംസര്‍ഗ്ഗത്തിനു ആഗ്രഹമുള്ള എല്ലാ  പുരുഷ കഥാപാത്രങ്ങളെയും ഗൌരിക്കുട്ടിയാണ്  ഭ്രമിപ്പിക്കുന്നുണ്ട് . സക്കറിയക്കു മദ്യത്തിലല്ലാതെ മറ്റൊരു കമ്പവുമില്ല , ഗോപിയാണെങ്കില്‍ &lt;span style="font-weight:bold;"&gt;“ചിലരെ മാത്രം ഇഷ്ടപ്പെടുന്ന ഒരാളാണ് “ &lt;/span&gt; .മൂപ്പന്റെ അനുചരനായ സുലൈമാനും പണിക്കരുടെ അനുചരനായ നാരായണനും ഇവിടെ വിധേയത്വത്തിന്റെ അതിരുകളില്‍ സ്ത്രീയെ ആഗ്രഹിക്കാന്‍ പാടില്ലാത്തതുമാണ് , മാളുവമ്മയുടെ ഭര്‍ത്താവ് ആത്മീയതയില്‍ മുഴുകിയ ഒരു നിസ്സംഗന്‍ , മകനായ ഭാസി കുടുംബ ജീവിതം മാത്രം കാംക്ഷിക്കുന്ന ഒരാളാണ്   .ജോസഫ് അരപ്പട്ട കെട്ടിയ ഗ്രാമത്തിലേക്കു വിഷുക്കണിയുടെ ഫാന്റസി പറയുമ്പോഴും അയാളുടെ ഉള്ളിലെ പ്രലോഭനം ഒരിക്കല്‍ പോലും  കാണാത്ത , പുതുതായി വന്ന ആ  ഗൌരിക്കുട്ടിയാണ് . അവള്‍ക്കു വേണ്ടി മാത്രം ആരും കലഹം വെക്കരുതെന്ന് മറ്റു സുഹൃത്തുക്കളെ താക്കീത് ചെയ്യുമ്പോള്‍ , അത്തരമൊരു ആവശ്യം മറ്റു മൂന്നു പേരെയും നീരസപ്പെടുത്തുന്നു .മാളുവമ്മയുടെ വീട്ടില്‍ വെച്ചു സുന്ദരിയായ ദേവകി [ഉണ്ണിമേരി ]മുന്നില്‍  നില്‍ക്കുമ്പോഴും ഹിലാല്‍ ചോദിക്കുന്നതു ഗൌരിക്കുട്ടിയെ ആണ്   അവളോടു പ്രേമം തോന്നുമ്പോള്‍ പോലും ഹിലാല്‍ പറയുന്നത് പരിക്കു പറ്റാതെ ഇവിടെ നിന്നു പരിക്കു പറ്റാതെ രക്ഷിക്കാന്‍ പറ്റിയാല്‍ അവളെ വിവാഹം കഴിക്കാമെന്നാണ് , അതായത് പരിക്കു പറ്റാതെ എന്നു വെച്ചാല്‍ കന്യകാത്വം നഷ്ടപ്പെടാതെ കിട്ടിയാല്‍ എന്നര്‍ത്ഥം . ഗ്രാമത്തിലെ രണ്ടു ശക്തികളായ മൂപ്പനും പണിക്കര്‍ക്കും മറ്റേതു പെണ്‍കുട്ടിയെ വേണമെങ്കിലും നല്‍കാന്‍ മാളുവമ്മ സന്നദ്ധയാണെങ്കിലും ഗൌരിക്കുട്ടിയെ ആണ് അവര്‍ക്കു വേണ്ടത് .&lt;br /&gt;&lt;br /&gt; പുതിയതായി എത്തുന്ന എല്ലാ പെണ്ണുങ്ങളും മൂപ്പന്‍ അനുഭവിച്ചതിനു ശേഷം മാത്രമെന്ന അലിഘിത നിയമത്തിലുണ്ടാകുന്ന വീഴ്ചയാണ് മൂപ്പനെ സംബന്ധിച്ചു അലോസരമുണ്ടാക്കുന്നത് .മൂപ്പനു വഴങ്ങാത്ത ഒരു “പുതിയ പെണ്ണ് “  മാളുവമ്മയുടെ അധീനതയില്‍ ഉണ്ടെന്നും അതിനു വേണ്ടി മൂപ്പന്‍ ബല പ്രയോഗത്തിനു വരെ തുനിയുന്നു എന്ന അറിവാണ് പണിക്കരെ ഗൌരിക്കുട്ടിയില്‍ തല്പരനാക്കുന്നത് .&lt;br /&gt; താന്‍ മൂലം  ഗ്രാമം രണ്ടു ചേരിയായി കലാപമുണ്ടാക്കാന്‍ പോകുന്നു എന്നറിയുമ്പോഴും ഗൌരിക്കുട്ടിക്കു ഭാവഭേദമൊന്നുമില്ല , &lt;span style="font-weight:bold;"&gt;“വെട്ടി മരിയ്ക്കട്ടെ “&lt;/span&gt;  എന്നാണവള്‍ പറയുന്നത് . അതു വരെ നിസ്സംഗനായിരിക്കുന്ന സക്കറിയ ഗൌരിക്കുട്ടിയുടെ “ആര്‍ക്കും വഴങ്ങില്ലെന്ന” ഇച്ഛാശക്തി കണ്ട് കൊണ്ടാണ് ഹിലാലിനു പിന്തുണ വാഗ്ദാനം ചെയ്യുന്നത് .ഗൌരിക്കുട്ടിക്കു വേണ്ടി ഗ്രാമത്തിലെ രണ്ടു പ്രബല വിഭാഗങ്ങള്‍  പരസ്പരം പോരടിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോഴാണ് , ഒരിക്കല്‍ കലഹിച്ചു പോയ ജോസഫ് മറ്റു ചില സുഹൃത്തുക്കളുമായി മാളുവമ്മയുടെ വീട്ടിലേക്കു വരുന്നത് .അതോടെ തയ്യാറെടുത്തു നില്‍ക്കുന്ന ഇരു ചേരികളും ഏറ്റു മുട്ടുന്നു .ആ ഒരു ഇടവേളയില്‍ മാളുവമ്മയുടെ മകനായ ഭാസിയെ കുത്തി പരിക്കേല്‍പ്പിച്ചു ശ്രദ്ധ തിരിച്ചു കൊണ്ടു സക്കറിയയും ഹിലാലും ഗോപിയും ഗൌരിക്കുട്ടിയെയും കൊണ്ടു രക്ഷപ്പെടുന്നു .ഹിലാലിനെയും ഗൌരിക്കുട്ടിയെയും സംരക്ഷിക്കാന്‍ വേണ്ടി സക്കറിയ പണിക്കരുടെ അനുചരന്‍ നാരായണനുമായി ഏറ്റുമുട്ടുലിനിടെ സക്കറിയ കുത്തേറ്റു മരിയ്ക്കുന്നു . തിരിച്ചു പോക്കിനിടയ്ക്കു ഗോപി വക്കീല്‍ സക്കറിയയെ വിളിച്ചു കൊണ്ട്  മറുപടിയ്ക്കായി നിഷ്ഫലമായി കാത്തു നില്‍ക്കുന്നതോടെ സിനിമ അവസാനിക്കുന്നു .&lt;br /&gt;&lt;br /&gt;&lt;br /&gt; അഹമ്മദ് റസീമിന്റെ &lt;span style="font-style:italic;"&gt;“ ഒരു ഭൂപ്രദേശത്തിന്റെ  സൌന്ദര്യം കുടികൊള്ളുന്നത് അതിന്റെ വിഷാദത്തിലാണ് “&lt;/span&gt;  എന്ന വാചകങ്ങള്‍ ആമുഖമായി എഴുതിയാണ് ഓര്‍ഹാന്‍ പാമുഖ് &lt;span style="font-weight:bold;"&gt;ഇസ്താംബൂള്‍ :ഒരു നഗരത്തിന്റെ ഓര്‍മ്മക്കുറിപ്പ്&lt;/span&gt; എന്ന കൃതി ആരംഭിക്കുന്നത് . പദ്മരാ‍ജന്‍ ആ വാക്കുകള്‍ പറയാതെ തന്നെ അരപ്പട്ട കെട്ടിയ ഗ്രാമത്തിന്റെ സൌന്ദര്യത്തിലേക്കു വിഷാദം നിറച്ചു വെച്ചു    കൊണ്ടവസാനിപ്പിക്കുന്നു .    &lt;br /&gt;&lt;span style="font-weight:bold;"&gt;&lt;br /&gt;&lt;br /&gt;അനുബന്ധം &lt;/span&gt;.&lt;br /&gt;&lt;br /&gt;അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍  -  ഏറ്റവുമധികം പരാമര്‍ശിക്കേണ്ടത് സുകുമാരിയുടെ മാളുവമ്മയെ തന്നെയാണ് .മാളുവമ്മയെ കേന്ദ്രമാക്കി ഒരു ആസ്വാദനമാണ് കുറെക്കൂടി നീതിപൂര്‍വ്വകമായിട്ടുള്ളത് . സുകുമാരിയ്ക്കു ഈ സിനിമയിലെ അഭിനയത്തിനു അക്കൊല്ലത്തെ സഹനടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു [എന്ത് കൊണ്ടാണ് മുഖ്യ നടിക്കുള്ള അവാര്‍ഡ് കിട്ടാതെ പോയത് ?]&lt;br /&gt;&lt;br /&gt;പദ്മരാജന്‍ തന്റെ  നായര്‍ മാടമ്പിത്തരം തന്റെ സിനിമകളില്‍ ആവേശിപ്പിച്ചിരുന്നു എന്നു പദ്മരാജന്റെ സിനിമകളെ അതിവായിക്കുന്നവര്‍ ഒരു പക്ഷെ മാളുവമ്മയെ കണ്ടു കാണില്ല .കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിലെ ആദ്യപാദത്തിലുമെല്ലാം ചില  നായര്‍ തറവാടുകളിലെങ്കിലും നില നിന്നിരുന്ന സംബന്ധവും അതുമായി ബന്ധപ്പെട്ട്  കുടുംബാധികാര ഘടനയില്‍ സ്ത്രീകള്‍ക്കനുകൂലമായ സാമ്പത്തിക ശക്തിയും  തമ്മിലുള്ള  പാരാസ്പര്യം ഈ സിനിമയില്‍ വളരെ വ്യക്തമായി കാണിക്കുന്നുണ്ട് .മാളുക്കുട്ടിയമ്മ തന്റെ “കുട്ടികളെ “ വെച്ചു ചെയ്യുന്ന ഏര്‍പ്പാട് വലിയ പാതകമാണെന്നോ അപമാനമാണെന്നോ കരുതുന്നില്ല എന്നു മാത്രമല്ല പട്ടണത്തില്‍ നിന്നും കൂടുതല്‍  ആളുകള്‍ അവിടേക്കു വരുന്നതില്‍ അവര്‍ അഭിമാനിക്കുക കൂടി ചെയ്യുന്നു . അതു നമ്പൂതിരി സമുദായാംഗങ്ങള്‍ നായര്‍ തറവാടുകളില്‍ വന്നു സംബന്ധം ചെയ്യുന്നതിനെ അഭിമാനത്തോടെ കരുതിയിരുന്ന ഒരു കാലഘട്ടത്തിന്റെ ശേഷിപ്പാണ് .&lt;br /&gt;&lt;br /&gt; കഥാപാത്ര രൂപീകരണത്തില്‍ തന്നെ ഈയൊരു കാര്യത്തെ സാധൂകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് . മാളുക്കുട്ടിയമ്മയാണ് കുടുംബത്തിലെ അധികാര കേന്ദ്രം ഭര്‍ത്താവ് നിസ്സഹയാനും കുടുംബത്തിലെ ഒരു കാര്യത്തിലും ഇടപെടാത്ത ഒരാളും .മകനായ ഭാസി [ജഗതി ] തറവാട്ടു വീട്ടില്‍ താമസിക്കുന്നില്ല എന്നു തന്നെയല്ല , ഭാര്യവീട്ടിലാണ് താമസം .കൂടാതെ കുടുംബത്തിലെ കാര്യങ്ങളില്‍ യാതൊരു നിയന്ത്രണങ്ങളും ഭാസിക്കില്ല . ഭര്‍ത്താവ് എന്ന പുരുഷപ്രജയുടെ നിസ്സഹായതയും  അത്തരമൊരു ദായക്രമത്തെ ഒന്നു കൂടി ഉറപ്പിക്കുന്നു .അതേ കാലത്തു തന്നെ  നായര്‍ സമുദായത്തില്‍ നില നിന്നിരുന്ന സംബന്ധമെന്ന ഏര്‍പ്പാടിന്റെ പിന്തുടര്‍ച്ചയായിട്ടാണ് മാളുക്കുട്ടിയമ്മയും കുട്ട്യോളും കുറ്റബോധമില്ലാതെ തന്നെ  അതിഥികളെ സ്വീകരിക്കുന്നതും അതു ഉപജീവനമായി കൊണ്ട് നടക്കുന്നതും .ഇത്രയും കാര്യങ്ങള്‍ യാതൊരു വ്യാഖ്യാനങ്ങളുമില്ലാതെ തന്നെ ആദ്യ കാഴ്ചയില്‍ പ്രകടമാണ് .എന്നിട്ടൂം സ്വസമുദായത്തെ കരി വാരിത്തേച്ചതായി ഒരു അപഖ്യാതിയില്‍ പദ്മരാ‍ജന്‍ പെട്ടില്ല എന്നത് പദ്മരാജനിലെ എഴുത്തുകാരന്റെ സത്യ സന്ധത കൊണ്ടാണ് . സമൂഹത്തില്‍ നില നില്‍ക്കുന്നതിന്റെ പരിച്ഛേദമാണ് യഥാര്‍ത്ഥ കല - അതു വ്യാഖ്യാനിക്കപ്പെടുന്ന രീതി കാല്പനികമാകാം യഥാര്‍ത്ഥ്യ ബോധത്തോടെയുള്ളതാകാം അതു കലാകാരന്റെ സ്വാതന്ത്ര്യമാണ് . &lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;&lt;br /&gt;ഉപദംശം &lt;/span&gt;. &lt;br /&gt;&lt;br /&gt;മമ്മൂട്ടി ഈ സിനിമ റി മേക്ക് ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നതായി കേട്ടു .മമ്മൂട്ടിയുടെ ആഗ്രഹത്തില്‍ തെറ്റില്ല മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ നല്ല കഥാപാത്രങ്ങളിലൊന്നായിരുന്നു സക്കറിയ - ഒരു പക്കാ റഫ് &amp; ടഫ്  .അതു വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതില്‍ നിരാശയുണ്ടാകണം .പക്ഷെ മൂപ്പര് ഈയൊരു സംരംഭത്തിനു മുതിരാതിരിക്കുന്നതാണ് നല്ലത് .ഒന്നാമതായി പഴയ ആ മുരടന്‍ സക്കറിയ ആകാന്‍ ഇപ്പോള്‍ മമ്മൂട്ടിയെ കൊണ്ടു സാധിക്കില്ല , പദ്മരാ‍ജന്റെ എഴുത്തിനെ സിനിമയാക്കാന്‍ മാത്രം കാലിബറുള്ള ഒരു സംവിധാ‍യകന്‍ ഇന്നില്ല . സുകുമാരിയമ്മയുടെ മാളുവമ്മയായി ഇനി ആര്‍ക്കും പറ്റില്ല .  ഇതു സിനിമ നടക്കുന്നതിനു മുമ്പുള്ള കാര്യങ്ങള്‍ .എങ്ങാനും  സിനിമ നടന്നാല്‍ തിയറ്ററിലെത്തില്ല  - കാരണം അരപ്പട്ട കെട്ടിയ ഗ്രാമമെന്ന പേരിലെ മുസ്ലീം വിരുദ്ധത , സിനിമയിലെ നായര്‍ വിരുദ്ധത എന്നിവ കൊണ്ടു സിനിമ കല്പാന്ത കാലത്തോളം കോടതിയില്‍ കിടക്കാനുള്ള സാധ്യത കാണുന്നുണ്ട്. ശുഭം .&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7776123822028832264-5139412567895254152?l=isolatedfeels.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://isolatedfeels.blogspot.com/feeds/5139412567895254152/comments/default' title='Post Comments'/><link rel='replies' type='text/html' href='http://isolatedfeels.blogspot.com/2012/01/blog-post_14.html#comment-form' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/5139412567895254152'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/5139412567895254152'/><link rel='alternate' type='text/html' href='http://isolatedfeels.blogspot.com/2012/01/blog-post_14.html' title='അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍'/><author><name>Alchemist</name><uri>http://www.blogger.com/profile/13327962864845771978</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-sR-HyFJszC0/TxpPJEgRQVI/AAAAAAAABLI/9CRN2z-XKAM/s220/206363_207436025952076_100000570409616_754135_6512114_n.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-HhnfbvZOBgo/TxGSQckbIjI/AAAAAAAABH8/luQBBjyCGZ0/s72-c/arappatta.jpg' height='72' width='72'/><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-7776123822028832264.post-4986173172664522789</id><published>2012-01-09T00:06:00.000-08:00</published><updated>2012-01-09T00:40:45.266-08:00</updated><title type='text'>പ്രതിമയും രാജകുമാരിയും .</title><content type='html'>&lt;a href="http://2.bp.blogspot.com/-pNuNlglB6hQ/TwqgoeCU4xI/AAAAAAAABHw/1gE2QXfwmlk/s1600/padmarajan_c.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 197px;" src="http://2.bp.blogspot.com/-pNuNlglB6hQ/TwqgoeCU4xI/AAAAAAAABHw/1gE2QXfwmlk/s320/padmarajan_c.jpg" border="0" alt=""id="BLOGGER_PHOTO_ID_5695541295881446162" /&gt;&lt;/a&gt;&lt;br /&gt;ഒട്ടുമിക്ക മലയാളികളെയും പോലെ തന്നെ ഇഷ്ടപ്പെട്ട ചലച്ചിത്രകാരനെന്നു ചോദിച്ചാല്‍ പി പദ്മരാജനെന്നു തന്നെയാണ് ഞാനും പറയുക , പ്രതിഭകള്‍ അകാലത്തില്‍ പൊലിഞ്ഞു പോകുന്നത് ഒരു പ്രതിഭാസമായിരിക്കണം . പദ്മരാജന്‍ മലയാള ചലച്ചിത്ര ലോകത്തു സൃഷ്ടിച്ച ഇടം പുന സ്ഥാപിക്കാന്‍ മറ്റൊരാള്‍ ഇനി കടന്നു വരില്ലെന്നറിയുമ്പോഴാണ് ആ വിടവ് നമുക്കു കൂടുതല്‍ ദൃശ്യമാകുന്നത് .പി പദ്മരാജനെന്ന സാഹിത്യകാരനായ സിനിമാക്കാരന്‍ 1991 ജനുവരി 21 നു നമ്മെ വിട്ടു പോയിട്ടു 21 വര്‍ഷങ്ങളാകുന്നു . പി പദ്മരാജന്റെ സിനിമകള്‍ ഇപ്പോഴും സാധാരണ പ്രേക്ഷകരെയും ബുദ്ധിജീവി പ്രേക്ഷകരെയും ഒരേ പോലെ ഭ്രമിപ്പിക്കുകയും തൃപ്തരാക്കുകയും ചെയ്യുന്നുണ്ട് . പക്ഷെ സാഹിത്യകാരനായ പദ്മരാജന്‍ വേണ്ട വിധത്തില്‍ അംഗീകരിക്കപ്പെടുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്തിട്ടില്ല എന്നത് സിനിമ കീഴാള സാഹിത്യത്തിന്റെ പരിധിയില്‍ വരുന്നതു കൊണ്ടാകണം . &lt;br /&gt;&lt;br /&gt;പദ്മരാജന്റെ നോവല്ലകളില്‍ ഏറ്റവും മനോഹരമായ ഒന്നാണ് പ്രതിമയും രാജകുമാരിയും . കുറെ വര്‍ഷങ്ങള്‍ക്കു മുമ്പു എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ സമ്മാനമായി ലഭിച്ചത് ഈ പുസ്തകമായിരുന്നു , അതിനു മുമ്പെ വായിച്ചിരുന്നെങ്കില്‍ കൂടിയും ആ ചെറിയ നോവല്‍ എങ്ങനെ വായിക്കണമെന്നു എനിക്കു പറഞ്ഞു തന്നത് ആ നോവലിനൊപ്പം ചേര്‍ത്തു തന്ന ഒരു ചെറുകുറിപ്പിലൂടെയായിരുന്നു . ആ കുറിപ്പ് എഴുതിയതു ഇന്നു എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് .അതായത് ഈ ചെറിയ ആസ്വാദനത്തിന്റെ ഉടമ ഞാനല്ല , ഇക്കാര്യത്തില്‍ ഞാനൊരു വള്ളി പുള്ളി വിടാതെ എഴുതിയ  പകര്‍ത്തിയെഴുത്തുകാരന്‍ മാത്രമാണ് .&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;&lt;br /&gt;പ്രതിമയും രാജകുമാരിയും &lt;/span&gt;.&lt;br /&gt;&lt;br /&gt;മായികമായ ഒരു രചനാ ഇതിവൃത്തമാണ്  പ്രതിമയും രാജകുമാരിയും എന്ന കൃതിയെ മറ്റു പദ്മരാജന്‍ കൃതികളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത് . സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും തമ്മില്‍ തിരിച്ചറിയാനാവാത്ത വിധം അമ്പരക്കുന്ന ദൃശ്യങ്ങള്‍ ധീരുലാലിന്റെ മായിക ലോകത്തു  നിറയുന്നു .  അറിഞ്ഞുകൊണ്ടു പ്രതിമയാകല്‍ ഒരാനന്ദമാണ് , മഞ്ഞു പോലെ സ്വയമുറയാനാകുക . കരളിലൊരു കടലിരമ്പുമ്പോഴും നിര്‍വികാരമായി ചക്രവാളത്തില്‍ മിഴിയര്‍പ്പിച്ച് നില്‍ക്കാനാവുക നിലാവുദിച്ചസ്തമിക്കും വരെ , പിന്നെ കിട്ടുന്ന സ്വാതന്ത്ര്യം വന്യമൃഗത്തെപ്പോലെ ഒരുത്സവമാക്കുക ! .&lt;br /&gt;&lt;br /&gt;സമയമളന്ന് ജീവിക്കുന്നവരാണു നാമെല്ലാം അപകടകരമായ യാതൊന്നും ചെയ്യാതെ അനുഭവങ്ങളുടെ മൂര്‍ച്ചകളില്‍ നിന്നും തെന്നി മാറി നെറുകയില്‍ മുറിപ്പാടുകള്‍ വീഴ്ത്താനിഷ്ടമില്ലാതെ ഒരനുഷ്ടാനം പോലെ ജീവിതത്തെ മെരുക്കിയെടുക്കുന്നവര്‍ . സമയം ഗണിച്ച് ഉണര്‍ന്ന് ഒരുങ്ങി  യാത്ര ചെയ്ത്   കൃത്യസമയത്ത് ഇരിപ്പിടങ്ങളിലമര്‍ന്ന് സായാഹ്നസൌഹൃദങ്ങള്‍ക്കായി മൊബൈലിലും കീബോര്‍ഡിലും പരതി വര്‍ത്തമാനങ്ങളീല്‍ സ്വയം നഷ്ടപ്പെട്ട്  ജീവിക്കുന്നവര്‍ എല്ലാവരും പ്രതിമകള്‍ തന്നെയാണ് , ചലിക്കുന്ന പ്രതിമകള്‍ .യാന്ത്രീകമായി ജീവിക്കുന്നവര്‍ . &lt;br /&gt;&lt;br /&gt;ധീരുലാലിന്‍റെ പ്രതിമയെപ്പോലെ നമ്മളും ചിലപ്പോ ഈ തമാശക്കോട്ടയ്ക്കപ്പുറത്തെ ദ്വീപിലെ സ്വര്‍ഗ്ഗത്തെ സ്വപ്നം കാണും . പ്രലോഭനത്തിന്‍റെ ആദിമസ്മൃതികളുണര്‍ത്തിക്കൊണ്ട് ആ സ്വര്‍ഗം സ്വപ്നം കണ്ട് കഴിയും രാത്രിയുടെ അനിശ്ചിതത്വതിലേക്ക് പ്രതിമയെ കയറഴിച്ചു വിടുന്ന ധീരുലാലിനെപ്പോലെ ചില നേരത്തു  ജീവിതം നമ്മളെയും കയറഴിച്ചു വിടും ആ സ്വാതന്ത്ര്യത്തെ നമ്മളും ഉതസവമാക്കും.  ഓരോ ധീരുലാലിനുമറിയാം സൂര്യനുദിക്കും മുന്നേ പ്രതിമ തിരിച്ചെത്തുമെന്ന് .അനുഷ്ടാനങ്ങള്‍ക്കു മാറ്റം വരുക നിയമ ലംഘനമാണല്ലോ , പ്രതിമയുടെ ചിരി , കരച്ചില്‍..ഇതൊക്കെ കാഴ്ചക്കാരന്‍റെ സ്വപ്നമാണ് ,വ്യാമോഹങ്ങളാണ് . പ്രതിമ ധീരുലാലിന്‍റെ മായക്കോട്ടയിലെ നിലയ്ക്കാത്ത വിസ്മയമാകുന്നത് അതു കൊണ്ടാണ് .പ്രതിമയിലും വികാരങ്ങളുണരുമോ  ? &lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കുമ്പോ കിനാവിന്‍റെ ഏതെങ്കിലുമൊരു ചില്ലയില്‍ തളിരില വിരിയുന്നു ,ഏതു കഥയ്ക്കും  വഴിത്തിരിവു വേണമല്ലോ പ്രതിമയ്ക്കും വേണം  വഴിത്തിരിവ് .അതു രാജകുമാരി തന്നെയായിത്തീരുന്നു . ഉടല്‍ നിറയെ പുതുനാമ്പുകളുടെ കിരുകിരുപ്പ് ഒറ്റയ്ക് ഒരു പൂക്കാലം .പ്രതിമ വെറും പ്രതിമയല്ലെന്നു ആദ്യമായി കണ്ടെത്തുന്നതു രാജകുമാരിയാണ് . തുടക്കത്തില്‍ രാജകുമാരിയുടേത് വെറും കൌതുകം മാത്രമാണ് വിശിഷ്ടമായതെന്തും തന്‍റേതാവണമെന്ന കൌതുകം ശാഠ്യം. വിലപ്പെട്ടതായി കരുതുന്നത് വിലക്കപ്പെട്ടതു കൂടിയാകുമ്പോഴാണു ആ ശാഠ്യം മൂര്‍ച്ച പ്രാപിക്കുന്നത് പ്രതിമ ഒരച്ചുതണ്ടായും രാജകുമാരി അതിനെ ചുറ്റിക്കറങ്ങുന്ന് അഒരു ഗ്രഹമായും രൂപം പ്രാപിക്കുന്നു .  ഈ ഭമണം തന്നെയല്ലേ പ്രണയം ?  &lt;br /&gt;&lt;br /&gt;പ്രണയം ഏതൊരു സ്ത്രീയേയും രാജകുമാരിയാക്കും, അതു തന്നെ അവളെ രാക്ഷസിയുമാക്കാം . പുരാണത്തില്‍ സത്യവതിയും ശൂര്‍പണഖയുമെല്ലാം ഈ ചിന്തകളില്‍ ഉദാഹരണമായി നമുക്കു മുന്നില്‍ തെളിയുന്നുണ്ട് .എന്തായാലും പ്രണയത്തിലാണു അവളേറ്റവും ധീരയാകുന്നത് .ധീരുലാലും അയാളുടെ മായികലോകവും ചേര്‍ന്നൊരുക്കുന്ന പ്രതിരോധങ്ങളെല്ലാം  മറികടന്നു വേണം രാജകുമാരിക്ക് പ്രതിമയെ സ്വന്തമാക്കാന്‍ . അതിനേതു മത്സരവും അവള്‍ നേരിടാനൊരുക്കമാണ്  പ്രതിമയുടെ ഇമയൊന്നനങ്ങിയാല്‍ അവളുടെ അംഗലാവണ്യത്തില്‍ അവന്‍റെ മനമിളകിയാല്‍ അതു മതി രാജകുമാരിക്കവന്‍ സ്വന്തമാകും എന്നിട്ടും മത്സരം മുറുകുമ്പോള്‍ രാജകുമാരിമാര്‍ പരാജയപ്പെടാറുണ്ട് . തിരകളടങ്ങിയ കടല്‍ പോലെ , കാര്‍കൊണ്ടു തീരെ മിണ്ടാത്തൊരു കൊണ്ടല്‍ പോലെ , കാറ്റിൽപ്പെടാ ദീപമെന്ന പോലെ പ്രതിമകള്‍ ചലനമറ്റു നിന്നു പോകാറുമുണ്ട് .വെളിച്ചതിന്‍റെ നിര്‍വികാരതയ്ക്ക് ചിലപ്പോള്‍ ഇരുട്ടിന്‍റെ ആര്‍ദ്രതയില്‍ കടമൊടുങ്ങേണ്ടി വന്നെക്കാം  പറന്നു പാറാന്‍ കൊതിക്കുന്ന ആകാശം ആരെങ്കിലും ഒടിച്ചു മടക്കിയേക്കാം. കയ്യിലിരുന്ന കുന്തം ഒടിച്ചു മടക്കിയാണ് നോവലില്‍ പ്രതിമ തന്‍റെ വിഡ്ഡിവേഷത്തിന്‍റെ വിജയമാഘോഷിക്കുന്നത് .&lt;br /&gt;&lt;br /&gt; സ്വന്തം ചുറ്റുപാടുകളൊട് കലഹിക്കുന്നവന്‍ ഒന്നുകില്‍ കലാപകാരിയാകും അല്ലെങ്കില്‍ കലാകാരനാകും . പ്രതികരിക്കുന്ന പ്രതിമയുടെ അന്ത്യം ധീരുലാലിന്‍റെ ശിക്ഷാ മുറികളിലാണ് അവസാനിക്കുന്നത് . രക്ഷയും ശിക്ഷയും സമാന്തരരേഖകളാകുമ്പോളസാമന്യനായ പ്രതിമ മറ്റുള്ളവരുടെ ചെങ്കോലും ചട്ടുകവുമായി മാറുന്നു . പ്രച്ഛന്നവേഷങ്ങളുടെ ലോകത്ത് പ്രണയം ഓരോരുത്തരുടേയും തിരിച്ചറിയല്‍ ചിഹ്നങ്ങള്‍ കൂടിയാണ് . ജീവിതത്തിലാദ്യമായി സ്നേഹം ലഭിച്ചു തുടങ്ങുമ്പോല്‍ ഗോവിന്ദ് ആകെ തളിര്‍ക്കുനു പിടി കിട്ടാത്ത ആകാംക്ഷകള്‍ അവനെ അലട്ടുന്നു രാജകുമാരുടേ അസാന്നിധ്യവേളകള്‍ അവനു താങ്ങാനാവുന്നില്ല .ഒരു തെരുവുനായയെത്തിരഞ്ഞു പോകുമ്പോഴും അജ്ഞാതമായ ഒരാരാധന നമുക്കതിനോടുണ്ടാകുന്നു . അതിനു അന്വേഷിക്കപ്പെടുന്ന ഓരോന്നും നല്‍കുന്ന ദുരൂഹതകളുടെ ഭയം സന്ദേഹങ്ങളുടെ സൌന്ദര്യം , അപ്രാപ്യതയിലെ വശ്യത , നിഴല്‍ ലേശമില്ലാത്ത പ്രതിബിംബം,കൈ വെള്ളയിലെ മാണിക്യം എല്ലാം നിര്‍ഗുണമാകുന്നതെപ്പോഴാണ്  ? &lt;br /&gt; &lt;br /&gt;കൈയില്‍ കിട്ടുമ്പോള്‍  അതു കൊണ്ടു തന്നെയാണ്  ദ്വീപിലെ സ്വര്‍ഗപ്രലോഭനത്തില്‍ പ്രതിമ തന്നെ വിട്ടു പോയേക്കുമോ എന്ന്  രാജകുമാരി ഇടയ്ക്കു ഭയക്കുന്നതും . സ്വപ്നസാഫല്യങ്ങളില്‍ പ്രതിമ പ്രണയിനെയെ മറന്നാലോ?അതു കൊണ്ടല്ലേ ഇടയ്ക്ക് രാജകുമാരുയുടെ കണ്ണു നിറയുന്നതും. ദ്വീപിലെ സ്വര്‍ഗത്തെ പ്രതിമ തന്നേക്കാള്‍ സ്നെഹിക്കുന്നുണ്ടോ എന്നെ അസ്വസ്ഥത രാജകുമാരിയെ കണ്ണുകളെ ഈറനാക്കുന്നു. കാത്തിരിപ്പുകളെ അനിവാര്യമായ വേര്‍പാടുകളായി തൊട്ടറിയാത്ത ഓരോ പ്രണയിനിയും മുഖം പൂഴ്ത്തുന്നത് ഒരു ഒത്തുതീര്‍പ്പിലേക്കാണ് .&lt;br /&gt;&lt;br /&gt; പ്രണയമൊഴിഞ്ഞ് ശരീരത്തില്‍ നെടുവീര്‍പ്പുകളെ ഹരിച്ച്.വേര്‍പാടില്‍ മാത്രം കാണാവുന്ന ഒരു സമഗ്രലാവണ്യമാണ് പദ്മരാജന്‍റെ പ്രതിമയെ മനോഹരമാക്കുന്നത് ഇതിന്‍റെ മൊഴിയടക്കത്തേയും രചനയിലെ തത്വശാസ്ത്രത്തേയും കുറിച്ച് പറഞ്ഞവര്‍ ധാരാളം എന്നാല്‍ അതിനുമപ്പുറം ഓരോ പ്രണയത്തിലും ഒരു പ്രതിമയും രാജകുമാരിയുമുണ്ടെന്ന സത്യം ഈ കൃതി വിളിച്ചോതുന്നുണ്ട് . അവരുടെ നെറുകയില്‍ തിരുമുറിവു പോലെ ആസന്നമായ വെളിപാടു പോലെ പ്രണയവേര്‍പാടിന്‍റെ ഒരു മുദ്രയുണ്ടാകുമെന്നും.&lt;br /&gt;&lt;span style="font-weight:bold;"&gt;&lt;br /&gt;ഉപദംശം&lt;/span&gt;&lt;br /&gt; &lt;br /&gt;പ്രതിമയും രാജകുമാരിയുംഎന്ന നോവലിന്റെ വായന  ഞാനെഴുതുമായിരുന്നെങ്കില്‍ ഊഷരമായിപ്പോയേക്കുമായിരുന്നതു കൊണ്ടാണ് ഈ പകര്‍ത്തിയെഴുത്തിനു തുനിഞ്ഞത് . ഇതിനെ തുടര്‍ന്നു  പദ്മരാ‍ജന്‍ സിനിമകളെക്കുറിച്ചും കഥകളെക്കുറിച്ചും എഴുതണമെന്നു കരുതുന്നു&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7776123822028832264-4986173172664522789?l=isolatedfeels.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://isolatedfeels.blogspot.com/feeds/4986173172664522789/comments/default' title='Post Comments'/><link rel='replies' type='text/html' href='http://isolatedfeels.blogspot.com/2012/01/blog-post.html#comment-form' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/4986173172664522789'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/4986173172664522789'/><link rel='alternate' type='text/html' href='http://isolatedfeels.blogspot.com/2012/01/blog-post.html' title='പ്രതിമയും രാജകുമാരിയും .'/><author><name>Alchemist</name><uri>http://www.blogger.com/profile/13327962864845771978</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-sR-HyFJszC0/TxpPJEgRQVI/AAAAAAAABLI/9CRN2z-XKAM/s220/206363_207436025952076_100000570409616_754135_6512114_n.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-pNuNlglB6hQ/TwqgoeCU4xI/AAAAAAAABHw/1gE2QXfwmlk/s72-c/padmarajan_c.jpg' height='72' width='72'/><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-7776123822028832264.post-3871595652485702005</id><published>2011-12-28T05:42:00.000-08:00</published><updated>2011-12-28T08:03:39.422-08:00</updated><title type='text'>ഹിറ്റ്ലറും കെ കരുണാകരനും തമ്മിലെന്ത് ???</title><content type='html'>&lt;a href="http://4.bp.blogspot.com/-z4W0Jtq7YDM/Tvsdt9_7nCI/AAAAAAAABHk/sC-YlNQITek/s1600/adolf_hitler_33f091ae474900610a2e942b61.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 320px;" src="http://4.bp.blogspot.com/-z4W0Jtq7YDM/Tvsdt9_7nCI/AAAAAAAABHk/sC-YlNQITek/s320/adolf_hitler_33f091ae474900610a2e942b61.jpg" border="0" alt=""id="BLOGGER_PHOTO_ID_5691175229686783010" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/-UBW3mqjkr9g/TvsdFXr90cI/AAAAAAAABHY/LfLwmQCve3E/s1600/K%2BKarunakaran.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 226px; height: 320px;" src="http://4.bp.blogspot.com/-UBW3mqjkr9g/TvsdFXr90cI/AAAAAAAABHY/LfLwmQCve3E/s320/K%2BKarunakaran.jpg" border="0" alt=""id="BLOGGER_PHOTO_ID_5691174532207727042" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഹിറ്റ്ലറും കെ കരുണാകരനും തമ്മിലെന്ത് ???&lt;br /&gt;&lt;br /&gt;&lt;br /&gt;ഈയൊരു ചോദ്യത്തിന്റെ രാഷ്ട്രീയത്തെക്കാള്‍ അതിന്റെ കൌതുകത്തെ ഞാനിഷ്ടപ്പെടുന്നു. വ്യക്തി ഗുണങ്ങളിലും   രൂപസവിശേഷതകളിലും   ഏറെ സമാനതകളുള്ള രണ്ടു നേതാക്കളാണ് ഹിട്ലരും കെ കരുണാകരനും എന്ന് പറഞ്ഞാല്‍ അത് കെ കരുണാകരനോടുള്ള വ്യക്തി വിരോധം വെച്ചാണ് എന്ന് പറയരുത് കാരണം  രാഷ്ട്രീയം എന്ത് തന്നെയായാലും ഇ എം എസ് കഴിഞ്ഞാല്‍ കേരള രാഷ്ട്രീയത്തില്‍ ഏറെ  ബഹുമാനിക്കപ്പെടുന്ന നേതാവ് കെ.കരുണാകരന്‍ തന്നെയാണ് .  . &lt;br /&gt;&lt;br /&gt;കെ. കരുണാകരന്റെ ചരമ വാര്ഷികതോടനുബന്ധിച്ചു നടന്ന ഒരു ചടങ്ങില്‍ വെച്ചാണ് കെ.കരുണാകരന്‍ മാരാര്‍ എന്നാ പഴയ ലളിത കലാ അക്കാദമി വിദ്യാര്‍ത്ഥിയുടെ അമ്പരപ്പിക്കുന്ന ചിത്രകലാ പാടവം കാണാന്‍ കഴിഞ്ഞത് .പോര്‍ടെയിറ്റ് പെയിന്റിങ് സങ്കേതത്തില്‍ വരച്ച രണ്ടു ചിത്രങ്ങള്‍ മാത്രമാണ് പ്രദര്‍ശനത്തിനും ലേലത്തിനും ഉണ്ടായിരുന്നത് , രണ്ടു ചിത്രങ്ങളും മനോഹരമായിരുന്നു .രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ ആ പഴയ ലളിത കലാ വിദ്യാര്‍ത്ഥി തന്റെ തട്ടകം ചിത്രകലയാക്കിയിരുന്നെങ്കില്‍ കെ സി എസ് പണിക്കരെപ്പോലെ ഒരു കെ കെ മാരാര്‍ ആയിരുന്നെങ്കില്‍ കോണ്‍ഗ്രസ്സ് എന്ന രാഷ്ട്രീയ പ്രസ്ഥാനം പരിതാപകരമായ ഒരവസ്ഥയിലായി പോകുമായിരുന്നു . അതിലുപരി കേരളത്തിലെ ഏറ്റവും ഇച്ഛാശക്തിയുള്ള , നേതൃപാടവമുള്ള ഒരു ഭരണാധികാരി സൃഷ്ടിക്കപ്പെടില്ലായിരുന്നു  . കെ കരുണാകരന്റെ പെയിന്റിങ് കാണുമ്പോള്‍ അഡോള്‍ഫ് ഹിറ്റ്ലറിനെയും ബാല്‍ താക്കറെയും ഓര്‍മ്മ വരുന്നതു അത്ര സ്വാഭാവികമാണെന്നു പറയാനാവില്ല പക്ഷെ ഇവര്‍ മൂവരിലും നിറഞ്ഞു നില്‍ക്കുന്ന സാദൃശ്യത്തിന്റെ തോത് വളരെയാണ് . അഡോള്‍ഫ് ഹിട്ലരും ബാല്‍ താക്കറെയും കെ.കരുണാകരനും തമ്മിലുള്ള അപാരമായ സാദൃശ്യം കേവലം അധികാരം കൊണ്ടു അവര്‍ സൃഷ്ടിച്ച  സ്വേച്ഛാധിപത്യം മാത്രമല്ല  പിന്നെയും ഒരല്പം കൂടി വിശദമായി പറഞ്ഞാല്‍ തീരുമാനമെടുക്കാന്‍ ഉള്ള അസാമാന്യമായ ഇച്ഛാശക്തിയും  ജനക്കൂട്ടങ്ങളെ വാക്കുകള്‍ കൊണ്ടു നിയന്ത്രിക്കുന്ന  വാഗ്വിലാസവും കൂടിക്കലര്‍ന്ന സവിശേഷമായ കരിസ്മാറ്റിക് ശക്തി ,  പക്ഷെ ഇതൊന്നുമല്ലാതെ  ഇവരെ പൊതുവില്‍ ഒരു ബിന്ദുവില്‍ യോജിപ്പിക്കുന്ന പ്രധാന സവിശേഷതയുണ്ട് - അതാണ് ചിത്രം വര . &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കലാകാരന്മാര്‍  ആത്മാവിന്റെ സഞ്ചാരികളായ ,  അടുക്കും ചിട്ടയും ഇല്ലാത്ത  അരാജകവാദികള്‍ ആയിരിക്കുമെന്നതാണ് നമ്മുടെയൊക്കെ  പൊതു  ബോധം കൊണ്ട് നാം പടുത്ത് വെച്ചിരിക്കുന്ന  സാമാന്യ വിശ്വാസം .വര്‍ണ്ണങ്ങളുടെ ക്രമ രഹിതമായ വിന്യാസങ്ങളിലൂടെ രൂപങ്ങളെ സൃഷ്ടിക്കുന്ന  ചിത്രകാരന്മാര്‍ ആണെങ്കില്‍ പറയുകയും വേണ്ടാ .ഉന്മാദത്തിന്റെ തീക്ഷ്ണത കൊണ്ട് ചിത്രം വരച്ച സാല്‍വഡോര്‍ ഡാലിയും പ്രണയത്തിന്റെ പാരമ്യത്തില്‍ കാമുകിക്ക് ചെവി മുറിച്ചു കൊടുത്ത വിന്സന്റ് വാങ്ങോഗും മുതല്‍ പുതിയ തലമുറയിലെ  ഉത്തരാധുനിക ചിത്രകാരന്മാരുടെ സ്വഭാവ രീതികള്‍ വരെ ആ ധാരണയെ അങ്ങ് ഉറപ്പിക്കുന്നു . പക്ഷെ ചിലര്‍ ആ കാവ്യാത്മകതയില്‍ നിന്നും വഴി മാറി നടന്നു ലോകത്തെ മറ്റൊരു വിധത്തില്‍ സ്വാധീനിക്കുന്നു , നിയന്ത്രിക്കുന്നു .&lt;br /&gt;&lt;br /&gt;അഡോള്‍ഫ് ഹിറ്റ്ലറിന്റെ ആത്മ കഥയായ മെയ്ന്‍ കാമ്ഫില്‍ ചിത്രം വര പഠിക്കണമെന്ന മോഹവുമായി നില്‍ക്കുന്ന ഒരു കൌമാരക്കാരന്‍ കുട്ടിയുണ്ട് , സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയുള്ള കര്‍ക്കശക്കാരനായ അച്ഛന്റെ പിടിവാശിക്കു മുമ്പില്‍ ആ മോഹമുപേക്ഷിച്ചു കുട്ടിയുടെ വിഷാദവുമുണ്ട് . ആ അച്ഛന്‍ മകന്റെ ആഗ്രഹത്തിനു സമ്മതം മൂളി , അഡോള്‍ഫ് ഹിറ്റ്ലര്‍ എന്ന ആ കുട്ടി  മൈക്കലാഞ്ചലോയെപ്പോലെ , വിന്‍സന്റ് വാങ്കൊഗിനെ പോലെ ഒരു ചിത്രകാരനായിത്തീര്‍ന്നിരുന്നെങ്കില്‍  ലോകം എങ്ങനെ മാറുമായിരുന്നു എന്നു ചിന്തിച്ചാല്‍ അതിന്റെ അമ്പരപ്പു കൊണ്ടു അന്തം വിട്ടു പോയെക്കും .രണ്ടാം ലോക മഹായുദ്ധം മുതല്‍ ഇസ്രയേലിന്റെ പിറവിയും ഫലസ്തീന്റെ അരസ്ഖിതാവസ്ഥയും വരെയുള്ള ലോകത്തിലെ സംഭവങ്ങളുടെയെല്ലാം ഗതിവിഗതികള്‍ ഒന്നു പുന: ക്രമീകരിക്കേണ്ടി വരുമായിരുന്നു , ലോകം തന്നെ മറ്റൊന്നാകുമായിരുന്നു .കോന്‍സണ്ട്രേഷന്‍ ക്യാമ്പുകളില്‍ ഇല്ലാതെയായി പോയ ജീവനുകള്‍ , രണ്ടാം ലോക മഹായുദ്ധത്തില്‍ ഹോമിക്കപ്പെട്ട ലക്ഷങ്ങള്‍ അങ്ങനെ ചരിത്രത്തിലെ ആ ഒരു വിസമ്മതത്തിനു കൊടുക്കേണ്ട വില വളരെ വലുതായിരുന്നു .&lt;br /&gt;.&lt;br /&gt;ഈ മൂന്നു പേരെയും ഏറ്റവും സ്വാധീനിച്ചതും നിയതി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതും   പിതൃസവിശേഷതകളൊ അവരുടെ നിര്‍ബന്ധ ബുദ്ധി നിറഞ്ഞ ആഗ്രഹമോ ഒക്കെ  തന്നെ ആയിരുന്നിരിക്കണം .ഗവണ്മെന്റെ സെര്‍വീസിലുള്ള  അഡോള്‍ഫ് ഹിറ്റ്ലറിന്റെ പിതാവിനു തന്റെ പുത്രനും ഗവണ്മെന്റ് ജോലിക്കാരനായിത്തീരണമെന്ന കടും പിടുത്തത്തിന്റെ ഫലമായിരുന്നു ഹിറ്റ്ലറിന്റെ ചിത്രകലാ പഠനത്തിനുള്ള ആഗ്രഹം തടസ്സപ്പെടുത്തിയത് .ബാല്‍ താക്കറെയുടെ പിതാവായ കേശവ് സിതാറാം താക്കറെ മറാത്തി ഉദ്ഗ്രഥനത്തിന്റെ അറിയപ്പെടുന്ന വക്താവായിരുന്നു , അച്ഛന്റെ പാത പിന്തുടര്‍ന്നു കൊണ്ടാണ് ബാല്‍ താക്കറെ ശിവസേന രൂപീകരിച്ചത് . ഗവണ്മെന്റ് സേര്‍വ്വീസില്‍ ശിരസ്തദാര്‍ ആയിരുന്നു കരുണാകരന്‍ മാരാരുടെ അച്ഛന്‍ രാമുണ്ണി മാരാര്‍ ,അച്ഛന്റെ ചിട്ടയും ഭരണ പരമായ നേതൃത്വ ശൈലിയും തന്നെയാകണം ചിത്രം വരയില്‍ നിന്നും രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ കെ.കെ മാരാരെയും പ്രേരിപ്പിച്ചിരിക്കുക .&lt;br /&gt;&lt;br /&gt;&lt;br /&gt; &lt;br /&gt;ഉപദംശം :&lt;br /&gt;ബിന്‍ ലാദന്റെ മരണശേഷമായിരിക്കണം ബിന്‍ ലാദന്‍ എഴുതിയ കവിത എന്നു പറഞ്ഞു കൊണ്ടു സൈബര്‍ ലോകത്തു ഒരു കവിത പ്രചരിച്ചിരുന്നു .അറബ് കവിതയുടെ ഇംഗ്ലീഷ് പരിഭാഷ്യമായിരുന്നു .വായിച്ചു നോക്കിയപ്പോള്‍ സാമാന്യം കൊള്ളാം , മറ്റൊരു ഒമര്‍ ഖയ്യാം നമുക്കു നഷ്ടപ്പെട്ടു .&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7776123822028832264-3871595652485702005?l=isolatedfeels.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://isolatedfeels.blogspot.com/feeds/3871595652485702005/comments/default' title='Post Comments'/><link rel='replies' type='text/html' href='http://isolatedfeels.blogspot.com/2011/12/blog-post_28.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/3871595652485702005'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/3871595652485702005'/><link rel='alternate' type='text/html' href='http://isolatedfeels.blogspot.com/2011/12/blog-post_28.html' title='ഹിറ്റ്ലറും കെ കരുണാകരനും തമ്മിലെന്ത് ???'/><author><name>Alchemist</name><uri>http://www.blogger.com/profile/13327962864845771978</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-sR-HyFJszC0/TxpPJEgRQVI/AAAAAAAABLI/9CRN2z-XKAM/s220/206363_207436025952076_100000570409616_754135_6512114_n.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-z4W0Jtq7YDM/Tvsdt9_7nCI/AAAAAAAABHk/sC-YlNQITek/s72-c/adolf_hitler_33f091ae474900610a2e942b61.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-7776123822028832264.post-378993217496204061</id><published>2011-12-17T06:58:00.002-08:00</published><updated>2011-12-17T20:26:44.589-08:00</updated><title type='text'>മരിച്ചിട്ടും നിങ്ങളെന്തിനാണവരെ......</title><content type='html'>&lt;a href="http://2.bp.blogspot.com/-uOVgrio8_xU/Tu1rffKpm3I/AAAAAAAABFs/4Is74tZmspU/s1600/ANAGHA.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 225px;" src="http://2.bp.blogspot.com/-uOVgrio8_xU/Tu1rffKpm3I/AAAAAAAABFs/4Is74tZmspU/s320/ANAGHA.jpg" border="0" alt=""id="BLOGGER_PHOTO_ID_5687320093125090162" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;മരിച്ചിട്ടും നിങ്ങളെന്തിനാണെന്റെ കുട്ടിയെ മഴയത്തു നിര്‍ത്തുന്നതെന്ന്  - ഒരിക്കല്‍ നമ്മളോടു  ചോദിച്ചത് മകന്‍ നഷ്ടപ്പെട്ടു നീറ്റലുമായി മരിക്കേണ്ടി വന്ന ഒരു അച്ഛനാണ്  - ഈച്ചരവാര്യര്‍  .അധികാരത്തിന്റെ ഗര്‍വ്വില്‍ , അതിന്റെ പ്രമത്തതയില്‍ ഒരു കുടുംബം മഴയത്തു കുത്തിയൊലിച്ചു പോയതിന്റെ സങ്കടം ഈച്ചരവാര്യരിലൂടെ , രാജനെന്ന മകനിലൂടെ   നമ്മളറിഞ്ഞിട്ടുണ്ട് . അധികാരം കയ്യിലുള്ളവന്റെ കളികള്‍ എപ്പോഴും അങ്ങനെ തന്നെയാണ്  അതിന്റെ പ്രയാണത്തില്‍ നിസ്സഹായരായ ഒരു പാടു പേര്‍ ചവിട്ടിയരക്കപ്പെടും .അധികാരത്തിന്റെ ഈ പ്രയാണത്തില്‍ പാര്‍ട്ടിയുടെ , കൊടിയുടെ , പ്രത്യയ ശാസ്ത്രത്തിന്റെ വിവേചനങ്ങളില്ല .അവിടെ നിസ്സഹായരും നിരാലംബരുമായ മനുഷ്യര്‍ അധികാരത്തിന്റെ ചുവട്ടില്‍ കിടന്നു നാണം കെട്ടു മരിക്കും , മരിച്ചു കഴിഞ്ഞും മാനാഭിമാനങ്ങള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കും അവര്‍ക്കു വേണ്ടി ചോദിക്കാന്‍ , അവര്‍ക്കു വേണ്ടി വാദിക്കാന്‍ ആരുമുണ്ടാകില്ല .&lt;br /&gt;&lt;br /&gt;2004 ല്‍  സെപ്തംബര്‍ 28 തിയ്യതിയാണ് കേരളത്തെ നടുക്കിയ ഒരു കൂട്ട ആത്മഹത്യ നടക്കുന്നത് .കവിയൂരിലെ ഒരു നാരായണന്‍ നമ്പൂതിരിയും അദ്ദേഹത്തിന്റെ ഭാര്യയും മൂന്നു മക്കളും ആ‍ത്മഹത്യ ചെയ്തു . അതൊരു കൂട്ട ആത്മഹത്യകളുടെ കാലമായിരുന്നു അതു കൊണ്ട് നമ്മളൊന്നും കഷ്ടപ്പെട്ടു ഞെട്ടലും നടുക്കവും രേഖപ്പെടുത്താന്‍ നിന്നില്ല . ഒറ്റ നോട്ടത്തില്‍ സാമ്പത്തിക പ്രയാസം മൂലമുള്ള കൂട്ട ആത്മ ഹത്യ ആണെന്ന് തോന്നിപ്പിച്ച ആ സംഭവം പിന്നീടുള്ള ദിവസങ്ങളില്‍ പതിയെ പതിയെ വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു  കിളിരൂര്‍ കേസില്‍ ഉള്‍പ്പെട്ട ലതാ നായരെ പരാമര്‍ശിച്ച മരണക്കുറിപ്പും ആത്മഹത്യ ചെയ്ത അനഘ എന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി എന്നതുമാണ്  ഈ കൂട്ട ആത്മഹത്യയെ പെട്ടെന്നു തന്നെ മറ്റൊരു തലത്തിലേക്കു മാറ്റിയത്  &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;ഇടപെടലുകള്‍ .&lt;br /&gt;&lt;/b&gt;&lt;br /&gt;കവിയൂരിലെ കൂട്ട ആത്മഹത്യ വെറുമൊരു സാമ്പത്തിക - കുടുംബ പ്രശ്നത്തിന്മേലുള്ളതല്ലായിരുന്നുവെന്ന ധ്വനി കിളിരൂര്‍ കേസുമായുള്ള ബന്ധത്തോടെ  പുറത്തു വന്നതു മുതലാണ് ഈ കേസില്‍ പല രീതിയിലുള്ള സ്വാധീനങ്ങളും ഇടപെടലുകളും നടന്നത് . കേരളാ പോലീസിന്റെ ഒരു ഉന്നതനടക്കം പല പ്രമുഖരും സംശയത്തിന്റെ നിഴലിലായിരുന്നു . തുടക്കം മുതല്‍ ഈ കേസില്‍  ശ്രീമതി ടീച്ചറുടെ ഇടപെടലുകള്‍ സംശയമുണര്‍ത്തുന്നതായിരുന്നു അല്ലെങ്കില്‍ അനാവശ്യമായിരുന്നു .അക്കാലത്തു ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡണ്ട് ആയിരുന്ന ശ്രീമതി ടീച്ചര്‍ ഉടന്‍ തന്നെ പത്ര സമ്മേളനം വിളിച്ചു കൂട്ടി അനഘ പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നു പറയുകയുണ്ടായി . അനഘ പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന് ധൃതി പിടിച്ചു പറയാന്‍ ആയമ്മയെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നിരിക്കും ?   ഈ ഇടപെടലിനോടൊപ്പം തന്നെ തന്നെ കിളിരൂര്‍ പീഡന കേസിലും ശ്രീമതി ടീച്ചറുടെ  സാന്നിധ്യം  വിവാദമായിരുന്നു .അന്നു ശ്രീമതി ടീച്ചറുടെ സന്ദര്‍ശനം  ചികിത്സയിലായിരിക്കുന്ന ആ കുട്ടിയുടെ നില മോശമാക്കുകയുണ്ടായിരുന്നു , ഇത്  ശാരിയെ ചികിത്സിച്ച ഡോക്ടറും ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ നായരും പറഞ്ഞ കാര്യമാണ് , .&lt;a href="http://www.youtube.com/watch?v=2Uh8W5vGuCc"&gt;“ തന്നെ കണ്ടപ്പോള്‍ ആ കുട്ടി തന്നെ എന്തോ ചെയ്യാന്‍ പോകുന്നുവെന്ന മട്ടില്‍ ഭയന്നതായി &lt;/a&gt;“ ശ്രീമതി ടീച്ചര്‍ തന്നെ സമ്മതിച്ചിരുന്നു . ആ സംഭവത്തിനു ശേഷമാണ് അച്ചുതാന്ദന്‍ പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ വി ഐ പി പ്രസ്താവന പുറപ്പെടുവിച്ചത് .&lt;br /&gt;&lt;br /&gt;&lt;b&gt;ആരാണാ വി ഐ പി ???&lt;/b&gt;&lt;br /&gt;&lt;br /&gt;പുതിയ വാര്‍ത്തകള്‍ അനുസരിച്ചു കിളിരൂര്‍ കേസ് പൂട്ടിക്കെട്ടുന്നതിന്റെ ഭാഗമായി കേസില്‍ വി ഐ പി സാന്നിധ്യം ഇല്ലെന്ന് സി ബി ഐ അസന്ദിഗ്ദമായി തെളിയിക്കുകയും കോടതിയെ അറിയിക്കുകയും ചെയ്തു കഴിഞ്ഞിരിക്കുന്നു . 2006 ലെ നിയമ സഭാ തിരഞ്ഞെടുപ്പു പ്രചരണത്തിനിടയ്ക്കു വേലിക്കകത്ത് ശങ്കരന്‍ അച്ചുതാനന്ദന്‍ എന്ന ജന പ്രിയ നേതാവിന്റെ ഏറ്റവും വലിയ പ്രചരണ തമാശയായിരുന്നു സ്ത്രീ പീഡകരെ മുഴുവന്‍ കൈയാമം വെക്കുമെന്നും വി ഐ പി യെ പുറത്തു കൊണ്ടു വന്നു കിളിരൂര്‍ പീഡന കേസ് നീതിയുക്തമായ തീരുമാനമുണ്ടാക്കുമെന്നുമുള്ളത് . വി ഐ പി എന്നൊരു സംഗതി ഈ കേസിലുണ്ടെന്നു പറഞ്ഞത് വി എസ് അച്ചുതാനന്ദനായിരുന്നു . അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നു ആരാണ് ആ വി ഐ പി എന്നു പറയേണ്ടത് അദ്ദേഹമാണ് അദ്ദേഹത്തോടാണ് ആ വി ഐ പി ആരാണ് എന്നു ചോദിക്കേണ്ടതും അല്ലാതെ സി ബി ഐ എവിടെ പോയി തപ്പിയാലാണ് വി ഐ പി യെ കിട്ടുക ?  വി ഐ പി അഥവാ വെരി ഇമ്പോര്‍ട്ടന്റ് പെഴ്സണ്‍  ഏകദേശം ദൈവം പോലെ ഒരു സംഗതിയാണ് , തങ്കപ്പന്റെ ദൈവമായിരിക്കില്ല ജോസഫിന്റെ ദൈവം ജോസഫിന്റെ ദൈവമായിരിക്കില്ല ജബ്ബാറിന്റെ ദൈവം ചിലപ്പോള്‍ വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞത് പോലെ ശിങ്കിടി മുങ്കനുമായിരിക്കാം യഥാര്‍ത്ഥ ദൈവം അതു പോലെ തന്നെ അച്ചുതാനന്ദന്റെ വി ഐ പി ആയിരിക്കില്ല സി ബി ഐ യുടെ വി ഐ പി , അച്ചുതാനന്ദന്  very imported  ആ യ ഒരാള്‍ സി ബി ഐ ക്കു എങ്ങനെ അറിയാനാണ് ? സി ബി ഐ ആണെങ്കില്‍ അതൊട്ടു അച്ചുതാനന്ദനോട് ചോദിക്കുകയുമില്ല , ചോദിച്ചാല്‍ പുള്ളിയെങ്ങാനും പറഞ്ഞു പോയാലോ ? &lt;br /&gt;&lt;br /&gt;&lt;b&gt;ശാരി ഒരു സങ്കല്പമാണ് ,അല്ലെങ്കില്‍ അങ്ങനെ ആകും .&lt;/b&gt;&lt;br /&gt;&lt;br /&gt;ഒരു പരിധി കഴിഞ്ഞാല്‍ എല്ലാം ഒരു സങ്കല്പമാകുന്ന അവസ്ഥ വരും , കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും പോലും സത്യമേത് സങ്കല്പമേതെന്ന ഒരു തരം വിഭ്രമം ബാധിക്കും . അല്ലെങ്കില്‍ പിന്നെ ഒരു പെണ്‍ കുട്ടി നിരാലംബയായി , നിരവധി പേരാല്‍ പീഡിപ്പിക്കപ്പെട്ടു മരിച്ചിട്ടും ഒരു തെളിവുകളുമില്ലാതെ സ്വാഭാവിക മൃത്യുവായി അതവശേഷിക്കുന്നു .ശാരി എസ് നായര്‍ എന്ന പെണ്‍കുട്ടി മരിച്ചത് രക്തത്തില്‍ ചെമ്പിന്റെ അംശം കൂടിയത് കൊണ്ടാണെന്നും ചികിത്സാ പിഴവ് മൂലമാണെന്നും തെളിവു സമര്‍പ്പിച്ചിട്ടും അതിലൊരു അസ്വാഭാവികതയുമില്ല .സുഖം പ്രാപിച്ചു വരുന്ന ഒരു അവസ്ഥയില്‍ ഒരു വ്യക്തിയെ കണ്ടു വെപ്രാളവും സംഭ്രമവും ബാധിച്ചു രോഗം മൂര്‍ച്ഛിച്ചിട്ടൂം അതെക്കുറിച്ചു ഒരു അന്വേഷണവും ഇല്ല . കിളിരൂര്‍ കേസിനെ സംബന്ധിച്ച ഫയലുകള്‍ കരുതിക്കൂട്ടി പൂഴ്ത്തി എന്ന ഉത്തരവാദിത്തപ്പെട്ട ഒരുദ്യോഗസ്ഥന്‍ പരസ്യമായി പറഞ്ഞിട്ടൂം അത് സംബന്ധിച്ചു ഹൈക്കോടതി പരാമര്‍ശിച്ചിട്ടൂം ഒരു കാര്യവുമില്ല , ആ കേസ് എഴുതിത്തള്ളണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത് . വി ഐ പി യുടെ സാന്നിധ്യമുണ്ടെന്ന് പല തവണ , പല രീതിയില്‍ പല ആംഗ്യത്തില്‍ ഒരു നേതാവ് കോക്രി കാണിച്ചു പറഞ്ഞിട്ടും ആ പേര് പറഞ്ഞു വോട്ടു നേടി മുഖ്യമന്ത്രിയായി അഞ്ചു വര്‍ഷം അള്ളിപ്പിടിച്ചു ഭരിച്ചിട്ടും ആ വി ഐ പി യെക്കുറിച്ചു  ഒരു ചോദ്യം പോലും അദ്ദേഹത്തോടുണ്ടാകുന്നില്ല . ഇനിയും കാലം കഴിയുമ്പൊള്‍ ശാരി .എസ് നായര്‍ എന്ന ഒരു പെണ്‍ കുട്ടി ജീവിച്ചിരുന്നില്ലെന്നും അതൊരു സാങ്കല്പിക കഥാപാത്രമായിരുന്നുവെന്നും നമ്മള്‍ കേള്‍ക്കും .അതല്ലെങ്കില്‍ ശാരിയുടെ പിതാവ് തന്നെ ശാരിയെ പീഡിപ്പിച്ചിരുന്നു എന്നും വരുത്തിത്തീര്‍ക്കും .&lt;br /&gt;&lt;br /&gt; ജയരാജന്‍ സഖാവ് കോടതിക്കെതിരെ പൊട്ടിത്തെറിക്കുന്നതിനു മുമ്പു  പിണറായി സഖാവും ഒന്നു പൊട്ടിത്തെറിച്ചിരുന്നു , പൊട്ടിത്തെറിക്കുക മാത്രമല്ല അതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിനു കേസ് വരെ ഉണ്ടായിരുന്നു ആ കോടതിയലക്ഷ്യ കേസിനുള്ള കാരണമാണ്  വിചിത്രം . ഹൈക്കോടതി കിളിരൂര്‍ കേസില്‍  ശ്രീമതി ടീച്ചറുടെ ഇടപെടലുകള്‍ക്കെതിരെ  നടത്തിയ പരാമര്‍ശത്തിലുള്ള പ്രതിഷേധമായിരുന്നു ആ കോടതിയലക്ഷ്യത്തിനുള്ള കാരണം . മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുരേഷ് കുമാര്‍ [മൂന്നാര്‍ ഫെയിം ] ആണ് കിളിരൂര്‍ കേസിനെ സംബന്ധിച്ച ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കാണാതെ പോയി എന്നു മാധ്യമങ്ങളെ അറിയിച്ചത് .  അതിനെതുടര്‍ന്നുണ്ടായ കേസിലാണ്  ഹൈക്കോടതി അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതി ടീച്ചറുടെ കേസിലെ ഇടപെടലുകളെ സംബന്ധിച്ചു പരാമര്‍ശിച്ചത് . നഷ്ടപ്പെട്ടു പോയ ഫയലുകളെ സംബന്ധിച്ച കേസ് എഴുതിത്തള്ളണമെന്നു പോലീസ് തന്നെ കോടതിയോട് &lt;a href="http://www.mathrubhumi.com/online/malayalam/news/story/801042/2011-02-22/kerala"&gt; ആവശ്യപ്പെടുന്നു&lt;/a&gt; . അപ്പോള്‍ സംഗതികള്‍ ഇങ്ങനെ ഒക്കെയാണ് സത്യം ഒരു കാരണവശാലും പുറത്തു വരരുത് എന്നു ആരൊക്കെയോ മുന്‍ നിശ്ചയിച്ചിട്ടുണ്ട് .&lt;br /&gt;&lt;br /&gt;&lt;b&gt; &lt;br /&gt;സി ബി ഐ യുടെ അവസാന തീര്‍പ്പ് .&lt;/b&gt;&lt;br /&gt;&lt;br /&gt;ലോക്കല്‍ പോലീസ് പണ്ടെ പറഞ്ഞതാണ് ആ തന്ത നമ്പൂരിയാണിതെല്ലാം ചെയ്തതെന്ന് ദാ ഇപ്പോ സി ബി ഐ യും      പറഞ്ഞില്ലെ ഇനിയെന്താ നിനക്കൊക്കെ ഇത്ര അസുഖം ? പാവപ്പെട്ട മന്ത്രിപുത്രന്മാരും പോലീസുന്നതരും നേതാക്കളുമെല്ലാം കഞ്ഞികുടിച്ചു കഴിയുന്നത് രസിക്കുന്നില്ല അല്ലെ ?  സി ബി ഐ എന്നാല്‍ പരമ പവിത്രമായ എന്തോ സംഭവമാണെന്നു എസ് എന്‍ സ്വാമിയുടെ തിരക്കഥ വായിച്ചു ബോധിക്കാം എന്നല്ലാതെ കണ്ണാല്‍ തെളിയുന്നില്ലല്ലോ മാളോരെ അല്ലെങ്കില്‍ പിന്നെ ലോക്കല്‍ പോലീസ് ചമച്ചു വെച്ചു തിരക്കഥയെടുത്തു വെള്ളം കൂട്ടാതെ വിഴുങ്ങുമോ ? . പത്തിരുപതു കൊല്ലക്കാലം ബൊഫോഴ്സ്  ,തോക്ക് , പീരങ്കി  എന്നൊക്കെ പറഞ്ഞു നടന്നു അവസാനം തെളിവില്ലെന്നു പറഞ്ഞു ഒട്ടോവിയ ക്വത്രോച്ചിയെ വെറുതെ വിടാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി കൊടുത്തവര് , അഭയ കേസ് എന്താണെന്നു സകല നാട്ടുകാര്‍ക്കും മനസ്സിലായിട്ടും ഒരൊറ്റ തെളിവുമില്ലെന്നു പറഞ്ഞു കേസ് മടക്കിക്കെട്ടിയവര്‍ .ലാവ്ലിന്‍ കേസ് തന്നെ കെട്ടിച്ചമച്ചതാണെന്നും പറഞ്ഞു എത്ര സമരങ്ങള്‍ ഉണ്ടായിരിക്കുന്നു  അങ്ങനെ നോക്കുമ്പോള്‍  സി ബി ഐ യില്‍ ആകെക്കൂടി വിശ്വസിക്കാവുന്നത് എസ് എന്‍ സ്വാമിയുടെ സേതുരാമയ്യരെ മാത്രമാണെന്നു തോന്നുന്നു .&lt;br /&gt;&lt;br /&gt;ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ബസന്തിനു ശ്രീകുമാരി എന്ന പേരില്‍ അയച്ച ഒരു കത്തില്‍ അനഘയെ പീഡിപ്പിച്ചത് സംസ്ഥാനത്തെ  രണ്ട് സി പി എം നേതാക്കളുടെ മക്കളാണ് എന്നായിരുന്നു , അനഘ മരിക്കുന്നതിനു മുമ്പായി അനഘയെ പീഡിപ്പിച്ചത് ആരാണെന്നും ആ കത്തില്‍ എഴുതിയിരുന്നു . കത്തിന്റെ ഉറവിടവും കത്തില്‍ പരാമര്‍ശിച്ച കാര്യങ്ങളുടെ വസ്തുതയും അന്വേഷിക്കാന്‍ ഹൈക്കോടതി സി ബി ഐ ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു .പക്ഷെ സി ബി ഐ ക്കു ആകെ കണ്ടെത്താനായത് ശ്രീകുമാരി എന്നൊരു കൂട്ടുകാരി അനഘക്കു ഇല്ല എന്നതു മാത്രമായിരുന്നു . മന്ത്രിപുത്രന്മാരെപറ്റിയുള്ള പരാമര്‍ശങ്ങള്‍ സി ബി ഐ അങ്ങു വിഴുങ്ങി . സംഭവങ്ങളെക്കുറിച്ചു വ്യക്തമായി അറിയാവുന്ന ആരോ ഒരാള്‍ അതിനെക്കുറിച്ചു അന്വേഷിക്കണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെ തന്നെയാകണം ജസ്റ്റിസ് ബസന്തിനു കത്തെഴുതിയിട്ടുണ്ടാവുക .പക്ഷെ സി ബി ഐ ആ പേരിന്റെ ഉടമയെ തിരഞ്ഞു പോയി ആ കത്തില്‍ പരാമര്‍ശിച്ച കാര്യങ്ങളെ അവഗണിച്ചു , അല്ലെങ്കില്‍ അവഗണിക്കാന്‍ നിര്‍ബന്ധിതരായി . ഇത്രയൊക്കെ സ്വാധീനവും പിടിപാടുമുള്ള ആളുകളെ പറ്റി പരാതി അയക്കുമ്പോള്‍ യഥാര്‍ത്ഥ പേരും വിലാസവും വെച്ചു മരണപ്പെടാന്‍ മാത്രം പൂതിയുള്ള ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി ശ്രീകുമാരി എന്ന പേരില്‍ ഉണ്ടായിരിക്കുമെന്നു തമാശക്കു പോലും ആരും കരുതില്ല . വ്യാജ പേരായിരിക്കാം , ഊമക്കത്തായിരിക്കാം പക്ഷെ അതില്‍ പറഞ്ഞ കാര്യങ്ങളിലെ വാസ്തവം എന്തെന്നു പരിശോധിക്കാനുള്ള ബാധ്യത ഇവിടത്തെ നിയമ വ്യവസ്ഥക്കില്ലെ ? ഉത്തരം കിട്ടാതെ പകച്ചു നില്‍ക്കുന്ന ഒരു കേസിലേക്കു ഒരു തുമ്പു കിട്ടിയാല്‍ അതിന്റെ സാധ്യതകളെക്കുറിച്ചു ചെറിയൊരു അന്വേഷണം പോലും നടത്താന്‍ കെല്പില്ലാത്തവരാണോ നമ്മുടെ സി ബി ഐക്കാര്‍ ?&lt;br /&gt;&lt;br /&gt;&lt;br /&gt;പക്ഷെ അവര്‍ ചെയ്തതെന്താണ് മരിച്ചു മണ്ണടിഞ്ഞു പോയ ഒരു മനുഷ്യനെ , അദ്ദേഹത്തിന്റെ മൃതദേഹത്തെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ ഒരു കഥ സൃഷ്ടിച്ചു , . അനഘ എന്ന ആ പെണ്‍ കുട്ടിയെ കാമവെറി പൂണ്ട സ്വന്തം പിതാവു തന്നെ പീഡിപ്പിച്ചു , അതിനു ശേഷം അവരെല്ലാവരും കൂടി അങ്ങു മരിക്കാന്‍ തീരുമാനിച്ചു , മരിച്ചു. അത്രേയുള്ളൂ ഈ കേസ് . ഇനിയീ കേസിനെക്കുറിച്ചു ആരും ചോദിച്ചു പോകരുത് ഈ കേസില്‍ ലതാ നായരില്ല , കിളിരൂര്‍ പീഡനമില്ല , മന്ത്രി പുത്രന്മാരില്ല , മറ്റു ഉന്നതന്മാരില്ല . ആരുമില്ല സ്വന്തം മകളെ പീഡിപ്പിച്ച ഒരച്ഛനും അതില്‍ മനം നൊന്ത് മരിച്ച ഒരു അഞ്ചംഗ കുടുംബവും ഇനി അവരങ്ങനെയാണറിയപ്പെടുക. &lt;br /&gt;&lt;br /&gt;സി ബി ഐ യുടെ നിഗമന പ്രകാരം അച്ഛനാണ് മകളെ പീഡിപ്പിച്ചതെന്നു മനസ്സിലാക്കാനുള്ള തെളിവുകള്‍ - അനഘയുടെ സഹപാഠിയായ ഒരു രമ്യാരാജന്റെ മൊഴിയാണ് - അച്ഛന്‍ അസ്വാഭാവികമായി പെരുമാറുന്നുവെന്നു അനഘ ആ കുട്ടിയോടു പറഞ്ഞിട്ടുണ്ടെത്രെ  രാജനു കിട്ടാനുള്ളത് കിട്ടിയാല്‍ എത്ര രമ്യാരാജന്മാരെ വേണമെങ്കിലും സൃഷ്ടിക്കാമെന്നും അങ്ങനെ അല്ലന്നു പറയാന്‍ അനഘ തിരിച്ചു വരില്ലെന്നും നമുക്കറിയാം .ഇതു കൂടാതെ ഈ ഇലക്ടാ കോമ്പ്ലക്സ് സ്ഥാപിച്ചെടുക്കാന്‍  ലോക്കല്‍ പോലീസ് അവരുടെ തനത് നിരീക്ഷണം വഴി കണ്ടെത്തിയതും സി ബി ഐ പിന്തുടര്‍ന്നതുമാ‍യ നിഗമനങ്ങളാണ്  അതീവ വിചിത്രം  .  &lt;br /&gt;&lt;br /&gt;“ അനഘ മരിക്കുന്നതിനു 72 മണിക്കൂറിനുള്ളിലായി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ട്  . ഈ 72 മണിക്കൂറില്‍ അനഘ പുറത്തു പോയിട്ടില്ല ,പുറത്ത് നിന്നാരും വന്നിട്ടുമില്ല , വീട്ടില്‍ പുരുഷനായി ഉണ്ടായിരുന്നത് നാരായണന്‍ നമ്പൂതിരി മാത്രമാണ് അതു കൊണ്ട് പീഡിപ്പിച്ചത് നാരായണന്‍ നമ്പൂതിരി തന്നെ -  what a bloody logic !!!!&lt;br /&gt;&lt;br /&gt;ഈ മൂന്നു ദിവസവും നാരായണന്‍ നമ്പൂതിരിയോ വീട്ടില്‍ നിന്നു ആരും പുറത്തേക്കു പോയിട്ടില്ല എന്നു ലോക്കല്‍ പോലീസ് പറയുന്നു ഈ വാദഗതി പ്രകാരം  നമ്പൂതിരി സ്വന്തം മകളെ പീഡിപ്പിച്ചത് ആ കുട്ടിയുടെ അമ്മയുടെയും രണ്ട് സഹോദരങ്ങളുടെയും സാന്നിധ്യത്തിലായിരുന്നിരിക്കണം .യാതൊരു ശാസ്ത്രീയ തെളിവെടുപ്പുകളും നടത്താതെ വളരെ ആസൂത്രിതമായി ഒരു കേസിനെ അതിന്റെ ഇരകളായവര്‍ക്കു മേല്‍ തന്നെ ആരോപിക്കപ്പെടുന്ന ഹീന തന്ത്രം.&lt;br /&gt;&lt;br /&gt; 72 മണിക്കൂര്‍ മുമ്പായി അതായത് മൂന്നു ദിവസത്തോളം  നാരായണന്‍ നമ്പൂതിരിയുടെ വീട്ടിലേക്കു പുറത്തു നിന്നാരും വന്നിട്ടില്ല എന്നും ആ വീട്ടില്‍ നിന്നും അനഘ പുറത്തു പോയിട്ടില്ല എന്നും സി ബി ഐ യും ലോക്കല്‍ പോലീസും സ്ഥാപിക്കണമെങ്കില്‍ ഈ മൂന്നു ദിവസവും ഈ വീട് കനത്ത നിരീക്ഷണത്തിലായിരിക്കണം എങ്കില്‍ മാത്രമേ അങ്ങനെ ഒരു നിഗമനത്തിലെത്താന്‍ കഴിയൂ  , ഇങ്ങനെയൊരു നിരീക്ഷണത്തിലാകാന്‍ മാത്രം ആത്മഹത്യക്കു മുമ്പു ആ കുടുംബത്തിനു എന്തു പ്രത്യേകതയാണുണ്ടായിരുന്നത് ? .ഇത്തരത്തില്‍ ഒരു നിഗമനത്തിലെത്താന്‍ ശാസ്ത്രീയമായ എന്തെങ്കിലും തെളിവുകളുണ്ടോ ? ഒന്നുമില്ല ഈ കേസ് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു . ഒരു കേസ് അവസാനിപ്പിക്കാനും വഴി തിരിച്ചു വിടാനും ഇത്ര നികൃഷ്ടമായ രീതി അവലംബിക്കുമ്പോള്‍ കാലം എന്നെങ്കിലും സത്യം പുറത്തു കൊണ്ടു വരുമെന്നു ഓര്‍ക്കുക .&lt;br /&gt;&lt;br /&gt;&lt;br /&gt; നിഷ്കളങ്കതയുടെയും നിരപരാധിത്വത്തിന്റെയും വില നിഷ്കളങ്കര്‍ക്കേ അറിയൂ . തന്റെ മകള്‍ ചതിക്കപ്പെട്ടുവെന്ന അറിവില്‍ , ആ മാനഹാനിയില്‍ ജീവനും ജീവിതവും നഷ്ടപ്പെടുത്തിയ ഒരച്ഛന് നീതി കിട്ടിയില്ലെങ്കിലും മണ്ണിനടിയിലായ ഒരു കുടുംബത്തിനെ ഹീനമായ കഥകള്‍ കൊണ്ടു വ്യക്തിഹത്യ ചെയ്യുന്നത്ര ക്രൂരമായ ആനന്ദത്തിനു കാലം തിരിച്ചടി നല്‍കുമെന്നതുറപ്പാണ് . മരിച്ചു പോയവര്‍ക്കിനി നീതി ആവശ്യമില്ല , അവര്‍ക്കു വേണ്ടി നീതി തേടാന്‍ ഇനി ആരുമില്ല , അവര്‍ക്കെതിരെയുള്ള അനീതികളെ ഒരു ചെറുവിരല്‍ കൊണ്ട് പോലും പ്രതിഷേധിക്കാനും ആരും വരില്ല .ആ നീതി കൊണ്ട് അവരുടെ ജീവനും ജീവിതവും തിരിച്ചു കിട്ടാനുമാവില്ല പക്ഷെ അധികാര പ്രമത്തതയുടെ ആവേശത്തില്‍ യൌവനത്തിന്റെ ചോരത്തിളപ്പില്‍ അല്പനേരത്തെ വിനോദത്തിനു വേണ്ടി പിച്ചിച്ചീന്തിക്കളഞ്ഞ ജീവിതങ്ങളെ ശവക്കുഴി തോണ്ടി നഗ്നരായി കിടത്തുമ്പോള്‍ ഈ അനീതി കൊണ്ടു ലോകം കറുത്തു പോയേക്കാം .&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7776123822028832264-378993217496204061?l=isolatedfeels.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://isolatedfeels.blogspot.com/feeds/378993217496204061/comments/default' title='Post Comments'/><link rel='replies' type='text/html' href='http://isolatedfeels.blogspot.com/2011/12/blog-post_17.html#comment-form' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/378993217496204061'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/378993217496204061'/><link rel='alternate' type='text/html' href='http://isolatedfeels.blogspot.com/2011/12/blog-post_17.html' title='മരിച്ചിട്ടും നിങ്ങളെന്തിനാണവരെ......'/><author><name>Alchemist</name><uri>http://www.blogger.com/profile/13327962864845771978</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-sR-HyFJszC0/TxpPJEgRQVI/AAAAAAAABLI/9CRN2z-XKAM/s220/206363_207436025952076_100000570409616_754135_6512114_n.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-uOVgrio8_xU/Tu1rffKpm3I/AAAAAAAABFs/4Is74tZmspU/s72-c/ANAGHA.jpg' height='72' width='72'/><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-7776123822028832264.post-5379664685338677946</id><published>2011-12-11T22:35:00.000-08:00</published><updated>2011-12-12T06:31:53.322-08:00</updated><title type='text'>ബ്യൂട്ടിഫുള്‍  - ഒരളവുക്കു പറവായില്ലാ</title><content type='html'>&lt;a href="http://4.bp.blogspot.com/-aU37dX-kt_M/TuTGR-Bi4cI/AAAAAAAABEI/V8rVjE-lp4I/s1600/Beautiful__23458.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img src="http://4.bp.blogspot.com/-aU37dX-kt_M/TuTGR-Bi4cI/AAAAAAAABEI/V8rVjE-lp4I/s320/Beautiful__23458.jpg" border="0" alt="" id="BLOGGER_PHOTO_ID_5684886641657962946" style="display: block; margin-top: 0px; margin-right: auto; margin-bottom: 10px; margin-left: auto; text-align: center; cursor: pointer; width: 280px; height: 186px; " /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;span class="Apple-style-span" style="font-family: arial; font-size: small; "&gt;പ്രശസ്ത കഥാകൃത്ത് അശോകന്‍ ചെരിവിലിന്റെ ഒരു നാടന്‍ കഥാപാത്രമാണ് വി കെ പി , സ്നേഹനിധിയായ ഒരു ഭാര്യയും രണ്ട് മക്കളുമുള്ള ഒരു മധ്യവയസ്കന്‍ . പങ്കജാക്ഷന്‍ എന്നാണ് പേരെങ്കിലും വി കെ പി എന്നാണിദ്ദേഹത്തെ നാട്ടുകാര്‍ വിളിക്കുന്നത് . ഇദ്ദേഹത്തിന്റെ പ്രധാന പ്രശ്നം എല്ലാവരോടും പ്രണയം തോന്നുന്നു എന്നതാണ് , വെറുതെ പ്രണയം തോന്നുക മാത്രമാണെങ്കില്‍ സഹിക്കാമായിരുന്നു പക്ഷെ ഈ പ്രണയങ്ങളെല്ലാം ആത്മാര്‍ത്ഥവും പത്തരമാറ്റ് തങ്കവുമാണ് . പ്രണയത്തിനു വേണ്ടി പ്രണയഗാനങ്ങള്‍ പാടും , കാലു പിടിക്കും വേണമെങ്കില്‍ ജീവന്‍ വരെ ത്യജിക്കുംഈ പ്രണയത്തില്‍ വേര്‍ തിരിവുകളില്ല കുലീനരും സല്‍ സ്വഭാവികളുമായ കൌമാരക്കാരികള്‍ മുതല്‍ കവലയിലെ മധ്യവയസ്കരായ തെരുവു വേശ്യകള്‍ വരെയുണ്ട് , ചില പ്രണയങ്ങള്‍ വിജയിക്കും ചിലത് പരാജയപ്പെടും അതൊന്നും വി കെ പി യെ ബാധിക്കുന്ന കാര്യമേയല്ല . പ്രണയം പരാ‍ജയപ്പെടുമ്പോള്‍ ജീവിതം നഷ്ടപ്പെട്ടവനെപ്പോലെ ആത്മഹത്യാ ശ്രമമാണ് അങ്ങനെ ഒരു ആത്മഹത്യാ ശ്രമത്തിനു ശേഷമാണ് വി കെ പി എന്ന പേരു പതിച്ച് കിട്ടുന്നത് - വിഷം കുടിച്ച പങ്കജാക്ഷന്‍ എന്നതിന്റെ ചുരുക്കെഴുത്ത് . എല്ലാ പ്രണയ പരാജയങ്ങള്‍ക്കു ശേഷവും പശ്ചാത്തവിവശനായി ഭാര്യയുടെ അടുത്തേക്കു തന്നെ തിരിച്ചു ചെല്ലുന്നു , ഭാര്യ തീപ്പെട്ടിക്കമ്പനിയില്‍ പോയി കഷ്ടപ്പെട്ടു പണിയെടുത്തു അയാളെ ശുശ്രൂഷിക്കുന്നു ,പഴയ പ്രണയപരാജയത്തിന്റെ ഹാങ്ങ് ഓവര്‍ കഴിഞ്ഞാല്‍ അയാള്‍ വീണ്ടും പഴയ പോലെ പ്രണയിക്കാനിറങ്ങുന്നു , പ്രത്യേകിച്ചു ഒരു ലക്ഷ്യമോ ഉദ്ദേശമോ അദ്ദേഹത്തിന്റെ ഈ വൈവിധ്യം നിറഞ്ഞ പ്രണയങ്ങള്‍ക്കില്ല .&lt;/span&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;പേരിലെ സാദൃശ്യം കൊണ്ടാണോ എന്നറിയില്ല വി കെ പ്രകാശിന്റെ ഓരോ പടങ്ങള്‍ കാണുമ്പോഴും അശോകന്‍ ചെരുവിലിന്റെ ആ പഴയ വി കെ പി ഓര്‍മ്മയില്‍ നിന്നങ്ങു ഓടി വരും .നല്ല നിലയില്‍ പരസ്യങ്ങളൊക്കെ പിടിച്ചു ജീവിക്കുന്ന ഒരാള്‍ ഒരു തോന്നലിനങ്ങ് പുനരധിവാസം പോലെയൊരു ആര്‍ട്ട് ഫിലിം എടുക്കും പിന്നെ ഫാമിലി ലവ് സ്റ്റോറി മുല്ലവള്ളിയും തേന്മാവും അതു കഴിഞ്ഞ് പോലീസ് ത്രില്ലര്‍ എല്ലാം കഴിഞ്ഞ് അവസാനം 3 കിങ്ങ്സ് വരെ എടുക്കും . ഈ എല്ലാ സിനിമകളും വി കെ പ്രകാശ് ആത്മാര്‍ത്ഥമായി ചെയ്യുന്നത് തന്നെയാണ് , അതു പരാജയപ്പെടുമ്പോള്‍ വീണ്ടും പരസ്യ കമ്പനിയിലേക്കു തന്നെ തിരിച്ചു പോകും ഒരിടവേള കഴിഞ്ഞു തമാശയാണോ പ്രണയമാണോ സമാന്തരമാണോ എന്നൊന്നും പ്രവചിക്കാനാവാത്ത ഒരു സിനിമയുമായി വീണ്ടും വി കെ പി വരും .&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;ഇക്കണ്ട കാലയളവിലും വി കെ പ്രകാശിന് സംവിധായകന്‍ എന്ന നിലയില്‍ സ്വന്തമായി ഒരു ശൈലിയോ വ്യക്തിഗത സങ്കേതമോ രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല പക്ഷെ ഒന്നുണ്ട് മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനനായ ക്രാഫ്റ്റ് മാന്‍ ആണ് അദ്ദേഹം .കലാമൂല്യമുള്ള സമാന്തര സിനിമയായാലും ബോക്സ് ഓഫീസ് ലക്ഷ്യമാക്കിയുള്ള തല്ലിപ്പൊളി സിനിമയായാലും ഓരോ ഫ്രെയിമിലും ഒരു ക്രാഫ്റ്റ് മാന്റെ പെര്‍ഫെക്ഷന്‍ നമുക്കു കാണാം . സാധന സാമഗ്രികളും നല്ലൊരു പ്ലാനും കൊടുത്താല്‍ വൈദഗ്ദ്യത്തോടെ നല്ല വീടുണ്ടാക്കി തരുന്ന എഞ്ചിനീയറെപ്പോലെയാണ് വി കെ പ്രകാശ് എന്ന ചലച്ചിത്രകാരന്‍ , പക്ഷെ പ്ലാന്‍ നന്നായിരിക്കണം അതിനെ ആശ്രയിച്ചിരിക്കും ആ ചിത്രം , ഇത്തവണ അനൂപ് മേനോന്‍ മോശമല്ലാത്തൊരു പ്ലാന്‍ വരച്ചു കൊടുത്തിട്ടൂണ്ട് - അതാണ് ബ്യൂട്ടിഫുള്‍ എന്ന സിനിമ .  കുട്ടനാട്ടിലെ നെല്‍ കര്‍ഷകന്റെ കഥയെഴുതിയാലും അതിലേതെങ്കിലും വിദേശ പടത്തിന്റെ കോപ്പിയാണെന്നു സംശയിച്ചു പോകുന്ന ഒരു ഇമേജ് ഉണ്ടാക്കി വെച്ചിട്ടൂണ്ടെങ്കിലും മേനവന്റെ സംഭാഷണ രചന പാടവത്തെ എക്സലന്റ് എന്നു തന്നെ പറയാം, പകല്‍ നക്ഷത്രങ്ങള്‍ എന്ന ആദ്യ ചിത്രത്തിലെ ബുദ്ധിജീവി പരിപ്രേക്ഷ്യത്തിനിടയ്ക്കും സരസമായ ആ ഒരു സംഭാഷണ രീതി മനോഹരമായിരുന്നു . കോക്ക് ടെയിലിനു ഒരു ഒരു കടപ്പാട് പോലും വെക്കാതിരുന്നത് പ്രേക്ഷകര്‍ ആ ചിത്രങ്ങള്‍ കണ്ടു ഈ അനുകരണത്തെ വിലയിരുത്തുമെന്ന ഭയത്താലായിരിക്കണം അല്ലെങ്കിലും Butterfly on Wheel ലെ പിയേഴ്സ് ബ്രോസ്നനനെയുണ്ടോ ജയസൂര്യക്കൊക്കെ താങ്ങാന്‍ പറ്റുന്നു ? .&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;ശരീരം മുഴുവന്‍ തളര്‍ന്നിട്ടൂം പ്രസാദാത്മകമായി ജീവിതത്തെ സമീപിക്കുന്ന വ്യക്തിയാണ് സ്റ്റീഫന്‍ [ജയസൂര്യ] സ്റ്റീഫനെ പരിചരിക്കാന്‍ വരുന്ന ഒരു പെണ്‍ കുട്ടിയുടെയും സ്റ്റീഫന്റെ ഒരു സുഹൃത്തിന്റെയും കഥയാണിതെന്നു പറയുമ്പോള്‍ ഗുസാരിഷ് എന്ന സഞ്ചയ് ലീലാ ബന്‍സാലി ചിത്രം ഓര്‍മ്മ വരും പക്ഷെ ഗുണമായാലും ദോഷമായാലും ആ സാദൃശ്യം ഇവിടം കൊണ്ടവസാനിക്കുന്നു .രണ്ട് സിനിമകളും മുന്നോട്ട് വെക്കുന്ന ഇതിവൃത്തം തികച്ചും വ്യത്യസ്ഥമാണ് .ഗുസാരിഷ് ജീവിതത്തിന്റെയും മരണത്തിന്റെയും ദാര്‍ശനിക തലങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നതെങ്കില്‍ ബ്യൂട്ടിഫുള്‍ , രതിയും പ്രണയവും വഞ്ചനയുമെല്ലാം നിറഞ്ഞ വൈയക്തികമായ ഒരനുഭവമാണ് കാഴ്ച വെക്കുന്നത് .&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;അനുപ് മേനോന്റെ സംഭാഷണ മികവിനു മുഴുവന്‍ മാര്‍ക്കും കൊടുക്കാമെങ്കിലും സ്വന്തമായി രൂപ ഭദ്രതയുള്ള ഒരു തിരക്കഥ രചിക്കാന്‍ തക്ക വൈദഗ്ദ്യമിനിയും കൈവന്നിട്ടില്ല എന്ന് തോന്നുന്നു ,സാരമുള്ളതല്ലെങ്കിലും ചില ചില്ലറ പൊരുത്തക്കേടുകള്‍ നമുക്കു ചൂണ്ടിക്കാണിക്കാം .ശരീരം മുഴുവന്‍ തളര്‍ന്നിട്ടും ജീവിതത്തെ പ്രസാദാത്മകമായും പോസിറ്റീവായും കാണുന്ന ഒരാളുടെ കഥയായിട്ടാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ സിനിമയെ അവതരിപ്പിക്കുന്നത് , അവിടെയാണ് തകരാറ് - അംഗ വൈകല്യം സംഭവിച്ച ഒരാളുടെ ജീവിതം മറ്റുള്ളവര്‍ക്കു പ്രചോദനമാകുന്ന രീതിയില്‍ ജീവിക്കുമ്പോഴാണല്ലോ ആ ജീവിതം പോസിറ്റീവായി തോന്നേണ്ടത് പൂര്‍വ്വമാതൃക എന്ന് വിശേഷിപ്പിക്കാവുന്ന ഗുസാരിഷിലെ റിത്വിക് റോഷന്‍ സ്വന്തമായി ഒരു റേഡിയോ സ്റ്റേഷന്‍ വഴി ദിനം പ്രതി ഒരു പാട് പേരുമായി സംസാരിക്കുന്നുണ്ട് , ആശ്വസിപ്പിക്കുന്നുണ്ട് പ്രചോദിപ്പിക്കുന്നുണ്ട് അത്തരം സിനിമാ മാതൃകകള്‍ ഒഴിവാക്കിയാലും ശരീരം തളര്‍ന്ന &lt;a href="http://en.wikipedia.org/wiki/Stephen_Hawking"&gt;സ്റ്റീഫന്‍ ഹോക്കിങ്ങ്സും&lt;/a&gt;  &lt;a href="http://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%B5%E0%B4%BF._%E0%B4%B1%E0%B4%BE%E0%B4%AC%E0%B4%BF%E0%B4%AF"&gt;റാബിയ&lt;/a&gt;യുമെല്ലാം സമൂഹത്തിനോടുള്ള പ്രതിബദ്ധത കൊണ്ടാണ് ജീവിതത്തിന്റെ പ്രസാദാത്മകതയെ കാണിച്ചു തന്നിട്ടുള്ളത് . അങ്ങനെ ഒരു പാടു ജീവിത മാതൃകകള്‍ നമുക്കു മുന്നില്‍ ഉള്ളപ്പോള്‍ ഒരു പേരിനെങ്കിലും അത്തരമൊരു പോസിറ്റീവ് മെന്റാലിറ്റി ഈ സിനിമയില്‍ ഉപയോഗിച്ചു കൊണ്ടാണ് ഈ പ്രസാദാത്മകതയെപ്പറ്റി പറയുന്നതെങ്കില്‍ കേള്‍ക്കാനൊരു സുഖമുണ്ടായിരുന്നു പക്ഷെ ശതകോടി സമ്പത്തുള്ള സ്റ്റീഫന്‍ ആരെയും സഹായിക്കാനോ സമൂഹത്തിലെന്തെങ്കിലും പ്രചോദനമാകാനോ തുനിയുന്നില്ല മറിച്ചു അയാളുടെ സമ്പത്തുപയോഗിച്ചു അയാള്‍ക്കു സുഖിക്കണമെന്ന സ്വാര്‍ത്ഥത മാത്രമാണ് ആ പ്രസാദാത്മകത കൊണ്ട് ഉദ്ദേശിക്കുന്നത് ,തികച്ചും സെല്‍ഫ് സെന്റേഡ് ആയ ഒരു മനോഭാവം .&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;സ്റ്റീഫന്റെ ശതകോടിക്കണക്കിനായി സ്വത്തുക്കളില്‍ കണ്ണു വെച്ച് നടക്കുന്ന ബന്ധുക്കളും ജീവിതത്തിലേക്കു ജോണ്‍ [അനുപ് മേനോന്‍ ] എന്ന പാട്ടുകാരനും അഞ്ചലി [മേഘന ] എന്ന ഹോം നഴ്സും കൂടി കടന്നു വരുന്നതോടെ ചിത്രം സംഭവ ബഹുലമാകുന്നു .ഗായകന്‍ ഉണ്ണിമേനോന്‍ , തെസ്നി ഖാന്‍ , നന്ദു , ടിനി ടോം സ്ഥിരം പരിചയിച്ച ക്ലീഷേ വേഷങ്ങളിലൂടെ മാത്രം നില നിന്നിരുന്ന കഥാപാത്രങ്ങള്‍ക്കു പോലും വ്യക്തിത്വം നല്‍കിക്കൊണ്ട് കൊച്ചു കൊച്ചു നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ ,ആ ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമ മനോഹരമായ ഒരു ആവിഷ്കാര രീതി അവലംബിക്കുന്നുണ്ട് . പ്രണയം , സൌഹൃദം , സ്നേഹം , വിധേയത്വം വൈകാരികമായ എല്ലാ ഘടകങ്ങളെയും അതത് അളവുകളില്‍ ചേര്‍ത്തു കൊണ്ട് ലളിതമായ ഒരു കഥ .ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട് അഞ്ചലിയായി അഭിനയിച്ച മേഘന സൌന്ദര്യം കൊണ്ടും ഭാവം കൊണ്ടും കാഴ്ചക്കാരനെ മോഹിപ്പിക്കുന്നുണ്ട് , നായികയെ ഇത്ര സുന്ദരമായി ചിത്രീകരിച്ച സിനിമ അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല . അനുപ് മേനോന്റെ വരികള്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്നു പോകുന്ന സംഗീതവും .&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;വൈകാരികവും കണ്ണു നിറയിക്കുന്നതുമായ മുഹൂര്‍ത്തങ്ങള്‍ നിറയെ ഉണ്ട് സിനിമയില്‍ , രണ്ട് ആണ്‍ സുഹൃത്തുക്കളോ പെണ്‍ സുഹൃത്തുക്കളൊ കൂടുതല്‍ വൈകാരികത പങ്കു വെക്കുന്ന സന്ദര്‍ഭങ്ങള്‍ മലയാള സിനിമയില്‍ കാണിക്കാറില്ല , സുഹൃത്തുക്കള്‍ തമാശ പറയാനും സ്റ്റണ്ടിനിടയ്ക്കു സഹായിക്കാനും മാത്രമാണ് എന്ന പ്രതീതിയാണ് മലയാള സിനിമകളില്‍ . സ്റ്റീഫനും ജോണും ഈയൊരു കീഴ് വഴക്കത്തെ ഉപേക്ഷിക്കുന്നുണ്ട് അവരുടെ സൌഹൃദം വൈകാരികം കൂടിയാണ് . ചലന ശേഷിയില്ലാത്ത സ്റ്റീഫനെ ബൈക്കിന്റെ പുറകില്‍ കെട്ടി വെച്ചു കൊണ്ട് നടക്കുമ്പോഴും അറിയാതെ ഒരു മഴയില്‍ തനിച്ചാക്കി പോയ ജോണിന്റെ മഴ ആസ്വദിക്കുന്ന സ്റ്റീഫന്റെ നിഷ്കളങ്ക ഭാവത്തില്‍ സന്തോഷിക്കുന്നതും സിനിമയിലെ നല്ല മുഹൂര്‍ത്തങ്ങളിലൊന്നാണ് . ഈ സിനിമയില്‍ ജയസൂര്യ് ടിപ്പിക്കല്‍ മണ്ടന്‍ റോളില്‍ നിന്നും ഏറെ പുരോഗമിച്ചിട്ടുണ്ട് , അഭിനയത്തെ ഗൌരവമായി തന്നെ സമീപിക്കുന്നുമുണ്ട് .&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;സിനിമ ഒരു സാമൂഹ്യ പാഠ പുസ്തകമല്ല , അത് ഒരു കലാവിഷ്കാരമാണ് അതു കൊണ്ട് തന്നെ അതിലുളവാക്കുന്ന സദാചാര സങ്കല്പങ്ങള്‍ ആ ചലച്ചിത്രത്തിന്റെ ഭാഗമാണ് . സിനിമയുടെ കഥാംശവും ക്ലൈമാക്സും തന്നെയാണ് ആ സിനിമയുടെ സൌന്ദര്യം , വി കെ പ്രകാശ് ഇത്തവണ കാഴ്ചക്കാരെ അല്പം സ്തംഭിപ്പിക്കുക തന്നെ ചെയ്തിട്ടുണ്ട് , പല പ്രണയങ്ങള്‍ക്കിടയില്‍ ഒരു സുന്ദരിപ്പെണ്‍കുട്ടിയെ തന്നെ പ്രണയിച്ച വി കെ പി എന്ന ആ പഴയ കഥാപാത്രത്തെപ്പോലെ . അവസാന വാക്കായി ഒന്നു പറയാം കെട്ടിമേളങ്ങളും കൊട്ടിഘോഷിക്കലുകളുമൊന്നുമില്ലാതെ ഒരു ചെറിയ സുന്ദരന്‍ സിനിമ .&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7776123822028832264-5379664685338677946?l=isolatedfeels.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://isolatedfeels.blogspot.com/feeds/5379664685338677946/comments/default' title='Post Comments'/><link rel='replies' type='text/html' href='http://isolatedfeels.blogspot.com/2011/12/blog-post_8925.html#comment-form' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/5379664685338677946'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/5379664685338677946'/><link rel='alternate' type='text/html' href='http://isolatedfeels.blogspot.com/2011/12/blog-post_8925.html' title='ബ്യൂട്ടിഫുള്‍  - ഒരളവുക്കു പറവായില്ലാ'/><author><name>Alchemist</name><uri>http://www.blogger.com/profile/13327962864845771978</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-sR-HyFJszC0/TxpPJEgRQVI/AAAAAAAABLI/9CRN2z-XKAM/s220/206363_207436025952076_100000570409616_754135_6512114_n.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-aU37dX-kt_M/TuTGR-Bi4cI/AAAAAAAABEI/V8rVjE-lp4I/s72-c/Beautiful__23458.jpg' height='72' width='72'/><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-7776123822028832264.post-6628355237525142815</id><published>2011-12-11T20:52:00.000-08:00</published><updated>2011-12-12T22:59:55.406-08:00</updated><title type='text'>നാട്ടുകാര്‍ .കോം</title><content type='html'>ദേശത്തിന്റെ കഥയിലെ “സപ്പര്‍ സര്‍ക്കീട്ടും “ മാല്‍ഗുഡി ഡേയ്സും ഒക്കെ എനിക്കിഷ്ടപ്പെടുന്നതും വല്ലാതെ അതിനെ ഉള്ളില്‍ കൊണ്ടു നടക്കുന്നതും  അതിലെ ഗ്രാമീണ കഥാപാത്രങ്ങളും അതിന്റെ നിഷ്കളങ്കമായ ഭാവങ്ങളും അത്ര മേല്‍ ഉള്ളില്‍ തട്ടുന്നത് കൊണ്ടാണ്  .ഗൃഹാതുരത എന്ന സങ്കല്പം ഒരു കാല്പനിക ഊടായ്പ്പാണെന്നൊക്കെ പറയാമെങ്കിലും അങ്ങനെ ചിലത് ഇപ്പോഴും നിലവിലുള്ളത് കൊണ്ടാവണം ചിലതെല്ലാം കാണുകയും ഓര്‍ക്കുകയും ചെയ്യുമ്പോള്‍ വല്ലാതെ ഇഷ്ടം തോന്നുന്നത് .കൌമാരത്തില്‍ സ്കൂളും കോളേജും കഴിഞ്ഞുള്ള വൈകുന്നേരങ്ങളില്‍ വീടിനടുത്തെ കലുങ്കില്‍ ,സര്‍ക്കാര്‍ ആശുപത്രിയുടെ മതിലില്‍ എല്ലാം ഇരുന്ന് പറയുന്ന കത്തിക്കഥകളും അവയുടെ ഉപജ്ഞാതാക്കളും  ഇനിയൊരിക്കലും തിരിച്ചു വന്നു കൂടിച്ചേരാന്‍ പറ്റാത്ത വണ്ണം പല വഴിക്കു  പിരിഞ്ഞു പോയിരിക്കുന്നു - വക്കീല്‍ കണ്ണന്‍ , വെള്ള സുരേഷ് , ദിവാന്‍ സുരേഷ് , പൊന്നപ്പന്‍ , ചുള്ളന്‍  അങ്ങനെ കുറെ പേര്‍ .&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇതൊക്കെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം  നാട്ടുകാര്‍ .കോം എന്ന പേരില്‍ പുറത്തിറങ്ങിയ ഏതാനും നല്ല വീഡിയോ സ്കിറ്റുകള്‍ കണ്ടപ്പോള്‍ ആ പഴയ കലുങ്ക് ദിനങ്ങള്‍ ഓര്‍മ്മയില്‍ വന്നു പോയി . അന്നാര്‍ത്തു ചിരിച്ച കഥകള്‍ , നാട്ടിലെ ചിലരെ തന്നെ കഥാപാത്രമാക്കി സൃഷ്ടിച്ച നുണക്കഥകള്‍ , നിര്‍ദോഷ പരദൂഷണങ്ങള്‍ എല്ലാം ചിലപ്പോഴൊക്കെ ഒരു നേര്‍ത്ത പുഞ്ചിരിയോടെ ഓര്‍ക്കാന്‍ പറ്റുന്നത് കൊണ്ടാവണം ഈ വീഡിയോ എനിക്കിഷ്ടപ്പെട്ടതെന്ന് തോന്നുന്നു . അതിലെല്ലാമുപരി ഇപ്പോള്‍ ഇറങ്ങുന്ന മുഴുനീള കോമഡി സിനിമകളിലെ വളിച്ച തമാശയെക്കാള്‍ അല്പം നിലവാരമുണ്ട് ഈ സ്കിറ്റുകള്‍ക്ക്, അഭിനയിക്കുന്നവര്‍ക്കൊരു തന്മയത്ത്വമുണ്ട് , പശ്ചാത്തല സംഗീതം സന്ദര്‍ഭത്തിനനുസൃതമായി നന്നായി  ചെയ്തിരിക്കുന്നു. തുടക്കത്തിലെ ചാറ്റു പാട്ടു പോലും മനോഹരമാണ് .&lt;/div&gt;&lt;div&gt;&lt;b&gt;കുളിക്കടവ് . 1&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;iframe width="420" height="315" src="http://www.youtube.com/embed/b-QWc-VF_9E" frameborder="0" allowfullscreen=""&gt;&lt;/iframe&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;b&gt;ചീട്ടുകളി . 2&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;iframe width="420" height="315" src="http://www.youtube.com/embed/g0oNO4c70xs" frameborder="0" allowfullscreen=""&gt;&lt;/iframe&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;കള്ളുഷാപ്പ്&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;iframe width="420" height="315" src="http://www.youtube.com/embed/CF2zCck-AGg" frameborder="0" allowfullscreen=""&gt;&lt;/iframe&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;അളിയനും പെങ്ങളും പിന്നെ ഞാനും&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;iframe width="420" height="315" src="http://www.youtube.com/embed/OtF_rcSBC4c" frameborder="0" allowfullscreen=""&gt;&lt;/iframe&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;കാമുകന്‍&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;iframe width="420" height="315" src="http://www.youtube.com/embed/DKbNawl8zEY" frameborder="0" allowfullscreen=""&gt;&lt;/iframe&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;പെണ്ണുകാണല്‍&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;iframe width="420" height="315" src="http://www.youtube.com/embed/OlpCP5f9Y5M" frameborder="0" allowfullscreen=""&gt;&lt;/iframe&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;ഈ വീഡിയോയുടെ കോപ്പി റൈറ്റും അണിയറ പ്രവര്‍ത്തകരില്‍ നിക്ഷിപ്തമാണ് . യു ട്യൂബ് ലിങ്ക് വഴി ഇത് പ്രദര്‍ശിപ്പിക്കുന്നതില്‍ നിയമ പരമായ പ്രശ്നങ്ങളില്ലെന്നു അവരുടെ കോപ്പി റൈറ്റ് സ്റ്റേറ്റ് മെന്റില്‍ പറയുന്നുണ്ട് . &lt;/b&gt;&lt;b&gt;നാട്ടുകാര്‍.കോം ന്റെ അണിയറ പ്രവര്‍ത്തകര്‍ക്കു  എല്ലാ വിധ ആശംസകളും നേരുന്നു .&lt;/b&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7776123822028832264-6628355237525142815?l=isolatedfeels.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://isolatedfeels.blogspot.com/feeds/6628355237525142815/comments/default' title='Post Comments'/><link rel='replies' type='text/html' href='http://isolatedfeels.blogspot.com/2011/12/blog-post_11.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/6628355237525142815'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/6628355237525142815'/><link rel='alternate' type='text/html' href='http://isolatedfeels.blogspot.com/2011/12/blog-post_11.html' title='നാട്ടുകാര്‍ .കോം'/><author><name>Alchemist</name><uri>http://www.blogger.com/profile/13327962864845771978</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-sR-HyFJszC0/TxpPJEgRQVI/AAAAAAAABLI/9CRN2z-XKAM/s220/206363_207436025952076_100000570409616_754135_6512114_n.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://img.youtube.com/vi/b-QWc-VF_9E/default.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-7776123822028832264.post-7280504232818415296</id><published>2011-11-29T01:00:00.000-08:00</published><updated>2011-11-29T06:17:15.711-08:00</updated><title type='text'>പ്രതികരണ ഭ്രാന്തിന്റെ ഒറ്റയാള്‍ പോരാട്ടങ്ങള്‍ .</title><content type='html'>&lt;a href="http://1.bp.blogspot.com/-zUO5sdtzMJM/TtTUSxJnPaI/AAAAAAAABDs/3bUl2lzrQsg/s1600/1111.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://1.bp.blogspot.com/-zUO5sdtzMJM/TtTUSxJnPaI/AAAAAAAABDs/3bUl2lzrQsg/s320/1111.jpg" border="0" alt="" id="BLOGGER_PHOTO_ID_5680398448917429666" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;div style="font-family: arial; font-size: small; text-align: -webkit-auto; "&gt;&lt;span style="font-family: Verdana, Arial, Helvetica, sans-serif; font-size: 10pt; text-align: left; background-color: rgb(255, 255, 255); "&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="font-family: arial; font-size: small; text-align: -webkit-auto; "&gt;&lt;span style="font-family: Verdana, Arial, Helvetica, sans-serif; font-size: 10pt; text-align: left; background-color: rgb(255, 255, 255); "&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="font-family: arial; font-size: small; text-align: -webkit-auto; "&gt;&lt;span style="font-family: Verdana, Arial, Helvetica, sans-serif; font-size: 10pt; text-align: left; background-color: rgb(255, 255, 255); "&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="font-family: arial; font-size: small; text-align: -webkit-auto; "&gt;&lt;span style="font-family: Verdana, Arial, Helvetica, sans-serif; font-size: 10pt; text-align: left; background-color: rgb(255, 255, 255); "&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="font-family: arial; font-size: small; text-align: -webkit-auto; "&gt;&lt;span style="font-family: Verdana, Arial, Helvetica, sans-serif; font-size: 10pt; text-align: left; background-color: rgb(255, 255, 255); "&gt;Every man's life ends the same way. It is only the details of how he lived and how he died that distinguish one man from another.&lt;/span&gt;&lt;/div&gt;&lt;div style="text-align: -webkit-auto; "&gt;&lt;span class="Apple-style-span"&gt; &lt;/span&gt;&lt;span style="font-family: Verdana, Arial, Helvetica, sans-serif; font-size: 10pt; font-weight: bold; text-align: left; background-color: rgb(255, 255, 255); "&gt;&lt;a href="http://www.brainyquote.com/quotes/quotes/e/ernesthemi131095.html" target="_blank" style="text-decoration: none; color: rgb(0, 0, 204); "&gt;Ernest Hemingway&lt;/a&gt;&lt;/span&gt;&lt;span style="font-family: arial; font-size: small; text-align: left; background-color: rgb(255, 255, 255); "&gt;&lt;br /&gt;&lt;div style="text-align: -webkit-auto; "&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;div&gt;&lt;div&gt;ഹെമിങ്ങ്വേയുടെ ഒരു കൃതിയില്‍ പറയുന്നുണ്ട്  “ഒരാള്‍ ഒറ്റയ്ക്കാകുമ്പോഴാണ് അയാള്‍ കൂടുതല്‍ ശക്തനാകുന്നതെന്ന് .       ചിലരങ്ങനെയാണ് , അവര്‍ ചെയ്യുന്നത് മറ്റുള്ളവര്‍ക്കു വ്യക്തമായി മനസ്സിലാവുകയും മനസ്സിലായില്ലെന്നു നടിച്ചു അവരെ ഒറ്റപ്പെടുത്തുകയും  ഭ്രാന്തരാക്കുകയും ചെയ്യുമ്പോഴും അവര്‍ കൂടുതല്‍ ശക്തരാവുന്നു തങ്ങളുടേതായ ദൌത്യത്തില്‍ കൂടുതല്‍ വിശ്വാസമുള്ളവരായിത്തീരുന്നു .&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div&gt;അസാധാരണമായി ഒന്നും തന്നെ ഇല്ലാത്ത ഒരു ചെറുപ്പക്കാരനാണ് ഹര്‍വീന്ദര്‍ സിങ്ങ് എന്ന 27 കാരനായ ട്രക്ക് ഡ്രൈവര്‍ , പക്ഷെ ഈയിടെ ശരദ് പവാര്‍ എന്ന കേന്ദ്ര മന്ത്രിയുടെ കരണത്തടിച്ചു കൊണ്ട്  അയാള്‍ അസാധാരണക്കാരനായിത്തീര്‍ന്നു .എന്റോസള്‍ഫാന്‍ വിഷയത്തിലും ആവശ്യ സാധനങ്ങളുടെ വില വര്‍ദ്ധനവിലും ശരദ് പവാര്‍ എന്ന കേന്ദ്ര മന്ത്രിയെ പച്ചയ്ക്കു കത്തിക്കണമെന്നും ചെരുപ്പെറിയണമെന്നും ആക്രോശിച്ചവരാണ് നമ്മള്‍  , അതൊന്നുമുണ്ടായില്ലെങ്കിലും ഒന്നു കൈ വെക്കണമെന്നെങ്കിലും ഉള്ളിന്റെ ഉള്ളാല്‍ ആഗ്രഹിച്ചിരുന്ന നമ്മള്‍ ഹര്‍വീന്ദര്‍ സിങ്ങില്‍ നിന്നും അത്തരമൊരു പ്രവൃത്തിയുണ്ടായപ്പോള്‍ അല്‍ഭുതം കൂറി നോക്കി നിന്നു .   ഹര്‍വീന്ദര്‍ സിങിനു ശരത് പവാര്‍ എന്ന വ്യക്തിയോട് ഏതെങ്കിലും തരത്തിലുള്ള സ്പര്‍ദ്ധയോ വിദ്വേഷമോ ഉണ്ടാകാന്‍ വിദൂര സാധ്യത പോലുമില്ല , അയാളുടെ മാനസിക നില ഏതൊരു സാധാരണക്കാരനെയും പോലെ തന്നെയാണ്  .പക്ഷെ &lt;span class="Apple-style-span" style="color: rgb(34, 34, 34); font-family: arial, sans-serif; "&gt;   ഏകദേശം എല്ലാ മാധ്യമങ്ങളിലും വന്ന വാര്‍ത്തയുടെ ഭാഷ ഇങ്ങനെയാണ്  - &lt;/span&gt;&lt;span class="Apple-style-span" style="color: rgb(34, 34, 34); font-family: arial, sans-serif; "&gt;&lt;b&gt; “പവാറിനെ ആക്രമിച്ച  യുവാവിന് മാനസികരോഗമുണ്ടെന്നു സംശയം “ &lt;/b&gt; അക്രമി , മാനസിക രോഗി ഇങ്ങനെയല്ലാതെ ഒരു സാധാരണക്കാരന്‍ നിവൃത്തികേട് കൊണ്ട് ചെയ്തു പോയതാണ് , അവന്റെ കണ്മുന്നിലെ ഒരു അനീതിക്കെതിര പ്രതികരിച്ചതാണ് എന്ന രീതിയില്‍ ചിന്തിക്കാന്‍ സമൂഹത്തിനു സാധിക്കുന്നില്ല .&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഹര്‍വീന്ദര്‍ സിങ്ങിനെപ്പോലെ തന്നെ ഒരു മാനസിക രോഗിയായിരുന്നു  ഉത്സവ് ശര്‍മ്മ . ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുടെ ഏക മകന്‍ , പ്രശസ്തമായ NID [National Institute Of Design ] ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി , നല്ല കുടുംബ പശ്ചാത്തലമുള്ള , നല്ല വിദ്യാഭ്യാസമുള്ള ഒരു സാധാരണ ചെറുപ്പക്കാരന്‍ . എസ് .പി .എസ് റാത്തോറിനെ ആക്രമിച്ചു കൊണ്ടാണ് ഉത്സവ് ശര്‍മ്മ ആദ്യമായി വാര്‍ത്തയില്‍ ഇടം പിടിച്ചത് , രുചികയെന്ന കൌമാരക്കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും  കൊലപ്പെടുത്തുകയും പിന്നീട്   തന്റെ അധികാരവും സ്വാധീനവും ഉപയോഗിച്ചു ആ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ  കുറ്റവാളിയായിരുന്നു റാത്തോര്‍ .കൊലപാതക ശ്രമത്തിനു പോലീസ് കേസെടുത്തെങ്കിലും അതിനു ശേഷവും തന്റെ ഈ വിചിത്രമായ ദൌത്യത്തില്‍ നിന്നും പിന്മാറാന്‍ ഉത്സവ് ശര്‍മ്മ തയ്യാറായില്ല . അരുഷി തല്‍ വാര്‍ വധക്കേസില്‍ വിചാരണ നേരിടുന്ന ആരുഷിയുടെ പിതാവായ രാജേഷ് തല്‍ വാറിന്റെ നേര്‍ക്കായിരുന്നു  ഉല്‍സവിന്റെ അടുത്ത ആക്രമണം ,കൊല്ലുകയായിരുന്നില്ല സംഭവം ജനശ്രദ്ധയില്‍ പെടുത്തുക മാത്രമായിരുന്നു തന്റെ ഉദ്ദേശമെന്നും ഉത്സവ്  പറയുന്നു .&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; ഇത്തരത്തില്‍ റിബലുകളാകാനുള്ള ചോദനയെന്താണ്  ?ഹര്‍വീന്ദറിനെയും ഉത്സവിനെയും അതു പോലെ അറിയപ്പെടാത്ത അനേകം റിബലുകളെ  സംബന്ധിച്ചു ഇത്തരം പ്രതികരണ വാഞ്ച വ്യക്തിപരമായ എന്തെങ്കിലും ഇഷ്ടാനിഷ്ടങ്ങളുടെ പേരിലല്ല എന്നത് വ്യക്തമാണ് .എങ്കിലും അവരുടെ ഇത്തരം പ്രതികരണ ഭ്രാന്തിന്റെ അടിസ്ഥാനമെന്താണ്  ? അസ്വാഭാവികമായ ഇത്തരം പെരുമാറ്റരീതികള്‍ കൊണ്ടു അവരുദ്ദേശിക്കുന്നത് എന്താണ് ? എന്നൊക്കെ നാം ചിന്തിക്കുന്നതിനു മുമ്പായി ആരാണ് അസ്വാഭാവികമായി പെരുമാറിയതെന്നു സ്വയം മനസ്സിലാക്കേണ്ടതുണ്ട് .യഥാര്‍ത്ഥത്തില്‍ സ്വാഭാവികമായി പെരുമാറുന്നത് അവരൊക്കെ തന്നെയാണ് , നമ്മള്‍ പൊതുജനങ്ങളാണ് അസ്വാഭാവികമായി പെരുമാറുന്നത് . നിസ്സഹായനായ ഒരു  സാധാരണക്കാരക്കാരന്റെ പ്രതികരണമാണ്  പവാറിന് കിട്ടിയ അടി നമുക്കു പരിചയമില്ലാത്ത ഒരാള്‍ അത് നമുക്കു വേണ്ടി ചെയ്യുകയായിരുന്നു .ഇതേ  ഹര്‍വീന്ദര്‍ തന്നെയായിരുന്നു സുരേഷ് കല്‍മാഡിയെയും സുഖ് റാമിനെയും ആക്രമിക്കാന്‍ ശ്രമിച്ചത് . ഈ അഴിമതിക്കാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍ നമുക്കു രക്തം തിളയ്ക്കുകയും  ആത്മരോഷം കൊണ്ട് ഞരമ്പുകള്‍ വലിഞ്ഞു മുറുകുകയും ചെയ്യുന്നു , പക്ഷെ അതിനപ്പുറത്തേക്കൊരു പ്രതികരണം നമുക്കസാധ്യമാണ് , അതു കൊണ്ടാണ്  ഇത്തരത്തില്‍ പ്രതികരിക്കുന്നവര്‍ മാനസിക നില തെറ്റിയവരായി ചിത്രീകരിക്കപ്പെടുന്നത് .&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;സമൂഹത്തിലെ അനീതിക്കും അക്രമത്തിനുമെതിരെയുള്ള നിരന്തര സമരങ്ങളാണ് , ഒറ്റയാള്‍ പോരാട്ടങ്ങളാണ് , ഈ ജീവിതങ്ങളെ വ്യത്യസ്ഥമാക്കുന്നത് . ഇവരെ പിന്തുണയ്ക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനയോ ഉണ്ടാകില്ല , അവര്‍ അതു ആഗ്രഹിക്കുന്നുമില്ല .അത്തരത്തില്‍ തന്റെ ജീവിതം കൊണ്ട് അനീതികള്‍ക്കെതിരെ പ്രതികരിച്ചയാളാണ് നവാബ് രാജേന്ദ്രന്‍ .അഴിമതിക്കും സാമൂഹികാനീതികള്‍ക്കുമെതിരെ പൊതു താല്പര്യ ഹര്‍ജികളിലൂടെയുള്ള നിരന്തര പോരാട്ടം കൊണ്ട് സഹികെട്ട ഭരണ കൂടം തന്നെ അതിന്റെ പ്രതിനിധിയായ അഡ്വൊക്കേറ്റ് ജനറലിനെക്കൊണ്ട് നവാബിനെ ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കണമെന്നു ഹര്‍ജി നല്‍കുകയുണ്ടായി .കക്ഷി രാഷ്ട്രീയ ഭേദമന്യേ , വ്യക്തി താല്പര്യങ്ങളില്ലാതെ എത്രയെത്ര പൊതു താല്പര്യ ഹര്‍ജികള്‍ എന്നിട്ടും നവാബ് രാജേന്ദ്രന്‍ ഒരു മൂന്നാം കിട രാഷ്ട്രീയക്കാരനു കിട്ടുന്ന പരിഗണന പോലുമില്ലാതെ അനാഥത്വം പേറി ഇല്ലാതാകുന്നതും നാം കണ്ടതാണ് .റിബലിസത്തിനു കാലം നല്‍കുന്ന പ്രതിഫലം അതാണ് , അതറിഞ്ഞു കൊണ്ടു തന്നെയാണ് അവര്‍ റിബലുകളാകുന്നതും .&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ജനക്കൂട്ടങ്ങളുടെ ഈ വിചിത്രമനസ്സിനെ പറ്റിയാണ് ഹെന്രിക്ക് ഇബ്സന്റെ തന്റെ  പ്രശസ്ത നാടകമായ “ജനശത്രു “ വില്‍ പരാമര്‍ശിക്കുന്നത് . നാടകത്തിലെ നായക കഥാപാത്രമായ ഡൊക്ടര്‍ സ്റ്റോക്ക് മാന്‍ ശ്രമിക്കുന്നത് അധികാരികളുടെ അഴിമതിയും കെടു കാര്യസ്ഥതയും നിമിത്തം സംഭവിച്ചേക്കാവുന്ന വലിയ ഒരു അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കാനാണ് . പക്ഷെ അധികാരികള്‍ തങ്ങളുടെ സ്ഥാപിത താല്പര്യങ്ങള്‍ക്കു  വേണ്ടി ഡോക്ടര്‍ സ്റ്റോക്ക് മാന്റെ വാദങ്ങളെ നിരാകരിക്കുന്നു എന്നു മാത്രമല്ല നാടിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന മാനസിക രോഗിയെന്ന് മുദ്ര കുത്തുന്നു . അങ്ങനെ ജന നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച ഡോക്ടര്‍ സ്റ്റോക്ക് മാന്‍ ജന ശത്രുവായിത്തീരുന്നു . ലോകത്തു എല്ലായിടത്തും ജനത്തിന്റെ പൊതുമനസ്സ് ഇക്കാര്യത്തില്‍ ഏകീകൃതമായ ഒരു പ്രവണതയാണ് സ്വീകരിച്ചു പോരുന്നത് . എങ്കിലും ഇന്‍ഡ്യയില്‍ ഇതിന്റെ തോത് ഒരല്പം കൂടുതലാണ് . ബുഷിനെ ചെരുപ്പെറിഞ്ഞ മുന്തസിറിന് ലഭിച്ച സ്വീകാര്യതയോ അംഗീകാരമോ പി. ചിദംബരത്തിനെ ചെരുപ്പെറിഞ്ഞപ്പോള്‍ കിട്ടാത്തതും അപ്രസക്തമായിത്തീരുന്നതും ഇന്‍ഡ്യന്‍ പൊതു മനസ്സ് ഇക്കാര്യത്തില്‍ പുലര്‍ത്തി വരുന്ന ഉദാസീനമായ നിലപാടിന്റെ ഉദാഹരണമാണ് .ആള്‍ക്കൂട്ടം നിലവില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന അസുഖകരമായ അവസ്ഥയില്‍ നിന്നും ഒരു പരിവര്‍ത്തനത്തിനു വേണ്ടി ശ്രമിക്കാതിരിക്കുന്നത് അതു മൂലം താല്‍ക്കാലികമായി അവന് സംഭവിച്ചേക്കാവുന്ന താല്‍ക്കാലിക സുഖങ്ങളെ ഓര്‍ത്താണ് .ഇക്കാര്യത്തില്‍ ജനത്തിന്റെ പൊതുമനസ്സ് ഏകീകൃതമായ ഒരു പ്രവണതയാണ് സ്വീകരിച്ചു പോരുന്നത് .&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;div&gt;ചലച്ചിത്രങ്ങള്‍ വലിയൊരളവ് വരെ ഈ  പൊതുജന പ്രതികരണ മനോഭാവത്തെ   പ്രതിഫലിപ്പിക്കുന്നുണ്ട് .  2005  -ല്‍ ഇറങ്ങിയ  “ ഡോംബിവിലി ഫാസ്റ്റ് ‘ എന്ന മറാത്തി ചിത്രത്തിലെ മാധവ് ആപ്തെ എന്ന നായകന്‍ മധ്യവര്‍ത്തി സമൂഹത്തിലെ ഒരു സാധാരണക്കാരനാണ് .ജീവിതത്തില്‍ നിയതമായ മൂല്യങ്ങളും ആദര്‍ശങ്ങളും  കാത്തു സൂക്ഷിക്കുന്ന അയാള്‍ക്കു കണ്മുന്നില്‍ കാണുന്ന അനീതികളോടു സമരസപ്പെടാന്‍ സാധിക്കുന്നില്ല .വെള്ളം കൊണ്ടു വരുന്ന വണ്ടിക്കാരന്‍ കൈക്കൂലി ചോദിക്കുന്നതും ബാക്കി തരാത്ത കടക്കാരനോട്   പ്രതികരിക്കുന്നതുമെല്ലാം  അയാള്‍ ജീവിതത്തില്‍ പാലിക്കാന്‍ ശ്രമിക്കുന്ന ആശയങ്ങളുടെയും  ആദര്‍ശങ്ങളുടെയും പ്രതിഫലനമാണ് .പക്ഷെ സമൂഹം ഇത്തരം കാര്യങ്ങളില്‍ ഒരു സാധാരണക്കാരന്റെ  സ്വാഭാവിക പ്രതികരണങ്ങളെ , ചോദ്യം ചെയ്യലുകളെ വിചിത്രമായി കാണുകയും അയാളുടെ മാനസിക നിലയില്‍ കുഴപ്പം ആരോപിക്കുകയും ചെയ്യുന്നതോടെ അയാള്‍ ഒറ്റപ്പെടുന്നു,  പൊതു സമൂഹം അവരുടെ കര്‍ത്തവ്യം നിറവേറ്റിയ നിര്‍വൃതിയോടെ പിന്തിരിയുന്നു .പതിവു പോലെ തന്നെ ഈ പ്രതികരണ സ്വഭാവം അയാളുടെ ജീവിതത്തെ ദുരിതമയമാക്കുന്നതോടൊപ്പം സിനിമ ദുരന്ത പര്യവസാനിയായി അവസാനിക്കുന്നു  . &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;     കൌതുകമെന്നോ വൈരുദ്ധ്യമെന്നോ പറയാവുന്ന ഒരു സംഗതി എന്താണെന്നു വെച്ചാല്‍ അതേ വര്‍ഷം തന്നെ ഇറങ്ങിയ “ അന്ന്യന്‍ “ എന്ന മെഗാ ഹിറ്റ് തമിഴ് ചിത്രത്തിന്റെ ആശയവും ഇത്തരത്തിലുള്ള ഒരു പ്രതികരണഭ്രാന്തുള്ള കഥാപാത്രത്തെ നായകനാക്കിയുള്ളതാണ്  .  അമ്പി എന്ന സാധാരണക്കാരനായ  യുവാവ് തന്റെ ചുറ്റും നടക്കുന്ന അനീതികള്‍ക്കെതിരെയും അക്രമങ്ങള്‍ക്കെതിരെയും പ്രതികരിക്കാന്‍ , ചോദ്യം ചെയ്യാന്‍  തുനിയുന്നു , സിനിമയിലെ സമൂഹവും സിനിമയ്ക്കു പുറത്തെ പ്രേക്ഷകരും അയാളെ മന്ദബുദ്ധിയും മാനസിക രോഗിയുമായി പരിഗണിക്കുന്നു .ഡോംബി വിലി ഫാസ്റ്റിലെ മാധവ് ആപ്തെക്കു സംഭവിച്ച അതേ ദുര്യോഗത്തിന്റെ ആവര്‍ത്തനമായിത്തീര്‍ന്നേക്കാവു&lt;wbr&gt;ന്ന ഒരു ഘട്ടത്തില്‍ നിന്നാണ്  അന്ന്യന്‍ എന്ന ഒരു അമാനുഷികന്‍ പ്രത്യക്ഷപ്പെടുന്നത് .അന്ന്യന്റെ അമാനുഷിക പ്രകടനങ്ങള്‍ കാണികളെ കോരിത്തരിപ്പിക്കുന്നു , തെറ്റു ചെയ്യുന്നവര്‍ക്കെതിരെ അയാള്‍ പുറപ്പെടുവിക്കുന്ന അത്യന്തം ക്രൂരമായ വിധിന്യായങ്ങള്‍ കണ്ടു ബഹുജനം ആര്‍ത്തു വിളിക്കുന്നു , വീരാരധനയുടെ പാരമ്യത്തില്‍ രക്തം മുഴുവന്‍ തിളച്ചു മറിയുന്നു . ഈ ജനങ്ങള്‍ക്കു വ്യക്തമായി അറിയാം അമാനുഷികനായ ഒരു രക്ഷകനെന്നതൊരു സങ്കല്പമാണെന്ന് എന്നിട്ടും പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും അത്തരമൊരു സാങ്കല്പിക കഥാപാത്രത്തെക്കൊണ്ടു മാത്രമേ സാധിക്കൂ എന്നു നമ്മുടെയെല്ലാം ഉപബോധ മനസ്സില്‍ രൂഡമൂലമായ വിശ്വാസം കൊണ്ടാണ് ഒരു സാധാരണക്കാരന്റെ സ്വാഭാവിക പ്രതികരണത്തെ സംശയത്തോടെ വീക്ഷിക്കാനും ഒറ്റപ്പെടുത്താനും നമുക്കു സാധിക്കുന്നത് . നമ്മളൊക്കെ ഒഴുക്കിനൊത്തു പോകുന്ന പൊങ്ങു തടികളാണ് ,ഒഴുക്കിനൊപ്പം ഒരു സുഖാലസ്യത്തോടെ മുന്നോട്ടു നീങ്ങാനാണ് നമ്മുടെയെല്ലാം ആഗ്രഹം അ ഒഴുക്കില്‍ നിന്നും നമ്മളെ കര കയറ്റാന്‍ ഒരു രക്ഷകന്‍ അവതരിക്കുമെന്നു ഉപബോധ മനസ്സില്‍ നാം രൂഡമൂലമായ ഒരു വിശ്വാസം രൂപപ്പെടുത്തിയിട്ടുണ്ട് അതു കൊണ്ടാണ് ഒഴുക്കിനെതിരെ നീങ്ങുന്ന ഒരുവനെക്കാണുമ്പോള്‍ പുച്ഛം തോന്നുന്നതും അവനെ ഒറ്റപ്പെടുത്തുന്നതും .&lt;/div&gt;&lt;div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt; “അന്ന്യന്‍ “ എന്ന സിനിമയിലാവിഷ്കരിച്ചിരിക്കുന്നതു പോലെ തന്നെ ,  കാണുമ്പോള്‍  ആവേശം കൊണ്ട് എഴുന്ന് പോകുന്ന  റോബിന്‍ ഹുഡ് വീരാരാധനയെ ഫലപ്രദമായി പരിവര്‍ത്തനം ചെയ്തതാണ് വന്‍ വിപണി വിജയം നേടിയ പല തമിഴ് - തെലുങ്ക്  - മലയാളം  ചിത്രങ്ങളും .ഹോളിവുഡ്ഡില്‍ നിന്നാണ് ഇത്തരം സിനിമയുടെ പ്രവാഹം സൂപ്പര്‍മാന്‍ , ബാറ്റ്മാന്‍ , സ്പൈഡര്‍ മാന്‍  -  ഒരേ അച്ചിന്റെ വാര്‍പ്പില്‍ മെനഞ്ഞെടുത്ത ഇത്തരം ചിത്രങ്ങളുടെ പരമ്പര വിജയത്തിനു കാരണം സമൂഹത്തിലെ അനീതിക്കെതിരെയുള്ള അസഹിഷ്ണുതയും അതിനെതിരെ പ്രതികരിക്കാന്‍ കഴിയാത്ത വിധം ദുര്‍ബലനാണ് എന്ന അപകര്‍ഷതയും കൊണ്ട് തന്നെയാണ് . സമൂഹത്തിലെ അനീതിക്കെതിരെ , അക്രമത്തിനെതിരെ പോരാടുവാന്‍ ഒരു അതിമാനുഷികനായ ഒരു നായകന്‍ കടന്നു വരുന്നു , അയാളുടെ ധീരോദാത്തമായ പ്രവൃത്തികള്‍ കണ്ടു ജനം ആനന്ദ പുളകിതരാകുന്നു , അങ്ങനെ   നമ്മുടെ പ്രതികരണങ്ങള്‍  ഇത്തരമൊരു സാങ്കല്പിക ലോകത്തില്‍ നിന്നു കൊണ്ട് നിര്‍വൃതിയടഞ്ഞവസാനിക്കുന്നു  .കോളിവുഡില്‍ നിന്നും ഹോളിവുഡ്ഡില്‍ നിന്നും പടച്ച് വിടുന്ന ഇത്തരം പടങ്ങളുടെ വന്‍ വിജയങ്ങള്‍ തെളിയിക്കുന്നത് ഉത്തരവാദിത്തമേറ്റെടുക്കാന്‍ തയ്യാറാവാത്ത ഒരു സമൂഹത്തിന് വേണ്ടി ഒരു അമാനുഷന്‍ എപ്പോഴും പ്രത്യക്ഷപ്പെടുമെന്നും അതിമാനുഷികനായ അയാളുടെ ദ്വന്ത വ്യക്തിത്വം കൊണ്ട് മാത്രമേ ഇത് പരിഹരിക്കപ്പെടുകയുള്ളൂ എന്ന വ്യാജ യുക്തിയിലാണ് സമൂഹത്തിന്റെ നില നില്‍പ്പ് എന്നതാണ്  .സമൂഹത്തിലെ അഴിമതിക്കെതിരെ , അക്രമത്തിനെതിരെ അനീതിക്കേതിരെ സാങ്കല്പിക ലോകത്തു നിന്നും വരുന്ന അമാനുഷികനായ നായകന്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്നത് കണ്ട്  കയ്യടിക്കുകയും അതേ അഴിമതിക്കെതിരെ , അക്രമത്തിനെതിരെ ഒരു സാധാരണക്കാരന്‍ പ്രതികരിക്കുകയും ചെയ്യുമ്പോള്‍ അയാളുടെ മാനസിക നിലയില്‍ സംശയിക്കുകയും ചെയ്യുന്നതാണ് ജനക്കൂട്ടത്തിന്റെ മനശാസ്ത്രം  .&lt;span style="text-align: left; background-color: rgb(255, 255, 255); "&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;div style="text-align: left; "&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left; "&gt;ഒരു നിമിഷത്തെ ആവേശത്തിനും പിന്തുണയ്ക്കും ശേഷം ഒന്നിരുത്തി ചിന്തിച്ചു തുടങ്ങുന്ന ജനങ്ങള്‍ ഇത്തരം വിമത പ്രതിരൂപങ്ങളെ അംഗീകരിക്കാന്‍ വിമുഖരാകുന്നു എന്നതാണ് വാസ്തവം . ഒരു സാധാരണക്കാരന്‍ തന്റെ നിസ്സഹായതയുടെ പാരമ്യത്തില്‍ പ്രതികരിക്കുമ്പോള്‍ അതു അക്രമവും മാനസിക വൈകല്യവുമാക്കിത്തീര്‍ക്കുക എന്നതാണ് അത്തരം പ്രതികരണങ്ങളെ നിഷ്ഫലമാക്കാനുള്ള ഏക പോം വഴിയെന്നു അധികാര വര്‍ഗ്ഗത്തിനറിയാം . ഹര്‍വീന്ദര്‍ സിങ്ങിന്റേത് ഒരു  സ്വാഭാവിക പ്രതികരണമാണ് എന്നു  അറിയുന്നത് കൊണ്ടാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ രാഷ്ട്രീയക്കാര്‍ ഒന്നടങ്കം ഈയൊരു പ്രവൃത്തിയെ അപലപിക്കുന്നത് , സമീപ ഭാവിയില്‍ ഇതു ആര്‍ക്കും സംഭവിച്ചേക്കാമെന്ന ഭീതി അവരെ വല്ലാതെ അലട്ടുന്നുണ്ട് &lt;span style="text-align: -webkit-auto; "&gt; &lt;/span&gt;&lt;span style="text-align: -webkit-auto; "&gt;നമ്മളിലോരോരുത്&lt;wbr&gt;തരും ചെയ്യാന്‍ മനസ്സു കൊണ്ടു ആഗ്രഹിക്കുകയും സങ്കല്പ ലോകത്തിലെ ഒരു അമാനുഷികനു വേണ്ടി മാറ്റി വെക്കുകയുമായിരുന്ന ഒരു പ്രവൃത്തിയെ ഒരു സാധാരണക്കാരന്‍ ചെയ്യുമ്പോള്‍ അത് ദഹിക്കാന്‍ , സാങ്കല്പിക ലോകത്തിലെ വീരാരാധന മാത്രം ശീലിച്ച നമ്മുടെ ശീലങ്ങള്‍ക്കും  &lt;/span&gt;&lt;span style="text-align: -webkit-auto; color: rgb(34, 34, 34); font-family: arial, sans-serif; "&gt;പാതിവെന്ത തലച്ചോറിനും &lt;/span&gt;&lt;span style="text-align: -webkit-auto; "&gt;കഴിയുന്നില്ല . പൊതുജനത്തിന്റെ മനസ്സിനു വിരുദ്ധമായി ഇത്തരത്തില്‍ അസ്വാഭാവികമായ പ്രതികരണങ്ങള്‍ മാനസിക രോഗത്തിന്റെ ലക്ഷണങ്ങളാണെന്നു തെളിവുകള്‍ സൃഷ്ടിച്ചു സ്ഥാപിച്ചെടുക്കുന്നു, അവരെ ഒറ്റപ്പെടുത്തുന്നു . ഇങ്ങനെ &lt;/span&gt;&lt;span class="Apple-style-span" style="text-align: -webkit-auto; "&gt;നമ്മളവരെ അക്രമികളും മാനസികരോഗികളുമാക്കി മുദ്രകുത്തുമ്പോള്‍ അവര്‍ നമ്മോടു നിശബ്ദം ചോദിക്കുന്നുണ്ട് .&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;i&gt;&lt;br /&gt;&lt;/i&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;div&gt;&lt;i&gt;&lt;span style="font-size: 13px; color: rgb(34, 34, 34); font-family: arial, sans-serif; background-color: rgb(255, 255, 255); "&gt;*  “നിങ്ങളുടെ ജലദോഷം ചികിത്സിച്ചു മാറാത്തതിന് എന്തിനാണു നിങ്ങളെന്‍റെ മൂക്ക് മുറിച്ചെടുക്കുന്നത്  &lt;/span&gt;&lt;span style="font-size: 13px; color: rgb(34, 34, 34); font-family: arial, sans-serif; background-color: rgb(255, 255, 255); "&gt;? നിങ്ങളുടെ കണ്ണുകള്‍ക്ക് തിമിരം ബാധിച്ചതിന് എന്തിനാണ് നിങ്ങളെന്‍റെ കണ്‍പീലികള്‍ തുന്നിച്ചേര്‍ക്കുന്നത് &lt;/span&gt;&lt;span style="font-size: 13px; color: rgb(34, 34, 34); font-family: arial, sans-serif; background-color: rgb(255, 255, 255); "&gt; ?“&lt;/span&gt;&lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;&lt;span style="font-size: 13px; color: rgb(34, 34, 34); font-family: arial, sans-serif; background-color: rgb(255, 255, 255); "&gt;&lt;br /&gt;&lt;/span&gt;&lt;/i&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7776123822028832264-7280504232818415296?l=isolatedfeels.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://isolatedfeels.blogspot.com/feeds/7280504232818415296/comments/default' title='Post Comments'/><link rel='replies' type='text/html' href='http://isolatedfeels.blogspot.com/2011/11/blog-post_29.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/7280504232818415296'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/7280504232818415296'/><link rel='alternate' type='text/html' href='http://isolatedfeels.blogspot.com/2011/11/blog-post_29.html' title='പ്രതികരണ ഭ്രാന്തിന്റെ ഒറ്റയാള്‍ പോരാട്ടങ്ങള്‍ .'/><author><name>Alchemist</name><uri>http://www.blogger.com/profile/13327962864845771978</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-sR-HyFJszC0/TxpPJEgRQVI/AAAAAAAABLI/9CRN2z-XKAM/s220/206363_207436025952076_100000570409616_754135_6512114_n.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-zUO5sdtzMJM/TtTUSxJnPaI/AAAAAAAABDs/3bUl2lzrQsg/s72-c/1111.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-7776123822028832264.post-5731805129937104413</id><published>2011-11-26T04:19:00.000-08:00</published><updated>2011-11-27T22:54:21.250-08:00</updated><title type='text'>ഡാം 999  - തമിഴന്മാര്‍ നിരോധിച്ചത് നന്നായി</title><content type='html'>&lt;a href="http://2.bp.blogspot.com/-0zjNE6dofK4/TtDhR2UgGEI/AAAAAAAABCw/vcEtNzGJaL4/s1600/220px-DAM_Poster.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 220px; height: 296px;" src="http://2.bp.blogspot.com/-0zjNE6dofK4/TtDhR2UgGEI/AAAAAAAABCw/vcEtNzGJaL4/s320/220px-DAM_Poster.jpg" alt="" id="BLOGGER_PHOTO_ID_5679286826869725250" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span class="Apple-style-span" style="color: rgb(34, 34, 34);font-family:arial,sans-serif;font-size:13px;color:#000200;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;span class="Apple-style-span" style="color: rgb(34, 34, 34);font-family:arial,sans-serif;font-size:13px;color:#000200;"&gt;&lt;div&gt;&lt;span class="Apple-style-span" style="color: rgb(34, 34, 34);font-family:arial,sans-serif;font-size:13px;color:#000200;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;ഉന്നതമായ  കലാസൃഷ്ടികള്‍ ആസ്വദിക്കുകയല്ല അനുഭവിക്കുകയാണ് എന്നു ഏതോ ഒരു  മഹാന്‍ പറഞ്ഞപ്പോള്‍ അതെന്താണ് എന്നു അന്നു മനസ്സിലായിരുന്നില്ല .പക്ഷെ കഴിഞ്ഞ ദിവസം അതു അക്ഷരാര്‍ത്ഥത്തില്‍ തന്നെ മനസ്സിലായി കാരണം ഡാം 999 എന്നൊരു നല്ല കലാസൃഷ്ടി ഞാന്‍ അനുഭവിച്ചു , അനുഭവിച്ചു എന്നൊക്കെ വെറുതെ പറഞ്ഞാല്‍ പോരാ 2 മണിക്കൂര്‍ ശരിക്കും അനുഭവിച്ചു .&lt;/span&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt;&lt;br /&gt;&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt;സിനിമയുടെ കഥാസാരം വ്യക്തമാക്കുന്നത് സിനിമ കാണാത്ത ആളുകളുടെ ആസ്വാദനത്തെ ബാധിക്കാനിടയുണ്ടെന്നറിയാം പക്ഷെ കഥ മനസ്സിലാകുമ്പോള്‍ കാണാത്ത ആളുകള്‍ക്കു കൂടി കാണാന്‍  പ്രചോദനമാകുമെന്ന നല്ല ഉദ്ദേശത്തോടെയാണ് ഈ കഥസാരം എഴുതുന്നത്. .ഈ സില്‍മയുടെ കഥയെ ഓസ്കാര്‍ ലൈബ്രറിയിലേക്കു തിരഞ്ഞെടുത്തെന്ന് എവിടെയോ കേട്ടു,തെറ്റു പറയാനൊക്കില്ല .ഈ ഒരൊറ്റ സിനിമയുടെ കഥ കൊണ്ടു മാത്രം ഒരു പത്തു മലയാള സിനിമ വേറെ എടുക്കാം , അല്ലെങ്കില്‍ പത്തു മലയാള സിനിമയുടെ മിക്സാണ് ഈ ഒരൊറ്റ സിനിമ എന്നും പറയാം അങ്ങനെ ഒരു സില്‍മയുടെ കഥ ഓസ്കാറ് തിരഞ്ഞെടുത്തില്ലെങ്കില്‍ പിന്നെന്തൂട്ട് ഓസ്കാര്‍   ?.&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt;&lt;br /&gt;&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt;സില്മയുടെ തുടക്കം പതിവു പോലെ  പേരെഴുതി കാണിച്ചു കൊണ്ടു തന്നെയാണ് . വാര്‍ണര്‍ ബ്രദേഴ്സ് എന്നൊക്കെ എഴുതി കാണിക്കുമ്പോള്‍ ട്രോയും ഹാരി പോര്‍ട്ടറുമൊക്കെ പ്രതീക്ഷിച്ചാണ് നമ്മളിരിക്കുന്നത് , തുടക്കത്തിലെ തന്നെ സോഹന്‍  റോയിയുടെ ഷിപ്പിങ്ങ് കമ്പനിയും പുതിയ ചാനലുമായ ബ്ലിസ് മറൈനും മാറി മാറി കാണിക്കുന്നു  പിന്നെ ഒരു പുസ്തക പ്രകാശനമാണ് .അണക്കെട്ടു തകര്‍ന്നു അതില്‍ നിന്നു രക്ഷപ്പെട്ട ഒരു നാവികന്റെ ഓര്‍മ്മക്കുറിപ്പുകള്‍  [നാവികനും അണക്കെട്ടും തമ്മിലെന്തു എന്നതൊക്കെ സില്‍മേട ക്ലൈമാക്സില്‍ പറയും] പുസ്തക പ്രകാശനത്തോടനുബന്ധിച്ചു നാവികന്റെ കൂട്ടുകാരനായ വിനയ് എന്ന നായകനും കൂടി സില്‍മയെ ഫ്ലാഷ് ബാക്ക് ഓര്‍മ്മകളിലേക്കു കൊണ്ട് പോകുന്നു പോകുന്നു .പിന്നീടു ഒരു 20 മിനുട്ട് നേരത്തേക്കു കപ്പലിനകത്തെ സുരക്ഷാ ക്രമീകരണങ്ങളുടെ ഡോക്യുമെന്ററിയാണ് ,സ്വന്തം കമ്പനിയിലെ ജീവനക്കാര്‍ക്കു പിന്നീട് ഉപകാരപ്പെടുമെന്നു കരുതിയാവണം. കപ്പലങ്ങനെ പോയി പോയി കൊച്ചി കായലില്‍ വന്നു കിടക്കുന്നു .അവിടെ വെച്ചു നമ്മുടെ നാവികന്‍ ഭാര്യയോട് നായകനായ വിനയിന്റെ ജീവിത കഥ പറയുകയാണ്  .ഇവിടെ നിന്നാണ് സെരിക്കിനും ഉള്ള കഥ തുടങ്ങുന്നത് .&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt;&lt;b&gt;സെരിക്കിനും കഥയിലേക്കു &lt;/b&gt;&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt;&lt;br /&gt;&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt;സംഭവ ബഹുലവും സംഘര്‍ഷ ഭരിതവുമായ ഒരു കുടുംബ കഥയെ മുല്ലപ്പെരിയാര്‍ , അണക്കെട്ട് , ഡാം തേങ്ങാക്കൊല എന്നൊക്കെ പറഞ്ഞു അനാവശ്യ വിവാദങ്ങളിലേക്കു കൊണ്ടു വരികയാണ് . പ്രണയം , പ്രണയ നഷ്ടം , ദാമ്പത്യം , ദാമ്പത്യ തകര്‍ച്ച ,തെറ്റിദ്ധാരണ, പശ്ചാത്താപം അങ്ങനെ മലയാള്‍ സിനിമയുടെ എല്ലാ ചേരുവയുമുള്ള ഒരു നല്ല സിനിമയാണിത്  , അപ്പോ നിങ്ങള്‍ ചോദിക്കും കോമഡിയില്ലെന്ന് , കോമഡി ഉണ്ട് അതു സിനിമയുടെ ക്ലൈമാക്സിലാണെന്നു മാത്രം , അതു ഒന്നൊന്നര കോമഡിയായിപ്പോയി .&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt;&lt;br /&gt;&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt;ഒരു മഹാമാന്ത്രികനും സര്‍വ്വ രോഗ ചികിത്സകനുമായ ഒരു നമ്പൂരിയുള്ള ഒരു മന . രജത് കപൂര്‍ അഭിനയിച്ച ഈ മഹാമാന്ത്രികനെ അവതരിപ്പിക്കാന്‍ ആദ്യം തിലകനെ ആയിരുന്നു നിശ്ചയിച്ചത് തിലകനെ ഈ ചിത്രത്തില്‍ നിന്നു ഒഴിവാക്കിയതു വലിയ ചതിയായിപ്പോയി , കാരണം ഈ സിനിമയില്‍ തിലകന് അഭിനയിക്കേണ്ടി വരില്ലായിരുന്നു  .ഈ മഹാജ്ഞാനിയായ ജ്യോത്സ്യന്‍ .മായാമയൂരം , മണിച്ചിത്രത്താഴ് , സി ബി ഐ ഡയറി കുറിപ്പ് , മയില്പീലിക്കാവ് , യക്ഷിയും ഞാനും , ദ്രോണ പത്തിലേറെ പടങ്ങളില്‍ തിലകന്‍ തന്നെ അഭിനയിച്ചു കാണാപാഠമായിട്ടുള്ളതാകുന്നു . ഒരു കേരളാ കുടുംബവും ഒരു പഞ്ചാബി കുടുംബവും ഒരമ്മ പെറ്റ മക്കളെ പോലെ കേരളത്തിലെ ഒരു കായലോരത്തു താമസിച്ചു വരികയായിരുന്നു . ഒരു ദീസം പഞ്ചാബി കുടുംബം  ട്രാന്‍സ്ഫറായി എങ്ങോട്ടോ പോകുന്നു .അവിടെ കേരളാ കുടുംബത്തിലെ വിനയ് എന്ന പയ്യനും പഞ്ചാബി കുടുംബത്തിലെ മീര എന്ന പെണ്‍കുട്ടിയും തമ്മിലുള്ള ബാല്യകാല സൌഹൃദം വേര്‍പെടുന്നതിന്റെ വികാര തീവ്രമായ രംഗങ്ങള്‍ ഉണ്ട് .പക്ഷെ വിധി അവരെ വേര്‍പെടാന്‍ അനുവദിക്കുന്നില്ല .കൊതുമ്പു വഞ്ചിയില്‍ മെല്ലെ മെല്ലെ തുഴഞ്ഞു പോകുന്ന പഞ്ചാബി ഫാമിലി മൊത്തം പെട്ടെന്നു വന്ന ഒരു കാറ്റില്‍ പെട്ടു കായലില്‍ മുങ്ങിച്ചാകുന്നു , പെണ്‍ കുട്ടി മാത്രം കായലോരത്തെ പുല്ലില്‍ പിടിച്ചു രക്ഷപ്പെടുന്നു. അങ്ങനെ മീര എന്ന  ആ  പഞ്ചാബി പെണ്‍ കുട്ടിയെ കേരളാ കുടുംബം സ്വന്തം സ്വന്തം മകളെപ്പോലെ വളര്‍ത്തുന്നു .അങ്ങനെ വിനയും മീരയും പ്രണയ ബദ്ധരായി വളരുന്നു .പക്ഷെ " &lt;i&gt;ഈടാര്‍ന്നനുരാഗ നദിയെ വിഘ്നം കൂടാതൊഴുക്കുമോ ഭവാന്‍ "&lt;/i&gt; എന്നു മഹാകവി പറഞ്ഞതു പോലെ അവരുടെ പ്രണയ ബന്ധത്തില്‍ ഒരു പ്രശ്നമുണ്ടാകുന്നു . ഈ പ്രണയം കാണുന്ന മഹാജ്യോതിഷിയായ വിനയിന്റെ അച്ഛന്‍ ഉടന്‍ ജാതകം നോക്കുന്നു - അപ്പോള്‍ കാണുന്നതെന്താണ് ശിവ ശിവാ  - കമ്പ്ലീറ്റ് ദുശകുനങ്ങളാണ് , ഇവര്‍ തമ്മില്‍ വിവാ‍ഹം കഴിച്ചാല്‍ വലിയ എന്തോ ദുരന്തം സംഭവി ക്കും അല്ലെങ്കില്‍ ആരെങ്കിലും മരിക്കും എന്നാണ് ജാതക റിപ്പോര്‍ട്ടില്‍ കാണുന്നത് [പൈതൃകംസില്മയില്‍ ഇതു പോലെ ഏതാണ്ടുണ്ട് ] , ഇതു കേട്ടു കഴിയുമ്പോള്‍ മീരയും ആലോചിക്കും ശരിയാണല്ലോ പണ്ടൊരിക്കല്‍ വിനയ് കിസ്സ് ചെയ്യാന്‍ വന്നപ്പോഴാണ് വിനയിന്റെ അമ്മ കുളത്തില്‍ വീണ് തട്ടിപ്പോകുന്നത് , അതു കൊണ്ട് ഈ വിനയിനെ തെറ്റിദ്ധരിപ്പിച്ച് പിന്തിരിപ്പിക്കാനായി സോറിയാസിസ് ചികിത്സക്കായി വന്ന ഒരു ആസ്ട്രേലിയക്കാരനെ വിവാഹം കഴിക്കാന്‍ മീര തയ്യാറാകുന്നു .ആസ്ട്രേലിയക്കാരന്റെ ജാതകം നോക്കുമ്പോള്‍ എട്ടില്‍ ഒമ്പതു പൊരുത്തം. വിനയ് പഠിപ്പു കഴിഞ്ഞു വരുമ്പോളെന്താണ് കാണുന്നത് കാമുകി തന്നെക്കാള്‍ പൊക്കോം കളറുമുള്ള ഒരു ആസ്ട്രേലിയക്കാരനെ കെട്ടാന്‍ നില്‍ക്കുന്നു .സത്യത്തില്‍ വിനയിന്റെ ജീവന്‍ രക്ഷിക്കാനാണ് ഇങ്ങനെ ഒക്കെ ചെയ്തതെന്നു മനസ്സിലാക്കാതെ വിനയ് ആകെ ചൂടാവുന്നു  - നീയൊക്കെ  ഒരു കാമുകിയാണോടീ ഡാഷെ - എന്നൊക്കെയുള്ള ലൈനില്‍  - അതും കഴിഞ്ഞ് വീട് വിട്ടു വിനയ് പോകുന്നു കാമുകി വെള്ളക്കാരനെ കെട്ടിയാല്‍ ഞാനും വെള്ളക്കാരിയെ കെട്ടുമെന്ന വാശിയോടെ വെള്ളക്കാരിയെം കെട്ടി ജീവിക്കുന്നു .പക്ഷെ മീരയുടെയും വിനയിന്റെയും ആത്മാര്‍ത്ഥ സ്നേഹം കണ്ട് കണ്ണു മഞ്ഞളിച്ച ആസ്ട്രേലിയക്കാരന്‍ സൊറിയാസിസ് രോഗി വിഷണ്ണനായി ആസ്ട്രേലിയയിലേക്കു തന്നെ പോകുന്നു .ഒരു പാട് വര്‍ഷങ്ങള്‍ക്കു ശേഷം പണ്ടു വീടു വിട്ടു പോ0യ വിനയ് തിരിച്ചു വരുന്നു - ലോകത്തൊരു ഡോക്ടര്‍ക്കും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത   ജുവനൈല്‍ ഡയബറ്റിക്സ് എന്ന അസുഖമുള്ള മകനെ നോക്കാതെ ചാനലെന്നും പറഞ്ഞു നടക്കുന്ന ഭാര്യയെ ഉപേക്ഷിച്ചു കൊണ്ട് ഒരു ദാമ്പത്യ തകര്‍ച്ചയുമായാണ് പഴയ തറവാട്ടിലേക്കു വരുന്നത് .മകന്‍ വരുമ്പോള്‍ ജ്യോതിഷിയായ അച്ഛന്‍ പറയും എനിക്കറിയാമായിരുന്നു നീ എന്നെങ്കിലും വരുമെന്ന് - പിന്നെ  ഡയബറ്റിക്കുമായി പൊറുതി മുട്ടുന്ന പേരക്കുട്ടിയെ ഏതാനും ദിവസം കൊണ്ട് ചികിത്സിച്ച് ഭേദാക്കലാണ്  , പുള്ളിക്കതെല്ലാം നിസ്സാരമാണ്   - ദേ കാക്ക കരയണൂ - ദുശകുനം - കിഴക്കു വശത്തൂന്നു ആരെയോ പാമ്പു കടിച്ചു കൊണ്ടു വരുന്നുണ്ട് , വേഗം തയ്യാറാവാ  - അപ്പോഴെക്കും ഒരാളെ പാമ്പു കൊത്തി തലച്ചുമടെടുത്തു കൊണ്ടു വരുന്നു , എന്തോ മരുന്നു കൊടുക്കുന്നു - എല്ലാം ശരിയായി അയാള്‍ക്കു ജീവന്‍ വെക്കുന്നു  - അങ്ങനത്തെ ഒരാള്‍ക്കുണ്ടോ ഡയബറ്റിക്കും മറ്റും .&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt;&lt;br /&gt;&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt;&lt;br /&gt;&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt;പിന്നെ പഴയ പ്രണയ കഥയിലെ  കാമുകി വര്‍ഷങ്ങള്‍ക്കു ശേഷവും  അവിവാഹിതയായി നില്‍ക്കുന്നു ,  സ്വന്തം അമ്മ പരിചരിക്കാത്ത ആ കുട്ടിയെ പൊന്നു പോലെ നോക്കുന്നു [എം ടി യുടെ ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന സില്‍മയാണോ ഇതെന്നു ചിലപ്പോള്‍ തോന്നും ]  .പഴയ കഥ ഒക്കെ പരസ്പരം മനസ്സിലാക്കി തെറ്റിദ്ധാരണയൊക്കെ നീങ്ങി പഴയ ലൈന്‍ ഇടാന്‍ തുടങ്ങുമ്പോള്‍ വിനയിന്റെ മദാമ്മ ഭാര്യ സാന്ദ്ര തന്റെ തെറ്റു മനസ്സിലാക്കി ക്ഷമാപണവുമായി വരുന്നു, എന്നോട് പൊറുക്കൂ  ചേട്ടാ ,ഇനി ഞാന്‍ മോനെ ഒക്കെ നോക്കി നന്നായി ജീവിച്ചോളാം എന്നൊക്കെ പറഞ്ഞ് - ശെന്തു കഷ്ടാല്ലെ .അങ്ങനെ പഴയ പ്രണയിതാക്കള്‍ ഒന്നിക്കാന്‍ സമ്മതിക്കാതെ ഭാര്യ വന്നു ഇടയില്‍ നില്‍ക്കുകയാണ് . ചാനല്‍ റിപ്പോര്‍ട്ടറായ സാന്ദ്ര വീണ്ടും റിപ്പോര്‍ട്ടിങ്ങിന് പോകുന്നു വിമലാ രാമനും വിനയും വീണ്ടും അടുക്കുന്നു , സിന്ധൂരം തൊടീക്കുന്നു , പിന്നെ പരിപാടി നടക്കുന്നു  - അത്രേം നാള് ഗ്ലൂമിയായി നടന്നിരുന്ന മീര സന്തോഷത്തോടെ  തുള്ളിച്ചാടി വരുന്നതു കാണുമ്പോള്‍ തന്നെ മഹാമാന്ത്രികനായ അച്ഛനു മനസ്സിലാകുന്നു  - എന്തോ പരിപാടി നടന്നിട്ടുണ്ട് അല്ലെങ്കില്‍ ഈ പെണ്ണു ഇത്ര ഹാപ്പിയായി നടക്കില്ല എന്ന്  - ഉടന്‍ തന്നെ പുള്ളി മനക്കണ്ണില്‍ കാണുന്നു അണക്കെട്ട് തകരും , വേം തന്നെ പൂജാമുറി അടച്ചിട്ടിരുന്നു ഒരു മാരത്തോണ്‍ പ്രാര്‍ത്ഥനയാണ് , മീരയുടെ ചാരിത്ര്യവും അണക്കെട്ട് തകരുന്നതും തമ്മിലെന്തോ ബന്ധമുണ്ടെന്ന മട്ടില്‍ ,  ഇതൊക്കെ കാണുന്നവര്‍ കരുതുക  നായികയുടെ കന്യാചര്‍മ്മത്തിലാണ് ഡാമിന്റെ അടിവാരം പണിതതെന്നാണ് .&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt;&lt;br /&gt;&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt;&lt;div&gt;കുടുംബ കഥ പറയുന്ന സമയത്ത് വില്ലനെ മറന്നു കൂടാ .സംഗതി കഥ നടക്കുന്നത് കേരളത്തിലാണെങ്കിലും ആകെയൊരു നിഗൂഡതയും ദുരൂഹതയുമാണ്  കഥയിലാകപ്പാടെ  - കാരണം ഭരിക്കുന്ന കുടുംബം ഇംഗ്ലീഷുകാരാണ്. ഭരിക്കുന്ന പാര്‍ട്ടിയാണെങ്കില്‍ ഈസ്റ്റ് ഇന്‍ഡ്യാ ഡെമോക്രാറ്റിക് പാര്‍ട്ടി .ഈ  ഇംഗ്ലീഷുകാരന്റെ മകളെ  അയാളുടെ മകളെ വിവാഹം കഴിക്കുന്ന ദൊരൈ എന്ന തമിഴനാണ് വില്ലന്‍  വെറും വില്ലനല്ല അതിക്രൂരനാ‍യ ഒരു വില്ലന്‍ .ഈ ദൊരൈ ക്രൂരന്റെ നീചകൃത്യങ്ങള്‍ കണ്ട് സഹി കെട്ടു പാവം അമ്മായിഅപ്പന്‍ ഇംഗ്ലീഷുകാരന്‍ ആത്മഹത്യ ചെയ്യുന്നു പിന്നെ മേയറാകുന്നതു തമിഴന്‍ മരുമോനാണ് . കേരളം ഭരിക്കുന്നതു ഇംഗ്ലീഷുകാരനും തമിഴനുമൊക്കെയാണ് പ്രധാന പാര്‍ട്ടി ഈസ്റ്റ് ഇന്‍ഡ്യാ ഡെമോക്രാറ്റിക് പാര്‍ട്ടിയും . ഇതേത് കാലം യേത് രാജ്യമെന്നൊക്കെ തല പുകക്കണ്ടാ നല്ല കലാസൃഷ്ടികള്‍ കാല- ദേശാതിവര്‍ത്തികളായിരിക്കും - അപ്പോ പറഞ്ഞു വന്നത് ഈ മേയര്‍ ദുരൈ ആണ് അണക്കെട്ട് പുനര്‍ നിര്‍മ്മിക്കാന്‍ സമ്മതിക്കാത്തത് , എന്തിനാണയാള്‍ ഇങ്ങനെ ചെയ്യുന്നതെന്നു ഒരു പിടീമില്ല . ആളുകളെ മൂര്‍ഘന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലലാണ് ഇയാളുടെ മെയിന്‍ ഹോബി , വെള്ളക്കാരിയായ സ്വന്തം ഭാര്യയെയും ഇങ്ങനെ ഭീഷണിപ്പെടുത്തുന്നുണ്ട് .&lt;/div&gt;&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt;&lt;br /&gt;&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt;&lt;b&gt; ക്ലൈമാക്സ് &lt;/b&gt;&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt;&lt;br /&gt;&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt;ഇങ്ങനെ സംഘര്‍ഷ ഭരിതമായ പല വിധ കുടുംബ കഥകള്‍ കാണിച്ചു മണിക്കൂറു രണ്ടു കഴിഞ്ഞു  എന്നിട്ടും ഡാം 999 ല്‍ പേരിനു പോലും ഒരു ഡാം പോലും കാണുന്നില്ലല്ലോ എന്നാശങ്കപ്പെട്ടിരിക്കുമ്പോഴാ&lt;wbr&gt;ണ്   ചാനല്‍ റിപ്പോര്‍ട്ടറായ സാന്ദ്ര അണക്കെട്ട് തകരാന്‍ പോകുന്നു എന്ന വാര്‍ത്ത ലോകം മുഴുവന്‍ അറിയിക്കാന്‍ ശ്രമിക്കുന്നത്,   വലിയ മഴയും കൊടുങ്കാറ്റും വരുന്ന സമയത്ത് അണക്കെട്ട് ചോരുന്നു .അണക്കെട്ട് തകരാതിരിക്കണമെങ്കില്‍ ഷട്ടര്‍ തുറന്നു വിട്ടാല്‍ മതിയെന്നു ചീഫ് എഞ്ചിനീയര്‍ പറയുന്നു അതിനുപോലും ഈ ദുഷ്ടന്‍ തമിഴന്‍ മേയര്‍ ദുരൈ സമ്മതിക്കുന്നില്ല , ലക്ഷക്കണക്കിനു ആളുകള്‍ ഡാം തകര്‍ന്നു    മരിക്കാന്‍ പോകുന്നു , .അവസാനം  ചാനല്‍ റിപ്പോര്‍ട്ടറും ചീഫ് എഞ്ചിനീയറും കൂടി ഷട്ടര്‍ തുറന്നു വിടുന്നു , വെറുമൊരു ഷട്ടര്‍ തുറന്നു വിട്ടാല്‍ ഒഴിവാക്കാവുന്ന കാര്യമേയുള്ളൂ ഈ അണക്കെട്ടു ദുരന്തം !!!! .പക്ഷെ അപ്പോഴെക്കും സമയം അതിക്രമിച്ചിരുന്നു - ഡാം പൊട്ടിപ്പാളീസായി  - കുറെ ജനങ്ങള്‍ മല മുകളിലെ ഒരു പള്ളിയില്‍ കയറി രക്ഷപ്പെടുന്നു - അവസാനം ക്രിസ്തുവിലേ രക്ഷയുള്ളൂ എന്നോ മറ്റോ ആയിരിക്കണം സംവിധായകന്‍ ഉദ്ദേശിച്ചത് . ഡാം പൊട്ടി വെള്ളം കുത്തിയൊലിച്ചു വരുന്ന ഗ്രാഫിക്സ് ഒക്കെ കണ്ടാല്‍ ചിരിച്ചിരിച്ചു ചാവും , കൊച്ചി സിറ്റിയുടെ ഫോട്ടോ ഒക്കെ വെള്ളത്തില്‍ ഒലിച്ചു പോകുന്ന അസാമാന്യ ഗ്രാഫിക്സുകള്‍ .അവസാനം കുറെ പേര്‍ മരിക്കുന്നു - ഡാമിന്റെ ചുവട്ടിലിരുന്നു ഷട്ടര്‍ തുറന്നു വിട്ട ചാനല്‍ റിപ്പോര്‍ട്ടറും സിനിമയിലെ നായകനും മറ്റെല്ലാവരും രക്ഷ്പ്പെടുന്നു , ക്രൂരനായ തമിഴന്‍ വില്ലനും മരിക്കുന്നു .ശുഭം&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt;&lt;br /&gt;&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt;&lt;br /&gt;&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt; സിനിമ കഴിഞ്ഞെഴുന്നേറ്റു പോകുമ്പോള്‍ സൈഡിലിരുന്ന  ഒരു അമ്മാവന്‍ പറയുന്നുണ്ടായിരുന്നു - ഇതിലും ഭേദം ഡാം പൊട്ടി അങ്ങു മരിക്കുന്നതായിരുന്നു - ഉള്ളില്‍ തട്ടി പറഞ്ഞതാണെന്നു ഞങ്ങള്‍ക്കും തോന്നി .&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt;&lt;br /&gt;&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt;&lt;b&gt;ഉപദംശം &lt;/b&gt;&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt;&lt;br /&gt;&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt;പടം 3 ഡി ആണ് , അതിനു പ്രത്യേകം ചാര്‍ജും ഈടാക്കുന്നുണ്ട് .പക്ഷെ 3 ഡി കണ്ണട വെച്ചു കണ്ണു കഴക്കാമെന്നല്ലാതെ പറയത്തക്ക 3 ഡി ഒന്നുമില്ല ,.ഇനി 3 ഡി കണ്ടേ തീരൂ എന്നുണ്ടെങ്കില്‍  സിനിമയുടെ 65 ആം മിനുട്ടിലോ മറ്റോ ഒരു വവ്വാല്‍ പറന്നു വരുന്നുണ്ട് .ആ സമയം കൊണ്ട് പാതിഉറക്കമായ ആരെങ്കിലും ഉണ്ടെങ്കില്‍ ഞെട്ടി എഴുന്നേല്‍ക്കാനാണീ വവ്വാലിനെ പറത്തി വിടുന്നതെന്നു തോന്നുന്നു .&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt;&lt;br /&gt;&lt;/div&gt;&lt;div style="color: rgb(34, 34, 34); font-family: arial,sans-serif; font-size: 13px; background-color: rgba(255, 255, 255, 0.918);"&gt; ഈ പടം കാണിച്ചു തമിഴനെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ബോധ വല്‍ക്കരിക്കാന്‍ ശ്രമിച്ചാല്‍ ഒരു പക്ഷെ അവന്മാര്‍ ഇത്   , ദേ സാറേ  രണ്ട്  ഷട്ടര്‍ തുറന്നു വിട്ടാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂ  എന്നെങ്ങാനും പറഞ്ഞു  -സുപ്രീം കോടതിയില്‍ തെളിവായി പോലും കാണിച്ചേക്കും . തമിഴന്മാര്‍ കാണാതിരുന്നത് നന്നായി . ഈ പടത്തിനു 50 കോടിയായെന്നു എവിടെയോ പറയുന്നതു കേട്ടു .എന്തിനാണോ എന്തോ .&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7776123822028832264-5731805129937104413?l=isolatedfeels.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://isolatedfeels.blogspot.com/feeds/5731805129937104413/comments/default' title='Post Comments'/><link rel='replies' type='text/html' href='http://isolatedfeels.blogspot.com/2011/11/999.html#comment-form' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/5731805129937104413'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/5731805129937104413'/><link rel='alternate' type='text/html' href='http://isolatedfeels.blogspot.com/2011/11/999.html' title='ഡാം 999  - തമിഴന്മാര്‍ നിരോധിച്ചത് നന്നായി'/><author><name>Alchemist</name><uri>http://www.blogger.com/profile/13327962864845771978</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-sR-HyFJszC0/TxpPJEgRQVI/AAAAAAAABLI/9CRN2z-XKAM/s220/206363_207436025952076_100000570409616_754135_6512114_n.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-0zjNE6dofK4/TtDhR2UgGEI/AAAAAAAABCw/vcEtNzGJaL4/s72-c/220px-DAM_Poster.jpg' height='72' width='72'/><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-7776123822028832264.post-8501997423480668278</id><published>2011-11-24T00:16:00.000-08:00</published><updated>2011-11-29T20:51:45.326-08:00</updated><title type='text'>മുല്ലപ്പെരിയാറും ജോണി വെള്ളിക്കാലമാരും .</title><content type='html'>&lt;a href="http://2.bp.blogspot.com/-nE9v4bhv2pI/TtW2Ws6w5II/AAAAAAAABD4/fg4gCYmOPpQ/s1600/376039_280216628681707_100000801173616_726194_66946081_n.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 218px;" src="http://2.bp.blogspot.com/-nE9v4bhv2pI/TtW2Ws6w5II/AAAAAAAABD4/fg4gCYmOPpQ/s320/376039_280216628681707_100000801173616_726194_66946081_n.jpg" border="0" alt="" id="BLOGGER_PHOTO_ID_5680647006128759938" /&gt;&lt;/a&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;span class="Apple-style-span" &gt;&lt;u&gt;&lt;br /&gt;&lt;/u&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;b&gt;പ്രിയപ്പെട്ട മലയാളികളെ   തമിഴ് നാട് നമ്മുടെ അയല്‍ സംസ്ഥാനമല്ല , നമ്മുടെ ശത്രുരാജ്യമാണ് , പാക്കിസ്ഥാനാണ് .നമ്മുടെ വെള്ളം കട്ടു കൊണ്ട് പോകുന്ന പാണ്ടിത്തമിഴന്മാര്‍ക്കു നമ്മുടെ അമ്മ പെങ്ങന്മാരുടെ ,അച്ഛന്‍ ആങ്ങളമാരുടെ ജീവന്റെ വില എന്തെന്നു കാട്ടിക്കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ,മലയാളികളുടെ ജീവനെടുത്തിട്ട് വേണ്ടാ തമിഴന്റെ വെള്ളം കുടി . മലയാളികളുടെ ശക്തി കാട്ടിക്കൊടുക്കുക , ഡാം 999 സിനിമ കാണുക . .പ്രതികരിക്കുക    -  ഷെയര്‍ ചെയ്യൂ ,മുല്ലപ്പെരിയാറിനെ രക്ഷിക്കൂ .&lt;/b&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;കഴിഞ്ഞ ദിവസങ്ങളിലായി സൈബര്‍ ലോ‍കത്തു വ്യാപകമായി പ്രചരിക്കപ്പെടുന്ന  ഒരു  സന്ദേശങ്ങളുടെ , ആഹ്വാനങ്ങളുടെ ഒരു ഏകദേശ രൂപമാണ്  . അതി വൈകാരികതയുടെ ലേബലൊട്ടിച്ച് , ആവേശം നിറഞ്ഞ ഇത്തരം ആഹ്വാനങ്ങള്‍ കാണുമ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ പഴയ ഒരു സിനിമയിലെ ഇന്നസെന്റ് അവതരിപ്പിച്ച ജോണി വെള്ളിക്കാലയെ ഓര്‍മ്മ വരുന്നുണ്ട് “ നീ മുല്ലപ്പെരിയാറിലെ വെള്ളം കക്കും അല്ലേടാ കള്ളപ്പാണ്ടീ “ എന്നു ചോദിച്ചു ഒരു പരിചയവുമില്ലാത്ത ഒരു തമിഴന്റെ മെക്കിട്ടു കേറുന്ന ആ പഴയ കഥാപാത്രത്തെ.നമ്മുടെ സംസ്ഥാനത്തിലെ അത്യധികം പ്രധാനപ്പെട്ട ഒരു സംഗതിയെ പഴയ ഒരു സിനിമാ തമാശയുമായി കൂട്ടിക്കെട്ടുന്ന തരത്തിലുള്ള ലളിത വല്‍ക്കരണമല്ല , വാസ്തവമാണ് .  ഇങ്ങനെ തമിഴന്മാരെ തെറി പറഞ്ഞാല്‍ അവര്‍ പേടിച്ചു വിറച്ചു മുല്ലപ്പെരിയാര്‍ പ്രശ്നത്തിനു പരിഹാരമുണ്ടാകുമെന്നു കരുതിയിട്ടാണോ  ?അതോ സുപ്രീം കൊടതി ജഡ്ജിയും കേന്ദ്ര സര്‍ക്കാറും  ഫെയ്സ് ബുക്കിലെ പ്രചരണ തമാശകള്‍ കണ്ട്  ഈ പ്രശ്നത്തെ ഉടന്‍ തന്നെ കേരളത്തിനനുകൂലമായി തീര്‍ക്കുമെന്നു കരുതിയിട്ടാണോ  ? ഇതൊന്നും സംഭവിക്കില്ല എന്നു നമുക്കറിയാം പക്ഷെ നമ്മള്‍ നിസ്സംഗരല്ല എന്നു തെളിയിക്കാന്‍ , നട്ടെല്ലുള്ള ധീരതയുള്ള ഒരു സമൂഹമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ കമ്പ്യൂട്ടറിനു പിന്നിലിരുന്നു നമ്മള്‍ തെറി പറഞ്ഞു കൊണ്ടിരിക്കും . മുല്ലപ്പൂ വിപ്ലവം വന്നതും ഭരണ കൂടങ്ങള്‍ കട പുഴകിയതും ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെയാണ് എന്നു സ്വയം ന്യായീകരിക്കും , ദുരന്തത്തെ നേരിടാന്‍ നമ്മളാല്‍ കഴിഞ്ഞതു ചെയ്തുവെന്നാശ്വസിക്കും .പക്ഷെ ഒരുപകാരവുമില്ലാതെ ഇത്തരത്തില്‍ വംശീയ വിദ്വേഷം പരത്തുന്നതു കൊണ്ടുള്ള അപകടമെന്താണ് ?&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;തമിഴ് നാട്ടില്‍ വലിയൊരു മലയാളി സമൂഹമുണ്ട് , ചെന്നെയില്‍ , കോയമ്പത്തൂരില്‍ , സേലത്ത് , ഈറോഡില്‍ , ട്രിച്ചിയില്‍  , മധുരയില്‍ എല്ലാം.  അത്  ടിപ്പിക്കല്‍ നായര്‍ ചായക്കട നടത്തുന്നവര്‍ മുതല്‍ വലിയ കമ്പനികളിലെ പ്രൊഫഷണത്സ് വരെ , തുച്ഛ ശമ്പളത്തില്‍ പണിയെടുക്കുന്ന ഫാക്ടറി തൊഴിലാളി മുതല്‍ ശത കോടികളുടെ ആസ്ഥിയുള്ള ബിസിനസ്സ് മാഗ്നറ്റുകള്‍ വരെ അങ്ങനെ  ലക്ഷക്കണക്കിനു മലയാ‍ളികള്‍ ഉണ്ടാകും .അതു കൂടാതെ തമിഴ് നാട്ടിലെ നൂറുകണക്കിനായ എഞ്ചിനീയറിങ്ങ് , മെഡിക്കല്‍ , നഴ്സിങ്ങ് കോളേജുകളില്‍ പഠിക്കുന്ന പതിനായിരക്കണക്കിനു മലയാളി കുട്ടികളുണ്ടാകും  - മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇരു ഗവണ്മെന്റുകള്‍ തമ്മില്‍ ഒരു സമവായമുണ്ടായാല്‍ അണക്കെട്ടിന്റെ കാര്യത്തില്‍ ഒരു പ്രശ്ന പരിഹാരവുമാകും പക്ഷെ ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ , ബ്ലോഗുകളിലൂടെ കൊളുത്തി വെക്കുന്ന ഈ വംശീയ വിദ്വേഷത്തിന്റെ തീപ്പൊരി അവിടെ അണയാതെ കിടക്കും .ശ്രീലങ്കയുടെ കാര്യത്തില്‍ ഇനി വായിട്ടലക്കാന്‍ കഴിയാത്ത പട്ടാളിമക്കള്‍ കക്ഷികള്‍ അടക്കമുള്ള ദ്രാവിഡ കക്ഷികളും കാക്കത്തൊള്ളായിരം തമിഴ് സംഘടനകളും  തമിഴ് ദേശീയതയെ ഉണര്‍ത്താനായി ഒരു സംഭവം കിട്ടാനായി കാത്തിരിക്കുകയാണ് . തമിഴനെ നയിക്കുന്നത് വികാരമാണ് വിചാരമല്ല , ജയലളിതയെ അറസ്റ്റ് ചെയ്ത ദിവസം തമിഴ് നാട് അഗ്രികള്‍ച്ചറ് കോളേജില്‍ നിന്നു സ്റ്റഡി ടൂറിനു പോയി തിരിച്ചു വരുകയായിരുന്ന   ഒരു സംഘം വിദ്യാര്‍ത്ഥികളെ ബസ്സടക്കം നിര്‍ദയം  തീ വെക്കുന്നത്ര വൈകാരിക അടിമത്തമുള്ള ജനതയാണ് തമിഴര്‍ .&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;അതു കൊണ്ട്   പ്രിയപ്പെട്ട ജോണി വെള്ളിക്കാലമാരെ  - മുല്ലപ്പെരിയാറ് അണക്കെട്ട് തകരാതിരിക്കാന്‍ വേണ്ടി നിങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍  നടത്തുന്ന കഠിന പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു കൊണ്ടു തന്നെ പറയട്ടെ , ഫെയ്സ് ബുക്കിലും ട്വിറ്ററിലും ഓര്‍ക്കുട്ടിലും    നിങ്ങളെഴുതുന്ന വംശീയ വിദ്വേഷമുണര്‍ത്തുന്ന  സ്റ്റാറ്റസ് മെസ്സേജുകളും കമന്റുകളും നിങ്ങളെഴുതുന്ന ലോകോത്തര ബ്ലോഗുകളും മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിക്കുന്ന ഗുണപരമായ  ഒരു തീരുമാനത്തെയും സ്വാധീനിക്കാന്‍ കഴിയില്ല . പക്ഷെ  നിങ്ങള്‍ പടര്‍ത്തിക്കൊണ്ടിരിക്കുന്ന  ഈ വംശീയ സ്പര്‍ദ്ധയുടെ തീവ്രത വര്‍ദ്ധിക്കുന്തോറും തമിഴ് നാട്ടില്‍ ഉപജീവനം നടത്തുന്ന , വിദ്യാഭ്യാസം നടത്തുന്ന പതിനായിരക്കണക്കിന് മലയാളികളുടെ ജീവിതത്തിന്മേല്‍ തമിഴ് വൈകാരികതയുടെ ഡെമോക്ലീസിന്റെ വാള്‍ കെട്ടിത്തൂക്കിയിട്ട് കാത്തു നില്‍ക്കുകയാണ് .&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;ഇന്നു കേരള പൊതു സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് .വളരെ അടിസ്ഥാന പരമായ ഒരു സത്യം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പുനര്‍ നിര്‍മ്മാണവും ജല നിരപ്പും തുടങ്ങിയ കാര്യങ്ങളില്‍  തീരുമാനമെടുക്കുന്നതു തമിഴ് നാട്ടിലെ കര്‍ഷകരല്ല , അവര്‍ക്കു കുടിക്കാനും കൃഷി ചെയ്യാനും വെള്ളം കിട്ടണം അതിനപ്പുറമുള്ള രാഷ്ട്രീയത്തില്‍ വലിയ താല്പര്യമില്ലാത്ത , നമ്മളെ പോലെ തന്നെയുള്ള ജനതയാണ് അവരും യഥാര്‍ത്ഥത്തില്‍  തമിഴ് ജനതയില്‍ ഭൂരിഭാഗത്തിനും എന്താണ് ഇത്തരം സംഗതികളെന്നു വലിയ പിടിപാടുമില്ല .അന്തര്‍ സംസ്ഥാന ജല കമ്മീഷനുകളും സുപ്രീം കോടതിയും കേന്ദ്ര സര്‍ക്കാരുമാണ് രണ്ട് സംസ്ഥാനത്തിലെയും ഭരണ കൂടങ്ങളുമാണ്  ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് .സോഷ്യല്‍ നെറ്റ് വര്‍ക്കിലെ വംശീയ വിദ്വേഷം വമിപ്പിക്കുന്ന സ്റ്റാറ്റസ് മെസ്സേജുകളും മുല്ലപ്പെരിയാറിനെ രക്ഷിച്ചു കളഎന്നു കരുതി പടച്ചു വിടുന്ന ബ്ലോഗുകളും സുപ്രീം കൊടതിയുടെ തെളിവെടുപ്പിലോ രണ്ട് സംസ്ഥാനങ്ങളിലെയും ഭരണ കൂടങ്ങള്‍ തമ്മിലുള്ള സമവായ ചര്‍ച്ചകളിലോ  പരാമര്‍ശിക്കപ്പെടാന്‍ സാധ്യതയില്ല .എന്നു കരുതി ഈ നിസ്സംഗരായ ഭരണ കൂടങ്ങളെ വിശ്വസിച്ചു വലിയൊരു ദുരന്തത്തെ പ്രതീക്ഷിച്ചു കഴിയണോ ? തീര്‍ച്ചയായും അങ്ങനെ അല്ല  വേണ്ടത് . മലയാളികള്‍ തമിഴന്മാരുമായി യുദ്ധത്തിനു സജ്ജരാകുന്നതിനു പകരം നാം നമ്മുടെ ഭരണകൂടത്തെ , രാഷ്ട്രീയക്കാരെ ശരിയായ ഒരു നടപടിയെടുക്കാനും സമവായ ചര്‍ച്ചയ്ക്കും പ്രേരിപ്പിക്കുകയാണ് ചെയ്യേണ്ടത് .തമിഴ് നാടിനെ നമ്മുട അവസ്ഥ ബോധ്യപ്പെടുത്താന്‍ കഴിയുന്ന ഒരു നയതന്ത്ര സമീപനമാണ് ഇക്കാര്യത്തില്‍ വേണ്ടത് .&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt; തമിഴ് നാട് എന്തു കൊണ്ട് കേരളത്തിലെ ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ ഇത്ര ക്രൂരരാകുന്നു എന്ന കാര്യം കേരളത്തിനു നമ്മുടെ ജനതയുടെ സുരക്ഷാ കാര്യങ്ങളിലെ ആശങ്കകള്‍ ഫല പ്രദമായി തമിഴ് നാട്ടിലെ ജനങ്ങളെയോ ഗവണ്മെന്റിനെയോ ധരിപ്പിക്കാന്‍ സാധിച്ചിട്ടില്ല , രണ്ട് ഭരണ കൂടങ്ങളും തമ്മില്‍ ഒരു കൂടിക്കാഴ്ചയോ , പരസ്പരമുള്ള സമവായമോ ഉണ്ടായിട്ടില്ല  , സുപ്രീം കോടതിയില്‍ കേസ് നടക്കുന്നുണ്ട് .പരസ്പരം വാദിക്കുന്നുണ്ട് പക്ഷെ ഒരു സമവാ‍യ ചര്‍ച്ച ഇവിടെ ഉണ്ടാകുന്നില്ല . &lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;b&gt;നെഗറ്റീവ് പ്രചരണങ്ങള്‍ . &lt;/b&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ടെന്ന പഴയ ചൊല്ലിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിക്കുന്ന വ്യാപക പ്രചരണത്തില്‍ നെഗറ്റീവ് പ്രചാരണങ്ങളുമുണ്ട് ..മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ സംഭവിച്ചേക്കാവുന്ന വന്‍ ദുരന്തങ്ങളുടെ ഭാവനാ വാചകങ്ങള്‍ക്കും  ഗ്രാഫിക്സ് ചിത്രങ്ങള്‍ക്കും ഒപ്പം തന്നെ അതിനു പിന്നിലുള്ള സ്ഥാപിത താല്പര്യങ്ങളെയും മറന്നു കൂടാ .&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;1. ഈ മേഖലയില്‍ ഭീതി പടര്‍ത്തി ആളുകളെ പലായനം ചെയ്യാന്‍ പ്രേരിപ്പിച്ചു അവിടെയുള്ള ഭൂമി കുറഞ്ഞ് വിലയ്ക്കു കൈവശപ്പെടുത്താന്‍ ശ്രമിക്കുന്ന ഭൂ മാഫിയ . &lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;2. ഡാം 999 എന്ന സിനിമയുടെ പ്രചാരണത്തിനു വേണ്ടി .&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;3. ഡാം പുനര്‍ നിര്‍മ്മിക്കാനായി വന്‍ കിട കരാറുകാര്‍ നടത്തുന്ന അജണ്ടയുടെ ഭാഗമാണ് ഈ ഭീതി പടര്‍ത്തല്‍ .&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;ഈ ആശങ്കകളൊക്കെ യാഥാര്‍ത്ഥ്യമാണ് , ഭൂമാഫിയ ഈ സാഹചര്യം ഉപയോഗിക്കുന്നതിനായി  അവിടെ പിടിമുറുക്കുന്നതായി തദ്ദേശീയരുടെ അനുഭവ സാക്ഷ്യങ്ങളുണ്ട്  .ഇടുക്കി , കോട്ടയം , പത്തനം തിട്ട ഭാഗങ്ങളില്‍ വന്‍ കിടക്കാര്‍ക്കു ചുരുങ്ങിയ തോതില്‍ ഭൂമി കൈ വശപ്പെടുത്താന്‍ ഈയൊരു പ്രചരണം  സഹായിക്കുന്നുണ്ട്.   യാദൃശ്ചികമെങ്കിലും ഡാം 999 സിനിമയുടെ റിലീസിനോടനുബന്ധിച്ചാണ് ഈ ഭീതി നിര്‍മ്മാണത്തിന്റെ ആക്കം കൂടിയത് .  സോഹന്‍ റോയിയുടെ സിനിമ ഈയൊരവസരത്തില്‍ നന്നായി മാര്‍ക്കറ്റ് ചെയ്യപ്പെടുന്നുമുണ്ട് . തമിഴ് നാട്ടില്‍ ഈ സിനിമ നിരോധിക്കപ്പെടുന്നതും മറ്റു പ്രദേശങ്ങളില്‍ അതിന്റെ മാര്‍ക്കറ്റിങ്ങിനെ സഹായിക്കുകയേയുള്ളൂ . തമിഴ് നാട്ടില്‍ ഒരു സിനിമ ഉപരോധിക്കാനും തടസ്സപ്പെടുത്താനും വലിയ കാരണങ്ങള്‍ വേണ്ടാ ,മുമ്പു കമലഹാസന്റെ തേവര്‍ മകനും വീരുമാണ്ടിയും മമ്മൂട്ടിയുടെ അയ്യര്‍ ദി ഗ്രേറ്റുമെല്ലാം ജാതി പ്രശ്നത്തിന്റെ പേരിലും ഈയടുത്ത കാലത്ത്  ഗൌതം മേനോന്റെ നടു നിശൈ നായകളും സാമിയുടെ സിന്ധു സാമവേലി സദാചാരത്തിന്റെ പേരിലും ഉപരോധിച്ചിട്ടുണ്ട് .അതു കൊണ്ട് തന്നെ സോഹന്‍ റൊയിയുടെ  സിനിമ തമിഴ് നാട്ടില്‍ നിരോധിക്കണമെങ്കില്‍ നിരോധിക്കട്ടെ അതിനു പകരം കേരളത്തില്‍ തമിഴ് സിനിമ ഓടുന്ന തിയറ്ററുകള്‍ ഉപരോധിച്ചു കൊണ്ട് ഒരു വംശീയവെറുപ്പു സൃഷ്ടിക്കേണ്ട കാര്യമില്ല .&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;ലോകത്തെങ്ങും ഡാം നിര്‍മ്മാണം നിര്‍ത്തലാക്കാനായി ശ്രമിക്കുമ്പോള്‍ ഇത്തരമൊരു ഡാം നിര്‍മ്മിക്കാനായി മാത്രം വന്‍ കിട കരാറുകാര്‍ക്കു ഇതില്‍ വ്യക്തമായി താല്പര്യങ്ങളുണ്ട് . അത് കൊണ്ട് ഇപ്പോഴുള്ള ഡാമിനു പകരം  ഇനിയൊരു വന്‍ കിട ഡാം നിര്‍മ്മിക്കുക എന്ന തീരുമാനത്തിലെത്താതെ ഇപ്പോഴുള്ള കപാസിറ്റിയെക്കാള്‍ കുറഞ്ഞ രീതിയിലുള്ള ചെറുകിട ഡാമുകളാണ് നല്ലതെന്ന തീരുമാനത്തിലെത്തുക . &lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt; .ഇതെല്ലാം സമ്മതിച്ചു കൊണ്ട് തന്നെ പറയട്ടെ ഇതിനപ്പുറം രണ്ടു സംസ്ഥാനങ്ങളിലായി ഒരു കോടിയോളം ആളുകളെ നേരിട്ടും പിന്നെയും കുറെ ലക്ഷങ്ങളെ പരോക്ഷമായും ബാധിക്കുന്ന വലിയൊരു പ്രശ്നത്തെക്കുറിച്ചാണ് നാം സംസാരിച്ചു കൊണ്ടിരിക്കുന്നത് .അവിടെ അതി വൈകാരികതയുടെ ആവേശത്തില്‍ സംയമനം പാലിക്കാതെ വിതരണം ചെയ്യപ്പെടുന്ന ഓരോ സന്ദേശങ്ങളും ഈ പ്രശ്നം വഷളാക്കാമെന്നല്ലാതെ പരിഹരിക്കാന്‍ ഒരു കഴഞ്ചു പോലും ഉപകാരപ്പെടില്ല .&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div style="font-family: arial; text-align: -webkit-auto; font-size: small; "&gt;&lt;div&gt;&lt;b&gt;മുല്ലപ്പെരിയാര്‍  തകര്‍ന്നാല്‍ .???&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കേള്‍ക്കാന്‍ ഏറ്റവും ഭയപ്പെടുന്ന ഒരു ചോദ്യം കഴിഞ്ഞ കുറെ ദിവസങ്ങളായി നിരന്തരം കേട്ടു കൊണ്ടിരിക്കുകയാണ് .  കേവലം ഒരു അണക്കെട്ടോ ജലതര്‍ക്കമോ അല്ല വിഷയം .ഇതില്‍ ബാധിക്കപ്പെടുന്ന ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവനും ജീവിതവുമാണ് .വ്യാഖ്യാനങ്ങളും ദുര്‍വ്യാഖ്യാനങ്ങളും പറഞ്ഞു പരസ്പരം തര്‍ക്കിച്ചു തീരാനുള്ളതല്ല .&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കേരളത്തിലെ ആറിലേറെ ജില്ലകള്‍  - ഇടുക്കി , പത്തനം തിട്ട , കോട്ടയം , എറണാകുളം , ആലപ്പുഴ , തൃശൂര്‍ എന്നീ ജില്ലകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ വെള്ളത്തിനടിയിലാകും . കേരളത്തിന്റെ പകുതിയോളം വൈദ്യുതിയില്ലാതെ ഇരുട്ടിലാകും ,കേരളം രണ്ടായി പകുക്കപ്പെടും , നാല്പത് ലക്ഷത്തോളം ആളുകളുടെ ജീവന്‍ ഇല്ലാതെയാകും എന്നതാണ് ഇപ്പോഴുള്ള ഊഹാപോഹങ്ങളില്‍ നിന്നു മനസ്സിലാകുന്നത് .  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; തമിഴ് നാട്ടിലെ നാലോളം ജില്ലകളിലെ കുടി വെള്ളം ഇല്ലാതെയാകും ,  ഈ  മേഘലയില്‍ മുല്ലപ്പെരിയാറിലെ വെള്ളം ആശ്രയിച്ചു കഴിയുന്ന കര്‍ഷകര്‍ കൃഷി നശിച്ചു പട്ടിണി കിടക്കേണ്ടി വരും   , 30 -40 ലക്ഷത്തോളം ജനങ്ങള്‍ വരള്‍ച്ച കൊണ്ട് കഷ്ടതയനുഭവിക്കും , പരോക്ഷമായി ഇതെല്ലാം കേരളത്തിലേക്കുള്ള അരി , പച്ചക്കറി വരവിനെയും ബാധിക്കും .തമിഴ് നാടിനെ സംബന്ധിച്ചു ഈ അവസ്ഥ ഡാം തകര്‍ന്നാലും സംഭവിക്കും പുനര്‍നിര്‍മ്മാണം നടത്തുന്ന കാലയളവിലും  [ 5- 10 years ] ഇതേ അവസ്ഥ നേരിടാം .&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;      പുതിയ ഒരു അണക്കെട്ടു വന്നാല്‍ നിലവിലുള്ള  കരാര്‍ റദ്ദാവുകയും ഇപ്പോള്‍ തമിഴ് നാട് അനുഭവിച്ചു കൊണ്ടിരിക്കുന്ന ചുരുങ്ങിയ വിലക്കു കിട്ടുന്ന വെള്ളവും ,അണക്കെട്ടിനോടനുബന്ധിച്ചുള്ള ആയിരക്കണക്കിനു ഏക്കര്‍ ഭൂമിയും നഷ്ടപ്പെടും അങ്ങനെ നോക്കുമ്പോള്‍ പുതിയ അണക്കെട്ടു വന്നാല്‍  ഈ 999 കൊല്ലക്കാലത്തിന്റെ  പഴയ കരാര്‍ പാലിക്കപ്പെടുമെന്ന ഉറപ്പും പുനര്‍ നിര്‍മ്മാണം നടക്കുന്ന കാലയളവില്‍ ജല വിതരണത്തിനായി മറ്റൊരു വഴിയുമാണ്  തമിഴ് നാടിനു വേണ്ടത് അത്തരമൊരു ഉറപ്പു കൊടുക്കാന്‍ കേരളവും ഒരുക്കമല്ല . നിയമ പരമായി രണ്ടു കൂട്ടര്‍ക്കും അവരവരുടേതായ ന്യായങ്ങള്‍ ഉണ്ട് . നമ്മള്‍ മലയാളികളായതു കൊണ്ട് നമ്മുടെ ന്യായം മാത്രം അറിയുന്നു അവരുടേത് കടും പിടുത്തമായി മാത്രം തോന്നുന്നു .നിയമത്തിന്റെ വഴിക്കപ്പുറം മാനുഷികമായ ചില ഘടകങ്ങള്‍ കണക്കിലെടുത്തു വേണം  പുനര്‍നിര്‍മ്മാണ തീരുമാനത്തിലെക്കുത്തുന്നതിനായി പരസ്പരം നല്‍കേണ്ട ചില ഉറപ്പുകള്‍ , പരസ്പര ധാരണകള്‍ അവയാണ് ആദ്യം ചര്‍ച്ച ചെയ്തു ഏകീകൃത രൂപത്തിലെത്തേണ്ടത് . അതു കൊണ്ട് തന്നെ  തീരുമാനങ്ങളെടുക്കേണ്ട ഭരണ കൂടങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളുടെ ഗൌരവം പരസ്പരം മനസ്സിലാക്കി ഒരു സമവായത്തിലെത്തുക മാത്രമാണ് ഏക പോം വഴി . അതു വഴി  മാത്രമേ കോടതിക്കും ശരിയായ തീരുമാനത്തിലെത്താന്‍ സാധിക്കൂ . മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ നിലവിലുള്ള ഡാം പൊളിച്ചു പുതിയത് പണിയുമ്പോള്‍ പഴയ പാട്ട ക്കരാര്‍ റദ്ദ് ചെയ്യപ്പെടുമെന്നുള്ള ഭീതിയാണ് തമിഴ് നാടിനെ ആശങ്കപ്പെടുത്തുന്നത്  .  കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണ് നമ്മുടെ പ്രധാന പ്രശ്നം എന്നുള്ളതു കൊണ്ട്  തന്നെ  999 വര്‍ഷത്തെ പാട്ടക്കരാര്‍ എന്ന ഉടമ്പടി വിചിത്രവും അപരിചിതവുമാണെങ്കിലും നാം അത് സമ്മതിച്ചു കൊടുക്കേണ്ടതായി വരും .കാരണം കേരളത്തിലെ ലക്ഷക്കണക്കിനു ജനങ്ങളുടെ അതിജീവനം  എന്നതു പോലെ തന്നെ തമിഴ് നാട്ടിലെ ലക്ഷക്കണക്കിനു ആളുകളുടെ ഉപജീവനത്തിന്റെ കാര്യവും പ്രധാനമാണ് . അതു കൊണ്ട് തന്നെ വിദ്വേഷവും വെറുപ്പും മാറ്റിവെച്ചു കൊണ്ട് ഒരു സമവായത്തിലെത്താന്‍ ശ്രമിക്കുക എന്നതാണ് പ്രധാനം .&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7776123822028832264-8501997423480668278?l=isolatedfeels.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://isolatedfeels.blogspot.com/feeds/8501997423480668278/comments/default' title='Post Comments'/><link rel='replies' type='text/html' href='http://isolatedfeels.blogspot.com/2011/11/blog-post_24.html#comment-form' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/8501997423480668278'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/8501997423480668278'/><link rel='alternate' type='text/html' href='http://isolatedfeels.blogspot.com/2011/11/blog-post_24.html' title='മുല്ലപ്പെരിയാറും ജോണി വെള്ളിക്കാലമാരും .'/><author><name>Alchemist</name><uri>http://www.blogger.com/profile/13327962864845771978</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-sR-HyFJszC0/TxpPJEgRQVI/AAAAAAAABLI/9CRN2z-XKAM/s220/206363_207436025952076_100000570409616_754135_6512114_n.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-nE9v4bhv2pI/TtW2Ws6w5II/AAAAAAAABD4/fg4gCYmOPpQ/s72-c/376039_280216628681707_100000801173616_726194_66946081_n.jpg' height='72' width='72'/><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-7776123822028832264.post-6505618308825643205</id><published>2011-11-12T05:42:00.001-08:00</published><updated>2011-11-13T20:56:45.958-08:00</updated><title type='text'>ഏഴാം അറിവ് : തമിഴ് നാട് ഒരു രാഷ്ട്രമാണ് .</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;div class="gmail_quote" style="font-family: arial; text-align: -webkit-auto; "&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="font-size: small; clear: both; text-align: center; "&gt;&lt;a href="http://1.bp.blogspot.com/-efWMlYDwM14/Tr6M2U9EgiI/AAAAAAAAA_A/kboDLDyAYvM/s1600/7aam-Arivu.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="261" src="http://1.bp.blogspot.com/-efWMlYDwM14/Tr6M2U9EgiI/AAAAAAAAA_A/kboDLDyAYvM/s320/7aam-Arivu.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;div dir="ltr"&gt;&lt;br /&gt;&lt;div style="font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-size: small; "&gt; തമിഴന്റെ രാഷ്ട്രീയവും സിനിമയും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട് ,ലോകത്തെ മറ്റൊരു ജനതക്കുമില്ലാത്ത വിധം  അതിശയിപ്പിക്കുന്ന ഒരു കൊറിലേഷന്‍  ഈ രണ്ടു ദ്വന്തവും  തമ്മില്‍ തമിഴ് വംശം കൊണ്ടാടുന്നുണ്ട്  .  അതു കൊണ്ടാണ് ജയിച്ചാല്‍ എല്ലാ വീട്ടുകാര്‍ക്കും ഓരോ  കളര്‍ ടെലിവിഷനെന്ന നമുക്കു ഫലിതമായിത്തീരുന്ന തിരഞ്ഞെടുപ്പു വാഗ്ദാ‍നം  തിരഞ്ഞെടുപ്പു വിജയങ്ങളില്‍ ഏറ്റവും വലിയ ഘടകമാകുന്നത് . സിനിമയില്‍ തല കാണിക്കുന്ന ഓരോ പുതുമുഖ താരവും ഭരത് അവാര്‍ഡിനെക്കാള്‍ വലിയ സ്വപ്നമായി അടുത്ത തമിഴ് നാടു മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്നതും തങ്ങളുടെ ചിത്രങ്ങളിലെ നായക രൂപത്തെ ഏഴൈ മക്കളെ പരിപാലിക്കുന്ന സര്‍വ്വ ഗുണ സമ്പന്നനും ത്യാഗ നിധിയുമായി പരുവപ്പെടുത്തുന്നതും ഈ രാഷ്ട്രീയ - സിനിമാ ദ്വന്തങ്ങളുടെ സമന്വയത്തിന്റെ തെളിവാണ് . കടുത്ത പ്രാദേശിക വാദത്തിന്റെ പാരമ്യത്തിലുള്ള  തമിഴ് മക്കള്‍ വാദം നില നിന്നിരുന്ന കാലത്തു  അതായത് തമിഴ് ദേശീയതക്കു  വേണ്ടി ആത്മഹത്യകള്‍ നടക്കുന്ന കാലത്താണ്   മലയാളിയായ എം ജി രാമ ചന്ദ്രന്‍ [എം ജി ആര്‍ ]എന്ന സിനിമാ നടന്‍ തമിഴന്റെ ദൈവമാകുന്നതും അതിനും ശേഷം കര്‍ണ്ണാടകക്കാരിയായ ജയലളിത എന്ന സിനിമാ നടി  പുരട്ച്ചി തലൈവി അല്ലെങ്കില്‍ അമ്മ ദൈവം ആകുന്നതും , സിനിമ ഒഴിച്ചു നിര്‍ത്തിയാല്‍ തമിഴനു രാഷ്ട്രീയവും ജീവിതവും പോലുമില്ല എന്നു പ്രഖ്യാപിക്കുന്ന അവസ്ഥകളായിരുന്നു അത് .&lt;/div&gt;&lt;div style="font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-size: small; "&gt;മിഷ്കിന്‍ ,  അമീര്‍ സുല്‍ത്താന്‍ , ബാല , സീമാന്‍ എന്നിങ്ങനെ നിരവധി മുഖ്യധാരാ സിനിമാ പ്രവര്‍ത്തകര്‍ ഇത്തരമൊരു തമിഴ് ദേശീയതയെ ശക്തമായ രീതിയില്‍ ചലച്ചിത്രരൂപത്തിലും അതിനു പുറത്തേക്കു പൊതുജനങ്ങളുടെ ഇടയിലേക്കും സംക്രമിപ്പിക്കുന്നതില്‍ വല്ലാതെ പ്രയത്നിക്കുന്നവരാണ് . തമിഴ് സ്ത്രീത്വത്തെ അപമാനിച്ചെന്നു പറഞ്ഞു ജയറാമെന്ന  നടന്റെ വീടാക്രമിച്ചതും ചലച്ചിത്ര പ്രവര്‍ത്തകര്‍ തന്നെയായിരുന്നു . അത്രയൊന്നും പ്രാധാന്യമില്ലാത്ത  നിര്‍ദോഷമായ ഒരു ഫലിതത്തിനു ജയറാമിനു വലിയ നഷ്ടങ്ങള്‍ സഹിക്കേണ്ടി വരുകയും  നിരുപാധികം മാപ്പു പറയുകയും ചെയ്യുമ്പോള്‍ തന്നെയാണ് മലയാളി പെണ്ണുങ്ങളെ മുഴുവന്‍ ലക്ഷ്മിക്കുട്ടി , അമ്മുക്കുട്ടി എന്നീ ടിപ്പിക്കല്‍ പേരുകളില്‍  “ന്റെ ഗുരുവായൂരപ്പാ “എന്ന മലയാളി സ്ലാങ്ങിലുള്ള തമിഴ് വിളിയുമായി ഷക്കീലയുടെയോ മറ്റ് ഏതെങ്കിലും എക്സ്ട്രാ നടിമാരുടെയോ  മാദക         ശരീരങ്ങളില്‍  “ പെശകും “ വെടിയുമായി “  അവതരിപ്പിക്കുന്ന തമിഴ് സിനിമ കണ്ട് നമ്മള്‍ ചിരിച്ചു കയ്യടിക്കുന്നത് . നമ്മള്‍ മലയാളിക്കു സിനിമ എന്റര്‍ ടെയ്ന്മെന്റും തമിഴര്‍ക്കത് രാഷ്ട്രീയവും  ജീവിതവും ആകുന്നത് കൊണ്ടാണ് ഇത്തരമൊരു വ്യത്യാസം .തമിഴ് സിനിമയിലെ വീരത്വം പ്രധാനമായും പ്രകടമാകുന്ന ഡയലൊഗിലെപ്പോഴും  തമിഴ് പൈതൃകത്തിന്റെ ഉദ്ഘോഷണമാണ് , വെടിയുണ്ടയെ തടത്ത് നിര്‍ത്തുകയോ 100 ആയുധ ധാരികളെ അടിച്ചു വീഴ്ത്തുകയോ ചെയ്യുന്ന   അമാനുഷിക പ്രവര്‍ത്തനത്തിനു ശേഷം നായകന്‍ ആക്രോശിക്കുന്നു   - “ നാന്‍ തമിഴന്‍ ടാ , എന്‍ ഉടമ്പിലെ രത്തം തമിഴ് രത്തം ഡാ “ . ഇത്തരമൊരു വാചകം മലയാള സിനിമയില്‍ ഉണ്ടായാല്‍  അതു വലിയ  ഫലിതമാവുകയും തമിഴില്‍ പഞ്ചാവുകയും ചെയ്യുന്നത് നേരത്തെ പറഞ്ഞ രാഷ്ട്രീയ - പൈതൃക തമിഴ് സ്വാധീനം കൊണ്ടാണ് .  &lt;/div&gt;&lt;div style="font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-size: small; "&gt;എ. ആര്‍ മുരുഗ ദോസ്സിന്റെ [മുരുഗ ദാസ്സല്ല എന്നു കട്ടായം] ഏഴാം അറിവ് അല്ലെങ്കില്‍  Seventh sense [മനോജ് നൈറ്റ് ശ്യാമളന്‍ എന്ന മലയാളി Sixth sense എടുത്താല്‍ ഞങ്ങളതിലും വലുതെടുക്കും , എടുത്തിരിക്കും ആങ്ഹാ എന്നൊ മറ്റോ കരുതിയിരിക്കും ] എന്ന വന്‍ ബഡ്ജറ്റ് പടത്തിന്റെ നിര്‍മ്മിതിയും ഇത്തരമൊരു  തമിഴ്  പൈതൃകത്തിന്റെ മൂല്യവും അതു സമകാലിക രാഷ്ട്രീയത്തിലേക്കും തമിഴ് ജീവിതത്തിലേക്കും സംക്രമിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുക എന്ന വംശീയ അജണ്ടയെ ഗുപ്തമാക്കി സൃഷ്ടിക്കപ്പെട്ടതാണ് .  സിനിമയുടെ വെറും കാഴ്ചക്കപ്പുറം “ഏഴാം അറിവ് “ എന്ന സിനിമ മുന്നോട്ടു വെക്കുന്ന ഒരു രാഷ്ട്രീയമുണ്ട് അല്ലെങ്കില്‍ ഒരു ദേശീയതയുണ്ട് അത് കൃത്യമായ അജണ്ടയോടെ തീര്‍ത്തതാണ് .രണ്ട് വര്‍ഷത്തെ ഗവേഷണവും തയ്യാറെടുപ്പും ഈ സിനിമക്കുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത് ഇത്തരമൊരു അജണ്ടാരൂപീകരണത്തിനല്ലാതെ സിനിമയുടെ നിലവാരമുയര്‍ത്താനൊന്നുമാവില്ലെ&lt;wbr&gt;ന്നു സിനിമ കണ്ടാലുറപ്പാണ് .സിനിമയില്‍ ചൈനയും തമിഴ് നാടും തമ്മില്‍ നേരിട്ടാണ് അങ്കം വെട്ട് . അതില്‍ ഇന്‍ഡ്യ എന്ന ഒരു രാജ്യം കടന്നു വരുന്നില്ല അതായത് തമിഴ് നാട് ഒരു രാജ്യമാണ് അത് കഴിഞ്ഞിട്ടെ ഇന്‍ഡ്യ വരുന്നുള്ളൂ  , അല്ലെങ്കില്‍ തന്നെയും തമിഴര്‍ക്കു തമിഴ് ഇട്ടാ വട്ടത്തിനപ്പുറത്തേക്കുള്ള അന്താരാഷ്ട്ര - ദേശീയ കാര്യങ്ങളില്‍ വലിയ താല്പര്യമൊന്നുമില്ല .ഏഴാം അറിവു പോലെയുള്ള ഒരു വന്‍ ബഡ്ജറ്റ് സിനിമയിലൂടെ സംവിധായകനായ മുരുഗദോസ്സ്  ലോകത്തുള്ള എല്ലാ തമിഴന്മാരോടും ആഹ്വാനം ചെയ്യുന്നത്  തമിഴ് നാട് ഒരു രാഷ്ട്രമാണെന്നാണ് .&lt;/div&gt;&lt;div style="font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-size: small; "&gt;മുരുഗദോസ്സിന്റെ കഴിഞ്ഞ ചിത്രമായ ഗജിനി അഥവാ ഗസ്നിയും  തമിഴല്ലാതെ മറ്റൊരു ദേശീയത തമിഴ് നാട്ടുകാര്‍ക്കന്യമാണെന്നു പ്രഖ്യാപിക്കുന്ന ഒന്നായിരുന്നു . തമിഴ് അക്ഷരമാലയുടെ പരിമിതികള്‍ കൊണ്ടാണ് മുഹമ്മദ് ഘസ്നി ഗജിനി ആയിത്തീരുന്നത് സീറോ ജീറോ ആകുന്നതു പോലെ തന്നെയുള്ള ഒരു സാദാ പരിണാമം . ഗജിനി എന്ന ചലച്ചിത്രത്തിന്റെ പ്രമേയം അതു മുഹമ്മദ് ഘസ്നി എന്ന ആക്രമണകാരിയായ അഫ്ഘാന്‍ മുസ്ലീം ചക്രവര്‍ത്തിയുടെ ഇച്ഛാശക്തിയെ ആസ്പദമാക്കിത്തന്നെയാണ് . 15 പ്രാവശ്യം ഭാരത ദേശം ആക്രമിക്കാന്‍ ശ്രമിച്ചു പതിനഞ്ചു പ്രാവശ്യവും പരാജയപ്പെട്ട അഫ്ഘാന്‍ ചക്രവര്‍ത്തിയാണ് ഘസ്നി , പരാജയങ്ങളില്‍ തളരാതെ ഇച്ഛാശക്തി കൊണ്ട് പതിനാറാം തവണ പട നയിച്ചു ഭാരത ദേശം പിടിച്ചടക്കി സോമനാഥ ക്ഷേത്രങ്ങളടക്കമുള്ള നിരവധി ഹിന്ദു ദേവാലയങ്ങള്‍ തകര്‍ത്തു കൊള്ളയടിക്കുകയും ഹിന്ദു കൂട്ടകൊല നടത്തുകയും ചെയ്ത ചക്രവര്‍ത്തിയാണ് മുഹമ്മദ് ഘസ്നി ,   പരാജയങ്ങളില്‍ തളരാതെ അവസാന ഘട്ടത്തില്‍ വിജയിക്കുന്ന ആ മുഹമ്മദ് ഘസ്നിയാണ്  ഗജിനി എന്ന നായകന്റെയും സിനിമയുടെയും  പ്രചോദനമാകുന്നതെന്നു സിനിമയുടെ ചിത്രീകരണ വേളയില്‍ സംവിധാ‍യകന്‍ പറഞ്ഞിരുന്നു  . ഇന്‍ഡ്യന്‍ ദേശീയതയുടെ എക്കാലത്തെയും കടുത്ത വില്ലനായിരുന്ന ഒരാളെ നായക പ്രചൊദനമാക്കുന്നത് അത്തരമൊരു ഇന്‍ഡ്യന്‍ ദേശീയതയില്‍ തമിഴന്‍ അജ്ഞനാണ് അല്ലെങ്കില്‍ അവനത് പരിഗണിക്കുന്നില്ല എന്ന വസ്തുത കൊണ്ടാണ് .പക്ഷെ ഈ കഥ തന്നെ ഹിന്ദിയിലെത്തുമ്പോള്‍ എന്താണ് കാണുന്നത് ?ഘസ്നിയുടെ കഥയുടെ ലാഞ്ചന പോലുമില്ലാതെ  മുഹമ്മദ് ഘസ്നി വെറും ഗജിനി ആകുന്നു ,  ഗജിനി എന്ന നായകപ്രതിരൂപം വില്ലന്റെ പേരായി തീരുന്നു ,  ഒരു ഹിന്ദി സിനിമയില്‍ ആദ്യമായി വില്ലന്റെ പേരു സിനിമയുടെ ടൈറ്റില്‍ തന്നെയാവുകയും ചെയ്യുന്ന അല്‍ഭുതം സംഭവിക്കുന്നത് തമിഴ് രാജ്യത്തു നിന്നും സിനിമ ഇന്‍ഡ്യാ മഹാരാജ്യത്തിലെത്തുന്നതു കൊണ്ടാണ്  .&lt;/div&gt;&lt;div style="font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-size: small; "&gt; ഒരു കലാകാരന്‍ തന്റെതായ വൈദഗ്ദ്യങ്ങളുടെ പാരമ്യത്തിലെടുത്ത  സൃഷ്ടികളില്‍ മാസ്റ്റര്‍ പീസ് എന്നു വിളിക്കാവുന്ന സംഗതി  കഴിഞ്ഞാല്‍ പിന്നീട് അതിന്റെ ആവര്‍ത്തനം മാത്രമാകുന്നുവെങ്കില്‍ അതു ആ കലാകാരന്റെ പരാജയം എന്നു വിളിക്കേണ്ടി വരും അത്തരമൊരു വ്യാഖ്യാനത്തില്‍ ഏഴാം അറിവു ഒരു പരാജയമാണ് കാരണം  ഏഴാം അറിവു  പ്രമേയത്തിലും അവതരണത്തിലും മുരുഗദൊസ്സിന്റെ തന്നെ മെഗാഹിറ്റ് “ഗജിനി” യെ അനുസ്മരിപ്പിക്കുന്നതായിരുന്നു . ഒരല്പം ശാസ്ത്രം ആ ശാസ്ത്രത്തെ കോമഡിയാക്കുന്ന ഫിക്ഷന്‍ ,  മേമ്പൊടിക്കു ഒരു ഗവേഷണ പ്രബന്ധമോ വിക്കി പീഡിയയോ [വിക്കിപീഡിയയിലൊക്കെ നല്ല അമണ്ടന്‍ മണ്ടത്തരങ്ങള്‍ ഉണ്ടെന്നാണീ സിനിമാക്കാര്‍ ഒന്നു പഠിക്കുക ] ദ്വന്ത സമീപനമുള്ള നായകന്‍ അതു കൂടാതെ നായകന്റെ ശരീര പ്രദര്‍ശനം , വിദ്യാര്‍ത്ഥിനിയായ നായികയുടെ പഠനാര്‍ത്ഥംകണ്ടെത്തുന്ന നായകന്‍ പിന്നീട് നായകന്റെ ലക്ഷ്യത്തെ ഇടക്കിടക്കു  ഓര്‍മ്മപ്പെടുത്താനും സഹായിക്കാനും മാത്രം ജീവിക്കുന്ന നായിക . നായികയെയും നായകനെയും കൊല്ലുക എന്ന ജീവിത വ്രതമായി നടക്കുന്ന അതിക്രൂരനും സാമൂഹ്യ വിപത്തുമായ അമാനുഷിക വില്ലന്‍ , ആ പ്രയാണത്തിനിടക്കു നായികയെയോ നായകനെയൊ കൊല്ലാതെ നായികയുടെ സുഹൃത്തുക്കളെ നിഷ്കരുണം കൊലപ്പെടുത്തുകയും ചെയ്യുന്നു , ക്ലൈമാക്സിലുള്ള നായക - പ്രതിനായക സംഘട്ടനം പോലും ഗജിനിയുടേതാണ് .ഗജിനിയുമായുള്ള  സമാനതകള്‍  നോക്കുകയാണെങ്കില്‍ അതു മാത്രമായിരിക്കും ഏഴാം അറിവ് . &lt;/div&gt;&lt;div style="font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-size: small; "&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div style="font-size: small; "&gt;&lt;b&gt;സിനിമയിലേക്കു വരാം .&lt;/b&gt;&lt;/div&gt;&lt;div style="font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-size: small; "&gt;സിനിമ ആരംഭിക്കുന്നത്  അഞ്ചാം നൂറ്റാണ്ടിലെ തമിഴ് നാട്ടിലെ പല്ലവ രാജ വംശത്തിന്റെ കഥ കാണിച്ചു കൊണ്ടാണ് . പല്ലവ രാജാവിന്റെ പുത്രനും തന്ത്ര - മന്ത്ര - ആയോധന കലകളിലെല്ലാം നിപുണനുമായ ബോധി ധര്‍മ്മന്‍ [സൂര്യ ] തന്റെ ഗുരുവിന്റെ നിര്‍ദ്ദേശാനുസരണം ചീനയിലേക്കു പോകുന്നു . ചീനയില്‍ പൊട്ടിപ്പുറപ്പെട്ടു പല്ലവരാജ്യത്തേക്കു വ്യാപിക്കാന്‍ സാധ്യതയുള്ള വലിയ പകര്‍ച്ചവ്യാധി അവിടെ വെച്ചു തന്നെ സുഖപ്പെടുത്തുക എന്ന വലിയ ദൌത്യമാണ് ബോധി ധര്‍മ്മനുള്ളത് .ആദ്യം ബോധി ധര്‍മ്മനെ അന്യനായി കാണുന്ന ചീനക്കാര്‍ അപൂര്‍വ്വ ജനിതക രോഗം ബാധിച്ച ഒരു കുട്ടിയെ ചികിത്സിച്ചു ഭേദപ്പെടുത്തുന്നതോടെ ദിവ്യനായും ശത്രുക്കളില്‍ നിന്നു രക്ഷപ്പെടുത്തുന്നതോടെ രക്ഷകനായും കണക്കാക്കുന്നു .തന്റെ ദൌത്യത്തിനു ശേഷം പല്ലവരാജ്യത്തിലേക്കു തിരിച്ചു വരാന്‍ തുനിയുന്ന ബോധിധര്‍മ്മനെ ,ബോധിധര്‍മ്മന്റെ മൃതദേഹമെങ്കിലും ചൈനീസ് മണ്ണില്‍ കിടക്കണമെന്നാഗ്രഹിക്കുന്ന  ചീനക്കാര്‍ വിഷം കൊടുത്തു കൊല്ലുന്നു , പിന്നീട് അവരുടെ ആത്മീയാചാര്യനായി സ്ഥാപിക്കുന്നു . ഇവിടെ കഥയുടെ ഒരു ഘട്ടം കഴിയുന്നു . &lt;/div&gt;&lt;div style="font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-size: small; "&gt; ജനറ്റിക് എഞ്ചിനീയറിങ്ങില്‍ ഗവേഷണം നടത്തുന്ന ശുഭ ശ്രീനിവാസന്‍ എന്ന പെണ്‍കുട്ടി അരവിന്ദന്‍ എന്ന സര്‍ക്കസ്സുകാരനില്‍ ബോധിധര്‍മ്മന്റെ ജനിതക ഗുണങ്ങള്‍ പഠനാവശ്യത്തിനായി കണ്ടെത്തുന്ന    വര്‍ത്തമാന കാലത്തിലാണ് രണ്ടാം  ഭാഗം ആരംഭിക്കുന്നത്  , പാരമ്പര്യ തനിമയും തമിഴ് ശുദ്ധിവാദവുമെല്ലാം എല്ലാം അടങ്ങിയ കൃത്യമായ അജണ്ടകളുടെ ഏകോപനം സംഭവിക്കുന്നത് . ജനറ്റിക്ക് എഞ്ചിനീയറിങ്ങിനെ പറ്റിയുള്ള ഒരു ഇന്റര്‍ നാഷണല്‍ സെമിനാറില്‍ തമിഴില്‍ സംസാരിക്കണമെന്നാവശ്യപ്പെടുകയും അതു നിരാകരിക്കപ്പെടുമ്പോള്‍ തമിഴിന്റെ മഹത്വത്തെ പറ്റി വികാരഭരിതയായി നാലഞ്ചു വാചകങ്ങള്‍ പറഞ്ഞു ഇറങ്ങിപ്പോവുകയും ചെയ്യുന്നതോടെ സിനിമയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ ആരംഭിക്കുകയായി .   ജനറ്റിക് എഞ്ചിനീയറിങ്ങ് മുതല്‍ ബയോളജിക്കല്‍ വെപ്പണ്‍ വരെയുള്ള സംഗതികള്‍ ബോധി ധര്‍മ്മന്റെ ഗ്രന്ഥത്തില്‍  ഉണ്ടെന്നും തമിഴ് മക്കളെ അതെക്കുറിച്ചു ബോധവല്‍ക്കരിക്കേണ്ടതിനെക്കുറിച്ചും നിരവധി സന്ദര്‍ഭങ്ങളില്‍ പല കഥാപാത്രങ്ങളെക്കൊണ്ട് സംസാരിപ്പിക്കുന്നുണ്ട് . സിദ്ധവൈദ്യമുപയോഗിച്ചു ആധുനിക വൈദ്യ ശാസ്ത്രം പോലും പരാജയപ്പെട്ടിടത്തു നായികയുടെ അച്ഛന്‍ വിജയിക്കുകയും അതിന്റെ പേരില്‍ മൂന്നു വര്‍ഷം ജയില്‍ വാസമനുഭവിച്ച് വിഷണ്ണനായി മരിക്കുകയും ചെയ്യുന്ന നായികയുടെ അ ച്ഛന്റെ കദനകഥ കൂടി പശ്ചാത്തലത്തിലുണ്ട് . &lt;/div&gt;&lt;div style="font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-size: small; "&gt;ചൈനീസ് ഗവണ്മെന്റ്  ബയോളജിക്കല്‍ വെപ്പണ്‍ ഉപയോഗിച്ച്  തമിഴ് നാടിനെ തകര്‍ക്കാനും [ഇന്‍ഡ്യയെ അല്ല തമിഴ് നാടിനെ !!! ]  ബോധിധര്‍മ്മനെ കുറിച്ച് ഗവേഷണം നടത്തുന്ന നായികയെ കശാപ്പു ചെയ്യാനും വേണ്ടി അതിമാനുഷികനായ ഒരു വില്ലന്‍ വരുന്നു ചൈനക്കാരന്‍ ഡോങ്ക് ലീ . ഹിപ്നോട്ടിസം ഉപയോഗിച്ചു പുള്ളിക്കു ആരെയും നിയന്ത്രിക്കാം [ഹിപ്നോട്ടിസം എന്നു വെച്ചാലെന്താണാവോ എന്തോ ] ലോകത്തു ഒരാളെ മാത്രെ അങ്ങനെ നിയന്ത്രിക്കാന്‍ സാധിക്കാത്തതായുള്ളൂ , അതാണ് നമ്മുടെ ബോധിവര്‍മ്മന്റെ പിന്മുറക്കാരനായ അരവിന്ദന്‍ , &lt;/div&gt;&lt;div style="font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-size: small; "&gt;സിനിമയില്‍ കോമഡിക്കു വേണ്ടി ഉണ്ടപ്പ്ക്രുവിനെയും മറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലു&lt;wbr&gt;ം അതൊന്നുമല്ല യഥാര്‍ത്ഥ കോമഡിയായി പ്രേക്ഷകര്‍ക്കു തോന്നുന്നത്  - ജനറ്റിക് എഞ്ചിനീയറിങ്ങ് വഴി ആയിരക്കണക്കിനു വര്‍ഷം മുന്നത്തെ ബോധിവര്‍മ്മന്റെ ജനിതകരൂപം സൃഷ്ടിക്കാനുള്ള സര്‍ജറിയാണ് . വലിയ ഗ്ലാസ്സ് ടാങ്കില്‍ ഇട്ടു പുഴുങ്ങിയെടുക്കലും , സര്‍ജറിക്കു വേണ്ട സാധനങ്ങള്‍ ഗ്രോസറിയില്‍ നിന്നും ലോക്കല്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങുകയും ഇടക്കിടെ മോണീട്ടറില്‍ ഡി എന്‍ എ യുടെ പിരിയന്‍ ഗോവണിയുടെ ചിത്രം മിന്നി മിന്നി കാണിക്കുകയും ചെയ്യുന്നതാണ് ജനറ്റിക്ക് സര്‍ജറി , അതിനു ശേഷം വെയില്‍ കൊള്ളിക്കാന്‍ പാടില്ല എന്നും പറയുന്നുണ്ട് , രണ്ട് വര്‍ഷത്തെ സിനിമാ തയ്യാറെടുപ്പുകളില്‍ ജനറ്റിക്ക് എഞ്ചിനീയറിങ്ങ് എന്താണെന്നൊന്നു പഠിക്കാന്‍ സംവിധായകന്‍ തുനിഞ്ഞിരുന്നെങ്കില്‍ ഇങ്ങനെയുള്ള കോമഡി സീന്‍സ് സിനിമയില്‍ നമുക്കു നഷ്ടപ്പെട്ടേനെ .&lt;/div&gt;&lt;div style="font-size: small; "&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div style="font-size: small; "&gt;&lt;b&gt;പരിസമാപ്തി .&lt;/b&gt;&lt;/div&gt;&lt;div style="font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-size: small; "&gt;സിനിമയുടെ  രണ്ടു വര്‍ഷത്തോളം നീണ്ട് നിന്ന അണിയറ പ്രവര്‍ത്തനങ്ങളുടെ ആ കാലഘട്ടത്തില്‍ തന്നെയാണ് ശ്രീലങ്കയില്‍ തമിഴര്‍ക്കു നേരെയുള്ള വംശീയ ആക്രമണങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തുന്നതും ഇന്‍ഡ്യന്‍ ഗവണ്മെന്റ് അതിനു നേരെ നിസ്സംഗരായിരുന്നതും തമിഴ് ദേശീയത എന്ന വികാരം ആഗോള തലത്തില്‍ വീണ്ടും ശക്തി പ്രാപിച്ചതും അതു കൊണ്ടു തന്നെ  തമിഴ് സിനിമയില്‍ മുമ്പെങ്ങും  പരാമര്‍ശിക്കാത്ത  ചൈന എന്തു കൊണ്ടാണ്  പെട്ടെന്ന് തമിഴരുടെ അന്താരാഷ്ട്ര ശത്രുവായി ഉയര്‍ന്നു വന്നതു എന്ന ചോദ്യത്തിനുത്തരം ലഭിക്കുന്നത് ശ്രീലങ്കയില്‍ നിന്നാണ് . തമിഴ് പുലികളുമായുള്ള പോരാട്ടത്തിന് ശ്രീലങ്കന്‍ ഗവണ്മെന്റിന്   ആയുധവും പണവും തന്ത്രങ്ങളും നല്‍കുന്നത് ചൈനീസ് ഗവണ്മെന്റാണ് . എല്‍ ടി ടി  യുമായുള്ള പോരാട്ടത്തില്‍ ശ്രീലങ്കന്‍ ഗവണ്മെന്റിന് അവിചാരിതമായ രീതിയില്‍ വിജയം കൈവരിക്കാനായതും ചൈനയുടെ വലിയ തോതിലുള്ള സാമ്പത്തിക സൈനിക സഹായങ്ങള്‍ കൊണ്ടാണ്  , അതിന്‍ പ്രത്യുപകാരമായി ശ്രീലങ്കയില്‍ ചൈനയുടെ വലിയൊരു സൈനിക താവളവും ഉണ്ട് . അപ്പോള്‍ തമിഴ് ദേശീയതക്കൊരു അന്താരാഷ്ട ശത്രു ഉണ്ടാകുമെങ്കില്‍ അതു ചൈനയല്ലാതെ മറ്റാരാകാനാണ് സാധ്യത ? സിനിമയുടെ സ്വാധീനത്തില്‍ ഒരു ചെറിയ പ്രവചനത്തിനു സാധ്യത ഉണ്ട്  - ഇപ്പോള്‍ തകര്‍ന്നു തരിപ്പിണമായിക്കിടക്കുന്ന എല്‍ ടി ടി ഇ എന്ന തമിഴ് പുലികള്‍ ഇനിയൊരു അങ്കത്തിനു സജ്ജരായാല്‍ അവരുടെ ആദ്യ ലക്ഷ്യം ശ്രീലങ്കയാവില്ല മറിച്ച് ചൈനയായിരിക്കും .&lt;/div&gt;&lt;div style="font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-size: small; "&gt;സിനിമയിലെ രാഷ്ട്രീയവും ദേശീയതയും പോസിറ്റീവായോ നെഗറ്റീവായോ പരിഗണിക്കപ്പെടേണ്ടത് എന്ന പ്രേക്ഷകന്‍ ധര്‍മ്മ സങ്കടത്തിലാകും വിധത്തില്‍ സങ്കീര്‍ണ്ണത നിറഞ്ഞ ആശയങ്ങളാണ് സിനിമ മുന്നോട്ടു വെക്കുന്നത്  ശ്രീലങ്കന്‍ തമിഴരുടെ കഷ്ടപ്പാടുകള്‍ പരാമര്‍ശിക്കുന്നതോടൊപ്പം തന്നെ  , തമിഴ് ദേശീയത എന്ന സങ്കല്പം തമിഴനായിരുന്നാല്‍ മാത്രം പോരാ മത പരിവര്‍ത്തനമില്ലാത്ത നല്ല “തങ്ക തമിഴന്‍ “ കൂടിയായിരിക്കണം എന്നൊരു സന്ദേശം കൂടി ഈ സിനിമ മുന്നോട്ടു വെക്കുന്നുണ്ട്  . ശ്രീലങ്കയില്‍ തമിഴ് ഈഴം പോരാട്ടങ്ങളില്‍ മുസ്ലീം തമിഴരെ ഒഴിച്ചു നിര്‍ത്തുന്നതും ശ്രീലങ്കയില്‍ തന്നെ  തമിഴ് മുസ്കീങ്ങളെ ആക്രമിക്കുന്നതും ഇതേ ശുദ്ധ തമിഴ് വാദത്തിന്റെ അടിസ്ഥാനത്തിലാണ് , ശ്രീലങ്കന്‍ മുസ്ലീം തമിഴരെ മറ്റു തമിഴര്‍ ഒഴിച്ചു നിര്‍ത്തുന്നതിനെക്കുറിച്ചു തമിഴര്‍ക്കിടയില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് അതു കൊണ്ട് തന്നെ തമിഴ് ദേശീയ വാദമുയര്‍ത്തുന്നവര്‍ക്കു അതിനു കൃത്യമായ ഒരു മറുപടി നല്‍കേണ്ടതുണ്ടായിരുന്നു അവിടെയാണ് മത പരിവര്‍ത്തനം ചെയ്യപ്പെടാത്ത തനി തമിഴന്റെ ശുദ്ധിയെക്കുറിച്ച് ബോധി വര്‍മ്മന്റെ പിന്മുറക്കാരന്‍ തമിഴ് മക്കളോട് അവസാന വാക്കില്‍ ഉല്‍ബോധിപ്പിക്കുന്നതും . ഒരു ചലചിത്രത്തിന്റെ രാഷ്ട്രീയം നിര്‍വചിക്കപ്പെടുമ്പോള്‍  ഏഴാം അറിവ്  തമിഴ് നാട് ഒരു രാജ്യമാണെന്ന അറിവാണ് നമുക്കു നല്‍കുന്നത് . &lt;/div&gt;&lt;div style="font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div style="font-size: small; "&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div style="font-size: small; "&gt;&lt;b&gt;ഉപദംശം . &lt;/b&gt;&lt;/div&gt;&lt;div style="font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;കേരളത്തിലെ തിയറ്ററുകള്‍ അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും പക്ഷെ  മലയാളം സിനിമ പ്രദര്‍ശിപ്പിക്കില്ല എന്നൊരു നിലപാടെടുത്തിരിക്കുകയാണല്ലോ ഇതേ നിലപാട് തമിഴ് നാട്ടിലായിരുന്നെങ്കില്‍ ചാരമായിത്തീരാത്ത എത്ര തിയറ്ററുകള്‍ തമിഴ് നാട്ടില്‍ ബാക്കി കാണും ??? .&lt;/span&gt;&lt;br /&gt;&lt;div style="font-size: small; "&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7776123822028832264-6505618308825643205?l=isolatedfeels.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://isolatedfeels.blogspot.com/feeds/6505618308825643205/comments/default' title='Post Comments'/><link rel='replies' type='text/html' href='http://isolatedfeels.blogspot.com/2011/11/blog-post.html#comment-form' title='18 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/6505618308825643205'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/6505618308825643205'/><link rel='alternate' type='text/html' href='http://isolatedfeels.blogspot.com/2011/11/blog-post.html' title='ഏഴാം അറിവ് : തമിഴ് നാട് ഒരു രാഷ്ട്രമാണ് .'/><author><name>Alchemist</name><uri>http://www.blogger.com/profile/13327962864845771978</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-sR-HyFJszC0/TxpPJEgRQVI/AAAAAAAABLI/9CRN2z-XKAM/s220/206363_207436025952076_100000570409616_754135_6512114_n.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-efWMlYDwM14/Tr6M2U9EgiI/AAAAAAAAA_A/kboDLDyAYvM/s72-c/7aam-Arivu.jpg' height='72' width='72'/><thr:total>18</thr:total></entry><entry><id>tag:blogger.com,1999:blog-7776123822028832264.post-922765078315119352</id><published>2011-09-30T00:24:00.000-07:00</published><updated>2011-09-30T00:27:11.733-07:00</updated><title type='text'>മലയാളി മാന്യന്മാര്‍</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-UiH31FXSnsE/ToVvOtdkZ7I/AAAAAAAAA-8/x5I3vrctrqs/s1600/ente-keralam-quiz-epathram.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://1.bp.blogspot.com/-UiH31FXSnsE/ToVvOtdkZ7I/AAAAAAAAA-8/x5I3vrctrqs/s1600/ente-keralam-quiz-epathram.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;span class="Apple-style-span" style="font-family: arial; font-size: x-small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;div&gt;&amp;nbsp;മലയാളി മാന്യനാണ് , നന്മയുടെ പ്രതിരൂപവുമാണ് .കുളിച്ച് കുറിയിട്ട് , വെള്ള ഷര്‍ട്ടും മുണ്ടും ധരിക്കുന്ന , രണ്ട് പത്രമെങ്കിലും മറിച്ച് നോക്കി ലോക കാര്യങ്ങളെപ്പറ്റി സാമാന്യ ധാരണയുള്ള , സമ്പൂര്‍ണ്ണ സാക്ഷരതയുള്ള ആഗോള മാന്യതയുടെ പ്രതീകമാണ് മലയാളി .ലോകത്തെല്ലായിടത്തും &amp;nbsp;പ്രവാസിയായി അവനുണ്ട് , മലയാളി എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഗൃഹാതുരമായ ഒരു അഭിമാന ബോധവും സ്വത്വബോധവും എവിടെ നിന്നൊക്കെ നമ്മുടെ ഉള്ളിലേക്കു ഒഴുകി വരുന്നു . മലയാളിയുടെ അഭിമാന ബോധം പ്രകടമായി വരുന്നത് അവന്റെ വൃത്തികേടൂകള്‍ മറ്റുള്ളവരെക്കൊണ്ട് ചുമ്പപ്പിക്കുന്നതിലാണ് &amp;nbsp;- തോട്ടിപ്പണിയും അലക്കലും ഓട വൃത്തിയാക്കലും എല്ലാം അന്യ സംസ്ഥാനക്കാരന്റെ പണിയാണ് , അതൊന്നും ശുഭ്രവസ്ത്രധാരിയായ മലയാളിക്കു പറ്റിയ പണിയല്ല , അവര്‍ വെള്ള ക്കോളര്‍ ജോലിക്കാരാണ് &amp;nbsp;,വിദേശീയന്റെ &amp;nbsp;ഗുമസ്ത പണിയും ആസനം താങ്ങുന്ന പണിയുമാണ് അവന് പഥ്യം .അതു കൊണ്ട് അത്തരം ജോലികള്‍ക്കായി കറുത്തവരും വൃത്തിയില്ലാത്തവരും നിരക്ഷരരുമായ അന്യസംസ്ഥാ‍നക്കാരെ നിയോഗിക്കുന്നു , അങ്ങനെയാണ് ഭൂരിഭാഗവും പ്രവാസികളായി മാറിയ കേരളത്തില്‍ അജ്ഞാതരായ ഒരു പറ്റം രണ്ടാം നിര പ്രവാസികള്‍ രൂപപ്പെടുന്നത് .&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പ്രവാസത്തിന്റെ കഷ്ടതകളെ പറ്റിയും അതിന്റെ നീറുന്ന നോവിനെപ്പറ്റിയും ആകുലതകളോടെ പരസ്പരം ആവലാതികളും പരിദേവനങ്ങളുമായി കഴിയുന്ന മലയാളികള്‍ക്കിടയിലാണ് ഇങ്ങനെ ഒരു വലിയ സംഘം ജനങ്ങള്‍ രണ്ടാം തരം പ്രവാസികളായി കഴിയുന്നത് . കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ &amp;nbsp;, റോഡ് പണിക്കു കരാര്‍ പണിക്കു കൊണ്ടു വരുന്നവര്‍ &amp;nbsp;, ബാല വേലക്കാര്‍ &amp;nbsp;, ഇസ്തിരിയിടുന്നവര്‍ എന്നു തുടങ്ങി അന്യ സംസ്ഥാനത്തു നിന്നു കേരളത്തിലെത്തി ഉപജീവന മാര്‍ഗ്ഗം തേടുന്നവര്‍ പതിനായിരങ്ങളുണ്ടാകും - തമിഴനും , തെലുങ്കനും , ബെംഗാളിയുമെല്ലാമടങ്ങുന്ന &amp;nbsp; -നമുക്കിവര്‍ രണ്ടാം തരമാണ് , ചിലപ്പോള്‍ അയിത്തമാചരിക്കുന്നത്ര വെറുപ്പോടെ അകറ്റി നിര്‍ത്തേണ്ടവരും .അതിലൊന്നും അവര്‍ക്കു പരാതിയില്ല &amp;nbsp;പക്ഷെ മനുഷ്യത്വ രഹിതമായ നിരന്തര പീഡനങ്ങള്‍ , ചെയ്യാത്ത തെറ്റുകള്‍ ആരോപിച്ചു കൊണ്ടുള്ള കടന്നു കയറ്റങ്ങള്‍ , ഒരു തൊഴിലാളിക്കു ലഭിക്കേണ്ടുന്ന എല്ലാ അടിസ്ഥാന ജീവിത സാഹചര്യങ്ങളും നിഷേധിച്ചു കൊണ്ടുള്ള തൊഴിലുടമകളുടെ ചൂഷണങ്ങള്‍ .കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടുമെന്നു വേണ്ട കേരളത്തിലെ നഗരങ്ങളിലും ചെറു പട്ടണങ്ങളിലും നമ്മളറിയാത്ത ഒരു സാന്നിധ്യമായി ഇവര്‍ ജീവിക്കുന്നുണ്ട് .പകലന്തിയോളം പൊരിവെയിലത്ത് എല്ലു മുറിയെ പണിയെടുത്തു , വൈകുന്നേരങ്ങളില്‍ &amp;nbsp;തകര പാട്ടകളും കാലിച്ചാക്കുകളും കൊണ്ട് മറച്ച് കൂരകളില്‍ അല്പാഹാരികളായി ഇവര്‍ ജീവിക്കുന്നു , ഈ ദയനീയമായ ജീവിത സാഹചര്യത്തിലും സ്ഥിരം ജോലിയും കൂലിയുമെന്ന ഒരു പ്രതീക്ഷയുടെ പുറത്താണ് ദാരിദ്ര്യത്തിന്റെ പരകോടിയിലുള്ള അത്തരം ജീവിതങ്ങള്‍ . ഈ ഒരു സാഹചര്യത്തെയാണ് കരാറുകാരും വന്‍ കിടക്കാരുമെല്ലാം മുതലെടുക്കുന്നതും അവരെ പരമാവധി ചൂഷണം ചെയ്യുന്നതും ഇത് കൂടാതെ നാട്ടുകാരായ മാന്യന്മാരുടെ കയ്യേറ്റങ്ങളും . .ഇവരുടെ അടിസ്ഥാന സൌകര്യങ്ങള്‍ , ജീവിത സാഹചര്യങ്ങള്‍ ഇതൊന്നും ആര്‍ക്കും വിഷയമല്ല , ഗുരുതരമായ ഒട്ടേറെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഇത്തരം അന്യ സംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ നടക്കുന്നുണ്ട് &amp;nbsp;.പക്ഷെ &amp;nbsp;അധികൃതര്‍ ഇത്തരം കാര്യങ്ങളെ തമസ്കരിക്കുകയാണ് ചെയ്യുന്നത് .&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മലയാളികളുടെ പ്രധാന ജീവിതമാര്‍ഗ്ഗം പ്രവാസമാണ് , ഇന്‍ഡ്യയിലും ഇന്‍ഡ്യക്കു പുറത്തും പ്രവാസത്തില്‍ അവന്‍ അവന്റേതായ ഇടങ്ങള്‍ കണ്ടെത്തുന്നു ,അത്താഴ പട്ടിണിക്കാരന്റെ &amp;nbsp; ദിവസക്കൂലി മുതല്‍ ശത കോടികള്‍ ആസ്തിയുള്ള &amp;nbsp;വന്‍ വ്യവസായങ്ങള്‍ വരെ ഈ പ്രവാസജീവിതത്തിന്റെ പരിധിയില്‍ വരുന്നു , എഴുതാനറിയുന്ന എല്ലാ‍വരും പ്രവാസത്തിന്റെ കഷ്ടതകളെപ്പറ്റി ഉപന്യാസങ്ങള്‍ കവിതള്‍ കഥകള്‍ എല്ലാം എഴുതി നിരന്തരം സ്ഖലിച്ചു കൊണ്ടിരിക്കുന്നു , ഈ പ്രവാസത്തില്‍ നമുക്കു എല്ലാ വിധ ആനുകൂല്യങ്ങളും സന്തോഷങ്ങളും ലഭിക്കണം എന്നിട്ട് നാട്ടില്‍ ചെന്ന് ചൊരുക്കു തീര്‍ക്കാനെന്നോണം അന്യ സംസ്ഥാന തൊഴിലാളികളോട് തിണ്ണ മിടുക്കു കാണിക്കും ,.അതാണ് നമ്മള്‍ മലയാളികള്‍ .&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കഴിഞ്ഞ ദിവസം അപ്രധാനമെങ്കിലും &amp;nbsp;വളരെ വേദനാജനകമായ ഒരു പത്ര വാര്‍ത്ത കാണാനിടയായി , പശ്ചിമ ബംഗാളില്‍ നിന്നുള്ള നിര്‍മ്മാണ തൊഴിലാളിയാ‍യ ബുള്ളഷ് റാവു എന്ന ചെറുപ്പക്കാരന്‍ &amp;nbsp;ട്രെയിനില്‍ നിന്നു വീണ് ഗുരുതരമായി പരിക്കു പറ്റി ചോരയൊലിപ്പിച്ചു കൊണ്ട്&amp;nbsp;&amp;nbsp;സഹാനുഭൂതിയുടെയും മനുഷ്യത്വത്തിന്റെയുംസംസ്കാരത്&lt;wbr&gt;&lt;/wbr&gt;തിന്റെ മൊത്തക്കച്ചവടക്കാരുമായ സോ കോള്‍ഡ് മലയാളി ആഭിജാതന്മാരുടെ&amp;nbsp;&amp;nbsp;മുന്നില് വന്നപ്പോള്‍ ആട്ടിയോടിക്കുകയായിരുന്നു , ചികിത്സ കിട്ടാതെ , വേദനയനുഭവിച്ചു &amp;nbsp;നിവൃത്തികേടിന്റെ പാരമ്യത്തില്‍ അടുത്തുള്ള ക്ഷേത്രത്തില്‍ കയറി അവിടെയുള്ള മണിയില്‍ തൂങ്ങിമരിക്കുകയായിരുന്നു &amp;nbsp;- ഇത്രയും സംഭവങ്ങള്‍ നടന്നത് ഒരു പാട് തദ്ദേശീയരുടെ കണ്മുന്നില്‍ വെച്ചാണ് . ഗുരുതരമായി പരിക്കു പറ്റിയ ഒരാളെ ഒരു തുള്ളി വെള്ളം പോലും നിഷേധിച്ചു കൊണ്ട് മരണത്തിന് വിധേയരാക്കാന്‍ മാത്രം കരിങ്കല്ലാണോ നമ്മുടെയൊക്കെ മനസ്സ് ?&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അതിനും ഏതാനും ദിവസം മുമ്പാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ &amp;nbsp; ഒരു അന്യസംസ്ഥാന &amp;nbsp; തൊഴിലാളി &amp;nbsp; ചികിത്സ കിട്ടാതെ പിടഞ്ഞു മരിക്കുന്ന ദൃശ്യം നാം ചാനലില്‍ കണ്ടത് &amp;nbsp; ഇത് ഒരു ഒറ്റപ്പെട്ട സംഭവമോ ഏതെങ്കിലും പ്രത്യേക സ്ഥലത്തു സംഭവിക്കുന്ന കാര്യങ്ങളൊ അല്ല കേരളത്തിലങ്ങോളമിങ്ങോളം ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട് . കുറച്ചു നാള്‍ മുമ്പു ഒരു &amp;nbsp;തിരൂരില്‍ &amp;nbsp; &amp;nbsp;ഗര്‍ഭിണിയായ നാടോടി സ്ത്രീയെ &amp;nbsp;ഒരു മാല മോഷണ കേസ് ആരോപിച്ചു കൊണ്ട്&amp;nbsp;ക്യാമറക്കു മുന്നിലിട്ടു നാട്ടുക്കൂട്ടം മര്‍ദ്ദിച്ചവശയാക്കുന്നത് കണ്ടു &amp;nbsp;, ഇതെല്ലാം ഞങ്ങളുടെ അവകാശമാണെന്ന മട്ടിലുള്ള ഒരു തരം &amp;nbsp;ഉന്മാദത്തോടെയാണ് ഈ നാട്ടുക്കൂട്ടം ക്യാമറക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് &amp;nbsp;.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&amp;nbsp;മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചു അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തു നാട്ടുകാര്‍ നിര്‍ബന്ധിത പരിശോധന നടത്തുകയും കൂട്ടം ചേര്‍ന്നു മര്‍ദ്ദിച്ചവശവരാക്കുകയും ചെയ്തതും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തന്നെയാണ് &amp;nbsp;.ആ തൊഴിലാളികളാണ് മോഷ്ടിച്ചതെന്നതിനു യാതൊരു തെളിവുമില്ല എന്നിട്ടും അവര്‍ താമസിക്കുന്ന സ്ഥലത്തു കയറി അവരുടെ വസ്തുവകകള്‍ നിര്‍ബന്ധിതമായി പരിശോധിക്കുകയും അവരെ കയ്യേറ്റം ചെയ്യുകയും ചെയ്യുന്നു . വിഷയം മോഷണം നടന്നോ ഇല്ലയോ എന്നതല്ല &amp;nbsp;നാട്ടുകാര്‍ക്കു സംശയം തോന്നുമ്പോഴെല്ലാം &amp;nbsp;ഒരു കൂട്ടം അരക്ഷിതരായ ആളുകളെ കടന്നാക്രമിക്കാനുള്ള ലൈസന്‍സുണ്ടോ ?&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&amp;nbsp;ആലുവയില്‍ ഒരു അഭിഭാഷകന്റെ വീട്ടില്‍ &amp;nbsp;ധനലക്ഷ്മി എന്ന തമിഴ് ബാലിക ക്രൂരമായ പീഡനങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടത് &amp;nbsp;, ഇവിടെ കൊലപാതകികള്‍ നിരക്ഷര &amp;nbsp;സംസ്കാര ശൂന്യരുമായ ആളുകളല്ല മറിച്ചു &amp;nbsp;സമൂഹത്തിലെ മാന്യരും വിദ്യാസമ്പന്നരുമായ മലയാളി ദമ്പതികളാണ് , സൌമ്യയുടെ മരണം പോലെ തന്നെ ഗൌരവത്തിലെടുക്കേണ്ട ഒരു കാര്യമായിരുന്നിട്ടു കൂടി അത് നമ്മള്‍ മറന്നു പോയി , ഇതു പോലെ നൂറു കണക്കിന് അന്യസംസ്ഥാന ബാലവേലക്കാര്‍ കേരളത്തിലങ്ങോളമിങ്ങോളം &amp;nbsp;വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് ക്രൂരമായി പീഡനങ്ങള്‍ അനുഭവീച്ചു കൊണ്ടു ജീവിക്കുന്നുണ്ടാകണം ഒരു മരണം സംഭവിച്ചെങ്കില്‍ മാത്രമെ അതൊരു രണ്ട് കോളം വാര്‍ത്തയുടെ പ്രാധാന്യമെങ്കിലും ലഭിക്കൂ .&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&amp;nbsp; ,&amp;nbsp;ഇത്തരം സംഭവങ്ങള്‍ &amp;nbsp;മാനുഷികമായ ഒരു പാട് ചോദ്യങ്ങള്‍ നമുക്കു മുന്നില്‍ ഉയര്‍ത്തുന്നുണ്ട് , പക്ഷെ അതില്‍ ഇര ഒരു മലയാളി അല്ലാതിരിക്കുകയും വേട്ടക്കാര്‍ നമ്മള്‍ തന്നെയായിരിക്കുകയും ചെയ്യുമ്പോള്‍ അത്തരം സംഭവങ്ങളെ തമസ്കരിക്കുകയും അതാണതിന്റെ ഒരു ശരി എന്ന നിലപാടിലെത്തുകയും ചെയ്യുന്നു . മറ്റൊരു ന്യായം പറയാനുള്ളത് ഈ അന്യ സംസ്ഥാന തൊഴിലാളികളെല്ലാം ക്രിമിനലുകളാണ് , അവര്‍ പലപ്പോഴും കുറ്റവാസന പ്രകടിപ്പിക്കുന്നവരാണ് എന്നൊക്കെയാണ് &amp;nbsp;- ഇത് ഒരു തരം സ്റ്റീരിയോ ടൈപ്പിങ്ങ് ആണെന്നു മാത്രമേ പറയാന്‍ കഴിയൂ .മോഷണത്തിനായും ഗുണ്ടാപ്പണിക്കുമായുമെല്ലാം മറ്റു സംസ്ഥാനക്കാര്‍ ഇവിടെ വരുന്നുണ്ട് എന്നു കരുതി അന്നന്നത്തെ അന്നത്തിനായി പൊരി വെയിലത്തു പണിയെടുത്ത് ,തകരപ്പാട്ടകള്‍ കൊണ്ട് മറച്ച ചാളകളില്‍ ജീവിക്കുന്ന ഒരു പാട് പാവങ്ങളെ ആ പരിധിയില്‍ പെടുത്തി ദ്രോഹിക്കരുത് .&amp;nbsp;&lt;/div&gt;&lt;div&gt;&lt;div&gt;അധികൃതര്‍ ചെയ്യേണ്ടത് ഇത്തരം അന്യസംസ്ഥാന തൊഴിലാളികള്‍ക്കു ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‍കുകയും അവരുടെ തൊഴിലിടങ്ങളില്‍ അവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ , അതായത് ശരിയായ താമസ സൌകര്യം , ശരിയായ വേതനം ഇതൊക്കെ നല്‍കുന്നുണ്ടോ എന്നാണ് &amp;nbsp;, അല്ലാതെ ഏതൊ ഒരു തമിഴന്‍ മോഷ്ടിച്ചതിന്റെ പേരില്‍ മൊത്തം തമിഴ് പണിക്കാ‍രെ വളഞ്ഞിട്ട് തല്ലുന്ന എമ്പോക്കികള്‍ക്കു ഒത്താശ ചെയ്യലല്ല .ഗള്‍ഫ് നാടുകളിലെ അനധികൃത കള്ള് കച്ചവടം &amp;nbsp;,വേശ്യാലയങ്ങള്‍ ,സ്ത്രീകളെ കടത്തല്‍ ,സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ , തിരിമറികള്‍ എന്നിങ്ങനെ ഏതു &amp;nbsp;എന്നീ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എടുത്തു നോക്കിയാലും അതിലൊരു പ്രധാനി മലയാളി ആയിരിക്കും എന്നു കരുതി മലയാളികള്‍ മുഴുവന്‍ കുറ്റവാളികളാണെന്നു പറയുന്ന &amp;nbsp; സാമാന്യ വല്‍ക്കരണത്തിന്റെ അപകടം നമ്മള്‍ക്കറിയാം പക്ഷെ അതു തന്നെ നമ്മള്‍ മറ്റൊരു കൂട്ടം ആളുകള്‍ക്കു നേരെ പ്രയോഗിക്കുമ്പോള്‍ നമുക്കതില്‍ തെറ്റു തോന്നുന്നുമില്ല . &amp;nbsp;ഇതൊരു തരം മനോ നിലയാണ് .&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;മേല്‍പ്പറഞ്ഞ വാര്‍ത്തകള്‍ ഈയൊരു ലേഖനമെഴുതാനായി കഷ്ടപ്പെട്ടു തേടിപ്പിടിച്ചതല്ല കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നമ്മുടെ നാട്ടില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് . ഈ സംഭവങ്ങള്‍ ഒരു പോലീസ് കേസ് ആകുമ്പോഴോ ഒരു മരണം സംഭവിക്കുമ്പോഴൊ മാത്രമേ നമ്മള്‍ അറിയുന്നുള്ളൂ അതല്ലാതെ തന്നെ നിരവധി സംഭവങ്ങള്‍ നാം കാണാതെ പോകുന്നവയാണ് .തെരുവില്‍ അന്തിയുറങ്ങുന്ന നാടോടി പെണ്ണുങ്ങളെ ബലാത്സംഗം ചെയ്തെന്ന് വീരസ്യം പറയുന്നവര്‍ , അവരുടെ കുടിലുകളില്‍ രാത്രി ഒളിഞ്ഞ് കടക്കുന്നവര്‍ &amp;nbsp;, മോഷണം നടത്തിയെന്നാരോപിച്ച് ഖാപ്പ് പഞ്ചായത്തുകളെക്കാള്‍ ഹീനമായ രീതിയില്‍ കൂട്ട മര്‍ദ്ദനം നടത്തുന്നവര്‍ ഇതൊക്കെയാണ് നമ്മള്‍ മലയാളികള്‍ .&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div&gt;&lt;div&gt;.മലയാളിയെ പൊതുവില്‍ നന്മയുടെ പ്രതിരൂപമായാണ് നമ്മള്‍ സ്വയം അവതരിപ്പിക്കാറുള്ളത് .സിനിമകളില്‍ അതിക്രൂരന്മാരായ അധോലോക നായകരായി ഉത്തരേന്ത്യയില്‍ നിന്നു വരുന്ന ഒരു ഹിന്ദിക്കാരനെയോ &amp;nbsp;തെരുവു ഗുണ്ടകളായി &amp;nbsp;തമിഴന്‍ ശരീരത്തെയോ നാം സ്ഥിരം നിയോഗിച്ചു വരുന്നു .&amp;nbsp;അപ്പോള്‍ നമ്മളീ കൊട്ടിഘോഷിക്കുന്ന മലയാളി മാന്യതയും നന്മയും നമുക്കു പുറം നാടുകളില്‍ കിട്ടേണ്ടുന്ന ഒരു സവിശേഷ അവകാശമായി മാത്രം മാറുന്നു , നമ്മള്‍ തിരിച്ചു കൊടുക്കേണ്ടതില്ല .ഞാനും നിങ്ങളുമടങ്ങുന്ന ഈ മലയാളി സമൂഹത്തെ മലയാളി മാന്യന്മാരെന്നല്ല വിളിക്കേണ്ടത് മലയാളി മൈഗുണാഞ്ചന്മാര്‍ &amp;nbsp;എന്നോ മലയാളി മൈരുകള്‍ എന്നൊ ഒക്കെയാണ് ..&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;അനുബന്ധം :&lt;br /&gt;&lt;br /&gt;&lt;br /&gt;എന്റെ നാട് ഒരു ഗ്രാമ പ്രദേശമാണ് ,കഥകളില്‍ പറയുന്ന പോലെ ബാങ്കു വിളികളും ക്ഷേത്ര ഭക്തിഗാനങ്ങളും കൊണ്ട് നാടിനെ ഉണര്‍ത്തുന്ന നന്മ നിറഞ്ഞ ഒരു ഗ്രാമം .അവിടേക്കു &amp;nbsp;ദേശാടന പക്ഷികളെപോലെ ഓരോരോ സീസണിലും അഭയാര്‍ത്ഥികളായി എത്തുന്ന ഒരു കൂട്ടരുണ്ട് ആമയെത്തീനികള്‍ “ എന്നാണ് അവരെ വിളിക്കാറ് , നാടോടികളായ തമിഴ് കുടുംബങ്ങളാണ് ഈ ആമയെത്തീനികള്‍ എന്നു വിളിപ്പേരിട്ടു വിളിക്കുന്ന കൂട്ടര്‍ .ഏതെങ്കിലും ഒഴിഞ്ഞ പറമ്പില്‍ പഴയ തുണിക്കഷ്ണങ്ങള്‍ കൂട്ടിച്ചെര്‍ത്ത് കൂടാരം പോലെ ഒന്നുണ്ടാക്കി &amp;nbsp;, മറ്റൊരു തുണിക്കീറ് സമീപത്തെ മരക്കൊമ്പുകളിലെവിടെയെങ്കിലും ഞാത്തിയിട്ട് അതില്‍ കുട്ടികളെ കിടത്തി അവരവിടെ താല്‍ക്കാലികമായ ഒരു വാസസ്ഥലം ഒരുക്കുന്നു .എന്റെ ബാല്യത്തീല്‍ അതൊരു സ്ഥിരം കാഴ്ചയായിരുന്നു .കുളങ്ങളും തോടുകളും അധികമുള്ള സ്ഥലത്താണ് ഇവര്‍ തമ്പടിക്കുക , .ആമയെ പിടുത്തമാണ് പ്രധാന ജോലി ,ആണുങ്ങളും മുതിര്‍ന്ന കുട്ടികളുമാണ് ആമയെ പിടിക്കാന്‍ ഇറങ്ങുക , പ്രായമായ സ്ത്രീകള്‍ അടുത്തുള്ള വീടുകളിലെ പുറം പണി അന്വേഷിച്ച് പോകും പെണ്‍ കുട്ടികളും അമ്മമാരും കുട്ടികളെ നോക്കി തമ്പില്‍ തന്നെ കഴിയും . ആമയെ പിടുത്തം ഒരു കാര്‍ണിവല്‍ പോലെ രസകരമായ സംഭവമാണ് നീണ്ട വടികളുമ്പയോഗിച്ച് കുളങ്ങളിലും തോടുകളിലും &amp;nbsp;മുങ്ങിത്തപ്പി ആമയെയും കൊണ്ട് വരും , എന്നിട്ടത് കള്ളു ഷാപ്പില്‍ കൊണ്ട് പോയി വില്‍ക്കും കള്ളു കുടിക്കും ബാക്കി വല്ലതുമുണ്ടെങ്കില്‍ അരിയും വാങ്ങുമായിരിക്കും .പലപ്പോഴും നാട്ടിലെ പരിചിത മുഖങ്ങളായി &amp;nbsp;,അല്ലെങ്കില്‍ അവരുടെ പേരുകള്‍ തിരിച്ചറിയാന്‍ കഴിയുന്നത്ര &amp;nbsp;സാന്നിധ്യം അവരുളവാക്കിയിരുന്നു .ഒരിക്കല്‍ എന്റെ അയല്‍ വീട്ടിലെ ഒരു ചെമ്പു കലം കാണാതെ പോയി , പുറത്തു വെള്ളമെടുക്കാനായി വെക്കുന്ന വലിയ ചെമ്പു കലമാണത് &amp;nbsp;- ഉടന്‍ തന്നെ ആരോ പറഞ്ഞു ആ നാടോടി തമിഴന്മാര്‍ ഇവിടെ നടക്കുന്നുണ്ടായിരുന്നു , അവരുടെ ഭാണ്ഡം വല്ലാതെ വലുപ്പമുണ്ടായിരുന്നു ചിലപ്പോള്‍ ചെമ്പു കലം ഞെളുക്കി വെച്ചതായിരിക്കണം ഈ ഊഹോപോഹത്തിന്റെ പുറത്തു അന്നു ആ നാടോടി സംഘത്തിലെ സ്ത്രീകളെയും കുട്ടികളെയും അടക്കം എല്ലാവരെയും ക്രൂരമായി മര്‍ദ്ദിച്ചു , അവരുടെ താല്‍ക്കാലിക ടെന്റുകള്‍ വലിച്ചു പറിച്ചു കളഞ്ഞു &amp;nbsp;, അവര്‍ തിരിച്ചൊന്നു പ്രതിരോധിക്കാന്‍ പോലുമാകാതെ നിസ്സഹായമായി പലായനം ചെയ്യേണ്ടി വന്നു &amp;nbsp;, പിറ്റേ ദിവസമോ മറ്റോ ആണെന്നു തോന്നുന്നു ആ ചെമ്പു കലം അവരുടെ വീടിനകത്തെവിടെ നിന്നോ കിട്ടി ,നാടോടികളെ തല്ലിച്ചതക്കാന്‍ നേതൃത്വം നല്‍കിയ ധീരനായ ആ വീട്ടുടമസ്ഥന്റെ പ്രതികരണം ഇങ്ങനെയായിരുന്നു &amp;nbsp;-“ എനിക്കപ്പഴേ തോന്നീരുന്നു കലം &amp;nbsp; &amp;nbsp;ഇവടെ തന്നെ കാണുംന്ന് &amp;nbsp;, എന്നാലും അവറ്റോള് കള്ള ജാത്യേളാന്നെ &amp;nbsp; , നാട്ടീ നിര്‍ത്താന്‍ പറ്റില്ല , രണ്ടെണ്ണം കൊടുത്ത് വിട്ടത് നന്നായിപ്പോയെ ഉള്ളൂ &amp;nbsp;“ ആ നാടോടികള്‍ ആ ആദര്‍ശധീരന്റെ വീട്ടില്‍ നിന്നോ അയാളറിയുന്ന ആരുടെയെങ്കിലും വീട്ടില്‍ നിന്നോ എന്തെങ്കിലും മോഷ്ടിച്ചതായി അയാള്‍ക്കറിയില്ല എന്നാലും അങ്ങനെ ന്യായീകരിക്കുന്നതാണ് എളുപ്പം . &amp;nbsp;അതൊരു &amp;nbsp; വെറും &amp;nbsp;അഭിപ്രായമായിരുന്നില്ല , നമ്മുടെയൊക്കെ മനോഭാവമാണ് &amp;nbsp; പക്ഷെ അതിനു ശേഷവും അടുത്ത വര്‍ഷങ്ങളിലും അവര്‍ വന്നിരുന്നു , പിന്നെ പിന്നെ ഒഴിഞ്ഞ പറമ്പുകള്‍ വീടുകളാവുകയും കുളങ്ങളും തോടുകളും ഇല്ലാതാവുകയും ചെയ്തതോടെ ആ ദേശാടനങ്ങളും അവസാനിച്ചുവെന്നു തോന്നുന്നു .&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7776123822028832264-922765078315119352?l=isolatedfeels.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://isolatedfeels.blogspot.com/feeds/922765078315119352/comments/default' title='Post Comments'/><link rel='replies' type='text/html' href='http://isolatedfeels.blogspot.com/2011/09/blog-post_30.html#comment-form' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/922765078315119352'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/922765078315119352'/><link rel='alternate' type='text/html' href='http://isolatedfeels.blogspot.com/2011/09/blog-post_30.html' title='മലയാളി മാന്യന്മാര്‍'/><author><name>Alchemist</name><uri>http://www.blogger.com/profile/13327962864845771978</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-sR-HyFJszC0/TxpPJEgRQVI/AAAAAAAABLI/9CRN2z-XKAM/s220/206363_207436025952076_100000570409616_754135_6512114_n.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-UiH31FXSnsE/ToVvOtdkZ7I/AAAAAAAAA-8/x5I3vrctrqs/s72-c/ente-keralam-quiz-epathram.jpg' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-7776123822028832264.post-7165863654640791032</id><published>2011-09-23T21:46:00.000-07:00</published><updated>2011-09-24T08:14:25.701-07:00</updated><title type='text'>ചിദംബര സ്മരണ</title><content type='html'>&lt;a href="http://3.bp.blogspot.com/-wRXNaG9B89U/Tn3rk4fwGiI/AAAAAAAAA-4/NNmiA_vlIz4/s1600/P-Chidambaram.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 239px;" src="http://3.bp.blogspot.com/-wRXNaG9B89U/Tn3rk4fwGiI/AAAAAAAAA-4/NNmiA_vlIz4/s320/P-Chidambaram.jpg" border="0" alt="" id="BLOGGER_PHOTO_ID_5655935725920590370" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: arial, sans-serif; font-size: 13px; background-color: rgb(255, 255, 255); "&gt;അവസാനം 2 ജി സ്പെക്ട്രം കേസിലെ പൂച്ചയും പൂച്ചുമെല്ലാം വെളിയില്‍ ചാടിയിരിക്കുന്നു . 2 ജി സ്പെക്ട്രം അഴിമതി കേസില്‍ എ. രാജ എന്ന ദേശീയ രാഷ്ട്രീയത്തില്‍ ഒരു ചുക്കുമറിയാത്ത പാണ്ടിത്തമിഴന്‍ വെറുമൊരു ദല്ലാള്‍ മാത്രമായിരുന്നെന്നും രാജയെ വെച്ചു കളിച്ചത് അതിലും നന്നായി കളിക്കാനറിയാവുന്ന ഒരു കോര്‍പ്പറേറ്റ് രാഷ്ട്രീയക്കാരന്‍ തന്നെയാണ് എന്നു പ്രത്യക്ഷത്തില്‍ ആര്‍ക്കും മനസ്സിലാകും , എന്നിട്ടൂം പളനിയപ്പന്‍ ചിദംബരത്തിന്റെ പേര് അത്രയൊന്നും പൊങ്ങി വരാതിരുന്നത് കേന്ദ്ര സര്‍ക്കാറിലെ രണ്ടാമന്റെ അധികാര പ്രഭാവം കൊണ്ട് മാത്രമല്മ മൃദുഭാഷിയും  കുലീനനുമായ അദ്ദേഹത്തിന്റെ പ്രതിച്ഛായയുടെ കൂടെ  ബലത്തിലാണ് . &lt;/span&gt;&lt;span class="Apple-style-span" style="font-family: arial, sans-serif; font-size: 13px; background-color: rgb(255, 255, 255); "&gt;ദേശീയ രാഷ്ട്രീയത്തില്‍ വില്ലനാകാന്‍ മിനിമം വേണ്ടത് ഒന്നു രണ്ട് കൊലപാതക കേസോ ബലാത്സംഗ കേസോ ഉള്ള ,  വിടല ചിരിയുമായി വരുന്ന ബീഹാറി  - ഉത്തര്‍ പ്രദേശ് ഭാഗത്തു നിന്നുള്ള നിരക്ഷരന്മാരെയാണ് .  &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: arial, sans-serif; font-size: 13px; background-color: rgb(255, 255, 255); "&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: arial, sans-serif; font-size: 13px; background-color: rgb(255, 255, 255); "&gt;ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ കുലീനനും മാന്യനുമായ പളനിയപ്പന്‍ ചിദംബരത്തെക്കുറിച്ച് ഉള്ള പ്രത്യക്ഷജ്ഞാനവുമായി  അദ്ദേഹത്തിന്റെ ഭൂത കാല രാഷ്ട്രീയ - വാണിജ്യ പശ്ചാത്തലങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍  ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പര്യാപ്തമാണ് .ശിവഗംഗയിലെ ഒരു സമ്പന്ന ചെട്ടിയാര്‍ കുടുംബത്തില്‍ പളനിയപ്പ ചിദംബരം  ജനിച്ചത് വായില്‍ സ്വര്‍ണ്ണകരണ്ടിയുമായെന്ന പഴയ ചൊല്ലിനെ അന്വര്‍ത്ഥമാക്കിക്കൊണ്ടാണ്  . മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദം കരസ്ഥമാക്കിയതിന് ശേഷം അമേരിക്കയിലെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം ബി എ ബിരുദവും ചെന്നെയിലെ ലയോളാ കോളേജില്‍ നിന്ന് മറ്റൊരു ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയതിന് ശേഷമാണ് ചെന്നൈ ഹൈക്കോര്‍ട്ടില്‍ അഭിഭാഷകനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത് .&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: arial, sans-serif; font-size: 13px; background-color: rgb(255, 255, 255); "&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: arial, sans-serif; font-size: 13px; background-color: rgb(255, 255, 255); "&gt;&lt;span class="Apple-style-span" style="font-size: small; "&gt;പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരവും ഭര്‍ത്താവിനെ പോലെ തന്നെ ഒരു ഹൈ പ്രൊഫൈല്‍ കോര്‍പ്പറേറ്റ് ലോയര്‍ ആണ്  , നളിനി ഏറ്റെടുക്കുന്ന കേസുകള്‍ക്കെല്ലാമുള്ള പൊതു സ്വഭാവം അത് അതിന് തീര്‍പ്പു കല്‍പ്പിക്കാനോ സ്വാധീനിക്കാനോ കേന്ദ്ര ഗവണ്മെന്റിന് സാധിക്കും .സാന്റിയാഗോ മാര്‍ട്ടിന്റ്റെ ലോട്ടറി കേസിലും കൊക്കോ കോളയുമായി ബന്ധപ്പെട്ട പ്ലാച്ചിമട ട്രൈബ്യൂണലിലും നളിനി ചിദംബരമാണ് അവരുടെ അഭിഭാഷകയായി വാദിക്കുന്നത് . ഈ കേസുകളുടെ വിധി നിര്‍ണ്ണയിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും സാധിക്കും , ചുരുക്കി പറഞ്ഞാല്‍ ഭാര്യ കേസ് വാദിക്കും അതിന്  അനുകൂലമായി ഭര്‍ത്താവ്  നിയമം വ്യാഖ്യാനിക്കുകയും നടപടികളെടുക്കുകയും ചെയ്യും &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: arial, sans-serif; font-size: 13px; background-color: rgb(255, 255, 255); "&gt;&lt;span class="Apple-style-span" style="font-family: Georgia, serif; font-size: 16px; "&gt;&lt;span class="Apple-style-span" style="font-family: arial, sans-serif; font-size: 13px; background-color: rgb(255, 255, 255); "&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;span class="Apple-style-span" style="font-family: arial, sans-serif; font-size: 13px; background-color: rgb(255, 255, 255); "&gt;&lt;/span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-family: arial, sans-serif; font-size: 13px; background-color: rgb(255, 255, 255); "&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: arial, sans-serif; font-size: 13px; background-color: rgb(255, 255, 255); "&gt;&lt;p&gt;രാഷ്ട്രീയത്തിലും ഔദ്യോഗിക രംഗത്തും വന്‍ കിട കോര്‍പറേറ്റുകള്‍ക്കായിരുന്നു എന്നും ചിദംബരത്തിന്റെ മുന്‍ ഗണന . ഒരു അഭിഭാഷകനെന്ന നിലയില്‍ കോര്‍പ്പറേറ്റുകള്‍ക്കും വന്‍ കിട വ്യവസായികള്‍ക്കും വേണ്ടി ഹാജരാവുക എന്നത് ഔദ്യോഗികമായ കാര്യമാണ് പക്ഷെ രാജ്യത്തിന്റെ സുപ്രധാനമായ പദവിയിലിരിക്കുന്ന ഒരാളുടെ അത്തരം പ്രതീലോമകരമായ താല്പര്യങ്ങള്‍ തീര്‍ച്ചയായും രാജ്യദ്രോഹങ്ങള്‍ തന്നെയാണ് . 1992 ല്‍ &lt;span class="Apple-style-span"&gt; ചിദംബരം&lt;/span&gt; കേന്ദ്ര മന്ത്രിസഭയില്‍ വാണിജ്യ മന്ത്രി ആയിരിക്കുമ്പൊഴാണ് ഹര്‍ഷദ് മേത്തയുടെ ഓഹരി കുംഭകോണത്താല്‍ കുപ്രസിദ്ധി നേടിയ Fairgrowth Financial Services ല്‍  പി ചിദംബരത്തിനും ഭാര്യ അഡ്വോക്കേറ്റ് നളിനി  ചിദംബരത്തിനും 10000 ഷെയറുകള്‍ ഉണ്ടെന്ന് തെളിഞ്ഞത് . യഥാര്‍ത്ഥത്തില്‍ ഓഹരി കുംഭകോണത്തില്‍ ഹര്‍ഷദ് മേത്ത തെറ്റുകാരനാണെങ്കില്‍ പി ചിദംബരവും തെറ്റുകാരന്‍ തന്നെയാവേണ്ടതായിരുന്നു , പക്ഷെ അതില്‍ നിന്നെല്ലാം അതി സാമര്‍ത്ഥ്യത്തോടെ തന്നെ ഒഴിഞ്ഞ് മാറാന്‍ ചിദംബരത്തിന് കഴിഞ്ഞു . 2005 ല്‍ തമിഴ് നാട്ടിലെ തുണി മില്ല് ഉടമകളുമായുണ്ടായ ഒരു നിയമ പ്രശ്നത്തില്‍  തമിഴ് നാട് income tax Dept . ന്റെ അഭിഭാഷകയായി &lt;span class="Apple-style-span"&gt;ചിദംബരം&lt;/span&gt; തന്റെ സ്വാധീനമുപയോഗിച്ച് ഭാര്യ നളിനിയെ നിയമിക്കുകയുണ്ടായി , തമിഴ് നാട്  income tax Dept.  ന് അനുകൂലമായി വരേണ്ടിയിരുന്ന ആ നിയമപ്രശ്നത്തില്‍ നളിനി  അല്‍ഭുതകരമായി    പരാജയപ്പെടുകയും തുണി മില്‍ ഉടമകള്‍ വിജയിക്കുകയും ചെയ്തു ,ചെട്ട്യാര്‍ സമുദായത്തില്‍ പെട്ട ചിദംബരത്തിന് തമിഴ് നാട്ടിലെ തുണി മില്‍ ഉടമകളുമായുള്ള ബന്ധത്തിന്റെ പുറത്ത് ഗവണ്മെന്റിന് ജയിക്കാവുന്ന ഒരു കേസ് മനപ്പൂര്‍വ്വം തോറ്റ് കൊടുക്കുകയായിരുന്നു എന്ന ആരോപണമുണ്ടായിരുന്നു ആ കേസിനെ സംബന്ധിക്കുന്ന. വസ്തുതകള്‍ പരിശോധിച്ചാല്‍ ആരോപണം ശരിയാണെന്ന് മനസ്സിലാവുകയും ചെയ്യും . വിവാദ അമേരിക്കന്‍ കമ്പനിയായ Enron ന്റെ കാര്‍മ്മികത്വത്തില്‍ ആരംഭമെടുത്ത് , കോടിക്കണക്കിന് രൂപ രാജ്യത്തിന്  നഷ്ടപ്പെടുത്തിയ കുപ്രസിദ്ധരായ  Dabhol Power Company യെ  പുനരുജ്ജീവിപ്പിക്കാനായി  എല്ലാ വിധ ഒത്താശകളും ചെയ്ത് കൊടുത്തത് പി ചിദംബരമായിരുന്നു .&lt;br /&gt;&lt;br /&gt;&lt;/p&gt;&lt;/span&gt;&lt;span class="Apple-style-span" style="font-family: arial, sans-serif; font-size: 13px; background-color: rgb(255, 255, 255); "&gt;2004- ല്‍ യു പി എ മന്ത്രി സഭ അധികാരത്തില്‍ വരുമ്പോള്‍ ധനമന്ത്രിയായി ചുമതലയേല്‍ക്കാന്‍ ചിദംബരം വരുന്നത് വേദാന്ത എന്ന കുപ്രസിദ്ധ മൈനിങ്ങ് കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനം രാജി വെച്ച് കൊണ്ടാണ് .     &lt;/span&gt;&lt;span class="Apple-style-span" style="font-family: arial, sans-serif; font-size: 13px; background-color: rgb(255, 255, 255); "&gt;1996 ല്‍ കോണ്‍ഗ്രസ്സില്‍ നിന്നു പുറത്ത് പോയി തമിഴ് മാനിലാ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുകയും തമിഴ് നാട്ടില്‍ കോണ്‍ഗ്രസ്സിനെതിരെ മത്സരിക്കുകയും ചെയ്തതാണ് , സ്വന്തം മണ്ഡലമായ ശിവഗംഗയില്‍ പോലും സഖ്യകക്ഷികളുടെ കാരുണ്യമില്ലെങ്കില്‍ കെട്ടി വെച്ച കാശ് പോകുന്നത്ര ജനപ്രീതിയും അദ്ദേഹത്തിനുണ്ട് , കഴിഞ്ഞ പ്രാവശ്യം ഡി എം കെ യുടെ പിന്തുണയോടു കൂടി മത്സരിച്ചിട്ടു പോലും തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചാണ് വിജയിച്ചതെന്ന ആരോപണവുംനില നില്‍ക്കുന്നുണ്ട് .അതായത് കോണ്‍ഗ്രസ്സ് മന്ത്രി സഭ അധികാരത്തിലേറുമ്പോള്‍ മന്ത്രി സഭയിലെ രണ്ടാമനായി നില നിര്‍ത്താന്‍ മാത്രം കൊണ്‍ഗ്രസ്സ് വിശ്വസ്തനോ രാഷ്ട്രീയക്കാരനെന്ന നിലയില്‍ എന്തെങ്കിലും നേതൃഗുണമോ ഉള്ള ആളൊന്നുമല്ല ചിദംബരം എന്നിട്ടൂം കോണ്‍ ഗ്രസ്സ് മന്ത്രിസഭയില്‍ ഏറ്റവും പ്രധാനപ്പെട്ട പദവികളില്‍ പി ചിദംബരം അവരോധിക്കപ്പെടാനുള്ള കാരണം കോര്‍പ്പറേറ്റുകളുടെ മാത്രം താല്പര്യമാണ് .&lt;/span&gt;&lt;span class="Apple-style-span" style="font-family: arial, sans-serif; font-size: 13px; background-color: rgb(255, 255, 255); "&gt;&lt;p&gt;“On 22 May 2004, Mr P. Chidambaram resigned from the Board, following his appointment as Finance Minister in the new Indian Government. I would like to thank him for his contribution and I am sure he will play a pivotal role in the continuing development of India.”&lt;br /&gt;വേദാന്ത എന്ന ബഹുരാഷ്ട്ര ഖനന കമ്പനിയുടെ  2004 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചെയര്‍മാന്‍ ബ്രയാന്‍ ഗില്‍ബര്‍ട്ടസണ്‍ പ്രസ്ഥാവിക്കുന്നതാണ് , &lt;/p&gt;&lt;/span&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;span class="Apple-style-span" style="font-family: arial, sans-serif; font-size: 13px; background-color: rgb(255, 255, 255); "&gt;ഒരു കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനമോ നിയമോപദേഷ്ടാവോ ആയ സ്ഥാനം  വഹിച്ചിരുന്ന ആള്‍ ഒരു രാജ്യത്തെ മന്ത്രിയാകാന്‍ പാടില്ല എന്ന് നിയമമില്ല , പക്ഷെ ആ കമ്പനിയുടെ കുപ്രസിദ്ധമായ നിലപാടുകള്‍, കുത്സിതമായ പ്രവര്‍ത്തനങ്ങള്‍ മുഖേന  കൊള്ള ലാഭം നേടാനുള്ള തത്രപ്പാടില്‍  രാജ്യത്തെ ജനങ്ങളെയും അവിടത്തെ വിഭവങ്ങളെയും കുറ്റകരമായ രീതിയില്‍ ചൂഷണം ചെയ്യുകയും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്താല്‍ അത് രാജ്യദ്രോഹമാണ് , ആ രാജ്യദ്രോഹത്തിന് കൂട്ട് നില്‍ക്കാന്‍ ആ രാജ്യത്തെ സൈന്യത്തെയും നിയമ വ്യവസ്ഥയെയും ഉപയോഗിക്കുന്ന എന്ന തലത്തിലേക്കാണ് പി ചിദംബരത്തിന്റെ സൈനിക ഓപ്പറേഷനുകള്‍ എത്തി നില്‍ക്കുന്നത് .ഇന്‍ഡ്യന്‍ വനമേഘലയില്‍ വ്യാപകമായ പരിസ്ഥിതിനശീകരണവും  അത്യന്തം ഹീനമായ രീതിയില്‍ തദ്ദേശീയരെ കുടിയൊഴിപ്പിക്കുകയും അതിന് വേണ്ടി രാജ്യത്തെ അധികാര സ്ഥാപനങ്ങളെ അവിഹിതമായ രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുകയാണ് വേദാന്ത .ഇന്‍ഡ്യയില്‍ കമ്പനി നടത്തുന്ന പരിസ്ഥിതി നാശങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ  ഒരു പറ്റം മനുഷ്യാവകാശ പ്രവര്‍ത്തകര്‍   ഇംഗ്ലണ്ടില്‍ നടത്തിയ ഒരു പ്രക്ഷോഭത്തില്‍   ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട കമ്പനിയാണ് വേദാന്ത എന്ന് വിലയിരുത്തുകയുണ്ടായി , ഒന്നിലേറെ രാജ്യങ്ങള്‍ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുള്ള കമ്പനി കൂടിയാണ് വേദാന്ത .&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: 13px; background-color: rgb(255, 255, 255); "&gt; വേദാന്തയുടെ സഹോദരസ്ഥാപനമായ Sterlite ന്റെ പേരില്‍ 243.30 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസ് നില നില്‍ക്കുന്നുണ്ടായിരുന്നു , സ്വാഭാവികമായും രാജ്യത്തിന് ലഭിക്കേണ്ടുന്ന ആ നികുതി ധനമന്ത്രി എന്ന നിലക്ക് മുന്‍ കൈ എടുത്ത് വാങ്ങുകയായിരുന്നു വേണ്ടത് , പക്ഷെ അതിന് മുമ്പെ തന്നെ ആ കേസില്‍ Sterlite ന് നിയമോപദേശം നല്‍കി ആ നികുതി അടക്കുന്നതില്‍ നിന്നും രക്ഷപ്പെടുത്തിയത് ചിദംബരമായിരുന്നു .&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;span class="Apple-style-span" style="font-family: arial, sans-serif; font-size: 13px; background-color: rgb(255, 255, 255); "&gt;&lt;p&gt;&lt;br /&gt;&lt;/p&gt;&lt;p&gt;കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്നൊരു ചൊല്ലുണ്ട് .കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി മാത്രം ഭരണം നടത്തുന്ന മന്മോഹന സിങ്കത്തിന് ചിദംബരത്തെക്കാള്‍ അനുയോജ്യനായ ഒരു ആഭ്യന്തര മന്ത്രിയെ കിട്ടാനില്ല . 2008 നവംബര്‍ ആറ്  മുബൈ ഭീകരാക്രമണത്തിന്റെ പരിണിത ഫലമായാണ് പി.ചിദംബരം ആഭ്യന്തര മന്ത്രിയായി സ്ഥാനമേല്‍ക്കുന്നത് ,ഭീകരാക്രമണത്തിനു ശേഷം പല തവണ കോട്ടും സ്യൂട്ടും മാറി മാധ്യമങ്ങളില്‍ ഒരു സുന്ദരവിഡ്ഡിയായി പ്രത്യക്ഷപെട്ട അന്നത്തെ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിനെ മാധ്യമങ്ങള്‍ കണക്കറ്റ് പരിഹസിച്ച , ഒന്നും ചെയ്യാന്‍ കഴിയാത്ത നിര്‍ഗുണനായിരുന്നു ശിവരാജ് പാട്ടീലെങ്കില്‍ എന്തും ചെയ്യാന്‍ തയ്യാറായ ഒരാളെന്നബോധ്യമായിരിക്കണം   ചിദംബരത്തെ ആഭ്യന്തര മന്ത്രിയാക്കാന്‍ കോര്‍പ്പറേറ്റുകളെ പ്രേരിപ്പിച്ചിട്ടുണ്ടാവുക , എന്തായാലും കോര്‍പ്പറേറ്റുകളുടെ പ്രതീക്ഷക്കൊപ്പമോ അതിലുപരിയോ ചിദംബരം അവര്‍ക്കു വേണ്ടി ചെയ്തു .&lt;/p&gt;&lt;p&gt;ഗ്രീന്‍ ഹണ്ട് ഓപ്പറേഷന്‍ എന്ന പേരില്‍ ലക്ഷക്കണക്കിന് സൈനികരെ വന മേഖലയിലേക്കു വിന്യസിച്ചത് ചിദംബരം ആഭ്യന്തര മന്ത്രിയായതിനു ശേഷമായിരുന്നു .അത്തരം സൈനിക വിന്യാസങ്ങള്‍ കൊണ്ട് ആദിവാസി മേഖലകളില്‍  വേദാന്തയും എസ്സാറും റ്റാറ്റയും ജിണ്ടാലും അടക്കമുള്ള വന്‍ കിട കോര്‍പ്പറേറ്റുകള്‍ ആധിപത്യമുറപ്പിച്ചു,  ഒരു കണക്കിന് ഗവണ്മെന്റ് ചെലവില്‍  കോര്‍പ്പറേറ്റ് കാവല്‍ സംഘങ്ങളായി മാറി ഇന്‍ഡ്യന്‍ സൈന്യം .ഒരു രാജ്യത്തെ ജനങ്ങളുടെ സംരക്ഷണമാണ് ആഭ്യന്തര മന്ത്രിയുടെ ചുമതലയെന്നാണ് വെയ്പ്പ് , അതേ ആഭ്യന്തര മന്ത്രി തന്നെ അതേ രാജ്യത്തെ ജനങ്ങള്‍ക്കു മേല്‍ ആകാശത്തു നിന്നു ബോംബ് വര്‍ഷിക്കാന്‍ ഉത്തരവിടുകയെന്നു വെച്ചാല്‍ അദ്ദേഹത്തിന്റെ മനോനില എന്താണ് .2008 ല്‍ ദന്റേവാഡയില്‍ നടന്ന സൈനികകൂട്ടക്കൊലക്കു ശേഷം വായുസേനയെ വിന്യസിക്കാനുള്ള ചിദംബരത്തിന്റെ തീരുമാനത്തെ  “തന്റെ രാജ്യത്തിലെ ജനങ്ങള്‍ക്കെതിരെ വായുസേനയെ ഉപയോഗിക്കാനാവില്ല “ എന്ന  വായുസേനാ തലവന്റെ ശക്തമായ എതിര്‍പ്പു മൂലം നടന്നില്ല  .&lt;/p&gt;&lt;/span&gt;&lt;span class="Apple-style-span" style="font-family: arial, sans-serif; font-size: 13px; background-color: rgb(255, 255, 255); "&gt;&lt;p&gt;കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയതിന് ശേഷമാണെന്ന് തോന്നുന്നു രാജ്യത്ത് ഏറ്റവുമധികം രാജ്യദ്രോഹികള്‍ ഉണ്ടായത് , കോര്‍പ്പറേറ്റുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ , ആദിവാസികള്‍ക്കു വേണ്ടി സംസാരിക്കുന്നവരെ എല്ലാം ഒരു കഷ്ണം പേപ്പറിന്റെ തെളിവില്‍ പോലും രാജ്യദ്രോഹികളാക്കി മാറ്റാം -ബിനായക് സെന്‍ , ഗാന്ധിയനായ ഹിമാന്‍ശു കുമാര്‍ , മഹാശ്വേതാ ദേവി , പരിസ്ഥിതി പ്രവര്‍ത്തകനായ പിയുഷ് സേത്തിയ ഇവരെല്ലാം അക്കൂട്ടത്തിലെ ഏതാനും രാജ്യദ്രോഹികള്‍ മാത്രം .&lt;/p&gt;&lt;p&gt;പദ്മശ്രീയും പദ്മവിഭൂഷണും മാഗ്സസെ അവാര്‍ഡുമെല്ലാം നേടിയ ,  സ്വന്തം ജീവിതം തന്നെ രാജ്യത്തെ ജനങ്ങള്‍ക്കായി സമര്‍പ്പിച്ച രാജ്യത്തെ ഏറ്റവും ബഹുമാന്യയായ മഹാശ്വേതാ ദേവിയെ നക്സലിസ്റ്റ് ബന്ധം ആരോപിച്ചു അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു , മഹാശ്വേതാ ദേവി ചെയ്ത കുറ്റം കോര്‍പ്പറേറ്റുകള്‍ക്കെതിരായ നക്സല്‍ പോരാട്ടങ്ങളെ ന്യായീകരിച്ചു എന്നതായിരുന്നു .&lt;/p&gt;&lt;/span&gt;&lt;span class="Apple-style-span" style="font-family: arial, sans-serif; font-size: 13px; background-color: rgb(255, 255, 255); "&gt;2010 റിപ്പബ്ലിക് ദിനത്തിലാണ് സേലത്ത് നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ  പിയുഷ്  സേത്തിയ എന്ന  പരിസ്ഥിതി പ്രവര്‍ത്തകനെ  രാജ്യദ്രോഹകുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്.  . അദ്ദേഹം ചെയ്ത കുറ്റം ചത്തിസ്ഗഡിലെ ആദിവാസികള്‍ക്ക് നേരെയുള്ള സൈനിക അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കൊണ്ട് സേലത്ത് നിന്ന് ആഭ്യന്തര മന്ത്രിയുടെ മണ്ഡലമായ ശിവഗംഗയിലേക്ക് ഒരു സൈക്കിള്‍ യാത്ര നടത്താന്‍ തീരുമാനിച്ചു എന്നതാണ് , അതിനും ഒരു വര്‍ഷം മുമ്പ് മറ്റൊരു ഗുരുതരമായ കുറ്റകൃത്യത്തില്‍ കൂടി അദ്ദേഹം പങ്കാളിയായിരുന്നു വേദാന്തയുടെ അനുബന്ധ കമ്പനിയായ മാല്‍കോ കൊല്ലിമലയില്‍ വര്‍ഷങ്ങളായ [വേദാന്തയും അനുബന്ധ കമ്പനികളും കൊല്ലിമലയിലും തൂത്തുക്കുടിയില്ടും നടത്തുന്ന അനധികൃത പ്രവര്‍ത്തനങ്ങളും പരിസ്ഥിതി നാശങ്ങളും വളരെ വിശദമായി എഴുതേണ്ട സംഗതികളാണ് ]    നിയമവിരുദ്ധ ഖനനത്തിനെതിരെ ഹൈക്കോടതിയില്‍ സ്പീക് ഔട്ട് സേലം എന്ന സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഒരു പൊതുതാല്പര്യ ഹര്‍ജി നല്‍കി ആ ഖനനം നിര്‍ത്തലാക്കി . തീര്‍ച്ചയായും പിയുഷ്&lt;span class="Apple-style-span"&gt; സേത്തിയ &lt;/span&gt;ഒരു രാജ്യദ്രോഹിയാ‍വാനുള്ള എല്ലാ സാധ്യതകളും നിലവിലുണ്ട് , ഒരു ജനാധിപത്യ രാജ്യത്തില്‍ രാജ്യദ്രോഹിയായി തീരാന്‍ ഈ കുറ്റങ്ങള്‍ തന്നെ ധാരാളമാണല്ലോ .&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: arial, sans-serif; font-size: 13px; background-color: rgb(255, 255, 255); "&gt;&lt;p&gt;ഒരു രാജ്യത്തിലെ ജനങ്ങള്‍ക്കെതിരെ തന്റെ അധികാരം ദുരുപയോഗം ചെയ്തു കൊണ്ട് സൈനിക വിന്യാസം നടത്തുന്നു , ഒരു രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളെ മുച്ചൂടും നശിപ്പിച്ച്  ദശ കോടികള്‍ വാരിക്കൂട്ടുന്നവര്‍ക്കു ഒത്താശ ചെയ്യുന്നു ,അവര്‍ക്കു അനുകൂലമായ നിയമങ്ങള്‍ സൃഷ്ടിക്കുന്നു  , കോര്‍പ്പറേറ്റുകള്‍ക്കെതിരെ സമരം ചെയ്യുന്നവരെ . പ്രതികരിക്കുന്നവരെ എല്ലാം രാജ്യദ്രൊഹികളാക്കുന്നു - അപ്പോള്‍ ആരാ ണ് രാജ്യദ്രോഹി ? എന്താണ് രാജ്യദ്രോഹം ? എന്നത് നമ്മള്‍ പുനര്‍ നിര്‍വചിക്കേണ്ടിയിരിക്കുന്നു .&lt;/p&gt;&lt;/span&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: arial, sans-serif; font-size: 13px; background-color: rgb(255, 255, 255); "&gt;നമ്മുടെ പരമ്പരാഗത സിനിമാവിശ്വാസങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടതും ഇപ്പോഴും തുടര്‍ന്നു പോരുന്നതുമായ ഒരു വിഡ്ഡിത്തമാണ് വില്ലന്റെ രൂപഭാവങ്ങള്‍ - വില്ലന്മാര്‍ കൊമ്പന്‍ മീശ പിരിച്ചു വെച്ച് , ഉണ്ടക്കണ്ണ് ചുവപ്പിച്ച് , കണ്ണിന് താഴെ വലിയൊരു മറുകും ആര്‍ത്തട്ടഹസിക്കുന്ന ക്രൂര മുഖഭാവങ്ങളുമൂണ്ടായിരിക്കണം ഇപ്പോഴാണെങ്കില്‍ വിചിത്രമായ മുഖഭാവത്തോടെ ക്രൂരമായ സംഭാഷണത്തോടെ നെഞ്ചത്തൊരു കുരിശും ഓവര്‍കോട്ടുമൊക്കെ ആയാലേ വില്ലന്മാരാകൂ എന്നു നമുക്കു നിര്‍ബന്ധ ബുദ്ധിയുണ്ട് , ശുഭ്രവസ്ത്ര ധാരികളും മൃദുല ഭാഷിയും ഉന്നത വിദ്യാഭ്യാസം ലഭിച്ച ഒരാളും ഒരു വില്ലനാകാന്‍ സാധ്യതയില്ല , സിനിമയില്‍ മാത്രമല്ല യാഥാര്‍ത്ഥ്യത്തിലും അങ്ങനെ വിശ്വസിക്കാന്‍ നമുക്കു താല്പര്യമില്ല .&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: arial, sans-serif; font-size: 13px; background-color: rgb(255, 255, 255); "&gt;അത് കൊണ്ടാവണം നിരവധി ആരോപണങ്ങള്‍ തെളിവ് സഹിതം വന്നിട്ടും പളനിയപ്പന്‍ ചിദംബരമെന്ന ശുഭ്ര വസ്ത്ര ധാരിയായ മിതഭാഷി ഇപ്പോഴും പ്രതിച്ഛായക്കു മങ്ങലേല്‍ക്കാതെ നില നില്‍ക്കുന്നത് .&lt;/span&gt;&lt;/div&gt;&lt;span class="Apple-style-span" style="font-family: arial, sans-serif; font-size: 13px; background-color: rgb(255, 255, 255); "&gt;&lt;p&gt;&lt;br /&gt;&lt;/p&gt;&lt;p&gt;&lt;br /&gt;&lt;/p&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7776123822028832264-7165863654640791032?l=isolatedfeels.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://isolatedfeels.blogspot.com/feeds/7165863654640791032/comments/default' title='Post Comments'/><link rel='replies' type='text/html' href='http://isolatedfeels.blogspot.com/2011/09/blog-post_23.html#comment-form' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/7165863654640791032'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7776123822028832264/posts/default/7165863654640791032'/><link rel='alternate' type='text/html' href='http://isolatedfeels.blogspot.com/2011/09/blog-post_23.html' title='ചിദംബര സ്മരണ'/><author><name>Alchemist</name><uri>http://www.blogger.com/profile/13327962864845771978</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-sR-HyFJszC0/TxpPJEgRQVI/AAAAAAAABLI/9CRN2z-XKAM/s220/206363_207436025952076_1000005704096
